tag:blogger.com,1999:blog-31489430238706675422024-03-14T01:23:50.225+05:30തിരമൊഴികള്സമകാലീനതയിലേക്ക് സര്‍ഗ്ഗാത്മകമായി ഇടപെടാനുള്ള ഒരു എളിയ ശ്രമം.
ഒരു പുതിയ സംവാദ മേഖല നിങ്ങള്‍ക്കായ് തുറന്നിടുന്നുസന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.comBlogger62125tag:blogger.com,1999:blog-3148943023870667542.post-14374051765543207802023-05-05T13:22:00.004+05:302023-05-05T13:36:33.942+05:30സിനിമയെന്നാല്‍ ഇവര്‍ക്ക് പ്രൊപ്പഗണ്ട മാത്രമാണ്<p style="text-align: left;"><span style="font-size: medium;"></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/a/AVvXsEi-f627UVdTGS1KSqp-hX3M5GFGNoig80Ma5PTqo9wCgX69fnNI59zX8rT9R8asTkCBQL5oYfu_wgGI8U0uDUxghXfsMgNFhCeiW2J_R8ze3kdjX4dRMsxLxA4UgtU3yJ_X6pG1FHUk-fMNlMPlJY8MJvvaOgmoCWgV9ycuAygt_aVspBMYxDhlJ5oxHQ" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img alt="image credit: huffpost.com" data-original-height="1000" data-original-width="1778" height="180" src="https://blogger.googleusercontent.com/img/a/AVvXsEi-f627UVdTGS1KSqp-hX3M5GFGNoig80Ma5PTqo9wCgX69fnNI59zX8rT9R8asTkCBQL5oYfu_wgGI8U0uDUxghXfsMgNFhCeiW2J_R8ze3kdjX4dRMsxLxA4UgtU3yJ_X6pG1FHUk-fMNlMPlJY8MJvvaOgmoCWgV9ycuAygt_aVspBMYxDhlJ5oxHQ=w320-h180" width="320" /></a></span></div><span style="font-size: medium;"><br />ഒരുവന് മറ്റൊരു വ്യക്തിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യചെയ്യാന്‍ ജനാധിപത്യ രാജ്യത്ത് സാധ്യമല്ല. ആ വ്യക്തിയുടെ കലയുടെ മെറിറ്റിനെ ചോദ്യചെയ്യുന്നതിനൊ വിമര്‍ശിക്കുന്നതിനൊ പക്ഷെ ഈ രാജ്യത്ത് യാതൊരു തടസവുമില്ല. കേരള സ്റ്റോറി എന്ന പ്രൊപഗണ്ട സിനിമയുടെ മെറിറ്റിനെ, അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ, അതു വിനിമയം ചെയ്യുന്ന വെറുപ്പിനെ, അത് അപനിര്‍മ്മിക്കുന്ന ചരിത്രത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും ശക്തമായി എതിര്‍ക്കാനും ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യമുണ്ട്. സിനിമ നിരോധിക്കണമെന്ന് ആര്‍ക്കും ഇവിടെ ആവശ്യപ്പെടാനാകില്ല. അത് ജനാധിപത്യ മര്യാദയ്ക്ക് യോജിച്ചതുമല്ല. പക്ഷെ ഈ സിനിമ ശുദ്ധ അസംബന്ധമാണെന്ന് പറയാന്‍ ഇവിടെ ആരുടേയും അനുവാദത്തിന് കാത്തുനില്‍ക്കേണ്ടതില്ല. </span><p></p><p><span style="font-size: medium;">സിനിമയിലെവിടേയും 32000 യുവതികളെ കേരളത്തില്‍ നിന്ന് മതംമാറ്റി സിറിയയില്‍ കൊണ്ടുപോയി എന്ന് പറയുന്നില്ലത്രെ. പക്ഷെ ഇന്നിറങ്ങിയ സിനിമയെക്കുറിച്ച് ലഭിക്കുന്ന സാധാരണക്കാരില്‍ നിന്നുള്ള റിപ്പോര്‍ട്ട് കണ്ടാല്‍ സഹതാപം തോന്നും. 'നമ്മുടെ ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന ഒരു യാഥാര്‍ത്ഥ്യത്തെയാണ് സിനിമയില്‍ കാണിക്കുന്നത്' എന്നൊക്കെ വളരെ വൈകാരികമായി ആക്രോശിക്കുന്ന ലോല ഹൃദയരായ ചില സിനിമ ആസ്വാദകരുടെ ചില വീഡിയൊകള് സോഷ്യല്‍മീഡിയയില്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഈ സിനിമയില്‍ കാണിച്ചിരിക്കുന്ന സംഭവങ്ങള്‍ സാര്‍വ്വത്രികമായി കേരളത്തില്‍ നടക്കുന്നതാണ് എന്ന രീതിയിലാണ് സാധാരണക്കാര്‍ ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ ധരിക്കുന്നത്. അതുതന്നെയാണ് ഈ സിനിമ സമൂഹത്തില്‍ ചെയ്യുന്ന പ്രധാന ദൂഷ്യവും.</span></p><p><span style="font-size: medium;">കേരള സ്റ്റോറി എന്നു പേരിട്ടുകൊണ്ട് ഒരു വലിയ വിവാദം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വെച്ചിരുന്നു. 32000 ത്തിന്റെ കണക്ക് ടീസറിനൊപ്പം അവതരിപ്പിച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. രണ്ടും അവര്‍ പ്രതീക്ഷിച്ചതിലുമപ്പുറത്തെ വിജയം കണ്ടിരിക്കുന്നു. വലിയ താരങ്ങളൊ മറ്റ് പകിട്ടൊ ഒന്നുമില്ലാത്ത ഒരു സാധാരണ സിനിമയ്ക്ക് അത് അര്‍ഹിക്കുന്നതിലുമപ്പുറത്തെ ഹൈപ്പ് ഉണ്ടാക്കാനുള്ള അവരുടെ തന്ത്രങ്ങള്‍ വിജയം കണ്ടിരിക്കുന്നു. ഈ സിനിമ ലോല ഹൃദയരായ തീവ്ര മത ഭക്തന്മാരില് വലിയ ചലനങ്ങളുണ്ടാക്കും (അല്പം വിവരവും വിദ്യാഭ്യാസവുമുള്ളവരെ ഈ സിനിമ ലക്ഷ്യം വയ്ക്കുന്നില്ല). അവര്‍ ഇതര മതത്തോട് കൂടുതല്‍ വെറുപ്പുള്ളവരായി തീരും. സിനിമയില്‍ കാണുന്ന കഥാപാത്രങ്ങളുടെ സഹനങ്ങള്‍ കേരളത്തിലെ വലിയൊരു സമൂഹം ഹിന്ദു സോഹോദരിമാര്‍ നേരിടുന്ന എന്തോ വലിയൊരു ദുരന്തമാണെന്ന് അവര്‍ വിശ്വസിക്കാന്‍ ആരംഭിക്കും. ഇതുതന്നെയാണ് അവര്‍ ആത്യന്തികമായി ലക്ഷ്യം വെച്ചിരുന്നത്. </span></p><p><span style="font-size: medium;">കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഉത്തരേന്ത്യക്കാര്‍ ചെയ്യാറുള്ളതുപോലെ തീയേറ്ററടിച്ചു പൊട്ടിക്കാനൊ തെരുവില്‍ തീ കത്തിച്ച് പ്രക്ഷോഭം നടത്താനൊ തയ്യാറായില്ല എന്നത് ആശ്വാസം തരുന്നു. അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ സുദീപ്തൊ സെന്‍ എന്ന് പ്രൊപഗണ്ട സിനിമക്കാരന് കിട്ടുമായിരുന്ന മൈലേജ് ഇതിലും വലുതാകുമായിരുന്നു. </span></p><p><span style="font-size: medium;">ഓരോ വര്‍ഷവും ഭാരതത്തിലൊട്ടാകെ 7 ലക്ഷത്തിലധികം ആളുകളെ കാണാതാകുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ 3 മതം മാറ്റക്കേസുകളും, ഇന്ത്യയൊട്ടാകെയുള്ള 100 ല്‍ താഴെ മാത്രം വരുന്ന നിര്‍ബന്ധിത മതം മാറ്റവും സിറിയയിലേയ്ക്ക് കടത്തിയതിന്റെ കണക്കുകളും വളരെ നിസ്സാരമാണ്. പക്ഷെ മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടുകൊണ്ട് ഉണ്ടാക്കിവിടുന്ന ഇത്തരം സിനിമകള്‍ക്ക് സമൂഹത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെ പ്രശ്നവല്ക്കരിക്കാന് യാതൊരു താല്പര്യമുണ്ടാകില്ല.</span></p><p><span style="font-size: medium;">ഇത്തരം സിനിമകളെ എതിര്‍ക്കുന്നതിനു പകരം ഈ സിനിമ പറയുന്ന, ചെറുതായിക്കോട്ടെ.... ഇതിന്റെ പ്രമേയത്തിലെ യാഥാര്‍ത്ഥ്യങ്ങളെ ഒരു മുന്നറിയിപ്പായി എടുത്തുകൂടെ.... എന്നു ചോദിക്കുന്നവരും നമുക്കിടയിലുണ്ട്. സ്നേഹിച്ച് കല്യാണം കഴിക്കുന്നതും നിര്‍ബന്ധിച്ച് മതം മാറ്റുന്നതും മറ്റൊരു രാജ്യത്തേയ്ക്ക് കൊണ്ടുപോയി തീവ്രവാദ പ്രവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. ഒരു സങ്കല്പ കഥ എന്നുള്ള നിലയ്ക്കാണെങ്കിലും, ചെറുതെങ്കിലും ചില യാഥാര്‍ത്ഥ്യങ്ങളുമായി ഈ സിനിമയ്ക്ക് ഒരു ബന്ധമുണ്ട് എന്നതുകൊണ്ടുമാത്രം ഈ സിനിമയ്ക്ക് അതിന്റെതായ ഒരിടമുണ്ട് എന്ന വാദത്തെ അംഗീകരിക്കാന്‍ സാധിക്കുമൊ? ഏതൊരു കലാസൃഷ്ടിക്കുമുള്ള ഇടമേ ഈ സിനിമയ്ക്കുമുള്ളു. അതിലുമപ്പുറത്തെ ഒരു പ്രാധാന്യം ഇത് അവകാശപ്പെടാനാകില്ല. അങ്ങിനെ അവകാശപ്പെട്ടാല്‍ അത് അനുവദിച്ചുകൊടുക്കേണ്ട കാര്യം നമുക്കില്ല. പക്ഷെ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പച്ചക്കള്ളങ്ങളിലൂടെ നമ്മുടെ രാജ്യത്തിന്റെ സെക്യുലര്‍ ഫാബ്രിക്കിന് എല്‍പ്പിക്കാനിടയുള്ള പരിക്ക് വളരെ വലുതായിരിക്കും എന്നത് പറയാതിരിക്കാനാവില്ല. </span></p><p><span style="font-size: medium;">ഒരു മുസ്ലീം യുവാവ് ഒരു ഹിന്ദു യുവതിയെ സ്നേഹിക്കുന്നതും വിവാഹം കഴിക്കുന്നതും പിന്നീട് മതം മാറുന്നതുമൊന്നും പത്തിരുപതു വര്‍ഷം മുന്‍പുവരെ കേരള സമൂഹത്തില്‍ ഒരു സാമൂഹിക പ്രശ്നമായിരുന്നിട്ടില്ല. കേരളത്തില്‍ വളരെ പ്രമാദമായി നടന്ന - മൂന്ന് പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാകുകയും സിറിയയിലേയ്ക്ക് കയറ്റിക്കൊണ്ടുപോവുകയും ചെയ്ത സംഭവം നമുക്കിടയില്‍ അതുകൊണ്ടുതന്നെ വലിയ വാര്‍ത്തയായതുമാണ്. എന്നാല്‍ സിനിമയില്‍ കാണിക്കുന്നതുപോലെയുള്ള ക്രൂരതകള്‍ നടക്കുന്ന ഒരു സ്ഥലമാണ് എന്ന രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ ചിത്രീകരിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണ്. അത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്.</span></p><p><span style="font-size: medium;">പൊതു നിരത്തില്‍ നിസ്കരിച്ചു എന്നതിന്റെ പേരില്‍ പോലീസ് നടപടിയെടുത്തു എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ നിന്ന് നമ്മള് വായിച്ചിട്ടുണ്ട്. പൊതുവിടത്തില്‍ ഒരു യാഥാസ്ഥിതിക മുസല്മാന് അല്പം സമയം നിസ്കരിക്കുന്നതിനെ എന്തോ വലിയ അപരാധമായി വര്‍ഗ്ഗീയമായി വിഘടിച്ചുനില്ക്കുന്ന ഹിന്ദു മതസ്ഥരായ ആളുകള്‍ ചിത്രീകരിക്കുന്നു. എന്നാല്‍ മുംബൈ പോലെയുള്ള നഗരങ്ങളില്‍ പൊതു നിരത്തും ജലശ്രോതസ്സുമൊക്കെ ഗണപതി ഘോഷയാത്രകളും പൊട്ടിയ ഗണപതി വിഗ്രഹങ്ങളും കൊണ്ടുനിറയ്ക്കുന്നതില്‍ ഒരു തെറ്റും ഇത്തരക്കാര്‍ കാണുന്നില്ല. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ ഹിന്ദു ഗ്രൂപ്പുകള്‍ നടത്തന്ന ഭജനയെ ചോദ്യചെയ്യാന്‍ ഇവിടെ ആര്‍ക്കും ധൈര്യമില്ല. പക്ഷെ ഒരു മുസല്മാന് പൊതുനിരത്തില്‍ അല്പനേരം നിസ്കരിച്ചാല്‍ പത്രത്തില്‍ വലിയ വാര്‍ത്തയാകുന്നു. പെരുനാളിന് പള്ളിമുറികള്‍ നിറഞ്ഞ് ആള്‍ക്കൂട്ടം പൊതുനിരത്തില്‍ നിന്ന് നിസ്കരിച്ചതിന്റെ വീഡിയൊ ഇവിടെ വയറലാണ്. ഇസ്ലാമോഫോബിയയുടെ അതി ഭീകരമായ വെര്‍ഷനുകളാണ് നമ്മുടെ രാജ്യത്ത് നിരന്തരമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 2014 ന്റെ തിരഞ്ഞെടുപ്പിനു മുന്‍പും ശേഷവും വലിയരീതിയിലുള്ള വര്‍ഗ്ഗീയ ധ്രൂവീകരണം സൃഷ്ടിക്കുന്നതിന് സംഘപരിവാര്‍ ശ്രമിച്ചു വരികയാണ്. </span></p><p><span style="font-size: medium;">മുസല്മാന് എന്നാല്‍ മതം മാറ്റുന്നവനും തീവ്രവാദിയുമാണെന്നും, ഈ രാജ്യത്തെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാന്‍ കച്ചകെട്ടിയിറങ്ങിയവരാണെന്നുമുള്ള ഒരു പൊതുബോധം സൃഷ്ടിക്കുക എന്നതിലപ്പുറം ഇത്തരം സംഘപരിവാര്‍ പടപ്പുകളായ ഇമ്മാതിരി സിനിമകള്‍ക്ക് ഒരു ലക്ഷ്യവുമില്ല. സിനിമയെന്നാല്‍ ഇവര്‍ക്ക് പ്രൊപ്പഗണ്ട മാത്രമാണ്.</span></p><p><span style="font-size: medium;"><br /></span></p><p><br /></p>സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-3114386951327008012023-04-30T13:07:00.003+05:302023-05-02T09:58:20.404+05:30സാദത്ത് ഹസന് മന്‍ടോയുടെ കഥകള്‍: വിഭജനകാലത്തെ വിലാപരേഖകള്‍<p><span style="font-size: medium;"> -സന്തോഷ് പല്ലശ്ശന</span></p><p></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhIvYVnSrpA0fKzu_PKFgucoSuX5wqPLlplrf8ZPptHTnJEF9Apf9RAkOfuO8aCUXLE8GV2X6u0iUw5x1PGKT1oEDAuJMBZL87wjVnHgH6DUEkno7AAc3cZB-y-E_SDK2xyDJIc6y2kp-7VypKwGglUQVnxfGKEwvgu8ctvlfnu3xNUXNOR5XMRVWQI8g" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: medium;"><img alt="" data-original-height="900" data-original-width="700" height="240" src="https://blogger.googleusercontent.com/img/a/AVvXsEhIvYVnSrpA0fKzu_PKFgucoSuX5wqPLlplrf8ZPptHTnJEF9Apf9RAkOfuO8aCUXLE8GV2X6u0iUw5x1PGKT1oEDAuJMBZL87wjVnHgH6DUEkno7AAc3cZB-y-E_SDK2xyDJIc6y2kp-7VypKwGglUQVnxfGKEwvgu8ctvlfnu3xNUXNOR5XMRVWQI8g" width="187" /></span></a></div><span style="font-size: medium;">ഇന്ത്യ-പാക്കിസ്ഥാന് വിഭജനത്തെക്കുറിച്ചുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ ചരിത്ര രേഖകള്‍ക്കും ചുരുക്കം ചില സാക്ഷ്യങ്ങള്‍ക്കുമപ്പുറം യാഥാര്‍ത്ഥ്യത്തിന്റെ മാരകമായ മുഖം കാണണമെങ്കില്‍ സാദത്ത് ഹസന് മന്‍ടോയുടെ ചെറുകഥകളിലൂടെത്തന്നെ സഞ്ചരിക്കണം. വിഭജനത്തിന്റെ മുറിവുകളത്രയും സ്വന്തം ഹൃദയത്തിലേറ്റുവാങ്ങിക്കൊണ്ട് മാനസിക നിലതെറ്റിയ, മതനിഷേധിയുടെ, ഒരുന്മാദിയുടെ പരിഹാസ തീക്ഷ്ണമായ നിലവിളിയും വാക്കുകളുടെ കലാപവും പ്രതിഷേധവുമാണ് സാദത്ത് ഹസന് മന്‍ടോയുടെ കഥകള്‍. ചെറുകഥയുടെ ഏതുകാലത്തെ ഭാവുകത്വങ്ങളോടും കിടപിടിക്കുന്ന, എല്ലാ കാലത്തും സംഗതമായ, കാലത്തെ അതിജീവിക്കുന്ന കഥകള്‍ എന്നുതന്നെ സാദത്ത് ഹസന് മന്‍ടോയുടെ കഥകളെ വിശേഷിപ്പിക്കേണ്ടിവരും. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ തകര്‍ന്നുപോയത്, ഉറുദു ഭാഷയില്‍ അന്നു വികസിച്ചു വന്നിരുന്ന പുരോഗമനാശയങ്ങളുടെ പരീക്ഷണ ശാലയാണ്. ഇന്ത്യയെ ഏറെ സ്നേഹിച്ച മന്‍ടൊയുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയൊരു ദുരന്തമായിരുന്നു ഇന്ത്യ-പാക്കിസ്ഥാന് വിഭജനം, നിവൃത്തികേടുകൊണ്ടുമാത്രം അദ്ദേഹത്തിനു പാക്കിസ്ഥാനിലേക്കു മടങ്ങേണ്ടി വന്നു. അവിടെ വിഷാദ രോഗത്തിനടിമപ്പെടുകയും 1955 ജനുവരിയില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുകയും ചെയ്തു.</span><p></p><p><span style="font-size: medium;">അന്നത്തെ പുരോഗമന സാഹിത്യ സംഘത്തില്‍ നിലനിന്നിരുന്ന ഇടതുപക്ഷ പ്രമേയങ്ങളില്‍, അതായത് ചൂഷിതവര്‍ഗ്ഗം എന്ന കള്ളിയില്‍പെടുന്ന തൊഴിലാളികളെക്കുറിച്ചുമാത്രം, ഇടതുപക്ഷ പ്രത്യേയ ശാസ്ത്രത്തിനുവേണ്ടി മാത്രകളൊപ്പിച്ചെഴുതുന്ന എഴുത്തുരീതികളല്ല മന്‍ടൊ തന്റെ എഴുത്തില്‍ പിന്തുടര്ന്നത്. നഗരത്തിലെ സാധാരണക്കാരായ വേശ്യകളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും ടോംഗവലിക്കുന്നവരുടേയും, പൗരോഹിത്യത്തിന്റെ അടിമച്ചങ്ങലിയില്‍ ജീവിതം ഹോമിക്കപ്പെട്ട മതജീവികളുടേയും, വിഭജനം ഉണ്ടാക്കിയ സാമൂഹിക അസ്വസ്ഥകളോട് പടവെട്ടി മരിക്കേണ്ടി വന്ന ഇതര സമുദായത്തിലെ മനുഷ്യരെക്കുറിച്ചുമൊക്കെ യാതൊരു പ്രത്യയ ശാസ്ത്ര ബാധ്യതകളുമില്ലാതെ മന്‍ടൊ സാബ് എഴുതിക്കൊണ്ടേയിരുന്നു. വിഭജനത്തിന്റെ നോവും നൊമ്പരവും ദുരന്തങ്ങളും മന്‍ടൊയുടെ പല കഥകളിലും പ്രധാന പ്രമേയമായി. വിഭജനത്തിന്റെ ആഴവും പരപ്പും മുറിവുകളിലെ വേദനയുമറിയണമെങ്കില്‍ സാദത്ത് ഹസന് മന്‍ടൊയുടെ കഥകള്‍ വായിക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്.</span></p><p><span style="font-size: medium;">ഉറുദു ഭാഷയില്‍ നിന്ന് മന്‍ടോയുടെ കഥകള്‍ മലയാളത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത് അന്‍സര്‍ അലിയാണ്. ചിന്ത പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 'സാദത്ത് ഹസന് മന്‍ടോയുടെ തിരഞ്ഞെടുത്ത കഥകള്‍' മലയാള സാഹിത്യത്തിന് തികച്ചും ഒരു മുതല്‍ക്കൂട്ടാണ്. </span></p><p><span style="font-size: medium;"><br /></span></p><p><b><span style="font-size: medium;">അരികു ജീവിതങ്ങളുടെ ഇതിഹാസങ്ങള്‍</span></b></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEggsGuF_3D9ODafP9m_GS6U6Ah7cOrbY0egCdjWdi-j27ysx3Z5EwGARB8-rB8-2YEa9yhjgFyi6IV_2Wd_3J4z4S8cLpWRp-qNKMYthiwguugdCuoEKJFLcVYXMvu3TLDWwlOMK3txaoOc2eMZbEfgTUsEEb7C0hs0jl8PQbi4lCfNXuo8D-DdVFK8kQ" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: medium;"><img alt="" data-original-height="960" data-original-width="1280" height="240" src="https://blogger.googleusercontent.com/img/a/AVvXsEggsGuF_3D9ODafP9m_GS6U6Ah7cOrbY0egCdjWdi-j27ysx3Z5EwGARB8-rB8-2YEa9yhjgFyi6IV_2Wd_3J4z4S8cLpWRp-qNKMYthiwguugdCuoEKJFLcVYXMvu3TLDWwlOMK3txaoOc2eMZbEfgTUsEEb7C0hs0jl8PQbi4lCfNXuo8D-DdVFK8kQ" width="320" /></span></a></div><span style="font-size: medium;"><br />വിഭജനത്തിന്റെ കഥകള്‍ എന്നുമാത്രം പറഞ്ഞുകൊണ്ട് സാദത്ത് ഹസന് മന്‍ടൊയുടെ കഥകളെ ടാഗു ചെയ്യുന്നത് ഒരു വലിയ തെറ്റായിരിക്കും. വ്യവസ്ഥാപിത മൂല്യങ്ങളെ ശക്തമായി ചോദ്യം ചെയ്തുകൊണ്ടാണ് സ്വതന്ത്ര്യപൂര്‍വ്വ ഇന്ത്യന്‍ സാഹിത്യരംഗത്ത് മന്‍ടോയുടെ കഥകളുടെ കലാപം ആരംഭിക്കുന്നത്. ഭൂരിഭാഗം കഥകളുടേയും അന്തരീക്ഷത്തില്‍ ഹിന്ദു-മുസ്ലീം വിഭാഗീയതകള്‍ കൊടികുത്തിവാണ ഒരു രാഷ്ട്രീയ സാഹചര്യം കാണാം. മന്‍ടോയുടെ കഥകള്‍ അശ്ലീലതയും മതവിരുദ്ധതയും ആരോപിക്കപ്പെട്ട് പലതവണ കോടതികയറിയിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഈ സമാഹാരത്തിലെ ശ്രദ്ധേയമായ കഥയാണ് 'ലൈസന്‍സ്'. മതമൂല്യങ്ങള്‍ക്ക് ഉന്നതസ്ഥാനം കൊടുക്കുന്ന സമൂഹത്തില്‍ വിധവയായ ഒരു സ്ത്രീയ്ക്ക് സ്വന്തം ഉദരപൂരണത്തിന് ടോംഗയോടിച്ച് ജീവിക്കണമെങ്കില്‍, അതിനു സാധിക്കാത്ത സാഹചര്യം അന്നു നിലനിന്നിരുന്നു. സ്ത്രീ പുരുഷന്മാരെപോലെ ടോംഗയോടിക്കുകയൊ....? സമൂഹം അവളെ അതില്‍ നിന്നു ശക്തമായി വിലക്കുകയാണ്. എന്നാല്‍ അതേ സ്ത്രീയെ വേശ്യയായി ജീവിക്കാന്‍ ഒരു തടസവും കൂടാതെ നഗരസഭ ലൈസന്‍സ് അനുവദിക്കുകയും ചെയ്യുന്നു. മന്‍ടൊയുടെ 'ലൈസന്‍സ്' എന്ന കഥയിലെ നെയ്തി എന്ന വിധവയായ സ്ത്രീയെ അന്നത്തെ വ്യവസ്ഥാപിത സമൂഹം എങ്ങിനെയാണ് സ്വീകരിച്ചിരിക്കുക എന്ന് ഇപ്പോള്‍ സങ്കല്പ്പിച്ചുനോക്കുക വിസ്മയകരമാണ്.</span><p></p><p><span style="font-size: medium;">പൗരോഹിത്യ വര്‍ഗ്ഗം ഒരു സമൂഹത്തിന്റെ പുരോഗമനപരമായ ഒഴുക്കിനെ എത്രമാത്രം തടസപ്പെടുത്തുന്നു എന്ന് മന്‍ടോയുടെ പല കഥകളും ചര്‍ച്ച ചെയ്യുന്നു. ഷാദൗളയുടെ മൂഷിക വൃന്ദം, ദിവ്യന് തുടങ്ങിയ കഥകള്‍ നമുക്കു തരുന്ന സര്‍ഗ്ഗാത്മക കലാപമൂല്യത്തിന് ഒരു കാലത്തും ഇടിവുണ്ടാകുന്നില്ല. </span></p><p><span style="font-size: medium;">വേശ്യാവൃത്തിയുടെ കഥകള്‍ പറയുമ്പോള്‍ മന്‍ടൊയുടെ കഥകള്‍ വേറിട്ടൊരു ഭാവുകത്വത്തിലേയ്ക്ക് മാറുന്നു. മുളങ്കാടിന്റെ മറവില്‍, സുഗന്ധി, കറുത്ത സല്‍വാര്‍ തുടങ്ങിയ മനോഹരമായ കഥകള്‍ മന്‍ടൊയുടെ മുംബൈയിലെ ചുവന്ന തെരുവിനടുത്തുള്ള നാഗ്പാടയിലെ ജീവിത കാലത്തെ അടയാളപ്പെടുത്തുന്നു.</span></p><p><span style="font-size: medium;"><br /></span></p><p><b><span style="font-size: medium;">വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുകള്‍</span></b></p><p><span style="font-size: medium;">എല്ലാ മനുഷ്യനും, കുന്നോളം ദുരന്തങ്ങളും ജീവഭയവും ചുമന്നു നടന്ന കാലമാണ് ഇന്ത്യയുടെ നാല്പതുകളുടെ അന്ത്യം. പക്ഷെ, വിഭജനത്തിന്റെ നോവും നെരിപ്പോടും ആവിഷ്ക്കരിക്കുന്ന, സാധാരണക്കാരുടെ വ്യഥകള്‍ പറയുന്ന എഴുത്തുകള്‍ അധികമില്ല എന്നതാണ് എന്റെ പരിമിതമായ അറിവ്. സാദത്ത് ഹസന് മന്‍ടൊ എന്ന എഴുത്തുകാരന്റെ ഹൃദയത്തില്‍ വിഭജനം ഏല്‍പ്പിച്ച മാരകമായ മുറിവ് അതിശക്തമായിരുന്നു എന്ന് അദ്ദേഹത്തിന്റെ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. സഹായ് എന്ന കഥയില്‍ മുംതാസ് പറയുന്നു </span></p><p><span style="font-size: medium;">''ഒരു ലക്ഷം ഹിന്ദുക്കളും ഒരു ലക്ഷം മുസ്ലീംങ്ങളും കൊല്ലപ്പെട്ടുവെന്ന് പറയരുത്. രണ്ടു ലക്ഷം മനുഷ്യര്‍ മരിച്ചുവെന്നാണ് പറയേണ്ടത്. ഒരു ലക്ഷം ഹിന്ദുക്കളെ തൂത്തെറിഞ്ഞാല്‍ ഹിന്ദുമതം നാമാവശേഷമാകുമെന്ന് മുസ്ലീംങ്ങളും ഒരു ലക്ഷം മുഹമ്മദീയരെ ഉന്മൂലനം ചെയ്താല്‍ ഇസ്ലാം തീര്‍ന്നുവെന്ന് ഹിന്ദുക്കളും കരുതുന്നത് ഭോഷത്തമാണ്. യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്. മതങ്ങള്‍ക്ക് ഒരു പോറല്‍പോലും എല്ക്കുന്നില്ല.''</span></p><p><span style="font-size: medium;">മനുഷ്യന് കരയുമ്പോള്‍ മതങ്ങള്‍ ചിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് മുംതാസ് എന്ന കഥാപാത്രം ആ കഥയില്‍ പറയുന്നത്. മതങ്ങള്‍ക്കുമപ്പുറം മനുഷ്യത്വത്തെ ഉദ്ഘോഷിച്ച, മതത്തിന്റെ നിരര്‍ത്ഥതയെ തുറന്നുകാണിച്ച കഥകള്‍ എന്നുകൂടി മന്‍ടൊയുടെ കഥകളെ വിശേഷിപ്പിക്കാം.</span></p><p><span style="font-size: medium;">തണുത്തു മരവിച്ച മാംസം എന്ന കഥയില്‍ ഈശര്‍ സിംങ് കലാപത്തെക്കുറിച്ചും ബലാത്സംഗത്തെക്കുറിച്ചും എത്ര ലാഘവത്തോടെയാണ് തന്റെ പ്രിയതമയോടുതന്നെ പറയുന്നത് എന്നു നോക്കുക. മുസ്ലീംങ്ങളെ ആക്രമിക്കുക, അവരുടെ സ്വത്തുക്കള്‍ ആവുന്നത്ര കൊള്ളയടിക്കുക, കണ്ടുകിട്ടുന്ന മുസ്ലീം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുക എന്നതാണ് അന്നത്തെ കലാപ സാഹചര്യത്തില്‍ ജീവിച്ച ഒരു കൂട്ടം സിക്ക് മതസ്ഥരുടെ പൊതുബോധം. മുസ്ലീം വീടുകള്‍ കൊള്ളയടിച്ചുകിട്ടിയ ആഭരണങ്ങള്‍ തന്റെ പ്രിയതമയ്ക്ക് സമ്മാനിക്കുന്ന ഈശര്‍ സിംങിനോട് കുല്‍വന്ത് കൗര്‍ പ്രണയത്തിന്റെ പാരമ്യത്തില്‍ പ്രിയതമനെ ചേര്‍ത്തണയ്ക്കുന്നു. അവരുടെ ദാമ്പത്യത്തിന്റെ പ്രണയ സാന്ദ്രതയില്‍ നില്‍ക്കെ ഈശര്‍ സിംങ് താന്‍ നടത്തിയ ഒരു ബലാത്സംഗത്തെക്കുറിച്ചു പറയുമ്പോള്‍ ഭാര്യയില്‍ അത് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല! ഇതര മതസ്ഥരെ ആക്രമിക്കുകയും സ്വത്തു തട്ടിപ്പറിക്കുകയും അവരുടെ പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നത് മതപരമായ ഒരു വലിയ ദൗത്യമായി കാണുന്ന ഒരു പൊതുബോധം മതത്തിന്റെ മൂല്യബോധം ശിരസ്സില്‍പേറുന്ന പലരും അന്നു കൊണ്ടുനടന്നിരുന്നു എന്നതാണ് ഈ കഥ തരുന്ന ചിത്രം. വിദ്വേഷ ഭരിതമായ മതമൂല്യബോധം അങ്ങേയറ്റം രാക്ഷസീയമായിരുന്നു എന്നു വായിച്ചെടുക്കാന്‍ സാധിക്കുന്ന ഒരു ഡസനിലധികം കഥകള്‍ മന്‍ടോയുടെതായി ഉണ്ട്.</span></p><p><span style="font-size: medium;">വായനക്കാരനെ മലര്‍ത്തിയടിക്കുന്ന കഥകളാണ് 'അഴിച്ചുമാറ്റ്' എന്ന കഥ. വിഭജനകാലത്ത് സാര്‍വത്രികമായ ഒന്നായിരുന്നു ബലാത്സംഗവും സ്ത്രീകള്‍ക്കെതിരെയുള്ള മറ്റതിക്രമങ്ങളും എന്ന് ഈ കഥ വളരെ സ്ഫോടകാത്മകമായ രീതിയില്‍ പറയന്നു. കലാപഭൂമിയില്‍ മരിച്ചുപോയി എന്നു കരുതിയ മകളുടെ ജഡം അച്ഛന് ആശുപത്രിയിലെത്തിക്കുന്നു, ഡോക്ടറുടെ മുന്പില് മേശമേല്‍ കിടത്തിയിരിക്കുകയാണ്. പെണ്‍കുട്ടി മരിച്ചുവൊ എന്ന് ഡോക്ടര്‍ പരിശോധിക്കുന്നതിനിടയില്‍ അല്പം വെളിച്ചം മുറിയില്‍ ലഭിക്കുന്നതിനുവേണ്ടി ജനലിലെ കര്ട്ടന് നോക്കി ''അഴിച്ചുമാറ്റ്'' എന്ന് ഡോക്ടര്‍ പറയുന്നു. ഇതു പറഞ്ഞയുടനെ മരിച്ചുവെന്നു കരുതിയ പെണ്‍കുട്ടി തികച്ചും യാന്ത്രികമായി തന്റെ ഉടുപ്പ് കാലിനു മേലേകൂടി പൊക്കി പൊക്കിള്‍വരെ ഉയര്‍ത്തുന്നു. മകള്‍ മരിച്ചിട്ടില്ലെന്ന് ആശ്വസിക്കുന്ന അച്ഛന്റെ ആഹ്ലാദത്തില്‍ കഥ തീരുന്നു. പക്ഷെ വായനക്കാരന്റെ മനസ്സില്‍ ആ കഥ തീരുന്നില്ല. ആ കഥയും, കഥ നടന്ന കാലവും വായനക്കാരനിലേല്‍പ്പിക്കുന്ന മുറിവ് ജീവിതകാലം ഉണങ്ങുകയേയില്ല.</span></p><p><span style="font-size: medium;">ടോബൊ ടേക് സിംങ്, ഗുരുമുഖ് സിംങിന്റെ മരണപത്രം, യസീദ് എന്നിങ്ങനെ ഒരുപാട് മികച്ച കഥകള്‍ വിഭജനത്തിന്റെ നോവും നെരിപ്പോടും വായനക്കാര്‍ക്കു നല്കുന്നു. പുസ്തകത്തില്‍ ആനുബന്ധമായി ചേര്‍ത്ത മന്‍ടൊയുടെ ഏറെക്കുറെ സമകാലികനായിരുന്ന ഗുല്‍സാറുമായുള്ള ഒരഭിമുഖം ഏറെ ശ്രദ്ധേയമാണ്. അതില്‍ ഗുല്‍സാര്‍ പറയുന്നത് ''വിഷയ പ്രതിപാദനത്തിന്റെ കാര്യത്തില്‍ മോപ്പസാങ്ങിന്റെ മികവ് നാം അംഗീകരിക്കുന്നു. സാമൂഹ്യ ചിത്രീകരണത്തിലാണ് ചെഖോവിന്റെ വൈശിഷ്ട്യം. നാടകീയ മുഹൂര്‍ത്തങ്ങളുടെ കാര്യത്തില്‍ ഒ. ഹെന്‍ട്രിയെ വെല്ലാന്‍ ആരുമില്ല. മൂന്നും ഒരേയളവില്‍ സമ്മേളിക്കുന്നിടത്താണ് മന്‍ടൊ കഥകളുടെ വിജയം''</span></p><p><span style="font-size: medium;">ഉറുദു ഭാഷയില്‍ നിന്ന് മലയാളത്തിലേക്കുള്ള അന്‍സര്‍ അലിയുടെ മനോഹരമായ തര്‍ജ്ജമ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. മന്‍ടൊയുടെ കഥകളുടെ ആത്മാവും ആവിഷ്കാരത്തിലെ ശക്തിയും തീക്ഷ്ണതയും ഒട്ടും ചോര്‍ന്നുപോകാത്ത രീതിയില്‍ അന്‍സര്‍ അലി ഇതില്‍ മൊഴിമാറ്റം നിര്‍വ്വഹിച്ചിരിക്കുന്നു. ചിന്ത പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ബ്ലര്‍ബില്‍ സച്ചിദാനന്ദന് എഴുതിയിരിക്കുന്നു. ''ഇന്ത്യ വിഭജനം എന്ന, ഇന്നും ചോരയുണങ്ങിയിട്ടില്ലാത്ത, നരകീയ ദുരന്തത്തിന്റെയും കാലത്തെ ഇത്രയും സങ്കീര്‍ണ്ണതയിലും ആഴത്തിലും ഭാവപരമായ തീക്ഷ്ണതയിലും രൂപപരമായ പൂര്‍ണ്ണതയിലും ആവിഷ്ക്കരിച്ചവര്‍ മന്‍ടോയെപ്പോലെ വേറെ അധികമില്ല. ഈ കഥകളുടെ സുന്ദരമായ പരിഭാഷയിലൂടെ മലയാള സാഹിത്യം ഒന്നുകൂടി സമ്പന്നമായിരിക്കുന്നു''.</span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">പുസ്തകം: സാദത്ത് ഹസന് മന്‍ടൊയുടെ തിരഞ്ഞെടുത്ത കഥകള്‍</span></p><p><span style="font-size: medium;">മൊഴിമാറ്റം: അന്‍സര്‍ അലി</span></p><p><span style="font-size: medium;">പ്രസാധകര്: ചിന്ത പബ്ലിക്കേഷന്‍, തിരുവനന്തപുരം</span></p><p><span style="font-size: medium;">പേജ്: 320</span></p><p><span style="font-size: medium;">വില: 340 ക.</span></p><div><br /></div>സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-23861935443682302412023-04-30T12:56:00.002+05:302023-05-02T09:58:42.626+05:30പ്രണയത്തിന്റെ നൈതികതയിലേയ്ക്ക് ഒരു ഒതപ്പ്<p style="text-align: left;"><span style="font-size: medium;"> -സന്തോഷ് പല്ലശ്ശന</span></p><p></p><div class="separator" style="clear: both; text-align: justify;"><span style="font-size: medium; text-align: left;">പച്ചഞരമ്പുപടര്‍ന്നു നില്ക്കുന്ന കറകളഞ്ഞ മാനവികതയാണ് സാറ ജോസഫിന്റെ നോവലിന്റെ കാന്‍വാസ്. സാറ ടീച്ചറിന്റെ കഥാപാത്രങ്ങളൊരോന്നും ഭൂമിയും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും മതങ്ങളും, മതാത്മകസാമൂഹ്യ നീതിയും മനുഷ്യനും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷങ്ങളേയും ബന്ധങ്ങളേയും വൈരുദ്ധ്യങ്ങളേയും അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. സാറ ടീച്ചറിന്റെ 'ഒതപ്പ്' എന്ന നോവലിലെ മാര്‍ഗ്ഗലീത്ത എന്ന കന്യാസ്ത്രീ മതാത്മക സദാചാരബോധത്തേയും മതത്തിന്റെ കടപട നൈതികതയെയും ചോദ്യം ചെയ്തുകൊണ്ടു ജീവിക്കുന്നവളാണ്. നേരിട്ടു ചേദ്യങ്ങള്‍ ചോദിക്കുകയല്ല, അവര്‍ പ്രണയത്തിനൊത്ത് ജീവിക്കുകയാണ്, അത് മതാത്മക സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. സ്വന്തം ശരീരത്തിന്റെ, മനസാക്ഷിയുടെ നൈതികതയിലൂടെ ജീസസിനെ പ്രണയിച്ചവളാണ് മാര്‍ഗലീത്ത. മതത്തിന്റെ നൈതികതയ്ക്കൊപ്പം ജീവിക്കാന്‍ കൊതിച്ചവള്‍തന്നെയായിരുന്നു മാര്‍ഗലീത്ത. പക്ഷെ അവളുടെ ശരീരത്തിന്റെ ജൈവചോദനകളേയും പ്രണയത്തിന്റെ ഉള്‍വിളികളേയും അടക്കിനിര്‍ത്തിക്കൊണ്ട് തിരുവസ്ത്രത്തിനകത്തെ ഒരു തടവുകാരിയായി മാറാന്‍ അവള് ആഗ്രഹിച്ചില്ല. തന്റെ പ്രണയത്തെ തുറുന്നുവിടാനും അതിലൂടെ മനുഷ്യനെ സേവിക്കാനും ആഗ്രഹിച്ചു. എന്നാല്‍ അവളെ പ്രലോഭിപ്പിച്ച റോയ് ഫ്രാന്‍സിസ് കരീക്കന് മതത്തിന്റെ തടവറയില്‍ നിന്ന് സ്വയം മോചിപ്പിക്കാന്‍ സാധിക്കാതെ അസ്വസ്ഥനായി ജീവിതാസ്തമയംവരെ ഭീരുവായി ജീവിക്കേണ്ടി വരുന്നു.</span></div><p></p><p style="text-align: left;"><span style="font-size: medium;">റബേക്ക, അഗസ്റ്റിന്, എന്നീ കഥാപാത്രങ്ങളിലും സാറാ ടീച്ചര്‍ എന്ന നോവലിസ്റ്റിന്റെ വേറിട്ടൊരു സൃഷ്ടി വൈഭവമുണ്ട്. പ്രണയത്തേയും മാനവസ്നേഹത്തേയും മതബോധത്തേയും ശരീരത്തേയും അതിന്റെ ചോദനകളേയും വളരെ കൃത്യമായി സാറ ടീച്ചര്‍ മാര്‍ഗലീത്തയിലൂടെ പുതിയ വ്യാഖ്യാനങ്ങള്‍ നിര്‍മ്മിക്കുകയാണ്. സഭാവിശ്വാസികളേയും മതബോധത്തിന്റെ കപട നൈതികതയില്‍ തളച്ചിടപ്പെട്ടവരെയും ഈ നോവല്‍ തീര്‍ച്ചയായും പ്രകോപിപ്പിക്കുകതന്നെ ചെയ്യും. </span></p><p style="text-align: left;"><span style="font-size: medium;">പുസ്തകം: ഒതപ്പ് </span></p><p style="text-align: left;"><span style="font-size: medium;">സാറ ജോസഫ്</span></p><p style="text-align: left;"><span style="font-size: medium;">പ്രസാധകര്: കറന്റു ബുക്സ്, തൃശ്ശൂര്‍</span></p><p style="text-align: left;"><span style="font-size: medium;">പേജ്: 230</span></p><p style="text-align: left;"><span style="font-size: medium;">വില: 140 ക.</span></p><div style="text-align: left;"><br /></div>സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-51897611359683694712023-04-30T12:51:00.007+05:302023-05-02T09:58:51.729+05:30കണ്ടുകണ്ടറിഞ്ഞ ജീവിതത്തിന്റെ ഏടുകള്‍<p><span style="font-size: medium;"> -സന്തോഷ് പല്ലശ്ശന</span></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEgNTNCTnwOGV_hyWx2WP2vf5qfzIqA4wo9mPxfboCBnVw0rwX4EK4l6TAjjxy95nJlFh79PasfDFpyRfr7MTnZCfbFxHv91Yrem32cPJmJDMrlta_F8Y9-gVbRp-zRXkqZZVLzg55yoCRhjcPPGF6v7oCbFxtQX2lOq9Yyvcb-rOVRlBkHZFlpIbtfwuQ" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: medium;"><img alt="" data-original-height="416" data-original-width="263" height="240" src="https://blogger.googleusercontent.com/img/a/AVvXsEgNTNCTnwOGV_hyWx2WP2vf5qfzIqA4wo9mPxfboCBnVw0rwX4EK4l6TAjjxy95nJlFh79PasfDFpyRfr7MTnZCfbFxHv91Yrem32cPJmJDMrlta_F8Y9-gVbRp-zRXkqZZVLzg55yoCRhjcPPGF6v7oCbFxtQX2lOq9Yyvcb-rOVRlBkHZFlpIbtfwuQ" width="152" /></span></a></div><span style="font-size: medium;"><br />വിലപ്പേശലുകളുടെ ഒച്ചകള്‍കൊണ്ട് മുഖരിതമാകുന്ന ഒരു കമ്പോളത്തില്‍ ഇരുന്നുകൊണ്ട് അവിടെ വിനിമയം ചെയ്യപ്പെടുന്ന തേഞ്ഞുപൊട്ടിയ ഭാഷയുടെ വൈരൂപ്യത്തെക്കറിച്ചോര്ത്ത് നിങ്ങള്‍ എപ്പോഴെങ്കിലും വ്യാകുലപെട്ടിട്ടുണ്ടൊ?</span><p></p><p><span style="font-size: medium;">എപ്പോഴാണ്, നമ്മുടെ ഭാഷ ഇത്രമേല്‍ മധുരമോ.... ഇത്ര മനോഹരമോ... എന്നു നിങ്ങള്‍ ചിന്തിക്കാറുള്ളത്. നമ്മുടെ ചുറ്റും ജീവിക്കുന്നവരുടെ കഥകള്‍ വളരെ മനോഹരമായ ഭാഷയില്‍ നമ്മുടെ എഴുത്തുകാര്‍ നമ്മുക്കു പറഞ്ഞുതരുമ്പോഴല്ലേ....</span></p><p><span style="font-size: medium;">മലയാള സാഹിത്യത്തിലെ സമുന്നതരായ ചില എഴുത്തുകാരുടെ രചനകള്‍ നമ്മുടെ 'ചന്ത' ജീവിതത്തില്‍ നിന്ന് നമ്മളെ അല്പം സമയത്തേക്കെങ്കിലും മോചിപ്പിക്കുന്നുണ്ട്. എന്റെ ഭാഷ ഇത്രമേല്‍ മനോഹരവും സുഗന്ധപൂരിതവുമാണല്ലൊ എന്നൊക്കെ ഒരു വായനക്കാരനെ ചിന്തിപ്പിക്കുന്ന എഴുത്തുകളാണ് ഒ.വി. വിജയനും, എന്‍. പി. മുഹമ്മദും, എന്‍. മോഹനനും, മാധവിക്കുട്ടിയുമൊക്കെ നമുക്കു തന്നു കടന്നുപോയിട്ടുള്ളത്. കെ. പി. അപ്പന്റെ ലേഖനങ്ങളില്‍ ഭാഷയുടെ ആത്മസൗന്ദര്യം നമ്മള് ദര്ശിച്ചിട്ടുണ്ട്. </span></p><p><span style="font-size: medium;">പച്ച വിരിച്ച നിശബ്ദതയുടെ മലയടിവാരത്തിലൂടെ ആടുകളെയും തെളിച്ചുകൊണ്ട് പോകുന്ന ഇടയന്റെ കാഴ്ചപോലെ, പോക്കുവെയിലില്‍ കായല്‍പ്പരപ്പില്‍ പാറിപ്പാറി തത്തുന്ന ഒറ്റത്തോണിപോലെ, കാടിന്റെ നെറുകയിലേയ്ക്ക് കൊക്കില്‍ നിന്നടത്തിയിടുന്ന, മലമുഴക്കി വേഴാമ്പലിന്റെ ഒരു കൂവല്‍പോലെ കാഴ്ചയുടെ മൗന-മുഗ്ധമായ സൗന്ദര്യം ഭാഷയിലേയ്ക്ക് ആവാഹിക്കാന്‍ കഴിയുന്ന അപൂര്‍വ്വം എഴുത്തുകാരെങ്കിലും നമ്മുടെ മലയാള ഭാഷയിലും ഉണ്ടായിട്ടുണ്ട്.</span></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEiri4BQWeG8SP0fRtZKppoCq03-qpxo895R6gibcim8VtqZcY1RhnvwRJAqAFfRZLxUUsgd2l34ZM8uqP_T4U0-9B8pnQ_Mea1ElZaovWtb7kRxX7lH41hcw695cNVVbPK9ESy6Ek4-Ssydsf5pLUm3MoO-190ISExTS1wc1ecrjFiA20k4raf0CbuwkQ" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: medium;"><img alt="" data-original-height="490" data-original-width="540" height="240" src="https://blogger.googleusercontent.com/img/a/AVvXsEiri4BQWeG8SP0fRtZKppoCq03-qpxo895R6gibcim8VtqZcY1RhnvwRJAqAFfRZLxUUsgd2l34ZM8uqP_T4U0-9B8pnQ_Mea1ElZaovWtb7kRxX7lH41hcw695cNVVbPK9ESy6Ek4-Ssydsf5pLUm3MoO-190ISExTS1wc1ecrjFiA20k4raf0CbuwkQ" width="264" /></span></a></div><span style="font-size: medium;"><br />ഒരു നോവല്‍ രചനയില്‍ വായനക്കാരനെ ആമഗ്നനാക്കുന്നതിനു പിന്നില്‍ അതിന്റെ ഭാഷാ സുഗന്ധത്തിനാണ് പ്രധാനമായ പങ്കുള്ളത്. 'സാഹിത്യം മനോവ്യാപാരങ്ങളുടെ കലയാണ്' എന്നാണ് നമ്മള് പൊതുവെ പറയാറുള്ളത്. ഒരു കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങളുടെ ജൈവതാളത്തെ ആവിഷ്ക്കരിക്കാന്‍ പത്തരമാറ്റിന്റെ വിശുദ്ധിയുള്ള ഭാഷ അനിവാര്യമാണ്. യു. കെ. കുമാരന്റെ രചനകളെ വായിപ്പിക്കുന്നതില്‍ മര്‍മ്മമായി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ആഖ്യാന വിശുദ്ധിയാണ്. മനുഷ്യ മനസ്സിന്റെ ചിന്തകളുടെ താളവും റിഥവും പിടിച്ചെടുക്കാനുള്ള മാന്ത്രിക സിദ്ധി യു. കെ. കുമാരനുണ്ട്. 'തക്ഷന്‍ കുന്നു സ്വരൂപം' എന്ന നോവലില്‍ അത് നമ്മള് കണ്ടതാണ്. എന്നാല്‍ ആ നോവലിനെക്കാള്‍ ആഖ്യാനപരമായി ഒരുപടി മുന്നില്‍ നില്ക്കുന്ന ഒരു രചനയാണ് അദ്ദേഹത്തിന്റെ 'കണ്ടുകണ്ടിരിക്കെ' എന്ന ഏറ്റവും പുതിയ നോവല്‍.</span><p></p><p><span style="font-size: medium;">രണ്ടു പതിറ്റാണ്ടിലധികം നീണ്ടുപോയ തന്റെ ദീര്‍ഘമായ പത്രപ്രവര്‍ത്തന ജീവിതത്തില്‍ കടന്നുപോകേണ്ടി വന്നിട്ടുള്ള വൈകാരികവും സന്നിഗ്ദവുമായ ജീവിത ഘട്ടങ്ങളേയും, സുഹൃത്തുക്കളുടെ ജീവിതത്തിലേയ്ക്കുള്ള ഇടപെടലുകളുമൊക്കെയാണ് നോവലിലെ പ്രതിപാദ്യ വിഷയം. സാഹിത്യവും-പത്രപ്രവര്ത്തനവുമെന്ന, ഭാഷയിലുള്ള രണ്ടു കര്‍മ്മ മേഖലകള്‍ തമ്മിലുള്ള വൈരുദ്ധ്യവും സംഘാതങ്ങളുമൊക്കെ യു. കെ. കുമാരന് വളരെ മനോഹരമായി പറഞ്ഞു പോകുന്നത്.</span></p><p><span style="font-size: medium;">അക്ഷരങ്ങള്‍ ഒരു സംസ്കാരത്തിന്റെ മഹത്തായ വിനിമയോപാധികളാണ്. ചിന്തിക്കുന്ന മനുഷ്യന്റെ ധൈഷണികവും സൗന്ദര്യപരവുമായ വിശപ്പുകളെ അടക്കി നിര്‍ത്തുന്നതും അതിലൂടെ മാനവികതയുടെ സ്വത്വം നിലനിര്‍ത്തുകയും ചെയ്യുന്ന ലിറ്റററി ജേര്‍ണ്ണലിസത്തെ ആത്മാര്‍ത്ഥമായി സ്നേഹിച്ച ദേവദാസ് എന്ന മനുഷ്യന്റെ ജീവിതത്തിലൂടെയാണ് ആത്മസ്വരകൊണ്ടുള്ള ആഖ്യാന സൗന്ദര്യത്തിന്റെ വിശുദ്ധിയോടെ ഈ നോവല്‍ അതിന്റെ യാത്ര പുറപ്പെടുന്നത്. ദേവദാസ് എന്ന ദരിദ്രനായ ഒരു സാധാരണ ലെറ്റര്‍പ്രസ്സ് ഉടമയുടെ, ഒരു സാഹിത്യ മാസിക തുടങ്ങുക എന്ന സ്വപ്നത്തിനൊപ്പം സഞ്ചരിക്കാനുള്ള നോവലിസ്റ്റിന്റെ തീരുമാനത്തെ ഒരു വായനക്കാരന് ആദരവോടെയല്ലാതെ കാണാന്‍ സാധിക്കില്ല. നോവലിസ്റ്റിന്റെ ആന്തരിക വിശുദ്ധിയും അതേ വിശുദ്ധിയുടെ ശാന്തമായി ഒഴുകുന്ന ആഖ്യാന കലയുമാണ് നോവലിന്റെ അവസാനം വരെ വായനക്കാരനെ കൈപിടിക്കുന്നത്. </span></p><p><span style="font-size: medium;">ജെയിസും, ശ്രീദേവിയും ചിത്രലേഖയും ബെറ്റിയുമൊക്കെ 'ഞാന്‍' എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്നു. നോവല്‍ മുഴുവന്‍ വായിച്ചു തീര്‍ന്നിട്ടും വായനക്കാരന്റെ സ്നേഹവും പാശവുമൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്നത്, ഒരു സാഹിത്യ മാസിക നടത്തിക്കൊണ്ടുപോകവെ ഇടവഴിയില്‍ ജീവന് വെടിഞ്ഞ ദേവദാസില്‍ തന്നെയാണ്. കടം കേറി മുടിയാറായിട്ടും മനസ്സുകളിലെ അക്ഷരവിശപ്പകറ്റാന് ആത്മാര്‍ത്ഥമായി പരിശ്രമിച്ച ഒരു സാഹിത്യ മാസികയുടെ എഡിറ്ററെയാണ് യു. കെ. കുമാരന് വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് ഇറക്കി നിര്‍ത്തുന്നത്.</span></p><p><span style="font-size: medium;">ജീവിതത്തോടും സമൂഹത്തോടുമുള്ള സത്യസന്ധമായ ഇടപെടലാണ് ദേവദാസ് എന്ന എഡിറ്ററില്‍ കാണാന്‍ സാധിക്കുന്നത്. സാംസ്കാരിക സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അക്ഷര ദീപം പിടിച്ചു മുന്നേ നടക്കാന്‍ ആഗ്രഹിച്ച ദേവദാസ് കടക്കെണിയില്‍പ്പെട്ട്, വിതരണത്തിനായി തന്റെ സൈക്കിളിന്റെ കാര്യറില്‍ കെട്ടിവച്ച മാസികകളുമായി റോഡില്‍ അജ്ഞാത വാഹനമിടിച്ചു മരിക്കുകയാണ്. സത്യത്തില്‍ നോവലിന്റെ വൈകാരികവും, ആകസ്മികവുമായ ഒരു അവസാനം അവിടെ സംഭവിച്ചു കഴിഞ്ഞിരുന്നു. പിന്നീട് ജെയിംസും ശ്രീദേവിയുമൊക്കെ അല്പം സ്റ്റീരിയൊ ടൈപ്പ് പ്രണയത്തിന്റെ അനുഭവത്തിലേയ്ക്ക് കൊണ്ടുപോകുന്നു. അതോടൊപ്പം കേരളത്തിലെ മലയാളം പത്രപ്രവര്‍ത്തന രംഗത്തെ സംഘര്‍ഷങ്ങളുമൊക്കെ നോവലിനെ പിന്നെയും കുറച്ചധികം ദൂരം മുന്നോട്ടു നയിക്കുന്നു. ദേവദാസിന്റെ തിരോധാനത്തോടെ വായനയില്‍ അതുവരെയുണ്ടായിരുന്ന ഒരു വൈകാരിക തീവ്രത ചാരമാകുന്നു എന്നതാണ് സത്യം. പിന്നീട് നോവലില്‍ കടന്നുവരുന്ന ജീവിത സംഘര്‍ഷങ്ങളൊന്നും കാര്യമായി വായനക്കാരനെ സ്പര്‍ശിക്കുന്നതല്ല. ജെയിംസ് എന്ന പ്രതിഭാ ധനനായ നോവലിസ്റ്റോ അയാളുടെ കുത്തഴിഞ്ഞ ജീവിതം പിന്നീടു നടത്തുന്ന വേട്ടയാടലുകളോ അത്ര തീവ്രമായി ഒരു വിദ്യുത് തരംഗമായി വായനക്കാരനെ ആശ്ലേഷിക്കുന്നില്ല. യു. കെ. കുമാരന്റെ ആഖ്യാന വിശുദ്ധിയുടെ മാന്ത്രികതയൊന്നുകൊണ്ടുമാത്രമാണ് പിന്നീട് ഈ നോവല്‍ വായന മുന്നോട്ടു കൊണ്ടുപോകുന്നത്.</span></p><p><span style="font-size: medium;">കേരള രാഷ്ട്രീയത്തിലെ മൂല്യ വ്യതിയാനങ്ങളും പത്രപ്രവര്‍ത്തന രംഗത്തെ ധാര്‍മ്മിക ച്യുതികളുമൊക്കെ ആഴത്തില്‍ അടയാളപ്പെടുത്താന്‍ ഈ നോവലിലെ പ്രധാന കഥാപാത്രത്തിന്റെ അനുഭവ തീവ്രതയുടെ അഭാവം വലിയൊരു തടസമാകുന്നു. ഇടയ്ക്ക് ഒരു ശ്രുതിഭംഗം പോലെ കോവിഡ് മഹാമാരിയോട് സാമ്യം തോന്നുന്ന തരത്തില്‍ ലോകം നേരിട്ട പുതിയ വെല്ലുവിളികളെക്കുറിച്ചുള്ള ചില സൂചനകള്‍ കടന്നു വരുന്നുണ്ടെങ്കിലും 21 ാം നൂറ്റാണ്ടിലെ മനുഷ്യന്റെ രാഷ്ട്രീയ സാമൂഹിക പരിസരങ്ങളെ അടയാളപ്പെടുത്താനുള്ള യാതൊരു ശ്രമവും നടത്തുന്നില്ല.</span></p><p><span style="font-size: medium;">പെണ്‍വാണിഭവും മത രാഷ്ട്രീയവും, രാഷ്ട്രീയ കൊലപാതകങ്ങളുമൊക്കെ ഈ നോവലില്‍ കടന്നുവരുന്നുണ്ടെങ്കിലും അതിനെ ഒരു പരിധയില്‍ കവിഞ്ഞ് ഒരു അസ്വസ്ഥ ജനകമായ സംവാദത്തിലേയ്ക്ക് വായനക്കാരനെ കൊണ്ടുപോകുന്നില്ല. </span></p><p><span style="font-size: medium;">മുന്‍പ് പ്രസ്ഥാവിച്ചപോലെ തക്ഷന്‍ കുന്നു സ്വരൂപത്തിന്റേതിനേക്കാള് ആഖ്യാനപരമായി മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും, തക്ഷന്‍കുന്നിലെ നൂറോളം കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്ന കാലത്തിന്റെ ഭാവഭേദങ്ങള്‍ ഈ നോവലില്‍ പ്രകടമല്ല. പേജറുകളില്‍ നിന്ന് സെല്ലുലാര്‍ ഫോണിലേയ്ക്ക് മാറുന്ന കാലഭേദങ്ങള്‍ അത്ര നിസ്സാരമായ ഒന്നല്ല. </span></p><p><span style="font-size: medium;">കര്‍മ്മ ശ്രേഷ്ഠനായ, അക്കാദമിക് ആയ, സാഹിത്യാഭിരുചിയുള്ള, ഒരു പത്രപ്രവര്‍ത്തകന്റെ ജീവിത രേഖയായി ഈ നോവല്‍ ഇനിയും വായിക്കപ്പെടുകതന്നെ ചെയ്യും. ഒരു നല്ല നോവല്‍ വായിക്കുമ്പോള്‍ ഭാഷാപരമായും ദര്‍ശനത്തിലും സൗന്ദര്യ ബോധത്തിലുമൊക്കെ വലിയ രീതിയില്‍ വായനക്കാരനെ സ്വാധീനിച്ചെന്നിരിക്കും. യു. കെ. കുമാരന്റെ 'കണ്ടുകണ്ടിരിക്കെ' ഈ നിലയിലൊക്കെ അര്‍ത്ഥവത്തായ ഒരു കൃതിതന്നെയാണ്. നമ്മുടെ ഭാഷ എത്ര സുന്ദരമാണ് എന്ന് പേര്‍ത്തും പേര്‍ത്തും ഓര്‍മ്മപ്പെടുത്തുന്ന ഒരു ആഖ്യാന സുഖംതന്നെയാണ് യു. കെ. കുമാരന്റെ എഴുത്തുകളോട് ഒരു വായനക്കാരനെ ആഭിമുഖ്യമുള്ളവനാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ നോവലിനെ വായനയ്ക്കു ശേഷവും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാന്‍ തോന്നിയത്.</span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">പുസ്തകം: കണ്ടുകണ്ടിരിക്കെ (നോവല്‍)</span></p><p><span style="font-size: medium;">യു. കെ. കുമാരന്</span></p><p><span style="font-size: medium;">പ്രസാധകര്: മാതൃഭൂമി ബുക്സ്</span></p><p><span style="font-size: medium;">പേജുകള്‍: 327</span></p><p><span style="font-size: medium;">വില: 375 ക.</span></p><div><br /></div>സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-21639455737965766982023-04-30T12:49:00.004+05:302023-05-02T09:59:00.385+05:30അസ്തമയത്തിനു നേരെ നടക്കുന്നവര്‍<p><b><span style="font-size: medium;">-സന്തോഷ് പല്ലശ്ശന</span></b></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjRH6kh6kVB7HxGzh4wWA--QAXnjuHFttzTxgiLYdPyo0h22EIEtuYE78dX2KrfDPZO31IBi12JKZyprlBXNdTAUDzGWFAENFsWCU7f8T-FlzB4NzZpESXf3voSFdMMjp0L70PMiCp6TLkpCGC_OD9RAyvrft-pmURTklbF8Eq6vN6BYrlPF4jj49aZ3w" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: medium;"><img alt="" data-original-height="960" data-original-width="720" height="240" src="https://blogger.googleusercontent.com/img/a/AVvXsEjRH6kh6kVB7HxGzh4wWA--QAXnjuHFttzTxgiLYdPyo0h22EIEtuYE78dX2KrfDPZO31IBi12JKZyprlBXNdTAUDzGWFAENFsWCU7f8T-FlzB4NzZpESXf3voSFdMMjp0L70PMiCp6TLkpCGC_OD9RAyvrft-pmURTklbF8Eq6vN6BYrlPF4jj49aZ3w" width="180" /></span></a></div><span style="font-size: medium;"><br />അവനവനെക്കുറിച്ച് മറ്റുള്ളവര്‍ എന്തുവിചാരിക്കുമെന്ന് അപകര്ഷത്തിലമര്ന്ന കൗമാരവും, ആര് എന്നെക്കുറിച്ച് എന്തുവിചാരിച്ചാലും എനിക്കെന്താണ്... എന്നു നിഷേധം പറഞ്ഞ യൗവ്വനവും, പിന്നീട്, തന്നെക്കുറിച്ച് ചിന്തിക്കാനും തന്നെ ശുശ്രൂഷിക്കാനും ആരുമില്ലല്ലൊ എന്ന് വേദനിക്കുന്ന, എന്നും പരാതിയും പരിഭവങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്ന വാര്‍ദ്ധക്യത്തിലെത്തുന്നതോടെ മനുഷ്യ ജീവിതത്തിന്റെ കാലപ്പകര്‍ച്ചകളുടെ ഒരു വൃത്തം പൂര്‍ത്തീകരിക്കപ്പെടുന്നു. </span><p></p><p><span style="font-size: medium;">ജീവിതത്തിന്റെ ഈ കാലപ്പകര്‍ച്ചകളേയും അതിന്റെ അസ്തമയത്തെയും ദൂരക്കാഴ്ചയോടെ മാറി നിന്ന് നോക്കിക്കാണുന്നവര്‍ വളരെ ചുരുക്കമായിരിക്കും. യൗവ്വനത്തിന്റെ പളുങ്കു കൊട്ടാരം തര്കര്ന്നുവീണതിന്റെ ഞെട്ടലും പരിഭവങ്ങളും പലരുടേയും മാനസിക ഘടനയെ സങ്കീര്‍ണ്ണമാക്കുന്നു. നാളിതുവരെ കുടുംബത്തിലും തൊഴിലിടത്തിലും തനിക്കുണ്ടായിരുന്ന ആജ്ഞാശക്തിയെ ലോകം അവഗണിക്കുന്നുവൊ എന്ന തോന്നല്‍ വൃദ്ധരായവരെ തകര്‍ത്തു കളയുന്നു. അപൂര്‍വ്വം ചിലര്‍ ശാഠ്യങ്ങള്‍ നിറഞ്ഞ രണ്ടാം ബാല്യത്തിലേയ്ക്ക് പ്രവേശിക്കുന്നു.</span></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhmdzk4zhu5uKpLTw6KOD3PQ2Dd75WA_iNuspvjckzZzHEVxa8T1VoTBHnIpGB2YdDRMAKlwWLZrr-fandZDSS8cWQGz_aQz-iLiDao_NwG_crTPhy67fxZ2bm284oR-M9MLpWYpyodnNfTd4WtaWHrv6IZgstwZQQunxuBstGsiqY27QtrOgfn_ACaSw" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: medium;"><img alt="" data-original-height="360" data-original-width="480" height="240" src="https://blogger.googleusercontent.com/img/a/AVvXsEhmdzk4zhu5uKpLTw6KOD3PQ2Dd75WA_iNuspvjckzZzHEVxa8T1VoTBHnIpGB2YdDRMAKlwWLZrr-fandZDSS8cWQGz_aQz-iLiDao_NwG_crTPhy67fxZ2bm284oR-M9MLpWYpyodnNfTd4WtaWHrv6IZgstwZQQunxuBstGsiqY27QtrOgfn_ACaSw" width="320" /></span></a></div><span style="font-size: medium;"><br />'നോവലിസ്റ്റ് ബാലകൃഷ്ണന്' എന്ന് മുംബൈയിലെ മലയാളികള്‍ ആദരപൂര്‍വ്വം വിളിക്കുന്ന അവരുടെ സ്വന്തം എഴുത്തുകാരനായ ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവലാണ് 'അസ്തമയത്തിനുനേരെ നടക്കുന്നവര്‍'. വാര്‍ദ്ധക്യമെന്ന അനിവാര്യമായ മനുഷ്യാവസ്ഥയുടെ മാനസികവും സാമൂഹികവുമായ പ്രശ്നങ്ങളിലേക്കുള്ള വളരെ സര്‍ഗ്ഗാത്മകമായ ഇടപെടലാണ് ഈ നോവലിലൂടെ ബാലകൃഷ്ണന് നടത്തുന്നത്. അക്കൗണ്ട് ജനറല്‍ ഓഫീസിലെ സെക്ഷന്‍ മേധാവിയായിരുന്ന കര്‍ക്കശക്കാരനായ പരശു രാമയ്യരുടെ റിട്ടയര്‍മെന്റ് ജീവിതത്തിലൂടെ, എഴുത്തുകാരന് മനുഷ്യജീവിതത്തിന്റെ വാര്‍ദ്ധക്യമെന്ന അവസ്ഥയിലെ ചില സമസ്യകളെ പൂരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പരശു രാമയ്യര് എന്ന പിച്ചു അയ്യരിലൂടെ ഒരു പറ്റം സമാനഹൃദയരായ കഥാപാത്രങ്ങളും നോവലിനെ ചലനാത്മകമാക്കുന്നുണ്ട്. നോവലിന്റെ അവതാരികയില്‍ സി. രാധാകൃഷ്ണന് പറഞ്ഞ 'മനുഷ്യ ഹൃദയജ്ഞാന'മാണ് ഈ നോവലിന്റെ പ്രകാശം. ബാലകൃഷ്ണന് എന്ന എഴുത്തുകാരന്റെ മനുഷ്യഹൃദയ ജ്ഞാനത്തിന്റെ പ്രകാശമാണ് ഈ നോവലിനെ മനോഹരമാക്കുന്നത്. ജീവിതാസ്തമയത്തെ ഒട്ടൊരു ദൂരക്കാഴ്ചയോടെ കാണുന്ന പിച്ചു അയ്യരില്‍ ആ മനുഷ്യഹൃദയ ജ്ഞാനമുണ്ട്. വാര്‍ദ്ധക്യത്തിന്റെ വിഹ്വലമായ അവസ്ഥകളെ, ആദ്യമൊന്നു പതറിപ്പോകുന്നുവെങ്കിലും വളരെ പാകതയോടെ, വലിയ പരിഭവങ്ങളില്ലാതെ പിച്ചു അയ്യര്‍ നോക്കിക്കാണുന്നു. തന്റെ ചാപല്യങ്ങളെ നിന്ത്രിച്ചു നിര്‍ത്തുന്നു. മക്കളേയും മരുമക്കളേയുമൊക്കെ വിവിധ വിതാനങ്ങളില്‍ നിന്നു കണ്ടും ചിന്തിച്ചും അവനവനെ പരിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നു. ആത്മസംവാദങ്ങളുമായി മുന്നോട്ടു നടക്കുന്നു. </span><p></p><p><span style="font-size: medium;">ഗതകാല ജീവിതത്തെക്കുറിച്ചുള്ള വിലയിരുത്തലും, കുറ്റബോധവും, പത്തിമടങ്ങാത്ത അഹംബോധവും ഇനിയും ആറിയിട്ടില്ലാത്ത യൗവ്വനതീക്ഷ്ണതയുടെ പൊട്ടും പൊടിയുമൊക്കെ വാര്‍ദ്ധക്യമെന്ന മനുഷ്യകാലത്തെ സംഘര്‍ഷ ഭരിതമാക്കുന്നു. മകന്റെയൊ മരുമകളുടെയൊ ചെറിയൊരു വാക്യപ്പിശകുമതി വീട്ടിലെ രണ്ടാം ഇന്നിംഗ്സുകാരന് വേദനിക്കാന്‍. കൃഷ്ണമൂര്‍ത്തിയും ഖാനോല്ക്കറും മേനോനും ചൗധരിയും ശടഗോപനുമൊക്കെച്ചേര്ന്ന് സൃഷ്ടിക്കുന്ന വാര്‍ദ്ധക്യത്തിന്റെ കാലിടോസ്കോപ്പ് ദൃശ്യങ്ങള്‍ വായനക്കാര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ഉള്‍ക്കാഴ്ച, അത് ജീവിതകാലം മുഴുവന്‍ വെളിച്ചമാകുന്ന ഒന്നായിരിക്കും. കാരണം മറ്റൊന്നുമല്ല, വാര്‍ദ്ധക്യത്തെ ഉത്തരാധുനിക സമൂഹം ശരിയായ അവബോധത്തോടെയല്ല അഡ്രസ്സ് ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ. വൃദ്ധസദനങ്ങളെയും മറ്റും ഉത്തരാധുനിക മൂല്യച്യുതിയുടെ ഉദാഹരണമായൊക്കെ ഉയര്‍ത്തിക്കാട്ടുകയും എഴുതുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്ന നമ്മള്, പക്ഷെ വാര്‍ദ്ധക്യത്തിന്റെ പ്രശ്നത്തെ കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ നോക്കിക്കാണാന്‍ ശ്രമിച്ചിട്ടുണ്ടൊ? അവര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ; ഒരുപക്ഷെ അതിനകത്തിരിക്കുന്ന മനുഷ്യനുപോലും ചിലപ്പോള്‍ നിര്‍വ്വചിക്കാനാവാത്ത മാനസികാവസ്ഥ; അതിനെക്കുറിച്ച് വിശാലമായ ഒരു കാഴ്ചപ്പാടോടെ കൂടുതല്‍ പഠന വിധേയമാക്കേണ്ടതുണ്ട്. അപ്പോള്‍ ഇത്രകാലം മൂല്യച്യുതികള്‍ എന്നു നമ്മള് പുച്ഛിച്ചുതള്ളിയതൊക്കെ കാലത്തിന്റെ ചില അനിവാര്യതകളായിരുന്നു എന്നു നമുക്കു മനസ്സിലാകും. പുതിയകാലത്തിന്റെ ഓണ്‍ഡ് ഏജ് ഹോമുകളെ എങ്ങിനെ പരിഷ്ക്കരിക്കാമെന്നും എത്രത്തോളം മാനവികമായ കാഴ്ചപ്പാടുകള്‍ അതിലേയ്ക്കു കൊണ്ടുവരാമെന്നും നമുക്കു മനസ്സിലാകും. </span></p><p><span style="font-size: medium;">പരശു അയ്യര്‍ ജീവിതത്തെ റീഫ്രഷു ചെയ്യാന്‍ ആഗ്രഹിച്ചു. അയാള്‍ കുറച്ചു ദിവത്തേയ്ക്ക് ഒരിടവേളയെടുക്കുന്നതിടത്താണ് നോവല്‍ അവസാനിക്കുന്നത്. പരശു അയ്യരുടെ മനുഷ്യഹൃദയജ്ഞാനമാണ് ഈ നോവലില്‍ വായനക്കാരനും പകര്‍ന്നുകിട്ടുന്ന അമൂല്യമായ ജ്ഞാനം. ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവല്‍ മേല്‍പ്പറഞ്ഞ ഉത്തരാധുനിക ജീവിതത്തിന്റെ പരിപ്രേഷ്യത്തില്‍ എഴുതപ്പെട്ട ഒരു കൃതിയായിരുന്നു. എന്നാല്‍ ഈ നോവലിന്റെ സമീപനം കുറച്ചുകൂടി വിശാലവും സൗമ്യവുമാണ്, അതുതന്നെയാണ് ഇതിന്റെ സൗന്ദര്യവും.</span></p><p><span style="font-size: medium;">നഗരത്തിന്റെ മുഖവും ഫര്ണ്ണസുമടക്കം ഒരുപാടു മികച്ച കൃതികളിലൂടെ മലയാള സാഹിത്യ രംഗത്ത് സൗമ്യവും ശാന്തവുമായ, സ്വന്തമായ ഒരിടമുണ്ടാക്കിയ എഴുത്തുകാരനാണ് ബാലകൃഷ്ണന്. അദ്ദേഹത്തിന്റെ ആലഭാരങ്ങളില്ലാത്ത ലളിതമായ ആഖ്യാനമാണ് ഈ നോവലിനെ വായിപ്പിക്കുന്ന ഒരു സുപ്രധാന ഘടകം. കൈകാര്യം ചെയ്യുന്ന പ്രമേയത്തില്‍ നല്ലൊരു കൈയ്യൊതുക്കവും ഏകാഗ്രതയും അദ്ദേഹം കാണിക്കുന്നുണ്ട്. ജീവിതത്തിന് ഒരു വലിയ ഉള്‍ക്കാഴ്ച്ച നല്കുന്ന ഒരു ചെറിയ-വലിയ നോവല്‍ എന്ന് ഈ പുസ്തകത്തെക്കുറിച്ച് അടിവരയിട്ടു പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു.</span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">പുസ്തകം: <b>അസ്തമയത്തിനു നേരെ നടക്കുന്നവര്‍</b></span></p><p><span style="font-size: medium;">രചയിതാവ്: <b>ബാലകൃഷ്ണന്</b></span></p><p><span style="font-size: medium;">പ്രസാധകര്: ചിന്ത പബ്ലിഷേര്‍സ്, തിരുവനന്തപുരം</span></p><p><span style="font-size: medium;">പേജ്: 112</span></p><p><span style="font-size: medium;">വില: 140 ക.</span></p><div><br /></div>സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-70327555809945066832023-04-30T12:23:00.001+05:302023-05-02T09:59:32.002+05:30അസമത്വങ്ങളെ ജനാധിപത്യംകൊണ്ട് പൊരുതി തോല്‍പ്പിച്ചവന്റെ കഥ<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjeeyVhqU7u7iZ6OSSs_7lSajUWspv32obIEfolrOuLBG8SftQJ61IvdvHtynzi46mywQeQkuUHXHEH92dMTZTtQFCIAWbxAs3tMI4o9SQ7jSKdj_ObmvxLhWPEUE2FUhnr1uGCinwKfwyAwH161CtjVTNx4dGxcMa1qQnVDvqyYFGfukKkZsQZAcKLmw" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: medium;"><img alt="" data-original-height="1280" data-original-width="960" height="240" src="https://blogger.googleusercontent.com/img/a/AVvXsEjeeyVhqU7u7iZ6OSSs_7lSajUWspv32obIEfolrOuLBG8SftQJ61IvdvHtynzi46mywQeQkuUHXHEH92dMTZTtQFCIAWbxAs3tMI4o9SQ7jSKdj_ObmvxLhWPEUE2FUhnr1uGCinwKfwyAwH161CtjVTNx4dGxcMa1qQnVDvqyYFGfukKkZsQZAcKLmw" width="180" /></span></a></div><p></p><p><b><span style="font-size: medium;">-സന്തോഷ് പല്ലശ്ശന</span></b></p><div><span style="font-size: medium;"> ജനാധിപത്യത്തിന്റെ മുന്നണിപ്പോരാളിയായ ഡോ. ബി. ആര്. അംബേദ്ക്കറെക്കുറിച്ച് നിരവധി ജീവചരിത്രങ്ങള്‍ ലഭ്യമാണെങ്കിലും ധനഞ്ജയ് കീറിന്റെ 'Dr. Ambedkar: Life and Mission' എന്ന ഗ്രന്ഥത്തിന് മറ്റേതൊരു ജീവചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നും വേറിട്ട ഒരുപാട് സവിശേഷതകളുണ്ട്. അംബേദ്ക്കറിന്റെ രാഷ്ട്രീയ ജീവിതത്തേയും കീഴാളരുടെ സാമൂഹികാംഗീകാരത്തിനും പുരോഗതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളേയും വളരെ വസ്തുതാപരമായി അടയാളപ്പെടുത്തിയിരിക്കുന്ന ഒരു പുസ്തകമാണിത്. അംബേദ്ക്കറുടെ മഹദ് സത്യാഗ്രഹ കാലഘട്ടത്തെക്കുറിച്ച്; സമ്മേളന കാലഘട്ടത്തിലെ ഓരോ ദിവസങ്ങളിലേയും അംബേദ്ക്കറുടെ പ്രഭാഷണങ്ങളെക്കുറിച്ചും കീഴാള ജനതയെ അണിനിരത്തിക്കൊണ്ട് ചരിത്രത്തിലാദ്യമായി നടത്തിയ സമൂഹിക സമ്മേളനത്തിനെതിരെ ജാതി ഹിന്ദുക്കളില്‍ നിന്ന് നേരിടേണ്ടി വന്ന എതിര്‍പ്പുകളോട് അംബേദ്ക്കര്‍ നടത്തിയ പ്രതിരോധങ്ങളെക്കുറിച്ചും ധനഞ്ജയ് കീര്‍ വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് ഈ പുസ്തകത്തില്‍. മഹാഡ് മുനിസിപ്പാലിറ്റിയുടെ കീഴില്‍ പൊതു ഉടമസ്ഥതയിലുള്ള ചൗദാര്‍ വാട്ടര്‍ ടാങ്കില്‍ നിന്ന് അസ്പര്ശ്യര്ക്കുമാത്രം വെള്ളമെടുക്കാന്‍ അവകാശമില്ലായിരുന്നു. മഹദ് സത്യാഗ്രഹത്തിന്റെ ഭാഗമായി വാട്ടര്‍ ടാങ്കിനും ചുറ്റും അംബേദ്ക്കറിന്റെ നേതൃത്വത്തില്‍ തടിച്ചുകൂടിയ കീഴാള ജനത ടാങ്കില്‍ നിന്ന് വെള്ളംകോരിക്കുടിച്ചുകൊണ്ട് ജാതി ഹിന്ദുക്കള്‍ക്ക് ഒരു ഗംഭീര താക്കീതു നല്‍കുന്നുണ്ട്. എന്നാല്‍, ചൗദാര്‍ ടാങ്കിലെ വെള്ളം കീഴാളനായ അംബേദ്കറും കൂട്ടരും സ്പര്‍ശിച്ച് അശുദ്ധമാക്കി എന്നാരോപിച്ചുകൊണ്ട് സവര്‍ണ്ണ ജാതി ഹിന്ദുക്കള്‍ ടാങ്ക് ശുദ്ധീകരിക്കാനായി ഗോമുത്രവും ചാണകവും കലക്കി, പിന്നീട് ടാങ്ക് പരിപൂര്‍ണ്ണമായി ഉപയോഗ ശൂന്യമാക്കിയതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. അന്ന് അംബേദ്കര്‍ ജാതി-ഹിന്ദുക്കളുടെ ഭരണഘടനയായ മനുസ്മൃതിക്ക് പരസ്യമായി കൊടുത്ത അഗ്നി പിന്നീട് ഒരുപാടു വര്‍ഷം ആളിക്കത്തി എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.</span></div><p></p><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEgJykEZ6I8__XjMjOxtW3coHHw2WCP10vlaudWLPC0_vRZnV3M4Gl-sr-Aj3j5LwOKzbTpXHkU92xdLJ6Bd1TyAEtMJW6FrFOCtYbUh_qKvuwXeExpE4MjCPRHHBowEPnVwNmUx0UeAl63xSd2c0Esnj18PqnhJe5ngEGPcIG4jTJV9eSX0XwLjsTOPog" style="margin-left: auto; margin-right: auto;"><b><span style="font-size: medium;"><img alt="" data-original-height="200" data-original-width="200" height="240" src="https://blogger.googleusercontent.com/img/a/AVvXsEgJykEZ6I8__XjMjOxtW3coHHw2WCP10vlaudWLPC0_vRZnV3M4Gl-sr-Aj3j5LwOKzbTpXHkU92xdLJ6Bd1TyAEtMJW6FrFOCtYbUh_qKvuwXeExpE4MjCPRHHBowEPnVwNmUx0UeAl63xSd2c0Esnj18PqnhJe5ngEGPcIG4jTJV9eSX0XwLjsTOPog" width="240" /></span></b></a></td></tr><tr><td class="tr-caption" style="text-align: center;"><b><span style="font-size: medium;">ധനഞ്ജയ് കീര്‍</span></b></td></tr></tbody></table><span style="font-size: medium;"><br />ഗാന്ധിയുമായി അംബേദ്കറിനുണ്ടായിരുന്ന ആശയപരമായ വിയോജിപ്പുകളുടെ കാര്യകാരണങ്ങളും, ഗാന്ധിയുമായി അംബേദ്കര്‍ നടത്തിയ സംവാദങ്ങളുമെല്ലാം വളരെ കൃത്യമായിത്തന്നെ ധനഞ്ജയ് കീര്‍ രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാം വട്ടമേശ സമ്മേളനത്തിന് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1931 ആഗസ്റ്റ് മാസം 14 ന് ബോംബെയിലെ മണിഭവനില്‍ വെച്ചാണ് അംബേദ്കറും ഗാന്ധിയും ആദ്യമായി കൂടിക്കാഴ്ച നടത്തുന്നത്. അന്ന് അംബേദ്കറിന് 106 ഡിഗ്രി പനിയുണ്ടായിരുന്നു. എന്നാല്‍ അംബദേക്കറിന്റെ വാക്കുകള്‍ക്ക് അതിനുമപ്പുറം ഒരഗ്നിപര്‍വതത്തിന്റെ തിളനിലയായിരുന്നു എന്നുതന്നെ പറയേണ്ടിവരും. </span><p></p><p><span style="font-size: medium;">'അസ്പര്‍ശ്യരുടെ ഉന്നമനത്തിനുവേണ്ടി കോണ്‍ഗ്രസ്സ് ഇരുപതു ലക്ഷം രൂപയോളം ചിലവിട്ടു' എന്നുപറഞ്ഞുകൊണ്ടാണ് ഗാന്ധി സംഭാഷണം ആരംഭിക്കുന്നതെങ്കിലും അംബേദ്ക്കറിന്റെ അതി നിശിതമായ വിമര്‍ശന ശരങ്ങള്ക്കുമുന്പില് ഗാന്ധി നിഷ്പ്രഭാനാവുകതന്നെ ചെയ്യുന്നുണ്ട്. </span></p><p><span style="font-size: medium;">'നിങ്ങള്‍ ധാരാളം ധനം അസ്പര്‍ശ്യരുടെ ജീവിതത്തെ ഉയര്‍ത്തുന്നതിനായി ചിലവാക്കിയിരിക്കാം. പക്ഷെ മി. ഗാന്ധി, ആ പണമെല്ലാം പാഴായിപ്പോയി' എന്നുപറഞ്ഞുകൊണ്ടാണ് അംബേദ്കര്‍ ഗാന്ധിയുടെ ഹരിജന പ്രേമത്തിന്റെ മുനയോടിച്ചുതുടങ്ങുന്നത്. ഒരു സവര്‍ണ്ണ ജാതി-ഹിന്ദുവായ ഗാന്ധിയുടെ ഹരിജന പ്രേമത്തിന് ഒരു സാധാരണ ചാരിറ്റി പ്രവര്‍ത്തനത്തില്‍ കവിഞ്ഞ പ്രധാന്യം അംബേദ്കര്‍ നല്‍കുന്നില്ല. പട്ടിയ്ക്കും പൂച്ചയ്ക്കും പോലും കിട്ടുന്ന വില അസ്പര്ശ്യന് ഹിന്ദു സമൂഹം നല്‍കുന്നില്ല - അയിത്താചരണം നിയമംമൂലം നിരോധിച്ചുകൊണ്ടല്ലാതെ അസ്പര്‍ശ്യരുടെ ജീവിതത്തില്‍ ഒരു മാറ്റം സാധ്യമല്ല എന്നുതന്നെ അസന്നിഗ്ധമായി അംബേദ്കര്‍ പ്രസ്ഥാവിക്കുന്നു. ഒരു ദേശംതന്നെയില്ലാത്ത കീഴാള ജനത എന്തിനുവേണ്ടിയാണ് ദേശീയ സമരത്തിനിറങ്ങേണ്ടത് എന്ന് അംബേദ്കര്‍ ഈ അവസരത്തില്‍ ഗാന്ധിയോട് ചോദിക്കുന്നുണ്ട്.</span></p><p><span style="font-size: medium;">എന്തൊക്കെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും തന്റെ ജനതയെ ചതിക്കാന്‍ താന്‍ തയ്യാറല്ല; എന്നുമാത്രമല്ല അവരുടെ പുരോഗതിക്കുവേണ്ടി ബ്രിട്ടുഷുകാരുമായി സന്ധിചെയ്യണമെന്നുണ്ടെങ്കില് അതിനും താനൊരുക്കമാണ് എന്നുതന്നെയാണ് അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്. വൈസ്റോയിയുടെ ലേബര്‍ കൗണ്‍സിലില്‍ അംഗമാകുന്നതും, കോണ്‍ഗ്രസ്സിന്റെ ഏതിര്‍പ്പുകളെ പുല്ലുപോലെ തള്ളിക്കളഞ്ഞ് ലണ്ടനില്‍ വട്ടമേശ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതും ഇന്ത്യയ്ക്ക് ഡൊമിനിയന്‍ ഭരണഘടന പദവി നല്‍കാനുള്ള ബ്രീട്ടീഷ് തീരുമാനങ്ങള്‍ക്ക് തന്റെ അറിവും അധ്വാനവും നല്കി വെള്ളക്കാരുടെ കൂട്ടത്തിലൊരുവനായി അവരെ പ്രതിനിധീകരിച്ചതും തന്റെ ജനതയ്ക്കുവേണ്ടിത്തന്നെയാണ്.</span></p><p><span style="font-size: medium;">കീഴാള ജനതയ്ക്കുവേണ്ടിയുള്ള പ്രത്യേക ഇലക്ടോറല്‍ എന്ന അവകാശത്തിനുവേണ്ടിയുള്ള അംബേദ്ക്കറിന്റെ പോരാട്ടങ്ങള്‍ ഗാന്ധിയുടെ പിടിവാശിക്കുമുന്‍പില്‍ ഒരേയൊരു ഘട്ടത്തില്‍ തോറ്റുകൊടുക്കേണ്ടിവന്നതിനെക്കുറിച്ച് വിശദമായി ധനഞ്ജയ് കീര്‍ ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. വിഭജനത്തെക്കുറിച്ച് അംബേദ്കറിനുണ്ടായിരുന്ന നിലപാടും, പിന്നീട് സംഭവിച്ച വ്യതിയാനങ്ങളും ഏതൊരു വായനക്കാരേയും വിസ്മയിപ്പിക്കുന്നതായിരുന്നു. ഇതേ വ്യതിയാനങ്ങള്‍ അദ്ദേഹത്തിന്റെ മതേതര ഇന്ത്യയെക്കുറിച്ചും ഉണ്ടായിട്ടുണ്ട്. പക്ഷെ മാനവികതയോടൊപ്പം നില്ക്കുന്ന ആത്യന്തിക ശരിയിലേയ്ക്ക് വളരെ വേഗംതന്നെ അംബേദ്കര്‍ എന്ന ധിഷണശാലിയായ മനുഷ്യന് അതിവേഗം എത്തിച്ചേരുന്നുമുണ്ട്. കാശ്മീര്‍ വിഷയത്തില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളേയും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളേയും വിഭജിച്ച് ഈ വിഷയത്തിന് ഒരു പരിഹാരം കാണുക എന്നുപോലും അംബേദ്കര്‍ പറയുന്നുണ്ട്. </span></p><p><span style="font-size: medium;">എന്നാല്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ ഇതില്‍ നിന്നൊക്കെ വേറിട്ടൊരു ജനാധിപത്യ പോരാളിയെ അംബേദ്കറില് കാണാന്‍ കഴിയുന്നതാണ്. </span></p><p><span style="font-size: medium;">ഇന്ത്യന്‍ ജനതയെ സാംസ്കാരികമായി ഏകീകരിക്കാന്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ എന്തുകൊണ്ടൊ അംബേദ്കര്‍ ആഗ്രഹിച്ചിരുന്നു. ഒരുപക്ഷെ കുറച്ചുകാലം കൂടി ജീവിച്ചിരുന്നുവേങ്കില്‍ അംബേദ്കറിന്റെ ഈ നിലപാടില്‍, ഇന്ത്യയുടെ സാംസ്കാരിക വൈവിദ്ധ്യത്തിന് ഉതകുന്നരീതിയിലുള്ള ഒരു വ്യതിയാനം ഉണ്ടാകുമായിരുന്നു എന്നു കരുതാവുന്നതാണ്. </span></p><p><span style="font-size: medium;">ഹിന്ദുകോഡ് ബില്ലിനുവേണ്ടി തിളച്ചുമറിഞ്ഞ അംബേദ്കര്‍, ആ ബില്ല് നിയമമാക്കുന്നതിന് യാതൊരു ഇച്ഛാശക്തിയുമില്ലാത്ത വിധം ദുര്‍ബലനായി കാണപ്പെട്ട നെഹ്റുവടക്കമുള്ള പാര്ലമെന്റേറിയന്മാരുടെ മുഖത്തേയ്ക്ക് തന്റെ കാബിനറ്റ് മന്ത്രിപദവി വലിച്ചെറിഞ്ഞ് പുറത്തു വരുന്ന അംബേദ്കറിനേയും നമുക്കു കാണാന്‍ കഴിഞ്ഞു. </span></p><p><span style="font-size: medium;">നൈതികബോധത്തിന്റെ ആധിക്യത്തില്‍ പിടിനിലയില്ലാത്ത ക്ഷോഭത്തില്‍ സ്വയം നഷ്ടപ്പെട്ട അംബേദ്കറെ മറ്റു പലരേയുമെന്നപോലെ ധനഞ്ജയ് കീറും വരച്ചു വെച്ചിട്ടുണ്ട്. ഒരിക്കല്‍ ദാദറിലെ സമ്മേളനത്തില്‍ തന്റെ സ്വന്തം പ്രവര്‍ത്തകരോട് 'ബില്‍ഡിങ്ങ് ഫണ്ടിന്റെ കണക്ക് തനിക്ക് ഇപ്പോള്‍ കാണണം' എന്ന് പ്രസംഗവേദിയില്‍ നിന്നുകൊണ്ട് പരസ്യമായി പറയുന്നുണ്ട് മുതിര്‍ന്ന, പാവപ്പെട്ടവരുടെ മിശിഹയായ ഇതേ അംബേദ്കര്‍. ഇതേ ക്ഷോഭംതന്നെയാണ് ഒരു ഘട്ടത്തില്‍ താനെഴുതിയ ഭരണഘടന കത്തിയ്ക്കാന്‍ താന്‍തന്നെ മുന്പിലുണ്ടാകുമെന്നു പ്രസ്ഥാവിച്ചതും. </span></p><p><span style="font-size: medium;">ധനഞ്ജയ് കീര്‍ അംബേദ്കര്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹവുമായി നേരിട്ട് സംവദിച്ചിട്ടുള്ള ഒരു എഴുത്തുകാരന് കൂടിയാണ്. അംബേദ്കറന്റെ ജീവചരിത്രം കൂടാതെ സവര്‍ക്കറിന്റെയും ലോകമാന്യ തിലകന്റെയും ഷാഹു മാഹാരാജിന്റെയും ജീവിചരിത്രങ്ങള്‍ ധനഞ്ജയ് കീര്‍ എഴുതിയിട്ടുണ്ട്. സവര്‍ക്കര്‍ എന്ന നിരിശ്വരവാദിയെ ഹിന്ദുമത പരിഷ്ക്കരണ വാദിയായി ചിലയിടങ്ങളിലെങ്കിലും ഈ പുസ്തകത്തില്‍ കാണാം. അംബേദ്കറുമായി സവര്ക്കര്ക്കുണ്ടായിരുന്ന ബന്ധം കേട്ടുകേള്‍വിയല്ല. ഒരു തികഞ്ഞ ഹിന്ദുത്വവാദിയായിരുന്ന സവര്‍ക്കര്‍ ഒരു മനുവാദിയായിരുന്നില്ല എന്നതുകൊണ്ടായിരിക്കാം അംബേദ്കറും സവര്‍ക്കറും ഏറെക്കുറെ തരക്കേടില്ലാത്ത ബന്ധത്തിലായിരുന്നു എന്നു മനസ്സിലാക്കാം. ഒരു സമ്മേളവുമായി ബന്ധപ്പെട്ട രത്നഗിരിയില്ലെത്തിയ അംബേദ്കര്‍ സവര്‍ക്കറുമായി കൂടിക്കഴ്ച നടത്തിയതിന്റെ ചില സൂചകളും പുസ്തകത്തില്‍ കാണാം. </span></p><p><span style="font-size: medium;">അംബേദ്കര്‍ മരിക്കുന്നതിന് ഏതാനം ദിവസങ്ങള്‍ക്കു മുന്‍പ് ബുദ്ധമതത്തിലേയ്ക്കുള്ള മഹാപരിവര്‍ത്തനത്തെ സവര്‍ക്കര്‍ നിശിതമായി വിമര്‍ശിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. </span></p><p><span style="font-size: medium;">കീഴാളന് മനുഷ്യനെന്ന പരിഗണന ലഭിക്കാനും അവന്റെ ജീവിത നിലവാരം ഉയര്‍ത്താനുമായി, മനുസ്മൃതിയുടെ മാലിന്യങ്ങള്‍ തലയില്‍ പേറിനടക്കുന്ന ജാതി-ഹിന്ദുക്കളെ പൊരുതി തോല്‍പ്പിക്കാനും, ജനാധിപത്യമെന്ന ഏറ്റവും ആധുനികമായ മാനവിക മൂല്യത്തെ ഇന്ത്യയില്‍ നട്ടുവളര്‍ത്താനും ശ്രമിച്ച-അതിനുവേണ്ടി പോരാടിയ വിജ്ഞാനദാഹിയായ ഒരു ദളിത് ആക്ടിവിസ്റ്റ് എന്ന് അംബേദകറുടെ ജീവിതത്തെ വിലയിരുത്താമെന്നു തോന്നുന്നു. അംബേദകര്‍ക്ക് എല്ലാ മനുഷ്യരേയും പോലെ ജീവിതത്തില്‍ ഒരുപാട് ശരികള്‍ക്കൊപ്പം ചെറിയ ചില തെറ്റുകള്‍ പല ഘട്ടങ്ങളിലായി സംഭവിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ വിജ്ഞാന തൃഷ്ണയുടെ ചെങ്കനലില്‍ നിന്ന് നീതിയെന്ന സുവര്‍ണ്ണ ലോഹത്തിന്റെ മാറ്റ് അദ്ദേഹം കൂടുതല്‍ പത്തരമാറ്റുള്ളതാക്കിമാറ്റിക്കൊണ്ടുമിരുന്നു. ഗാന്ധിയിലും ഈ ഗുണം കാണാമെന്നു തോന്നുന്നു. യംങ്ങ് ഇന്ത്യയില്‍ ആദ്യകാലത്ത് ഗാന്ധി എഴുതിയിരുന്ന പല പിന്തിരിപ്പന് ലേഖനങ്ങളിലെ അഭിപ്രായങ്ങളും പിന്നീട് അദ്ദേഹത്തിന്റെ അന്ത്യ നാളുകളില്‍ അദ്ദേഹം മാറ്റിയതായി കാണപ്പെട്ടിട്ടുണ്ട്.</span></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjMFEqdx_UpkaE_yR8MRTI9Sfy_OSKgBwteUzq1MLoDNxovuth_ev7vBSTqz5ujerabRuJiRK6vdzsxil3YRcuBVBaVaRz1_q5a0OdzlOK6tQXsQuZOESLJn8expnXA4U4X3vUZLbGyZM5ASLIYDQPX3AWffH_2vM6we1yhvxz-Hle5StyQkeJEm9I7Aw" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: medium;"><img alt="" data-original-height="900" data-original-width="1200" height="240" src="https://blogger.googleusercontent.com/img/a/AVvXsEjMFEqdx_UpkaE_yR8MRTI9Sfy_OSKgBwteUzq1MLoDNxovuth_ev7vBSTqz5ujerabRuJiRK6vdzsxil3YRcuBVBaVaRz1_q5a0OdzlOK6tQXsQuZOESLJn8expnXA4U4X3vUZLbGyZM5ASLIYDQPX3AWffH_2vM6we1yhvxz-Hle5StyQkeJEm9I7Aw" width="320" /></span></a></div><span style="font-size: medium;"><br />വിഭജനത്തെ അനുകൂലിച്ച സമയത്ത് അംബേദ്കര്‍ വിചാരിച്ചിരുന്നത്, പരസ്പരം പോരടിക്കുന്ന രണ്ടു സമുദായങ്ങള്‍ ഒരു രാജ്യത്തെ സമാധാനത്തിലും സമൃദ്ധിയിലും പുരോഗതിയിലും എത്തിക്കാന്‍ മത സ്പര്‍ദ്ധകള്‍ ഒരു വിലങ്ങുതടിയാകുമെന്നാണ്. എന്നാല്‍ ഈ നിലപാടില്‍ കാതലായ മാറ്റം അദ്ദേഹം അദ്ദേഹത്തിന്റെ വിപുലമായിക്കൊണ്ടിരുന്ന അറിവിന്റെയും ധൈഷണിക ശക്തിയുടേയും ബലത്തില്‍ പിന്നീട് തിരുത്തി. ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒരു ന്യൂനപക്ഷ വികാരങ്ങള്‍ക്ക് ഒരു രാജ്യത്ത് എക്കാലവും നിലനില്ക്കുക അസാധ്യമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ജനാധിപത്യമെന്ന സങ്കല്പം പ്രവര്‍ത്തിക്കുന്നത് ഭൂരിപക്ഷ ഹിതത്തിനുസരിച്ചല്ല. വിവിദ്ധ്യത്തെ ഉള്‍ക്കൊള്ളുന്ന ഒരു ഇന്ക്ലൂസീവ്നസ്സിലാണ് അതിന്റെ മഹത്വമിരിക്കുന്നത്. ഇന്ത്യയ്ക്ക് ഒരു ഭരണഘടന രചിക്കുന്നതിലൂടെ ആ വലിയ ജീവിതം അതിന്റെ പരമോന്നതവും ശാശ്വതവുമായ ഒരു തലത്തിലേയ്ക്ക് ഉയരുകയായിരുന്നു എന്ന് ധനഞ്ജയ് കീര്‍ രേഖപ്പെടുത്തുന്നു. </span><p></p><p><span style="font-size: medium;">വായിക്കാനും സൂക്ഷിച്ചു വയ്ക്കാനും ഏതുകാലത്തും റഫറന്‍സായും ഉപയോഗിക്കാവുന്ന ഒരു ജീവചരിത്ര ഗ്രന്ധമാണ് ഇംഗ്ലീഷില്‍ രചിക്കപ്പെട്ട ഈ പുസ്തകം</span></p><p><span style="font-size: medium;">പുസ്തകം: Dr. Ambedkar: Life and Mission</span></p><p><span style="font-size: medium;">ഗ്രന്ഥകര്‍ത്താവ്: ധനഞ്ജയ് കീര്‍</span></p><p><span style="font-size: medium;">പ്രസാധകര്: പോപ്പുലര്‍ പ്രകാശന്, മുംബൈ</span></p><p><span style="font-size: medium;">പേജുകള്‍: 532</span></p><p><span style="font-size: medium;">പുതിയ പതിപ്പിന്റെ വില: 424 ക.</span></p><div><br /></div>സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-71565739103647688772021-12-23T15:14:00.001+05:302021-12-23T15:14:25.063+05:30വല്ലി: വയനാടിന്റെ ആത്മസ്വരം<p><span style="background-color: white;"> <span style="font-family: inherit; font-size: 15px; white-space: pre-wrap;">- സന്തോഷ് പല്ലശ്ശന </span></span></p><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;"><span style="background-color: white;"><div class="separator" style="clear: both; text-align: center;"><a href="https://lh3.googleusercontent.com/-lS-XG4yAYkc/YcQ-1ojNuvI/AAAAAAAAJiU/eIWAjP0VTaAsvvV9OHPbp1XCyDOKSS7lACNcBGAsYHQ/image.png" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img alt="" data-original-height="705" data-original-width="526" height="240" src="https://lh3.googleusercontent.com/-lS-XG4yAYkc/YcQ-1ojNuvI/AAAAAAAAJiU/eIWAjP0VTaAsvvV9OHPbp1XCyDOKSS7lACNcBGAsYHQ/image.png" width="179" /></a></div><br />കാടുകണ്ടു മടങ്ങുന്നവര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കാടിനെ കുറിച്ചെഴുതുന്നതുപോലെയല്ല ഉള്ളില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പച്ചമരങ്ങളും കാട്ടാറും പൈയ്ക്കുന്ന കാട്ടുമൃഗങ്ങളുടെ കണ്ണിലെ നിഷ്ക്കളങ്കതയും കാട്ടാനച്ചൂരും പേറുന്നവരുടെ ഭാഷ. വയനാട് എന്ന വയല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>നാട് നേരിട്ട് തന്റെ കഥ നമ്മോടു പറയുമ്പോള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>, കഥ കേള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കുന്ന നമ്മള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കഥ തീരുംവരെ ഘോരവനത്തിന്റെയുള്ളിലെ കല്ലുവയല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> എന്ന ഹരിതഗ്രാമത്തിനകത്താണ്. കഥതുടങ്ങിയതുമുതല്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കാതില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ചിലുചിലം നിറഞ്ഞുനില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കുന്നതുമുഴുവന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> വയനാടിന്റെ പച്ചമരങ്ങളാണ്.</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">ഷീല ടോമിയുടെ 'വല്ലി' മനസ്സിലൊരു കാടുനടുകയാണ്, കാട്ടിലെ മനുഷ്യരുടേയും, മണ്ണിന്റെയും, മരങ്ങളുടെയും കാട്ടുമൃഗങ്ങളുടെയും വേറിട്ടൊരു ഭാഷ്യമാണ് വല്ലി. </span></div><div dir="auto" style="font-family: inherit;"><span style="background-color: white;">വല്ലി എന്നാല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> വള്ളിയെന്നൊ ഭൂമിയെന്നൊ കൂലിയെന്നൊ പല മാനങ്ങളുള്ള ഒരു പദമാണ്. വയനാട്ടിലെ കല്ലുവയലിലേയും മഞ്ചാടിക്കുന്നിലേയും അവിടത്തെ കാടിനും കാട്ടുമക്കള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കും വേണ്ടി പൊരുതി ജീവിക്കുന്ന കുറേ മനുഷ്യരുടെ കഥയാണ് 'വല്ലി'. ദുരയും ആര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തിയും മൂത്ത മനുഷ്യന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കൊള്ളയടിക്കപ്പെട്ട, കാടഴിഞ്ഞുകൊണ്ടിരിക്കുന്ന വയല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>നാടിന്റെയും കഥയാണിത്.</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">കാടിനിണങ്ങി, കാടിന്റെ ആത്മസംഗീതം ആസ്വദിച്ചു ജീവിക്കുന്ന ഒരു കൂട്ടരും, കാടിന്റെ പച്ചയഴിച്ച് ആസുരമായ ജീവിതം നയിക്കുന്നവരും, എന്നീ ദന്ദ്വങ്ങളുടെയൊ അവരുടെ സംഘട്ടനത്തിന്റെയൊ മാത്രം കഥയല്ല ഈ നോവല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>. കാടിന്റെ ജൈവതാളം ഹൃദയത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കൊണ്ടുനടക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ആന്തരിക ജീവിതത്തിലൂടെ ഈ നോവല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> സഞ്ചരിക്കുന്നുണ്ട്. പാരിസ്ഥിതികമായ പുതിയ ആകുലതകളെ വയനാടന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പരിപ്രേഷ്യത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> അവതരിപ്പിക്കുക കൂടിയാണ് ഈ നോവല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>. മൂന്നു തലമുറകളിലൂടെ ഷീല ടോമി കഥപറഞ്ഞുപോകുമ്പോള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കൈമോശം വന്ന വല്ലിയുടെ (ഭൂമിയുടെ) ജൈവതാളംവും അടിയൊഴുക്കായി വായനക്കാരനെ തൊടുന്നു. </span></div><div dir="auto" style="font-family: inherit;"><span style="background-color: white;">മണ്ണിനേയും പെണ്ണിനേയും സമൂഹത്തേയും ആദരിക്കുകയും പ്രണയിക്കുകയും ചെയ്ത തൊമ്മിച്ചന്റെയും സാറയുടേയും, സാമൂഹിക രൂപീകരണത്തിനുവേണ്ടി പടവെട്ടി തകര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ന്നുപോയ പപ്പന്റെയും, ഉള്ളില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ഒരു കാടിനേയുംകൊണ്ട് മരുഭൂമിയില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ജീവിച്ചു മരിച്ച സൂസന്റെയും, പിന്നെ ലൂസിയുടേയും ജെയിംസിന്റെയും, ഫെലിക്സ് അച്ചന്റെയും <span style="font-family: inherit;"><span class="l9j0dhe7" style="font-family: inherit; position: relative;"><div class="oajrlxb2 g5ia77u1 qu0x051f esr5mh6w e9989ue4 r7d6kgcz rq0escxv nhd2j8a9 nc684nl6 p7hjln8o kvgmc6g5 cxmmr5t8 oygrvhab hcukyx3x jb3vyjys rz4wbd8a qt6c0cv9 a8nywdso i1ao9s8h esuyzwwr f1sip0of lzcic4wl" role="button" style="-webkit-tap-highlight-color: transparent; border-color: initial; border-style: initial; border-width: 0px; box-sizing: border-box; cursor: pointer; display: inline; font-family: inherit; list-style: none; margin: 0px; outline: none; padding: 0px; text-align: inherit; touch-action: manipulation;" tabindex="0"><span style="font-family: inherit; font-weight: bold;">ഉമ്മ</span></div><div class="n00je7tq arfg74bv qs9ysxi8 k77z8yql i09qtzwb n7fi1qx3 b5wmifdl hzruof5a pmk7jnqg j9ispegn kr520xx4 c5ndavph art1omkt ot9fgl3s" data-visualcompletion="ignore" style="border-radius: 4px; font-family: inherit; inset: -2px -4px; opacity: 0; pointer-events: none; position: absolute; transition-duration: var(--fds-duration-extra-extra-short-out); transition-property: opacity; transition-timing-function: var(--fds-animation-fade-out);"></div></span></span>ിണിത്താറയുടേയും, അധിനിവേശത്തിന്റെ ശസ്ത്രങ്ങളില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പിടഞ്ഞുമരിച്ച ബസവന്റെയും പീറ്ററിന്റെയും കാളിയുടേയും ഇസബെല്ലയുടേയും അങ്ങിനെ ഒരുപാടു പേരുടെ കഥയാണ്.</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">എടുത്തുപറയേണ്ടത് ഈ നോവലിന്റെ സവിശേഷമായ ഭാഷയാണ്, വളരെ ലളിതമാണത്, അതെ സമയം കാടറിഞ്ഞുവായിക്കവേ ഏറെ ഗഹനവും. ഓരോ വാക്കിലും ഓരോ കാടുണ്ട്. കോടമഞ്ഞ് മൂടുന്നതും മായുന്നതും മഴപെയ്യുന്നതും വെയിലുദിക്കുന്നതുമൊക്കെ ഭാഷയില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> മിന്നിമായുകയാണ്, വായനക്കാരന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ഈ കുടമാറ്റങ്ങള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> അറിയുന്നതേയില്ല... കാടിന്റെ ജീവിതക്കാഴ്ച്ചകള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കണ്ടുകണ്ടങ്ങനെ, കാട്ടാറിന്റെ തെളിഞ്ഞ വെള്ളംപോലെയുള്ള ആഖ്യാനത്തിന്റെ ഈണത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നടന്നുനടന്നങ്ങനെ നീങ്ങുകയാണ് വായനക്കാരന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>.</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">വയനാടന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> മലങ്കാടിന്റെ ആത്മാവിനെ ഉള്ളിലാവാഹിച്ച സൂസന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> തന്റെ മകള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കെഴുതിയ കത്തുകളിലൂടെ അവരുടെ ഉള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കാട്ടുവഴികളിലൂടെ നടത്തുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. നാളിതുവരെ വായിച്ചിട്ടില്ലാത്ത ജീവിത മുഹൂര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തമെന്നൊ, വേറിട്ടതെന്ന് പറയാന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മാത്രമുള്ള സംഭവങ്ങളൊ ഒന്നുംതന്നെ ഈ നോവലില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ഇല്ല. തൂവല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പൊഴിക്കുന്ന വയനാടന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കാട്ടുംഭംഗികളെക്കുറിച്ചുള്ള ആതികളും നോവുകളും സംഘര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ഷങ്ങളും കഥാപാത്രങ്ങളുടെ മനസ്സിലുണ്ട്, വായനക്കാരനെയും ആ ആതികള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ബാധിക്കും, ആഖ്യാനത്തിന്റെ ഗുണമാണത്. വായനയുടെ ആദ്യ ഘട്ടത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ഭാഷ വഴങ്ങിവരാന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> അല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>പം പ്രയാസമായിത്തോന്നിയെങ്കിലും വയനാടന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കാടകത്തിന്റെ രൗദ്രതയും സൗമ്യതയുമൊക്കെ ആവാഹിക്കാനുള്ള ആഖ്യാതാവിന്റെ ത്വരയാണിതെന്ന തിരിച്ചറിവുണ്ടായി. പതിയെ കാടും ഭാഷയും കഥാപാത്രങ്ങളും ഒന്നായി മാറി. ഈ നോവലിനെക്കുറിച്ച് എഴുത്തുകാരന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> അഷ്ടമൂര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തി ഫേസ്ബുക്കില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നേരത്തെ കുറിച്ചതുപോലെ 'പുസ്തകം തീര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ന്നുപോകരുതേ' എന്നൊരു ആഗ്രഹം മനസ്സില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിറഞ്ഞു തുളുമ്പി. </span></div><div dir="auto" style="font-family: inherit;"><span style="background-color: white;"><div class="separator" style="clear: both; text-align: center;"><a href="https://lh3.googleusercontent.com/-FqFTbzrT9bw/YcQ-_TS4FaI/AAAAAAAAJiY/1DFTDRxSG7MInJRgJU5bY3r2slqSFyM0ACNcBGAsYHQ/image.png" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img alt="ഷീല ടോമി" data-original-height="960" data-original-width="1600" height="192" src="https://lh3.googleusercontent.com/-FqFTbzrT9bw/YcQ-_TS4FaI/AAAAAAAAJiY/1DFTDRxSG7MInJRgJU5bY3r2slqSFyM0ACNcBGAsYHQ/w320-h192/image.png" title="ഷീല ടോമി" width="320" /></a></div><br />പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നോവല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>വ്വചിക്കുന്നുണ്ട്. നോവലിലെ ലൂക്കയും ജോപ്പനുമൊക്കെ കാടിനെ കീഴ്പ്പെടുത്താന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ശ്രമിച്ചവരായിരുന്നു. എന്നാല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> തൊമ്മിച്ചനും സാറയും സൂസനും ലൂസിയും ടെസയുമൊക്കെ കാടിന്റെ ആത്മവറിഞ്ഞവരായിരുന്നു. അവരുടെ പ്രണയം പിടിച്ചടക്കലായിരുന്നില്ല, തുറന്നുവിടലിന്റേതായിരുന്നു. പ്രകൃതിയുടെയും അതിലെ മനുഷ്യരുടേയും പ്രണയവും ജീവിതവും ഒരേ താളത്തിലാകണം, നിസ്വാര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്ഥമായിരിക്കണം എന്നവര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കറിയാമായിരുന്നു. </span></div><div dir="auto" style="font-family: inherit;"><span style="background-color: white;">വയനാടന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കാടുകളില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പിടിച്ചടക്കുന്ന റിസോര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ട്ട് കൃഷിക്കാരുടെ ആര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തിയില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> വയനാട് എന്ന വല്ലി (ഭൂമി) കൊടുക്കുന്ന വല്ലി (കൂലി/ശിക്ഷ)യാണ് കണക്കുകൂട്ടലുകള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> തെറ്റിച്ചെത്തുന്ന പ്രളയങ്ങളെന്ന് തൊമ്മിച്ചനും ടെസയുമൊക്കെ വിലയിരുത്തുന്നുണ്ട്. പക്ഷെ ദുരമൂത്ത വലിയൊരു ശതമാനും ലൂക്കമാരും ജോപ്പന്മാരും കാടിന്റെ ജൈവതാളത്തെയും കാട്ടുമക്കളുടെ ജീവിതങ്ങളേയും വേട്ടയാടിക്കൊണ്ടിരിക്കുന്നു.</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">മലയാളത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ആഘോഷിക്കപ്പെടുന്ന പുതുനോവലുകളുടെ ഗണത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ഈ നോവല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പെടുന്നില്ല. ഈ നോവല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നാളിതുവരെ നമ്മള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> വായിച്ചിട്ടുള്ള കാടെഴുത്തിന് വേറിട്ടൊരു ദിശാസൂചിയാണ്, അതുകൊണ്ടുതന്നെ ഈ നോവല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പതിവുനോവലുകളുടെ കൂട്ടത്തിലല്ല ആഘോഷിക്കേണ്ടത് എന്നുതോന്നുന്നു. മൗലികമായ ഒരു കൈയ്യൊപ്പു പതിഞ്ഞ ഭാഷയാണ് ഈ നോവലിനെ മറ്റു നോവലുകളില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> വേര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>തിരിച്ചു നിര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തുന്നത്. മൗലികമായ ഭാഷ എന്നു പറയുമ്പോള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പ്രത്യക്ഷത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> അങ്ങനെ തോന്നില്ല, ഇതിന്റെ ഭാഷയില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിന്നല്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>പം അടര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തിയെടുത്തുനോക്കിയും വിലയിരുത്താനാവില്ല. ലളിതവും സൗമ്യവും വേറിട്ടതുമാണ് ഇതിന്റെ ഭാഷയെന്നു ഞാന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പറയുന്നത് അതിന്റെ സമഗ്രതയിലാണ്. കാടിന്റെ ആഖ്യാനത്തെ ഭാഷയില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> അതിഭംഗിയായി ആവാഹിച്ചിരുത്തിയ ഷീല ടോമിയെന്ന എഴുത്തുകാരിയും അവരുടെ ഈ നോവലും ഏറെക്കാലം നിലനില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കും... ഏറെ വായിക്കപ്പെട്ടുകൊണ്ടിരിക്കും എന്നുമാത്രം പറഞ്ഞുകൊണ്ട് നിര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തുന്നു. </span></div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;"><span style="background-color: white;">പുസ്തകം: വല്ലി (നോവല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>)</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">ഷീല ടോമി</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">പ്രസാധകര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>: ഡി.സി. ബുക്ക്സ് കോട്ടയം</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">പേജ്: 383</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">വില: 399 ക.</span></div></div>സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-41647535755738684952021-12-23T14:46:00.000+05:302021-12-23T14:46:37.013+05:30ബുധിനി ചോദിക്കുന്നു ''രാജ്യമോ ഏതാണെന്റെ രാജ്യം''<p><span style="background-color: white;"> </span></p><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;"><span style="background-color: white;"><span class="pq6dq46d tbxw36s4 knj5qynh kvgmc6g5 ditlmg2l oygrvhab nvdbi5me sf5mxxl7 gl3lb2sf hhz5lgdu" style="display: inline-flex; font-family: inherit; height: 16px; margin: 0px 1px; vertical-align: middle; width: 16px;"><img alt="✍️" height="16" referrerpolicy="origin-when-cross-origin" src="https://static.xx.fbcdn.net/images/emoji.php/v9/te2/1/16/270d.png" style="border: 0px;" width="16" /></span>-സന്തോഷ് പല്ലശ്ശന</span></div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;"><span style="background-color: white;"><i><span style="font-size: x-small;">
'ബുധിനി' നോവലിന്റെ വായനാനുഭവം</span></i></span></div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;"><span style="background-color: white;"><div class="separator" style="clear: both; text-align: center;"><a href="https://lh3.googleusercontent.com/-9_q34ReKKWU/YcQ930qpl3I/AAAAAAAAJiE/mdbcDM6rjn4qOJUyOsCSBvdfLy-Rdj_zQCNcBGAsYHQ/image.png" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img alt="" data-original-height="1887" data-original-width="1149" height="240" src="https://lh3.googleusercontent.com/-9_q34ReKKWU/YcQ930qpl3I/AAAAAAAAJiE/mdbcDM6rjn4qOJUyOsCSBvdfLy-Rdj_zQCNcBGAsYHQ/image.png" width="146" /></a></div><br />ദേശം നഷ്ടപ്പെട്ട ജനതയുടെ ജീവിതമാണ് ഏറ്റവും യാതനാഭരിതമായത്. വംശീയ കലാപങ്ങളിലൂടെ പടിയിറക്കപ്പെട്ട്, അഭയാര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്ഥികളായവരുടെ വാര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തകള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നമ്മള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിരന്തരം വായിക്കുന്നുണ്ട്. എന്നാല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നവ രാഷ്ട്രനിര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മ്മാണത്തിന്റെ ഭാഗമായി ഭൂപടത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിന്നുതന്നെ തുടച്ചുനീക്കപ്പെട്ടവരുടെ ചരിത്രം ആരും എഴുതിയിട്ടില്ല. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയല്ലെ... വികസനത്തിനുവേണ്ടിയല്ലെ... എന്നൊക്കെ ഒരുപാട് ന്യായങ്ങള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പറഞ്ഞാണ് ഭരണകൂടം ഒരു വലിയ ജനസമൂഹത്തെ പിഴുതെറിയുന്നത്. എന്നാല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ആരാണ് വികസനത്തിന്റെ യഥാര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്ഥ ഗുണഭോക്താക്കള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>? രാജ്യഭൂപടത്തില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിന്ന് ഒരു ദേശത്തേയും ജീവിതത്തേയും മായ്ച്ചു കളഞ്ഞതിനു ശേഷം അവിടെ നിന്നു പടിയിറക്കപ്പെട്ട, നിസ്വജനങ്ങള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്ക് പിന്നീടെന്തു സംഭവിക്കുന്നു എന്ന് ഭരണകൂടം ചിന്തിക്കാറില്ല. നഗരത്തിന്റെ മാലിന്യം പേറുന്ന പുറമ്പോക്കുകളിലും കല്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കരി ഖനികളിലും കരിപടര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ന്ന ജീവിതമായി ആവര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കത്തിത്തീരുന്നു.</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">ദേശവും സംസ്കാരവും നഷ്ടപ്പെട്ടവരുടെ കഥ എന്നതിലുപരി സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന് ചരിത്രയാഥാര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്ഥ്യങ്ങളുമായി ഇഴപിരിക്കാനാകാത്ത ബന്ധമുണ്ട്. നോവലിലെ ബുധിനി മേജാന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> എന്ന പതിനഞ്ചുകാരി വീടും നാടും നഷ്ടപ്പെട്ടവളും വേട്ടയാടപ്പെട്ടവരുടെ വേട്ടമൃഗവുമാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ടിറ്റ് ജവഹര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ലാല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നെഹ്റുവിന്റെ സാന്താള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ഗോത്രത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പെട്ട ഭാര്യയാണവള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> സമൂഹത്തിന്റെ പേട്രിയാര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കിയന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ആചാരങ്ങളുടെ ഇര. ചരിത്രവും ഭാവനയും ഇടകലരുന്ന ബുധിനിയില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> തീക്ഷ്ണമായ ജീവിത മുഹൂര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തങ്ങളുണ്ട്. നമ്മള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നേടിയെന്ന് അഹങ്കരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്ഥരാഹിത്യവും, ഒരു ജനാധിപത്യ രാജ്യമെന്ന് വമ്പുപറയുമ്പോള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തന്നെ താഴെത്തട്ടിലുള്ള ജനങ്ങളോട് ഭരണകൂടം പുലര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തുന്ന ജനാധിപത്യ വിരുദ്ധതയുമൊക്കെ ഈ നോവല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ആഴത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ചര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ച്ച ചെയ്യുന്നു.</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">നെഹ്റു എന്ന ഒരു ദികു (അന്യ വംശജന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>) വേട്ടതിന്റെ പേരില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> സ്വന്തം ഗോത്രത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിന്നും ദേശത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിന്നും അടിച്ചോടിക്കപ്പെട്ടവളാണ് ബുധിനി. വികസനത്തിന്റെ പേരില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> രാജ്യത്തിന്റെ ഭൂപടത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിന്നുതന്നെ അടിച്ചോടിക്കപ്പെട്ടവളാണ് ബുധിനി എന്ന സാന്താള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പെണ്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>കുട്ടി. 'ബംഗാളിന്റെ കണ്ണീര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>' എന്നറിയപ്പെടുന്ന ദാമോദര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നദിയുടെ തീരമാണ് അവളുടെ കൊച്ചുഗ്രാമമായ കര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ബോന. ബോംഗകള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> (മരിച്ചുപോയവരുടെ ആത്മാവ്) കുടിയിരിക്കുന്ന മരങ്ങളേയും കാടിനേയും കാട്ടുമൃഗങ്ങളേയും സ്നേഹിക്കുന്ന സാധാരണ പെണ്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>കുട്ടിയായിരുന്നു ബുധിനി. </span></div><div dir="auto" style="font-family: inherit;"><span style="background-color: white;">ബ്രിട്ടീഷുകാര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കെതിരേയും അവരുടെ റാന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മൂളികളായ ഫ്യൂഡല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പ്രഭുക്കള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കെതിരേയും ധീരമായ ചെറുത്തുനിന്ന മഹത്തായ പാരമ്പര്യമുണ്ട് സാന്താള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ഗോത്രത്തിന്. അവര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്ക് തനതായ കലയും സംസ്കാരവും ജീവിത രീതികളുമുണ്ട്. ദാമോദര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നദി ചിലപ്പോഴൊക്കെ അവരുടെ കൃഷിയിടങ്ങള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> മുക്കിക്കളയുമെങ്കിലും പ്രകൃതിയുമായി മല്ലിട്ടുകൊണ്ട് കാടിനും നദിക്കുമിണങ്ങി ജീവിക്കുന്ന ഒരു ജനതയായിരുന്നു സാന്താളുകള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>. അവരുടെ ജീവിതമാണ് പ്രധാനമന്ത്രി പണ്ടിറ്റ് ജവഹര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ലാല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നെഹ്റു മാറ്റിമറിച്ചത്. ഒന്നാം പഞ്ചവത്സര പദ്ധതിയില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്ക് നഷ്ടപരിഹാരത്തിനായി നീക്കിവെച്ച തുക വെറും 4 ശതമാനം മാത്രമായിരുന്നു. നെഹ്റു പടുത്തുയര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തി എന്നു പറയപ്പെടുന്ന ഏതാണ്ടെല്ലാ പദ്ധതിയിലും ഈ അപര്യാപ്തമായ 4 ശതമാനത്തിന്റെ കള്ളക്കണക്കുണ്ട്. നവരാജ്യ നിര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മ്മാണത്തിന്റെ ഫലമായി വീടും നാടും നഷ്ടപ്പെട്ട ഒരാള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കും ഒരു രൂപപോലും ലഭിച്ചില്ല എന്നുമാത്രമല്ല രാജ്യമില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. കര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ബോനയിലേയും സമാന അനുഭവമുള്ള മറ്റുഗ്രാമങ്ങളിലേയും ജനങ്ങളുടെ മാത്രം കഥയല്ലിത്. താഴെത്തട്ടിലുള്ള ജനതയാണെങ്കില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>, വികസനത്തിന്റെ പേരില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ഏതു നിമിഷവും പടിയിറക്കപ്പെടാവുന്ന ഒരു സാഹചര്യം ഇന്നും നിലനില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കുന്നുണ്ട് എന്ന തിരിച്ചറിവുകൂടി നമ്മുക്കുണ്ടാക്കുന്നുണ്ട് ഈ നോവല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>.</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">''ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് അണക്കെട്ടുകള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>'' എന്ന പ്രഖ്യാപനത്തോടെയാണ് ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ടിറ്റ് ജവഹര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ലാല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നെഹ്റു, ബംഗാളിന്റെ കണ്ണീരെന്നറിയപ്പെടുന്ന ദാമോദര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നദിയില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മ്മിച്ച പാഞ്ചേത്ത് അണക്കെട്ടിന്റെ ഉദ്ഘാടനത്തിനെത്തുന്നത്. അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> യോഗ്യരായവര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> അതു നിര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മ്മിച്ച തൊഴിലാളികള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>തന്നെയാണ് എന്നു പറഞ്ഞുകൊണ്ട് അണക്കെട്ട് നിര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മ്മാണ തൊഴിലാളിയായിരുന്ന 15 വയസ്സുള്ള ബുധിനിയെയാണ് നെഹ്റു അതിനു നിയോഗിക്കുന്നത്. മുഖ്യാഥിതിയായ നെഹ്റു എന്ന ബ്രാഹ്മണനായ ദികുവിന്റെ കഴുത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ബുധിനി മാലയിട്ടതോടെ സാന്താള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ഗോത്രം അവളെ ബിത്ലാഹ ചോല്ലി (ഭ്രഷ്ട് കല്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>പ്പിച്ചു), അവള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കു മുന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>പില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പുരുഷന്മാര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ആഭാസ നൃത്തം ചവിട്ടി, കല്ലെറിഞ്ഞോടിച്ചു. അവളുടെയും മറ്റൊരുപാടുപേരുടേയും യാതനാഭരിതമായ പ്രയാണങ്ങളുടെ കഥകൂടിയാണ് ബുധിനി എന്ന നോവല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>.</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">പാഞ്ചേത് അണക്കെട്ടു വന്നതോടെ അവിടുത്തെ ഗ്രാമങ്ങളും മാഞ്ഞുപോയി. കര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ബോനയടക്കം എല്ലാ ഗ്രാമങ്ങളും വെള്ളത്തിനടയിലായി. അണക്കെട്ട് വരുന്നതിനു മുന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>പ് ഗോര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മാന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> (ഗവണ്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മെന്റ്) നടത്തിയ വൈദ്യുതി തരാം, ജോലി തരാം എന്ന വാഗ്ദാനങ്ങളൊക്കെ പാഴ് വാഗ്ദാനങ്ങളായി. ദാമോദര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> വാലി കോര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>പ്പറേഷനിലെ ബ്യൂറോക്രസി ഗ്രാമീണരെയൊന്നാകെ പേപ്പട്ടിയെപ്പോലെ ഒാടിച്ചുവിട്ടു എന്നതാണ് യാഥാര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്ഥ്യം. ഭരണകൂടവും ബ്യൂറോക്രസിയും എത്ര സമര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്ഥമായാണ് ഒരു വലിയ ജനതയുടെ ശബ്ദത്തെ, ജീവിതത്തെ, ജനാധിപത്യ അവകാശങ്ങളെ തമസ്ക്കരിച്ചത് എന്ന് സാറാ ജോസഫിന്റെ ബുധിനി നമ്മോടു പറയുന്നു.</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">അങ്ങേയറ്റത്തെ ഭരണകൂട അനീതി നേരിടേണ്ടി വന്ന ജനതയുടെ പ്രതിനിയാണ് ബുധിനി എന്ന പെണ്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>കുട്ടി. ജീവിതത്തിന്റെ ഏറ്റവും വലിയ കഠിന പഥങ്ങളിലൂടെ സഞ്ചരിച്ച ബുധിനി ഇന്നും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നുണ്ട്! സാറാ ജോസഫ് യഥാര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്ഥത്തിലും നോവലില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> രൂപി മുര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മുവിലൂടേയും ബുധിനിയെ കണ്ടുമുട്ടുന്നുണ്ട്. </span></div><div dir="auto" style="font-family: inherit;"><span style="background-color: white;">''ബുധിനി മാ, നമ്മുടെ രാജ്യം നിങ്ങളോടു തെറ്റാണ് ചെയ്തത്. അത് തിരുത്താന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>...'' എന്ന് രൂപി മുര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മു ഒരു ചോദ്യം പാതിയില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തുമ്പോള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ബുധിനി പറയുന്ന മറുപടിയാണ് നോവലിലെ അവസാന വാചകം.</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">''രാജ്യമോ ഏതാണ് എന്റെ രാജ്യം?''.</span></div><div dir="auto" style="font-family: inherit;"><span style="background-color: white;">ദേശീയത (Nationalism) ഉദ്ഘോഷിക്കുന്നവരോര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കുക. നവ രാഷ്ട്ര നിര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മ്മാണത്തില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ഈ സ്വന്തം ദേശത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിന്ന് പടിയിറക്കപ്പെട്ട് ദേശരഹിതരായി അസ്ഥമിച്ചുപോയവരെ നിങ്ങള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിങ്ങളുടെ ദേശീയതയില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> എവിടെയാണ് ഉള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കൊള്ളിച്ചിരിക്കുന്നത്. ദേശം നഷ്ടപ്പെട്ടവരുടെ ചോരയൊഴിച്ച ചാന്തുകുഴച്ചാണ് ഈ രാഷ്ട്രനിര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മ്മാണം നടത്തിയിരിക്കുന്നത്. അങ്ങേയറ്റത്തെ ജനാധിപത്യവരുദ്ധതയും അനീതിയും നമ്മളിപ്പോഴും താഴെത്തട്ടിലുള്ളവരോട് പ്രവര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കുവേണ്ടി? ആരാണ് വികസനത്തിന്റെ യഥാര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്ഥ ഗുണഭോക്താക്കള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>? എന്തിന്റെ പേരിലാണെങ്കിലും പടിയിറക്കപ്പെടുന്നവരുടെ ജനാധിപത്യ അവകാശം തമസ്ക്കരിക്കപ്പെടന്നതെന്തേ...? സാറാ ജോസഫിന്റെ ബുധിനി വായനക്കാരെ സംഘര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ഷ ഭരിതമാക്കുന്നു.</span></div><div dir="auto" style="font-family: inherit;"><span style="background-color: white;"><div class="separator" style="clear: both; text-align: center;"><a href="https://lh3.googleusercontent.com/-I0UWISopae0/YcQ-BJzV1WI/AAAAAAAAJiI/z3L19y0mljoqOht_PnPabQqtgxpHB8VPgCNcBGAsYHQ/image.png" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img alt="" data-original-height="610" data-original-width="607" height="240" src="https://lh3.googleusercontent.com/-I0UWISopae0/YcQ-BJzV1WI/AAAAAAAAJiI/z3L19y0mljoqOht_PnPabQqtgxpHB8VPgCNcBGAsYHQ/image.png" width="239" /></a></div><br />മലയാള നോവല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> സാഹിത്യത്തിന് എക്കാലത്തും സൂക്ഷിച്ചുവയ്ക്കാനും അഭിമാനിക്കാനും അഹങ്കാരത്തോടെ ഏതൊരു ഭാഷക്കാര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കുമുന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>പില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> വയ്ക്കാനും സാധിക്കുന്ന ഒരു നോവലാണ് ബുധിനി. അതില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ബുധിനി മാത്രമല്ല ജഗ്ദീപ് മുര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മു, സോമനാഥ് ഹേംബ്രോം, റോബോന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> മാജി, ദത്താജി അങ്ങിനെ യഥാര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്ഥ്യവും ഭാവനയും കുഴച്ചുണ്ടാക്കിയ ഒട്ടേറെ കഥാപാത്രങ്ങള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ഈ നോവലിനെ സംഘര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ഷ ഭരിതമാക്കുന്നുണ്ട്. ബുധിനിയെയും തന്റെ ഗോത്രത്തിന്റെ തന്നെയും അടിവേരുകള്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> തേടിപ്പോകുന്ന രൂപി മുര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മു എന്ന സാന്താളി ഗോത്രത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>പ്പെട്ട പത്രപ്രവര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്തകയും സുചിത്ര എന്ന മലയാളി ഫോട്ടോഗ്രാഫറും നടത്തുന്ന യാത്രയിലൂടെയാണ് ബുധിനി വായനക്കാര്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കുമുന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>പില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> വിടരുന്നത്. ആഖ്യാനത്തിലും സാങ്കേതത്തിലും സാറാ ജോസഫ് പുതുവഴികളാണ് ഈ നോവലില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> അവംലംബിച്ചിരിക്കുന്നത്.</span></div></div>സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-33624394244661376792021-05-17T07:42:00.001+05:302021-05-17T07:42:32.210+05:30മതവിമര്‍ശനം എന്തുകൊണ്ട് അസാധ്യമാകുന്നു?<p><b> -സന്തോഷ് പല്ലശ്ശന</b></p><p></p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-INRiMC_7Xw0/YKHQAE-AiMI/AAAAAAAAJWU/4BvSQl-TD6YTIGDyTCnx1IuSfuTA5uHEACLcBGAsYHQ/s242/1.png" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="242" data-original-width="220" src="https://1.bp.blogspot.com/-INRiMC_7Xw0/YKHQAE-AiMI/AAAAAAAAJWU/4BvSQl-TD6YTIGDyTCnx1IuSfuTA5uHEACLcBGAsYHQ/s0/1.png" /></a></div>ഇന്ത്യ ഒരു മതരാഷ്ട്രമാണ് എന്നുപറയാന്‍ സാധിക്കില്ല. പക്ഷെ ഇതൊരു മതരാഷ്ട്രമായിക്കൊണ്ടിരിക്കുന്ന രാജ്യമാണ് എന്ന സത്യം ഇപ്പോള്‍ സമ്മതിക്കാതെ തരമില്ലാതായിരിക്കുന്നു. കാക്കത്തൊള്ളായിരം കോടതിവിധികളുണ്ട്, ഭരണഘടനാപരമായ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ലേബലില്‍ നിരപരാധികളെ, ജനാധിപത്യ മതേതര വിശ്വാസികളെ, എഴുത്തുകാരെ, മതരഹിതരെ, യുക്തിവാദികളെ ജയിലടപ്പിച്ച കോടതി വിധികള്‍! ആവിഷ്ക്കാരത്തിന്റെ പേരില്‍ ആരെന്തു കളികളിച്ചാലും മതത്തില്‍ മാത്രം ആരും തൊട്ടുകളിക്കരുത് എന്ന് താക്കീതു കൊടുക്കുന്ന വിധികള്‍. ഈ കോടതി വിധികളുടെയൊക്കെ പൊതുസ്വഭാവമെന്താണ്? മതവിശ്വാസികളുടെ വികാരമെന്നത് പരിപാവനമാണെന്നുതന്നെയാണ് ഇന്ത്യന്‍ നീതിപീഠം വിശ്വസിക്കുന്നത്. ചിന്തകള്‍ സ്വയം രൂപീകരിക്കാനും അത് പങ്കുവെക്കാനും ഭരണഘടനാപരമായ നൈതികരീതിയില്‍ എന്തിനേയും വിമര്‍ശിക്കാനുമുള്ള അധികാരം ആര്‍ട്ടിക്കിള്‍ 19 നല്കുമ്പോള്ത്തന്നെ മതങ്ങളെ വിമര്‍ശിക്കുമ്പോള്‍ മാത്രം കോടതിക്ക് പൊള്ളുന്നത് എന്തുകൊണ്ടാവാം? <p></p><p><br /></p><p><b>വിശ്വാസികള്‍ക്കുമാത്രം ജീവിച്ചാല്‍</b><b> മതിയോ?</b></p><p>ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 295 എ പറയുന്നത് മനഃപൂര്‍വമോ ദുരുദ്ദേശ്യപരവുമായോ മതവികാരത്തെ വൃണപ്പെടുത്തുന്നതിനെക്കുറിച്ചാണ്. അതെ... അതാരു ചെയ്താലും തെറ്റുതന്നെ എന്നു സമ്മതിക്കാം. ഈ നാട്ടില്‍ ആരുടേയും മതവികാരം വ്രണപ്പെടരുത്, എല്ലാ മതസ്ഥരും ഏകോദര സഹോദരങ്ങളായി അവരവരുടെ വിശ്വാസങ്ങളും, ആചാരങ്ങളും മുറുകെപ്പിടിച്ചു ജീവിക്കാനുള്ള അവകാശമുണ്ട്. പക്ഷെ അതൊരിക്കലും മറ്റൊരാളിന്റെ വ്യക്തിസ്വാതന്ത്ര്യത്തെയൊ സമത്വാധിഷ്ഠിതമായ നീതിയുടെ വിതരണത്തെയോ ബാധിക്കരുത്. ആധുനിക ഇന്ത്യയുടെ ശാസ്ത്രവബോധത്തിനും യുക്തിചിന്തയ്ക്കും നിരക്കാത്ത ആചാരങ്ങളോ അനുഷ്ഠാനങ്ങളോ നൈതികത അവകാശപ്പെടാനില്ലാത്ത ദൈവങ്ങളുടെ പുണ്യപുരാണ കഥാസന്ദര്‍ഭങ്ങളോ, ഒക്കെ കാണുമ്പോള്‍ ചിന്തിക്കുന്ന, ആശയങ്ങള്‍ ആവിഷ്ക്കരിക്കുന്ന ആരും പല രീതിയില്‍ വിമര്‍ശിക്കാം. ചിലര്‍ എഴുത്തിലൂടെയാണ് പ്രതികരിക്കുക, മറ്റു ചിലര്‍ സിനികളിലൂടെയോ നാടകങ്ങളിലൂടെയോ ചെയ്യാം. മറ്റു ചിലര്‍ ബോഡി പൊളിറ്റിക്സിന്റെ സാധ്യതകള്‍ തേടാം. ഇതൊക്കെ എങ്ങനെയായണ് മതനിന്ദയാകുന്നത്?</p><p>ഇന്ത്യയില്‍ എല്ലാവരും മതവിശ്വാസികളാണോ... അല്ലല്ലോ.. സമൂഹത്തിന്റെ താഴെത്തട്ടില്‍ കിടക്കുന്ന ദളിതരും, യുക്തിവാദികളും, ഒരു മതത്തിനുള്ളില്‍ അതിനെ എതിര്‍ക്കാതെയോ പുല്‍കാതെയോ കഴിയുന്നവരും കൂടി ചേരുന്നതാണല്ലോ രാഷ്ട്രം. സംഘടിത മതത്തിന്റെ ഭാഗമല്ലാത്തവരുടെ മതം പുരോഗമന ചിന്തയുടെ മതമാണ്. ശാസ്ത്രസത്യങ്ങളുടേയും യാഥാര്‍ത്ഥ്യബോധത്തിന്റെയും മാര്‍ഗമാണ്. അതിന്റെ സ്വതന്ത്രമായ ഇടപെടലുകളെ ചോദ്യം ചെയ്യുമ്പോള്‍ ഇക്കൂട്ടര്‍ക്കും ആഴത്തില്‍ മുറിവേല്ക്കാം. അവരുടെ വികാരങ്ങളും വികാരങ്ങളാണ്. കല്‍ബുര്‍ഗിയും, പന്‍സാരെയും, ഗൗരി ലങ്കേഷുമൊക്കെ രക്തസാക്ഷിത്വം വരിച്ചത് അവരുടെ ഈ ധൈഷണിക പാതയില്‍ സുധീരം മുന്നോട്ടു പോയിക്കൊണ്ടിരുന്ന വേളയിലാണ്.</p><p>മതരഹിതരുടെ ശാസ്ത്രബോധത്തിലൂന്നിയ പ്രബോധനങ്ങളെ വിലകുറച്ചു കാണുന്നതും അവഹേളിക്കുന്നതും മതമേലാളന്മാരുടെ വിനോദമാണ്. അപ്പോള്‍ ഈ മതരഹിതരായ മാനവ സ്നേഹികള്‍ക്കുണ്ടാകുന്ന അവഹേളനം ഇതുവരെ ഏതുകോടതിയാണ് ഗൗരവമായി പരിഗണിച്ചിട്ടുള്ളത്?</p><p>മതരഹിതരായ പുരോഗമന വാദികളുടെ വികാരങ്ങളെക്കുറിച്ച് നമ്മുടെ നിതിന്യായ വ്യവസ്ഥ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മതവിശ്വാസമില്ലാത്തവര്‍ക്ക് 'വികാരം' ഇല്ല എന്നാണോ രാജ്യത്തെ ന്യായാധിപന്മാര് കരുതുന്നത്? അവനവന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ചു ജീവിക്കണമെന്നുള്ളവര്‍ക്ക് അങ്ങനെയാകാം. പക്ഷെ സമൂഹത്തിലെ യുക്തിരാഹിത്യത്തെ വിമര്‍ശിക്കുന്നവനെ മതനിന്ദകന്റെ ചാപ്പകുത്തി നാട്ടിലെ പുരോഗമന ചിന്താഗതിക്കാരെ ജയിലിലടയ്ക്കുന്നതിന്റെ കോണ്‍സ്റ്റിറ്റിയൂഷണാലിറ്റിയെന്താണ്, അതില്‍ എന്തു നൈതികതയാണുള്ളത്? മതവിശ്വാസികള്‍ക്കുമാത്രം ജീവിക്കാന്‍ കൊള്ളുന്ന ഒരു നാടാക്കി ഇന്ത്യ എന്ന വിശാല ചിന്തയെ പരിമിതപ്പെടുത്തുന്നതിനെതിരെ ഇന്ത്യയിലെ വിശാല പുരോഗമന പക്ഷം ഒന്നിച്ചു നില്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.</p><p>മതമെന്നാല്‍ മാര്‍ഗം എന്നാണര്‍ത്ഥം. ആത്മസാക്ഷാത്ക്കാരത്തിലേക്കുള്ള ഒരു പാത മാത്രമാണ് മതം. ചുരുക്കിപ്പറഞ്ഞാല്‍ കുറെ റൂള്‍സിന്റെയും റെഗുലേഷന്‍സിന്റെയും ആചാരങ്ങളുടെയും ആകത്തുക മാത്രമാണ് മതം. ദൈവത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍കൂടിയാണ് മതം. ആത്യന്തികമായി അതൊരു ചിന്തയും മാര്‍ഗരേഖയും മാത്രമാണ്. ഒരു ജനാധിപത്യ നൈതികബോധത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഒരിക്കലും അത് വിമര്‍ശനാതീതമല്ല എന്നുമാത്രമല്ല, അതിനെ ഒരു വലിയ വൈകാരിക സംഞ്ജയായി കാണേണ്ട കാര്യവുമില്ല. അങ്ങനെ ആരെങ്കിലുമൊക്കെ കാണുന്നുണ്ടെങ്കില്‍ത്തന്നെ അത് ജനാധിപത്യ നീതിന്യായവ്യവസ്ഥയെ സംബന്ധിച്ച് സാധാരണ നിലക്ക് ഗൗരവതരമായ ഒരു കാര്യവുമല്ല.</p><p><br /></p><p><b>മതനിന്ദയും രഹ്ന ഫാത്തിമയും</b></p><p></p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-T0Jbw_9lF-o/YKHPrczIImI/AAAAAAAAJWM/z2AvePKbF0scegP1y2sJsN8anMJP2WY-gCLcBGAsYHQ/s610/1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="610" data-original-width="450" height="320" src="https://1.bp.blogspot.com/-T0Jbw_9lF-o/YKHPrczIImI/AAAAAAAAJWM/z2AvePKbF0scegP1y2sJsN8anMJP2WY-gCLcBGAsYHQ/s320/1.jpg" /></a></div><br />ക്രിക്കറ്റുകളിക്കാരന്‍ ധോണിയുടെതായി വിഷ്ണുരൂപം ധരിച്ചുകൊണ്ടുള്ള ഒരു ചിത്രം ഒരു ബിസിനസ്സ് മാഗസിന്റെ പുറംചട്ടയില്‍ വന്നതുമായി ബന്ധപ്പെട്ട ഒരു കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ വരികയുണ്ടായി. അതില്‍ പറഞ്ഞത് മനഃപൂര്‍വമല്ലാത്ത 'ഇന്‍സള്‍ട്ട്' ആണുണ്ടായിരിക്കുന്നത്, അതുകൊണ്ടുതന്നെ ഇത് 295 എ യുടെ പരിധിയില്‍ പെടുത്തേണ്ട കാര്യമില്ല എന്നാണ്. ഇത്തരം സംഭവങ്ങളെ പ്രശ്നവല്‍ക്കരിക്കുന്നത് യഥാര്‍ത്ഥത്തില്‍ നിയമവ്യവസ്ഥയുടെ ദുരൂപയോഗമാണെന്നാണ് 2017 ല്‍ കോടതി പരാമര്‍ശം നടത്തിയത്. എന്നാല്‍ 2018 ല്‍ ശബരിമല സ്ത്രീപ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിച്ച സ്വാമിനിയുടെ രൂപമണിഞ്ഞ ഒരു ചിത്രം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമ എന്ന ആക്ടിവിസ്റ്റിനെ കുറച്ചുകാലം ജാമ്യം കൊടുക്കാതെ തടവില്‍ പാര്‍പ്പിക്കുയുണ്ടായി. ഈ കോടതി നടപടിയെ എങ്ങനെ വിലയിരുത്താം? എന്താണ് കേസില്‍ കോടതി കണ്ട മതനിന്ദ? ധോണി മനഃപൂര്‍വല്ലാതെയാണ് വിഷ്ണുവേഷം ധരിച്ചതെന്നാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം അന്നു കണ്ടെത്തിയത്. ചിത്രം ഇന്നും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ആറു കരങ്ങളില്‍ ലേയ്സും കോളയും ബൂസ്റ്റും മൊബൈല്‍ ഫോണുമായി നില്ക്കുന്ന ചിത്രം മനഃപൂര്‍വമല്ലാത്ത ഇന്‍സള്‍ട്ടാണെന്നാണ് കോടതി പറഞ്ഞത്. മനഃപൂര്‍വമല്ലാതെ ഇങ്ങനെയൊരു ചിത്രം പ്രസിദ്ധീകരിക്കാന്‍ കഴിയുമോ? ഇനിയത് മനഃപൂര്‍വമാണെങ്കില്‍ത്തന്നെ അതില്‍ മതനിന്ദയെന്ത് എന്ന ചോദ്യം ബാക്കി. കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിച്ചു എന്ന പേരില്‍ കോടതി നടപടി ഏറ്റുവാങ്ങേണ്ടി വന്ന രഹ്ന ഫാത്തിമയുടെ കേസിന് ധോണിയുടെ കേസുമായി താരതമ്യങ്ങളില്ല എന്നുവേണം കരുതാന്‍. എന്നാല്‍ ധോണിയുടെ കേസില്‍ അറസ്റ്റോ, മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ ധോണിക്ക് അനുഭവിക്കേണ്ടി വന്നില്ല. എഫ്.എം.സി.ജി. സാധനങ്ങള്‍ കൈയ്യിലേത്തിയ വിഷ്ണുരൂപത്തെക്കാള്‍ മാപ്പുകൊടുക്കാന്‍ കഴിയാത്ത എന്തു തെറ്റാണ് രഹ്ന ഫാത്തിമ എന്ന യുവതിയുടെ കാല്‍മുട്ടുകളുടെ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. മുറിപ്പെടുന്ന വികാരങ്ങളുടെ തോത് ഈ രണ്ടു ചിത്രങ്ങള്‍ കാണുന്നതിലൂടെ ഒരു വിശ്വാസിയില്‍ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ആദ്യത്തെ ചിത്രത്തെക്കാള്‍ രണ്ടാമത്തെ ചിത്രത്തില്‍ എന്താണ് മനഃപൂര്‍വമായി ഒരു മതത്തെ വ്രണപ്പെടുത്തുന്നതായ ഘടകം? ആദ്യത്തെ ചിത്രത്തില്‍ ഇന്ത്യയുടെ ക്രിക്കറ്റ് പ്രേമികളുടെ ആരാധനാ പാത്രമായ ധോണിയാണ്. രണ്ടാമത്തെ ചിത്രത്തില്‍, മോഡലും അഭിനേത്രിയുമൊക്കെയാണെങ്കിലും എവിടെയുമെത്താതെ പോയ ഒരു സാധാരണക്കാരിയാണ് കുറ്റക്കാരി. ഇത് ഇരട്ടനീതിയല്ലേ...?<p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-TxgVsn3PD8Y/YKHQ2nSo8rI/AAAAAAAAJWk/BRmLYjF7joQKaHBqTirMsZQ23kWcuc86wCLcBGAsYHQ/s590/1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="518" data-original-width="590" src="https://1.bp.blogspot.com/-TxgVsn3PD8Y/YKHQ2nSo8rI/AAAAAAAAJWk/BRmLYjF7joQKaHBqTirMsZQ23kWcuc86wCLcBGAsYHQ/s320/1.jpg" width="320" /></a></div><br />ഈ ചിത്രത്തില്‍ ഇവര്‍ ചെയ്ത കുറ്റമെന്താണെന്നുമാത്രം ആരും ചോദിക്കരുത്. അതിന് കോടതിക്ക് ഉത്തരമില്ല. പ്രത്യേക്ഷത്തില്‍ ഇതൊരു മതനിന്ദയാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ പ്രതിയെ കോടതി റിമാന്റില്‍ വെച്ചത്. രണ്ടു ചിത്രങ്ങളും മനഃപൂര്‍വമായ ഒരു പ്രവൃത്തിയാണ്. മനഃപൂര്‍വമല്ലാതെ രണ്ടുകൂട്ടര്‍ക്കും ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാന്‍ സാധ്യമല്ല എന്നതാണ് സത്യം. ഒരു യുവതിയുടെ കാല്‍മുട്ടുകണ്ടാല്‍ മതവികാരം വ്രണപ്പെടുന്നതെങ്ങനെ എന്ന ചോദ്യം കേരളത്തില്‍ സാധാരണക്കാരന്റെ സാമാന്യയുക്തി നെഞ്ചില്ക്കിടന്ന് ചക്രശ്വാസം വലിക്കുമ്പോള്‍, നീതിന്യായസംവിധാനം ശബരിമല വിശ്വാസികളുടെ വികാരതരംഗത്തിന് വഴിപ്പെട്ട് 'അഹങ്കാരി'യായ ഈ യുവതിയെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരല്പം പഴയകാലത്തെ രാജാവിന്റെ നീതിബോധത്തിലേക്ക് മടങ്ങിപ്പോയി എന്ന് പരസ്യമായി പറയാന്‍, വാദിക്കാന്‍ ഒരാളും ധൈര്യപ്പെട്ടില്ല. പ്രശസ്തി ലക്ഷ്യമിട്ട് ശബരിമലയില്‍ പോയി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന പേരില്‍ ഭരണ കക്ഷിയും, വിശ്വാസികളെ വെല്ലുവിളിച്ചതിന്റെ പകയില്‍ വലതു-പ്രതിപക്ഷ ശക്തികളും ഈ അനീതിയോട് നിശബ്ദത പാലിച്ചു. മതവിശ്വാസികളുടെ വ്രണപ്പെടാന്‍ വെമ്പിനില്ക്കുന്ന മൃദുല വികാരങ്ങളുടെ പേരില്‍ ഒരു ഇവിടെ ഒരു സാധാരണ പൗരന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. 295 എ എത്രമാത്രം കാട്ടുനീതിയാണെന്നോ, അതിന്റെ ജനാധിപത്യ വിരുദ്ധത എത്രത്തോളമുണ്ടെന്നതോ എവിടെയും ഒരു ചര്‍ച്ചയായില്ല. കോടതിയലക്ഷ്യം പേടിച്ച് ആരും അതൊരു ചര്‍ച്ചാവിഷയമാക്കിയിരിക്കില്ല. മലയാള സിനിമയിലെ സര്‍വാദരണീയനായ ഒരു നടന്റേതായി, കറുത്ത മുണ്ട് തുടയ്ക്കു മുകളില്‍ വലിച്ചുടുത്ത് ജീപ്പിന്റെ ബോണറ്റില്‍ കയറിയിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ കോടതിക്കെതിരെ ട്രോളായി പലരും ഷെയര്‍ ചെയ്തു. ആണുങ്ങള് കറുപ്പു വസ്ത്രമുടുത്ത് തുടകാണിച്ചാല്‍ പ്രശ്നമില്ല. സ്ത്രീകള്‍ കാല്‍മുട്ടുകാണിച്ചാല്‍ മാത്രം വൃണപ്പെടുന്ന മതവികാരത്തിന് എന്തോ കുഴമുണ്ടല്ലൊ എന്ന് കോടതിക്ക് തോന്നിയതുമില്ല. <p></p><p><br /></p><p><b>മതത്തിനാകാം, മനുഷ്യന് പാടില്ല</b></p><p>മതത്തിന് മനുഷ്യനിന്ദ എത്രവേണമെങ്കിലുമാകാം. പക്ഷെ മനുഷ്യന് മതനിന്ദ പാടില്ല.</p><p>മതത്തിന് മനുഷ്യനെ അവഹേളിക്കാം. ലിംഗ സമത്വത്തെ നിഷേധിക്കാം. മനുഷ്യരെ പലതരം ശ്രേണി വ്യവസ്ഥകളില്‍ വേര്‍തിരിച്ച് പീഡിപ്പിക്കാം. ദൈവത്തിന്റെ പേരില്‍, വിശ്വാസങ്ങളുടെ പേരില്‍, ആചാരങ്ങളുടെ പേരില്‍ എത്രവേണമെങ്കിലും മനുഷ്യരെ വഴിതെറ്റിക്കാം, മതരഹിതരെയും യുക്തിവാദികളേയും പുലയാട്ടുവിളിക്കാം, കൊന്നുതള്ളാം... ആര്‍ക്കും ഒരു പരാതിയുമില്ല. നിയമങ്ങളുണ്ട്, പക്ഷെ എല്ലാത്തിനുമില്ല. മതരഹിതരുടെ ജീവിതമതം (പാത) ശാസ്ത്ര ചിന്തയും യുക്തിചിന്തയുമാണ്. അത് സ്വതന്ത്രമായി പറയാനും പങ്കുവയ്ക്കാനുമുള്ള അവകാശത്തിന്റെ നിഷേധമായിട്ടാണ് പലപ്പോഴും 295 എ വന്നു നില്‍ക്കാറ്.</p><p>ആര്‍ത്തവം അയിത്തമായിക്കണ്ട് യുവതികള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെ ഒരു നിന്ദയായിക്കണ്ട് കോടതി സ്വമധേയാ കേസെടുക്കേണ്ടതല്ലേ. വിശ്വാസത്തിന്റെ ലേബലില്‍ ഈ ഹീനമായ മനുഷ്യാവകാശലംഘനത്തിനെതിരെ കോടതി കണ്ണടയ്ക്കുന്നുണ്ടെങ്കില്‍ ഈ മതബോധത്തിനകത്താണ് നീതിബോധം പ്രവര്‍ത്തിക്കുന്നത് എന്നുവേണ്ടേ കരുതാന്‍? ഈ മനുഷ്യാവകാശ ധ്വംസനത്തെ ചോദ്യം ചെയ്യുന്നതോ പരിഹസിക്കുന്നതോ പലപ്പോഴും മതനിന്ദയായി വ്യാഖ്യാനിക്കാറുമുണ്ട്.</p><p>ഈ അടുത്തിടെ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റീലീസ് ചെയ്ത 'താണ്ടവ്' എന്ന വെബ്സീരിസില് ഹിന്ദു ദൈവങ്ങളെ വികലമായി അവതരിപ്പിക്കുന്നു എന്ന പരാതിയില്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഈ കുറിപ്പെഴുതുന്നതുവരെ താണ്ടവിനെതിരെയുള്ള എഫ്.ഐ.ആര്. കോടതി റദ്ദു ചെയ്തിട്ടില്ല. ദൈവങ്ങള്‍ വിമര്‍ശനത്തിന് അതീതരാണോ? ഒരു വലിയ സമൂഹത്തിന്റെ ആരാധനാമൂര്‍ത്തിയാണ് എന്നതുകൊണ്ടുമാത്രം പുരാണ കഥാപ്രത്രങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഒരു ജനാധിപത്യ വ്യവസ്ഥയില്‍ നിന്നുകൊണ്ട് പറയാന്‍ കഴിയന്നതെങ്ങനെയാണ്.</p><p><br /></p><p><b>നിന്ദയും വിമര്‍ശനവും</b></p><p>എന്താണ് 'നിന്ദ', എന്താണ് വിമര്‍ശനം എന്നതിന്റെ അതിരുകളെ കൃത്യമായി അടയാളപ്പെടുത്താന്‍ നമുക്കു കഴിയാതെ പോകുന്നതാണ് ഇവിടെ പ്രശ്നം. സമൂഹത്തെ മുന്നോട്ടു നയിക്കാനുതകുന്ന, തെറ്റുതിരുത്തി മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുന്ന പുരോഗമന ചിന്തയെ ഉല്പാദിപ്പിക്കുന്നതിന്റെ ഭാഗമായി ലോകത്ത് എന്തിനെക്കുറിച്ചും സദുദ്ദേശ്യപരമായി പുനരാവിഷ്ക്കാരിക്കാനോ, ആക്ഷേപ ഹാസ്യരൂപത്തിലോ, മറ്റേതെങ്കിലും രൂപത്തിലോ ആര്‍ക്കും, ദൈവങ്ങളെ എന്നല്ല- ഈ ലോകത്തിലെ എന്തിനേയും നമുക്ക് ഉപയോഗിക്കാം എന്നതാണ് യഥാര്‍ത്ഥ ജനാധിപത്യ നീതി. എന്നാല്‍ സമൂഹത്തെയോ വ്യക്തികളെയൊ ദുരുദ്ദേശ്യപരമായി ഇകഴ്ത്തിക്കാട്ടുന്ന, യാതൊരു സാമൂഹ്യനന്മയും അവകാശപ്പെടാനില്ലാത്ത, സമൂഹത്തെ പിന്നോട്ടു വലിക്കുന്ന കലാരൂപങ്ങള്‍ - അതില്‍ ദൈവങ്ങളെയെന്നല്ല, ഏതൊന്നിനെയും ഇകഴ്ത്തിക്കാട്ടാനുള്ള അവകാശം ഈ ജനാധിപത്യ സമൂഹത്തില്‍ ആര്‍ക്കുമില്ല എന്നുകൂടി പറഞ്ഞുവയ്ക്കുമ്പോഴേ ആദ്യം പങ്കുവെച്ച ആശയത്തിന് പൂര്‍ണത കൈവരൂ. ആ നിലക്കു നോക്കുമ്പോള്‍ താണ്ടവ് എന്ന വെബ്സീരിസില് യാതൊരു തെറ്റും കാണാന്‍ കഴിയില്ല. ഹിന്ദു ദൈവങ്ങളെ മാത്രം വിമര്‍ശിക്കുന്നു, എന്തുകൊണ്ട് മറ്റു മതങ്ങളിലെ ദൈവങ്ങളെ വിമര്‍ശിക്കുന്നില്ല, തുടങ്ങിയ വാദങ്ങള്‍ക്ക് പ്രസക്തിയില്ല. അല്ലാഹുവും ജീസസും എന്നല്ല ലോകത്തിലെ ഒന്നും വിമര്‍ശനത്തിന് അതീതമല്ല. ഹിന്ദുക്കള്‍ ഒരുപാട് കാലംകൊണ്ട് സഹിക്കുന്നു, ഇനിയിത് സാധ്യമല്ല, മറ്റു മതങ്ങളില്‍ ഇത്തരം സര്‍ക്കാസങ്ങള്‍ കൊണ്ടുവന്നാല്‍ ഇവിടെ കലാപമുണ്ടാകും തുടങ്ങിയ വാദങ്ങള്‍ക്കൊന്നും ജനാധിപത്യ സംവാദങ്ങളില്‍ പ്രസക്തിയില്ല. സമൂഹത്തില്‍ പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ വളരെ പൗരാണികവും പിന്തിരിപ്പനുമായ മൂല്യങ്ങളെ വിശിഷ്ടവത്ക്കരിക്കുന്ന ദൈവങ്ങള്‍, അതേതു മതത്തിലെതായാലും വിമര്‍ശിക്കപ്പെടുകതന്നെ ചെയ്യും. അതിന്റെ പേരില്‍, പൊട്ടിയൊലിക്കുന്ന മതവികാരങ്ങളുടെ പേരില്‍ ജനാധിപത്യ നീതിയില്‍ നഞ്ചുകലക്കുന്നത് അങ്ങേയറ്റം അപലപനീയമാണ് എന്നുമാത്രമെ പറയാനുള്ളു.</p><p><br /></p><p><b>അവിശ്വാസികള്‍ക്ക് അമ്പലത്തിലെന്തുകാര്യം?</b></p><p></p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-Lm5Y1hFg2Pg/YKHQV0B92zI/AAAAAAAAJWc/p3_TKqMBhB4kT0r0o4IntxHYe7wNeacoQCLcBGAsYHQ/s750/1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="500" data-original-width="750" height="266" src="https://1.bp.blogspot.com/-Lm5Y1hFg2Pg/YKHQV0B92zI/AAAAAAAAJWc/p3_TKqMBhB4kT0r0o4IntxHYe7wNeacoQCLcBGAsYHQ/w400-h266/1.jpg" width="400" /></a></div><br />ശബരിമല യുവതി പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പലരും ചോദിച്ച ഒരു ചോദ്യം 'അവിശ്വാസികള്‍ക്ക് ശബരിമലയില്‍ എന്താണ് കാര്യം?'. എന്നാല്‍ മനസ്സിലാക്കുക; അവിശ്വാസികള്‍ക്കാണ് സത്യത്തില്‍ ശബരിമലയില്‍ കാര്യമുള്ളത്. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പാതകളില്‍ ബാരിക്കേഡുകള്‍ കെട്ടി സവര്‍ണഗുണ്ടകള്‍ വടിവാളുമായി കാവല്‍ നിന്നപ്പോള്‍ അവര്‍ക്കെതിരെ സമരം നയിച്ചത് ഒരു നിരീശ്വരവാദിയായിരുന്നു; പെരിയോര്‍ എന്ന് തമിഴ് ജനത വിളിക്കുന്ന ഇ. വി. രാമസ്വാമി. അദ്ദേഹത്തിന് വൈക്കം ക്ഷേത്രത്തില്‍ കയറിയിട്ടെന്തുകാര്യം? മതരഹിതരുടെ വിശ്വാസം എന്നുപറയുന്നത് പ്രധാനമായും മാനവികതയും മതേതരത്വവും സമത്വവും ജനാധിപത്യ നീതിയുമൊക്കെയാണ്. യുക്തിവാദി ദൈവത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും, ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പൊതുദേവാലയത്തില്‍ കയറിച്ചെല്ലാനും ആരാധിക്കാനുമുള്ള ജനാധിപത്യ അവകാശത്തെ ചോദ്യം ചെയ്യുന്ന ഏതൊരിടത്തും വിശ്വാസികള്‍ക്കു ചുറ്റും ശക്തമായ പ്രതിരോധം തീര്‍ത്ത് യുക്തിവാദികള്‍ ഉണ്ടാകും-ഉണ്ടാകണം.<p></p><p>രഹ്നഫാത്തിമ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നത് ഒരു ചര്‍ച്ചാവിഷയമേയല്ല എന്നിരിക്കെയാണ് കേരളം അവരുടെ വിശ്വാസത്തെക്കുറിച്ചുമാത്രം ദിവസങ്ങളോളം ചാനലുകളില്‍ അന്തിച്ചര്‍ച്ച നടത്തിയത് എന്നോര്‍ക്കണം. വിശ്വാസം എന്നതുതന്നെ ആപേക്ഷികമാണ്. അമ്പലത്തില്‍ വരുന്നവരുടെയെല്ലാം വിശ്വാസത്തിന്റെ ആഴം പരിശോധിക്കാന്‍ യാതൊരു വിശ്വാസമാപിനികളും ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അവിശ്വാസികള്‍ക്ക് പ്രവേശനമില്ല എന്ന് നമ്മള് പറയുന്നത്. അമ്പലങ്ങള്‍ വിശ്വാസികളുടേതാണ് എന്നുപറയുമ്പോള്‍ വിശ്വാസം എന്നത് എല്ലാകാലത്തും ഒരുപോലെ നില്ക്കുന്ന ഒന്നല്ല. ഞാന്‍ വിശ്വാസിയാണെന്ന് അവകാശപ്പെടുകയും, എന്നെപ്പോലെതന്നെ അവകാശപ്പെടുന്ന മറ്റുചിലരുടേയും ഒരു കൂട്ടായ്മയാണ് വിശ്വാസി സമൂഹം എന്നുപറയുന്നത്. എന്റെ വിശ്വാസം ഞാന്‍ അവകാശപ്പെടുന്നതാണ്. എന്റെ വിശ്വാസം എന്നത് അളക്കാന്‍ യാതൊരു അംഗീകൃത മാനന്ദണ്ഡവുമില്ല എന്നിരിക്കെ എന്റെ അവകാശപ്പെടല്‍ മാത്രമാണ് 'ഞാനൊരു വിശ്വാസിയാണ്' എന്നത്. അങ്ങിനെ ഒരുപാട് സ്വയം അവരോധിക്കപ്പെട്ട വിശ്വാസികള്‍ ചിലര്‍ക്കെതിരെ കലാപത്തിനിറങ്ങിത്തിരിക്കുന്നതിന്റെ ജനാധിപത്യ വിരുദ്ധത എത്രമാത്രമുണ്ടെന്ന് എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഉള്‍ക്കൊള്ളണം.</p><p><br /></p><p><b>വിശ്വാസവും തോന്ന്യാസവും</b></p><p>എന്താണ് വിശ്വാസം എന്ന് നമ്മള് നേരത്തെ ചര്‍ച്ച ചെയ്തു. ഇനി ഒരാളിന്റെ വിശ്വാസത്തെ നമ്മള് മുഖവിലയ്ക്കെടുത്താലും ഒരാളിന്റെ വിശ്വാസത്തിന്റെ അതേ രൂപവും ഭാവവുമായിരിക്കുമോ മറ്റൊരാളിന്റെ വിശ്വാസത്തിനുണ്ടായിരിക്കുക. ഉദാഹരണത്തിന് എന്റെ മനസ്സിലെ ദൈവം നീതിമാനാണ്. എന്റെ മനസ്സിലെ ദൈവം, അമ്പലത്തിലെ ഹുണ്ടികയിലിടുന്ന വഴിപാടു പണത്തിന്റെ വലുപ്പത്തിനനുസരിച്ച് ഭക്തന് രക്ഷയനുവദിക്കുന്ന ഒരു കൈക്കൂലിക്കാരനല്ല. മറിച്ച് പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങള്‍ക്കും കാരണഭൂതനായ ഒരു വലിയ പ്രതിഭാസമാണ്. അതിനെ കേവലമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും നൂലുകൊണ്ട് ബന്ധിക്കുന്നത് അങ്ങേയറ്റം അസംബന്ധമായാണ് എനിക്കു തോന്നുന്നത്. ആ നിലക്ക് മറ്റൊരാളിന്റെ വിശ്വാസം എനിക്ക് തികച്ചും സങ്കുചിതമായ ഒന്നായി അനുഭവപ്പെടാം.</p><p>എന്നാല്‍ മറ്റൊരു വിശ്വാസിയെ പരിശോധിക്കുമ്പോള്‍ അയാളിന്റെയുള്ളില്‍ ദൈവം ഞാന്‍ ആരാധിക്കുന്ന ദൈവത്തില്‍ നിന്ന് തുലോം വ്യത്യസ്തമായിരിക്കാം. അവിടെ ദൈവം തികഞ്ഞ ആചാരഭ്രാന്തനും, ലിംഗപരമായ അയിത്തം കൊണ്ടുനടക്കുന്നവനും കൈക്കൂലിക്കാരനും ആഭിചാരക്കാരനുമായ ഒരു നികൃഷ്ടജീവിയുമായിരിക്കാം. ഇതറിയുന്ന എനിക്ക് അപരനോട് അങ്ങേയറ്റത്തെ വിരോധമുണ്ടാകാം. ചുരുക്കിപ്പറഞ്ഞാല്‍ വിശ്വാസത്തിന് ഏകരൂപമല്ല, അത് ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. അപ്പോള്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നമ്മള്ക്കൊരിക്കലും ഒരു തീരുമാനത്തിലെത്താന്‍ കഴിയില്ല എന്നു ചുരുക്കം.</p><p>മതങ്ങള്‍ ദൈവത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളാണെന്ന് നേരത്തെ സൂചിപ്പിച്ചു. അതില്‍ പലതും സങ്കുചിതമായ ദൈവ സങ്കല്പങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ഒരു നല്ല വിശ്വാസി അവന്റെ മൗലികമായ ദൈവ സങ്കല്പത്തെ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. വളരെ വിശാലമായ ഒരു പ്രപഞ്ച നിരീക്ഷണത്തിലൂടെ ആത്മീയ ശക്തിവിശേഷത്തിലൂടെ മതങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്കുമപ്പുറം തനതായ ഒരു ദൈവ സങ്കല്പത്തില് എത്തിച്ചേരുന്നു. ഒരു നല്ല സത്യവിശ്വാസിയെ സംബന്ധിച്ച് ജീവിതം തന്നെ ഒരു വലിയ സത്യന്വേഷണമാണ്. ജനനം മുതല്‍ മരണംവരെ അവന് സത്യത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. മരണത്തോടെ പരമമായ സത്യത്തില്‍ അവന് വിലയം പ്രാപിക്കുന്നു. സത്യാന്വേഷണത്തിനിടക്ക് അവന് താണ്ടിയ വഴികളിലെ അനുഭപരതയാണ് അവനെ സംബന്ധിച്ചിടത്തോളം ജീവിതം.</p><p>ദൈവസങ്കല്പം എന്നുപറയുന്നത് അങ്ങേയറ്റം വിശാലമായ ഒരു ചിന്താപദ്ധതിയാണ്, ജീവിതമൂല്യമാണ് എന്ന് അടയാളപ്പെടുത്തുന്നതിനു പകരം അത് കേവലം ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് എന്ന് സങ്കുചിതമാക്കി അവതരിപ്പിക്കുന്ന മതങ്ങളുടെ പൊട്ടിയൊലിക്കുന്ന വികാരങ്ങളുടെ അഗ്നിയില്‍ ഈ രാജ്യത്തെ ജനാധിപത്യ നീതിയെ, മൂല്യങ്ങളെ ബലികൊടുക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.</p><p></p><p>വിശ്വാസവും തോന്ന്യാസവും തമ്മില്‍ അജഗജം വ്യത്യാസമുണ്ട്. അങ്ങേയറ്റം വൈയ്യക്തികവും വിശാലവുമായ ദൈവവിശ്വാസവും, ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിന്നാലെ പോകുന്ന തോന്ന്യാസവും തമ്മിലുള്ള വ്യത്യാസം സ്വതന്ത്രമായി ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകും.</p>സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-21406787032700189672021-05-17T07:29:00.003+05:302021-05-17T07:29:44.696+05:30റഷ്യ പഠിപ്പിച്ചതെന്ത്?<div style="text-align: center;"><i>ഡോ. എം. വി. പൈലിയുടെ റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും എന്ന പുസ്തകത്തിന്റെ വായനയും, പ്രതിവാദങ്ങളും.</i> </div><div style="text-align: left;"><br /></div><div style="text-align: left;"><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-js_qjkdzK3w/YKHLeOi0v9I/AAAAAAAAJV0/sq-GtMyc4WEldLIuKno6SJvixttaPPPUACLcBGAsYHQ/s1500/1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="1500" data-original-width="1069" height="320" src="https://1.bp.blogspot.com/-js_qjkdzK3w/YKHLeOi0v9I/AAAAAAAAJV0/sq-GtMyc4WEldLIuKno6SJvixttaPPPUACLcBGAsYHQ/s320/1.jpg" /></a></div><br />1956 ല്‍ സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20 ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ രഹസ്യ സെഷനില്‍ പ്രസിഡണ്ട് നികിത ക്രൂഷ്ചേവ് നടത്തിയ പ്രസംഗം ലോക കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ വാഗ്ദത്ത സ്വപ്നങ്ങളുടെ മേല്‍ പതിക്കാനിരുന്ന തീമഴയുടെ ആദ്യ ഗഡുവായിരുന്നു. 50000 വാക്കുകളുള്ള, രണ്ടുദിവസം നീണ്ടുനിന്ന അതിദീര്‍ഘമായ, ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു പ്രഭാഷണമായിരുന്നു അത്. സ്റ്റാലിന് എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയെക്കുറിച്ച് ചരിത്രത്തിലാദ്യമായി പാര്‍ട്ടിയിലെ ഒരു വ്യക്തി അദ്ദേഹത്തിന്റെ മരണശേഷമാണെങ്കില്‍കൂടി ഇത്ര തുറന്നടിച്ച് സംസാരിക്കാന്‍ ധൈര്യപ്പെട്ടത് ചരിത്രസംഭവമായിരുന്നു. സദസ്സിലിരുന്ന ഒരാള്‍ എഴുന്നേറ്റുനിന്നു ചോദിച്ചുവത്രെ 'എന്തുകൊണ് ഇത് സ്റ്റാലിന് ജീവിച്ചിരുന്ന കാലത്ത് പറഞ്ഞില്ല'. 'അന്ന് ഞാന്‍ സ്റ്റാലിനെക്കുറിച്ചു പറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോഴെങ്കിലും ഇതുപറയാന്‍ ഞാന്‍ ജീവനോടെ കാണുമായിരുന്നില്ല' എന്നാണ് നികിത ക്രൂഷ്ചേവ് പ്രതിവചിച്ചത്. ഈ പ്രസംഗത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ പലര്‍ക്കും ഹൃദയസ്തംഭനമുണ്ടായി ചിലര്‍ നിരാശമൂലം ആത്മഹത്യചെയ്തുവത്രെ. സ്റ്റാലിന് ഒരു സ്വേച്ഛാധിപതിയും, കൊലപാതകിയും, ചൂഷകനുമായിരുന്നുവെന്നാണ് പാര്‍ട്ടി അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ക്രൂഷ്ചേവ് പ്രസംഗിച്ചത്. സ്റ്റാലിന്റെ ജന്മനാടായ ജോര്‍ജ്ജിയയിലെ ജനങ്ങള്‍ക്കിത് ഉള്‍ക്കൊള്ളാനായില്ല. ജനമിളകി, ചെറു കലാപങ്ങളുണ്ടായി, പലരും തെരുവില്‍ കൊല്ലപ്പെട്ടു. അന്ന് മീറ്റിങ്ങിലുണ്ടായിരുന്ന റോയിട്ടേഴ്സിന്റെ ലേഖകന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് ഗാര്‍ഡിയനില്‍ ഈയിടെ ഒരു ലേഖനം പുനഃപ്രസിദ്ധീകരിച്ചിരുന്നത് വായിച്ചു. പഴയതൊക്കെ വീണ്ടും അയവിറക്കാനുള്ള കാരണം പക്ഷെ ഈ ഗാര്ഡിയന് ലേഖനമായിരുന്നില്ല, റഷ്യയെക്കുറിച്ച് ഒരു പുസ്തകം വായിച്ചതാണ് കാരണം, ഡോ. എം.വി. പൈലിയുടെ 'റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും'. ആ പുസ്തകത്തില്‍ ക്രൂഷ്ചേവിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങില്‍ നേരിട്ടു പങ്കെടുക്കാന്‍ പുസ്തകത്തിന്റെ രചയിതാവിന് ഭാഗ്യമുണ്ടായതിനെക്കുറിച്ചൊക്കെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ജോര്‍ജ്ജിയക്കാരുടെ ഹീറോ ആയ സ്റ്റാലിനെ അദ്ദേഹത്തിന്റെ മരണാനന്തരം ലോകജനതയ്ക്കുമുന്‍പില്‍ ഇകഴ്ത്തിക്കാണിച്ചതിന്റെ ശിക്ഷയായി, ക്രൂഷ്ചേവിന്റെ കല്ലറ കുത്തിത്തുറന്ന് മൃതശരീരം പുറത്തെടുത്ത്, ശ്മശാനത്തിന്റെ ഒരു മൂലയില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതായി പൈലിയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഈ കഥയ്ക്ക് സ്ഥിതീകരണമില്ല; ഒരുപക്ഷെ കെട്ടുകഥയായിക്കൂടായ്കയില്ല. ക്രൂഷ്ചേവിന്റെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം സ്റ്റാലിന്റെ കല്ലറയും കുത്തിത്തുറക്കപ്പെട്ടുവെന്നും മറ്റുമുള്ള കഥകള്‍ പ്രചരിച്ചിരുന്നു. അതിന്റെ പ്രതികരാമായിട്ടായിരിക്കാം ഒരുപക്ഷെ ക്രൂഷ്ചേവിനോട് ഇത്തരത്തിലൊരു അനാദരവ് ജോര്‍ജ്ജിയക്കാര്‍ പ്രകടിപ്പിച്ചിരിക്കുക. രണ്ടാം ലോക മഹായുദ്ധത്തിനു മുന്‍പുവരെ റഷ്യ രഹസ്യങ്ങളുടെ ഉരുക്കുകോട്ടയായിരുന്നുവെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞിരുന്നത്. പിന്നീട് നാസികളെ തുരത്താനായി സ്റ്റാലിനുമായി സഹകരിക്കേണ്ടിവന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്് സ്റ്റാലിനെക്കുറിച്ചുള്ള അഭിപ്രായത്തില്‍ മാറ്റം വന്നു. നികിത ക്രൂഷ്ചേവിന്റെ പ്രഭാഷണം സ്റ്റാലിനെ മനപ്പൂര്‍വ്വം കരിവാരിത്തേയ്ക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗമായിരുന്നു എന്ന് സ്ഥാപിക്കാനായി അമേരിക്കന്‍ ചരിത്രാകാരനായ ഗ്രോവര്‍ ഫൂര്‍ ഒരു വലിയ പുസ്തകംതന്നെ എഴുതി. പക്ഷെ ഗ്രോവര്‍ ഫൂര്‍ ഒരു റിവിഷനിസ്റ്റ് ഹിസ്റ്റോറിയനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്റ്റാലിനെ വെളുപ്പിച്ചെടുത്തിട്ട് ആര്‍ക്കെന്തുകിട്ടാനാണ്. സ്റ്റാലിന്റെ കാലത്ത് റഷ്യയില്‍ അരങ്ങേറിയ ക്രൂരതകളെക്കുറിച്ച് ഒരുപാട് പുസ്തകങ്ങളും ചരിത്ര രേഖകളും നമുക്കു മുന്പിലുണ്ട്. റഷ്യയെക്കുറിച്ച് മലയാളികള്‍ക്ക് ചിരപരിചിതമായ ഒരു പുസ്തകം ഡൊമിനിക് ലാപിയറിന്റെ 'അന്നൊരിക്കല്‍ സോവിയറ്റ് യൂണിയനില്‍' എന്ന യാത്രാവിവരണ ഗ്രന്ഥമാണ്. റഷ്യയുടെ ജീവിതത്തെ തൊട്ടറിഞ്ഞ ഒരു പുസ്തകമായിരുന്നു അത്. ഡോ. എം.വി.പൈലിയുടെ പുസ്തകത്തില്‍ റഷ്യയുടെ അനുഭവങ്ങള്‍ ആരംഭിക്കുന്നത് 1971 മുതല്‍ ഏതാണ്ട് 1980 വരെയുള്ള ഒരു പതിറ്റാണ്ടിനടുത്തുള്ള കാലഘട്ടമാണ്. അതായത് ബ്രഷ്നേവിന്റെ കാലഘട്ടത്തിന്റെ അന്ത്യംകുറിക്കുന്ന കാലംവരെ. </div><div style="text-align: left;"><br /></div><div style="text-align: left;">റഷ്യയില്‍ വലിയ മാറ്റങ്ങളുടെ ഘോഷയാത്രതന്നെ ആരംഭിക്കുന്നത് ഗോര്‍ബച്ചേവിന്റെ കാലം മുതലാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ ആദ്യപതിപ്പില്‍ ഉള്‍പ്പെടുത്താതിരുന്ന, ഗോര്‍ബച്ചേവിന്റെ ഏറ്റവും വലിയ ഭരണപരിഷ്ക്കാരമായ ഗ്ലാസ്സ്നോസ്റ്റിനെക്കുറിച്ചും പെരിസ്ട്രോയിക്കയെക്കുറിച്ചും പിന്നീട് അദ്ദേഹം പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്ററി മൂല്യങ്ങളിലേയ്ക്ക് ചുവടുമാറിയതിനു ശേഷമുള്ള റഷ്യയുടെ ജീവിതമല്ല ത്വത്വത്തില്‍ ഈ പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയം. എന്നിരുന്നാല്‍കൂടിയും റഷ്യയെക്കുറിച്ചും, പൊതുവെ റഷ്യന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് പൊതുവെ പ്രചരിക്കുന്ന അബദ്ധധാരണകളെക്കുറിച്ചുമൊക്കെ ശരിയായ ബോധ്യമുണ്ടാകാന്‍ ഈ പുസ്തകം ഉപകരിച്ചു. 7 ലക്ഷം മനുഷ്യരെ കൊലയ്ക്കുകൊടുത്ത സ്റ്റാലിന് എങ്ങിനെ രണ്ടുപതിറ്റാണ്ടിലധികം റഷ്യഭരിച്ചു എന്നതും, തന്റെ സ്വേച്ഛാധിപത്യ-കിരാത ഭരണംകൊണ്ടുണ്ടായ മോശം പ്രതിച്ഛായയെ രണ്ടാം ലോകമഹായുദ്ധത്തിലെ പ്രകടനംകൊണ്ട് അതിജീവിച്ചതുമൊക്കെ ഈ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്. റഷ്യ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ഒരു പരീക്ഷണ ശാലയായിരുന്നു. മാര്‍ക്സിന്റെ വാഗ്ദത്ത സ്വപ്നത്തിന്റെ ആധാരശില സത്യത്തില്‍ മാനവികതയായിരുന്നു. അതിന്റെ സര്‍ഗ്ഗാത്മക ആവിഷ്ക്കാരമാണ്, ആയിരിക്കണം റഷ്യ സത്യത്തില്‍ അര്‍ഹിച്ചിരുന്നത്. സമ്പത്തിന്റെ ഉത്തുംഗ ശ്രൃംഗങ്ങള്‍ കീഴടക്കുമ്പോഴും മാനവികതയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വിഷയത്തില്‍ സ്റ്റാലിന്റെ റഷ്യ വളരെ താഴെ പോയ കാഴ്ചയാണ് 1928 മുതല്‍ 1953 വരെയുള്ള 25 വര്‍ഷങ്ങളില്‍ കണ്ടത്. 4 റൂബിളിന് മെട്രോ ട്രെയിനില്‍ റഷ്യമൊത്തം കറങ്ങാന്‍ കഴിഞ്ഞിരുന്ന നല്ല കഥകള്‍ കേള്‍ക്കുമ്പോഴും, മനുഷ്യന്റെ സ്വാതന്ത്ര്യം, ഭരണകൂടത്തിന്റെ കാലടികള്‍ക്കടിയില്‍ ചതഞ്ഞരഞ്ഞ കഥകള്‍ പലതും ലോകത്തിന്റെ മുമ്പില്‍ നിന്ന് മൂടിവയ്ക്കപ്പെട്ടിരുന്നു. എഴുത്തുകാര്‍ തന്റെ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിനു കീഴിലെ പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ അനുമതി കാത്തുകിടന്ന കാലം, ഭരണകൂടത്തിനെതിരെ പ്രതികരിച്ചാല്‍ ഏതു പാതിരാത്രിയും പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്നിരുന്ന രക്തപങ്കിലമായ കഥകള്‍, </div><div style="text-align: left;"><br /></div><div style="text-align: left;"><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-wdZw2ph_VHk/YKHNwcRoNGI/AAAAAAAAJWE/iXkVHND9CEkEvtGTqgYwlhR7V1JYnitcgCLcBGAsYHQ/s799/2.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="657" data-original-width="799" src="https://1.bp.blogspot.com/-wdZw2ph_VHk/YKHNwcRoNGI/AAAAAAAAJWE/iXkVHND9CEkEvtGTqgYwlhR7V1JYnitcgCLcBGAsYHQ/s320/2.jpg" width="320" /></a></div><br />വിമതരാഷ്ട്രീയക്കാരെയും എഴുത്തുകാരെയും ഇരുചെവിചറിയാതെ കൊന്നുതള്ളിയ കഥകള്‍ പുറംലോകമറിയാന്‍ പിന്നെയും പതിറ്റാണ്ടുകളെടുത്തു. പൈലിയുടെ പുസ്തകത്തിലെ ഒരു വാചകം കടമെടുത്താല്‍ സ്റ്റാലിന്റെ കാലത്ത് റഷ്യയില്‍ ഇറങ്ങിയിരുന്നത് പത്രങ്ങളായിരുന്നില്ല, ഗസറ്റ് പേപ്പറുകളായിരുന്നു. അങ്ങിനെയൊരു കാലത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ റഷ്യന്‍ പരീക്ഷണ ശാല, കാലത്തിന്റെ അനിവാര്യമായ ഒരു തിരുത്തല്‍ നടത്തുകയായിരുന്നു. ഗ്ലാസ്സ്നോസ്റ്റിന്റെയും പെരിസ്ട്രോയിക്കയുടെയും യുഗത്തിലേയ്ക്ക് പരിണമിക്കപ്പെട്ട ഗോര്‍ബച്ചേവ് യുഗത്തെ കേരളത്തിലെയടക്കം യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ് ചിന്തകന്മാര് തള്ളിപ്പറയുകയുണ്ടായി. എന്നാല്‍ ഇന്ന് ജനാധിപത്യ-മാനവികതയെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നുതന്നെ കരുതാം. പക്ഷെ ജനാധിപത്യത്തിന്റെ പ്രയോഗത്തിലും ഉപയോഗത്തിലുമുള്ള പ്രശ്നങ്ങളാണ് ഇന്ത്യയടക്കം ലോകത്തിലെ എല്ലാ ജനാധിപത്യ റിപ്പബ്ലിക്കുകളും നേരിടുന്ന വലിയ പ്രശ്നം. അധികാരത്തിന്റെ കുറുക്കുവഴികളായി മതവും, വര്‍ണ്ണ വിവേചനവും മാറുന്ന കെട്ടകാലത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ നോക്കുകുത്തികളായി മാറുന്നു. പറഞ്ഞുവന്നത് റഷ്യയിലെ കാഴ്ചകളേയും അനുഭവങ്ങളേയും കുറിച്ചുള്ള ഡോ. പൈലിയുടെ പുസ്തകത്തെക്കുറിച്ചാണ്. 1980 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം റഷ്യയുടെ ഏറ്റവും പുതിയ സ്പന്ദനങ്ങള്‍ അടയാളപ്പെടുത്തുന്നില്ല എന്ന മൗഢ്യമാണ് ആ പുസ്തകം കൈയ്യിലെടുത്തപ്പോള്‍ എന്നെ ബാധിച്ചിരുന്നത്. പക്ഷെ പുതിയ പതിപ്പില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയ, സി. അച്യുതമേനോനുമായി നടത്തിയ സംവാദവും ഗോര്‍ബച്ചേവിന്റെ കാലത്തെക്കുറിച്ചുള്ള വിവരങ്ങളും ചേരുന്നതോടെ റഷ്യയെക്കുറിച്ച് ഒരു ഏകദേശ ധാരണ വായനക്കാരന് കിട്ടുന്നുണ്ട്. മോസ്കോ, ലെനിന്‍ഗ്രാഡ്, കീവ് എന്നീ നഗരങ്ങളുടെ വര്‍ണ്ണശബളവും കുലീനവുമായ എഴുപതുകളിലെ കാഴ്ച്ചകള്‍ തീര്‍ച്ചയായും ഗൗരവമായ വായനയ്ക്കര്‍ഹമാണ്. ലെനിന്, സ്റ്റാലിന്, ക്രൂഷ്ചേവ്, ബ്രഷ്നേവ്, ഒരു പരിധിവരെ ഗോര്‍ബച്ചേവ് തുടങ്ങിയവരുടെ കാലത്തെക്കുറിച്ച് ഗ്രന്ഥകാരന്റെതായ കാഴ്ച്ചപ്പാടുകളിലൂടെ വിവരിക്കപ്പെടുന്നുണ്ട്. ക്രൂഷ്ച്ചേവിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ അനുഭവത്തെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. റഷ്യയിലെ വ്യവസായങ്ങളെക്കുറിച്ചും, സര്‍വ്വകലാശാലകളെക്കുറിച്ചും, കണ്ടതും കേട്ടതും അനുഭവിച്ചതുമായ വിശേഷങ്ങളുടെ പ്രതിപാദനമാണ് ഈ പുസ്തകം. ചായക്കട ചര്‍ച്ചകളില്‍ പൊതുവെ പറയാറുണ്ട് 'കമ്മ്യൂണിസം പാടെ തകര്‍ന്നു തരിപ്പണമായി' ലോകത്തെവിടെയും അതിപ്പൊ മരുന്നിനുപോലുമില്ല എന്നൊക്കെ. കാലം കുറെ കഴിഞ്ഞപ്പോള്‍ ആളുകള്‍ റഷ്യയെക്കുറിച്ചുള്ള പരദൂഷണം വിട്ടു. ഇപ്പോള്‍ ചൈനയേയും ബംഗാളിനേയും ത്രിപുരയേയുമൊക്കെയാണ് കഥാപാത്രങ്ങളാക്കിയിരിക്കുന്നത് എന്നൊരു വ്യത്യാസമുണ്ട്. റഷ്യയുടെ ചരിത്രം പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് ഒരു പ്രത്യയ ശാസ്ത്രം അതിന്റെ പരീക്ഷശാലയില്‍ തകര്‍ന്നു തരിപ്പണമായി എന്നല്ല. റൂള്‍സും റെഗുലേഷന്‍സും എഴുതി, തുന്നിക്കൂട്ടിയ ഒരു പുസ്തകമല്ല കമ്മ്യൂണിസം. അതൊരു മാനവിക മൂല്യമാണ്. അതൊരു സഹജീവിതത്തെക്കുറിച്ചുള്ള സജഹാവബോധത്തെക്കുറിച്ചുള്ള, മനുഷ്യത്വത്തെക്കുറിച്ചുള്ള മൂല്യവത്തായ ചിന്തയാണ്. അതിന്റെ പരീക്ഷണ ശാലമാത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ റഷ്യ. ആ പരീക്ഷണ ശാലയില്‍ പലതരം ജയങ്ങളും തോല്‍വികളും ഉണ്ടായിട്ടുണ്ട്. ആത്യന്തികമായി ആധുനിക മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും അടിസ്ഥാന അവകാശങ്ങളെയും ബലികൊടുത്തുകൊണ്ട് ഒരു പ്രത്യയ ശാസ്ത്രത്തിനും നിലനില്ക്കുക അസാധ്യമാണ് എന്ന തിരിച്ചറിവിലാണ് നമ്മള് എത്തിച്ചേര്‍ന്നത്. ലോകത്തിലെ പല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ജനാധിപത്യ മൂല്യബോധത്തില്‍ നിന്നുകൊണ്ടുള്ള സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. അതാണ് കാലത്തിന്റെ കാവ്യനീതി. 80 വര്‍ഷങ്ങള്‍ക്കുമുന്‍പ് റഷ്യയില്‍ വിദ്യാഭ്യാസം എന്നുപറയുന്നത് കുലീനന്മാര്‍ക്കുമാത്രമായിരുന്നു. യൂറോപ്പിലൊഴികെ മറ്റെവിടെയാണെങ്കിലും ഏതാണ്ട് അങ്ങിനെതന്നെയായിരുന്നു. ഒരിക്കല്‍ റഷ്യന്‍ രാജ്ഞി കാതറിന ഒരു സ്കൂള്‍ ഇന്‍സ്പെക്ടറോട് പറയുകയുണ്ടായി 'നമ്മള് ഇവിടെ വിദ്യാലയങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത് എല്ലാ കുട്ടികള്‍ക്കും പഠിക്കുന്നതിനു വേണ്ടിയല്ല. പാശ്ചാത്യന്മാര് നമ്മെ കാടന്മാര് എന്ന് വിളിക്കാതിരിക്കാന്‍ വേണ്ടിയാണ്. റഷ്യയിലെ എല്ലാ കുട്ടികളും സ്കൂളില്‍ പോകാന്‍ തുടങ്ങിയാല്‍ പിന്നെ എനിക്കും നിങ്ങള്‍ക്കും തല്‍സ്ഥാനത്ത് തുടരാന്‍ കഴിയില്ല'. വിപ്ലവം അതിന്റെ ധര്‍മ്മം ഏറ്റെടുത്തത് ഇങ്ങിനെയൊരു സാമൂഹിക സാഹചര്യത്തിലാണ് എന്ന് വ്യക്തമായല്ലൊ. എല്ലാവര്ക്കും സാമൂഹിക നീതി ലഭ്യമാക്കുക എന്ന ലക്ഷ്യം നേടുവാന്‍ വേണ്ടിയായിരുന്നു ലോകത്തിലെ എല്ലാ വിപ്ലവ സമരങ്ങളും പിറവിയെടുത്തത്. ഒരു ചായക്കടക്കാരനെ പ്രധാനമന്ത്രിയാക്കുന്നതും, രാജ്യത്തിന്റെ ഉന്നതസ്ഥാനിയനായ സ്വേച്ഛാധിപതിയെ നിയമത്തിന്റെ വിലങ്ങുവയ്പ്പിക്കുന്നതും വിപ്ലവമാണ്. പാര്‍ലമെന്ററി മൂല്യങ്ങളെ മുറുകെപിടിച്ചുകൊണ്ട് ഇനിയുള്ളകാലം കമ്മ്യൂണിസത്തിന് മുന്നോട്ടുപോകാനാകണം. മതവും വംശവെറിയുമൊക്കെ നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ അധികാരത്തെ തൂത്തെറിയാനും, മതേതര-ജനാധിപത്യത്തെ മുന്നോട്ടു കൈപിടിക്കാനും അവര്‍ക്കാകേണ്ടതാണ്. ലെനിന് എന്ന രാഷ്ട്രീയ നേതാവ് റഷ്യയുടെ ആരായിരുന്നുവെന്നത് മോസ്കൊ നഗരത്തിന്റെ ഏതൊരു ദിക്കില്‍ നോക്കിയാലും നഗരം വിളിച്ചു പറയും. ലോകത്ത് ഒരു നേതാവിന്റെ പേരിലും ഇത്രയധികം നിര്‍മ്മിതികളുണ്ടാകില്ലെന്ന് ഡോ. എം.വി. പൈലി സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ സ്റ്റാലിന് എന്ന നേതാവിനെ കമ്മ്യൂണിസ്റ്റുകാര്‍പോലും തള്ളിപ്പറഞ്ഞു. ഒരുപക്ഷെ റഷ്യയെ വലിയ സാമ്പത്തിക ശക്തിയാക്കിമാറ്റിയത് സ്റ്റാലിനായിരുന്നിരിക്കാം. പക്ഷെ റഷ്യന്‍ ജനതയുടെ സ്വാതന്ത്ര്യാഭിലാഷങ്ങളെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തിയ സ്വേച്ഛാധിപതിയായ സ്റ്റാലിനെ ജനം വെറുത്തു. സ്റ്റാലിന്റെ രാഷ്ട്രീയ പ്രതിച്ഛായ അല്പമെങ്കിലും മെച്ചപ്പെട്ടത് രണ്ടാം ലോകമഹായുദ്ധത്തിലെ ധീരമായ ചെറുത്തുനില്‍പ്പിലൂടെയാണ്. യുദ്ധം നല്കിയ കെടുതികളെ അതിജീവിക്കാന്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള റഷ്യയ്ക്കു കഴിഞ്ഞു എന്നത് പ്രത്യേകം പ്രസ്ഥാവ്യമാണ്. അതിപ്പോള്‍ ഹിറ്റ്ലറിന്റെ കാലത്ത് ജര്‍മ്മനിയും, ഗദ്ദാഫിയുടെ കാലത്ത് ലിബിയയുമൊക്കെ സാമ്പത്തികമായി വലിയ അവസ്ഥയിലായിരുന്നല്ലൊ. സമ്പത്തല്ല, സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിന്റെ അടിസ്ഥാന ശില. ആ നിലയ്ക്ക് റഷ്യ സ്റ്റാലിന്റെ കാലത്ത് അങ്ങേയറ്റം അധപതിച്ചു എന്നു പറയേണ്ടിവരും. വംശീയ വിഭജനവും യുദ്ധവും ദേശിയ ഭ്രാന്തന്മാരുമില്ലാതെ ലോകത്തൊരു ഫാസിസ്റ്റിനും പിടിച്ചുനില്‍ക്കുക അസാധ്യമാണ്. സ്വാതന്ത്ര്യത്തിന് വ്യക്തമായ നിര്‍വ്വചനമില്ല. അവനവന്റെ മനസ്സിലുള്ളത് ആവിഷ്ക്കാരിക്കാനും, കഴിവിനനുസരിച്ച് പുതിയ പലതും നിര്‍മ്മിക്കാനും, വിറ്റഴിക്കാനുമുള്ള സ്വാതന്ത്ര്യം; ഏതൊരുല്‍പ്പന്നവും വാങ്ങിക്കാനും ഉപഭോഗം ചെയ്യാനും വിലയിരുത്താനുമുള്ള സ്വാതന്ത്ര്യം, ഇതാണ് സ്വാതന്ത്ര്യത്തിന് പരക്കെ നല്കുന്ന ഒരു രാഷ്ട്രീയ നിര്‍വ്വചനം. ചിന്തിക്കാനും, തന്റെ ചിന്തകളെ ആവിഷ്ക്കരിക്കാനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഒരവസ്ഥ ഒരിക്കലും ജനാധിപത്യ സംവിധാനത്തിനുള്ളില്‍ പാടില്ല. ഗ്ലാസ്സ്നോസ്റ്റും പെരിസ്ട്രോയിക്കയും പെട്ടൊന്നൊരു ദിവസം കൂടുതുറന്ന് പുറത്തുവരുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ അന്ന് റഷ്യയില്‍ ഗോര്‍ബച്ചേവിന്റെ കാലത്തുണ്ടായുള്ളു. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ ഒരുപാട് പ്രിവിലേജുകള്‍ അനുഭവിച്ചിരുന്നു. സാധാരണക്കാരന് അപ്രാപ്യമായ സുഖഭോഗങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാത്രമായി ലഭിച്ചിരുന്നു. പാര്‍ട്ടിക്കാര്‍ക്കുമാത്രമായി സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി അംഗത്വമെടുക്കാനും ഉയര്‍ന്ന സ്ഥാനത്തെത്താനും സാധാരണക്കരനായ ഒരു റഷ്യക്കാരന് അസാധ്യമാകുമ്പോള്‍ കമ്മ്യൂണിസ്റ്റ് എന്ന മാനവിക പ്രത്യയ ശാസ്ത്രത്തിന് വളരാന്‍ കഴിയില്ല. കാട്ടിലെ സിംഹരാജാവ് ദിവസവും ഓരോ മൃഗങ്ങളെവെച്ച് ഭക്ഷിക്കുന്ന ഭരണ വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രീയ നീതി ഏതു നിമിഷവും അട്ടിമറിക്കപ്പെടാം. അത് ജനാധിപത്യം വാഴുന്നു എന്നവകാശപ്പെടുന്ന ഇന്ത്യയിലായാലും... ഗോര്‍ബച്ചേവ് ഏറെ തെറ്റീദ്ധരിക്കപ്പെട്ട ഒരു നേതാവാണ്. രാജ്യത്തെ ഒരു തുറന്ന കമ്പോളമാക്കുമ്പോള്‍, അതിനെ ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയിലേയക്കുള്ള പരിവര്‍ത്തനമായി പലരും പരക്കെ വ്യാഖ്യാനിച്ചിരുന്നു. ഗോര്‍ബച്ചേവിന്റെ കമ്പോള സങ്കല്പം സ്വാതന്ത്ര്യബോധത്തില്‍ നിന്ന് പിറവിയെടുത്തതാണ്. അതൊരിക്കലും കുത്തകമുതലാളിമാരുടെ ലാഭക്കൊതിയുടേതായിരുന്നില്ല. ഗോര്‍ബച്ചേവിന്റെ കാഴ്ച്ചപ്പാടില്‍ സര്‍ക്കാര്‍ രാജ്യത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളുടെ ശക്തനായ രക്ഷിതാവാണ്. ലോകത്തൊരു സര്‍ക്കാരും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ മറന്നുകൊണ്ടുള്ള നിയമനിര്‍മ്മാണം ഒരിക്കലും നടത്തരുത്. പക്ഷെ ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ പ്രയോഗിക്കുന്ന സ്യൂഡോ-ഡെമോക്രസിയുടെ കാഴ്ചകള്‍ വളരെ വിചിത്രമാണ്. ഇവിടെ കമ്പോളത്തെ ഭരണകൂടത്തിന്റെ ഒത്താശയോടെ നാള്‍ക്കുനാള്‍ കുത്തകവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന കാഴചകള്‍ കാണാം. ഭരണകൂട മെഷിനറി അംബാനിയുടേയും അദാനിയുടേയും താളത്തിനൊത്തു പ്രവര്‍ത്തിക്കുന്നു. കുന്നും മലകളും നദികളും കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതികൊടുക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. രാജ്യത്തെ കുത്തക മുതലാളിമാര്‍ക്ക് എഴുതിക്കൊടുക്കുന്ന തരത്തില്‍ അധപതിക്കുന്നതിനെ വിളിക്കുന്ന പേരാണ് ക്രോണി ക്യാപിറ്റലിസം. ഇന്ത്യയില്‍ ഇന്നു നടക്കുന്ന രാഷ്ട്രീയ കാലാവസ്ഥ ക്രോണി ക്യാപിറ്റലിസത്തിന്റെയാണ്. കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും, കേരളമടക്കം മിക്ക സംസ്ഥാനങ്ങളും ക്രോണി കാപ്പിറ്റലിസമാണ് നടപ്പിലാക്കുന്നത്. റഷ്യയില്‍ സോവ്യറ്റ് യൂണിയന് കമ്മ്യൂണിസ്റ്റ് പരമാധികാരം 1991 ല്‍ അവസാനിക്കുകയും ഒരു ഫെഡറല്‍ ജനാധിപത്യ സംവിധാനത്തിലേയ്ക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. ഭരണഘടനാപരമായ പ്രതിസന്ധികള്‍ അവര്‍ ഘട്ടം ഘട്ടമായി അതിജീവിച്ചു. പക്ഷെ ഇപ്പോഴും റഷ്യയില്‍ വളരെ വികലമായ ഒരു ജനാധിപത്യമാണുള്ളത് എന്ന സത്യം അംഗീകരിക്കുന്നു. ചരിത്രം പഠിക്കുന്നവര്‍ റഷ്യയുടെ തകര്‍ച്ചയെ നോക്കിക്കാണുന്നത് തീര്‍ത്തും വ്യത്യസ്ഥമായ കാഴ്ചപ്പാടിലൂടെയാണ്. സ്റ്റാലിനിസത്തിനേറ്റ-ഫാസിസത്തിനേറ്റ കാലത്തിന്റെ അനിവാര്യമായ തിരിച്ചടിയാണ് നമ്മള് റഷ്യയില്‍ കണ്ടത്. സാമ്രാജ്യത്വ രാജ്യങ്ങളുടെ പുറത്തുനിന്നുള്ള കുത്തിത്തിരിപ്പുകൂടിയായപ്പോള്‍ റഷ്യയുടെ വീഴ്ച്ച കുറച്ചുകൂടി ദയനീയമായി എന്നുമാത്രം. ലോകത്തിന് ജനാധിപത്യം സമ്മാനിച്ച സ്വപ്നങ്ങളും പ്രത്യാശകളും ഏതാണ്ടസ്തമിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഇസ്രായേലിലെ യുവ ചരിത്രകാരനായ യുവാന്‍ ഹരാരിയുടെ പുസ്തകത്തില്‍ പറയുന്നത്. സാപ്പിയന്‍സ് എന്ന പ്രശസ്തമായ പുസ്തകമെഴുതിയ ഹരാരിയുടെ പുതിയ പുസ്കമാണ് '21 ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍'. മനുഷ്യനെ നോക്കുകുത്തിയാക്കിക്കൊണ്ട് അല്‍ഗോരിതങ്ങള്‍ ലോകത്തിന്റെ അഭിരുചികളെ വിലയിരുത്തുമെന്ന് ഹരാരി പറയുന്നു. മനുഷ്യന് എന്തു തിന്നണം, എന്തു ചെയ്യണം എന്നൊക്കെ കമ്പ്യൂട്ടറുകളിലെ അല്‍ഗോരിതങ്ങള്‍ നിശ്ചയിക്കുന്ന, പുതിയൊരു ലോക ക്രമത്തിലേയ്ക്ക് സമൂഹം മാറുന്നതിനെക്കുറിച്ച് ഈ പുസ്തകം പറയുന്നു. നിശ്ചയമായും യുവാന്‍ ഹരാരിയുടെ വാദങ്ങളില്‍ അതിശയോക്തികള്‍ ഉണ്ടായിരിക്കാം. മനുഷ്യനുപകരം അല്‍ഗോരിതങ്ങള്‍ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന കാലം വരാം വരാതിരിക്കാം. അല്‍ഗോരിതങ്ങള്‍ നമ്മളെ നിയന്ത്രിക്കുന്ന കാലത്തും മാനവികതയെക്കുറിച്ച് പറയാന്‍, ജനാധിപത്യമൂല്യങ്ങളെക്കുറിച്ചുപറയാന്‍, മതേതരത്വത്തെക്കുറിച്ചു പറയാന്‍, സോഷ്യലിസത്തെക്കുറിച്ചും, താഴെത്തട്ടിലുള്ള ആര്‍ക്കും പ്രാപ്യമാകേണ്ടതായ സ്വാഭാവിക നീതിയെക്കുറിച്ചും സമത്വത്തെക്കുറിച്ചും നിരന്തരം പറഞ്ഞുകൊണ്ടിരിക്കാന്‍ ഇവിടെ മനുഷ്യരുണ്ടാവുകതന്നെ ചെയ്യും.</div>സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-58211579158545359672021-02-23T10:34:00.002+05:302021-02-23T12:03:15.990+05:30സ്വാതന്ത്ര്യത്തിന്റെ കിളിപ്പാട്ടുകള്‍ ഉയര്‍ന്നുവരിക തന്നെ ചെയ്യും<p><b> <span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">സന്തോഷ് പല്ലശ്ശന</span></b></p><p><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ട്വിറ്റര്‍ മേധാവിക്ക് ജനാധിപത്യത്തിലെ അഭിപ്രായ സ്വതന്ത്ര്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നുവേണം അനുമാനിക്കാന്‍. അതുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍, നീക്കം ചെയ്യാനായി രണ്ടു തവണകളായി നല്കിയ, ആയിരത്തിയഞ്ഞൂറില്‍പ്പരം ട്വിറ്റര്‍ അക്കൗണ്ടുകളുടെ ലിസ്റ്റ് സ്വീകരിച്ചതിനു ശേഷം അതിന്മേല് നടപടിയെടുക്കാന്‍ ട്വിറ്റര്‍ കമ്പനി താമസിച്ചത്. അതിന് ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി പറഞ്ഞ കാരണം, ഈ രാജ്യത്തിന്റെ ഭരണഘടന നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യമനുസരിച്ച് ഇങ്ങിനെയൊരു നടപടിയെടുക്കാന്‍ സാധിക്കില്ല എന്നാണ്. അതെ, നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടന നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ഏതൊരു പ്രതിരോധവും അങ്ങേയറ്റം അപലപനീയമാണ്. നടിയും പാട്ടുകാരിയും സംരംഭകയുമായ റിഹാന എന്ന യുവതിയുടെ ഒരു ചെറിയ കിളിക്കൊഞ്ചലില്‍ ഭാരതത്തിന്റെ സര്‍ക്കാര്‍ ഞെട്ടിവിറച്ചതിനു ശേഷമാണ് സൈബര്‍ പക്ഷികളോട് സര്‍ക്കാരിന് ചതുര്ദ്ദിയായത്. റിഹാനയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ടെങ്കിലും ഒരു രാഷ്ട്രത്തേയും ഔദ്യോഗികമായി പ്രതിനിധീകരിക്കാത്ത ഒരു സാധാരണ കലാകാരി മാത്രമാണവര്‍. എന്നിട്ടുകൂടി സര്‍ക്കാര്‍ റിഹാനയ്ക്കെതിരെ ഔദ്യോഗിക പ്രസ്ഥാവനയിറക്കി! തുടര്‍ന്ന് ട്വിറ്ററിനെതിരെ പേരെടുത്തുപരാമര്‍ശിക്കാതെ നടത്തിയ നിരന്തരമായ ഭീഷണിക്കു വഴങ്ങിയാണ് സര്‍ക്കാര്‍ നല്കിയ ലിസ്റ്റിലെ 97 ശതമാനം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിക്കുന്നത്. മാധ്യമങ്ങളില്‍ വന്ന യഥാര്‍ത്ഥ കണക്കുകള്‍ പറയുന്നത് 1435 ട്വിറ്റര്‍ അക്കൗണ്ടുകളുടെ ലിസ്റ്റില്‍ നിന്ന് 1398 അക്കൗണ്ടുകള്‍ വിവിധ ഘട്ടങ്ങളിലായി ട്വിറ്റര്‍ നീക്കം ചെയ്യുകയുണ്ടായി. ആദ്യം ഇന്ത്യാ മഹാരാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യാ ഗവണ്മെന്റിനെ ഓര്‍മ്മിപ്പിച്ച ട്വിറ്റര്‍ കമ്പനിക്ക് പിന്നീട് ഭരണകൂടത്തിന്റെ ഭീഷണിക്കു മുന്പില് വഴങ്ങിക്കൊടുക്കേണ്ടി വന്നു. അതിനു ശേഷം ട്വിറ്റര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.</span></p><p></p><div class="separator" style="clear: both; text-align: center;"><a href="https://lh3.googleusercontent.com/-7oA7EKaUHb8/YDSKzRnMbuI/AAAAAAAAJPg/H-ewPk9mfbsZ0OUdF7vCUhDYqEhdkSr5ACLcBGAsYHQ/image.png" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img alt="" data-original-height="1152" data-original-width="2048" height="180" src="https://lh3.googleusercontent.com/-7oA7EKaUHb8/YDSKzRnMbuI/AAAAAAAAJPg/H-ewPk9mfbsZ0OUdF7vCUhDYqEhdkSr5ACLcBGAsYHQ/image.png" width="320" /></a></div><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">റിഹാനയുടെയും ഗ്രെറ്റ തുംബെര്‍ഗിന്റെയും ട്വീറ്റുകള്‍ വന്നതോടെയാണ് 'ഇന്ത്യയെ ഇകഴ്ത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയെക്കുറിച്ച്' സര്‍ക്കാര്‍ ബോധവാന്മാരാകുന്നത്. അതിനു തൊട്ടുമുന്പുവരെ കര്‍ഷകരുടെ ശബ്ദത്തെ ലോകത്തിനു മുന്പില് നിന്ന് മറച്ചു പിടിക്കാനായി കമ്പിവേലികെട്ടുന്ന തിരക്കിലായിരുന്നു ഭരണകൂടം. ഈ പ്രക്ഷോഭവും ബഹളവുമൊക്കെ മറ്റാരെങ്കിലും കണ്ടാല്‍ നാണക്കേട് സര്‍ക്കാരിനല്ലെ....</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">പണ്ട് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനായി വന്നപ്പോള്‍ അദ്ദേഹം സഞ്ചരിക്കുന്ന വഴിയില്‍ വശങ്ങളിലുള്ള, മുഷിഞ്ഞു ദരിദ്രമായ ചേരികളെ പ്രസിഡണ്ട് ട്രംപിന്റെ കാഴ്ചയില്‍ നിന്ന് മറച്ചുപിടിക്കാന്‍ ഇതിലും വലിയ മതിലുകെട്ടിയ ഭരണകൂടമാണ് നമ്മുടെ ഇന്ത്യന്‍ ഭരണകൂടം. അതുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു സാധാരണ സംഭവം മാത്രമാണ്.</span><p></p><p></p><div class="separator" style="clear: both; text-align: center;"><div class="separator" style="clear: both; text-align: center;"><a href="https://lh3.googleusercontent.com/-gh8bumQ_dss/YDSLEmR9_yI/AAAAAAAAJPs/KYuLGTzGVEEWPAAoLULo5VbIDAKX_FfTACLcBGAsYHQ/image.png" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img alt="" data-original-height="183" data-original-width="275" height="213" src="https://lh3.googleusercontent.com/-gh8bumQ_dss/YDSLEmR9_yI/AAAAAAAAJPs/KYuLGTzGVEEWPAAoLULo5VbIDAKX_FfTACLcBGAsYHQ/image.png" width="320" /></a></div></div><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">കഴിഞ്ഞ ഏതാനും വര്ഷങ്ങള്കൊണ്ടുതന്നെ പലതും കുഴിച്ചുമൂടാന്‍, മറച്ചു പിടിക്കാന്‍, ഭാരതത്തിന്റെ സോഷ്യൊ പൊളിറ്റിക് മെമ്മറിയെ തകര്‍ത്തുകളയാന്‍ വിലക്കെടുത്ത മാധ്യമങ്ങളെക്കൊണ്ട് ഒരുപാട് മോശപ്പെട്ട കളികള്‍ കളിപ്പിച്ചുകൊണ്ടിരിക്കുകയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍. നോവിക്കുന്ന രാഷ്ട്രീയ വിഢിത്തങ്ങളേയും രാഷ്ട്രീയ ദുരന്തങ്ങളേയും, മറവിയുടെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്താന്‍ കഴിയുന്ന ഒരു അപൂര്‍വ്വ ജനതയായി ഇന്ത്യക്കാര്‍ മാറിക്കൊണ്ടിരിക്കുന്നു കാഴ്ച്ച അങ്ങേയറ്റം പരിതാപകരമാണ്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">പക്ഷെ കര്‍ഷക സമരത്തെ സംബന്ധിച്ചിടത്തോളം, സര്‍ക്കാര്‍ ലോകത്തിന്റെ ദൃഷ്ടിയില് നിന്ന് എത്രമാത്രം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുവൊ അതിന്റെ പതിന്മടങ്ങ് ശക്തിയോടെ കര്‍ഷക പ്രക്ഷോഭം ലോകത്തിന്റെ ശ്രദ്ധയിലേയ്ക്ക് എത്തിച്ചേരുകയാണുണ്ടായത്. ലോബിയിംങ്ങ് ഏജന്‍സികളെ വെച്ച് ലോക നേതാവാകാനുള്ള പ്രധാനമന്ത്രിയുടെ പ്രയത്നങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് ലോക ജനത ഒന്നടങ്കം കര്‍ഷകപ്രക്ഷോഭത്തെ മുന്‍നിര്‍ത്തി പ്രതികരിക്കുന്നത്! അത് നരേന്ദ്രമോദി സര്‍ക്കാരിനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ലോകത്ത് നടക്കുന്ന ഏതൊരു മനുഷ്യാവകാശ ലംഘനത്തിനെതിരേയും പ്രതികരിക്കാന്‍ ഇന്ന് ഓരോ ലോക മനുഷ്യനും പ്രതിജ്ഞാബദ്ധമാണ്. അത് ഓരോ ആധൂനിക മനുഷ്യന്റെയും പ്രത്യേകതയാണ്. ലോകത്തെ ഒരു നെല്ലിക്കയുടെ വലുപ്പത്തില്‍ കൈപ്പിടിയിലൊതുക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കാലത്ത് ഈ സര്‍ക്കാര്‍ എന്താണ് കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നത്? ആരുടെ വായാണ് മൂടിക്കെട്ടാന്‍ ശ്രമിക്കുന്നത്? ഒരുപാട് 'കിളികള്‍' ചിലച്ചുതുടങ്ങിയപ്പോള്, ഇന്ത്യന്‍ ഭരണകൂടം കൂട്ടിലിട്ട് വളര്‍ത്തുന്ന ചില സെലിബ്രെറ്റി കിളികള്‍ (സോള്ഡ്ബ്രിറ്റി എന്നും പറയാം) ആരോ പഠിപ്പിച്ചപോലെ ഒരേ സ്വരത്തിലും ഈണത്തിലും മറുമൊഴി ചൊല്ലി സ്വയം ഇളിഭ്യരായി മാറുന്നതും നമ്മള് കണ്ടു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">രാജ് ദീപ് സര്‍ദേശായിയുടെ പുതിയ പുസ്തകമായ 2019: How Modi Won India എന്ന പുസ്തകത്തില്‍ നരേന്ദ്ര മോദി എന്ന ബ്രാന്റിനെ എങ്ങിനെയാണ് ഉയര്‍ത്തിക്കൊണ്ടുവന്നത് എന്നു വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് കോടികള്‍ വിലമതിക്കുന്ന ഒരു പതിറ്റാണ്ടിന്റെ കാംപെയ്ന് ആണ്. നിരന്തരമായ പി.ആര്. വര്‍ക്കിലൂടെ വെറും മിഥ്യമാത്രമായ ഒരു പ്രതീക്ഷയെ ജനങ്ങള്ക്കുമുന്പില് പുതിയ കെട്ടിലും മട്ടിലും വില്‍ക്കുക എന്ന തന്ത്രമാണ് വിജയം കണ്ടത്. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി രാജ്യത്ത് ആവിഷ്ക്കരിച്ച ക്ഷേമരാഷ്ട്ര പദ്ധതികളില്‍ മുക്കാലും തകര്‍ന്നു തരിപ്പണമായിട്ടും ഇപ്പോഴും ഒരു ബ്രാന്റായി നിലനില്‍ക്കുന്നത് കോടികള്‍ പൊടിച്ചുള്ള പി.ആര്. വര്‍ക്കിന്റെ മാത്രം ബലത്തിലാണ് എന്നത് സുവ്യക്തമാണ്.</span><p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://lh3.googleusercontent.com/-zfHBJBRGNYo/YDSLnUu6aQI/AAAAAAAAJP0/jPKLBdUM10IKpO5Z5en6NozzKdaW9vIWgCLcBGAsYHQ/image.png" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img alt="" data-original-height="500" data-original-width="313" height="240" src="https://lh3.googleusercontent.com/-zfHBJBRGNYo/YDSLnUu6aQI/AAAAAAAAJP0/jPKLBdUM10IKpO5Z5en6NozzKdaW9vIWgCLcBGAsYHQ/image.png" width="150" /></a></div><br /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">നോട്ടു നിരോധനവും, ജിഎസ്ടിയും പോലുള്ള പദ്ധതികള്‍ പാടെ പരാജയപ്പെട്ടു. നോട്ടുനിരോധനം ഈ നൂറ്റാണ്ടു കണ്ടതില്‍വെച്ച് ഏറ്റവും വലിയ പരാജയമായി. നരേന്ദ്രമോദിയുടെ സ്തുതി പാഠകര്ക്കുപോലും നോട്ടുനിരോധനത്തെ ന്യായീകരിക്കാനാകാതെ ഇരുട്ടത്തു തപ്പേണ്ട ഗതിയുണ്ടായി. എന്നിട്ടും നരേന്ദ്രമോദി എന്ന ബ്രാന്റിന് ഒരിളക്കവും സംഭവിച്ചില്ല എന്നത് 2019 ലെ പാര്‍ലമെന്റ് ഇലക്ഷന് തെളിവാണ്. ഒരു പരീക്ഷപോലും പാസാകാത്ത ഒരു കുട്ടിക്ക് പാസ്സ് സര്‍ട്ടിഫിക്കറ്റ് നമ്മള് വീണ്ടും വീണ്ടും കൊടുക്കുന്നതെങ്ങിനെയാണ്? പ്രമോഷന് കൊടുക്കുന്നതെങ്ങിനെയാണ്? ഇന്ത്യന്‍ വോട്ട് പൊളിറ്റിക്സിന്റെ സെന്‍സിബിലിറ്റിയ്ക്ക് കാര്യമായ പ്രശ്നമുണ്ടെന്നുതന്നെ കരുതണോ?</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><b>നരേന്ദ്രമോദി എന്ന ബ്രാന്റ് നിലനില്‍ക്കുന്നതെങ്ങിനെയാണ്?</b></span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ബിസ്സിനസ്സ് ടുഡെ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ പറയുന്നത്, നരേന്ദ്രമോദി എന്ന രാഷ്ട്രീയ നേതാവിന്റെ ബ്രാന്റ് വാല്യു 336 കോടി രൂപയാണ് എന്നാണ്. ട്വിറ്ററിന്റെ ട്രെന്റിങ്ങ് ചാര്‍ട്ടില്‍ മോദി ടോപ്പറായി തുടരുന്നു എന്ന് പറയപ്പെടുന്നു. ഗൂഗിളിന്റെ ട്രെന്‍ഡിങ്ങിലും മറ്റേതൊരു രാഷ്ട്രീയക്കാരനേക്കാളും ബഹുദൂരം മുന്നിലാണ് മോദി. എന്താണ് നരേന്ദ്ര മോദി എന്ന ബ്രാന്റിന്റെ പ്രത്യേകത? പി.ആര്. കമ്പനികള്‍ മാത്രം വിചാരിച്ചാല്‍ ഇങ്ങിനെയൊരു ബ്രാന്റിനെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമൊ? അതാണ് ഇനി പരിശോധിക്കാന്‍ പോകുന്നത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">സൂട്ട് ബൂട്ടില്‍ നിന്ന് ഗരിബോം കാ നേതാ എന്ന പരിവേഷം എങ്ങിനെയുണ്ടായി എന്നു നോക്കാം. സര്‍ദേശായിയുടെ പുസ്തകം തന്നെയെടുത്താല്‍ അതില്‍ മൂന്നാം അദ്ധ്യായത്തില്‍ ഒരു പരാമര്‍ശമുണ്ട്. അഹമദാബാദിലെ ഒരു ട്രെന്ഡിംങ്ങായ ഫാഷന്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഷോറൂമില്‍ ചൂടപ്പം പോലെ വില്‍ക്കുന്ന ഒരു ഐറ്റമാണ് 'മോദി കുര്‍ത്തയും' ഓവര്‍കോട്ടും. ഇതിനു മുന്‍പ് ഒരു രാഷ്ട്രീയ നേതാവിന്റെയുംപേരില് ഇങ്ങിനെയൊരു ഒരു സ്റ്റൈല്‍ ബ്രാന്റ് വന്നിട്ടില്ലത്രെ. ഗാന്ധിത്തൊപ്പിയും വട്ടക്കണ്ണടയും ഒരിക്കലും ഒരു കമേഴ്സ്യല്‍ ബ്രാന്റല്ല. പക്ഷെ നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ ഓരോ സ്റ്റൈല്‍ ബ്രാന്റിനും മാര്‍ക്കറ്റുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">2014 വരെ നിലനിന്നിരുന്ന ശൂന്യത സംഘപരിവാര്‍ എന്ന സംഘടന പൂരിപ്പിച്ചത് നാളിതുവരെ ലോക രാഷ്ട്രീയം കണ്ടിട്ടില്ലത്ത ഒരു രാഷ്ട്രീയ മിഥ്യകൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല. സ്റ്റീരിയോ ടൈപ്പ് രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയില്‍ നിന്ന് മാറി, കെട്ടിലും മട്ടിലും പുതിയൊരു ഉത്പന്നമായാണ് ഇന്ത്യയുടെ രാഷ്ട്രീയ ചന്തയില്‍ നരേന്ദ മോദി എന്ന ഉത്പന്നത്തെ സംഘപരിവാര്‍ വില്‍പ്പനയ്ക്ക് വെച്ചത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അവതരണത്തിലും പ്രയോഗത്തിലും അതുവരെ ഉണ്ടായിരുന്ന ഒരു വലിയ പോരായ്മ എന്നു പറയുന്നത്, ഹിന്ദുത്വ രാഷ്ട്രീയം പാര്‍ലമെന്റിന്റെ അല്ലെങ്കില്‍ നിയമസഭയുടെ പടി വരെ മാത്രമാണ് എന്നതാണ്. അതൊരിക്കലും ഒരുകാലത്തും അധികാരത്തിലിരിക്കുന്ന ഒരു ബി.ജെ.പി. ക്കാരനായ നേതാവിന് ഒരു അള്‍ട്ടിമേറ്റ് ചോയ്സ് ആയിരുന്നില്ല എന്നതാണ് സത്യം. വലിയൊരു സാമുദായിക ധ്രുവീകരണം നടത്തിക്കൊണ്ട് ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത വലിയൊരളവ് ജനങ്ങളെ കബളിപ്പിച്ച് കൂടെ നിര്‍ത്താം എന്ന ആത്മവിശ്വാസത്തില്‍ കവിഞ്ഞൊരു രാഷ്ട്രീയ പ്രത്യയ ശാസ്ത്ര അടിത്തറ അതുവരെ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്്ട്രിയത്തിനുണ്ടായിരുന്നില്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"></wbr><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ല എന്നതാണ് സത്യം. ചെറിയൊരു ഉദാഹരണം പറഞ്ഞാല്‍, ഇതിനു മുന്‍പുണ്ടായിരുന്ന സംഘപരിവാര്‍ ഭരണകൂടം അടല്‍ ബിഹാരി ബാജ്പായിയുടേതായിരുന്നു. ഇന്ത്യ എന്ന ബഹുസ്വരതയുടെ എറ്റവും ഉന്നതമായ പദവിയില്‍ ഇരിക്കുമ്പോള്‍ സംഘപരിവാര ഹിന്ദുത്വം തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. സംഘപരിവാറിന്റതന്നെ രാഷ്ട്രീയ വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ ഒരു പൊളിറ്റിക്കല്‍ കറക്ട്നസ്സിന്റെ പ്രശ്നം അവര്‍ നേരിട്ടിരുന്നു (പൊളിറ്റിക്കല്‍ കറക്ടനസ്സ് എന്ന പദത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തിലല്ല ഇവിടെ വിവക്ഷിക്കുന്നത്). ദേശിയ വാദംകൊണ്ടുമാത്രം എല്ലാവരാലും അംഗീകരിക്കുന്ന ഒരു ദീര്‍ഘകാല രാഷ്ട്രീയ ശരി ഉത്പാദിപ്പിക്കാന്‍ സാധിക്കില്ല എന്ന ബോധ്യം അവര്‍ക്ക് അന്നുണ്ടായിരുന്നു എന്നുവേണം കരുതാന്‍.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ബാജ്പേയി യുഗം അവസാനിക്കുന്നിടത്തുതന്നെ ലാല്‍ കൃഷ്ണ അദ്വാനിയുടെ റാഡിക്കല്‍ ഹിന്ദുത്വവും അന്ത്യംകുറിച്ചു എന്നുതന്നെ കരുതാം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">പിന്നീട് ഒരു പതിറ്റാണ് ഇന്ത്യകണ്ടത് തീര്‍ത്തും യാതൊരു തംരംഗവുമില്ലാത്ത ഒരു വലതുപക്ഷ രാഷ്ട്രീയ കാലാവസ്ഥയായിരുന്നു. മന്മോഹന് സിംഗ് എന്ന ബ്യൂറോക്രാറ്റ് വ്യക്തിപരമായി ഒരു ചലനങ്ങളുമുണ്ടാക്കിയില്ലെങ്കിലും</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"></wbr><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"> അദ്ദേഹത്തിന്റെ 10 വര്‍ഷം വലിയൊരു മുല്ലപ്പൂ വിപ്ലവത്തിനുള്ള മണ്ണൊരുക്കുന്നുണ്ടായിരുന്നു. സാങ്കേതിക രംഗത്തുണ്ടായ കുതിച്ചു ചാട്ടം നടത്തുമ്പോള്‍തന്നെ രാഷ്ട്രീ-വിദ്യാഭ്യാസ രംഗം അങ്ങേയറ്റം മലീമസമായി തുടര്‍ന്നു. മാത്രവുമല്ല അങ്ങേയറ്റം അരാഷ്ട്രീയമായ ഒരു സമൂഹത്തെ അതി സാങ്കേതിക വിദ്യ വളര്ത്തിക്കൊണ്ടുവരുന്നുണ്ടായി</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"></wbr><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">രുന്നു എന്ന സത്യം ആരും കാണാതെ പോയി.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">നെഹ്റു മരിക്കുന്നതുവരെ പത്തി വിടര്‍ത്തിയാടാന്‍ കഴിയാതിരുന്ന ആര്.എസ്.എസ്. രാഷ്ട്രീയം പിന്നീട് മെല്ലെ മാളത്തില്‍ നിന്ന് പുറത്തു വന്നെങ്കിലും ഹിന്ദുക്കള്‍പോലും അതിനെ ഒരു രാഷ്ട്രീയ സംഞ്ജയായിപ്പോലും കണ്ടിരുന്നില്ല എന്നതാണ് സത്യം. തീവ്ര ഹിന്ദുത്വത്തിന്റെ രാഷ്ട്രീയംകൊണ്ട് എത്താവുന്ന ദൂരം പൂര്‍വ്വ നിശ്ചിതമായിരുന്നു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ആരാഷ്ട്രീയമായ രാഷ്ട്രീയ ചിന്ത ചൂടുപിടിക്കുന്നത് അണ്ണാ ഹജാരെയെ പോലെയുള്ള നേതാക്കന്മാരുടെ ഗാന്ധിയന്‍ ചുവടുപിടിച്ചുകൊണ്ടുള്ള (എന്ന് അവര്‍ അവകാശപ്പെടുന്നു) സമര പരിപാടികളില്കൂടിയായിരുന്നു. ജന്തര്‍ മന്തറിലെ സമരത്തിന്റെ തല്‍സമയം ടൈംസ് നൗ പോലെയുള്ള മാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ വന്നുകൊണ്ടിരുന്നു. നരേന്ദ്ര മോദി എന്ന ബ്രാന്റിന്റെ നിര്‍മ്മിതിയില്‍ ഈ സമരം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാം സ്വാതന്ത്ര്യ സമരം എന്ന പേരില്‍ നടന്ന ഈ സമരം ഇന്ത്യന്‍ യുവതയുടെ മനസ്സില്‍ വലിയൊരു രാഷ്ട്രീയ വിരക്തി കുത്തിനിറയ്ക്കുകയും, നിലവിലുള്ള കോണ്‍ഗ്രസ്സ് വ്യവസ്ഥിതിക്കെതിരെ പറഞ്ഞറിയിക്കാനാവാത്ത ഒരു വെറുപ്പ് ഉത്പാദിപ്പിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ വ്യക്തിത്വം മന്മോഹന് സിംഗ് എന്ന ബ്യൂറോക്രാറ്റിന് ഇല്ലാതെ പോയി. സംഘ്പരിവാര്‍ സ്പോണ്‍സേഡ് ആയ ജന്തര്‍മന്തര്‍ സമരത്തെ പൊളിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കോണ്‍ഗ്രസ്സ് പ്രകടിപ്പിച്ചില്ല എന്നുമാത്രമല്ല, അനുദിനം ജീര്‍ണ്ണിച്ചുകൊണ്ടിരുന്ന സംഘടനാ കെട്ടുറപ്പിന്റെ വലിയൊരു പരാധീനത അവരെ വേട്ടയാടുന്നുണ്ടായിരുന്നു. ഈ ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍ മറ്റൊരു മതേതര ബദല്‍ ഇല്ലാ എന്ന അവസ്ഥാന്തരത്തിലാണ് നരേന്ദ്ര മോദിയുടെ നിയോ-ഹിന്ദുയിസം കടന്നുവരുന്നത്. നിയോ-ഹിന്ദുയിസം എന്ന വാക്ക് സ്വാമി വിവേകാന്ദനുമായി ബന്ധപ്പെട്ടാണ് നാം ഇതിനു മുന്‍പ് കേട്ടിട്ടുള്ളത്. എന്നാല്‍ വിവേകാന്ദന്റെ ഹിന്ദുവും നരേന്ദ്ര മോദിയുടെ ഹിന്ദുവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എല്ലാ മതസാരങ്ങളും ഉള്‍ക്കൊള്ളുന്ന അദ്വൈതമാണ് ഹിന്ദുത്വത്തിന്റെ ഫിലോസഫി എന്നാണ് വിവേകാന്ദന് പറയാന്‍ ശ്രമിച്ചത്. എന്നാല്‍ നരേന്ദ്രമോദിയുടെ നിയോ-ഹിന്ദുയിസം പറയുന്നത് രാഷ്ട്രീയ അദ്വൈതത്തെക്കുറിച്ചാണ്. ബഹുസ്വരമായ ഈ ഇന്ത്യാ മഹാരാജ്യത്തെ ഭരിക്കുന്നത് ഭൂരിപക്ഷ വര്‍ഗ്ഗീയതയാണെങ്കിലും, വികസനമെന്ന മഹാമന്ത്രം ഒരുമിച്ചു ഭജിക്കുമ്പോള്‍ നമ്മളെല്ലാവരും ഒന്നാണെന്ന് പറയുന്നതാണ് നരേന്ദ്ര മോദിയുടെ നിയോ-ഹിന്ദുയിസം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">മോദിയുടെ വികസനം എന്ന മിഥ്യ<br /></b><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">മന്മോഹന് സിംങ്ങ് വിടപറയുമ്പോള്‍ മൂന്ന് പൊതു സമസ്യകളാണ് പ്രധാനമായി ഇന്ത്യക്കാരുടെ മനസ്സിലുണ്ടായിരുന്നത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><br /></span><p></p><p><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><b>ഒന്ന്:</b> മതേതര ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവര്‍തന്നെ കൂടുതല്‍ കൂടുതല്‍ വര്‍ഗ്ഗീയവത്ക്കരിച്ച് ചിദ്രമാക്കിയ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ബദലുകളില്ലാതായിരിക്കുന്നു.</span></p><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><b>രണ്ട്:</b> മതേതരത്വം ന്യൂനപക്ഷ പ്രീണനമാകുകയും, ഭൂരിപക്ഷം നിരന്തരമായി വഞ്ചിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യമുണ്ടാകുമ്പോള്‍ ഈ ജനാധിപത്യത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയത ഇനി ഇത്തിരി സഹിച്ചാല്ത്തന്നെ എന്താണ് കുഴപ്പം. രാജ്യത്ത് സ്ഥിരതയുള്ള ഗവണ്മെന്റുണ്ടായാല്ത്തന്നെ കാര്യങ്ങള്കുറേയൊക്കെ മെച്ചപ്പെടില്ലെ?</div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><br /></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><b>മൂന്ന്:</b> അന്തരീക്ഷത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന കള്ളപ്പണക്കഥകളും സ്വിസ് ബാങ്കും വഞ്ചനയുടെ ചാനല്ക്കഥകളും പറയുന്നത് 6 പതിറ്റാണ്ടിലധികം കാലം ഈ രാജ്യം കൊള്ളയടിക്കപ്പെട്ടതിന്റെ കഥകളല്ലേ....? മതേതരത്വത്തെക്കാളും വലുതാണ് രാജ്യത്തിന്റെ സുസ്ഥിരതയും സാമ്പത്തിക ഭദ്രതയും.</div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><br />ഈ ചിന്തകളെ മിഥ്യകളാണ് എന്ന് വിളിക്കാന്‍ എന്തായാലും ആരും തയ്യാറല്ല. ചിന്തകളുടെ അടിസ്ഥാനപരമായ അന്തസത്തയെ ഒരിക്കലും വിലകുറച്ചു കാണാനുമാകില്ല. പക്ഷെ ഈ ചിന്തകള്‍ മുന്നും കെട്ടിപ്പൊക്കിയിരിക്കുന്നത് വലിയൊരു രാഷ്ട്രീയ മിഥ്യയിലാണ് എന്നതാണ് അതിന്റെ പ്രത്യേകത. 6 പതിറ്റാണ്ട് ഇന്ത്യ മഹാരാജ്യത്തെ കട്ടുമുടിച്ച കോണ്‍ഗ്രസ്സ് ഗവണ്മെന്റിന്റെ കഥയാണ് ഇതില്‍ ഏറ്റവും സുപ്പര്‍ മെഗാഹിറ്റ് കഥ. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍, ചരിത്രഭാരങ്ങളില്ലാത്ത അരാഷ്ട്രീയ സമൂഹത്തില്‍ ഇത്തരം കഥകള്‍ വളരെ വേഗം വേരുപിടിക്കുമെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി സംഘപരിവാറിനുണ്ടായിരുന്നു എന്നുവേണം കരുതാന്‍. ഈ കലാവസ്ഥയെ അവര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. അതിന്റെ നേട്ടം അവര്‍ കൊയ്യുകയും ചെയ്തു.<br />ഇതിലെ ആദ്യത്തെ കുറ്റവാളി, ഇത്രകാലം സ്യൂഡോ സെക്കുലര്‍ രാഷ്ട്രീയം കളിച്ച കോണ്‍ഗ്രസ്സുകാര്‍തന്നെയാണ്. അവര്‍ക്ക് ശക്തമായ പ്രത്യയ ശാസ്ത്ര അടിത്തറയില്ലാതെ പോയി എന്നതാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം. അതുണ്ടായിരുന്നുവെങ്കില്‍ 10 ാം ജന്‍പഥിന്റെ മുന്നില്‍ രാഷ്ട്രീയ ഭിക്ഷാംദേഹികളായി കോണ്‍ഗ്രസ്സുകള്‍ കെട്ടിക്കിടക്കില്ലായിരുന്നു. ജനാധിപത്യ രാജ്യത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി എത്രത്തോളം ജനാധിപത്യപരമായിരിക്കണം എന്ന അടിസ്ഥാന ആശയം പോലും ഒരു കോണ്‍ഗ്രസ്സുകാരനും ബോധ്യപ്പെട്ടില്ല? ഒരു വശത്ത് കോണ്‍ഗ്രസ്സ് അടക്കമുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളകിക്കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു വശത്ത് തൊഴിലധിഷ്ടിത വിദ്യാഭ്യാസം അങ്ങേയറ്റം അരാഷ്ട്രീയ വത്ക്കരിച്ചുകൊണ്ടിരിക്കുകയായി<wbr></wbr>രുന്നു. സാമ്പത്തിക അസമത്വവും, തൊഴില്‍ രാഹിത്യവും കൊടുംമ്പിരികൊണ്ടിരിക്കുന്ന കാലത്തിലാണ് വിലക്കെടുത്ത മാധ്യമങ്ങള്‍ നിരന്തരമായി ചരിത്രത്തെ അപനിര്മ്മിച്ചുകൊണ്ടിരിക്കുന്<wbr></wbr>നതും, 6 പതിറ്റാണ്ടിന്റെ കൊള്ളയുടെ കഥകള്‍ വിളമ്പുന്നതും. നിര്‍ഭയ കേസും, കൂട്ടിലടച്ച സിബിഐയും, കാട്ടൂണ് നിരോധനവുമൊക്കെ അന്തരീക്ഷത്തില്‍ മുഴങ്ങിനില്ക്കുമ്പോള്ത്തന്നെ<wbr></wbr>യാണ് ഗുജറാത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ മൂക്കിനു താഴെ നരേന്ദ്ര മോദി എന്ന രാഷ്ട്രീയ മനുഷ്യന് തന്റെ ശരീരത്തില്‍ പുരണ്ട ഗുജറാത്ത് കലാപത്തിന്റെ സകല മാലിന്യങ്ങളും തുടച്ചു കളഞ്ഞത്. മന്മോഹന് സിംഗ് ഗവണ്മെന്റിന് ഇതൊന്നും തടയിടാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല, ആദ്യത്തെ അഞ്ചുവര്‍ഷത്തില്‍ ഉണ്ടാക്കിയ വികസന നേട്ടങ്ങള്‍ മുഴുന്‍ മാധ്യമ സിന്റിക്കേറ്റുകളുടെ സമര്‍ത്ഥമായ ദുഷ്പ്രചരണത്തില്‍ ഒലിച്ചുപോയി. 2 ജി കുംഭകോണവും, കോള്‍ ഗേറ്റുമൊക്കെ അതിലെ ചില ബലൂണ്‍ വിവാദങ്ങളായിരന്നു. പാര്‍ട്ടി അദ്ധ്യക്ഷയുടെ നൂല്പ്പാവമാത്രമാണ് താന്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ നിന്ന് മോചനം നേടാനുള്ള തത്രപ്പാടിലായിരുന്നു അദ്ദേഹം. അദ്ദേഹം കഴിവുറ്റ സാമ്പത്തിക ശാസ്ത്രജ്ഞനൊക്കെയായിരിക്കാം. പക്ഷെ തനിക്കുചുറ്റും വന്നുമൂടുന്ന രാഷ്ട്രീയ പുകമറകളെ പ്രതിരോധിക്കാനുള്ള വാക്സാമര്ത്ഥ്യം അദ്ദേഹത്തിനില്ലാതെപോയി.<br />അവിടെയാണ് നരേന്ദമോദി എന്ന പ്രഭാഷകന്‍ കൂടുതല്‍ സ്കോര്‍ ചെയ്തത് എന്ന് നിസ്സംശയം പറയാം. ഒരു വലിയ ഇന്റല്വക്ച്വലിനെ തറപറ്റിച്ച ഒരു വാഗ്മിയുടെ വിജയം! ആദ്യമെ പറഞ്ഞല്ലൊ ഇതൊരു മാര്‍ക്കറ്റിങ്ങ് തന്ത്രത്തിന്റെ ഭാഗമാണെന്ന്. അതാണെന്ന് സമര്‍ത്ഥിക്കുമ്പോഴും ചില കാര്യങ്ങള്‍ ശത്രുക്കള്‍ക്കുപോലും അംഗീകരിക്കാതിരിക്കാനാവില്ല. അത് നരേന്ദ്രമോദി എന്ന മനുഷ്യന്റെ വാക്ചാതുരിയേയും സാധാരണക്കാരനെ കൈയ്യിലെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വ്യക്തി വിശേഷവുമാണ്. ഒരുപക്ഷെ എന്തുതരം പി.ആര്. വര്‍ക്ക് നടത്തിയാലും ഇത്തരം അടിസ്ഥാന കഴിവുകളില്ലാത്ത ഒരാളാണ് നരേന്ദ്രമോദിയുടെ സ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇത്രമാത്രം വലിയൊരു വിജയം നേടാന്‍ സംഘപരിവാറിന് കഴിയുമായിരുന്നില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.<br />തീര്‍ച്ചയായും ഒരു ചോദ്യം ഈ അവസരത്തില്‍ ഉയര്‍ന്നുവരാം. ഇത്രയും കഴിവുകളുള്ള ഒരു മനുഷ്യന് ഇത്തിരി പി.ആര്. വര്‍ക്കൊക്കെ കൊടുത്ത് ഒരു വലിയ നേതാവാക്കുന്നതില്‍ എന്താണ് തെറ്റ്? മോദി എന്ന് വാഗ്മിയെ, കരിസ്മാറ്റിക് വ്യക്തിത്വത്തെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യസ്ഥാനത്തെത്തിക്കുന്നതില് ഒരു തെറ്റുമില്ല. പക്ഷെ നരേന്ദ്രമോദി ഒരു ക്രോണി കാപ്പിറ്റലിസ്റ്റ് ഉല്‍പ്പന്നമാണ്. ഗുജറാത്തില്‍ നരേന്ദ്രമോദി ഉയര്‍ത്തിയ വികസനമെന്ന മുദ്രാവാക്യത്തിന്റെ ശക്തിയില്‍ അദ്ദേഹത്തിന്റെ പൂര്‍വ്വകാല ചരിത്രം ഭസ്മമായിപ്പോകുന്ന വിചിത്രമായ കാഴ്ച കണ്ട കോര്‍പ്പറേറ്റുകള്‍ ഇന്ത്യയെന്ന മാര്‍ക്കറ്റിനെ എക്കാലവും തങ്ങളുടെ കാല്‍ക്കീഴില്‍ത്തന്നെ നിലനിര്‍ത്താന്‍ നരേന്ദ്ര മോദി എന്ന രാഷ്ട്രീയക്കാരനെ ഒരു തുറുപ്പു ചീട്ടായി ഇറക്കുകയായിരുന്നു.<br />ചെറിയൊരു സമീപകാല ഉദാഹരണം പറയാം. 2019 പാല്‍ലമെന്റ് ഇലക്ഷന് കാലത്ത് കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ കള്ളപ്പണം നിക്ഷേപിക്കുന്ന ഇലക്ടോറല്‍ ബോണ്ട് എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന സംവിധാനത്തിലൂടെ ബി.ജെ.പി. ക്ക് കിട്ടിയത് 2410 കോടി രൂപയാണ്. അതായത് മൊത്തം ഇലക്ടോറല്‍ ബോണ്ട് തുകയുടെ 60 ശതമാനം. ഇന്ത്യന്‍ ജനാധിപത്യത്തെ മോദി എന്ന രാഷ്ട്രീയ ദലാളിലൂടെ വിലക്കെടുക്കുകയാണ് ഈ വലിയ സാമ്പത്തിക ഇടപാടിലൂടെ സത്യത്തില്‍ നടക്കുന്നത്. നോട്ടു നിരോധനവും, കാര്‍ഷിക നിയമങ്ങളുമൊക്കെ കോര്‍പ്പറേറ്റുകളുടെ സംഗീതത്തിനനുസരിച്ചുള്ള നരേന്ദ്ര മോദിയുടെ കോര്‍പ്പറേറ്റ് നൃത്തമാണെന്ന് മനസ്സിലാക്കാന്‍ ഇതില്കൂടുതല് എന്തു തെളിവാണ് ആവശ്യം.<br /><br /><b>തകര്‍ന്നു പോയ നാലാം എസ്റ്റേറ്റ്</b><br />ഇലക്ടോറല്‍ ബോണ്ടുകളടക്കം ജനാധിപത്യത്തെ വിറ്റുതുലയ്ക്കുന്ന പ്രവണതകളെ ജനസമക്ഷം കൊണ്ടുവരേണ്ട മാധ്യമങ്ങള്‍ ഇന്ന് സംഘപരിവാറിന്റെ കുഴലൂത്തുകാരാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി സഹസ്രകോടികള്‍ പരസ്യമായി മാധ്യമങ്ങള്‍ക്കു കൊടുക്കുമ്പോള്‍ അതുവേണ്ടെന്നു വെച്ച് സര്‍ക്കാരിന്റെ ശത്രുക്കളായി നിന്നാല്‍ ഇവിടെ ജീവിച്ചു പോവുക പ്രയാസമായിരിക്കും. മാത്രവുമല്ല മാധ്യമ പ്രവര്‍ത്തനം എന്നുപറയുന്നത് പല കമ്പനികള്‍ക്കും സെക്കന്ററി ബിസിനസ്സുമാത്രമാണ്. അവരുടെ പ്രധാന വരുമാന സ്രോതസ്സ് എന്നുപറയുന്നത് സര്‍ക്കാര്‍ പേട്രണായി വരുന്ന പലതരം ബിസ്സിനസ്സുകളാണ്. സര്‍ക്കാരിനെ പിണക്കിയാല്‍ കൈയ്യിലുള്ള മാധ്യമ ബിസിനസ്സു മാത്രമല്ല സകല ബിസിനസ്സും പൂട്ടിപ്പോകും എന്നതുകൊണ്ട് </div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><br /></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><div class="separator" style="clear: both; text-align: center;"><a href="https://lh3.googleusercontent.com/-Q7pDwlezGLU/YDSMGtjRdKI/AAAAAAAAJQA/dvMmi_Yp_rssvujcAcjRJRnyfUYk8TznQCLcBGAsYHQ/image.png" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img alt="" data-original-height="726" data-original-width="982" height="237" src="https://lh3.googleusercontent.com/-Q7pDwlezGLU/YDSMGtjRdKI/AAAAAAAAJQA/dvMmi_Yp_rssvujcAcjRJRnyfUYk8TznQCLcBGAsYHQ/image.png" width="320" /></a></div><br />സര്‍ക്കാരിനെതിരെ നിലകൊള്ളുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.<br />ജനാധിപത്യം നാളിതുവരെ നേരിട്ടതില്‍വെച്ച് ഏറ്റവും സവിശേഷമായ ഒരു ഭീഷണിയാണ് ഇന്നു നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതുവരെ വേഗപ്പൂട്ടിട്ടു പൂട്ടാന്‍ കഴിയാതിരുന്ന ഒരു മേഖല സൈബര്മാധ്യമരംഗം മാത്രമാണ്. നരേന്ദ്രമോദി എന്ന ബ്രാന്റിനെ വികസിപ്പിച്ചുകൊണ്ടുവരാന്‍ സംഘപിരവാര്‍ ഉപയോഗിച്ച സൈബര്‍ സ്പേസ് ഇന്ന് ഏറെക്കുറെ നരേന്ദ്രമോദിക്കെതിരെയാണ് എന്നൊരു തോന്നല്‍ പൊതുവെ ഉണ്ടായിട്ടുണ്ട്. അതിന്റെ ബാക്കിപത്രമാണ് ട്വിറ്ററടക്കം പല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുമെതിരെ സര്‍ക്കാര്‍ വാളോങ്ങുന്നത്. അതുകൂടി കുട്ടിച്ചോറാക്കിക്കഴിഞ്ഞാല് ഇനി നമുക്ക് സ്വന്തം തടവറകളിലേയ്ക്കു മടങ്ങാം. എല്ലാ പൊതുവിടങ്ങളും നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംവാദങ്ങളെല്ലാം നിലയ്ക്കാന്‍ പോകുന്നു. ജനാധിപത്യ അവകാശങ്ങളില്‍ വിലങ്ങു വീഴാന്‍ പോകുന്നു. പത്രമാധ്യമങ്ങള്‍, സൈബര്‍ മാധ്യമങ്ങള്‍, പൊതു സംവാദ വേദികള്‍, സമര വേദികള്‍ എല്ലാം ഒരു വലിയ ബ്രാന്റിന്റെ നിലനില്‍പ്പിനു വേണ്ടി പൂട്ടിക്കെട്ടാന്‍ പോകുന്നു. പശുവിന്റെ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചവര്‍, ഈ നാട്ടിലെ പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ചവര്‍, വിവാദ കാര്‍ഷിക നിയമത്തിനെതിരെ പ്രതികരിച്ചവര്‍ ഇന്ത്യയിലെ ഈ നവ ജനാധിപത്യ പരിതസ്ഥിതിയിലെ അപൂര്‍വ്വ ജനുസ്സുകളാണ്. എല്ലാ സംവാദ മേഖലകളും അടച്ചുവെച്ച് അഭിപ്രായം പറയുന്നവനെ തടവിലിടുമ്പോള്‍ ദൂരെ ദൂരെ എവിടെ നിന്നെങ്കിലും ഒരു 'കിളിക്കൊഞ്ചല്‍' സ്വാതന്ത്ര്യത്തിന്റെ ചെറിയ പാട്ടുകളുമായി നമ്മുടെ രാജ്യത്തേയ്ക്കു വരും... അതിന്റെ ചെറു സൂചനകളാണ് റിഹാനയും ഗ്രെറ്റ തുംമ്പര്ഗ്ഗും നമുക്കു തന്നത്.</div>സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-54518932052385385802020-03-15T17:11:00.000+05:302020-03-17T20:33:31.050+05:30മാമ ആഫ്രിക്ക: നീതിയുടെ അതീത യാഥാര്‍ത്ഥ്യങ്ങള്‍.<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div dir="ltr" style="text-align: left;" trbidi="on">
<div class="text_exposed_root text_exposed" id="id_5e6e10ddc86573118612542" style="display: inline; font-family: inherit;">
ആദിമ മനുഷ്യന്റെ വീട് ആഫ്രിക്കയാണെന്ന് നരവംശ ശാസ്ത്രജ്ഞന്മാര് കരുതുന്നു. ആധുനിക മനുഷ്യന്റെ മുതു-മുത്തശ്ശനായ ഹോമോ സാപ്പിയന്‍സ് ജന്മമെടുക്കുന്നത് 2 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍ നിന്നാണെന്നാണ് കരുതപ്പെടുന്നത്. ചാള്‍സ് ഡാര്‍വിന്റെ നീരീക്ഷണങ്ങള്‍ പ്രകാരം മാമ്മലുകളെന്ന ജീവി സഞ്ജയവുമായി മനുഷ്യനുണ്ടെന്നു കരുതുന്ന പൊതു സാദൃശ്യ<span class="text_exposed_show" style="display: inline; font-family: inherit;">ങ്ങള് അദ്ദേഹത്തിന്റെ വാദങ്ങളെ ദൃഢപ്പെടുത്തുന്നു. നരവംശം ആരംഭിക്കുന്നത് ആഫ്രിക്കന്‍ മണ്ണില്‍ നിന്നാണെന്നത് ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ വൈകാരികമായ ഒരു കാര്യമല്ല. ആഫ്രിക്ക എന്ന രാജ്യത്തെ ഒരു വൈകാരികമായ ഇടമായി അടയാളപ്പെടുത്താന്‍ നമ്മള് തയ്യാറായിട്ടുമില്ല. ആഫ്രിക്ക നമുക്ക് വന്യജീവികളുടെ നാടാണ്. പ്രാകൃതരായ മനുഷ്യരുടെ നാടാണ്. ഇപ്പോഴും ഉണ്ടെന്നു കരുതുന്ന നരഭോജികളുടെ നാടാണ്. അതിലപ്പുറം ആഫ്രിക്ക എന്നത് ആധുനിക രാഷ്ട്രങ്ങളെ സമ്പന്ധിച്ചിടത്തോളം ഇനിയും ഖനനം ചെയ്യപ്പെട്ടിട്ടില്ലാത്ത അളവില്ലാത്ത ഖനിജങ്ങളുടെ നാടാണ്. ഹിംസാത്മകമായ നീതിയെ കറുത്തവന്റെ സ്വത്വമായി ഉദ്ഘോഷിക്കപ്പെടുന്ന ഗോത്ര സംസ്കാരത്തിന്റെ നാടാണ്. മാനവികതയ്ക്ക് വളരാന്‍ ഇനിയും പാകപ്പെട്ടിട്ടില്ലാത്ത - പുരോഗമനാശയങ്ങള്‍ക്ക്, ഒരു സാമൂഹികരൂപികരണത്തിന് അവസരംകൊടുക്കാത്ത ഹിംസാത്മകമായ, വളരെ പാര്‍ട്രീയാര്‍ക്കലായ വ്യവസ്ഥിതിയുടെ നാടാണ്. സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ അപരിഷ്കൃതരായ ഗോത്രജനതയെ ഒറ്റുകൊടുത്തുകൊണ്ട് തങ്ങളുടെ മണ്ണിനടയിലെ അളവില്ലാത്ത ഖനിജങ്ങളെ പാശ്ചാത്യര്‍ക്ക് വിറ്റുവീര്‍ക്കുന്ന 'ചതി' അധികാര നീതിയാക്കിയവരുടെ നാട്. ഈദി അമീന്, റോബട്ട് മുഗാബെ, ഗദ്ദാഫി തുടങ്ങിയ ഫാസിസ്റ്റ് ഭരണാധികാരികളുടെ നാട്.<br /><span style="font-family: inherit;">ടി.ഡി. രാമകൃഷ്ണന് 'മാമ ആഫ്രിക്ക' എന്ന നോവലിലൂടെ പറയാന്‍ ശ്രമിക്കുന്ന കഥ ആഫ്രിക്കന്‍ ഗോത്രനീതിയും പുരോഗമന പ്രത്യയ ശാസ്ത്രങ്ങളും പ്രതിപ്രവര്‍ത്തിക്കുമ്പോള്‍</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span> ഉണ്ടാകുന്ന ഉപാപചയങ്ങളുടെ കഥയാണ്. മാനവികതയും നീതിബോധവും ഹിംസാത്മകവുമായ ഒരു ജനതയുമായി എതിരിടുമ്പോള്‍ ഉണ്ടാകുന്ന ആശയസംഘര്ഷങ്ങളുടെ കഥയാണ്. വിക്ടോറിയന്‍ സദാചാര ബോധത്തെയും ഇന്ത്യപോലെയുള്ള സനാതന സാംസ്കാരിക ബോധത്തെയും ഉടച്ചുകളഞ്ഞുകൊണ്ട്, ചാരിത്ര്യമെന്ന പുരുഷകന്ദ്രീകൃതമായ ആശയത്തെ അവഗണിക്കുന്നതിലൂടെ അതീജീവനത്തിന്റെ വിപ്ലാവാത്കമായ ഒരു പാതയിലൂടെ സഞ്ചരിക്കുന്ന ഒരു അസാധാരണക്കാരിയായ താര വിശ്വനാഥന് എന്ന കഥാപാത്രത്തെ മലയാളത്തിന് പരിചയപ്പെടുത്തുകയാണ് ടി.ഡി. രാമകൃഷ്ണന് മാമ ആഫ്രിക്കയിലൂടെ.<br /><br /><span style="font-family: inherit;">പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാഥത്തില്‍ ബ്രീട്ടീഷ് ഈസ്റ്റ് ആഫ്രിക്ക കമ്പനി യുഗാണ്ടയുടെ മൊംബസ മുതല്‍ വിക്ടോറിയ തടാകം വരെ വലിയൊരു റയില്‍വെ ലൈന്‍ നിര്‍മ്മിക്കുന്നു. റയില്‍വെയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യുഗാണ്ടയിലേയ്ക്ക് കുടിയേറി പാര്‍ക്കുകയും ക്രമേണ അതില്‍ പലരും അവിടെതന്നെ സെറ്റില്‍ ചെയ്യുകയുമുണ്ടായി. കെനിയന്‍ റയില്‍വെയുടെ നിര്‍മ്മാണത്തിനു വേണ്ടി രാജ്യത്തു കുടിയേറിയ കമ്രേഡ് മി. പണിക്കരുടെ കൊച്ചുമകളാണ് പിന്നീട് ഇന്തൊ ആഫ്രിക്കന്‍ എഴുത്തുകാരിയായി അറിയപ്പെട്ട താരാ വിശ്വനാഥന്. 1971 ല്‍ പ്രസിഡണ്ട് മില്‍ട്ടണ്‍ ഒബോട്ടയെ ഒരു പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ച് ഈദി അമീന് എന്ന സ്വേച്ഛാധിപതിയായ ഭരണാധികാരിയുടെ കാലത്ത് ഇന്ത്യന്‍ ന്യൂനപക്ഷ സമൂഹത്തെ നിരന്തരമായി വേട്ടയാടുകയും പലരെയും യുഗാണ്ട വിട്ട് മറ്റു പല രാജ്യങ്ങളിലേയ്ക്ക് നാടുകടത്തുകയുമൊക്കെയുണ്ടായ</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span><span style="font-family: inherit;">ി. പക്ഷെ ദുരൂഹമായ ചിലകാരണങ്ങള്‍കൊണ്ടോ, രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടൊ താരയുടെ അച്ഛനായ കൊമ്രേഡ് വിശ്വനാഥനെ യുഗാണ്ടയില്‍ തന്നെ തുടരാന്‍ അനുവദിക്കുകയാണുണ്ടായത്. കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള തന്റെ അച്ഛന് സ്ഥാപിച്ച, പാന്‍ ആഫ്രിക്ക എന്ന ആശയത്തിനുവേണ്ടി രൂപം കൊടുത്ത ആഫ്രിക്കന്‍ 'ഉഹ്റു' എന്ന പ്രസ്ഥാനത്തിനുവേണ്ടി പിന്നീട് കമ്രേഡ് വിശ്വനാഥന് തന്റെ ജീവന് തന്നെ നഷ്ടപ്പെടുത്തുന്നു. പരപ്പനങ്ങാടിയില്‍ നിന്ന് ആഫ്രിക്കയിലെ ഹിംസാത്മകമായ ഗോത്രസംസ്കൃതിയുടെ മണ്ണില്‍ ജീവിക്കേണ്ടി വന്നപ്പോഴും മലയാളവും അതിന്റെ സംസ്കാരവും പരിപൂര്‍ണ്ണായി പിന്തുടര്ന്നുവന്നിരുന്ന കൊമ്രേഡ് വിശ്വനാഥപണിക്കര്‍ തന്റെ മകള്‍ താരയേയും ഒരു തനി മലയാളിയായി വളര്‍ത്തിക്കൊണ്ടുവന്നു. രാമായണവും ലളിതാ സഹസ്രനാമവും മനഃപാഠമാക്കിയ, തന്റെ മകള്‍ താരയ്്ക്ക് ആത്മീയതയും മാനവികതയും സന്നിവേശിപ്പിച്ചുകൊണ്ടുള്ള</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span><span> </span>മഹത്തായ ഒരു പുരോഗമന പാതയാണ് വിശ്വനാഥന് കാണിച്ചുകൊടുത്തത്. ലോകത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന അപചയങ്ങളുടെ മൂലകാരണം അത് ആത്മീയമായ മനുഷ്യപുരോഗതിയെ യാതൊരു വീണ്ടുവിചാരവുമില്ലാതെ നിരാകരിച്ചു എന്നതാണ് എന്നാണ് കൊമ്രേഡ് വിശ്വനാഥന് കരുതുന്നത്. എന്നാല്‍, തന്റെ മകള്‍ താരാ വിശ്വനാഥിന് അഭിമുഖീകരിക്കേണ്ടി വന്നത് തന്റെ ഭാരതീയ നൈതിക ബോധവും, കറുത്തവന്റെ ഹിംസാത്മക നീതിബോധവും തമ്മിലുള്ള വലിയൊരു സംഘട്ടനം നിറഞ്ഞ ജീവിതാവസ്ഥകളാണ്. ശരീരത്തിന്റെ പരിശുദ്ധിക്ക് വലിയ വിലകൊടുക്കുന്ന ഭാരതീയ സങ്കല്പങ്ങളെ, തകര്‍ത്തെറിയേണ്ട ജീവിത സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന താര വിശ്വനാഥന്റെ എഴുത്തും ജീവിതവും സംഘര്‍ഷങ്ങളുമാണ് ഈ നോവലിന്റെ കാതല്‍. അതോടൊപ്പം ആഫ്രിക്കയെന്ന ഗോത്രസംസ്കൃതിയെ, അതിന്റെ നൈതികതയെ, പ്രശ്നവത്ക്കരിക്കുകയും ചെയ്യുന്നുണ്ട് ഈ നോവല്‍.<br /><br />ടി.ഡി. രാമകൃഷ്ണന് എന്ന എഴുത്തുകാരന്റെ നാളിതുവരെ കണ്ടിട്ടുള്ള രചനകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു നോവലാണ് മാമ ആഫ്രിക്ക എന്ന് തീര്‍ച്ചയായും നമുക്കു പറയാന്‍ കഴിയും. സംഘര്‍ഷങ്ങളും, ലൈംഗീകതയും, ചരിത്രവും, മിത്തും ഇടകലര്‍ന്നുകൊണ്ടുള്ള ഭ്രമാത്മക തലം ടി.ഡി.രാമകൃഷ്ണന് മറ്റെല്ലാ നോവലുകളിലുമെന്നപോലെ ഈ നോവലിലും കാണാമെങ്കിലും ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന വളരെ വിശാലമായ രാഷ്ട്രീയചിന്ത വളരെ ചലനാത്മകമായ ഒന്നാണ്. ആത്മീയവും ഭൗതികവും പ്രത്യയശാസ്ത്രപരവുമായ മാനവിക പുരോഗമനാശയങ്ങളുടെ വലിയ ചിന്താപദ്ധതികളെ വായനക്കാനില്‍ ചലനാത്മകമാക്കാന്‍ ഈ നോവലിനു കഴിയുന്നുണ്ട്. അതിലൊന്നാണ് കറുത്തവന്റെയും വെളുത്തവന്റെയും രാഷ്ട്രീയ വീക്ഷണങ്ങളെകുറിച്ചുള്ള വ്യവസ്ഥാപിത സങ്കല്പനങ്ങള്. ഈദി അമീന് എന്ന സ്വേച്ഛാധിപതിയായ പട്ടാള ഭരണാധികാരിയുടെതടക്കം മറ്റു പലരുടെയും ലൈംഗീക അതിക്രമങ്ങള്‍ക്ക് താര വിശ്വനാഥ് ഇരയാകുന്നുണ്ട്. ആഫ്രിക്കയുടെ നൈതികബോധവും താരയുടെ ഭാരതീയമായ നൈതികബോധവും തമ്മില്‍ വലിയൊരു സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് ഈ നോവലില്‍. ആഫ്രിക്കയെന്ന ഗോത്ര സംസ്കൃതിയില്‍ കമ്മ്യൂണിസത്തിന് സംഭവിക്കുന്ന അപചയങ്ങളുടെ യഥാര്‍ത്ഥ കാര്യകാരണങ്ങളും, ഈ ജനത വംശീയമായി വിഭജിക്കപ്പെട്ട് തുടരുന്നതിന്റെയും, പാശ്ചാത്യരുടെ മനോഭാവങ്ങളുടെയും ബഹുമുഖമായ പ്രശ്നങ്ങളും ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നു.<br /><br /><span style="font-family: inherit;">താരയുടെ മനസ്സില്‍ രൂപപ്പെടുന്ന ഒരു ദൈവസങ്കല്പമാണ് 'മാമാ ആഫ്രിക്ക'. ഓരോ മനുഷ്യനിലും ഇതുപോലുള്ള ചില ദൈവസങ്കല്പങ്ങളുമായി നിരന്തരമായ ആത്മസംവാദങ്ങള്‍ നടക്കുന്നുണ്ടാവാം. ഉള്ളിലെ ഈ ആത്മീയ അനുഭൂതിയുടെ വെള്ളിവെളിച്ചത്തില്‍ രൂപപ്പെടുന്ന നൈതിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യന് മുന്നോട്ടു നടക്കുന്നത്. പക്ഷെ താരയുടെ ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍, താരയുടെ മനസ്സില്‍ നിന്ന് മാമാ ആഫ്രിക്ക അപ്രത്യക്ഷമാകുന്നു. നിയതിയുടെ നൈതികബോധത്തെ വലിയൊരു ചോദ്യചിഹ്നമാക്കുന്ന ജീവിത സന്ദര്‍ഭങ്ങള്‍ താരയുടെ ജീവിതത്തില്‍ വന്നുചേരുകയും ചെയ്യുന്നു. തന്റെ ചാരിത്ര്യവും ശരീരത്തിന്റെ വിശുദ്ധി എന്ന മിഥ്യാബോധവും അതിജീവനത്തിനുവേണ്ടി നഷ്ടപ്പെടുത്തേണ്ടിവന്നപ്പോ</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span><span style="font-family: inherit;">ള്‍ താരാ വിശ്വനാഥ് എന്ന ഇന്തോ-ആഫ്രിക്കന്‍ യുവതിയുടെ ജീവിതം കൂടുതല്‍ വിപ്ലവാത്മകവും സംഘര്ഷഭരിതവുമായിത്തീരുന്ന</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span>ു. ഒരുപക്ഷെ ജീവിതത്തിന്റെ ഏതൊക്കെയൊ ഘട്ടത്തില്‍ വിക്ടോറിയന്‍ സാദാചാര ബോധത്തിലൂന്നിയുള്ള നേരിട്ടുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടവളായി മാറേണ്ടിയിരുന്ന താരയാണ് അഹിംസയും സ്നേഹവും ആഗ്രഹിച്ചുകൊണ്ട് ബഹുദൂരം മുന്നോട്ടുതന്നെ പോകുകയും, പിന്നീട് ലോകമറിയുന്ന വലിയൊരു എഴുത്തുകാരിയായി മാറുകയും ചെയ്യുന്നത്! ശരീരത്തിന്റെ വിശുദ്ധിയെക്കാള്‍ അഹിംസയ്ക്കുവേണ്ടിയുള്ള സ്വാത്മ സമര്‍പ്പണമായിരുന്നു താരയുടെ ജീവിതം.<br /><br />ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവുമാണ് ഈ നോവല്‍. താരാ വിശ്വനാഥിന്റെ സമാഹരിക്കപ്പെട്ട ഏതാനും രചനകളിലൂടെ ഇതല്‍വിരിയുന്നതാണ് ഈ നോവലിലെ സംഭവങ്ങള്‍. അപരമായ കാഴ്ചച്ചപ്പാടുകളിലൂടെ സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഊന്നിയ വ്യത്യസ്തവും സ്ഫോടനാത്മകവുമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ താരാവിശ്വനാഥ് എന്ന കഥാപാത്രത്തിലൂടെ കഴിയുന്നുണ്ട്. അത് അങ്ങേയറ്റം കണ്‍വിന്‍സിങ്ങായി അവതരിപ്പിക്കുന്നു എ്ന്നതിലാണ് ടി.ഡി. രാമകൃഷ്ണന് എ്ന്ന അതുല്യ എഴുത്തുകാരന്റെ മാന്ത്രികത! താരയുടെ ബിറ്റ്വീന് ബ്ലാക്ക് ആന്റ് വൈറ്റ് എന്ന ആത്മകഥയെ ആധാരമാക്കി ഒളീവിയ നാക്കിമേര, താരയുമായി നടത്തുന്ന ഇന്റര്‍വ്യു വായനക്കാരനെ ഭാവനയുടെ അതീത യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നയിക്കുന്നു.<br /><br />അപാരമായ വായനാക്ഷമതയാണ് ഈ നോവലിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ടി.ഡി. രാമകൃഷ്ണന്റെ മറ്റേതൊരു നോവലിനെക്കാളും റീഡബിലിറ്റി ഈ നോവലില്‍ വളരെ അപാരമാണ്. 432 പേജുള്ള ഈ നോവല്‍ വായിച്ചു കഴിയുമ്പോള്‍ ഓരോ വായനക്കാരനും ആശയങ്ങളുടെ, ചിന്തകളുടെ, വൈകാരികതയുടെ വളരെ സംഘര്‍ഷഭരിതമായ ലോകംചുറ്റി തിരിച്ചെത്തുകയാണ് ചെയ്യുന്നത്.<br /><br /><span style="font-family: inherit;">മലായള നോവല്‍ സാഹിത്യത്തില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത പുതുവഴികളിലൂടെതന്നെയാണ് ടി.ഡി. രാമകൃഷ്ണന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span><span style="font-family: inherit;">്. ടി.ഡി. രാമകൃഷ്ണന് ഓരോ നോവല്‍ എഴുതിക്കഴിയുമ്പോഴും അടുത്ത നോവലില്‍ ഇയ്യാള് എന്തത്ഭുതമായിരിക്കും കാണിക്കാന്‍ പോകുന്നത്.... ഇതോടെ ഈ മാജിക്ക് അവസാനിക്കുമൊ? എന്ന് കരുതുമ്പോഴാണ് മറ്റൊരു വെടിക്കെട്ട് നോവലുമായി ടി.ഡി. രാമകൃഷ്ണന് നമ്മളെ വിസ്മയിപ്പിക്കുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്കും ആണ്ടാള്‍ ദേവനായകിക്കും ശേഷം ടി.ഡി. രാമകൃഷ്ണന് വായനക്കാരനെ വീണ്ടും വിസ്മയിപ്പിക്കുകയാണ്. പുതിയ എന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കാലഘട്ടത്തില്‍ ചരിത്രവും, വിജ്ഞാനവും, മിത്തുകളുമൊക്കെ ആര്‍ക്കും പ്രാപ്യമായ സംഗതിയാണ്. നമ്മുടെ കൈയ്യിലെ ഇന്റര്‍നെറ്റുതന്നെയാണ് ടി.ഡി. രാമകൃഷ്ണന്റെ കമ്പ്യൂട്ടറിലുമുള്ളത്. നമ്മള് മനസ്സിലാക്കിയ ചരിത്രവും വര്‍ത്തമാനവും തന്നെയാണ് ടി.ഡി. രാമകൃഷ്ണനും മനസ്സിലാക്കി വെച്ചിരിക്കുന്നത്. പക്ഷെ ടി.ഡി. രാമകൃഷ്ണന് ചരിത്രത്തെയും വര്‍ത്തമാനത്തെയും മിത്തുകളെയും പുനരാവിഷ്ക്കരിക്കുമ്പോള്‍</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span><span> </span>മലയാളം നാളിതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് വെറിട്ടൊരു വായനയ്ക്കുള്ള വിഭവമായി മാറുന്നു. എഴുപതുകളുടെ ചോറുതിന്നു വീര്‍ക്കുന്ന കാല്‍പ്പനിക നോവല്‍ സങ്കല്പ്പനങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് ആര്‍ക്കും അത്ര എളുപ്പത്തില്‍ നടക്കാന്‍ സാധിക്കാത്ത വളരെ മാരകമായ ഒരു സര്‍ഗ്ഗാത്മക നോവലെഴുത്തിന്റെ ദിശാസൂചിയായി മാറുന്നു, ടി.ഡി. രാമകൃഷ്ണന് എന്ന എഴുത്തുകാരന്റെ എഴുത്തിന്റെ വഴി.</span></div>
</div>
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-G8k4Ti6qwN4/Xm4Rpv7QQmI/AAAAAAAAIy0/5YHKANf1XO4pHG2I7oxkEYvAAsabxkpRwCEwYBhgL/s1600/1073654222.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1500" data-original-width="997" height="320" src="https://1.bp.blogspot.com/-G8k4Ti6qwN4/Xm4Rpv7QQmI/AAAAAAAAIy0/5YHKANf1XO4pHG2I7oxkEYvAAsabxkpRwCEwYBhgL/s320/1073654222.jpg" width="212" /></a></div>
<div dir="ltr" style="text-align: left;" trbidi="on">
<div class="text_exposed_root text_exposed" style="display: inline; font-family: inherit;">
<span class="text_exposed_show" style="display: inline; font-family: inherit;"><br /><br />മാമ ആഫ്രിക്ക<br />ടി.ഡി. രാമകൃഷ്ണന്<br />ഡി.സി. ബുക്സ്, കോട്ടയം<br />432 പേജ്<br />430 ക.</span></div>
<div class="separator" style="clear: both; text-align: center;">
<br /></div>
</div>
<div class="text_exposed_root text_exposed" id="id_5e6e10ddc86573118612542" style="display: inline;">
<span style="font-family: inherit;"><span class="text_exposed_show" style="display: inline; font-family: inherit;"></span></span></div>
</div>
സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com1tag:blogger.com,1999:blog-3148943023870667542.post-75080301144813446182020-03-01T09:37:00.000+05:302020-03-02T09:52:06.793+05:30പ്രഫ. ടി. ജെ. ജോസഫിന്റെ അറുത്തു മാറ്റാനാവാത്ത ഓര്‍മ്മകള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: Helvetica, Arial, sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;">
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-YximxSSLeh4/Xls0zwO9iTI/AAAAAAAAIxM/csgXO0reMoUgPUjVQc1vL61UYRnlGtcAQCLcBGAsYHQ/s1600/attupokatha-ormakal-original-imafzg77hrxbyjsa.jpeg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="352" data-original-width="224" height="320" src="https://1.bp.blogspot.com/-YximxSSLeh4/Xls0zwO9iTI/AAAAAAAAIxM/csgXO0reMoUgPUjVQc1vL61UYRnlGtcAQCLcBGAsYHQ/s320/attupokatha-ormakal-original-imafzg77hrxbyjsa.jpeg" width="203" /></a></div>
<div dir="auto" style="font-family: inherit;">
ഓരോ മനുഷ്യനും ഓരോ ഇതിഹാസങ്ങളാണ് എന്ന് ഒരിക്കലൊരിടത്ത് ഒഎന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>വി എഴുതിയിട്ടുണ്ട്. എനിക്കും പലപ്പോഴും അങ്ങിനെ തോന്നിയ അവസരങ്ങളുണ്ടായിട്ടുണ്ട്. സഹജനെ ആഴത്തിലറിയുമ്പോള്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> ഒരു വന്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>കടലിന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> നടുവില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> പെട്ട് ആടിയുലയുഞ്ഞ അനുഭവങ്ങള്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാ ഇതിഹാസങ്ങളും സമൂഹത്തിന്റെ വഴിവിളക്കാകുന്നുമില്ല. പല ഐതിഹാസികതകളും ആരാലുമറിയപ്പെടാതെ ആറടി മണ്ണില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> അലിഞ്ഞു ചേരുകയാണല്ലൊ ചെയ്യുക. </div>
<div dir="auto" style="font-family: inherit;">
എനിക്ക് പ്രൊഫ. ടി.ജെ. ജോസഫ് ആരായിരുന്നു? അദ്ദേഹത്തിന്റെ പുസ്തകത്തില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> പ്രതിപാതിച്ച ആക്സമികതകള്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> നടന്നില്ലായിരുന്നുവെങ്കില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> അദ്ദേഹത്തെ ഞാന്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> അറിയുകപോലുമില്ലായിരുന്നു. ഇനി പരിചയക്കാരനാണെങ്കില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ത്തന്നെ ആരാകുമായിരുന്നു എനിക്ക് ടി.ജെ. ജോസഫ്? ഒരു സാധാരണ കോളജ് വാദ്ധ്യാര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>, ആമിയുടെയും മിഥുന്റെയും അപ്പച്ചന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>, സലോമിയുടെ ഗൗരവക്കാരനായ ഭര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ത്താവ്, എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> പോകുന്ന ഒരു സത്യക്രിസ്ത്യാനി. ഇതിനപ്പുറം ഈ ഇതിഹാസത്തെ ഈ മലയാള മണ്ണ് അറിയുമായിരുന്നൊ...?</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: Helvetica, Arial, sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;">
<div dir="auto" style="font-family: inherit;">
2010 മാര്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ച്ച് 19 ന് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ബികോം ഒന്നാം വര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ഷ വിദ്യാര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ത്ഥികളുടെ രണ്ടാം സെമസ്റ്റര്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> മലയാളം പരീക്ഷയ്ക്ക് ചിഹ്നകത്തെ സമ്പന്ധിക്കുന്ന ഒരു ചോദ്യം തയ്യാറാക്കുമ്പോള്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> ഈ മനുഷ്യന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>, ഭ്രാന്തിന്റെ കൊമ്പില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> തൂങ്ങിയാടുന്ന-താന്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> ജീവിക്കുന്ന സമൂഹമെന്ന വൈതാളിക രൂപത്തെ തെല്ലും സംശയിച്ചിരുന്നില്ല? ശരിയായിരിക്കാം; സാഹിത്യത്തില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> പിശാചും പരുഷ വാക്കുകളും, വൈരുദ്ധ്യങ്ങളും ജുഗുപ്സയുമൊക്കെ കഥാപാത്രമാകുക സ്വാഭാവികമാണ്. അതുകൊണ്ടാണ് അദ്ദേഹം തയ്യാറാക്കിയ ചോദ്യഭാഗത്തിലെ ഭ്രാന്തന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> എന്ന കഥാപാത്രത്തിന് ഒരു പേരുനല്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>കണമെന്നു തോന്നിയതും അത് താന്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> പകര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ത്തിയ ചോദ്യഭാഗമെഴുതിയ പി.ടി.കുഞ്ഞുമുഹമ്മദിന്റെ 'മുഹമ്മദ്' എന്ന പേര് സ്വീകരിച്ചതും. അടുത്തവീട്ടിലെ ശവനെ നമ്മള്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> പട്ടിശവന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> എന്ന് വിളിക്കാറുണ്ടല്ലൊ ചെറ്റത്തരം കാണിക്കുന്ന രാമനെ ചെറ്റ രാമന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> എന്നും വിളിച്ചാല്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> തെറ്റില്ല. കാര്യമൊക്കെ ശരിതന്നെ പക്ഷെ പലപ്പോഴും അതി മാരകമായ രീതിയില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> ഒരു യുക്തിയുമില്ലാതെ തിരിഞ്ഞു കടിക്കാന്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> സാധ്യതയുള്ള ഒരു ക്രൂര ജന്തുവാണ് സമൂഹമെന്ന് പ്രൊഫ. ടി.ജെ. ജോസഫ് ചിന്തിച്ചില്ല...!! ഈ പ്രബുദ്ധ സമൂഹത്തെ ജോസഫ് മാഷ് കണ്ണടച്ചു വിശ്വസിച്ചു?! ജീന്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>സിട്ടതിന്റെ പേരില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>, തലയിലെ തട്ടം അല്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>പമൊന്നു മാറിപ്പോയതിന്റെ പേരില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>, ആര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ത്തവത്തിന്റെ പേരില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കാലഹരണപ്പെട്ട ആചാരങ്ങളുടെ പേരില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> നിരന്തരം കൊല്ലും കൊലപാതകങ്ങളും നടത്തുന്ന ഈ സമൂഹത്തിന്റെ പ്രബുദ്ധതയെകുറിച്ച് ജോസഫ് മാഷ് തെല്ലും സംശയിച്ചില്ല?!</div>
<div dir="auto" style="font-family: inherit;">
തയ്യാറാക്കിയ ഈ ചോദ്യം 32 വിദ്യാര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ത്ഥികളടങ്ങുന്ന ഒരു ചെറു സമൂഹത്തിന് സമര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>പ്പിക്കപ്പെട്ടതോടെ ടി.ജെ. ജോസഫ് എന്ന മനുഷ്യന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> തന്റെ ജീവിതേതിഹാസത്തെ താനറിയാതെ ഒരു വലിയ സമൂഹത്തിനു മുന്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>പിലേയ്ക്ക് കയറൂരിവിടുകയായിരുന്നു.</div>
<div dir="auto" style="font-family: inherit;">
ഭ്രാന്തന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> എന്ന കഥാപാത്രത്തിന് 'മുഹമ്മദ്' എന്ന നാമകരണം ചെയ്തതിന്റെ പേരില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>, ജീവിതത്തില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> നാളിതുവരെ ഒരു സഹജീവിയെപോലും നോവിക്കാതെ ജീവിച്ചു വന്ന മനുഷ്യന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> ഇരുട്ടില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> പാത്തും പതുങ്ങിയും ജീവിക്കേണ്ടി വന്നു. ഒളിവില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> കഴിഞ്ഞു. ജയിലില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> കിടന്നു. പോലീസിന്റെയും സമൂഹത്തിന്റെ ആട്ടും തുപ്പുമേറ്റു.... നമ്മളെല്ലാമടങ്ങുന്ന ഈ സമൂഹം പ്രൊഫ. ടി. ജെ. ജോസഫിനെ 'മണ്ടന്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>' എന്ന് വിളിച്ചു പരിഹസിച്ചു. 'ഇദ്ദേഹത്തനറിയില്ല... ഭ്രാന്തനെ നിങ്ങള്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> മുഹമ്മദാക്കിയിട്ടുണ്ടെങ്കില്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> ഈ മുഹമ്മദിനെ പ്രവാചനകാക്കാനുള്ള ഭാവന ഈ സമൂഹത്തിനുണ്ട്. അതിന്റെ പേരില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> താങ്കളെ വെട്ടി തുണ്ടമാക്കാനുള്ള കാട്ടാള ബുദ്ധിയും!' </div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: Helvetica, Arial, sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;">
<div dir="auto" style="font-family: inherit;">
2010 ജൂലൈ നാലിന് ഈ സാധാരണക്കാരനായ പ്രൊഫ. ടി. ജെ. ജോസഫിനെ നമ്മുടെ സമൂഹം തിരഞ്ഞെടുത്തു. കൈകാലുകള്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> വെട്ടി തുണ്ടം മാക്കി. പക്ഷെ ജോസഫ് മാഷ് പൊരുതി.... അതി മാരകമായ ഈ സമൂഹത്തോട് ഇഞ്ചിഞ്ചോടിഞ്ച് പൊരുതി... മുഹമ്മദിനെയും ജീസസ്സിനെയും പോക്കറ്റിലിട്ടു നടക്കുന്ന മതമേധാവിത്വത്തോടുപൊരുതി. അത് പ്രത്യക്ഷ സമരങ്ങളായിരുന്നില്ല. മറിച്ച് നീതിമാനായ ഒരു മനുഷ്യന്റെ ജീവിതസമരമായിരുന്നു. തന്റെ ജീവിതത്തിലെ ആകസ്മികതകള്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> തന്റെ ജീവിതത്തിലെ സാധാരണക്കാരന്റെ ഉള്ളടക്കത്തെ അസാധാരണമാക്കുകയും അതിനെ വലിയൊരു ജീവിതേതിഹാസമാക്കി സമൂഹത്തിന് തിരിച്ചുകൊടുക്കുകയും ചെയ്യാനുള്ള ഒരു ചരിത്ര ദൗത്യം പിന്നീട് പ്രൊഫ. ടി.ജെ. ജോസഫിന് ചെയ്യാനുണ്ടായിരുന്നു. ആ ഇതിഹാസമാണ് അദ്ദേഹം എഴുതിയ ആത്മകഥ 'അറ്റുപോകാത്ത ഓര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>മ്മകള്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>'. </div>
<div dir="auto" style="font-family: inherit;">
തന്റെ രാണാങ്കണത്തില്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> തന്നൊടൊപ്പം തോളോടു തോള്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> ചേര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ന്നു പൊരുതിയ പ്രിയ പത്നി സലോമിയെ ജോസഫ് മാഷിന് നഷ്ടപ്പെട്ടു. അദ്ദേഹം വിശ്വസിച്ച തിരുസഭ അവരെ കൊന്നു. തന്റെ കാല്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>പനികമായ ജീവിതം നഷ്ടപ്പെട്ടു, വിദ്യാര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ത്ഥികളും കലാലയവും നഷ്ടപ്പെട്ടു, തൊഴില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> നഷ്ടപ്പെട്ടു, അംഗംഭംഗം വന്നു.... പക്ഷെ അദ്ദേഹം പൊരുതി... പൊരുതിക്കൊണ്ടിരിക്കുന്നു. പ്രൊഫ. ടി.ജെ. ജോസഫ് എന്ന മനുഷ്യനെ മലയാള സാഹിത്യം ഏറ്റെടുത്തിരിക്കുന്നു. </div>
<div dir="auto" style="font-family: inherit;">
അറ്റുപോകാത്ത ഓര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>മ്മകള്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> എന്ന പുസ്തകം നാളിതുവരെ ഉണ്ടായിട്ടുള്ള ആത്മകഥകളുടെ ഗണത്തില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> നിന്ന് വളരെ വ്യതിരിക്തമായി നില്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ക്കുന്ന ഒന്നാണ്. അമ്പരപ്പോടെ അതിലധികം വിലാപത്തോടെ, വിയര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ത്തുകുളിച്ചുകൊണ്ടല്ലാതെ, ഭീതിപൂണ്ട്-വിറച്ചുകൊണ്ടല്ലാതെ... ഒടുവിലിത്തിരി സമാശ്വാസത്തിന്റെ ആനന്ദാനുഭൂതിയോടെയല്ലാതെ വായിച്ചവസാനിപ്പിക്കാനാവില്ല ഈ പുസ്തകം. ഈ പുസ്തകം തരുന്ന ആത്മീയ വെളിച്ചത്തിന് ഒരു വലിയ ജീവിതത്തിന്റെ കനം ഉണ്ട്.</div>
<div dir="auto" style="font-family: inherit;">
ആരാണ് പ്രൊഫ. ടി.ജെ. ജോശഫിനെ ആക്രമിച്ചത്? പ്രവാചക നിന്ദ ആരോപിച്ചുകൊണ്ട് ആരോ എവിടെയൊ ഇരുന്ന് കല്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>പ്പിച്ചതനുസരിച്ച് ഇറങ്ങിപ്പുറപ്പെട്ട ചിന്താ ശേഷയില്ലാത്ത കുറെ മൃഗങ്ങളാണോ? സലോമിയെ വിഷാദ രോഗിയാക്കി കൊന്നുതള്ളിയ കോതമംഗലം രൂപതയും, സഹപ്രവര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ത്തകനെ തള്ളിപ്പറഞ്ഞ് അദ്ധ്യാപക സമൂഹവും, ചാട്ടുളിപോലുള്ള വാക്കുകള്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> കൊണ്ട് നിരവധി അവസരങ്ങളില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> കുത്തി നോവിച്ച സര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ക്കാരും, നീതി പാലകരും, ന്യായാധിപന്മാരും, മതസംഘടനകളും, ഈ സമൂഹത്തിന്റെ പരിച്ഛേദമല്ല. മറിച്ച് ഒരു സമൂഹംതന്നെയാണ് - ഈ സമൂഹം മുഴുവനും കുറ്റക്കാരാണ്.</div>
<div dir="auto" style="font-family: inherit;">
'ഒരു മീന്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> മുറിച്ചാല്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> എത്ര കഷ്ണം?' എന്ന് ചോദിച്ച ഭ്രാന്തന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> മുഹമ്മദിന്റെ ചോദ്യത്തിനുള്ള പടച്ചോന്റെ മറുപടി മൂന്നു മുറിയാണെടാ നായിന്റെ മോനെ എന്നായിരുന്നല്ലൊ. ഈ സമൂഹം ഭ്രാന്തിന്റെ മൂന്നല്ല-മൂന്നൂറു മുറിയാണ്.... ഭ്രാന്തിന്റെ, ക്രൂരതയുടെ, നിര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ദ്ദയമായ കഷ്ണങ്ങളാണ് എന്ന തിരിച്ചറിവിന്റെ വേദനയോടെയാണ് നമ്മള്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> വായനക്കാര്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> ഈ പുസ്തകം വായിച്ചു മടക്കിവെയ്ക്കുക.</div>
<div dir="auto" style="font-family: inherit;">
പ്രൊഫ. ടി. ജെ. ജോസഫ് എന്ന അദ്ധ്യാപകന്റെ രക്തവും മാംസ്യവും മാത്രമല്ല ഈ പുസ്തകം. ഒരു മനുഷ്യന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> എന്തായിരിക്കണമെന്നതിന്റെ യഥാര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ത്ഥ ദൃഷ്ടാന്തമാണ് ഈ ജീവിത പുസ്തകം. ഒരിക്കല്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> തൊടുപുഴയിലേയ്ക്കുള്ള യാത്രയില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>, ബസില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> ഡ്രൈവറിനടുത്തുള്ള മുന്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>സീറ്റിലിരുന്ന സഹയാത്രികയായ ഒരമ്മച്ചി ഛര്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ദ്ദിക്കാന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> മുട്ടി ഓടി പിന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> സീറ്റിലിരുന്ന ജോസഫ് മാഷിന്റെ അടുത്തേക്കു വന്നു പുറത്തേക്ക് തലിയിട്ട് ഛര്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ദ്ദിക്കാനുള്ള ശ്രമത്തില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> മാഷിന്റെ മേല്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> ഛര്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ദ്ദിയഭിഷേകം നടത്തുന്നു. മാഷ് ആ ഛര്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ദ്ദിയഭിഷേകമത്രയും ക്ഷമയോടെ ഏറ്റുവാങ്ങി. ഇത്രയധികം യാത്രക്കാരുണ്ടായിട്ടും ഈ ഛര്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ദ്ദില്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> വന്നുവീണത് തന്റെ മാത്രം ദേഹത്താണ്. ഇന്നത്തെ താരം-ഭാഗ്യവാന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> താനാണെന്ന് മാഷിന്റെ നര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>മ്മ മധുരമായ ബുദ്ധി ചിന്തിക്കുന്നു! ആകസ്മികതകളെ ധീരമായി എതിരേറ്റവനാണ് ജോസഫ് മാഷ്. കൊക്കിന്റെ വായിലകപ്പെട്ട തവളയായി മാറുമ്പോഴും 'Don't Ever Give Up' എന്ന മനോഭാവത്തോടെ ജീവിതത്തെ നേരിട്ട ജോസഫ് മാഷ് സ്വന്തം ജീവിതത്തിന്റെ ഇതിഹാസകാരനാണ്. തന്റെ വിധികള്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ക്ക് സ്വയമെറിഞ്ഞുകൊടുത്തുകൊണ്ട് തന്റെ ജീവിതേതിഹാസം സൃഷ്ടിച്ച മനുഷ്യന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>-യോദ്ധാവ്.</div>
<div dir="auto" style="font-family: inherit;">
പ്രൊഫ. ടി. ജെ. ജോസഫിന്റെ അറ്റുപോകാത്ത ഓര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>മ്മകളെ ആര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ക്കും അറുത്തുമാറ്റാന്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> സാധിക്കില്ല. ഈ ജീവിതേതിഹാസത്തെ മലയാള സാഹിത്യം ഏറ്റെടുത്തു കഴിഞ്ഞു. ഈ പുസ്തകം ഉയര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ത്തുന്ന സൗമ്യമായ കൊടുങ്ങാറ്റിനു മുന്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>പില്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>, ഉയര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ത്തുന്ന ചോദ്യങ്ങള്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ക്കു മുന്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>പില്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> സമൂഹം കൂച്ചുവിലങ്ങിട്ടു നില്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ക്കുന്നു. </div>
<div dir="auto" style="font-family: inherit;">
വായിച്ചു തീരുമ്പോള്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> ഈ പുസ്തകത്തെ, എന്നിലെ വായനക്കാരന്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> ഹൃദയത്തോടു ചേര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>ത്തു വയ്ക്കുന്നു. വായനക്കിടയില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> പലപ്പോഴും കരഞ്ഞു, ഭയന്നു, സ്വപ്നങ്ങളില്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>പോലും ഇതിലെ അക്ഷരങ്ങള്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> കടന്നുവന്നു... വേട്ടയാടിക്കൊണ്ടിരുന്നു... </div>
<div dir="auto" style="font-family: inherit;">
ഇത് അക്ഷരങ്ങളുടെ വിജയമാണ്. നീതിയുടെ വിജയമാണ്. ഇത്തരം ചില വിജയങ്ങള്‍<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> ഭൂമുഖത്ത് സംഭവിക്കുന്നതുകൊണ്ടാണ് ഈ ഭൂമി ഈ നിലയ്ക്കെങ്കിലും അതിന്റെ അചുതണ്ടില്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> തിരിഞ്ഞുകൊണ്ടിരിക്കുന്നത്. </div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: Helvetica, Arial, sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;">
<div dir="auto" style="font-family: inherit;">
പുസ്തകം: അറ്റുപോകാത്ത ഓര്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span>മ്മകള്<span class="fgm26odu nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 q9uorilb" style="display: inline-block; font-family: inherit; margin: 0px 1px; vertical-align: text-bottom;"></span> (ആത്മകഥ)</div>
<div dir="auto" style="font-family: inherit;">
പ്രൊഫ. ടി. ജെ. ജോസഫ്</div>
<div dir="auto" style="font-family: inherit;">
ഡി. സി. ബുക്സ്</div>
<div dir="auto" style="font-family: inherit;">
വില 450 ക.</div>
</div>
</div>
സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com2tag:blogger.com,1999:blog-3148943023870667542.post-60128241105609961812020-01-22T21:31:00.003+05:302020-01-22T21:31:54.058+05:30ചപ്പാക്ക്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-08sdz5EaF7E/Xihx1MYNMXI/AAAAAAAAIs4/KZhlQ0ilsIAuS3U0f0VuqSWZqrcqoYWFwCLcBGAsYHQ/s1600/220px-Chhapaak_film_poster.webp" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="275" data-original-width="220" src="https://1.bp.blogspot.com/-08sdz5EaF7E/Xihx1MYNMXI/AAAAAAAAIs4/KZhlQ0ilsIAuS3U0f0VuqSWZqrcqoYWFwCLcBGAsYHQ/s1600/220px-Chhapaak_film_poster.webp" /></a></div>
<div style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
ആസിഡ് ആക്രമത്തിനിരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആധാരമാക്കി ദീപിക പദുകോൺ അഭിനയിച്ച chhapaak കണ്ടു. </div>
<blockquote class="tr_bq" style="color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
<span style="background-color: #cccccc;">സംഭവങ്ങളോടും സമകാലിക അവസ്ഥകളോടും ധീരമായി പ്രതികരിക്കുന്നു - യാതൊരു കൃത്രിമ വൈകാരികതയൊ, അതി നാടകീയതയൊ ഇല്ലാത്ത സത്യസന്ധമായ സിനിമ. ഒട്ടും അതിഭാവുകത്വമൊ അനാവശ്യ ഗിമ്മിക്കുകളൊ കാണിക്കാതെ തികച്ചും റിയലിസ്റ്റിക് അയി ദീപികാ പദുകോൺ തന്റെ കഥാപാത്രത്തെ മികച്ചതാക്കി.</span></blockquote>
<div style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇതേ പ്രമേയത്തിൽ മലയാളത്തിലിറങ്ങിയ " ഉയരെ " എന്ന ചിത്രത്തിൽ ഇരയുടെയും വേട്ടക്കാരന്റെയും മനസ്സിനെ ആഴത്തിൽ അപഗ്രഥിക്കുണ്ട് .<span class="text_exposed_show" style="display: inline; font-family: inherit;"> എന്നാൽ 'ചപാക് ' ഇരയുടെ സമൂഹ്യബോധത്തിലൂടെ സഞ്ചരിക്കുന്നു. സിനിമ നമ്മുടെ സിസ്സംഗത മുഖമുദ്രയാക്കിയ നീതി പീഢങ്ങളെ പ്രതിസ്ഥാനത്തു നിർത്തുന്നു. ഇനിയും ഇതുപോലുള്ള ആക്രമണങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജാഗ്രത്താകുന്നു.</span></div>
<div class="text_exposed_show" style="background-color: white; color: #1c1e21; display: inline; font-family: Helvetica, Arial, sans-serif; font-size: 14px;">
<div style="font-family: inherit; margin-bottom: 6px;">
സാമൂഹ്യ ബോധമുള്ള ഓരോ ഇന്ത്യക്കാരനും കാണേണ്ട സിനിമ.</div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
സംവിധായിക മേഘ്ന ഗുൽസ റിന് ഒരു ബിഗ് സല്യൂട്ട്. ഒരോ സീനിലും ഈ സംവിധായിക കാണിക്കുന്ന സൂക്ഷ്മത അവരുടെ 'തൽവാർ' എന്ന ചിത്രത്തിൽ ബോധ്യപ്പെട്ടതാണ്.<br />ഒരു പാട് പ്രതിഭയുള്ള പുതുമുഖങ്ങൾ, പുതിയ സമീപനം</div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
ബോളിവുഡിന് പുതിയൊരു ചുവടുമാറ്റത്തിന്റെ മുന്നുരയായി മാറുന്ന സിനിമ.<br /><a class="_58cn" data-ft="{"type":104,"tn":"*N"}" href="https://www.facebook.com/hashtag/chhapaak?source=feed_text&epa=HASHTAG" style="color: #385898; cursor: pointer; font-family: inherit; text-decoration-line: none;"><span class="_5afx" style="direction: ltr; font-family: inherit; unicode-bidi: isolate;"><span aria-label="hashtag" class="_58cl _5afz" style="color: #365899; font-family: inherit; unicode-bidi: isolate;">#</span><span class="_58cm" style="font-family: inherit;">chhapaak</span></span></a><br /><a class="_58cn" data-ft="{"type":104,"tn":"*N"}" href="https://www.facebook.com/hashtag/deepikapadukon?source=feed_text&epa=HASHTAG" style="color: #385898; cursor: pointer; font-family: inherit; text-decoration-line: none;"><span class="_5afx" style="direction: ltr; font-family: inherit; unicode-bidi: isolate;"><span aria-label="hashtag" class="_58cl _5afz" style="color: #365899; font-family: inherit; unicode-bidi: isolate;">#</span><span class="_58cm" style="font-family: inherit;">deepikapadukon</span></span></a><br /><a class="_58cn" data-ft="{"type":104,"tn":"*N"}" href="https://www.facebook.com/hashtag/supportchapak?source=feed_text&epa=HASHTAG" style="color: #385898; cursor: pointer; font-family: inherit; text-decoration-line: none;"><span class="_5afx" style="direction: ltr; font-family: inherit; unicode-bidi: isolate;"><span aria-label="hashtag" class="_58cl _5afz" style="color: #365899; font-family: inherit; unicode-bidi: isolate;">#</span><span class="_58cm" style="font-family: inherit;">supportchapak</span></span></a></div>
</div>
</div>
സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-54935108315621353622020-01-22T21:27:00.000+05:302020-01-22T21:28:56.833+05:30സൂസന്നയുടെ പുസ്തകച്ചിത<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-2NpRolQnycg/XihwR7iMK1I/AAAAAAAAIss/g1JMMp7Ojj8vZI_ku9uC2J5wNr4S3en_wCLcBGAsYHQ/s1600/20200117_085454.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="1398" data-original-width="1600" height="279" src="https://1.bp.blogspot.com/-2NpRolQnycg/XihwR7iMK1I/AAAAAAAAIss/g1JMMp7Ojj8vZI_ku9uC2J5wNr4S3en_wCLcBGAsYHQ/s320/20200117_085454.jpg" width="320" /></a></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒരു പ്രഭാഷണത്തില്‍ സജയ് കെ.വി. പറഞ്ഞു 'വായിക്കുക-വലിയൊരു വായനക്കാരനാകുക-'വായനക്കാരന്' ഒരു വലിയ പദവിയാണ്'.<br />
എനിക്ക് ഓരോ വായനയും ഓരോ സഞ്ചാരങ്ങളാണ്. ലഗേജുകളുടെ ഭാരമില്ലാതെ, കര്‍മ്മബന്ധങ്ങളുടെ കെട്ടുപാടുകളില്ലാതെ അവനൊ അവളൊ ഇല്ലാതെ, ഉപാസനകളും അനുഷ്ഠാനങ്ങളുമില്ലാതെ അവനവനിലേയ്ക്കുതന്നെയുള്ള ഒരു തീര്‍ത്ഥയാത്ര. സംഘര്‍ഷങ്ങളും സംവാദങ്ങളും ഉന്മാദങ്ങളുമല്ലാതെ വേറൊന്നുമില്ല കൂട്ടിന്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<blockquote class="tr_bq">
വായിക്കാതിരിക്കുമ്പോള്‍ ജീവിതം ചലന രഹിതമായി തോന്നുന്നു. വായനയുടെ പാരമ്യത്തിലെത്തുമ്പോള്‍ വായന ഒരു ദുശ്ശീലംകൂടിയായി മാറുന്നു.</blockquote>
<blockquote class="tr_bq">
മലയുടെ മസ്തകത്തില്‍ നിന്ന് മഴയുടെ നീരൊഴുക്കിനൊപ്പം യാത്ര പുറപ്പെട്ട ഒരു കല്ല് നദിയിലെത്തുകയും, ഒഴുക്കിലുരഞ്ഞുകൊണ്ട് സമുദ്രത്തിലെത്തുകയും ചെയ്യുമ്പോള്‍ 'കല്ലുടലി'ന് ഉണ്ടാകുന്ന മിനുസമുണ്ടല്ലൊ.... അതാണ് വായനയുടെ ഏക നേട്ടം. ഏതു ജീവിത സംഘാതങ്ങളിലും ഒരൊഴുക്കുതടിപോലെ സ്വയം നിന്നുകൊടുക്കാനുള്ള ആത്മീയ ശക്തി.... മഹാമലയുടെ നിസ്സംഗത, നദിയുടെ നൈരന്തര്യം, ഒരുവാക്കുപോലും എഴുതിയില്ലെങ്കിലും എന്തിനോവേണ്ടി തിളയ്ക്കാതെ ശാന്തമായി ഉറങ്ങുന്ന ഷെല്‍ഫിലെ ഒരു പുസ്തകം പോലെ ഉറങ്ങാനുള്ള ആത്മീയ ശക്തി. അതിനപ്പുറം.... അതിലപ്പുറം ഒന്നുമില്ല. ഒരു വായനക്കാരന് ഇതില്‍ക്കൂടുതല്‍ ഒന്നും ആഗ്രഹിക്കരുത്. പുസ്തകങ്ങള്‍ ലോകത്തെ വെട്ടിപ്പിടിക്കാനുള്ളതല്ല. അത് അവനവനെ അറിയാനുള്ളതാണ്.... അവനവനിലൂടെ ലോകത്തെ വെറുതെ കാണാനും....</blockquote>
</div>
<div style="color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<blockquote class="tr_bq">
<span style="background-color: #eeeeee;">ഓരോ വായനയും ജീവിക്കലാണ്. വായന ഒരു ജീവിത നിയോഗമാണ്.</span></blockquote>
</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അജയ് പി മങ്ങാട്ടിന്റെ 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവല്‍ ഒരു ഭീകര വായക്കാരനായ നോവലിസ്റ്റിന്റെ കേവല ഉന്മാദങ്ങള് മാത്രമാണ്. ഒരു ഉന്മാദിയായ വായനക്കാരന്റെ സ്വപ്നാടനങ്ങളെ, ഭ്രമാത്മകതകളെ, ഇളവെയിലിലെ നിഴല്‍ വഴികളെ, വിസ്മൃതിയില്‍ നിന്ന് വല്ലപ്പോഴുമൊക്കെ കയറിവരുന്ന നിഴല്‍നാടകങ്ങളെ, പലതുമായി കുഴമറിഞ്ഞ് മറ്റൊന്നായി വന്നു മുന്നില്‍ നില്ക്കുന്ന കഥാപാത്രങ്ങളെ, ആര് സൃഷ്ടിച്ചെന്നും; ഇതിന്റെ പിതാവാരെന്നുമറിയാതെ ഭൂതകാലം നഷ്ടപ്പെട്ട നൂറുകണക്കിന് കഥാപാത്രങ്ങളെ ഒരു നോവലില്‍ പിടിച്ചുവയ്ക്കുകമാത്രമാണ് അജയ് പി. മങ്ങാട് ചെയ്തത്.<br />
നോവല്‍ സാഹിത്യത്തെക്കുറിച്ചുള്ള രൂഢമൂലമായ ലാവണ്യബോധവുമായി ഈ നോവലിനെ ഒരിക്കലും ആരും സമീപിക്കാതിരിക്കുക. എഴുത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും വ്യവസ്ഥാപിത രീതികളില്‍ നിന്ന് വഴിമാറി സഞ്ചിരിക്കുന്ന ഒരു കൃതിയാണിത്. ഇതിന് കാലമൊ, ഇതിവൃത്തമൊ, സഞ്ചാര പഥങ്ങളൊ ഇല്ല. ഉള്ളത് എഴുത്തുകാരന് സൃഷ്ടിച്ചതും വായനാവഴിയില്‍ പലപ്പോഴായി കണ്ടുമുട്ടിയതുമായ കഥാപാത്രങ്ങളും കുറേ വിസ്മയങ്ങളും, അതിലധികം കുഴമറിഞ്ഞ ഉന്മാദങ്ങളും മാത്രമാണ്. ഉന്മാദത്തിന്റെ സെപിയ ചിത്രങ്ങളില്‍ നിറയെ കാടും മലകളും ചുരങ്ങളും മാത്രം. എല്ലാ കഥാപാത്രങ്ങളും ഭീകര വായനക്കാരാണ്! എല്ലാവരുടെ കണ്ണിലും ഏകാന്തതകളുടെ ആഴങ്ങളില്‍ കാണുന്ന ധൈഷണിക നീലിമയുണ്ട്.<br />
അലി, സൂസന്ന, അഭി, അമുദ, നീലകണ്ഠന് പരമാര, കാര്‍മേഖം, പശുപതി, സരസ, വെള്ളത്തൂവല്‍ ചന്ദ്രന്, ജല, ആറുമുഖന്‍ എന്നിവരൊക്കെ അജയ് മങ്ങാടിന്റെ സൃഷ്ടികളായി കരുതാനാവില്ല. വായനാവഴിയില്‍ ലഹരി മുത്ത് 'പാമ്പായി' കിടന്നപ്പോള്‍ അനുവാദം പോലും ചോദിക്കാതെ, മനസ്സിലേയ്ക്ക് ഇറങ്ങിവന്ന ഉപബോധലോകത്തിലെ മനുഷ്യരാണ്. ഈ കഥാപാത്രങ്ങള്‍ക്ക് അജയ് പി. മങ്ങാട്ട് എന്ന പ്രതാധിപനായ, വജ്ര-അമേയ, എന്നീ പെണ്മക്കളുടെ പിതാവുമായൊ ഒരു ബന്ധവുമില്ല. അജയ് പി. മങ്ങാട്ട് എന്ന ഉന്മാദിയായ വാനക്കാന്‍ ഒരു ദിവസം തന്റെ വായനോന്മാദങ്ങളുടെ ബോധരൂപങ്ങള്‍ക്ക് അക്ഷരച്ചിറകുകൊടുത്തു; അത്രമാത്രം. അതുകൊണ്ടുതന്നെ ഈ പുസ്തകം വായനയുടെ വഴിയില്‍ സഞ്ചരിക്കുന്നവരുടെ പുസ്തകമാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<blockquote class="tr_bq">
അയ്യായിരത്തില്പരം പുസ്തകങ്ങള്‍ കത്തിച്ചു കളയുന്ന സൂസന്ന ഉന്മാദിയായ അനുവാചകനെ ഒട്ടും ഞെട്ടിക്കുന്നില്ല. സൂസന്ന ഒരുക്കിയ പുസ്തകച്ചിത സത്യത്തില്‍ ഒരോ വായനക്കാരന്റെയും മനസ്സിലുണ്ട്. ഓരോ വായനക്കാരനും സ്വയം ദഹിക്കുന്നത് അവനവന്റെ അക്ഷരച്ചിതയിലാണ്.</blockquote>
</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
'ഓര്‍മ്മ' ഓരോ വായനക്കാന്റെയും സെമിത്തേരിയാണ്. ഓരോ കല്ലറകള്‍ക്കു മുകളിലും കുരിശടികളില്‍ ഇങ്ങിനെ എഴുതിവെച്ചിരിക്കും കാഫ്ക, ദസ്തയേവ്സ്കി, അര്‍തര്‍ കോനന്‍, ഡോയല്‍, ബോര്‍ഹസ്, റില്കെ, നെരൂദ, തകഴി, കാരൂര്‍, എ.ടി. വാസുദേവന്‍, ആനന്ദ്... അങ്ങിനെ അങ്ങിനെ...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഓരോ വായനാന്ത്യവും പൊട്ടിയ അമിട്ടു കുറ്റിയുടെ അവശിഷ്ടങ്ങളും, പൊഴിഞ്ഞുവീണ ഷൂക്കിയും വളപ്പൊട്ടുകളും പെറുക്കിയെടുക്കാനായി വിശാലമായിക്കിടക്കുന്ന, പൂരംകഴിഞ്ഞ പൂരപ്പറമ്പാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<blockquote class="tr_bq">
രണ്ടു കണ്ണുകള്‍ അസ്തമിക്കുന്നതോടെ വായനക്കാരന് മരിക്കുന്നു. അക്ഷരങ്ങള്‍ ഒരുക്കിയ ചിതയില്‍ അവന് സ്വയം ഒരുപിടി ചാരമാകുന്നു.</blockquote>
സൂസന്ന എനിക്ക് ഒരു കഥാപാത്രമല്ല...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അവള് ഞാനാണ്...<br />
ഞാനാണ്...</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
അവളുടെ ഗ്രന്ഥപ്പുര എന്റെയും ചിതയാണ്....</div>
<div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
<br /></div>
</div>
</div>
സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-72734935353158064052018-03-25T08:03:00.001+05:302018-03-25T08:16:42.583+05:30ഗുജറാത്ത് ഫയല്‍സ്: ആര്‍ക്കും മൂടിവെയ്ക്കാനാകാത്ത വലിയ സത്യങ്ങള്‍!<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-UDz07omd46k/WrcIa3141QI/AAAAAAAAH1M/a_rb48w0eYgkRfYyq6EmcMx5rtfktzn9wCLcBGAs/s1600/GUJARAT%2BFILES%2BCOVER.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="500" data-original-width="324" height="320" src="https://4.bp.blogspot.com/-UDz07omd46k/WrcIa3141QI/AAAAAAAAH1M/a_rb48w0eYgkRfYyq6EmcMx5rtfktzn9wCLcBGAs/s320/GUJARAT%2BFILES%2BCOVER.jpg" width="207" /></a></div>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"></span></span><br />
<br />
<ul style="text-align: left;">
<li>സന്തോഷ് പല്ലശ്ശന</li>
</ul>
<br />
<div>
<br /></div>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;">ലോകത്ത് നടന്ന എല്ലാ കലാപങ്ങളുടേയും പിന്നില്‍ മനുഷ്യനെ വംശീയമായി വിഘടിപ്പിക്കുന്ന ഒരു ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭിന്നിപ്പിച്ച് ഭരിക്കാനായി ഹിന്ദുക്കളിലേയും മുസ്ലീങ്ങളിലേയും ചിലര്‍ വഹിക്കുന്ന മതഭ്രാന്തിനെ (Fanatic) ഒരു പ്രത്യയശാസ്ത്രമാക്കി മാറ്റിയത് ബ്രട്ടീഷുകാരാണ്. </span><span style="background-color: #cccccc;">ഇന്ത്യയുടെ മതനിരപേക്ഷ സംങ്കല്പങ്ങളെ ഇന്നും കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നത് ഈ പഴയ ഭ്രാന്താണ്. ആ ഭ്രാന്തന്മാര് ഇന്ന് പുതിയ രൂപത്തിലും ഭാവത്തിലും വളരെ ആസൂത്രിതമായി ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണം പടിച്ചെടുത്തിരിക്കുന്നു.</span><span style="background-color: white;"> അവര്‍ക്ക് ഇപ്പോള്‍ അവരുടെ പിന്‍കാല ചരിത്രംതന്നെ മാറ്റിയെഴുതിയാല് കൊള്ളാമെന്നുണ്ട്. കലാപത്തിന്റെ പാപക്കറകള്‍ അധികാരവും സ്വാധീനവും ഉപയോഗിച്ച് കഴുകിക്കളയാന്‍ ശ്രമിക്കുന്നു. രാഷ്ട്രീയ പൊറാട്ടു നാടകങ്ങളിലൂടെ വികസന-പ്രീണന സിദ്ധാന്തങ്ങള്‍ക്കിടയില്‍ പതുക്കെ മുഖം മിനുക്കുന്നു!. </span></span><br />
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;">ഇന്ത്യയുടെ മതനിരപേക്ഷ കാഴ്ചപ്പാടുകളിലെ പടര്‍ന്നുപിടിക്കുന്ന തിമിരമാണ് ആര്.എസ്.എസിന്റെ പ്രത്യയശാസ്ത്രം. വിഭജനമേല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങുന്നതിനുമുന്പെ ഡല്‍ഹിയിലും ബംഗാളിലുമൊക്കെ രക്തരൂക്ഷിതമായ കലാപങ്ങള്‍ നയിച്ച ആര്‍എസ്എസിന്റെ ഏറ്റവും പുതിയ ഫാസിസ്റ്റ് മുഖമാണ് നരേന്ദ്ര മോഡിയും അമിത് ഷായും. വെറും പത്രവാര്‍ത്തകളിലൂടെ മാത്രം നമുക്ക് അവരുടെ ചരിത്രം മുഴുവന്‍ അറിയുക സാധ്യമല്ല. കാരണം ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളെയെല്ലാം അവര്‍ വിലയ്ക്കെടുത്തുകഴിഞ്ഞു. വലതുപക്ഷ മാധ്യമങ്ങള്‍ ഇന്ത്യയുടെ മതനിരപേക്ഷ കാഴ്ചപ്പാടുകളെ രാത്രി ചര്‍ച്ചകളില്‍ വലിച്ചു കീറുന്നു. ധീരമായ സ്റ്റിംഗ ഓപ്പറേഷനുകളിലൂടെ, സംഘപരിവാറിന്റെ നിറം പൂശിയ മുഖത്തിനുപിന്നിലെ ചെന്നായ് രോമങ്ങള്‍ വലിച്ചു പുറത്തെടുക്കാന്‍ ശ്രമിച്ച തെഹല്‍ക്ക ഇന്ന് എവിടെയാണ്. അതിന്റെ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ലൈംഗികാരോപണത്തിന്റെ പേരില്‍ അകത്തായി. ഇനിയും വിചാരണ പൂര്‍ത്തിയായിട്ടില്ല. ആരുഷി കേസിന്റെ ഉള്ളറകളില്‍ അന്വേഷണ ഏജന്‍സികള്‍ പോലും കാണാത്ത അനിഷേധ്യ സത്യങ്ങള്‍ ലോകത്തോടു വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന ഷോമ ചൗധരി ഇന്ന് പാടേ തമസ്ക്കരിക്കപ്പെട്ടു. ഓപ്പറേഷന് വെസ്റ്റ് എന്‍ഡ് എന്ന പടുകൂറ്റന്‍ രാജ്യദ്രോഹ കുംഭകോണം എങ്ങുമെത്താതെ ഒടുങ്ങി. എന്നാല്‍ 2002 ലെ ഗുജറാത്ത് കലാപത്തിലെ അരുംകൊലകളും എന്‍കൗണ്ടര്‍ നാടകങ്ങള്ക്കുപിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ സാമൂഹ്യാന്തരീക്ഷത്തില്‍ ഇപ്പോഴും അലയടിക്കുന്നുണ്ട്. കണ്ണുകെട്ടിയ നീതിപീഠങ്ങള്ക്കുമപ്പുറം വലിയൊരു ജനകീയ വിചാരണ ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ അത് രാഷ്ട്രീയ ബോധമനസ്സുകളില് ചെറുതീക്കാറ്റായി അലയുന്നു.</span></span><br />
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-SoYm_brvoMA/WrcKWrRqvgI/AAAAAAAAH1Y/WFIGG_RmoV4_AqjYSYhO306zIi2XCUyLACLcBGAs/s1600/riot.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="250" data-original-width="605" height="132" src="https://2.bp.blogspot.com/-SoYm_brvoMA/WrcKWrRqvgI/AAAAAAAAH1Y/WFIGG_RmoV4_AqjYSYhO306zIi2XCUyLACLcBGAs/s320/riot.jpg" width="320" /></a></div>
<blockquote class="tr_bq">
<span style="color: #666666; font-family: "arial" , sans-serif;"><span style="background-color: white;"><b>തെഹല്‍ക്കയുടെ മുന്‍ പത്രാധിപയായിരുന്ന റാണാ ആയൂബിന്റെ 'ഗുജറാത്ത് ഫയല്‍സ്' (Gujarat Files-Anatamy of A Cover UP) എന്ന ഇംഗ്ലീഷ് പുസ്തകം ഗുജറാത്തിലെ പുല്ലുമൂടിയ ഖബറിടങ്ങളിലെ മീസാന്‍ കല്ലുകളില്‍ നിന്ന് ഇനിയും മരിക്കാത്ത നീതിബോധമുള്ള ജനാധിപത്യവിശ്വാസത്തിന്റെ ആന്തരിക ജീവിതത്തിലേക്ക് പ്രതീക്ഷയുടെ ഒരു മഹാവിസ്ഫോടനത്തിനുള്ള ഊര്‍ജ്ജം നിറയ്ക്കുന്നു.</b></span></span></blockquote>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;">തെഹല്‍ക്കയുടെ എഡിറ്റര്‍മാരായ തരുണ്‍ തേജ്പാലിന്റേയും ഷോമാ ചൗധരിയുടേയും പൂര്‍ണ്ണ പിന്തുണയോടെ അഹമാദാബാദില്‍ താമസിച്ച് മൈഥിലി എന്ന ഹിന്ദു പെണ്‍കുട്ടിയുടെ വേഷത്തില്‍ നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷന്റെ വിശദാംശങ്ങളാണ് പുസ്തകത്തില്‍. നരേന്ദ്ര മോഡി ഗവണ്മെന്റ് രണ്ടാമത് അധികാരമേറ്റ് വെറും നാലു വര്‍ഷത്തിനുള്ളില്‍ നടത്തിയ ആറ് വ്യാജ എന്‍കൗണ്ടറുകളുടെ യഥാര്‍ത്ഥ്യങ്ങളിലേക്ക് റാണാ ആയൂബ് ചൂഴ്ന്നിറങ്ങുന്നു. ഭരകൂടത്തിന്റെ അറിവോടെ നടന്ന എന്കൗണ്ടറുകള്ക്കുശേഷം (Staged 'encounter killing) ബലിയാടുകള്‍ ആക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്മാരുടെ സത്യസന്ധമായ തുറന്നുപറച്ചിലുകള്‍ - സംശയലേശമെന്യെ ഉറപ്പിക്കാവുന്ന ചില സ്ഥിരീകരണങ്ങള്‍, ഗുജറാത്ത് ഫയല്‍സ് - സത്യത്തിന്റെ തീക്കാറ്റായി മാറുന്നു. നമ്മള് തിരിച്ചറിയുന്നു, നമ്മളെ ഭരിക്കുന്നത് മറ്റാരുമല്ല.... കൊടും കുറ്റവാളികള്‍തന്നെ.</span></span><br />
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;">രാജസ്ഥാനിലേയും മറ്റും മാര്‍ബിളിള്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന സൊഹറാബുദ്ദീന്‍ ഷേക്ക് എന്ന കുറ്റവാളിയെ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ബസ്സില്‍ യാത്രചെയ്യവെ, വണ്ടി തടഞ്ഞുനിര്‍ത്തി പൊതുജനമധ്യത്തില്‍ വെച്ച് പിടിച്ചുകൊണ്ടുപോകുമ്പോള്‍ സൊഹറാബുദ്ധീന്റെ കൂടെ അദ്ദേഹത്തിന്റെ പത്നി കൗസര്‍ബിയും സഹായി തുള്‍സിരാം പ്രജാപതിയുമുണ്ടായിരുന്നു. സോഹ്റാബുദ്ദീനെ പിന്നീട് വെടിവെച്ചു കൊല്ലുന്നു. ജീവിച്ചിരിക്കുന്ന സാക്ഷികളായ കൗസര്‍ബിയേയും തുള്‍സിരാമിനേയും പിന്നീട് അതി ക്രൂരമായി കൊലചെയ്യുകയുണ്ടായി. അഹമദാബാദിലെ ഏതോ ഫാം ഹൗസില്‍ വെച്ചാണ് ഈ അരുകൊലകള്‍ നടന്നതെന്നാണ് പറയപ്പെടുന്നത്. കൊലയ്ക്കു മുന്‍പ് മധ്യവയസ്കയായ കൗസര്‍ബി ബലാത്സംഗം ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ല. ഡെപ്യൂട്ടി കമ്മീഷണറായിരുന്ന, അമീത് ഷായുടെ വലംകയ്യായിരുന്ന ഡി.ജി. വന്‍സാരയുടെ നേതൃത്വത്തില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളുകള്‍ പിന്നീട് അഴിഞ്ഞുവീണത് പ്രശാന്ത് ദയാല്‍ എന്ന പത്രപ്രവര്‍ത്തകന്റെ സ്റ്റിംഗ് ഓപ്പറേഷനിലൂടെയായിരുന്നു. ആര്‍ക്കുവേണ്ടിയായിരുന്നു ഈ അരുംകൊല നടത്തിയത്. സൊഹ്റാബുദ്ദീന്‍ അല്‍-ക്വയ്ദയുടെ ആളാണ് എന്ന് പിന്നീട് പ്രചരിപ്പിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു. സൊഹ്റാബുദ്ധീനെ കൊന്നത് ന്യായീകരിച്ചാല്തന്നെയും, പത്നി കൗസര്‍ബിയേയും തുള്‍സിരാമിനേയും കൊന്നത് എന്തിനായിരുന്നു എന്ന ചോദ്യത്തിനു മുന്പില് ഗുജറാത്തിലെ പോലീസ് വിയര്‍ത്തു!. കേസില്‍ അമീത്ഷാ അറസ്റ്റിലായി. രാം ജെഠ്മലാനിയെപോലെ രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള വക്കീലിനെ വെച്ച് വാദിച്ച് മുഖ്യ സൂത്രധാരന്‍ വെറും മൂന്ന് മാസംകൊണ്ട് തടിതപ്പി, സ്ഥിരം ജാമ്യത്തിലിറങ്ങി. എന്നാല്‍ അമിത് ഷായ്ക്കുവേണ്ടി അരുംകൊലനടത്തിയ ഡി.ജി. വന്‍സാരയും പരിവാരങ്ങളും നവി മുംബൈയിലെ തലോജ ജയിലില്‍ ഗോതമ്പുണ്ട തിന്നുന്നു. </span><span style="background-color: #cccccc;">ഡി.ജി. വന്‍സാര പിന്നീട് തലോജ ജയിലില്‍ ഇരുന്ന് എഴുതിയ തന്റെ രാജിക്കത്തില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ നല്കുന്ന സൂചനകള്‍ നീളുന്നത് അന്നത്തെ മോഡി ഗവണ്മെന്റിലേക്കു തന്നെയാണ്. കത്തിന്റെ പകര്‍പ്പ് അന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ അടിച്ചു വന്നിരുന്നു.</span></span><br />
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<br />
<blockquote class="tr_bq">
<span style="color: #666666; font-family: "arial" , sans-serif;"><span style="background-color: white;"><b>ചുരുക്കിപ്പറഞ്ഞാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ഇപ്പോഴും പൊതു ജനമധ്യത്തില്‍ ഇറങ്ങിനടക്കുന്നു-നാടു ഭരിക്കുന്നു... ഇഷ്രത്ത് ജഹാന് വ്യാജ എന്‍കൗണ്ടര്‍ കേസടക്കം പല കേസിലും സംശയത്തിന്റെ നിഴലുകള്‍ എത്തുന്നത് അമീത് ഷായിലേക്കും മോഡിയിലേക്കുമാണെന്ന് റാണാ ആയൂബിന്റെ പുസ്തകം വായിച്ചു മടക്കുമ്പോള്‍ നമ്മള് ഉറപ്പിക്കുന്നു. വെറുതെ ഭാവന വാരിക്കോരി എഴുതുകയല്ല റാണാ ആയൂബ് ചെയ്തിരിക്കുന്നത്. വ്യക്തമായ ഡിജിറ്റല്‍ തെളിവുകളുടെ ബലത്തിലാണ് റാണാ ആയൂബ് എന്ന പത്രപ്രവര്‍ത്തക തന്റെ പുസ്തകത്തിലൂടെ സമര്‍ത്ഥിക്കുന്നത്. </b></span></span></blockquote>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;">ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രം തലക്കുപിടിച്ച്, അമീത് ഷായേയും നരേന്ദ്രമോഡിയേയും വിശ്വസിച്ച് മുസ്ലീങ്ങളെ ഒന്നാകെ കൊന്നൊടുക്കാനായി ഇറങ്ങിത്തിരിച്ച മായാ കൊടാനിയെ പോലെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇന്ന് ജയിലില്‍ കിടന്ന് നിലവിളിക്കുകയാണ്. 2002 ലെ ഗുജറാത്ത് കലാപം നടക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ പതുക്കെ നീക്കീയാല് മതിയെന്നും, ഹിന്ദുക്കള്‍ തങ്ങളുടെ 'വികാരം' പ്രകടിപ്പിക്കട്ടെ എന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയത് സഞ്ജീവ് ഭട്ട് എന്ന പോലീസ് ഉദ്യോഗസ്ഥന് മാത്രമല്ല. റാണാ ആയൂബിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ പല ഉദ്യോഗസ്ഥന്മാരും ബോധപൂര്‍വ്വമല്ലെങ്കിലും വെളിപ്പെടുത്തുന്നുണ്ട്. 2002 ഫെബ്രവരി 27 ന് നരേന്ദ്രമോദിയുടെ വീട്ടില്‍ വെച്ചുനടന്ന മീറ്റിങ്ങില്‍ സംഭവിച്ചതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ സഞ്ജീവ് ഭട്ടിനെക്കൂടാതെ മറ്റുദ്യോഗസ്ഥന്മാരും സമ്മതിക്കുന്നുണ്ട്. നമ്മളെ ഭരിക്കുന്നത് കുറ്റവാളികളാണ് എന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്.</span></span><br />
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;">സത്യമിതാണ് എന്നിരിക്കെ നമ്മള് പിന്നെയും ഈ ദുഷിച്ച രാഷ്ട്രീയ ശവങ്ങളെ ചുമക്കേണ്ടി വരുന്നത് അങ്ങേയറ്റം ആത്മഹത്യാപരമാണ്. വികസനത്തിന്റെ പേരുപറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ മണ്ണിട്ട് അമ്പാനിക്കും അഡാനിക്കും നീരജ് മോഡിമാര്ക്കും വാരിക്കോരിക്കൊടുത്തുകൊണ്ട് സിംഹാസനമുറപ്പിക്കുകയാണിവര്. </span></span><br />
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<br />
<blockquote class="tr_bq">
<span style="color: #666666; font-family: "arial" , sans-serif;"><span style="background-color: white;"><b>സത്യം വിളിച്ചുപറയേണ്ട പത്രങ്ങളുടെ വായമൂടിക്കെട്ടിയിരിക്കുകയാണ്. റാണാ ആയുബിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്; സ്റ്റിംഗ് ഓപ്പറേഷന് പൂര്‍ത്തിയാക്കി ഡല്‍ഹിലേക്ക് മടങ്ങിയെത്തിയ റാണയോട് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ പറയുന്നുണ്ട് 'Look Rana, after the TEHELKA sting on Bangaru Laxman they shut our office. Modi is all set to be the most powerful man, the PM. If we touch him we will be finished'. തെഹല്‍ക്ക ഇന്നെവിടെ? പട്ടിണി കിടന്നും ഓട്ടോ ഓടിച്ചും, ശമ്പളമില്ലാതെ, സത്യസന്ധമായി പത്രപ്രവര്‍ത്തനം നടത്തിയ പ്രശാന്ത് ദയാല്‍ എന്ന ഗുജറാത്തി പത്രപ്രവര്ത്തകന് എവിടെ...?</b></span></span></blockquote>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;">തന്തയ്ക്കു പിറന്ന പല പത്രപ്രവര്‍ത്തകരേയും നിശ്ശബ്ദരാക്കി, പല കള്ളക്കേസുകളുണ്ടാക്കി ജയിലില്‍ അടച്ചു, കോര്‍പ്പറേറ്റ് മണിയും ചില മാധ്യമ വേശ്യകളേയും ഉപയോഗിച്ച് നാടുനീളെ നുണകള്‍ വില്‍ക്കുന്നു. പൊതുബാങ്കുകള്‍ അപ്പാടെ കൊള്ളടിക്കപ്പെട്ടിട്ടും ജനം നിസ്സംഗമായി കൈയ്യുംകെട്ടി നോക്കിനില്ക്കുന്നു!....</span></span><br />
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;">ഇത് ജനാധിപത്യമല്ല... ഇത് പണാധിപത്യമാണ്.... ചോദ്യം ചോദിക്കുന്നവനെയൊക്കെ നിശ്ശബ്ദമാക്കുന്ന-കാലപുരിക്കയക്കുന്ന ഈ ഫാസിസത്തെ ജനാധിപത്യം എന്നു വിളിക്കാന്‍ അകില്ല. രാജ്യത്തിലെ മഹാഭൂരിപക്ഷം മുഴുവന്‍ ആര്‍എസ്എസിന്റെ കാളകൂട വിഷം എക്കാലവും കുടിച്ചു മയങ്ങും എന്ന് വിചാരിക്കാന്‍ ആകില്ല. ഒരിക്കല്‍ അവര്‍ ഉറക്കമുണരുക തന്നെ ചെയ്യും...</span></span><br />
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;">നരേന്ദ്രമോഡിയുടേയും അമിത് ഷായുടേയും വളര്‍ച്ചയുടെ രാഷ്ട്രീയം ഇന്ത്യയുടെ ജനാധിപത്യവുമായി യോജിച്ചുപോകുന്നതല്ല. അവര്‍ ഭിന്നിപ്പിച്ചും കലാപങ്ങള്‍ക്ക് ചരടുവലിച്ചും വളര്‍ന്നുവന്നവരാണ്. റാണാ ആയുബിന്റെ 'ഗുജറാത്ത് ഫയല്‍സ്' അത് സാക്ഷ്യപ്പെടുത്തുന്നു. നീതി പീഠത്തിന്റെ പഴുതുകളിലൂടെ അവര്‍ പിന്നീട് രക്ഷപ്പെടുന്നു. ചുരുക്കം ചില കേസുകളൊഴികെ മറ്റു കേസുകള്‍ക്ക് സംഭവിച്ചതെന്താണ്...? രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഉദ്യോഗസ്ഥരെ ബലിയാടാക്കി നേതാക്കന്മാര് കൈകഴുകി... </span></span><br />
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;">ഇപ്പോള്‍ മുസാഫീര്‍ നഗര്‍ കലാപത്തിലെ 131 കേസുകള്‍ പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ് ഗുജറാത്തിലെ ബി.ജെ.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 131 ല്‍ 70 ശതമാനം കേസിലേയും കുറ്റവാളികള്‍ ആര്‍എസ്എസ് കാരാകുമ്പോള്‍ കേസുകള്‍ തേച്ചുമായ്ച്ചു കളയാനുള്ള വ്യഗ്രത കൂടാതെ തരമില്ലല്ലൊ..</span></span><br />
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;">അതെ, തരുണ്‍ തേജ്പാല്‍ റാണാ ആയൂബിനോടു പറഞ്ഞത് വളരെ ശരിയാണ്. അവരെ തൊട്ടാല്‍ കഥയെപ്പോള്‍ തീര്‍ന്നു എന്നു ചോദിച്ചാല്‍ മതി!. ഗോമാംസം തിന്നു എന്നാരോപിക്കപ്പെട്ട് ഉത്തര്‍ പ്രദേശിലെ ദാദ്രിക്കടുത്തുള്ള ബിസാര ഗ്രാമത്തിലെ മുഹമ്മദ് അഖ്ലാഖിനെ കൊന്നത് തൊട്ടതിന്റെ പേരിലല്ല - തിന്നതിന്റെ പേരിലാണ്. ധാബോല്ക്കറിനേയും ഫന്സാരയേയും ഗൗരിലങ്കേഷിനേയും കൊന്നത് അവര്‍ക്കെതിരെ മിണ്ടിയതിന്റെ പേരിലാണ്. അഭിമാനക്കൊല നടത്തി സെല്‍ഫി വീഡിയൊ എടുക്കുന്നവര്‍ മുദ്രാവാക്യം വിളിക്കുന്നത് ആര്‍എസ്എസിനുവേണ്ടിയാണ്. ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രത്തിന്റെ പേരില്‍ ആര്‍ക്ക് ആരേയും താടിയില്‍ നുള്ളാം... പ്രതികരിച്ചാല്‍ കൊന്നുതള്ളാം... ഒരു പട്ടിയും ചോദിക്കില്ല എന്നായിരിക്കുന്നു!.</span></span><br />
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<br />
<blockquote class="tr_bq">
<span style="color: #666666; font-family: "arial" , sans-serif;"><span style="background-color: white;"><b>ഇന്ത്യാ മഹാരാജ്യത്ത് ജാതിയുടേയും മതത്തിന്റെയും പേരില്‍ നാളിതുവരെ കലാപങ്ങളുടെ മാത്രം ചരിത്രമെഴുതിയ ആര്‍എസ്എസ് ഇന്ന് രാജ്യം ഭരിക്കുന്നു!. അവര്‍ക്കുവേണ്ടി അര്‍ണ്ണവ് ഗോസ്വാമിമാര്‍ രാത്രി ചര്‍ച്ചകളില്‍ കുരയ്ച്ചുകൊണ്ടിരിക്കുന്നു.... കോര്‍പ്പറേറ്റുകള്‍ ആയിരക്കണക്കിനു കോടികള്‍കൊണ്ട് ജനാധിപത്യത്തെ വിലയ്ക്കു വാങ്ങുന്നു.... </b></span></span></blockquote>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: white;"><br /></span></span>
<span style="color: #222222; font-family: "arial" , sans-serif;"><span style="background-color: #cccccc;">'ഗുജറാത്ത് ഫയല്‍സ്' ഒരു വലിയ ഓര്‍മ്മപ്പെടുത്തലാണ്.....</span><span style="background-color: white;"> അത് കാലാകാലങ്ങളില്‍ ഉണ്ടാവേണ്ടതുണ്ട്... അങ്ങിനെ ഉണ്ടായില്ലെങ്കില്‍ ഇന്ത്യയില്‍ അതി വിദൂരഭാവിയില്‍പോലും ജനാധിപത്യം തിരിച്ചു വരില്ല... ആര്‍എസ്എസിന്റെ കറുപ്പു തിന്നുന്ന മതദേഹങ്ങളെ നമ്മുക്ക് ഒരിക്കലും മനുഷ്യരാക്കി മാറ്റാന്‍ കഴിയുകയില്ല...</span></span><br />
<br /></div>
സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com1tag:blogger.com,1999:blog-3148943023870667542.post-89399524184513322772017-04-16T07:30:00.001+05:302017-04-16T07:51:41.078+05:30മനുഷ്യന്റെ രണ്ടു ഭൂപടങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-LfFMwB47--Q/WPLPQ0iOojI/AAAAAAAAGoc/ph4_MANDC8waLtkVu9DEIawz5k-A1G73ACLcB/s1600/2.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://2.bp.blogspot.com/-LfFMwB47--Q/WPLPQ0iOojI/AAAAAAAAGoc/ph4_MANDC8waLtkVu9DEIawz5k-A1G73ACLcB/s320/2.jpg" width="320" /></a></div>
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു നട്ടുച്ചയില്‍ ഫിസിക്സ് ക്ലാസ്സില്‍ ഉറക്കത്തിലേക്ക് പുതുക്കെ വഴുതിവീണുകൊണ്ടിരിക്കുമ്പോഴാണ് എന്റെ ബോധമനസ്സിലേക്ക് രജമ്മ ടീച്ചര്‍ പറഞ്ഞ ചിലവാക്കുകള്‍ ചേക്കേറിയത്. ശബ്ദത്തെക്കുറിച്ചായിരുന്നു അന്നത്തെ ക്ലാസ്സ്. എന്താണ് ശബ്ദം? കമ്പനം എന്നാലെന്ത്, എങ്ങിനെയാണ് ശബ്ദം സഞ്ചരിക്കുന്നത്? അങ്ങിനെ ഒട്ടേറെ ചോദ്യങ്ങള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ടീച്ചര്‍ ഇറക്കിവിടുന്നു. വലിയ കൗതുകമൊന്നും തോന്നിയില്ലെങ്കിലും, എന്താണ് സംഗീതവും ഒച്ചയും തമ്മിലുള്ള വ്യത്യാസം? എന്നൊരു ചോദ്യംകൂടി ടീച്ചര്‍ എടുത്തു പുറത്തിട്ടു. എന്തുകൊണ്ടെന്നറിയില്ല എന്റെ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ പതുക്കെ ടീച്ചറിന്റെ വാക്കുകളിലേക്ക് കണ്‍തുറന്നു. ടീച്ചര്‍ പതുക്കെ ഒരു പാട്ടു മൂളി.... അതിനുശേഷം ബാക്ക് ബെഞ്ചിലിരിക്കുന്ന എന്റെ പേരു വിളിച്ച് അലറി...... എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാന്‍ പകച്ചു നില്‍ക്കവെ ടീച്ചര്‍ പറഞ്ഞു 'ഇപ്പോ മനസ്സിലായോടാ ഉറക്കം തൂങ്ങി ചെറുക്കാ... ശബ്ദവും ഒച്ചയും തമ്മിലുള്ള വ്യത്യാസം?'.<br />
ടീച്ചര്‍ പറഞ്ഞു 'ക്രമമായി ഒഴുകുന്ന ശബ്ദമാണ് സംഗീതം. എന്നാല്‍ ക്രമരഹിതമായി വരുന്ന ശബ്ദമാണ് 'ഒച്ച' '. ഒരുപക്ഷെ ആ വര്‍ഷത്തെ ഫിസിക്സ് പരീക്ഷയില്‍ ഞാന്‍ തോറ്റുപോയൊ ഇല്ലയൊ എന്ന് ഞാനോര്‍ക്കുന്നില്ല. എന്നാല്‍ അന്നത്തെ ക്ലാസ്സില്‍ ടീച്ചര്‍ പറഞ്ഞ സംഗീതത്തെക്കുറിച്ചുള്ള, മേല്‍പ്പറഞ്ഞ പ്രസ്ഥാവനയെ ഞാന്‍ പല രീതിയില്‍ ജീവിതവുമായി തട്ടിച്ചു നോക്കുകയുണ്ടായി. ശബ്ദത്തിലെ ക്രമവും ക്രമരാഹിത്യം രണ്ട് വ്യത്യസ്ത മാനങ്ങള്‍ സൃഷ്ടിക്കുന്നത് എന്നെ ഏറെ സ്വാധീനിച്ചു എന്നു പറയാതിരിക്കാനാവില്ല. സംഗീതം മനുഷ്യനെ ആകര്‍ഷിക്കുന്നു. ക്രമരഹിതമായ 'ഒച്ച' മനുഷ്യനെ വികര്‍ഷിക്കുന്നു. ഈ അവസ്ഥയെ ജീവിതത്തിന്റെ പല മാനങ്ങളില്‍ നിന്നു നോക്കുമ്പോള്‍ അതിന് പല അര്‍ത്ഥങ്ങളുണ്ട്. രജമ്മ ടീച്ചര്‍ പറഞ്ഞ ശബ്ദത്തിന്റെ നിര്‍വ്വചനം 'ശബ്ദത്തെ' മാത്രം സംബന്ധിക്കുന്ന ഒന്നല്ല അത് ജീവിതത്തിന്റെ സമസ്ഥമേഖലയേയും സംബന്ധിക്കുന്ന ഒന്നാണ് എന്ന് എനിക്ക് അന്ന് വെറുതെ തോന്നി.<br />
കൗമാരക്കാലമായിരുന്നു അത്. മനസ്സില്‍ പുതിയ ചിന്തകള്‍ ഉടലെടുക്കുന്ന കാലം. ദിവാസ്വപ്നങ്ങളിങ്ങനെ ഒന്നിനുപിറകെ ഒന്നായി തലയില്‍ കൂടുകൂട്ടിയ കാലം. ഏകാന്തതയോട് ഭ്രാന്തമായ അഭിനിവേശം തോന്നിത്തുടങ്ങിയ കാലം. ദിവാസ്വപ്നങ്ങള്‍ മാത്രമായിരുന്നില്ലത്. ചെറിയ ചില ചിന്തകള്‍ ലോകത്തിന്റെ പരമ കാഷ്ടകളിലൂടെ സഞ്ചരിക്കുമായിരുന്നു. ഉള്ളിലെന്നുമൊരാള്‍ സംസാരിച്ചുകൊണ്ടിരുന്നു. അത് ഞാനാരാധിക്കുന്ന ദൈവമാണെന്ന് ഞാന്‍ വിശ്വസിച്ചു.<br />
അമ്മ പറയുമായിരുന്നു 'ഈ ചെക്കന് ഒന്നിനും ഒരു ശ്രദ്ധയുമില്ല. ഇതിങ്ങിനെതന്നെ ആകുമോ എന്റെപ്പാ...'<br />
മനസ്സില്‍ കനപ്പെട്ട ചിന്തകള്‍ ഇങ്ങിനെ ചുനകുത്തുന്നത് അമ്മയ്ക്കറിയില്ലല്ലൊ.<br />
<b><br /></b>
<b>സംഗീതവും ഒച്ചയും</b><br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-uYER1HumoYM/WPLPha-3OuI/AAAAAAAAGog/MpAnH2bQ1n4TNjvbciYNONQefMS-6sLcgCLcB/s1600/2.png" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://2.bp.blogspot.com/-uYER1HumoYM/WPLPha-3OuI/AAAAAAAAGog/MpAnH2bQ1n4TNjvbciYNONQefMS-6sLcgCLcB/s320/2.png" width="314" /></a></div>
ജീവിതത്തിന്റെ ക്രമത്തേയും ക്രമരാഹിത്യത്തേയും കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. ജലം നീരാവിയായി-ഘനീഭവിച്ച് മേഘങ്ങളായി വീണ്ടും ഘനീഭവിച്ച് മഴയായി അത് മലയുടെ മസ്തകത്തില്‍ പെയ്തിറങ്ങി-അരുവികളും കൈത്തോടുകളും ചേര്‍ന്ന് വന്‍നദിയായി.... ഒഴുകുന്നതിന്റെ സങ്കീര്‍ണ്ണമായ-ക്രമത്തിന്റെ, സംഗീതത്തിന്റെ അനാദിയായ ജൈവസ്വരമാധുരിയെക്കുറിച്ച് ഞാനൊരുപാട് ചിന്തിച്ചു. അതോടൊപ്പം ലോകത്തിലെ ക്രമരാഹിത്യങ്ങളെ 'ഒച്ച'യെക്കുറിച്ച് ഒരുപാട് ആധിപ്പെട്ടു. ശ്രീലങ്കയില്‍ മനുഷ്യക്കുരുതികള്‍ നടക്കുന്ന ഒരു കാഘട്ടമായിരുന്നു അത്. കാട്ടുകള്ളന് വീരപ്പനെ തേടി ദൗത്യസംഘം കാടടക്കി വെടിവെക്കുന്ന കാലം. ടീവിയില്‍ രാമാനന്ദ് സാഗറിന്റെ രാമായണം മെഗാ പരമ്പര കഴിഞ്ഞതിനു ശേഷം മഹാഭാരതം തുടങ്ങിയിരുന്നു. വിശ്വാമിത്രന്, സിഗ്മ, സൂപ്പര്‍ സിക്സ് അങ്ങിനെ ഞായറാഴ്ച്ച ഉച്ചവരെ പ്രോഗ്രാമുകളാണ്. വീട്ടില്‍ ടീവി ഇല്ലാത്തതുകൊണ്ട് അടുത്തവീട്ടിലാണ് ടീവി കാണല്‍. അന്നത്തെ ഞായാറാഴ്ച്ച ഞാന്‍ ലോകത്തിന്റെ ക്രമത്തേയും ക്രമരാഹിത്യത്തേയും കുറിച്ച് കുലങ്കഷമായ ചിന്തയില്‍ മുഴുകി.<br />
ലോകം മൊത്തം വലിയൊരു ക്രമത്തിലങ്ങിനെ ഒഴുകുകയാണെന്നൊന്നും ഞാന്‍ വിശ്വസിച്ചില്ല. ലോകം ക്രമക്കേടുകളുടേതും കൂടിയാണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ചിന്തിച്ചത് പ്രധാനമായും ലോകത്തിന്റെ ക്രമത്തെക്കുറിച്ചും ക്രമരാഹിത്യത്തെക്കുറുച്ചും മാത്രമായിരുന്നില്ല. അങ്ങിനെ ചിന്തിച്ചാല്‍ എവിടെയും എത്തില്ല എന്ന ബോധം എന്നെ മറ്റൊരു വഴിയിലേയ്ക്ക് തിരിച്ചുവിട്ടു. പ്രധാനമായും മനസ്സിലുണ്ടായിരുന്ന ചോദ്യമിതായിരുന്നു 'എങ്ങിനെ ജീവിതത്തിന്റെ ക്രമമുണ്ടാക്കാം? ആരാണ് ജീവിതത്തില്‍ സംഗീതം സൃഷ്ടിക്കുന്നത്? സംഗീതം വെറും ശബ്ദത്തെ സംബന്ധിക്കുന്നതല്ല. അത് ഒരു മനുഷ്യന്റെ ഉള്ളിലെ താളബോധമാണ്. ഒരു കവിയുടെ ഉള്ളില്‍ ഒരു കലാകാരന്റെ ഉള്ളില്‍ അവന്റെ ക്രമരഹിതമായ ബോധരൂപങ്ങളെ ക്രമപ്പെടുത്തുന്ന ഒരു വലിയ ആന്തരിക ശക്തിയുണ്ട്.<br />
നല്ലരീതിയില്‍ ജീവിച്ചുവരുന്ന ഒരു സാധാരണ കുടുംബസ്ഥനെ സങ്കല്‍പ്പിക്കുക-നല്ല ജീവിത ക്രമം പിന്തുടര്ന്നു വന്നിരുന്ന ആയാളുടെ ജീവിതത്തില്‍ ചില ആകസ്മികതകള്‍ ഉണ്ടാകുന്നു എന്നിരിക്കട്ടെ. അയാള്‍ക്ക് പിന്നീട് എന്തു സംഭവിക്കും? സമ്മര്‍ദ്ദങ്ങള്‍ വന്നുകൂടുന്നതിനനുസരിച്ച് അയാളുടെ ജീവിതക്രമം തെറ്റിപ്പോകാം... അയാള്‍ക്ക് ഭ്രാന്തുതന്നെ പിടിച്ചെന്നുവരാം. ആരാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന സംഗീതത്തിനെ വലിയൊരു ഒച്ചയാക്കി മാറ്റിയത്. ഇനിയെങ്ങിനെ അയാള്‍ സ്വന്തം ജീവിതത്തില്‍ വന്നുചേര്‍ന്ന-അലങ്കോലപ്പെട്ട സ്വജീവിതത്തെ ക്രമപ്പെടുത്തും. അത് അനായാസം സാധിക്കുന്നതാണോ? ജീവിതത്തിന്റെ ഒച്ചയെ സംഗീതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുമൊ? അതിന് അനുസന്ധാനമായി എന്താണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ കടന്നുവരുന്നത്. ആരാണ് അതിന് അദ്ദേഹത്തെ സഹായിക്കുന്നത്?<br />
<br />
ഒന്നും ചെയ്യാനില്ലാത്ത സമയത്ത് മനസ്സ് കൊതിക്കും ഇന്ന് കുറച്ചു പാട്ടുകള്‍ കേള്‍ക്കാം. പാട്ടുകള്‍ കേട്ടുകഴിഞ്ഞപ്പോള്‍ മനസ്സ് കൂടുതള്‍ താളബദ്ധമാകുന്നു, അപ്പോള്‍ തോന്നും ഇന്ന് എഴുതാന്‍ നല്ല മൂഡ് ഉണ്ട് വല്ലതും എഴുതാം.... അങ്ങിനെ അറിയാതെ മറ്റൊരു തലത്തിലേക്ക് പോകുകയായി. അപ്പോഴാണ് നാട്ടില്‍ നിന്ന് അമ്മയൊ ബന്ധുക്കളൊ വിളിച്ച് തികച്ചും അപ്രതീക്ഷിതമായ ചില വാര്‍ത്തകള്‍ തരുന്നത്. പിന്നീടങ്ങോട്ട് അസ്വസ്ഥതകളായി. എഴുത്തുപോയി, അതുവരെ മനസ്സില്‍ തളംകെട്ടി നിന്ന സംഗീതം പോയി... അന്നത്തെ ദിവസം വലിയ 'ഒച്ച'യായി.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-yJtycDdHH8M/WPLOfMYwkYI/AAAAAAAAGoU/22IIxGSqCPgQvoxdMb_uMl328pw4lLodQCLcB/s1600/1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="213" src="https://4.bp.blogspot.com/-yJtycDdHH8M/WPLOfMYwkYI/AAAAAAAAGoU/22IIxGSqCPgQvoxdMb_uMl328pw4lLodQCLcB/s320/1.jpg" width="320" /></a></div>
മുംബൈ മഹാനഗരം വലിയൊരു ശബ്ദസംസ്കാരത്തെ കൊണ്ടുനടക്കുന്ന നഗരമാണ്. അര്‍ദ്ധരാത്രിയായാലും തെരുവുകളില്‍ വലിയ വലിയ ഡോളുകള്‍ കൊട്ടിക്കൊണ്ട് ശബ്ദമുണ്ടാക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന മാറാത്ത ജനത. ഇവിടെ മുംബൈ നഗരത്തിന്റെ അടിസ്ഥാന ജനതയായ കോളികളുടെ സംഗീതത്തെ അടുത്തറിയുമ്പോള്‍ നമ്മുടെ സംഗീതത്തെക്കുറിച്ചുള്ള ചിരകാല വിശ്വാസങ്ങള്‍ തകര്‍ന്നുപോകുന്നു. ഭീകരമായ ശബ്ദത്തിലാണ് ഇവരുടെ എല്ലാ ആഘോഷങ്ങളും. ആഘോഷമെന്നാല്‍ ഇവര്‍ക്ക് ഒച്ചയാണ്. സ്വച്ഛസുന്ദരമായ കേരളത്തില്‍ നിന്നുവന്നവര്‍ക്ക് അവരുടെ സംഗീതം ഒരുപക്ഷെ ഒച്ചയായി അനുഭവപ്പെടാം. പക്ഷെ അഞ്ചൂറ് ഡെസിബലില്‍ അവരുടെ വലിയ പാട്ടുപെട്ടികള്‍ നിലവിളിക്കുന്നു അതിനു ചാരെ നിന്ന് അവര്‍ ആഹ്ലാദ നൃത്തം ചവിട്ടുന്നു! ഇവര്‍ക്ക് ഇതെങ്ങിനെ സാധിക്കുന്നു. ഇവര്‍ സംഗീതബോധമില്ലാത്തവരാണെന്നു കരുതണമൊ?<br />
സംഗീതത്തിന്റെ നിര്‍വ്വചനങ്ങള്‍ തെറ്റിപ്പോകുന്നത് ഇവിടെയാണ്. മുംബയിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ പലപ്പോഴും ഞാന്‍ രാജമ്മ ടീച്ചറിനേയും അന്നത്തെ ഫിസിക്സ് ക്ലാസ്സും ഓര്‍ക്കാറുണ്ട്. ക്രമരഹിതമായ ശബ്ദം ഇവിടെ സംഗീതമാകുന്നു. ജീവിതത്തിന്റെ ക്രമങ്ങളില്‍ നിന്ന് ക്രമരാഹിത്യങ്ങളിലേക്ക് സ്വയം എടുത്തുചാടുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു ജനസമൂഹം. ഇതേ നഗരത്തില്‍തന്നെയാണ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലങ്കുഴല്‍ വാദനംകേട്ടുകൊണ്ട് ജീവിതക്രമങ്ങളിലേക്ക് കണ്‍തുറക്കുന്ന സംഗീതപ്രേമികളുമുള്ളത്. ഈ വൈരുദ്ധ്യം എന്നെ സംബന്ധിച്ചിടത്തോളം സംഗീതത്തെ മാത്രം സംബന്ധിക്കുന്ന ഒന്നല്ല. പതിവുപോലെ ഇത് ജീവിതത്തിന്റെ സമസ്ഥഭാവങ്ങളേയും സംബന്ധിക്കുന്നതാണെന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. മുംബൈയിലെ കോളി ജനതയുടെ ശബ്ദസംസ്കാരവും, മൗനത്തിന്റെ അനാദിയായ അണുവില്‍ നിന്ന് ഉത്ഭവിച്ചതാണ് 'സംഗീതം' എന്നു വിശ്വസിക്കുന്ന വരിഷ്ടജനത എന്ന് സ്വയം അഭിമാനിക്കുന്നവരും മുംബൈയില്‍ ഒരുമിച്ചു ജീവിക്കുന്നു. മനുഷ്യന്റെ രണ്ടു ഭൂപടങ്ങളാണ് ഇവര്‍.<br />
ഞാന്‍ താമസിക്കുന്ന മുംബൈയിലെ ഉപനഗരത്തിലെ തെരുവിലൂടെ ഒരു വിവാഹപ്പാര്‍ട്ടി നടന്നുനീങ്ങുന്നു. വലിയ ഡോളുകള്‍ അടിച്ച് ശബ്ദമുഖരിതമായിരുന്നു തെരുവ്. വധൂവരന്മാരുടെ തൊട്ടുമുന്പില് കുറച്ചു സ്ത്രീകള്‍ നൃത്തം വയ്ക്കുന്നു. ഒരു കേരളീയനെ സംബന്ധിച്ചിടത്തോളം ഇതൊരു അപൂര്‍വ്വകാഴ്ചയാണ്. സ്ത്രീകള്‍ ഏതൊരാഘോഷത്തിന്റെ പേരിലാണെങ്കിലും പൊതുനിരത്തില്‍ നൃത്തം ചെയ്തുകണ്ടിരുന്നില്ല. നൃത്തം ചെയ്യുന്നവര്‍ക്കിടയില്‍ ഞങ്ങളുടെ അയല്പക്കത്ത് വീട്ടുജോലികള്‍ക്കെത്തുന്ന ഒരു പാവം മൗശിയുമുണ്ടായിരുന്നു. മൂന്ന് പെണ്മക്കളുള്ള, നല്ലപ്രായത്തില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു സാധു സ്ത്രീ. കാഴ്ചയില്‍ ഒരു നാണം കുണുങ്ങി. അവര്‍ ആ വിവാഹ സംഘത്തില്‍ ഗംഭീരമായി നൃത്തം ചെയ്യുന്നതുകണ്ടു. ഒരു നാണമൊന്നുമില്ല... അല്ലെങ്കില്‍ത്തന്നെ ഇതില്‍ നാണക്കാനെന്തിരിക്കുന്നു! നമ്മള് മലയാളികളുടെ കോംപ്ലക്സുകളൊക്കെ ഒരല്പസമയം ഉള്‍വലിഞ്ഞുപോകും. എപ്പോഴും ജീവിതത്തിന്റെ ദുരിതങ്ങളെക്കുറിച്ച് പറയുകയും കരയുകയും ചെയ്തിരുന്ന മൗശി. ഇപ്പോള്‍ കരയും എന്നൊരു പ്രതീതി അവര്‍ സംസാരിക്കുമ്പോള്‍ അതു കേള്‍ക്കുന്നവര്‍ക്കു തോന്നും. കണ്ണീരിന്റെ ചെറിയൊരു കാര്‍മേഘം അവരുടെ കണ്ണുകളില്‍ എപ്പോഴും വിങ്ങിനിന്നിരുന്നു. എത്രപെട്ടെന്നാണ് അവര്‍ മറ്റൊരു അവസ്ഥയിലേക്ക് രൂപം മാറിയത്. നല്ലതുതന്നെ... അങ്ങിനെ വേണം മനുഷ്യരായാല്‍. ഇങ്ങിനെ മാറാനുള്ള കഴിവ് എല്ലാ സമൂഹത്തിലേയും സ്ത്രീകള്‍ക്ക് ഉണ്ടെന്നു കരുതുക വയ്യ.<br />
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-dT2Hh_M4E5U/WPLQOWzqgSI/AAAAAAAAGoo/BEk6w7lSCCAUyXyv6Ojne1871VNY7H-nwCLcB/s1600/3.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="240" src="https://4.bp.blogspot.com/-dT2Hh_M4E5U/WPLQOWzqgSI/AAAAAAAAGoo/BEk6w7lSCCAUyXyv6Ojne1871VNY7H-nwCLcB/s320/3.jpg" width="320" /></a></div>
കേരളത്തില്‍ ഭര്‍ത്താവ് മരിച്ച ചിലസ്ത്രീകള്‍ എല്ലാത്തില്‍നിന്നും സ്വാമധേയ ഉള്‍വലിഞ്ഞു ജീവിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു ആഘോഷവേളയില്‍ അല്പസമയമെങ്കിലും ഇതുപോലുള്ള ഡോളുകളുടെ സംഗീതത്തില്‍ മതിമറന്ന് അവര്‍ നൃത്തം വയ്ക്കാത്തതെന്തുകൊണ്ടാണ്. എന്തുകൊണ്ടാണ് നമുക്കു തൊട്ടുമുന്പിലുള്ള ജീവിതത്തിന്റെ അപൂര്‍വ്വ നിമിഷങ്ങളെ നമ്മള് നിര്‍ന്നിമേഷമായി അവഗണിക്കുന്നത്. ഇത് നമ്മുടെ സംഗീതബോധത്തിന്റെ പ്രശ്നമാണോ?. നമ്മുടെ സംസ്്കാരത്തിന്റെ പ്രശ്നമാണൊ?. സാമൂഹത്തിലെ ചില ദുര്‍നീതികള്‍ നമ്മളെ ഇങ്ങിനെ ആക്കിയതാണൊ?. ഒരുപക്ഷെ 'കുലസ്ത്രീ' കോംപ്ലക്സുകള്‍ ഒരു കാരണമാകാം. നമ്മുടെ സംഗീതവും ആഹ്ലാദങ്ങളും ഒരു പ്രത്യേക രീതിയില്‍ മാത്രമുള്ളതാണെന്നൊരു പൊതുബോധം നമ്മളെ ഭരിക്കുന്നുണ്ട്. ഇതിന്റെ ശരിതെറ്റുകള്‍ അവിടെ നില്ക്കട്ടെ. ഒച്ചയും ബഹളവും ഇഷ്ടമില്ലാത്തതുകൊണ്ടും 'ഫൈന്‍ ആര്‍ട്ട്സ്' മാത്രമെ നമുക്കു ബോധിക്കൂ എന്നതുകൊണ്ടുമാണ് എന്ന് കരുതാന്‍ വയ്യ. നമ്മുടെ സാമൂഹ്യ രീതി നമ്മളെ ഫ്ലക്സിബില്‍ (Flexible) ആക്കുന്നില്ല എന്നതാണ് സത്യം. നമ്മള് ആഹ്ലാദങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. പക്ഷെ അതിനെ നമ്മുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നില്ല. നമ്മുടെ സംഗീതവും നൃത്തവുമൊക്കെ വെള്ളിത്തിരയില്‍ മാത്രം കണ്ട് ശാന്തിയടയുന്നു. പക്ഷെ പുതുതലമുറ ഭൂരിപക്ഷവും അങ്ങിനെയല്ല. യുവതി യുവാക്കള്‍ കുറെകൂടി സോഷ്യല്‍ ആണ്. അവര്‍ ആഹ്ലാദംവരുമ്പോള്‍ നൃത്തം ചെയ്യുന്നു. ദേഷ്യം വരുമ്പോള്‍ പൊട്ടിത്തെറിക്കുന്നു. കരച്ചില് വരുമ്പോള്‍ ഉള്ളിലുള്ളതെല്ലാം ഒഴുക്കിക്കളയുന്നു.<br />
<br />
ഒച്ച സംഗീതവും, സംഗീതം ഒച്ചയുമാകുന്ന നിമിഷങ്ങളില്‍, ക്രമരഹിതമാകുന്ന സാമൂഹ്യാവസ്ഥകളില്‍, കലാപത്തിന്റെ നാളുകളില്‍, എല്ലാത്തിനും മുകളില്‍ മൗനത്തിന്റെ കാതടപ്പിക്കുന്ന ഏകാന്തതയില്‍ രാജമ്മടീച്ചര്‍ വീണ്ടും കടന്നുവരുന്നു. 'എടാ ബാക്ക് ബഞ്ചിലിരുന്ന് ഉറക്കം തൂങ്ങാതെടാ... ജീവിതമേ നീയെന്ത്?... ഉത്തരം കിട്ടിയൊ.....?' എന്ന് ടീച്ചര്‍ വിളിച്ചു ചോദിക്കുന്നു. കാതടപ്പിക്കുന്ന പെരുമ്പറകളുടെ ഒച്ചയില്‍ എന്റെ കാതുകള്‍ പ്രകമ്പനം കൊള്ളുന്നു.<br />
<br />
<b>വാല്‍ക്കഷ്ണം:</b> മുംബൈയിലെ ഡോളുകളുടെ 500 ഡെസിബല്‍ ഒച്ചയില്‍ ആളുകള്‍ നൃത്തം ചെയ്യുന്നതു കാണുമ്പോള്‍ എന്റെ ഉള്ളിലെ ടിപ്പിക്കല്‍ മലയാളിക്ക് ഇപ്പോഴും ദഹിക്കുന്നില്ല. അപ്പോള്‍ ബിസ്മില്ലാ ഖാനെക്കുറിച്ചും ഹരിപ്രസാദ് ചൗരസ്യക്കുറിച്ചുമൊക്കെ പറഞ്ഞ് തര്‍ക്കിക്കും. നിങ്ങള്‍ മഹാരാഷ്ട്രക്കാര്‍ക്ക് സംഗീതബോധമില്ലെന്ന് തര്‍ക്കിച്ചു ജയിക്കാനാണ് ശ്രമം. അതിനു ശേഷം 'പ്രമമെന്നാല്‍ എന്താണുപെണ്ണെ...' എന്ന പാട്ടുവെച്ച് മുറിയടച്ചിരുന്ന് നൃത്തം ചെയ്യും. ഉള്ളില്‍ ഒച്ചയും പുറത്ത് സംഗീതത്തിന്റെ മേമ്പൊടിയുമായി നമ്മളിങ്ങനെ ജീവിതത്തിന്റെ ആഹ്ലാദങ്ങളെ കൊന്നുകളയുന്നു. നമ്മള് ടിപ്പിക്കല്‍ മലയാളികള്‍തന്നെ....<br />
<div>
<br /></div>
</div>
സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com1tag:blogger.com,1999:blog-3148943023870667542.post-77444123870067044472017-03-28T22:51:00.001+05:302017-03-28T22:56:43.058+05:30ഉന്മാദത്തിന്റെ ഒരു വിചിത്ര പുസ്തകം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-y_G5do7fjRE/WNqbdsBZmII/AAAAAAAAGjw/AJLhS8YTWxAS3JZWWu10L-FclgCS6btKACLcB/s1600/80701804_novel_.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="141" src="https://4.bp.blogspot.com/-y_G5do7fjRE/WNqbdsBZmII/AAAAAAAAGjw/AJLhS8YTWxAS3JZWWu10L-FclgCS6btKACLcB/s320/80701804_novel_.jpg" width="320" /></a></div>
<div style="background-color: white; border: 0px; box-sizing: border-box; font-family: OpenSansRegular; font-size: 12px; outline: 0px; padding-bottom: 10px !important; padding-left: 0px; padding-right: 0px; padding-top: 0px; vertical-align: baseline;">
നോവലെഴുത്തിന്റെ കാലവും ഭാവിയും മാറിക്കൊണ്ടിരിക്കാം. പക്ഷേ അതിന്റെ അഴകളവുകളിപ്പോള്‍ എഴുത്തുകാരനെക്കാള്‍ വായനക്കാരനാണ് നിശ്ചയം! രചനയുടെ ദിശാസൂചിയെക്കാള്‍ വായനയുടെ ദിശാസൂചിയാണ് അവന് ഓരോ പുസ്തകം അടച്ചുവയ്ക്കുമ്പോഴും സ്വയം തേടുന്നത്. ഇതല്ല വേറൊന്നാണ് ഇനിവേണ്ടത് എന്ന ദൃഢനിശ്ചയത്തോടെ നിലവിലുള്ള വിഗ്രഹങ്ങളെ അവന് എറിഞ്ഞുടയ്ക്കുന്നു. നോവല്‍ വരയ്ക്കുന്ന സ്ഥലഭാവനകളില്‍ ഞാനെവിടെയാണെന്ന് ഓരോ വായനക്കാരനും വരികള്‍ക്കിടയിലൂടെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാന്‍ അഭിമുഖീകരിക്കുന്ന ഈ കാലത്തെ, അകപ്പെട്ടിരിക്കുന്ന ഈ ജീവിതത്തെ, അതിന്റെ സമസ്യകളെ അവന് വായിക്കുന്ന പുസ്തകത്തില്‍ കണ്ടെത്താന്‍ ശ്രമിക്കും. അതിലൂടെ കാല്പനികമായ സംവേദന ശീലങ്ങളെ തകര്‍ത്തുകളയാനുള്ള ശ്രമമാണ് വായനക്കാരന് നടത്തുന്നത്. പക്ഷേ ചില വായനകള്‍ അവനവനിലെ നഷ്ടപ്പെട്ട ഭാവനയുടെ ലോകത്തെ, ഉന്മാദത്തെ, അകളങ്കമായ അസംബന്ധ സ്വപ്നങ്ങളെ, ലക്കും ലഗാനവുമില്ലാത്തെ മാനസ സഞ്ചാരങ്ങളെ തിരിച്ചുപിടിക്കാനുള്ളതാണ്.</div>
<div style="background-color: white; border: 0px; box-sizing: border-box; font-family: OpenSansRegular; font-size: 12px; outline: 0px; padding-bottom: 10px !important; padding-left: 0px; padding-right: 0px; padding-top: 0px; vertical-align: baseline;">
ആധുനകതയ്ക്കു ശേഷം ചെറുകഥയുടെ അലകും പിടിയും മാറിയപ്പോള്‍ മാരകമായ രാഷ്ട്രീയ പരിത:സ്ഥിതികളോട് ശക്തമായി പ്രതികരിക്കുന്ന കഥകളെഴുതി ശ്രദ്ധ നേടിയ ഇന്ദു മേനോന് ആദ്യമായെഴുതിയ നോവലാണ് ‘കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’. ഇന്ദു മേനോന് കപ്പലിനെക്കുറിച്ച് എഴുതിയ ഈ പുസ്തകത്തിനെ ‘വിചിത്ര’ പുസ്തകം എന്നുതന്നെയാണ് അവര്‍ വിശേഷിപ്പിക്കുന്നത്. തീര്‍ച്ചയായും ഇതൊരു ‘ചരിത്ര’ പുസ്തകം അല്ല. പൂര്‍ണമായി ഭാവനയുടെയും, ഉന്മാദത്തിന്റെയും ലക്കും ലഗാനവുമില്ലാത്ത ഒഴുക്കിനൊപ്പം ഇന്ദു മേനോന് ഒഴുകിപ്പോവുകയാണ്. മാരിക്കൊ ദ്വീപിനടുത്തുള്ള കടല്‍ശ്മശാനത്തില്‍ ‘മുങ്ങിച്ചത്ത’ ജനറല്‍ ആല്‍ബെര്‍ട്ടൊ മേയര്‍ എന്ന ഒരു നിധിക്കപ്പലിനെ അന്വേഷിച്ചുപോകുന്ന കൃഷ്ണചന്ദ്രന്റെയും, ജീവിതവും പ്രണയവും രക്തബന്ധങ്ങളും മറന്ന് ധനാസക്തികളില്‍ മയങ്ങി കടല്‍ കാത്തുവച്ച ചെങ്കുഴിയില്‍ മുങ്ങിമരിച്ചവരുടെയും, ജന്മാന്തരങ്ങളോളം പ്രണയത്തിന്റെ അമൃതം തേടി അലയുന്നവരുടെയും കഥയാണ് ഈ നോവല്‍. രതിയുടെ വന്യമായ ആഘോഷങ്ങള്‍കൊണ്ട് നോവലെഴുത്തെന്ന കലയില്‍, ഭാവനയുടെ സകലമാന സാധ്യതകളേയും ചൂഷണം ചെയ്യാന്‍ ഇന്ദു മേനോന് ‘മരിച്ചു’ പണിയെടുക്കുന്നുണ്ട് ഈ നോവലില്‍.</div>
<div style="background-color: white; border: 0px; box-sizing: border-box; font-family: OpenSansRegular; font-size: 12px; outline: 0px; padding-bottom: 10px !important; padding-left: 0px; padding-right: 0px; padding-top: 0px; vertical-align: baseline;">
സ്ത്രീയുടേതുപോലെത്തന്നെ, പുരുഷന്റെ രതിയെയും അവന്റെ അടങ്ങാത്ത ആത്മകാമനകളെയും അനാവരണം ചെയ്യാന്‍ ഇന്ദു മേനോന് തന്റെ ലിംഗ സ്വത്വത്തെ തകര്‍ത്തുകളയുകയും, പെണ്ണെന്നുള്ള നിലയില്‍ ഒരു എഴുത്തുകാരിയുടെ ജൈവീകമായ പരിമിതികളെ അതിലംഘിക്കുകയും ചെയ്യുന്നു. സ്ത്രീ പുരുഷ ബന്ധങ്ങളെ സര്‍പ്പകാമനകളുടെ ഭയാത്മകമായ മാരകവന്യതയാക്കി, വായനക്കാരനെ ഒരു മായിക തലത്തിലേക്ക് കൊണ്ടുപോകുന്നു.</div>
<div style="background-color: white; border: 0px; box-sizing: border-box; font-family: OpenSansRegular; font-size: 12px; outline: 0px; padding-bottom: 10px !important; padding-left: 0px; padding-right: 0px; padding-top: 0px; vertical-align: baseline;">
<strong style="border: 0px; box-sizing: border-box; font-family: inherit; font-style: inherit; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഭാവനയുടെ സെപിയാ ചിത്രങ്ങള്‍</strong><br style="box-sizing: border-box;" />ബാല്യകാലത്തെ ചില ഏകാന്തതയില്‍, ആകാശത്ത് തിങ്ങിക്കൂടി നില്ക്കുന്ന വെളുത്ത മേഘങ്ങളില്‍ നോക്കിനില്ക്കവെ, അതു പതുക്കെ ഭീമാകാരന്മാരായ വെളുത്ത കുതിരകളും വെണ്ണക്കല്‍ കൊട്ടാരങ്ങളും മാലാഖമാരുമായി രൂപം മാറാറുണ്ട്. ഭാവനയുടെ ബാല്യകുതൂഹലങ്ങള്‍ കുട്ടിക്കാലം കഴിയുന്നതോടെ പലര്‍ക്കും എവിടെവച്ചോ നഷ്ടപ്പെടുന്നു. ദിവാസ്വപ്നങ്ങളില്‍ സ്വയം നഷ്ടപ്പെട്ടുപോയിരുന്ന ചില കാലങ്ങളില്‍ മനസ്സിന്റെ വെള്ളിത്തിരയില്‍ വന്നും പോയുമിരുന്ന ചില ചിത്രങ്ങള്‍; ആ ചിത്രങ്ങള്‍ പക്ഷേ ഇന്ദു മേനോന് എന്ന എഴുത്തുകാരിയില്‍ സജീവമായിത്തന്നെ ഇന്നും നിലനില്ക്കുന്നു എന്നുവേണം കരുതാന്‍. ഒരു കുന്നോളം നിധി കയറ്റി, വളരെ ദൂരെ മാരിക്കൊ ദ്വീപിനടുത്തുള്ള കടലിലെ ഒരു ചെക്കുത്താന് ചെങ്കുഴിയില്‍ അകപ്പെട്ടുപോയ ജനറല്‍ ആല്‍ബെര്‍ട്ടോ മേയര്‍ എന്ന കപ്പല്‍ ഒരു മിത്തുപോലെ ഈ നോവലിന്റെ നെറുകയില്‍ നില്ക്കുന്നു. ഈ നോവലിലെ കപ്പല്‍, മരണത്തിന്റെ പ്രതീകമാണ്. ധനാസക്തിക്കു മുന്പില് പ്രണയത്തെയും ജീവിതത്തെയും ബലികഴിക്കുന്നവര്‍, ജന്മപരമ്പരകളിലൂടെ ഈ കപ്പലിന്റെ ആകര്‍ഷണ വലയത്തിലൂടെ, കടലിലെ ചെക്കുത്താന് ചെങ്കുഴിയില്‍ പതിക്കുന്നു. കടല്‍ അതിന്റെ കാണാക്കയങ്ങളും അജ്ഞാത ദ്വീപും മനുഷ്യരും കാലത്തിന്റെ മഞ്ഞക്കടലാസും ഓര്‍മക്കുറിപ്പുകളും രതിയുമൊക്കെ ഭാവനയുടെ മായക്കയങ്ങളില്‍ ചുറ്റിത്തിരിയുന്നു.<br style="box-sizing: border-box;" />ഭാഷയുടെ കയ്യൊതുക്കംകൊണ്ട് രതിവര്‍ണനകളെ ഉദാത്തമായൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ എഴുത്തുകാരിക്കു കഴിയുന്നുണ്ട്. നോവലിന്റെ ആരംഭത്തില്‍ സരസ്വതി എന്ന കഥാപാത്രം മേപ്പാങ്കുന്നിന്റെ നെറുകയിലെ ഒരു പൊന്തക്കാട്ടില്‍ സ്വന്തം അച്ഛന് ചെറിയമ്മയെ അതിവന്യമായ രീതിയില്‍ വേഴ്ച നടത്തുന്നതു കാണുന്നു. പിന്നീട് രതിയുടെ ആഴക്കയങ്ങളില്‍ നിന്ന് അച്ഛന് എഴുന്നേല്‍ക്കുന്നത് ഇണയെ കഴുത്തുഞെരിച്ചു കൊല്ലാനുള്ള തയ്യാറെടുപ്പുമായാണ്. വേഴ്ചയ്ക്കു ശേഷം ഇണയെ ഉന്മൂലനം ചെയ്യാനും മടിക്കാത്ത, മനുഷ്യന്റെ മൃഗീയവാസനകളുടെ മാരകമായ സാധ്യതകളെ അവതരിപ്പിച്ചുകൊണ്ട് നോവല്‍ വായനക്കാരനെ തുടക്കത്തില്‍ത്തന്നെ അമ്പരപ്പിക്കുന്നുണ്ട്.</div>
<div style="background-color: white; border: 0px; box-sizing: border-box; font-family: OpenSansRegular; font-size: 12px; outline: 0px; padding-bottom: 10px !important; padding-left: 0px; padding-right: 0px; padding-top: 0px; vertical-align: baseline;">
ജലസ്ഥലികളുടെ പുതു ഭൂപടംതന്നെ ഈ നോവലിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു സാധാരണ മനുഷ്യന്റെ മനോവ്യാപാരങ്ങള്‍ക്കപ്പുറം കടക്കുന്ന രതിയുടെയും പ്രണയപാപങ്ങളുടെയും ധാനാസക്തികളുടെയും ആഭിചാരങ്ങളുടെയും ഭ്രമാത്മകലോകം സൃഷ്ടിച്ചുകൊണ്ട് ഇന്ദു മേനോന് ഭാവനയുടെ ആരും കാണാത്ത വഴികളിലൂടെ സഞ്ചരിക്കുന്നു. ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പല്‍ ഒരുപക്ഷേ നൈസര്‍ഗിക ഭാവനമാത്രം കൊണ്ട് സൃഷ്ടിക്കാവുന്ന ഒന്നല്ല. അത് ചെറുപ്പം മുതലേ കേട്ടു പരിചയിച്ച അപസര്‍പ്പകകഥകളും കടല്‍ എന്ന അപാരതയുമായി ബന്ധപ്പെട്ട നാവികരുടെ കഥകളില്‍നിന്നും മിത്തുകളില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത ഒന്നാണ്. കപ്പലിന്റെ സാങ്കേതികമായ വിശദാംശങ്ങളിലേക്കൊന്നും എഴുത്തുകാരി പോകുന്നില്ല. ഭീമാകാരനായ ഒരു തടിക്കപ്പല്‍ എന്നേ പറയുന്നുള്ളു. അത് മാരിക്കൊ ദ്വീപിനടുത്തുള്ള കടലിലെ വാരിക്കുഴികള്‍ക്കരികെയെത്തുന്ന പല കപ്പല്‍ നാവികര്‍ക്കു മുന്പില് കള്ളിയങ്കാട്ട് നീലിയെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഒരു ചുടല യക്ഷിയാണ്. ഒരു മനുഷ്യന്റെ പ്രേതത്തിന്റെ എല്ലാ ഭാവങ്ങളുമോടെ ഒരു ‘കപ്പല്‍പ്രേത’ത്തെ എഴുത്തുകാരി സൃഷ്ടിക്കുന്നു. സ്വന്തം ഭാവനയെ ഒരു കാലിഡോസ്കോപ്പിലിട്ടുകൊണ്ട് ഒരു മായാപ്രപഞ്ചത്തെ സൃഷ്ടിക്കാനുള്ള യത്നമാണിത്. കുട്ടിക്കഥകളിലെ മന്ത്രവാദകഥകളില്‍ നിന്ന് വികസിപ്പിച്ചെടുത്ത, കഥാപാത്രങ്ങളായ പാസ്ക്വലും, ക്ലോദും, റെക്സുമൊക്കെ ഏതോ സ്പെഷ്യല്‍ എഫക്ട് സിനിമയില്‍ നിന്ന് ഇറങ്ങിവന്നവരായി മാത്രമേ തോന്നൂ. അതിരുകളില്ലാത്ത ഭാവനയില്‍, ഭാഷയുടെ അനന്ത സാധ്യതകളെ മുഴുവന്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ആദ്യ ഇരുനൂറു പേജുകള്‍ വായനക്കാരനെ വല്ലാതെ രസിപ്പിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതി, കണ്ടുപരിചയിച്ച പ്രേതകഥകളിലെ കൃത്രിമ കഥാപാത്രങ്ങളെക്കൊണ്ട് നോവലില്‍ തെല്ല് മാലിന്യം നിറയുന്നുണ്ട്. എങ്കിലും വില്‍സ്മിത്ത് പ്രഭുവിനെപ്പോലെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ഇന്ദു മേനോനെ പോലെ ഒരെഴുത്തുകാരിക്കു മാത്രമേ കഴിയൂ എന്ന് വായനക്കാരനെകൊണ്ട് അംഗീകരിപ്പിക്കാനും ആകുന്നു! ‘പ്രേമത്തെക്കുറിച്ചൊരു വിചിത്ര പുസ്തകം’ എന്ന നാല്പതാമധ്യായം നിലാവുകൊണ്ട് മേഘങ്ങളിലെഴുതിയതാണെന്നേ തോന്നൂ.</div>
<div style="background-color: white; border: 0px; box-sizing: border-box; font-family: OpenSansRegular; font-size: 12px; outline: 0px; padding-bottom: 10px !important; padding-left: 0px; padding-right: 0px; padding-top: 0px; vertical-align: baseline;">
ഭാവനയുടെ വിചിത്രലോകത്ത് ചുമരിലെ പെയിന്റടര്‍ന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ടിരിക്കെ അത് കുതിരകളും ആള്‍ക്കൂട്ടവും ആനക്കൂട്ടവുമായി മാറിയിരുന്ന ബാല്യകൗതുകങ്ങള്‍ പിന്നീട് ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വളരുന്നു. അത് കാഴ്ചയുടെയും കേള്‍വിയുടെയും അനുഭവത്തിന്റെയും സങ്കലിതമായ ഉന്മാദത്തിലേക്ക് വളരുന്നു. പനിക്കിടക്കയിലെ മാനസിക വ്യാപാരങ്ങള്‍പോലെ, മനസ്സിന്റെ തിരശ്ശീലയില്‍ വലിയ വലിയ ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡന്‍ ചലച്ചിത്രങ്ങള്‍ ഉടലെടുക്കുന്നു. ഇതൊക്കെ എഴുതിവയ്ക്കുക…. ഇതിനെയൊക്കെ ഭാഷയിലേക്കാവാഹിക്കുക അത്ര എളുപ്പമല്ല. അതിനുള്ള ശ്രമമാണ് ഇന്ദുമേനോന് നടത്തുന്നത്. ഇന്ദു മേനോന് പറയുന്നു: ”എന്റെ നട്ടപ്പിരാന്തുകള്‍, എന്റെ പ്രേമം, എന്റെ ഭയം, എന്റെ വിഷാദം, എന്റെ ഉന്മാദം, എന്റെ ഏകാന്തത എല്ലാംകൂടി കുഴമാന്തി ഇത് എന്റെ ഉള്ളിലെത്തുമ്പോള്‍ ഞാനല്ലാതെ മറ്റൊന്നും ഇതിലില്ലെന്ന് എനിക്കു മനസ്സിലാകുന്നു. ജനിച്ചും ജീവിച്ചും പ്രേമിച്ചും ഭ്രാന്തുണര്‍ന്നും അലഞ്ഞും വിശന്നും ചത്തും കൊന്നും ഞാന്‍ എന്നെ എഴുതിത്തീര്‍ത്ത പുസ്തകം. ഇത് എന്നെക്കുറിച്ചൊരു വിചിത്ര പുസ്തകമായിത്തന്നെ തീരുന്നു”.<br style="box-sizing: border-box;" />(പേജ് 18, കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം)</div>
<div style="background-color: white; border: 0px; box-sizing: border-box; font-family: OpenSansRegular; font-size: 12px; outline: 0px; padding-bottom: 10px !important; padding-left: 0px; padding-right: 0px; padding-top: 0px; vertical-align: baseline;">
<strong style="border: 0px; box-sizing: border-box; font-family: inherit; font-style: inherit; margin: 0px; outline: 0px; padding: 0px; vertical-align: baseline;">സ്വപ്നങ്ങളില്‍ പൂണ്ടുപോയ നോവല്‍</strong><br style="box-sizing: border-box;" />പതിനാറാം നൂറ്റാണ്ടിലെങ്ങൊ ചാലിയം കോട്ടയുടെ മുഖപ്പില്‍ പണി ചെയ്യാന്‍ വന്ന ജുവാന്‍ ടെര്‍ച്ച്വല്‍ ഡിക്കോത്ത എന്ന എഞ്ചിനീയര്‍ വലിയപുരയ്ക്കല്‍ കുടുംബത്തിലെ കുഞ്ഞിത്തറുവായിക്കോയയെ കാണാന്‍ വന്നത് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭീമാകാരന്‍ കപ്പല്‍ നിര്‍മിക്കുന്നതിനുവേണ്ടിയാണ്. സൗദി അറേബ്യയിലെ രത്നവ്യാപാരി ഷെയ്ഖ് ഹൈദര്‍ ഹുസൈന്റെ നിര്‍ദേശപ്രകാരമാണ് ജുവാന്‍ കുഞ്ഞിത്തറുവായിക്കോയയെ കാണുന്നത്. കൊമറാഡോ എന്ന ദ്വീപില്‍ നിന്ന് കുഴിച്ചെടുക്കുന്ന സ്വര്‍ണ അയിര് നിറച്ചുകൊണ്ടുവരാന്‍ ഒരു ഭീമന് കപ്പല്‍ വലിയപുരയ്ക്കലെ പാണ്ടികശാലയില്‍ വച്ചു പണിയണം. കലാപം നടത്തിയതിന്റെ പേരില്‍ കൊമറാഡോയിലേക്ക് നാടുകടത്തപ്പെട്ട ജുവാന്റെ അച്ഛന് ടെക്ച്വര്‍ ഡിക്കോത്തയാണ് ഈ നിധി കണ്ടെത്തുന്നത്. ഈ സ്വര്‍ണ അയിരിന്റെ വലിയ ശേഖരം മുഴുവന്‍ എത്തിക്കേണ്ടിടത്തെത്തിച്ചുകൊണ്ട് അളവില്ലാത്ത സമ്പത്തിന്റെ ഉടമയാകാന്‍ നിശ്ചയിച്ച ജുവാന്റെ പദ്ധതിയില്‍ വലിയപുരയ്ക്കലെ വംശപരമ്പരയിലെ ജീവിതങ്ങളില്‍ പലതും ഹോമിക്കേണ്ടി വന്നു. ഭ്രാന്തുവന്നവര്‍ ആണിതറച്ചുകയറ്റുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ ഈ കപ്പലിനുവേണ്ടി അറുത്തുമാറ്റപ്പെട്ടു. ഭ്രാന്തായ മരത്തിന്റെ പ്രേതങ്ങള്‍ അതോടെ ആ കപ്പലിന്റെ ഭാഗമായി. ഒരുന്മാദക്കപ്പല്‍ രൂപംകൊള്ളുകയായിരുന്നു. കൊമറാഡോയില്‍ നൂറുകണക്കിന് ഖനിത്തൊഴിലാളികളുടെ മരണത്തിനും ക്രൂരമായ കൊലപാതകങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും കൊടും ക്രൂരതകള്‍ക്കുമൊക്കെ സാക്ഷിയാകേണ്ടിവന്ന ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പല്‍ ഉന്മാദിയായ ഒരു മിത്തായി നോവലിനാകെ മായികമായ പ്രേതപ്രകാശം നല്കുന്നു. കുഞ്ഞിത്തറുവായിക്കോയയും ജുവാനും അയാളുടെ ഭാര്യ ആന്റനീറ്റയും അവരുടെ ജാരന് കപ്പിത്താനായ രവിവര്‍മനുമടക്കം നാല്പത്തിരണ്ടുപേര്‍ ചെക്കുത്താന് ചെങ്കുഴിയുടെ ആഴത്തിലേക്ക് പതിക്കുന്നു. ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പലിലെ നിധിതേടിപ്പോയ കുഞ്ഞിത്തറുവായിക്കോയ മുതല്‍ പ്രണയത്തിന്റെ അമൃതം തേടിപ്പോകുന്ന ഈ നോവലിലെ ഓരോ കഥാപാത്രവും പ്രണയ-പാപങ്ങളുടെ ചുഴിയില്‍ അകപ്പെട്ടുകൊണ്ട് മാരിക്കൊ ദ്വീപിലെ ‘മരണ നിഘണ്ടു’വില്‍ സ്വന്തം പേര് എഴുതിച്ചേര്‍ക്കുന്നു. പ്രണയ-പാപങ്ങളുടെ നിത്യസ്മാരകമായി, പ്രണയിക്കുന്നവരെ വേര്‍പെടുത്തുന്ന ശക്തികള്‍ക്കെതിരെ, ഉന്മാദിയായ ഒരു കൊടുംങ്കാറ്റായി ചെങ്കടല്‍ച്ചുഴിക്കു മുകളില്‍ കപ്പല്‍യാത്രക്കാരുടെ പേടിസ്വപ്നമായി ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പല്‍പ്രേതം മാറുകയാണ്. ജീവിതം എത്രമേല്‍ സുരക്ഷിതവും പ്രേമസുരഭിലവുമായിരുന്നിട്ടും വലിയപുരയ്ക്കലെ കുഞ്ഞിത്തറുവായിക്കോയയുടെ പിന്മുറക്കാര് വീണ്ടും നിധിക്കപ്പലിന്റെ ഉള്‍വിളി കേള്‍ക്കാനാവാതെ ദുരന്തത്തിലേക്കുതന്നെ നടന്നടുക്കുന്നു. കുഞ്ഞിത്തറുവായിയുടെ വംശപരമ്പരയിലെ അവസാനത്തെ കണ്ണിയായ യുസുഫും ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പലിലെ കടലില്‍ മുങ്ങിപ്പോയ നിധി കണ്ടെടുക്കുക എന്ന നിയോഗത്തിനു മുന്പില് പിടിച്ചുനില്‍ക്കാനാവാതെ, പ്രണയിച്ച പെണ്ണിനെ വരെ ത്യജിച്ചുകൊണ്ട് പോകാന്‍ തയ്യാറാകുന്നു. യാത്ര പുറപ്പെടും മുന്‍പുതന്നെ വിധിയുടെ ചെക്കുത്താന് ചെങ്കുഴിയില്‍ യൂസുഫും പതിക്കുന്നു. കപ്പലിന്റെ അവകാശ രേഖകളും ഭൂപടങ്ങളും ദൗത്യവും സുഹൃത്തായ കൃഷ്ണചന്ദ്രനെ ഏല്‍പ്പിക്കുന്നു. ആല്‍ബര്‍ട്ടൊ മേയറിന്റെ കപ്പിത്താനായിരുന്ന രവിവര്‍മന്റെ പുനര്‍ജന്മമാണ് താനെന്ന് കൃഷ്ണചന്ദ്രന് തിരിച്ചറിയുന്നു. പതിനാറാം നൂറ്റാണ്ടില്‍, ആല്‍ബര്‍ട്ടൊ മേയറിന്റെ കപ്പിത്താനായിരുന്ന രവിവര്മന് കപ്പലുടമ ജുവാന്‍ ഡിക്കോത്തയുടെ ഭാര്യയായ ആന്റനീറ്റയുമായി പ്രണയത്തിലാകുന്നു. സ്ത്രീകളോട് ക്രൂരമായി പെരുമാറുന്ന കാമഭ്രാന്തനായ ജുവാനില്‍ നിന്ന് ഒളിച്ചോടി രവിവര്‍മനുമായി പ്രണയത്തിന്റെ കാണാക്കയങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്ന ആന്റനീറ്റയെയും രവിവര്‍മനെയും അതിക്രൂരമായി ജുവാന്‍ വധിക്കുന്നു. പ്രണയത്തിന്റെ അമൃതം തേടി ഉരുകുന്ന ആന്റനീറ്റ ജന്മാന്തരങ്ങള് തോറും രവിവര്മനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. നാലു തലമുറകള്‍ക്കിപ്പുറം കൃഷ്ണചന്ദ്രന് എന്ന ചെറുപ്പക്കാരന്റെ നിയോഗവും പൂര്‍വജന്മ പ്രണയത്തിലേക്ക് സ്വയം നഷ്ടപ്പെടുക എന്നതായിരുന്നു.<br style="box-sizing: border-box;" />സരസ്വതി, മിട്ടായി, ഏത്തല, ഉമ്മു, ഭാഗ്യലക്ഷ്മി, മിലി തുടങ്ങി മലയാള നോവലില്‍ ഇതുവരെ കാണാത്ത മായികമായ ഉന്മാദ സൗന്ദര്യത്തോടെ ഒരുപിടി സ്ത്രീകഥാപാത്രങ്ങള്‍ ഈ നോവലില്‍ നിറയുന്നുണ്ട്. സ്വ്പനങ്ങളുടേയും ഭാവനയുടേയും അതിപ്രസരത്തില്‍ പൊങ്ങുതടികളായി ഈ കഥാപാത്രങ്ങള്‍ ഒഴുകിനടക്കുന്നു എന്നു പറയുന്നതാവും കുറെക്കൂടി എളുപ്പം. മാരകമായ ഇവരുടെ രതിയും പ്രണയവും വിരഹവുമാണ് വായനക്കാരന് അനുഭൂതി പകരുന്ന ലവണവും ലാവണ്യവും. ഈ നോവലില്‍ നിന്ന് ഭാവനയുടെ സെപിയാ ചിത്രങ്ങളും രതിയുടെ വന്യതയും അര്‍ത്ഥകാമനകളുടെ അനിവാര്യ ദുരന്തങ്ങളും മാഞ്ഞുപോയാല്‍ ഒരുപക്ഷേ ഈ നോവല്‍ ശൂന്യതയുടെ വിചിത്ര പുസ്തകമായിപ്പോയേനെ.</div>
<div style="background-color: white; border: 0px; box-sizing: border-box; font-family: OpenSansRegular; font-size: 12px; outline: 0px; padding-bottom: 10px !important; padding-left: 0px; padding-right: 0px; padding-top: 0px; vertical-align: baseline;">
<strong style="border: 0px; box-sizing: border-box; font-family: inherit; font-style: inherit; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ലിംഗസ്വത്വത്തിന്റെ പരകായപ്രവേശം</strong><br style="box-sizing: border-box;" />സ്വന്തം ലിംഗസ്വത്വത്തെ തമസ്കരിക്കുകയും ഒരു സ്ത്രീ എഴുത്തുകാരിക്ക് അസാധ്യമെന്നു തോന്നാവുന്ന പുരുഷ ലിംഗത്തിന്റെ ആസക്തിവിശേഷങ്ങളിലൂടെ പതറാതെ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട് ഇന്ദു മേനോന്. പുരുഷപക്ഷ ലൈംഗികത ആവിഷ്കരിക്കുമ്പോള്‍ പ്രത്യേകിച്ചും. സ്ത്രീപുരുഷ വേഴ്ചകളുടെ മുകളിലെ മൂന്നാംകണ്ണായി എഴുത്തുകാരി നിലകൊള്ളുന്നു. നോക്കിനില്‍ക്കെ വന്യമായി അതിരുകള്‍ ഭേദിച്ചുപോകുന്ന ഒരനുഭവം. രതിയെ ഉദാത്തമായ അനുഭവമാക്കുന്നതില്‍ നോവലിനു മുതല്‍ക്കൂട്ടാവുന്നത് അതിന്റെ ഭാഷതന്നെയാണ്. അല്ലെങ്കില്‍ ത്രിലിംഗനായ വിന്‍സ്മിത്തിനെപോലൊരു കഥാപാത്രം മലയാള നോവല്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തെറിക്കഥാപാത്രമായിപ്പോയേനേ. വിന്‍സ്മിത്തിന്റെ ലൈംഗിക സ്വത്വത്തെയും അപകര്‍ഷതാബോധത്തെയും ആസക്തി വിശേഷങ്ങളെയും പാളിപ്പോകാതെ എഴുതാനാകുന്നത് പുരുഷപക്ഷ ലൈംഗികതയുടെ ആഴവും പരപ്പും നോവലിസ്റ്റ് അത്രമേല്‍ സ്വായത്തമാക്കിയതുകൊണ്ടുമാത്രമാണ്. മൂന്ന് ലിംഗമുള്ള കഥാപാത്രം ഒരുപക്ഷേ നോവലിസ്റ്റ് ബോധപൂര്‍വം സൃഷ്ടിച്ചതാണ് എന്നുതന്നെ കരുതാവുന്നതാണ്. നാല്പതോളം സ്ത്രീകളെ കല്യാണം കഴിച്ചെങ്കിലും വിന്‍സ്മിത്ത് പ്രഭുവിന് ഭാര്യമാരില്‍ ഒരാളെപ്പോലും തൃപ്തിപ്പെടുത്താനാവാതെ എല്ലാ ആദ്യരാത്രികളും പരാജയപ്പെട്ടെങ്കിലും വൈദ്യോപദേശപ്രകാരം ഒരു വേശ്യയെ കല്യാണം കഴിക്കേണ്ടിവരുന്നു. പുരുഷന്റെ അമിതാസക്തികളുടെ ബലിക്കല്ലായി മാറാന്‍ ഉത്തമയായ പെണ്ണ് ഒരു വേശ്യയാണെന്ന് ഈ വിചിത്ര പുസ്തകം പറയുന്നു. മിലി എന്ന വേശ്യസ്ത്രീ നല്കുന്ന ആദരവില്‍ വിന്‍സ്മിത്തിന്റെ മൂന്നു ലിംഗങ്ങളും ലൈംഗികാവേശത്തിരയില്‍ അഭിമാനത്തോടെ ഉദ്ധരിക്കപ്പെടുന്നു. പുരുഷന്റെ ലൈംഗികമായ ആന്തരിക ജീവിതത്തെ അനാവരണം ചെയ്യാന്‍ നോവലിസ്റ്റ് അസാധരാണമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഒരശ്ലീലമായിപ്പോകാതെ കഥാഗതിയുമായി ഇതിനെ സമര്‍ത്ഥമായി ബന്ധിപ്പിക്കുന്നുണ്ട്.</div>
<div style="background-color: white; border: 0px; box-sizing: border-box; font-family: OpenSansRegular; font-size: 12px; outline: 0px; padding-bottom: 10px !important; padding-left: 0px; padding-right: 0px; padding-top: 0px; vertical-align: baseline;">
കാല്പനികമായ രതിക്കാലത്തെ സര്‍പ്പരതിയുടെ വന്യതയിലേക്ക് കൊണ്ടുവരാന്‍ ഇന്ദു മേനോന് ഉപയോഗിക്കുന്ന ഭാഷ അമ്പരപ്പിക്കുന്നതാണ്. ”കടല്‍ ശംഖുപോലെ തെളിവാര്‍ന്നതും അഴകാര്‍ന്നതുമായ അവളുടെ കഴുത്തില്‍ വിടര്‍ന്ന കാക്കപ്പുള്ളിക്കുമേല്‍ ഓരോ തവണ ചുണ്ടമര്‍ത്തുമ്പോഴും അയാള്‍ക്കു പൂത്തിലഞ്ഞിമണം കിട്ടി, മൃദുവുടലിന്റെ സുഖകരമായ പിടച്ചില്‍ കിട്ടി, അവയില്‍ ചെമ്പുനിറത്തില്‍ വളര്‍ന്നിരുന്ന കുട്ടിരോമങ്ങള്‍ ഉണര്‍ന്നെണീറ്റ് അയാളുടെ ശരീരത്തില്‍ ഇടയ്ക്കിടെ ഇട്ട ഇക്കിളിയും അയാള്‍ക്കു കിട്ടി. കഴുത്തായിരുന്നു അവളുടെ ശരീരത്തിലെ ഏറ്റവും ലജ്ജാകരമായ ഇടം. അവിടെ സ്പര്‍ശിക്കുന്ന മാത്രയില്‍ ജ്വരബാധിതയെപ്പോലെ അവള് വിറച്ചു. മുലക്കണ്ണുകള്‍ അതിലജ്ജയാല്‍ കൂമ്പി. രോമങ്ങള്‍ ഭ്രാന്തിപ്പശുവെപ്പോലെ ചാടിയെണീറ്റ് കൊമ്പുയര്‍ത്തി. കണ്ണുകള്‍ പാതി പൂട്ടിയ കുടപോലെ അര്‍ദ്ധമയക്കമാണ്ടു. ചുണ്ടുകള്‍ അടിയിതള്‍ അലസമായി വിടര്‍ന്ന ചുവന്ന പനിനീര്‍മൊട്ടിനെപ്പോലെ, തുപ്പല്‍കുഴഞ്ഞ് നിലാവെട്ടത്ത് തിളങ്ങി. കറുത്തമുടി ഓരോ ചുരുളിലും രഹസ്യഗന്ധിയായ സുഗന്ധദ്രവ്യമൊളുപ്പിച്ചു വച്ചതുപോലെ കട്ടിലില്‍ പരന്നു കിടന്നു” (പേജ് 128, കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം). റെയില്‍വെ സ്റ്റേഷന് മാസ്റ്ററും ഭാഗ്യലക്ഷ്മിയുമായുള്ള വേഴ്ചയുടെ രാത്രിയെ ഇരുട്ടിനെ മോഹനിലാവില്‍ കുഴച്ചുകൊണ്ട് പുതിയൊരു രതിക്കൂട്ടൊരുക്കുന്നു ഇന്ദു മേനോന്.</div>
<div style="background-color: white; border: 0px; box-sizing: border-box; font-family: OpenSansRegular; font-size: 12px; outline: 0px; padding-bottom: 10px !important; padding-left: 0px; padding-right: 0px; padding-top: 0px; vertical-align: baseline;">
<strong style="border: 0px; box-sizing: border-box; font-family: inherit; font-style: inherit; margin: 0px; outline: 0px; padding: 0px; vertical-align: baseline;">വിചിത്രമാകുന്ന നോവല്‍ ശില്പം</strong><br style="box-sizing: border-box;" />നിശ്ചിത വലിപ്പമുള്ള കാന്‍വാസില്‍ അളവൊപ്പിച്ചു വരയ്ക്കുന്ന ഒരു കൃതിയല്ല ഇന്ദു മേനോന്റെ ‘കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’. നോവല്‍ സാഹിത്യത്തിന്റെ പുതുഭാവുകത്വങ്ങളെ പിന്തുടരുകയോ പൊളിച്ചടുക്കുകയോ ചെയ്യാതെ ഒരുന്മാദിയുടെ മാനസ സഞ്ചാരങ്ങളെ അതേപടി കുറിച്ചുവയ്ക്കുക എന്നതുമാത്രമാണ് തന്റെ ദൗത്യം എന്ന് ഇന്ദു മേനോന് വിശ്വസിക്കുന്നു. വായനക്കാരന് 423-ാം പേജില്‍ വച്ച് ആന്റനീറ്റയുടെയും രവിവര്‍മന്റെയും പ്രണയ സഞ്ചാരച്ചുഴിയില്‍ നിന്ന് ഉണരുക മാത്രമാണ് ചെയ്യുന്നത്. പക്ഷേ നോവല്‍ അവിടെ അവസാനിക്കുന്നില്ല. അത് ഒരുന്മാദരേഖയായി നീണ്ടുനീണ്ടുപോകുന്നു. എഴുത്തുകാരിയുടെ ഉന്മാദത്തിന്റെ ഒരു ചീന്ത് മാത്രമാണ് ഈ വിചിത്ര പുസ്തകം. അതുകൊണ്ടുതന്നെ ഈ നോവല്‍ അടുത്തകാലത്തിറങ്ങിയ നോവലുകള്‍ക്കൊപ്പം വയ്ക്കാനാവില്ല. നോവലിന്റെ പൊതുഭാവുകത്വങ്ങളുമായി ഇതിനെ കൂട്ടിക്കുഴയ്ക്കാനുമാകില്ല.</div>
<span style="background-color: white; color: #141414; font-family: "noto sans malayalam ui" , "source sans pro"; font-size: 16px;"></span><br />
<div style="background-color: white; border: 0px; box-sizing: border-box; font-family: OpenSansRegular; font-size: 12px; outline: 0px; padding: 0px; vertical-align: baseline;">
<strong style="border: 0px; box-sizing: border-box; font-family: inherit; font-style: inherit; margin: 0px; outline: 0px; padding: 0px; vertical-align: baseline;">നോവല്‍ വര്‍ത്തമാനവും ഭാവിയും</strong><br style="box-sizing: border-box;" />ചരിത്രത്തിന്റെ പുറമ്പോക്കുഭൂമിയില്‍ പുല്ലു തിന്നു വളരുന്ന തടിച്ചുകൊഴുത്ത പശുവാണ് മലയാള നോവല്‍. ചരിത്രംതന്നെ വലിയൊരു ഫിക്ഷനായി നില്ക്കുമ്പോള് നോവലെഴുത്ത് അനായാസമാകുന്നു എന്നൊരു ഗുണമുണ്ട്. തീയതികളും അക്കങ്ങളും നിരത്തി തടിച്ചുകൊഴുക്കുന്ന ചരിത്ര നോവലുകള്‍ (ഒധലളമറധഡടഫ എധഡളധമഭ) ചരിത്രത്തെ കൂടുതല്‍ ദുര്‍മ്മേദസ്സു നിറയ്ക്കുന്നുവെന്നല്ലാതെ പല നോവലുകളും വര്‍ത്തമാനത്തിന്റെ കെടുതികള്‍ക്കെതിരെ നിലവിളിക്കുന്നില്ല. ഫിക്ഷന്റെ സാധ്യതകളെ ചില എഴുത്തുകാര്‍ ഫലപ്രദമായി വനിയോഗിക്കുന്നുണ്ടെങ്കില്‍കൂടിയും ഹിസ്റ്റോറിക്കല്‍ ഫിക്ഷന്റെ ഇട്ടാവട്ടങ്ങളില്‍ പുല്ലു തിന്നുന്ന നോവലുകള്‍ നോവലെഴുത്തിന്റെ ദിശാസൂചികള്‍ക്കുമേല്‍ സ്വന്തം മുഖമുള്ള വാള്‍പോസ്റ്ററുകള്‍ പതിപ്പിച്ച് ശ്രദ്ധനേടുന്നു. നോവലെഴുത്തിനു മുന്നോടിയായി പഴയ പത്രക്കെട്ടുകള്‍ തപ്പിയെടുക്കാന്‍ ഇന്നത്തെ നോവലിസ്റ്റുകള്‍ തട്ടിന്‍പുറത്തു കയറുന്നു, ഗൂഗിള്‍ ചെയ്യുന്നു. നോവലെഴുത്ത് ചരിത്രവസ്തുതകള്‍ നിരത്തുന്ന, രൂപപരമായി പുതിയ സങ്കേതങ്ങള്‍ അവതരിപ്പിക്കുന്ന ഒന്നാണ് എന്ന സങ്കല്പങ്ങള് ഇനിയും തകര്‍ക്കപ്പെടേണ്ടിയിരിക്കുന്നു. ഇതിനിടയ്ക്കാണ് ഭാവനയുടെയും ഉന്മാദത്തിന്റെയും തിരയെഴുത്തായി ഒരു നോവല്‍ ഇന്ദുമേനോന് എഴുതുന്നത്. വൈയക്തിക ഭാവനാലോകത്തിന്റെ സ്വതന്ത്രമായ തുറന്നെഴുത്താണ് ഈ നോവല്‍. അതുകൊണ്ടുതന്നെ ഭാവനാരഹിതവും ചരിത്രവിരേചനവുമായ നോവലുകള്‍ക്കിടയ്ക്ക് ഈ ഉന്മാദിയായ എഴുത്തുകാരി സ്വന്തം ഭാവനയുടെ രാഷ്ട്രീയം അതിശക്തമായി ഉറപ്പിക്കുന്നുണ്ട് എന്നുതന്നെവേണം കരുതാന്‍.</div>
</div>
സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-57168210351158926552017-03-28T22:36:00.000+05:302017-03-28T22:52:57.847+05:30ഉഷ്ണരാശി: എഴുതപ്പെടാതെ പോയ ജീവിതങ്ങളുടെ വീണ്ടെടുക്കല്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-FCV1kILC194/WNqYICQfIgI/AAAAAAAAGjo/Q42qqjASOIgtg7OLVBEh4UQZ4mjqovwnQCLcB/s1600/80701804_novel_.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="186" src="https://4.bp.blogspot.com/-FCV1kILC194/WNqYICQfIgI/AAAAAAAAGjo/Q42qqjASOIgtg7OLVBEh4UQZ4mjqovwnQCLcB/s400/80701804_novel_.jpg" width="400" /></a></div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<br /></div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
എഴുതപ്പെട്ട വിപ്ലവചരിത്രങ്ങളുടെ സ്ഥൂലമായ കമാനങ്ങളില്‍ വാര്‍ത്തുവെച്ച ചോരതുടിക്കുന്ന പേരുകള്‍ പുന്നപ്ര-വയലാര്‍ സമര ചരിത്രം പഠിക്കുന്നവര്‍ക്ക് പെട്ടെന്ന് കണ്ടെത്താനായേക്കും. പക്ഷെ പതിനായിരങ്ങളാണ് സര് സി.പിയുടെ പട്ടാളത്തിനുനേരെ വാരിക്കുന്തങ്ങളുമായി പടവെട്ടിയത്. കീഴാളത്തൊഴിലാളികളുടെ അസ്ഥികളുറങ്ങിക്കിടക്കുന്ന മൊറാഴ, തലശ്ശേരി, മട്ടന്നൂര്‍, കയ്യൂര്‍, കൊച്ചി മുഴുക്കൈ, പുന്നപ്ര, കാട്ടൂര്‍, വയലാര്‍, ഒളതല, മേനാശേരി, കരിവെള്ളൂര്‍, കാവുമ്പായി, ഓഞ്ചിയം തുടങ്ങിയ ഗ്രാമങ്ങളുടെ മണ്ണിനടിയിലേക്ക് ഏതു ചരിത്രമാണ് ഇത്രമാത്രം ഉദ്ഘനനങ്ങള്‍ ചെയ്തിരിക്കുക?. രക്തംപുരണ്ട മണല്‍ത്തരികളുടെ സമരചരിത്രം കാലാന്തരത്തില്‍ സമരനേതാക്കളുടെ ഓര്‍മ്മപ്പുസ്തകങ്ങളിലൂടെ ഇതള്‍വരിയുന്നു; തൊഴിലാളി വിപ്ലവങ്ങള്‍ നയിച്ച മുന്നണിപ്പോരാൡളുടെ ചരിത്രം പിന്നീട് വിപ്ലവത്തിന്റെ ചരിത്രമായി മാറുന്നതും നമ്മള് കാണുന്നു. എന്തുകൊണ്ടോ ഈ ചരിത്രങ്ങളിലൊന്നും പട്ടിണിപ്പാവങ്ങളായ പുലയക്കിടാത്തിമാരായ കൈത്തറ പാപ്പിയേയും കൊച്ചുപാറുവിനേയും മണ്ണാന്തറയിലെ മാരയേയുമൊക്കെ ഒരു പക്ഷെ കാണാനായേക്കില്ല. അവര്‍ തലമുറകളുടെ വായ്മൊഴികളിലും വിപ്ലവചരിതങ്ങളിലുംമാത്രം ഒതുങ്ങിപ്പോയേക്കാം. ഈ ധീരസഖാക്കളുടെ രക്തസാക്ഷിത്വം പ്രാദേശികമായ വായ്മൊഴിക്കഥകളില്‍ മാത്രമായി ചുരുങ്ങിപ്പോവുക എന്നത് കാലത്തിന്റെ വികൃതിയാവാം. ചിലപ്പോള്‍ ഏതെങ്കിലുമൊക്കെ ചരിത്രങ്ങളില്‍ ഇവരൊക്കെ മിന്നിമറയുന്നുമുണ്ടാകാം. പക്ഷെ ഏതു ചരിത്രത്തിനാകും അവരുടെ സഹനത്തിന്റെ പ്രതിരോധത്തിന്റെ ആത്മാവിലേയ്ക്ക് വൈകാരികമായി കടന്നുചെല്ലുവാന്‍? പുന്നപ്ര-വയലാര്‍ സമരത്തിന്റെ തീച്ചൂളയെ ആളിക്കത്തിക്കാന്‍ സ്വയമെടുത്തുചാടിയ ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ ആത്മാവിലേക്കൊരു ചരിത്രയാത്ര അത് സാധ്യമാണൊ?</div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<br /></div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
കെ.വി. മോഹന്‍കുമാര്‍ എന്ന നോവലിസ്റ്റിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന നോവല്‍ പുന്നപ്ര-വയലാര്‍ സമരത്തിന്റെ ചോരകലങ്ങിയ കാലജലത്തിലെ വന്മീനുകള്ക്കൊപ്പം ചെറുമീനുകളേയും വിട്ടുകളയുന്നില്ല. തിരുവിതാംകൂറിന്റെ ഭാഷയിലൂടെ, കീഴാളജീവിതത്തിലൂടെ കാലം പുനസൃഷ്ടിക്കപ്പെടുന്നു. ചരിത്രം വെറുതെ അക്കവും തീയതിയുമിട്ട് പറയുകയല്ല കെ.വി. മോഹന്‍കുമാര്‍ ചെയ്യുന്നത്; ഫിക്ഷന്റെ എല്ലാ സാധ്യതയും ഉപയോഗിച്ചുകൊണ്ട് സ്വതന്ത്രപൂര്‍വ്വ കാര്‍ഷികകേരളത്തിന്റെ, ജന്മിത്തം കൊടികുത്തിവാണ ചൂഷണ കേരളത്തിന്റെ, മണ്ണില്‍ പണിയെടുക്കുന്നവനെ അതേ മണ്ണില്‍ നിഷ്ക്കരുണം കൊന്നുകുഴിച്ചുമൂടിയ ജന്മികള് വാണ നെറികെട്ടകാലത്തിന്റെ പുലരികളേയും നട്ടുച്ചകളേയും സായന്തനങ്ങളേയും കെ. വി. മോഹന്‍കുമാര്‍ വരച്ചുവയ്ക്കുന്നു. ഫിക്ഷനും റിയലിസവും ഇഴപിരിഞ്ഞുകിടക്കുമ്പോള്‍ എഴുതപ്പെട്ട പുന്നപ്ര വയലാര്‍ ചരിത്രങ്ങളുടെ ഒരുപാട് മുകളിലത്തെ നിരയില്‍ ഒരുപുസ്തകംകൂടി കാലത്തിന്റെ ഇടുവെയ്പ്പായി മാറുന്നു. അതാണ് ‘ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം’.</div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
പുന്നപ്ര വയലാര്‍ സമരത്തിലാകെ രണ്ടായിരത്തിയഞ്ഞൂറോളം പേര് മരിച്ചുപോയെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി ചരിത്രകാരന് റോബിന് ജെഫ്രി എഴുതിയിരിക്കുന്നതിനെക്കുറിച്ച് നോവലില്‍ പറയുന്നുണ്ട്. പക്ഷെ മരണം വെറും അഞ്ഞൂറായി ചുരുക്കിയ ചരിത്രങ്ങളും നമ്മുടെ മുന്പിലുണ്ട്. തോക്കുമായി പത്മവ്യൂഹം ചമച്ച സര് സി.പി.യുടെ പട്ടാളത്തെ വാരിക്കുന്തങ്ങള്‍കൊണ്ട് നേരിട്ട നിസ്വരായ 7000 ത്തോളം തൊഴിലാളികളുടെ മൃതശരീരങ്ങളെ കഴുകും പരുന്തും കടിച്ചുപറിച്ച കഥകള്‍ അറിയണമെങ്കില്‍ പുന്നപ്രയിലേയും വയലാറിലേയും പച്ചമണ്ണില്‍ കാലിലെ പെരുവിരല്‍കൊണ്ടൊന്നു തോണ്ടിയാല്‍ മതി. രക്തംചിന്തിമരിച്ച സമരസഖാക്കളുടെ എല്ലിന്‍കഷ്ണങ്ങള്‍ വാരിക്കുന്തങ്ങള്‍പോലെ ഉയര്‍ന്നുവരും. സ്പോണ്‍സേഡ് ചരിത്രങ്ങള്‍കൊണ്ട് ഈ ഗ്രാമത്തിലെ മണ്ണില്‍ എഴുതപ്പെട്ട ജൈവചരിത്രങ്ങളെ അട്ടിമറിക്കാനാവില്ലതന്നെ. ജൈവീകമായ കുട്ടനാടന്‍ കാറ്റിന്റെ സാന്ദ്രതയോടെ, കരപ്പുറത്തിന്റെ ഇതിഹാസത്തെ കെ.വി. മോഹന്‍കുമാര്‍ ഈ നോവലില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു.</div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<span style="box-sizing: border-box; font-weight: 700;">കീഴാളന്റെ ഇതിഹാസം</span><br />
എഴുതപ്പെടാതെപോയ പ്രാദേശിക ജീവിതങ്ങളിലൂടെയുള്ള ഇതിഹാസമാനമായ ഒരു യാത്രയാണ് ‘ഉഷ്ണരാശി’ എന്ന നോവല്‍. 570 പേജുകളിലായി നീണ്ടു കിടക്കുന്ന ഈ ബൃഹദ്നോവല്‍ ആവേശത്തോടെമാത്രമെ ഏതൊരു കേരളീയനും വായിച്ചുതീര്‍ക്കാനാവൂ. സത്യസന്ധനായ കമ്മ്യൂണിസ്റ്റു നേതാവായ സത്യദാസിന്റെ മകള്‍ അപരാജിതയുടെ പേനയിലൂടെ നോവല്‍ ഇതള്‍വിരിയുന്നു. പല കാലങ്ങളിലായി പി. കൃഷ്ണപ്പിള്ളയും, ഇ.എം.എസും, എ.കെ. ജിയും, കെ. ദാമോദരനും, ടിവി തോമസും, ആര് സുഗതനും, പി.കെ. ചന്ദ്രാനന്ദനും, വി.എസ്. അച്യുതാനന്ദനും, കെ.വി. പത്രോസും, സൈമണ്‍ ആശാനും, സി.കെ. കുമാരപ്പണിക്കരുമടക്കം പുന്നപ്ര വയലാര്‍ സമരചരിത്രത്തിന്റെ തുടിക്കുന്ന താളുകളിലെ നൂറുകണക്കിന് സമരനായകന്മാര് ഈ നോവലിലുടനീളം ജീവിക്കുന്നു.</div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് ഭ്രാന്തിയാക്കി മാറ്റപ്പെട്ട കൈത്തറ പാപ്പിയും, മണ്ണാന്തറയിലെ മാരയും, കൊച്ചുപാറുവും, ജന്മികള് പോറ്റിവളര്‍ത്തിയ ഗുണ്ടകള്‍ തെങ്ങില്‍കെട്ടിയടിച്ച പാക്കരന്മാരും, ചെത്തുകാരന് ദാനവന്റെ കൊച്ചുപുലയപ്പെണ്ണ് കൊച്ചുതങ്കയും, കൊച്ചുനീലാണ്ടന്റെ പെണ്ണ് കുഞ്ഞുനീലിയും, പ്രഭാകരനും അനഘാശയനും, ശേഖരനും കൊച്ചുകുഞ്ഞാശാനും, രാഘവനുമടക്കം ഒരുപാടു ചരിത്ര കഥാപാത്രങ്ങള്‍ നിറയ്ക്കുന്ന ഊര്‍ജ്ജമാണ് ഈ ബൃഹദ്നോവലിലൂടെ വായനക്കാരനെ സഞ്ചരിപ്പിക്കുന്നത്. ഭരണകൂട ഭീകരതയുടെ പുതിയ പാഠങ്ങള്‍ ബ്രീട്ടീഷുകാരെപ്പോലും പഠിപ്പിച്ച സി.പി. രാമസ്വാമി അയ്യര്‍ക്കൊപ്പം വഞ്ചിരാജ കുലശേഖര കിരീടപതി മന്നേ സുല്‍ത്താന്‍ ഷംഷര്‍ ജംഗ് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് എന്ന ‘പാവ’ രാജാവിന്റെ സിംഹാസനവും അദൃശ്യമായ ഒരു ഭീതിയായി നോവലിന്റെ പല താളിലും വന്നു നിറയുന്നു.</div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
</div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
കീഴാളനെ തല്ലാനും കൊല്ലാനും അവന്റെ പെണ്ണുങ്ങളെ മാനഭംഗപ്പെടുത്താനും വേണ്ടുവോളം അധികാരമുണ്ടായിരുന്ന ഭൂപ്രഭുക്കള്‍ക്കെതിരെ തിരുവിതാംകൂറിലെ ഒരു സംഘം കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് പുന്നപ്ര വയലാര്‍ സമരങ്ങളുടെ തുടക്കം. അടിയാളന് വേട്ടുകൊണ്ടുവന്ന പെണ്ണിനെ സ്വന്തം കിടപ്പറയിലെത്തിക്കാന്‍ അധികാരമുണ്ടായിരുന്ന ജന്മികളോട് പടപൊരുതിക്കൊണ്ടാണ് ദാനവന്റെ മൂന്നുമാസം ഗര്‍ഭിണിയായ കൊച്ചുതങ്കയും, നീലാണ്ടന്റെ കുഞ്ഞുനീലിയും കൈത്തറ പാപ്പിയും മാരയുമൊക്കെ രക്തസാക്ഷികളായത്. കാല്‍പ്പനികമായ ഫ്യൂഡല്‍ ചിഹ്നങ്ങളില്‍ അഭിരമിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയൊ വായിക്കാതെപോകുന്ന തുടിക്കുന്ന താളുകളെയാണ് കെ.വി. മോഹന്‍കുമാര്‍ നമുക്കുമുന്പില് നോവല്‍ രൂപത്തില്‍ കൊണ്ടുവരുന്നത്. ജന്മിമാരും സര് സി.പി.യുടെ പട്ടാളക്കാരും വിപ്ലവത്തെ നേരിട്ടത് തോക്കും ബലാത്സംഗങ്ങള്‍കൊണ്ടുമായിരുന്നു. കീഴാളക്കിടാത്തിമാരുടെ മാനത്തിനും ജീവനും ഒരു വിലയും കല്‍പ്പിക്കപ്പെടാതിരുന്ന കാലം. വെട്ടയ്ക്കല്‍ കോച്ചയെപ്പോലുള്ള, അന്തപ്പനെപ്പോലെയുള്ള അതി ക്രൂരന്മാരായ ഫ്യൂഡല്‍ പ്രഭുക്കന്മാരെ വളര്‍ത്തിക്കൊണ്ടുവരികയും, തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളെ നിഷ്ക്കരുണം പിച്ചിച്ചീന്തുകയും ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തെ കൂടുതല്‍ രൂക്ഷമാക്കി നിലനിര്‍ത്താനാണ് ദിവാന് സര് സി.പി. ശ്രമിച്ചത്. തിരുവിതാംകൂറിലെ ജന്മിമാരും ഗുണ്ടാപോലീസുകാരും പട്ടാളക്കാരും അവര്‍ക്കൊപ്പം സ്വാതന്ത്ര്യസമരത്തിന്റെ ചൂടും തീയും ഞങ്ങളുടേതുമാത്രമെന്ന് അവകാശപ്പെടുന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ ഒറ്റുകാരും ഒത്തുചേര്‍ന്നപ്പോള്‍ മനുഷ്യക്കുരുതിയാല്‍ തിരുവിതാംകൂറിലെ ആകാശത്ത് രക്തചന്ദ്രനുദിച്ചു. നിലനില്‍പ്പിനുവേണ്ടി നിസ്വരില്‍ നിസ്വരായ തൊഴിലാളി സഖാക്കളുടെ വാരിക്കുന്തങ്ങള്‍ക്കുള്ള പ്രതിരോധങ്ങള്‍ക്ക് ദിവാന് സര് സിപി യുടെ പട്ടാളവും പോലീസും മറുപടി പറഞ്ഞത് തോക്കിന്‍കുഴല്‍കൊണ്ടാണ്. ചങ്കിലെ ചോരകൊടുത്ത് വിജയത്തിനായി ഒത്തൊരുമിച്ചുനിന്ന സഖാക്കളുടെ സായുധസമരത്തില്‍ അന്തിമ വിജയം കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനായിരുന്നു. </div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<em style="box-sizing: border-box;">”അച്യുതാന്ദന് സഖാവ് ചക്രപാണിയുടെ അരികത്തേക്കു വരുന്നു. ‘ലാല്‍ സലാം സഖാക്കളേ, ലാല്‍സലാം… മരിക്കാനും തയ്യാറയല്ലേ നിങ്ങളെല്ലാം വന്നത്?’</em></div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<em style="box-sizing: border-box;">‘മരിക്കാനും ഞങ്ങ തയ്യാറാണ്’, സമരസഖാക്കള്‍ ആര്‍ത്തു വിളിച്ചു.</em></div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<em style="box-sizing: border-box;">പിരിഞ്ഞു പോകാന്‍ വന്നവരല്ല ഞങ്ങളാരും’, സഖാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ദിവാന്റെ ദുര്‍വാഴ്ചയ്ക്കറുതി വരുത്താന്‍ രണ്ടു കല്പിച്ചു കൂട്ടി വന്നവരാണ് ഞങ്ങാ.’</em> (പേജ് 448).</div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<span style="box-sizing: border-box; font-weight: 700;">ചരിത്രത്തിലെ പുള്ളിക്കുത്തുകള്‍</span><br />
തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളിയൂണിയനിലെ തൊഴിലാളികള്‍ ഒന്നടങ്കം അവരുടെ അവകാശങ്ങള്‍ക്കും, ജന്മികളുടെ ചൂഷണങ്ങള്‍ക്കുമെതിരെയുള്ള ചെറുത്തുനില്‍പ്പുകളില്‍ നിന്ന് തുടങ്ങിയ സമരത്തീയാണ് വെറും കുറഞ്ഞകാലം കൊണ്ട് പുന്നപ്ര-വയലാല്‍ സമരമെന്ന കൊടുംങ്കാറ്റിന് വഴിമരുന്നായത്. കുട്ടനാട്ടിലെ വെറുമൊരു തൊഴിലാളി സമരം, സമഗ്രമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമായിമാറിയതെങ്ങിനെ എന്നതിലൂടെ ഒരു ചരിത്ര സഞ്ചാരംകൂടിയാകുന്നു ഉഷ്ണരാശിയെന്ന ഈ നോവല്‍. അതോടൊപ്പം സ്റ്റേറ്റ് കോണ്‍ഗ്രസ്സും, സ്വാതന്ത്ര്യത്തിന് വിഘാതമായി നില്ക്കുന്ന ഗവണ്മെന്റും ഫ്യൂഡല്‍ പ്രഭുക്കളും ഗൂഢാലോചന നടത്തി ഈ നാടിനെ വഞ്ചിച്ചതിന്റെ രഹസ്യങ്ങളും ഈ നോവല്‍ പലയിടങ്ങളിലായി പങ്കുവയ്ക്കുന്നുണ്ട്. </div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
സമരത്തിന്റെ തുടക്കത്തില്‍ സര് സി.പി.യുടെ രഹസ്യപ്പോലീസായിരുന്ന കുമാരന് വൈദ്യര്‍ക്ക് മാനസ്സാന്തരം വരികയും സമരത്തോടൊപ്പം നില്‍ക്കുകയും ചെയ്യുന്നു. പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് മാനസികനില തെറ്റിയ കൈത്തറ പാപ്പിയെന്ന കീഴാള യുവതിയെ അവളുടെ സമ്മതമില്ലാതെ മാനഭംഗപ്പെടുത്തി, വിണ്ടും മറുകണ്ടം ചാടിയ ഡ്യൂപ്ലിക്കേറ്റ് സഖാക്കളുടെ വര്‍ഗ്ഗവഞ്ചനയുടെ കഥയും ഈ നോവല്‍ പറയുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സുകാരനും എസ്.എന്‍.ഡി.പിക്കാരനുമായിരുന്ന ആര്. ശങ്കറിനെ ചേര്‍ത്തലയിലേയ്ക്ക് അയച്ചത് സമരത്തില്‍ ചാവുന്ന ഈഴവരുടെ കണക്കെടുക്കാനായിരുന്നു. </div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
നോവലില്‍ ആര് ശങ്കറിന്റെ സൂചനയിങ്ങനെ </div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<em style="box-sizing: border-box;">”അതക്ക ശരി. ഇപ്പ സര് സീപ്പിട ആളാണയ്യാള്. വല്ല വെടിവയ്പ്പും ഒണ്ടായാ നുമ്മട ആള്‍ക്കാരണല്ലാ ചത്തു വീഴണത്? ആ വീണ്ടുവിചാരത്തിന്റെ പൊറത്താണ് യോഗം അയ്യാളെ ഇങ്ങാട്ടയച്ചത്. ഇന്നലെ വൈകീട്ട് പൊന്നാം വെളീലും കളവങ്കോടത്തും വന്നിരുന്നേ. കൂട്ടത്തില്‍ വേറെയും രണ്ടുമൂന്നാള്‍ക്കാരൊണ്ടായിരുന്നു. എന്നിട്ട് കടക്കരപ്പള്ളീ കുടിയൊഴിപ്പിച്ച പാട്ടിലേക്ക് തീട്ടക്കണ്ണുകൊണ്ടുപോലും നോക്കിയില്ല. ങാ, വയലാറ്റ് എം.കെ. കൃഷ്ണന്റെ വീട്ടീ വന്നിരുന്ന് ചായേം കുടിച്ചേച്ച് വെടിവെട്ടോം കഴിഞ്ഞേച്ചാ പോയേ”. </em></div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<em style="box-sizing: border-box;"></em>ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ഒരു രാജ്യമെന്ന നിലയില്‍ തിരുവിതാംകൂര്‍ സി.പി.ക്കുകീഴില്‍ അമേരിക്കന്‍ മോഡല്‍ സ്വേച്ഛാധിപത്യഭരണവുമായി നിലനില്ക്കും എന്ന നയത്തെ ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍’ എന്ന മുദ്രാവാക്യം വിളികളുമായി ധീരസഖാക്കള് നടത്തിയ സ്വാതന്ത്ര്യ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തുടിക്കുന്ന ഇതിഹാസമാണ്. ഈ നോവല്‍ മുന്പോട്ടുവയ്ക്കുന്ന വലിയൊരു സത്യവും ചിന്തയും ഇതുകൂടിയാണ്. നോവല്‍ എഴുതുന്ന കഥാപാത്രമായ അപരാജിത സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ വഞ്ചനയെക്കുറിച്ച് ശ്രീകണ്ഠന് നായരുടെ നോവലിലെ ആമുഖം വായിക്കുന്നുണ്ട് ;</div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<em style="box-sizing: border-box;">‘പരിപാവനമായ സ്റ്റേറ്റ് കോണ്‍ഗ്രസ്സേ, നീയിതാ വഞ്ചിക്കപ്പെട്ടിരിക്കുന്നു. നിന്റെ അരുമ സന്താനങ്ങളായ നെയ്യാറ്റിങ്കര രാഘവനും ചെങ്ങന്നൂര്‍ ജോര്‍ജ്ജും വെടിയുണ്ടയ്ക്കു വിരിമാറു കാട്ടിയ കൊച്ചപ്പിള്ളയും കൊച്ചു കൃഷ്ണനും കഴുമരമേറി. നിന്റെ മാനം കാക്കാന്‍ പാണ്ടിനാട്ടിലെ ശിവരാജ പാണ്ഡ്യന് കൊല്ലം ലോക്കപ്പിലെ വെറും തറയില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു. അടര്‍ക്കളത്തില്‍ അനേകായിരം രക്തസാക്ഷികള്‍ ആത്മാര്‍പ്പണം ചെയ്തു. കെ.കെ. കുഞ്ചുപിള്ള ക്ഷയരോഗം പിടിച്ചു മരിച്ചു. കണ്ണന്തോടത്തു ജനാര്ദ്ദനന് നായര്‍ പുത്രമിത്രാദികളെ കണ്ട് ആശ്വസിക്കാന്‍ ഇടയാകാതെ കല്‍ക്കത്തയിലെ പാഴ്മണലില്‍ ലയിച്ചു. ഈ മഹാത്യാഗങ്ങളില്‍ നിന്നും ഉത്ഭവിച്ച ധാര്‍മ്മിക ശക്തി ഇതാ ഈ ധൂര്ത്തന്മാര് വിറ്റു കാശുമാറുന്നു. വേണാടേ, നിന്റെ ജീവ രക്തം അധികാര ദാഹം പൂണ്ട ഇവര്‍ ഊറ്റിക്കുടിക്കുന്നു…’</em></div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<em style="box-sizing: border-box;"></em>അധികാരത്തിനുവേണ്ടി ദിവാന് സി.പി. രാമസ്വാമി അയ്യരുമായി പലതരത്തിലുള്ള ബന്ധവങ്ങളിലും ഏര്‍പ്പെട്ടിരുന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെക്കുറിച്ച് നോവലില്‍ കടന്നുവരുന്നുണ്ട്.</div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
‘<em style="box-sizing: border-box;">അധികാര പ്രമത്തത ബാധിച്ച ചില സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാക്കന്മാര് അടച്ചിട്ട മുറികളിലിരുന്ന് സര് സീപ്പിയുമായി രഹസ്യ ധാരണകള്‍ പങ്കിടുമ്പോള്‍ രാജവാഴ്ചയ്ക്കും ദിവാന് ഭരണത്തിനും അമേരിക്കന്‍ മോഡലിനുമെതിരെ സായുധ കലാപത്തിനു കാഹളം മുഴക്കുകയായിരുന്നു കമ്യൂണിസ്റ്റുകാര്‍.’</em> (പേജ് 553)</div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<em style="box-sizing: border-box;">‘വലതു പക്ഷ നിലപാടില്‍ നിന്നെഴുതേണ്ടി വരുമ്പോള്‍ അടയ്ക്കാമരം മുളയായെന്നു വരും. പുന്നപ്ര-വയലാര്‍ പോരാളികളുടെ മാറിടം തുളച്ചു പാഞ്ഞ വെടിയുണ്ടകള്‍ ദിവാന് വാഴ്ചയുടെ ആണിക്കല്ല് തകര്‍ത്തു എന്നതല്ലെ സത്യം?’</em> (പേജ് 553)</div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
ഇന്ത്യസ്വാതന്ത്ര സമര ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ച് നോവലില്‍ വാസുദേവന്‍ മാഷ് പറയുന്നതിങ്ങനെ;</div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<em style="box-sizing: border-box;">‘ഇന്ത്യ സ്വാതന്ത്രമാകുന്നതിന്റെ തലേ നാളുകള്‍…. ഇന്ത്യ കണ്ട ബ്രിട്ടീഷ് വിരുദ്ധവും വിപ്ലവകരവുമായ ജന മുന്നേറ്റങ്ങളുടെ മുന്‍പന്തിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ബോംബേയിലെ നാവിക കലാപം. ബംഗാളിലെ തേഭാഗാ സമരം, ഡെറ്റിന്യൂ കലാപം, ഗോള്‍ഡന്‍ റോക്കിലെ റെയില്‍വേ തൊഴിലാളി സമരം, വോര്‍ളിയിലെ കര്‍ഷക സമരം, കോണ്‍പൂരിലും കോയമ്പത്തൂരിലും ബോംബെയിലും കല്‍ക്കട്ടയിലും നടന്ന തുണിമില്‍ തൊഴിലാളികളുടെ പണിമുടക്കം, ബിഹാറിലെ ആദിവാസി കര്‍ഷക സമരം, തെലുങ്കാന സമരം, പുന്നപ്ര-വയലാര്‍ സമരം….’</em> വലതുപക്ഷ ചരിത്രങ്ങള്‍ എത്രമേല്‍ തമസ്ക്കരിച്ചാലും ചരിത്രത്തിന്റെ ഈ തുടിക്കുന്ന താളുകളില്ലെങ്കില്‍ ‘സ്വാതന്ത്ര്യമെന്ന’ അദ്ധ്യായമെഴുതാന്‍ ഇന്ത്യയ്ക്ക് കഴിയുമായിരുന്നില്ല.</div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
</div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<span style="box-sizing: border-box; font-weight: 700;">വര്‍ഗ്ഗ ശത്രുവില്‍ നിന്ന് വര്‍ഗ്ഗ വഞ്ചനയ്ക്കെതിരെ</span><br />
കെ.വി. മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി’ പുന്നപ്ര-വയലാര്‍ സമരത്തിന്റെ ചരിത്രകഥമാത്രമല്ല. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സംഭവിച്ച സമകലാക പ്രതിസന്ധികളെക്കുറിച്ചുപോലും സര്‍ഗ്ഗാത്മകമായി വിലയിരുത്തുന്നുണ്ട്. സഖാവ് സത്യദാസിന്റെ മകളായ അപരാജിതയില്‍കൂടി ഇതള്‍വിരിയുന്ന നോവലില്‍ ചെഗുവേരയുടെ അദൃശ്യസാന്നിദ്ധ്യം ഉടനീളം നിലനില്‍ക്കുന്നുണ്ട്. ചെയുടെ മുഖമുള്ള നിരഞ്ജന് പ്രസ്ഥാനത്തില്‍ നിന്നും കുതറിമാറി സായുധ സമരത്തിലേക്കു പോയ ഒരു യുവാവാണ്. പണ്ട് പ്രസ്ഥാനം അടരാടിയത് വര്‍ഗ്ഗശത്രുക്കള്‍ക്കെതിരെയാണെങ്കില്‍ ഇന്ന് പോരാടുന്നത് ‘വര്‍ഗ്ഗ വഞ്ചകര്‍’ക്കെതിരെയാണ്. </div>
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
കോര്‍പ്പറേറ്റുകള്‍ക്കെതിരെ പടപൊരുതിയ സത്യദാസ് എന്ന അപരാജിതയുടെ അച്ഛന് സംഭവിച്ചതെന്താണ്. പൊളോണിയം എന്ന വിഷദ്രാവകം ശരീരത്തില്‍ കുത്തിക്കേറ്റിയാണ് കോര്‍പ്പറേറ്റുകള്‍ സത്യദാസിനെ കൊലചെയ്തത്. അന്ന് സര് സിപി.യായിരുന്നു പ്രസ്ഥാനത്തിന്റെ ശത്രുവെങ്കില്‍ ഇന്ന് ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റിലെ തന്നെ വര്‍ഗ്ഗവഞ്ചകരുമാണ് ശത്രുക്കള്‍. അപരാജിതയുടെ വാക്കുകളില്‍ ”വിപ്ലവം പുതിയ കുപ്പികളില്‍. പോലീസ് പതിവ് വേട്ടക്കാരന്റെ റോളിലും”.</div>
<em style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px;"></em><em style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px;"></em><br />
<div style="background-color: white; box-sizing: border-box; color: #333333; font-family: "Noto Sans Malayalam UI", sans-serif; font-size: 13px; margin-bottom: 10px;">
<span style="box-sizing: border-box; font-weight: 700;">ചരിത്രത്തെ അഗാധമാക്കുന്ന നോവല്‍</span><br />
ചരിത്രം വസ്തുതകള്‍ മാത്രമല്ല അവാസ്തവങ്ങളുടെ കൂടി സങ്കലനമാണ്. ചിലപ്പോള്‍ അത് അക്കങ്ങളും തീയതികളും മാത്രമായി മാറുന്നു. ചരിത്രത്തിലെ സംഭവങ്ങളിലും, യുദ്ധങ്ങളിലും, പ്രതിരോധങ്ങളിലും പലപ്പോഴും മനുഷ്യജീവിത്തിന്റെ ഭാവാത്മകമായ അംശങ്ങള്‍ കൈമോശംവരുന്നു. അതിന് ആരേയും കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ഉഷ്ണരാശിപോലുള്ള ചരിത്ര നോവലുകള്‍ കാലത്തെ പുനഃസൃഷ്ടിക്കുന്നു. അതോടൊപ്പം എഴുത്തിന്റെ സാധ്യതകളും സാന്ദ്രതയും പുനര്‍നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. എഴുത്ത് ഒരു ചരിത്രദൗത്യമാകുന്നത് അപ്പോഴാണ്. ”ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം” നോവല്‍ വായിച്ചുകഴിഞ്ഞ് അടച്ചുവയ്ക്കുമ്പോള്‍, കരപ്പുറത്തിന്റെ ഇതിഹാസമെന്നത് ലോക സ്വാതന്ത്ര്യചരിത്രത്തിന്റെ ഏറ്റവും തിളങ്ങുന്നൊരു ഇതിഹാസമാണെന്നുള്ള അനുവാചകന്റെ തിരിച്ചറിവിലാണ് കെ.വി. മോഹന്‍കുമാറിന്റെ ഈ ചരിത്രദൗത്യം സാര്‍ത്ഥമാകുന്നത്. തിരുവിതാംകൂറിന്റെ മാത്രമല്ല ഇന്ത്യയിലെ അങ്ങോളമിങ്ങോളം ഉണ്ടായിട്ടുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ പിടഞ്ഞുമരിച്ച ധീര സഖാക്കളുടെ ജീവിക്കുന്ന സ്മരണയ്ക്കുമുന്‍പില്‍ കെ.വി. മോഹന്‍കുമാറിന്റെ ഈ ചരിത്രദൗത്യം അശ്രൂപൂജയാകുന്നു. അതോടൊപ്പം നോവല്‍ സാഹിത്യശാഖയ്ക്ക് നല്ലൊരു ദിശാസൂചിയുമാകുന്നുണ്ട് ഈ നോവല്‍.</div>
</div>
സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-51349180163521908532016-04-17T14:37:00.001+05:302016-04-17T14:53:01.958+05:30ഫാസിസത്തിന്റെ ഇന്ത്യന്‍ വെര്ഷന് 'മേക്ക് ഇന്‍ ഇന്ത്യ' യിലൂടെ<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-1FXYrju-8qw/VmuG5iDjvOI/AAAAAAAAC6k/JvJojK971OYtOHMNvvGU1oBtq5hXoJFqQCKgB/s1600/1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="152" src="https://4.bp.blogspot.com/-1FXYrju-8qw/VmuG5iDjvOI/AAAAAAAAC6k/JvJojK971OYtOHMNvvGU1oBtq5hXoJFqQCKgB/s320/1.jpg" width="320" /></a></div>
കാലം തിരിഞ്ഞുകടിക്കുകയാണ്. ഉടുക്കാത്തവന്റെ തലേക്കെട്ടുപോലെ നമ്മളെ പരിഹസിക്കുകയാണ്. പതിമൂന്നാം നൂറ്റാണ്ടിലെ അനാചാരങ്ങളെ നമ്മള് ആശ്ലേഷിച്ചു തുടങ്ങിയിരിക്കുന്നു. ജാതിബോധവും മതബോധവും മുഖ്യധാരയില്‍ വന്ന് പ്രബലമാകുന്നു. 'മേക്ക് ഇന്‍ ഇന്ത്യ' വഴി ഫാസിസത്തിന്റെ ഏറ്റവും പുതിയ പ്രോഡക്ട് നരേന്ദ്രമോഡി അവതരിപ്പിച്ചുകഴിഞ്ഞു. രാജ്യസ്നേഹത്തിന്റെ ഫ്്ളേവറില്‍ ഭംഗിയായി പായ്ക്കു ചെയ്ത് ഈ ഉത്പന്നം അതിവേഗം വിപണി കീഴടക്കിക്കൊണ്ടിരിക്കുകയാണ്. പ്രൈംടൈമില് ചാനല്‍ ശ്വാനന്മാര് ടിആര്‍പി കൂട്ടാന്‍ രാജ്യസ്നേഹം കുരച്ചുകൊണ്ടിരിക്കുന്നു. ഭരണഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടി സംസാരിക്കുന്നവന്റെ തലയ്ക്ക് വിലയിടുന്നു. പുരോഗമന ചിന്തകള്‍ ഇനി വേണ്ട, അതു പറയുന്നവരൊക്കെ രാജ്യദ്രോഹികളാണെന്ന് വന്നിരിക്കുന്നു. ജെഎന്‍യു കാമ്പസ്സിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ നേരിട്ട പോലീസ് നടപടിയും ഭരണത്തിലിരിക്കുന്ന സാംസ്കാരിക പോലീസുകാരുടെ സമീപനവും തെളിയിക്കുന്നത് അതാണ്. അതോടൊപ്പം അഖണ്ഡഭാരതം എന്നതിനായി നിലകൊള്ളേണ്ടത് ഓരോ പൗരന്റേയും ഭരണഘടനപരമായ കര്‍ത്തവ്യമാണെന്ന തിരിച്ചറിവ് എല്ലാവര്ക്കും ആവശ്യമാണ്. നമ്മുടേത് അയവുള്ള ഒരു ഭരണഘടനയാണ്. അത് ഈ രാജ്യത്ത് വിമത സ്വരം കേള്‍പ്പിക്കാനുള്ള സ്വാതന്ത്ര്യംപോലും നല്‍കുന്നുണ്ട്. മറ്റൊരു രാജ്യത്തുമില്ലാത്ത വളരെ ജനാധിപത്യപരമായ ഒരു മൂല്യമാണ് നമ്മുടെ ഭരണഘടന നമ്മുക്ക് പ്രദാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അഫ്സല് ഗുരുവിനെപ്പോലെയുള്ള ഒരു തീവ്രവാദിയുടെ ക്യാപ്പിറ്റല്‍ പനിഷ്മെന്റ് ഒരു 'ജുഡീഷ്യല്‍ കില്ലിങ്ങ്' ആണെന്ന് പറയുന്നതും ഒരു തരത്തില്‍ സ്വാതന്ത്ര്യം തന്നെ. പക്ഷെ അഫ്സല് ഗുരുതന്നെ ഒരു സ്വാകാര്യ ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ താന്‍ ഒരു കുറ്റവാളിയാണെന്നും നമ്മുടെ ജനാധിപത്യത്തിന്റെ മഹനീയ ക്ഷേത്രമായ പാര്‍ലമെന്റ് ആക്രമിച്ച രീതിയൊക്കെ വിശദമായി പറയുന്നുണ്ട്. അഫ്സല് ഗുരു ഒരു തീവ്രവാദിയാണെന്ന് വിശ്വസിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും തെളിവുകള്‍ ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. മുംബൈ ഭീകരാക്രമണ കേസില്‍ പടിക്കപ്പെട്ട അജ്മല്‍ കസബിനെ തൂക്കിക്കൊന്നപ്പോള്‍പോലും കുറ്റവാളിയുടെ മനുഷ്യാവകാശത്തെപ്പറ്റി ഇവിടെ പലരും ചര്‍ച്ചചെയ്തിരുന്നു. അഫ്സലിന്റെ വധ ശിക്ഷ നടപ്പാക്കി ദിവസങ്ങള്‍ക്കു ശേഷമാണ് വീട്ടുകാരെ അറിയിച്ചത് എന്നതിനേയും നമ്മള് മനുഷ്യത്വത്തിന്റെ പേരില്‍ അപലപിച്ചു. ഇതൊക്കെ ഇന്ത്യയില്‍ സാധ്യമാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം, സ്വാതന്ത്ര്യം. ഈ രാജ്യത്തെ മറ്റൊരു താലിബാനാക്കാനാണ് ഇപ്പോള്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്. വിമത സ്വരമുയര്‍ത്തുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവറയ്ക്കകത്താക്കുക. ഞങ്ങള്‍ പറയും അതാണ് രാജനീതി എന്ന ധാര്‍ഷ്ട്യം. ജെ.എന്‍.യു.വില്‍ കണ്ണയ്യ നടത്തിയ പ്രസംഗം നമ്മളൊക്കെ കേട്ടതാണ്. രാജ്യദ്രോഹപരമായ ഒരു പ്രസ്ഥാവനപോലും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. അടിമുടി അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ കാമ്പസ്സുകളില്‍ നിന്ന് ഇതുപോലെ ചിന്തിക്കുന്ന ചെറുപ്പക്കാര്‍ ഉയര്‍ന്നുവരിക എന്നത് ഇനി അസാധ്യമായൊരു സംഗതിയാണെന്ന് എനിക്കു തോന്നുന്നു. പക്ഷെ ഇന്ത്യയെ പതിമൂന്നാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്ന സംഘപരിവാര്‍ ഹിന്ദുത്വ അജണ്ടകളെ ചെറുത്തുതോല്‍പ്പിക്കാന്‍ പുതു തലമുറയില്‍ നിന്ന് നവ ഇടതുപക്ഷ പോരാളികള്‍ ഉയര്‍ന്നുവരുന്നു എന്നത് ആശാവഹമാണ്. ഇപ്പോള്‍ സംഘപരിവാര്‍ ഉയര്‍ത്തുന്നത് ഫാസിസത്തിന്റെ പുതു 'മോഡി'യാണ്. ഞങ്ങള്‍ മാത്രമാണ് രാജ്യസ്നേഹികള്‍ എന്നുപറയുമ്പോഴും സ്വന്തം രാജ്യത്തിലെ ജനാധിപത്യത്തിന്റെ അന്തസത്തയേയും പാരമ്പര്യത്തേയും ഹിന്ദുമത പ്രീണനത്തിനുവേണ്ടി നശിപ്പിക്കുകയാണ്. ബീഫു തിന്നുവനെ തല്ലിക്കൊല്ലുന്നു, ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ സംഘടിതമായി നേരിടുന്നു. അടിയന്തിരാവസ്ഥയെക്കാളും ഭീകരമായ ഒന്നിലേക്കാണൊ നമ്മള് പോകുന്നത്?<br />
മത സാഹോദര്യത്തിന്റെ സന്തുലതമായ സാഹചര്യങ്ങളെ തകര്‍ക്കുന്നതിനേയും ജനാധിപത്യത്തെ പുഴുക്കുത്താക്കി നശിപ്പിക്കുന്നതിനെയും നമ്മള് കാണാതിരുന്നുകൂടാ. വര്‍ഷങ്ങളോളം സെക്യുലറിസത്തെ വ്യഭിചരിച്ച, നൂറുകണക്കിന് സിക്കുകാരെ കലാപത്തിലൂടെ കൊന്നുതള്ളിയ കോണ്‍ഗ്രസ്സും, രാമജന്മഭൂമിയുടെ പേരില്‍ മദ്ധ്യേന്ത്യയിലും ഉത്തരേന്ത്യയിലും, ഗോദ്രയുടെ പേരില്‍ ഗുജറാത്തിലും കാലപങ്ങള്‍ നയിച്ച സംഘപരിവാരങ്ങളും ജനാധിപത്യത്തെ കശാപ്പു ചെയ്തവരാണ്. പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കുവേണ്ടി ജാതി മത സ്പര്‍ദ്ദകള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വ്യത്യസ്തരല്ല. നായക്കാട്ടം നാലാക്കി മുറിച്ചിട്ട് ഇതില്‍ ഏതാണ് നല്ലത് എന്നു ചോദിച്ചാല്‍ നമ്മള് എന്തുത്തരം നല്‍കും. അതാണ് ഇന്ത്യിലെ രാഷ്ട്രീയ കക്ഷികള്‍ എന്നായിരിക്കുന്നു!<br />
'മതമില്ലാത്ത ജീവനെ' ജാതിയുടെ ചാപ്പകുത്തുന്ന ഇടമായി മാറ്റിയതിന് ഇവിടുത്തെ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദികളാണ്. ഇന്ത്യന്‍ വിദ്യാഭ്യാസത്തെ എല്ലാതരത്തിലുള്ള സ്വാധീനങ്ങളില്‍ നിന്നും മോചിപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതനിരപേക്ഷത പഠിപ്പിക്കുന്ന, ജനാധിപത്യ സംസ്കാരം പഠിപ്പിക്കുന്ന, സ്വതന്ത്ര ചിന്തയെ പരിപോഷിപ്പിക്കുന്ന ഒരിടമാക്കി നിലനിര്‍ത്താന്‍ ഇവിടുത്തെ ഭരണകൂടം തയ്യാറാകുമൊ. അങ്ങിനെ ചെയ്താല്‍ പൊള്ളയായ രാഷ്ട്രീയ വിഗ്രഹങ്ങളെ നോക്കി അനുകൂല മുദ്രാവാക്യം വിളിക്കാനും പൂവാരിയെറിയാനും പിന്നെ ആരും ഉണ്ടായി എന്നുവരില്ല. ചോദ്യം ചോദിക്കാനും ഉത്തരങ്ങള്‍ക്കുവേണ്ടി സര്‍ഗ്ഗാത്മകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു തലമുറ വളര്‍ന്നുവരുന്നതിനെ പേടിക്കുന്ന ചിലര്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തുണ്ട്. ഫാസ്റ്റുഫുഡ്ഡും ഐഫോണും കൊടുത്ത് യൂണിഫോമിടീച്ച് സ്കൂള്‍ ബസ്സില്‍ കയറ്റിയയച്ചിട്ടും ഈ തലമുറയിലെ ചിലരെങ്കിലും മന്ദബുദ്ധികളായില്ല. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് കന്നയ്യയെപ്പോലെ ചില വിപ്ലവകാരികള്‍ മുഷ്ടിചുരുട്ടി അധികാരദുഷിപ്പുകളെ ചോദ്യം ചെയ്യുന്നു. അതിന്റെ അമ്പരപ്പാണ് സംഘപരിവാര്‍ ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. 'സംഘിവത്ക്കരിച്ച രാജ്യസ്നേഹമെന്ന രാസായുധമുപയോഗിച്ച് എത്രകാലം ഈ സര്‍ക്കാര്‍ ഇവരെ നേരിടും... കാത്തിരുന്നു കാണാം.... <br />
<b>കര്‍മ്മയോഗവും ആത്മീയതയും</b><br />
മലതുരക്കുന്ന ഒരു വൃദ്ധന്റെ ഒരു പഴയ സെന്‍ കഥയുണ്ട്. കഠിനമായ വന്മല കയറിയിറങ്ങി കാട്ടുവഴികളിലൂടെ ദൂരെയുള്ള തീര്‍ത്ഥാനടകേന്ദ്രത്തിലേക്ക് അവശരായി യാത്രചെയ്യുന്ന തീര്‍ത്ഥാടകര്‍ക്കായി ഒരു തുരങ്കം പണിയാന്‍ സ്വയം നിശ്ചയിച്ച് ഇറങ്ങിപ്പുറപ്പെടുന്ന ഒരു വൃദ്ധന്. ഇത്രയും വലിയൊരു പര്‍വ്വതത്തിനുള്ളിലൂടെ ഒരു തുരങ്കം നിര്‍മ്മിക്കാനായി രാവും പകലും അദ്ധ്വാനിക്കുന്ന വൃദ്ധനെക്കണ്ട് വഴിയാത്രക്കാര്‍ പരിഹസിച്ചു. 'ഈ തുരങ്കം പത്തടിയെങ്കിലും ഏത്തുമ്പോഴേക്കും ഈ വൃദ്ധന് മരിച്ചുപോകും' പലരും വൃദ്ധനെ വിഢിക്കിഴവനായി കരുതി പരിഹസിച്ചു. ഒരു മഹാധ്യാനംപോലെ വലിയ കട്ടപ്പാരയും ചുറ്റികയുംകൊണ്ടുള്ള ഓരോ ഇടിയിലും തകര്‍ന്നുവീഴുന്ന പാറക്കഷ്ണങ്ങള്‍ കാണ്‍കെ വൃദ്ധന്റെ ആത്മീയത മൂര്‍ഛിച്ചു വന്നു. തന്റെ പൂര്‍വ്വപാപങ്ങളില്‍ നിന്ന് മുക്തിതേടി തന്റെ ജീവിത സായാഹ്നത്തില്‍ സമൂഹ നന്മയ്ക്കുവേണ്ടി ഒരു തുരങ്കമുണ്ടാക്കാന്‍ പുറപ്പെട്ട ഈ പടുവൃദ്ധന് സത്യത്തില്‍ വിഢിയായിരുന്നില്ല. അദ്ദേഹത്തിന്റെ ആദ്ധ്വാനത്തിലും അര്‍പ്പണത്തിലും കൗതുകം തോന്നി ഒരു യുവാവ് അദ്ദേഹത്തിന്റെ അടുത്തേക്കു ചെല്ലുന്നു. ജരാനരകള്‍ ബാധിച്ച് പ്രായാധിക്യംകൊണ്ട് ക്ഷീണിച്ച്് മരിക്കാറായ താങ്കള്‍ ഒരു മനുഷ്യായുസ്സുകൊണ്ട് അസ്സാധ്യമായ ഈ ഒരു വലിയ ദൗത്യം എറ്റെടുത്തു ചെയ്യുന്നത് എന്തിനാണെന്ന് യുവാവ് ചോദിക്കുന്നു. അതിന് വൃദ്ധന്റെ മറുപടി 'ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ തന്റെ ഈ ചുറ്റിക ഏറ്റുവാങ്ങാന്‍ തക്കതായ, കരുത്തുറ്റ കരങ്ങള്‍ ഞാന്‍ മരിക്കുന്നതിനുമുന്നെ വന്നുചേരുമെന്ന ശുഭപ്രതീക്ഷയാണ് തന്നെ തളരാതെ നിലനിര്‍ത്തുന്നത്' എന്നാണ്. വൃദ്ധന്റെ കര്‍മ്മോപാസനയിലൂടെ ആര്‍ജ്ജിച്ചെടുത്ത ആത്മീയത കണ്ട് ആദരവും ബഹുമാനവും തോന്നിയ യുവാവ് വൃദ്ധനൊപ്പം ചേരുകയും, വൃദ്ധന്റെ മരണശേഷവും ഒറ്റയ്ക്ക് ലക്ഷ്യപ്രാപ്തിക്കുവേണ്ടി പ്രയത്നിച്ചുകൊണ്ടിരുന്നു എന്നതാണ് സെന്‍കഥയുടെ രത്നച്ചുരുക്കം. <br />
ചോര തുടിക്കും ചെറുകയ്യുകളേ,<br />
പേറുക വന്നീ പന്തങ്ങള്‍<br />
ഏറിയ തലമുറ പേറിയ പാരിന്<br />
വാരൊളി മംഗള കന്തങ്ങള്‍ - എന്ന് വൈലോപ്പിള്ളി പാടുന്നതും ഈയൊരു കര്‍മ്മ ബന്ധങ്ങളുടെ തുടര്‍ച്ചയെ ആവാഹിച്ചുകൊണ്ടാണ്. കവാബത്ത യാസുനാറിയുടെ 'മലയുടെ ശബ്ദം' എന്ന ജാപ്പനിസ് നോവലും ഇതുപോലൊരു പ്രമേയത്തിലൂടെ കടന്നുപോകുന്നുണ്ട്. സ്വന്തം കര്‍മ്മമാണ് നമ്മുടെ ആത്മീയത. എന്നും അതിരാവിലെ ഏഴുന്നേറ്റ് പശുക്കളെ കറന്ന് പാലുമായി പല്ലശ്ശനയിലെ ഒരു പാല്‍സൊസൈറ്റിയില്‍ വെയില്‍പൂക്കുന്നതിനുമുന്നെ പോയിവന്നിരുന്ന എന്റെ മുത്തച്ഛനില്‍ നിന്നു തുടങ്ങുന്ന കര്‍മ്മ പാശങ്ങളിലെ ആത്മീയത, ജീവിത പാഠങ്ങള്‍ ഞാന്‍ വീണ്ടും വീണ്ടും ഓര്‍ത്തുപോകുന്നു. നമ്മുടെ കര്‍മ്മങ്ങളും ബന്ധങ്ങളുമൊക്കെ ഇപ്പോള്‍ ഓഫീസിലെ ഏട്ടുമണിക്കൂറില്‍, ഇന്‍ അന്റ് ഓട്ട് പഞ്ചിന്റെ ഇടവേളകളില്‍ നേരംകൊല്ലികളായി തീര്‍ന്നിരിക്കുന്നു. <br />
<b>പൂര്‍വ്വഭാരങ്ങളില്ലാതെ....</b><br />
പൂര്‍വ്വഭാരങ്ങളില്ലാത്ത ഒരു തലമുറയാണ് വളര്‍ന്നുവരുന്നത്. ചരിത്രഭാരങ്ങളില്ലാത്ത കഥകള്‍, കവിതകള്‍, സിനിമകള്‍... ഇതുകൊണ്ട് എന്താണ് ഒരു കുഴപ്പം എന്ന് സ്വയം ചോദിച്ചാല്‍ കുഴപ്പമുണ്ട് എന്നാണ് എന്റെ ഉത്തരം. എല്ലാം എന്തിന്റെയെങ്കിലും തുടര്‍ച്ചയാകണം എന്ന് എന്തിനാണ് ഇത്ര നിര്‍ബന്ധം? എന്ന് നിങ്ങള്‍ ചോദിച്ചോളൂ.... ഞാന്‍ ഈ ലോകത്തിന്റെ 'തുടര്‍ച്ച'യാണ് എന്ന ബോധത്തെ എത്രവലുതായാലും എനിക്കു നിഷേധിക്കാന്‍ കഴിയില്ല. ഈയിടെ അന്തരിച്ച മഹാകവി ഒ.എന്‍.വി കുറുപ്പ് വൈലൊപ്പിള്ളിയുടെ എഴുത്തിന്റെ ഒരു തുടര്‍ച്ചയാണ്. വൈലോപ്പിള്ളിക്കവിതയുടെ കാവ്യപാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തുനിന്ന് എഴുതി മറയുമ്പോഴും ഒ.എന്‍.വി. കാവ്യലോകത്ത് മൗലികമായ ഒരു മുദ്ര ഉണ്ടാക്കി. ഒ.എന്‍.വിയുടെ കവിതയില്‍ വൈലൊപ്പിള്ളിമാത്രമല്ല ആശാനും ജീ ശങ്കരക്കുറുപ്പും ഇടശ്ശേരിയുമുണ്ട്. അതോടൊപ്പംതന്നെ ഒ.എന്‍.വി. മലയാളത്തിലെ ഒരു കാവ്യ സംസ്കാരത്തിന്റെ പേരാണ് എന്ന സത്യത്തെ അംഗീകരിക്കാതിരിക്കാനുമാവില്ല. 'മൃതിയുടെ കറുത്ത വിഷപുഷ്പം പടര്‍ന്നതിന് നിഴലില്‍ നാളെ നീ മരവിക്കെ, ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെ അവശേഷിക്കയില്ല, ആരും, ഈ ഞാനും, ഇതുനിനക്കായ് കുറിച്ചിടുന്നു.' എന്ന് ഭൂമിക്കു ചരമഗീതമെഴുതി വച്ച് കാവ്യലോകത്തിന്റെ സിംഹാസനംവിട്ടു പറന്നുപോയ സ്നേഹപ്പക്ഷിക്ക് എന്റെ ആദരം.<br />
പാരമ്പര്യനിഷേധം ചിലഘട്ടങ്ങളില്‍ ആവശ്യമാണ്. അപ്പോഴും ഈ ഞാന്‍ ഒരു 'തുടര്‍ച്ച'യാണ് എന്ന ആത്മബോധത്തിന് ഇളക്കം തട്ടരുത്. സ്വന്തം രചനയില്‍ എന്നും പുതു വഴി വെട്ടുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്ന എനിക്കിഷ്ടപ്പെട്ട ഒരു കവിസുഹൃത്തിന് ഞാന്‍ കൊടുത്തൊരു ഉപദേശമുണ്ട്. 'സഹൃദയ ശ്രദ്ധയാകര്‍ഷിക്കുന്നതിനുവേണ്ടി സ്വന്തം രചനയില്‍ രൂപപരമായ ഏത് വിപ്ലവങ്ങളും കൊണ്ടുവരാം. തലതരിച്ചെഴുതാം. വാനയനക്കാരെ വെള്ളംകുടിപ്പിക്കാം, ഇന്നുവരെ കാവ്യലോകം കണ്ടിട്ടുള്ള എല്ലാ മാതൃകകളേയും തച്ചു തകര്‍ക്കാം, ഞാണില്ലാതെ ഞാണിന്മേല് നടക്കുകയുമാകാം. കാവ്യലോകത്ത് സ്വന്തം വഴിവെട്ടിയവന്‍ എന്ന് നിങ്ങളെ ഞാനടക്കം പലരും വിശേഷിപ്പിച്ചേക്കാം. പക്ഷെ നിങ്ങള്‍ വെട്ടിയ വഴിയില്‍ നിങ്ങള്‍മാത്രം നടക്കുകയാണെങ്കില്‍, അതിനെ 'വഴി' എന്നുവിളിക്കാന്‍ ആകില്ല. നിങ്ങള്‍ക്കു ശേഷം ഒരു തലമുറയെ അതിലൂടെ നടക്കാന്‍ പ്രേരിപ്പിക്കുന്നതാവണം നിങ്ങളുടെ വഴി. നിങ്ങള്‍ക്കു ശേഷം ആരും നടക്കാത്ത വഴി അധികം വൈകാതെ പുല്ലും കൊടിത്തൂവയും മൂടും. അങ്ങിനെയാവരുത്' എന്ന് ഞാന്‍ ഉപദേശിച്ചു. അദ്ദേഹത്തിന്റെ വഴിയില്‍ അദ്ദേഹംപോലും ഇപ്പോള്‍ നടക്കുന്നുണ്ടൊ എന്നറിയില്ല...<br />
<b>നിത്യചൈതന്യയതി</b><br />
നിത്യചൈതന്യയതി ഒരു ദാര്‍ശനികനായിരുന്നു. മതങ്ങളുടെ വിശുദ്ധിയും വിഴുപ്പും ഒരുപോലെ തിരിച്ചറിയുകയും തന്റെ പ്രബോധനങ്ങളില്‍ മതനിരപേക്ഷമായ ആത്മീയ ജീവിതത്തെ ഉദ്ഘോഷിച്ച മഹാ സന്യാസി. അദ്ദേഹത്തിന്റെ 'ദൈവത്തിന്റെ പൂന്തോട്ടം' എന്ന കൃതി അദ്ദേഹത്തിന്റെ അപ്രകാശിതമായ ലേഖനങ്ങളുടെ സമാഹാരമാണ്. ജീവിതം, ഗുരു, ദര്‍ശനം, ദൈവം, മതം, സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ തന്റെ സ്വതന്ത്രചിന്തയിലൂടെ എക്കാലത്തും നിലനില്‍ക്കാവുന്ന ദാര്‍ശനിക നിലപാടുകള്‍ വ്യക്തമാക്കുന്നു. യതി പറയുന്നു 'മിക്കയാളുകള്‍ക്കും അവരവരുടെ മതം നല്ലതാണെന്നോ ചീത്തയാണെന്നോ മാത്രമെ അറിയാവു. എന്നാല്‍ എനിക്കാകട്ടെ, റോമന്‍ കത്തോലിക്ക സഭ മുതല്‍ പഴയ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിവരെയുള്ള മതങ്ങളുടെയെല്ലാം ചൂഷണ സമ്പ്രദായം ഒരുപോലെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇതുവരെയുണ്ടായ മതങ്ങളെയെല്ലാം തച്ചുടച്ചു കളഞ്ഞിട്ട് പുതിയ ഒരു സംസ്കാരം ഉണ്ടാക്കാം എന്നുപറയുന്നത് സഹാറ മരുഭൂമിയും ഗോബി മരുഭൂമിയും അറേബ്യന്‍ മണല്‍ക്കാടും രാജസ്ഥാന് മരുഭൂമിയും മാറ്റിക്കളഞ്ഞിട്ട് പുതിയ ഒരു മരുഭൂമി ഉണ്ടാക്കാമെന്നു പറയുന്നപോലെയേ എനിക്കു തോന്നുകയുള്ളു'.<br />
മതരഹിതമായ സമൂഹം യതിക്ക് സങ്കല്‍പങ്ങള്‍ക്കുമപ്പുറമായിരുന്നു. പക്ഷെ മതം ചൂഷണോപാധിയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. ഞാന്‍ ഹിന്ദുവാണ്, മുസ്ലീമാണ്, ക്രിസ്ത്യാനിയാണ് എന്നുവിളിച്ചുപറയുന്നവന്‍ യഥാര്‍ത്ഥത്തില്‍ മതത്തിന്റെ അന്തസത്ത മനസ്സിലാക്കാത്തവനാണ്. മതവും രാഷ്ട്രീയവും ഇടകലര്‍ന്നുകിടക്കുന്ന അവിശുദ്ധമായ ചൂഷണ വ്യവസ്ഥകളെ യതി അപലപിക്കുന്നുണ്ട് ഈ കൃതിയില്‍.<br />
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിരോധനത്തെക്കുറിച്ച് യതി പറയുന്നതിങ്ങനെ 'സ്വപ്ന സ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയില്‍ ചെല്ലുന്നതിന് പോലീസ് പരിശോധന വേണ്ടായെങ്കില്‍, നമ്മെയൊക്കെയും പെറ്റുവളര്‍ത്തിത്തന്ന സ്ത്രീക്ക് ഏതോ ദോഷമുണ്ടെന്നു കരുതുന്നവര്‍ക്കു മനോരോഗമാണ്. ശബരിമലയ്ക്കു പോകുന്ന അയ്യപ്പന്മാര് എല്ലാം പെണ്ണുപെറ്റുണ്ടാ യിട്ടുള്ളവര്‍തന്നെയാണ്'.<br />
വൈദികകാലം മുതല്‍ ഇങ്ങോട്ട് സ്ത്രീയോടു കാണിച്ചുപോരുന്ന കടുത്ത അനീതിയും ക്രൂരതയും എന്നേക്കുമായി നമ്മുടെ നാട്ടില്‍നിന്നു തുടച്ചുമാറ്റേണ്ട കാലമായി എന്ന പ്രസ്ഥാവനയ്ക്ക് അടിവരയിടുന്നു.<br />
മതബോധത്തിന്റെ അഴുക്കും മെഴുക്കും അലക്കിവെളുപ്പിക്കുന്നതാണ് യതിയുടെ ചിന്തകളും ദര്‍ശനങ്ങളും. വിമോചന ദൈവശാസ്ത്ര ത്തെക്കുറിച്ചും കറകളഞ്ഞ വിശ്വാസത്തെക്കുറിച്ചും യതി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ എക്കാലത്തും പുനര്‍വ്വായനകള്‍ അര്‍ഹിക്കുന്നതാണ്.<br />
ഏഴു വിഭാഗങ്ങളിലായി 52 ലേഖനങ്ങള്‍ സമാഹരിച്ചിരിക്കുന്നത് സുള്‍ഫിക്കര്‍ ആണ്. ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും മറ്റു പല വിഷയങ്ങളെക്കുറിച്ചും പുതിയൊരു ഉള്‍ക്കാഴ്ച്ച നല്കുന്ന പുസ്തകം.<br />
<b>കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം</b><br />
താഴ്വാരങ്ങളില് തിങ്ങിക്കൂടി നില്ക്കുന്ന വെളുത്ത മേഘങ്ങളെ നോക്കിനില്‍ക്കെ അത് പതുക്കെ ഭീമാകാരന്മാരായ വെളുത്ത കുതിരകളും വെണ്ണക്കല്‍ കൊട്ടാരങ്ങളും മാലാഖമാരുമായി രൂപംമാറുന്ന ഭാവനയുടെ ബാല്യകുതൂഹലങ്ങള്‍ കുട്ടിക്കാലം കഴിയുന്നതോടെ പലര്‍ക്കും എവിടെവെച്ചൊ നഷ്ടപ്പെടുന്നു. ദിവാസ്വപ്നങ്ങളില്‍ സ്വയം നഷ്ടപ്പെട്ടുപോയിരുന്ന കാലങ്ങളില്‍ മനസ്സിലെ വെള്ളിത്തരിയില്‍ വന്നുപോയ ചിത്രങ്ങള്‍. ലക്കും ലഗാനവുമില്ലാത്ത സ്വപ്നങ്ങളെ, മായിക ഭാവനകളെ, ഭാഷയില്‍ ആവാഹിക്കുക അസാധ്യമാണെന്നു തോന്നിയിരുന്നു. എത്ര എഴുതിയിട്ടും സ്വപ്നങ്ങളുടെ വിചിത്രമായ നിലാവിന്റെ വിളറിയ ഒരു ചിത്രംപോലും വാഗ്മയങ്ങള്‍കൊണ്ട് വരയ്ക്കാന്‍ കഴിഞ്ഞിരിക്കില്ല പലര്‍ക്കും. എന്നാല്‍ ഇന്ദു മേനോന് എന്ന കഥാകാരിക്ക് അത് സാധിക്കും. ഒരു മൗലിക മുദ്ര ഈ എഴുത്തുകാരി എഴുതുന്ന ഓരോ വരിയിലുമുണ്ട്.<br />
ഇന്ദു മേനോന്റെ 'കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം' ബെല്ലും ബ്രേക്കുമില്ലാത്ത ഭാവനയുടെ സെപിയാ ചിത്രങ്ങളാണ്. വ്യക്തമായ ഒരു പദ്ധതിയുമില്ലാതെ ഭാവനയുടെ വഴിയെ ഒഴുകിപ്പോകുന്ന ഒരു നോവലാണിത്. മാരിക്കൊ ദ്വീപിനടുത്തുള്ള കടല്‍ശ്മശാനത്തില്‍ 'മുങ്ങിച്ചത്ത' ആല്‍ബെര്‍ട്ടൊ മേയര്‍ എന്ന ഒരു നിധിക്കപ്പലിനെ അന്വേഷിച്ചുപോകുന്ന കൃഷ്ണചന്ദ്രന്റേയും, പ്രണയം മറന്ന് പ്രലോഭനങ്ങളുടെ ധനാസക്തിയകളിലേക്ക് സ്വയം ഒഴുകിപ്പോയി മുങ്ങിമരിച്ചവരുടെയും കഥയാണ് ഈ നോവല്‍. ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്നത് ഭാവനയുടെ രാഷ്ട്രീയമാണ് എഴുത്തിന്റെ സ്വാതന്ത്ര്യമാണ്. ദ്വീപുകള്‍ കടലെടുക്കപ്പെടുന്നത് പ്രണയത്തിന്റെ ലയവും താളവും മുറിയുമ്പോഴാണെന്ന് നോവല്‍ ഒടുവില്‍ പറയാതെ പറയുന്നുണ്ടെങ്കിലും ഈ നോവല്‍ വെറുമൊരു പ്രണയപുസ്തകമല്ല. ഒരു സന്ദേശ കഥയുമല്ല. മായികമായ സ്വപ്നങ്ങളുടെ ലോകത്ത് സ്വയം ഒഴുകിപ്പോയ ഒരു ഉന്മാദിയുടെ മാനസിക രേഖകളാണ്. അതില്‍ രതിയുണ്ട്, പ്രണയമുണ്ട്, എഴുത്തിലെ ലിംഗഭേദങ്ങളെ വ്യവസ്ഥാപിത പെണ്ണെഴുത്തിന്റെ സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്ന ബഹുമാനങ്ങളുണ്ട്. ത്രിലിംഗനായ വിന്‍സ്മിത്ത് പ്രഭുവും, രവിവര്‍മ്മനെന്ന കപ്പിത്താനുമൊക്കെ ഇന്ദുമേനോന് എന്ന പെണ്‍കഥാകാരിയെക്കുറിച്ചുള്ള ലിംഗപമായ അതിരുകളെ മായ്ച്ചുകളയുന്നു. നോവലിലെ 'പ്രേമത്തെക്കുറിച്ചൊരു വിചിത്ര പുസ്തകം' എന്നു പേരിട്ട നാല്‍പ്പതാം അദ്ധ്യായം മാത്രം മതി ഇന്ദുമേനോന് എന്ന എഴുത്തുകാരിയുടെ കൃതഹസ്തയെ തിരിച്ചറിയാന്‍.<br />
ഇന്ദു മേനോന്റെ ആദ്യ നോവലാണിത്. ഈ എഴുത്തുകാരിക്ക് നോവലിന്റെ കാന്‍വാസ് എന്നാല്‍ വ്യക്തമായ വലുപ്പവും ഭുജങ്ങളുമുള്ള ഒരു ദീര്‍ഘചതുരമല്ല അത് അതിരുകളില്ലാത്ത ആകാശമാണ്. നോവലിന്റെ അവസാനത്തില്‍ കൃഷ്ണ ചന്ദ്രനും ആന്റനീറ്റയും പ്രേമത്തിന്റെ കടല്‍ച്ചുഴിയില്‍ ഒഴുകിനടക്കുമ്പോഴും നോവല്‍ അവസാനിക്കുന്നില്ല. വായനക്കാരന് ഒരു സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നുപോകുന്നു എന്നുമാത്രം.<br />
ആല്‍ബെര്‍ട്ടൊ മേയര്‍ എന്ന തടിക്കപ്പലും അതിനുള്ളിലെ സ്വര്‍ണ്ണ മണലും മാരിക്കൊ ദ്വീപും പ്രണയത്തിന്റെ അമൃതംതേടിയുരുകുന്ന കഥാപാത്രങ്ങളും കടലും കപ്പലും കാഴ്ച്ചയുടെ വിചിത്രവും ഭ്രമാത്മകവുമായ, അപരിചിതമായ ഭാവനയുടെ വലിയൊരു ലോകംതന്നെ സൃഷ്ടിക്കുന്നു. മലയാളത്തില്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് വ്യത്യസ്തമായ രതിയുടെ വന്യമായ കാഴ്ച്ചയാകുന്നുണ്ട് ഈ നോവല്‍. പുതിയ എഴുത്തുകാര്‍ക്കായി ഇന്ദുമേനോന് ഭാഷയുടെ അതിരുകളില്ലാത്ത ഭാവനയുടെ ഒരു മേഘജാലകം തുറന്നുവയ്ക്കുന്നു.<br />
<b>ചോദ്യം - ഉത്തരം<br />സരിതാ നായരെ സിനിമയിലെടുക്കുന്ന അഭിനവ സിനിമാക്കാരെക്കുറിച്ച് എന്താണ് അഭിപ്രായം?</b><br />
അമ്മയുടെ മുലപ്പാലുകൊണ്ട് പായസമുണ്ടാക്കി ടിന്നിലാക്കി വില്ക്കാന് കെല്‍പ്പുള്ള സിനിമക്കാരുണ്ട് നമ്മുടെ നാട്ടില്‍. സരിതാ നായരുടെ നെഗറ്റീവ് പബ്ലിസിറ്റി വില്ക്കാന് നടക്കുന്നവര്‍, കൈയ്യില്‍ സ്വന്തമായി ഒരു കോപ്പുമില്ലാത്തവരാണ് അവര്‍. എല്ലാ സരിതാ നായരുമാരും മുന്നോട്ടു വരണം. <br />
<b>ഉമ്മന്‍ ചാണ്ടിയുടെ ഭരണമെങ്ങിനെ?</b><br />
ഉമ്മന്‍ ചാണ്ടി 5 വര്‍ഷം ഭരിച്ചതോടെ കേരളത്തിന്റെ രാഷ്ട്രീയ സദാചാരം, രാഷ്ട്രീയ സംസ്കാരം എന്നിവ ഏതോ കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നു എന്നതിന് ഒരു 'തെളിവും' ഇല്ലാതായി. 'കേരള മോഡല്‍' എന്നാല്‍ കേരളത്തിലെ മോഡലുകള്‍ (ബിക്കിനി) എന്നായി. ഭൂപരിഷ്ക്കരണം എന്നാല്‍ ഭൂമി മണ്ണിട്ട് നികത്തി പരിഷ്ക്കരിക്കുക എന്നായിട്ടുണ്ട്. പെണ്‍കുട്ടികളോട് ആരാകാനാണ് ഇഷ്ടം എന്നൊക്കെ ചോദിച്ചാല്‍ ചിലപ്പോള്‍ സരിത നായര്‍ ആകണമെന്ന ഉത്തരം കിട്ടിയാലും അത്ഭുതപ്പെടേണ്ടതില്ല. <br />
അച്യുതാനന്ദനും പിണറായി വിജയനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു എന്നുകേള്‍ക്കുന്നു?<br />
പരസ്പരം മത്സരിച്ചതുപോരാതെ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നു!. ഇതോടെ രണ്ടിലൊന്നിന്റെ കഥ തീരും. അധികം വൈകാതെ സെക്രട്ടറി പഥം കൊടിയേരിക്ക് മടുത്തു തുടങ്ങും. മുഖ്യമന്ത്രിയാകാന്‍ കുപ്പായം ഇസ്തിരിയിട്ടു വെച്ചത് അടുത്തകാലത്തൊന്നും എടുക്കേണ്ടി വരില്ല. അയലോത്തെ രമേശന്റെ ഗതിതന്നെ... പിണറായി ഈയിടെ ചിരിക്കുന്നത് ഇതോര്‍ത്തിട്ടാണ്. ഹ.. ഹ.. ഹ..<br />
<b>വി.എം. സുധീരന് ആളെങ്ങിനെ?</b><br />
കള്ളന്മാര്ക്ക് കഞ്ഞിവെച്ചുകൊടുക്കുന്ന വി.എം.സുധീരന്റെ കപട ആദര്‍ശമെന്ന വിഴുപ്പ് കോണ്‍ഗ്രസ്സുകര്‍മാത്രമല്ല കേരള ജനതമൊത്തം ചുമന്നുകൊണ്ടിരിക്കുകയാണ്. എ.കെ. ആന്റണിയെ സഹിച്ച കേരളീയര്‍ക്ക് ഇതുവെറും ശിശു ആണ്. ശരിതന്നെ. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാം. കേരളത്തിലെ ബാറുകള്‍ ഇനി തുറന്നാലും അടച്ചാലും അധികം വൈകാതെ വി.എം. സുധീരന്റെ കടപൂട്ടും.<br />
<b>എഴുത്തുകാരന് ജയമോഹനെ നേരില്‍ കണ്ടു സംസാരിച്ചിരുന്നല്ലൊ എന്താണ് അഭിപ്രായം?</b><br />
ടി.ഡി. രാമകൃഷ്ണന് ഒരു പതിറ്റാണ്ടിനപ്പുറം നിലനില്‍ക്കില്ലെന്ന് പറഞ്ഞ ജയമോഹന് സ്വന്തം കൃതികള്‍ കാലാതിവര്‍ത്തിയാകുമെന്ന് ഗീര്‍വ്വാണം മുഴക്കിയത് വായിച്ചിരുന്നു. നേരില്‍ക്കണ്ടപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇട്ടിക്കോരയുടെ തമിഴ് പതിപ്പിനെ തമിഴ് വായനക്കാര്‍ തള്ളിക്കളഞ്ഞിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇതിന്റെ വെളിച്ചത്തില്‍ മാത്രം ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയെ വിമര്‍ശിക്കാനാവില്ലെന്ന് ഞാന്‍ വാദിച്ചു. നേരം വെളുത്തതും മൊബൈല്‍ ഫോണിലേക്ക് മിഴിതുറക്കുന്ന പുതിയ കാലത്തിന്റെ ഭാവുകത്വത്തെ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്ന ഒരു നോവലാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. തിന്മ സമീപഭാവിയില്‍ നരമാംസ്യ ഭോജനത്തിലെത്തുന്നതിനെ ആ നോവല്‍ ഭാവന ചെയ്യുന്നുണ്ട്. ഇതാണ് നോവലിന്റെ മര്‍മ്മം. ബീഫു തിന്നവനെ തല്ലിക്കൊല്ലുന്ന കാലവുമായി ഈ നോവലിനെ ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു ചെറിയ വാനക്കാരനാണെങ്കിലും എനിക്കു പറയാന്‍ കഴിയും ഞാന്‍ ഈ നോവല്‍ വായിക്കുമ്പോള്‍ ചുരുങ്ങിയത് 50 വര്‍ഷത്തിനപ്പുറത്തെ കാലത്തെ സ്പര്‍ശിക്കുന്നു എന്ന്. ഇപ്പറഞ്ഞത് ജയമോഹനോട് പറഞ്ഞപ്പോള്‍ അദ്ദേഹം കാര്യമായി ഒന്നും പറഞ്ഞില്ല. ഒരുപക്ഷെ മാതൃഭൂമി എഡിറ്റു ചെയ്തപ്പോള്‍ ജയമോഹന്റെ മുന അറിയാതെ ടി.ഡി.യുടെ നേര്‍ക്കു തിരിഞ്ഞതാകാനും സാധ്യതയുണ്ട്. പരക്കെ പറയപ്പെടുന്നതുപോലുള്ള ഒരു വിമര്‍ശനം ജയമോഹന് ടി.ഡി.യോടില്ലെന്നാണ് എനിക്ക് അദ്ദേഹത്തോടു സംസാരിച്ചപ്പോള്‍ ബോധ്യപ്പെട്ടത്. തമിഴ് നോവല്‍ സാഹിത്യത്തിലെ പുതിയ പ്രവണതകളെക്കുറിച്ചും മിത്തുകളെ പുനരാവിഷ്ക്കരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ നോവലിനെക്കുറിച്ചും അദ്ദേഹം വാചാലനായി. തമിഴില്‍ എഴുതി ജീവിക്കുന്ന ആളല്ലെ. അവിടത്തുകാരുടെ കൈയ്യടി കിട്ടാന്‍ വേണ്ടി വല്ലതും പറയുന്നതായിരിക്കും. പക്ഷെ തമിഴന്മാര് മാതൃഭൂമി ആഴ്ച്ചപ്പതിപ്പു വായിക്കില്ലല്ലൊ..... ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല...</div>
സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com0tag:blogger.com,1999:blog-3148943023870667542.post-36321601191607826822016-04-17T14:31:00.000+05:302016-04-17T14:31:12.077+05:30ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മാധ്യമഭീകരതയുടെ തടവില്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-IbPDPfGdqno/VxNQOndR2dI/AAAAAAAADW0/j3BsBwcBrJUUUInpcTR_6_nyX6VJqThXACLcB/s1600/4.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><br /></a></div>
<a href="https://3.bp.blogspot.com/-A6y3peJAz5M/VxNPiJ3VjXI/AAAAAAAADWk/eX6a4MtQd5g9CQd-nktoQpI0Iw2L14RdgCLcB/s1600/2.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"></a>വര്‍ത്തമാനകാല ഭാരതത്തിന്റെ പുരോഗമന ചിന്തകളെ മുളയിലെ നുള്ളിയെറിയാന്‍ സംഘടിത മതങ്ങളും മാധ്യമ മുതലാളികളും അതീവ ജാഗ്രത്തായിരിക്കുകയാണ്. നവോത്ഥാനകാല ഭാരതം തൂത്തെറിഞ്ഞ ജീര്‍ണ്ണിച്ച ദുരാചാര ശവങ്ങള് പതുക്കെപതുക്കെ പൊതു ധാരിയില്‍ പൊന്തിവരുന്നു. അതിന്റെ നാറ്റം അസ്സഹനീയമായിരിക്കുന്നു. ജനാധിപത്യ ഇന്ത്യുടെ സ്വാത്രന്ത്ര്യത്തേയും രാജ്യസ്നേഹത്തേയും ഫാസിസ്റ്റുകള്‍ പുനര്‍നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍ രാജ്യസ്നേഹ തുളുമ്പുന്ന സൂക്തങ്ങള്‍ എഴുതുന്നു. രാഷ്ട്രപിതാവിന്റെ ഘാതകരെ താലോലിച്ചവര്‍, ത്രിവര്‍ണ്ണ പതാകയല്ല കാവിക്കൊടിയാണ് ഇന്ത്യയ്ക്കാവശ്യംമെന്നു വാദിച്ചവര്‍, ഇന്ത്യുടെ ഉജ്ജ്വലമായ വിജയപതാകയ്ക്കു കീഴില്‍നിന്ന് രാജ്യസ്നേഹത്തിന്റെ പുതിയ തിട്ടൂരങ്ങളിറക്കുന്നു. രാജ്യത്തെ വെട്ടിമുറിക്കാന്‍ കഠിന പ്രയത്നം നടത്തിയവര്‍, വര്‍ണ്ണ വ്യവസ്ഥയേയും മനുസ്മൃതിയേയും ആദരിക്കുന്നവര്‍, അഖണ്ഡഭാരതത്തെക്കുറിച്ച് കവലപ്രസംഗം നടത്തുന്നു. ഭേഷ് ബലേഭേഷ്.... അന്യന്റെ തീന്മുറിയില് അതിക്രമിച്ചു കേറി കൊലവിളി നടത്തുന്നവര്‍ സ്വാതന്ത്ര്യത്തേയും സമത്വത്തേയും നിര്‍വചിക്കുന്നു ഇതില്പരം വലിയ തമാശയെന്തുള്ളു.... <br /><br />ഈ അശാന്തിയുടെ കാലത്താണ് ജെഎന്‍.യു കാമ്പസ്സിനകത്തുനിന്ന് വിപ്ലവത്തിന്റെ ശംഖൊലിയുണരുന്നത്. യൂണിഫോമിടിയിച്ച് സ്കൂള്‍ ബസ്സിലയച്ചിട്ടും, വേണ്ടതൊക്കെ ടീസ്പൂണില്‍ വായക്കകാത്താക്കി കൊടുത്തിട്ടും, വെയിലും മഴയും കൊള്ളിക്കാതെ വളര്‍ത്തിയിട്ടും ഈ പുതു തലമുറയിലെ കുറച്ചുപേരെങ്കിലും മന്ദബുദ്ധികളായില്ല എന്നതില്‍ നമ്മുക്കഭിമാനിക്കാം. മന്ദബുദ്ധികളുടെ ഒരു സമൂഹത്തെ വാര്‍ത്തെടുക്കലാണല്ലൊ ഇവിടുത്തെ മാധ്യമ മേലാളന്മാരുടേയും വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടേയും ലക്ഷ്യം. പുരോഗമന ചിന്തയുടെ ഒരു പുതു നാമ്പുപോലും എവിടെയെങ്കിലും മുളയ്ക്കുന്നത് ഇത്തരക്കാരെ അസ്വസ്ഥരാക്കുന്നു.<br /><br /><a href="https://3.bp.blogspot.com/-lFv-RdaM2VM/VxNPLpKh72I/AAAAAAAADWg/USFrOktIjqctIh5IQ6u1ijgp8z67oaV3QCLcB/s1600/1.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="240" src="https://3.bp.blogspot.com/-lFv-RdaM2VM/VxNPLpKh72I/AAAAAAAADWg/USFrOktIjqctIh5IQ6u1ijgp8z67oaV3QCLcB/s320/1.jpg" width="320" /></a>ഇതിന്റെ തെളിവാണ് കണ്ണയ്യ എന്ന വിദ്യാര്‍ത്ഥി നേതാവിന്റെ അറസ്റ്റ്. ഇന്ത്യയില്‍ കഴിഞ്ഞ കുറേകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മാധ്യമ ഭീകരതയെ തുറന്നുകാണിക്കാന്‍ ജെഎന്‍യു സംഭവം ഒരു നിമിത്തമായി. തുറന്ന രാഷ്ട്രീയ സംവാദങ്ങളിലൂടെ, ആശയ സമരങ്ങളിലൂടെ ഇടതുപക്ഷ ചിന്തകളെ ഏതിര്‍ത്തു തോല്‍പ്പിക്കുക എന്നത് അസാധ്യമാണെന്ന് സംഘപരിവാര്‍ കക്ഷികള്‍ക്കു ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് വ്യാജവീഡിയോകളുണ്ടാക്കി ചുണകെട്ട രീതിയിലുള്ള ഒളിയുദ്ധമാണ് അവര്‍ നടത്തുന്നത്. അവര്‍ പോലിസിനേയും നിയമസംവിധാനങ്ങളേയും ദുരൂപയോഗം ചെയ്യുന്നു, വക്കീല്‍കോട്ടിട്ട ചില ചെന്നായകളെ ഉപയോഗിച്ച് കണ്ണയ്യ എന്ന ചെറുപ്പക്കാരനെ തല്ലിക്കുന്നു. സംഘികള്‍ മൂഢ സ്വര്‍ഗ്ഗത്തിലിരുന്ന് നമ്മുടെ രാജ്യത്തെ പുരോഗമന ചിന്തകളെ ഇല്ലാതാക്കാമെന്നും ജനാധിപത്യ മൂല്യങ്ങളെ നിരന്തരമായി വെല്ലുവിളിക്കാമെന്നും വ്യാമോഹിക്കുന്നു. ചില അര്‍ണാബു ഗോസ്വാമിമാരും സുധീര്‍ ചൗധരിമാരും ചാനലുകളില്‍ കുരയ്ക്കുന്നത് ഇതിനുവേണ്ടിയാണ്. ഫാസിസപോലെതന്നെ മാധ്യമ ഭീകരതയും ഇന്ത്യുടെ ഒരു ശാപമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കാതെ മധ്യവര്‍ഗ്ഗ ആലസ്യങ്ങളില്‍ മയങ്ങുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉറക്കം മതിയാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം സമാഗതമായിരിക്കുന്നു. ഫാസിസത്തേക്കാള്‍ ഭീകരമാണ് മാധ്യമ ഭീകരത 'മീഡിയ ജിങ്കോയിസം'. അതുകൊണ്ടുതന്നെ നമ്മുടെ ആദ്യത്തെ യുദ്ധം കുലംങ്കുത്തികള്‍ക്കെതിരെയാകണം. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് സന്യാസികളായി മാറിയ പേടിത്തൂറികളെ രാജ്യത്തിലെ ജനങ്ങള്‍ പിന്നെ നേരിട്ടുകൊള്ളും.<br /><br /><b>സീ ന്യൂസും മാധ്യമ ഭീകരതയും</b><br /><a href="https://3.bp.blogspot.com/-A6y3peJAz5M/VxNPiJ3VjXI/AAAAAAAADWk/eX6a4MtQd5g9CQd-nktoQpI0Iw2L14RdgCLcB/s1600/2.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="182" src="https://3.bp.blogspot.com/-A6y3peJAz5M/VxNPiJ3VjXI/AAAAAAAADWk/eX6a4MtQd5g9CQd-nktoQpI0Iw2L14RdgCLcB/s320/2.jpg" width="320" /></a>സീ ന്യൂസിന്റെ ഉടമയും എസ്സല്‍ ഗ്രൂപ്പ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയുമായി സുഭാഷ് ചന്ദ്ര പുതിയൊരു മാധ്യമ വ്യഭിചാര രീതി അനുവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവാണ് അടുത്ത കാലത്തുണ്ടായ സംഭവ വികാസങ്ങള്‍. ജെഎന്‍യുടെ പേരില്‍ വ്യജ വീഡിയൊ എയര്‍ ചെയ്യുന്നതിനുമുന്‍പുതന്നെ സീ ന്യൂസിന്റെ സംഘ്പരിവാര്‍ ബാന്ധവത്തെക്കുറിച്ച് രാഷ്ടീയ നിരീക്ഷകര്‍ക്ക് അറിവുള്ളതാണ്. ഗോവധ നിരോധവുമായി ബന്ധപ്പെട്ടും ദാദ്രി സംഭവവുമായി ബന്ധപ്പെട്ടും ചാനല്‍ സ്വീകരിച്ച നിലപാടുകള്‍ സീ ന്യൂസിന്റെ രാഷ്ട്രീയത്തെ വ്യക്തമാക്കുന്നു. വിവാദ വീഡിയൊ സംപ്രേഷണം കഴിഞ്ഞ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന ബോധ്യപ്പെട്ടപ്പോള്‍ സി ന്യൂസിന്റെ ചെയര്മാന് സുഭാഷ് ചന്ദ്ര ചാനലില്‍ വിശദീകരണവുമായി എത്തി. 'സീ ന്യൂസിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞുകളഞ്ഞു!. സുഭാഷ് ചന്ദ്രയുടെ രാഷ്ട്രീയ ചിന്തയെന്ത് എന്നത് ഇവിടെ പ്രസക്തമല്ല മാത്രവുമല്ല പക്ഷം പിടിക്കുന്ന മാധ്യമ നിലപാടിനേയും ആര്‍ക്കും വിമര്‍ശിക്കാനാവില്ല. പക്ഷെ വ്യാജവീഡിയകള്‍ ഉണ്ടാക്കി സത്യത്തെ വളച്ചൊടിക്കുന്നത് നീതികരിക്കാന്‍ പറ്റില്ല. രാജ്യത്തുയരുന്ന പുരോഗമന ചിന്തകള്‍ക്ക് ഏറ്റവും ഹീനമായ രീതിയില്‍ തുരങ്കം വയ്ക്കുന്നതും കണ്ടുനില്ക്കാന് ആവുന്നതല്ല. സംഘപരിവാര്‍ നിലപാടുകള്‍ ഒരു ചാനലിന് സ്വീകരിക്കുകയൊ സ്വീകരിക്കാതിരിക്കുകയൊ ചെയ്യാം. അവര്‍ക്കു തോന്നുന്ന ശരിയുടെ പക്ഷത്തു നില്ക്കാം. പക്ഷെ സംവാദങ്ങള്‍ക്കു പകരം വ്യാജ വീഡിയൊകളുണ്ടാക്കി രാജ്യത്തിന്റെ ധൈഷണിക സാഹചര്യങ്ങളെ തുരങ്കംവയ്ക്കുന്നത് മാധ്യമ പ്രവര്‍ത്തനമല്ല, മാധ്യമ വ്യഭിചാരമാണ്.<br /><br /><b>സുധീര്‍ ചൗധരിയും സീ ന്യൂസും</b><br /><a href="https://4.bp.blogspot.com/-UKUaEpNretc/VxNP0FTc4dI/AAAAAAAADWs/v97MAmtOmpAZ7cGVG-VVyCbxYB_EUv1tACLcB/s1600/3.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://4.bp.blogspot.com/-UKUaEpNretc/VxNP0FTc4dI/AAAAAAAADWs/v97MAmtOmpAZ7cGVG-VVyCbxYB_EUv1tACLcB/s320/3.jpg" width="320" /></a>കണ്ണയ്യയെപോലെ, ചിന്തിക്കുന്ന, ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച്, ഭരണഘടനയെക്കുറിച്ച് അതു നല്കുന്ന അപരിമിതമായ സ്വാതന്ത്ര്യത്തെക്കുറിച്ച്, ആവിഷ്ക്കരണ സാധ്യതെക്കുറിച്ച് വ്യക്തമായ അവബോധമുള്ള ഒരു ചെറുപ്പക്കാരനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതിന്റെ പിന്നില്‍ ചില മാധ്യമ ഭീകരരുടെ കറുത്ത കരങ്ങളുണ്ട് എന്നത് നിസ്തര്‍ക്കമാണ്. <br />അവരുടെ നേരിട്ടുള്ള പങ്കിനെക്കുറിച്ച് നമ്മള്ക്ക്് എന്തെങ്കിലും ഇപ്പോള്‍ പറയുക സാധ്യമല്ല. പ്രശ്നം കോടതിയുടെ പരിഗണനയിലാണ്. പക്ഷെ സീ ന്യൂസിന്റെ സി.ഇ.ഒ ആയ സുധീര്‍ ചൗധരിയുടെ പൂര്‍വ്വ ചരിത്രം നോക്കിയാല്‍ നമ്മുടെ സംശയത്തിന്റെ മുള്‍മുന സ്വാഭാവികമായി അദ്ദേഹത്തിന് നേരെ തിരിയും. കണ്ണയ്യയെപോലെയൊരു ദേശസ്നേഹിയായ ചെറുപ്പക്കാരന് വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ഇതില്‍ നിന്ന് തടിയൂരിയത് മഹാഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് എന്നുപറയേണ്ടി വരും. ഇത്രയൊക്കെ പറയാന്‍ ആരാണ് ഈ സുധീര്‍ ചൗധരി? 2012 ല്‍ കോണ്‍ഗ്രസ്സ് എംപി.യും വ്യാവസായിക പ്രമുഖനുമായ നവീന്‍ ജിന്‍ഡാലില്‍ നിന്ന് നൂറു കോടി തട്ടിയ കേസില്‍ ഇപ്പോഴും വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നയാള്‍. ഇതുകൂടാതെ ജനങ്ങളെയും കോടതിയേയും തെറ്റീദ്ധരിപ്പിക്കുന്നതിനായി സിഎജിയുടെ വ്യാജ രേഖകളുണ്ടാക്കി ജിന്‍ഡാലിനെതിരെ സ്വന്തം ചാനലിലൂടെ പ്രചരിപ്പിച്ചു എന്നൊരു ആരോപണംകൂടി അദ്ദേഹത്തിനെതിരെയുണ്ടായി. <br /><br />മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച 2013 ലെ ഡല്‍ഹി കൂട്ടബലാത്സംഗകേസില്‍ സംഭവ ദിവസം ഇരയുടെ കൂടെയുണ്ടായിരുന്ന ആണ് സുഹൃത്തിന്റെ അഭിമുഖം സീ ന്യൂസിലൂടെ പ്രക്ഷേപണം ചെയ്തുകൊണ്ട് ഇരയുടെ വ്യക്തിപരമായ വിവരങ്ങള്‍ അന്യായമായി പ്രക്ഷേപണം ചെയ്ത് നിര്‍ഭയ എന്ന് ബഹുമാനപൂര്‍വ്വം ഇന്ത്യക്കാര്‍ വിളിച്ചിരുന്ന ഡല്‍ഹി പെണ്‍കുട്ടിയെ അപമാനിക്കുകയുണ്ടായി. ഇതിനൊക്കെയപ്പുറം സുധീര്‍ ചൗധരിയുടെ മാധ്യമ വ്യഭിചാരത്തിന് മറ്റൊരു നിരപരാധികൂടി ഇരയായിട്ടുണ്ട്. സുധീര്‍ സീ ന്യൂസില്‍ എത്തുന്നതിനു മുന്‍പ് ലൈവ് ചാനലില്‍ ജോലിചെയ്യുമ്പോഴായിരുന്നു അത്. ഡല്‍ഹിയിലെ ഒരു പാവപ്പെട്ട അദ്ധ്യാപിക ഉമ ഖുറാന യെ ഒരു വ്യാജ സ്റ്റിഗ് ഓപ്പറേഷനില്‍ കുടുക്കി ഒരു വ്യഭിചാര ശാലയുടെ നടത്തിപ്പുകാരിയായി ചിത്രീകരിക്കുകയും വിദ്യാര്‍ത്ഥികളെ വ്യഭിചാരത്തിന് പ്രേരിപ്പിക്കുന്നവളായി പ്രചരിപ്പിക്കുകയും ചെയ്തു. ഡല്‍ഹി പോലിസിന്റെ അന്വേഷണത്തില്‍ ഉമ ഖുറാന നിരപരാധിയാണെന്ന് തെളിഞ്ഞു. പിന്നീട് സുധീര്‍ ചൗധരിയും വ്യാജ സ്റ്റിഗ് ഓപ്പറേഷന്റെ 'സംവിധായകനും' കേസ് ഒതുക്കി തീര്‍ത്ത് തടി രക്ഷപ്പെടുത്തി.<br /><br />ജെ.എന്‍.യു സംഭവത്തിനുശേഷം സീ ന്യൂസില്‍ നിന്ന് രാജിവെച്ച വിശ്വ ദീപക് എഴുതിയ തുറന്ന കത്ത് സീ ന്യൂസ് ചാനലിന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ നടത്തിയ ദുഷിച്ച മാധ്യമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശ്വദീപക് ആ കത്തില്‍ തുറന്നെഴുതിയിട്ടുണ്ട്. ലോകത്തിനു മുന്പില് സീ ന്യൂസ് 'ഛി' നൂസ് ആകുമ്പോള്‍ മനസ്സാക്ഷിക്കുത്തു സഹിക്കാനാവാതെ വിശ്വ ദീപക് എന്ന പത്രപ്രവര്ത്തകന് തന്റെ ജോലി രാജിവെച്ചു പുറത്തുപോയി. വിശ്വ ദീപക് ഇന്ത്യയിലെ മാധ്യമ ഭീകരതയുടെ ഒരു ഇരയാണ്. <br /><br />കോര്‍പ്പറേറ്റുകള്‍ മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളാകുമ്പോള്‍ ബിസിനസ്സ് താല്പര്യങ്ങള് കടന്നുവരിക സ്വാഭാവികം. മാധ്യമ പ്രവര്‍ത്തനം തന്നെ ഒരു ബിസിനസ്സ് ആണെന്നുവരുമ്പോള്‍ പ്രത്യേകിച്ചും. സുഭാഷ് ചന്ദ്രയേയും സുധീര്‍ ചൗധരിയെയും പോലുള്ളവര്‍ സ്വന്തം ബിസിനസ്സ് സാമ്രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനായി, ഭരിക്കുന്ന സര്‍ക്കാരിനെ പ്രീണിപ്പിക്കുന്നതിനായി മാധ്യമവ്യഭിചാരം നടത്തുന്നു. സ്വന്തമായി ഒരു മാധ്യമവും കുറച്ച് രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കില്‍ ഇന്ത്യാമാഹാരാജ്യത്ത് എന്ത് ചെറ്റത്തരവും നടത്താം. <br /><br /><b>മാധ്യമ വിചാരണയും മാധ്യമ അധര്‍മ്മവും</b><br /><a href="https://3.bp.blogspot.com/-IbPDPfGdqno/VxNQOndR2dI/AAAAAAAADW0/j3BsBwcBrJUUUInpcTR_6_nyX6VJqThXACLcB/s1600/4.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="180" src="https://3.bp.blogspot.com/-IbPDPfGdqno/VxNQOndR2dI/AAAAAAAADW0/j3BsBwcBrJUUUInpcTR_6_nyX6VJqThXACLcB/s320/4.jpg" width="320" /></a>ചാനല്‍ സ്റ്റുഡിയൊകള്‍ കോടതിമുറികളാകുന്നതാണ് ഇന്ന് നാം കാണുന്നത്. രാത്രിയായാല്‍ ന്യൂസ് ചാനലുകളിലെ ആക്രോശങ്ങളാണ് ഇന്ന് പല വീടിന്റേയും സ്വീകരണമുറികളെ ശബ്ദമുഖരിതമാക്കുന്നത്. വിധിക്കാനുള്ള അവകാശമില്ലെങ്കിലും അവര്‍ ജഡ്ജിമാരെപോലെ പെരുമാറുന്നു. ആരുഷി കൊലക്കേസിനെ പോലീസ് അന്വേഷണത്തേയും സിബിഐ അന്വേഷണത്തേയും വഴിതിരിച്ചു വിട്ടതിലെ ഒന്നാം പ്രതി മാധ്യമങ്ങളായിരുന്നു. ഇപ്പോള്‍ മോദി തരംഗത്തിനു ശേഷം രാജ്യത്തിന്റെ മതേതര സംന്തുലനാവസ്ഥയെത്തന്നെ തകര്‍ക്കുന്ന വര്‍ഗ്ഗീയ വിഷം ചേര്‍ത്ത വാര്‍ത്തകള്‍ വിളമ്പുന്ന ഈ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യസ്നേഹത്തിന്റെ പുതിയ അപ്പോസ്തലന്മാരാകുന്ന കഴ്ച്ച പരിഹാസ്യമാണ്. <br />സ്വാതന്ത്യ ലബ്ദിക്കു മുന്നെ മാധ്യമപ്രവര്‍ത്തമെന്നാല്‍ ഒരു വിപ്ലവ പ്രവര്‍ത്തനമായിരുന്നു. രാജ്യത്തിന്റെ പുരോഗമനധാരയില്‍ അനീതികള്‍ക്കെതരെ നിലകൊണ്ട ഒരു അനിഷേധ്യ ശക്തിയായിരുന്നു മാധ്യമങ്ങള്‍. അത് ഇന്ത്യന്‍ ഭരണഘടനയുടെ നാലാം തൂണായി നിലകൊണ്ടിരുന്നു. മാധ്യമങ്ങളെന്നാല്‍ ഇന്റല്വക്ച്വല്‍സിന്റെ ഒരു സങ്കേതമായിരുന്നു എന്ന സ്ഥിതി മാറി. 'പാട്രിയോടിക് ഗെയിസ്' കളിക്കുന്ന ഒരിടമായി അടുത്തകാലത്ത് പല മാധ്യമങ്ങളും മാറിയിരിക്കുന്നു. കച്ചവട - രാഷ്ട്രീയ താല്പര്യങ്ങളല്ലാതെ ഇതിന് രാജ്യസ്നേഹവുമായി പുലബന്ധംപോലുമില്ലെന്ന് ആര്‍ക്കാണറിയാത്തത്. <br />രാജ്യത്തിന്റെ നവോദ്ധാനത്തിന്റെ ഭാഗമായിരുന്ന വിപ്ലവ സമരങ്ങള്‍ക്കൊപ്പം പോരാടി വളര്‍ന്നുവന്ന പത്രങ്ങളും പത്രാധിപന്മാരും ഇന്നു നമ്മുക്കില്ല. ഉള്ളത് കച്ചവട മാധ്യമ ധര്‍മ്മത്തിന്റെ കരിക്കുലത്തില്‍ തളിര്‍ത്ത് ടൈയുംകോട്ടുമിട്ട ഇംഗ്ലീഷ് 'കിളി'കളാണ്. അവര്‍ ആടിനെ പട്ടിയും, കാണ്ടാമൃഗത്തെ കലമാനുമാക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് മാധ്യമ പ്രവര്‍ത്തനം എന്നാല്‍ കണ്കെട്ടു വിദ്യയാണെന്നു വന്നിരിക്കുന്നു. <br />ടൈസ് നൗവിന്റെ ന്യൂസ് ഹവറില് ജെഎന്‍യു സമരത്തിലെ പ്രമുഖരിലൊരാളായ ഒമര്‍ ഖാലീദിനോട് ആങ്കറും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമി രാജ്യസ്നേഹം കുരയ്ക്കുന്നതുകണ്ടു. എത്ര വലിയ തീവ്രവാദിയാണ് സ്റ്റോഡിയോവില്‍ ഇരിക്കുന്നതെങ്കിലും കുറഞ്ഞപക്ഷം ഒരു രണ്ടുമിനിറ്റ് അവരുടെ ഭാഗം കേള്‍ക്കാനുള്ള ദയ അവതാരകന് കാണിക്കേണ്ടതല്ലെ?. അണ്‍ണാബ് ഗോസ്വാമി എന്ന ടൈസ് നൗവിന്റെ ജീവാത്മാവും പരമാത്മാവുമായ മീഡിയ ടൈക്കൂണ്‍ ചാനല്‍ സ്റ്റുഡിയൊവിനെ കോടതിമുറിയും, ചിലപ്പോഴൊക്കെ പോലീസ് സ്റ്റേഷനും, മറ്റുചിലപ്പോള്‍ മീന്‍ചന്തയുമാക്കിമാറ്റുന്നു. കേള്‍ക്കുന്നതിലു മതികം പറയുന്നതില്‍മാത്രം ആനന്ദം കണ്ടെത്തുന്ന അര്‍ണാബ് ഗോസ്വാമി നടത്തുന്ന മാധ്യമ 'സ്വയംഭോഗം' അതിന്റെ എല്ലാ പരിധികളേയും ലംഘിച്ചുതുടങ്ങിയതിന്റെ തെളിവാണ് ജെഎന്‍യു വിവാദത്തില്‍ അദ്ദേഹത്തിന്റെ ന്യൂസ് ഹവറുകളില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍. <br /><br />ഓക്സ്ഫോര്‍ഡ് യൂണിവാഴ്സ്റ്റിയില്‍ നിന്ന് ജേണ്‍ണലിസം പഠിച്ച് കല്‍ക്കട്ടയിലെ ടെലഗ്രാഫ്് പത്രത്തില്‍ നിന്ന് പയറ്റിത്തുടങ്ങിയ അര്‍ണാബ് ഗോസ്വാമി ഇന്ന് ടൈമ്സ് നൗ വിന്റെ മൗത്ത് പീസ് ആണ്. ഇന്ത്യകണ്ട് വന്‍കിട സ്കാമുകള് പൊളിച്ചടുക്കിയത് അദ്ദേഹമാണ് എന്നത് പക്ഷെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന തോന്ന്യവാസത്തെ സാധൂകരിക്കുന്നില്ല. കുടുംബപരമായി ബി.ജെ.പി. സ്വാധീനമുണ്ടെങ്കിലും സ്റ്റിയുഡിയോവിലെ അദ്ദേഹത്തിന്റെ സമീപനങ്ങളില്‍ അതു പ്രതിഫലിച്ചു കാണാറില്ലായിരുന്നു. പക്ഷെ ജെഎന്‍യു വിഷയത്തില്‍ തീവ്ര രാജ്യസ്നേഹത്തിന്റെ വക്താവായി അര്‍ണാബ് ഗോസ്വാമി സ്വയം അവരോധിക്കപ്പെട്ടു. <br /><b><br />ആരൊക്കെയാണ് ഇന്ത്യയുടെ ജവാന്മാര്</b><br /><a href="https://3.bp.blogspot.com/-gvnFvyQtrwk/VxNQiJo4Y7I/AAAAAAAADW8/U-BHOIfffg0GW3S6_I0oa9YnXOdARXokgCLcB/s1600/4.png" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="226" src="https://3.bp.blogspot.com/-gvnFvyQtrwk/VxNQiJo4Y7I/AAAAAAAADW8/U-BHOIfffg0GW3S6_I0oa9YnXOdARXokgCLcB/s320/4.png" width="320" /></a>മഞ്ഞുമലകളില്‍ രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന ജവാന്മാര് ഓരോ ഇന്ത്യക്കാരന്റേയും ആദരവ് അര്‍ഹിക്കുന്നവരാണ്. പക്ഷെ രാജ്യസ്നേഹമുള്ള, രാജ്യത്തിനുവേണ്ടി മരിക്കാന്‍ തയ്യാറുള്ള എല്ലാവരും ജവാന്മാരാകുന്നില്ല. ഒരാള്‍ പട്ടാളക്കാരനാകുന്നത് രാജ്യംസ്നേഹം കൊണ്ടാവണമെന്നില്ല. പട്ടാളത്തെ സേവിക്കല്‍ ചിലര്‍ക്കെങ്കിലും ഒരു തൊഴിലാണ്. രാജ്യത്തിനുവേണ്ടി മരിക്കാന്‍ തയ്യാറുള്ള എല്ലാ പൗരന്മാര്ക്കും ആര്‍മിയില്‍ ചേരാനുള്ള അവസരം ഉണ്ടാകുന്നില്ല. കാരണം അതിന് ചില തൊഴില്‍പരമായ മാനദണ്ഡങ്ങളുണ്ട്. രാജ്യത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാനായി മുന്നോട്ടുവരുന്നവരെ വേണം പട്ടാളത്തില്‍ ചേര്‍ക്കേണ്ടത് പക്ഷെ മറ്റു പല കാരണങ്ങള്‍കൊണ്ട് അങ്ങിനെയൊരു സംവിധാനം നമുക്കില്ല.<br />മണിപ്പൂരില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി, സ്വന്തം പെണ്മക്കളുടെ മാനത്തിനുവേണ്ടി സ്വന്തം നാട്ടില്‍ നിന്ന് പട്ടാളത്തെ പിന്‍വലിക്കണെന്നാവശ്യപ്പെട്ടുകൊണ്ട് കുറച്ച് അമ്മമാര്‍ നഗ്നസമരം നടത്തിയത് നമ്മുടെ നാട്ടിലാണ്. ഇന്ത്യയുടെ ഭരണഘടന നല്കുന്ന സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനായാണ് കണ്ണയ്യ എന്ന യോദ്ധാവ് സമരം ചെയ്തത്. അദ്ദേഹവും ഇന്ത്യയുടെ ഒരു ജവാനാണ്. ഒരു പട്ടാളക്കാരന് അതിര്‍ത്തിയില്‍ ജീവന്മരണ പോരാട്ടം നടത്തുന്നതിനെ നമ്മള് ആദരിക്കുന്നതുപോലെ, ഇന്ത്യയ്ക്കകത്തെ നമ്മുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടി പോരാടുന്ന വിപ്ലവകാരികളും ആദരവര്‍ഹിക്കുന്നു. രണ്ടും ജീവന്മരണ പോരാട്ടമാണ്. രണ്ടും യുദ്ധമാണ്. ഈ രണ്ടു യുദ്ധങ്ങളിലും മരണം ഏതു സമയത്തും കടന്നുവരാം. ഒരു ഫാസിസ്റ്റ് ഭരണത്തിന് കീഴില്‍ കണ്ണയ്യയെപോലെയുള്ള നവ യോദ്ധാക്കള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി നടത്തുന്ന പോരാട്ടം ദീരോദാത്തമാണ്. ഇതാണ് അര്‍ണാബ് ഗോസ്വാമിമാര്‍ക്കും, സുധീര്‍ ചൗധരിമാര്‍ക്കും മനസ്സിലാകാത്തത്.<br /><br />ശത്രുക്കള്‍ അതിര്‍ത്തിക്കപ്പുറത്തുമാത്രമല്ല. രാജ്യത്തിനകത്തും ശത്രുക്കളുണ്ട്. ജന്മാവകാശമായ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളേയും അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റുകള്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. അവര്‍ക്കെതിരെയുള്ള സമരവും യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധമാണ്. പക്ഷെ അതിര്‍ത്തി കാക്കുന്ന ഒരു ജാവനെപ്പോലെയൊ പലപ്പോഴും അതിനപ്പുറമൊ ഒരു ജീവന്മരപോരാട്ടമായി മാറുന്നുണ്ട് കണ്ണയ്യയെപോലെയുള്ള ചെറുപ്പക്കാരുടെ പോരാട്ടങ്ങള്‍. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഈ നാടുണര്‍ന്നില്ലായിരുന്നുവെങ്കില്‍ കണ്ണയ്യ എന്ന ചെറുപ്പക്കാരനെ നമ്മുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു. ഫാസിസ്റ്റുകള്‍ക്ക് ഓശാന പാടുന്ന മാധ്യമ ഭീകരന്മാര്‍ക്കിടയിലും പ്രതീക്ഷയുടെ പച്ചത്തുരുത്തുകളായി നല്ല പത്രമാധ്യമങ്ങളും നമുക്കുണ്ട്. ഇന്ത്യയിലെ പല പത്രങ്ങളും ഇത്തരം ഫാസിസ്റ്റുവാഴ്ച്ചയ്ക്കെതിരെ എഡിറ്റോറിയലുകള്‍ എഴുതി. കല്‍ക്കത്തയിലെ ടെലഗ്രാഫ് പത്രം 'ആസാദി' എന്ന വലിയ തലക്കെട്ടോടെയാണ് കണ്ണയ്യയുടെ ഇടക്കാല ജാമ്യത്തെ ആഘോഷിച്ചത്. അടിന്തിരാവസ്ഥയ്ക്ക് ഏതാണ് സമാനമായ കാലമാണ് സംജാതമായിരിക്കുന്നത്. ചില മാധ്യമ രാജാക്കന്മാരെ കൈയ്യിലെടുത്തുകൊണ്ടാണ് ഫാസിസ്റ്റുകള്‍ തങ്ങളുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ന വ്യത്യാസം മാത്രം. കല്‍ബുര്‍ഗിയും ദാബോല്‍ക്കറും, പന്‍സാരേയുമൊക്കെ ചിന്തിയ ചോരയില്‍ നിന്ന് വിപ്ലവാവേശത്തിന്റെ പുതുപൂക്കള്‍ വിരിയണം. ഈ ഫാസിസത്തെ ചെറുത്തു തോല്പ്പിച്ചില്ലെങ്കില് അധികം വൈകാതെ ഇന്ത്യ ഒരു താലിബാനായി മാറും.<br /><br /></div>
സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com1tag:blogger.com,1999:blog-3148943023870667542.post-50092696796216750502016-02-08T16:01:00.000+05:302016-02-08T16:04:00.178+05:30കാമനകളുടെ വീട്ടില്‍ പുസ്തകങ്ങള്‍ വിരുന്നുവന്ന കാലം<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: x-small;"><i> മുബൈ വൈറ്റ്ലൈന്‍ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചത്</i></span><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-3wI52hGtLLk/VTN2zsQT_VI/AAAAAAAACVE/xfYpXYF83f4/s1600/1.png" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://1.bp.blogspot.com/-3wI52hGtLLk/VTN2zsQT_VI/AAAAAAAACVE/xfYpXYF83f4/s320/1.png" width="303" /></a></div>
വായന ഒരു ജീവിത ചര്യതന്നെയായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. തൊണ്ണൂറുകളിലായിരുന്നു അത്. കൊല്ലങ്കോടു പി. സ്മാരക ലൈബ്രറിയിലേയ്ക്ക് എല്ലാ ഞായറാഴ്ച്ചയും സൈക്കിള്‍ചവിട്ടി ചുരക്കാറ്റിലൊഴുകിയ കാലം. ഗായത്രി പുഴപ്പാലത്തിന്റെ കൈവരിയിലിത്തിരിയിരുന്ന് പുഴക്കവിത കുറിച്ച കാലം. തെമ്മല കടന്നുവരുന്ന കാറ്റിന്റെ സുകൃതമുണ്ടങ്ങനെ 'തെമ്മലപ്പുറമാണ് അച്ചോ എന്റെ നാട്... കെട്ടിക്കൊണ്ട് വന്നതാണ് പല്ലശ്ശനയില്‍... ' എന്നൊരു പൊറാട്ടു നാടകപ്പാട്ട് മൂളിയ കാലം. മുനിയപ്പന്‍കാവിനെ തൊട്ടുതുഴുത്, പെണ്ണുകെട്ടി മാറിത്താമസിക്കുന്ന ചാമിമലച്ചേട്ടന്റെ ചെത്തുകള്ളു മോന്തിയ കാലം. പാല്‍ക്കതിരിട്ട പാടത്തിന്റെ നേര്‍ത്താരയായ വഴിവരമ്പിലൂടെ പുല്‍ത്തിട്ടയിലിടിക്കാതെ നേര്‍വഴി സൈക്കിളോടിച്ച അഭ്യാസക്കാലം. പഴയ പെയിന്റടര്‍ന്നു തുടങ്ങിയ അറ്റ്ലസ് സൈക്കിളില്‍ പുസ്തകങ്ങള്‍ക്കുവേണ്ടി തുഴഞ്ഞു, മെലിഞ്ഞ, പഴയ കൗമാരക്കാരനെ ഇപ്പോഴും ചിലപ്പോഴൊക്കെ ഓര്‍ക്കും. എല്ലാ കൗമാരക്കാരനേയുംപ്പോലെ ഞാനും അന്ന് ഒരുപാടു സമസ്യകളുടെ നടുവിലായിരുന്നു. ഭോഗത്തിന്റെയും ആസക്തിയുടേയും പ്രണയത്തിന്റെയും വലിയൊരു സമസ്യയില്‍ ശരീരമെന്ന ജൈവഘടന പലതവണ തകര്‍ന്നുപോയിരുന്നു. സിനിമയുടെ വാള്‍പോസ്റ്ററുകളിലെ ആടു തിന്നതിന്റെ ബാക്കിയായ ഇത്തിരി ഉടലുപോരും; അതില്‍ കിന്നരികള് തുന്നിപ്പിടിപ്പിച്ച്് ദേവകന്യകളാക്കി എന്റെ ആസക്തികള്‍ക്ക് പുതപ്പാക്കിയ കാലം. തകര്‍ന്നുപോകുന്ന പ്രണയത്തിന്റെ, കീറിപ്പോയ ഈരിഴത്തോര്‍ത്തുകൊണ്ട് വീണ്ടും വീണ്ടും വരിഞ്ഞുകെട്ടിയകാലം. ശിരസ്സിലും ഹൃദയത്തിലും രവീന്ദ്രന്റെ സംഗീതം അലയടിച്ച കാലം. 'എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില് ജന്മം പാഴ്മരമായേനെ....' എന്ന് നീട്ടിനീട്ടി പാടിയിട്ടും പല പ്രണയിനികള്‍ പലര്‍ക്കായി കഴുത്തുനീട്ടുന്നത് നിസ്സഹായനായി നോക്കിനിന്ന കാലം. അന്നൊരു ദിവസം ഞാന്‍ പറഞ്ഞു 'ഇനിയിങ്ങനെ കല്യാണത്തിന് ബന്ധുപ്പണമെത്തിക്കാന്‍ എന്നെ അയക്കരുത്, എനിക്കു വയ്യ'. ഉള്ളില്‍ കരഞ്ഞുകൊണ്ട് പ്രണയിച്ചവളുടെ കല്യാണത്തിന് പപ്പടവും പായസവും വിളമ്പുന്ന ഈ വൃത്തികെട്ട പണിയുണ്ടല്ലൊ അതിനിനി എന്നെക്കിട്ടില്ല.... കല്യാണത്തിനു പോകുന്ന ജോലി ഞാന്‍ നിര്‍ത്തി.<br />
അങ്ങിനെയൊരു പ്രണയകാലത്തിലാണ്, അങ്ങിനെയൊരു ഭോഗ കാലത്താണ്, അങ്ങിനെയൊരു രതിയുടെ പനിക്കാലത്തിലാണ് ഞാന്‍ ഡി.എച്. ലോറന്‍സിന്റെ ചാറ്റര്‍ലി പ്രഭ്വിയുടെ കാമുകന് വായിക്കുന്നത്. പ്രണയത്തെക്കുറിച്ച്, രതിയെക്കുറിച്ച്, ഒരു ജൈവഘടനയായ എന്റെ തന്നെ കൗമാരത്തിലെത്തിയിരിക്കുന്ന ഈ ശരീരത്തെക്കുറിച്ച് ഒരുള്‍ക്കാഴ്ച്ച പകരുന്നുതന്ന കൃതി. ഭോഗത്തെ ഇത്ര സത്യസന്ധമായി അവതരിപ്പിച്ച ഒരു കൃതി പിന്നീട് ഞാന്‍ വായിച്ചിട്ടില്ല. ഉണക്കിലകള് വകഞ്ഞുമാറ്റി കാമുഖന്‍ പ്രണയ ധാമമായ ചാറ്റര്‍ലി പ്രഭ്വിയെ പതുക്കെ നിലത്തു കിടത്തി, കറകളഞ്ഞ കാമത്തോടെ അവരുടെ കാമുകന് ഭോഗിക്കുന്ന ഒരു രംഗമുണ്ട് ആ കൃതിയില്‍. വായിച്ചതിനു ശേഷം പുസ്തകം മടക്കിവയ്ക്കുമ്പോള്‍ ഒരോ വായനക്കാരന്റേയും ലൈംഗിക സമസ്യകളെ ഡി.എച്. ലോറന്‍സ് അലക്കി വെളുപ്പിക്കുന്നുണ്ട് ആ നോവലിലൂടെ. അതുകൊണ്ടുതന്നെ ആ കൃതി എന്റെ ബാല്യത്തിലെ വലിയൊരു വായനാനുഭവമായി, ഇന്നും ഓര്‍മ്മയില്‍ നിറയുന്നു... <br />
പുസ്തകങ്ങള്‍ ഓരോ കാലത്തും നമുക്കൊപ്പം കൂട്ടുവരുന്നു. എം.ടി.യുടെ 'നാലുകെട്ടില്‍' മച്ചിന്‍പുറത്ത് കിടന്നുറങ്ങുന്ന അപ്പുവിനുണ്ടാകുന്ന രതിയുടെ ഉദാത്തമായ ചില അനുഭൂതികളെ എംടി എഴുതിയിട്ടുണ്ട്. സ്വന്തം ശരീരത്തിലുണരുന്ന കാമനകളെ ആദരിക്കാന്‍ പഠിപ്പിച്ചത് എം.ടി.യും കാക്കനാടനും, മാധവിക്കുട്ടിയുമൊക്കെയാണ്. എന്നിട്ടുമെപ്പോഴൊക്കെയൊ കൂമന്‍കാവില്‍ വണ്ടിയിറങ്ങിയ രവിയുടെ മനസ്സിനെ വേട്ടയാടുന്ന രതിയുടെ നാഗഫണങ്ങള്‍, പാപബോധങ്ങള്‍ അതിലൊക്കെയപ്പുറം ഖസാക്കിന്റെ ഗ്രഹണകാലങ്ങളില്‍ മൂത്തുസ്ഖലിക്കുന്ന മഴച്ചൂരില്‍ ഒലിച്ചിറങ്ങുന്ന പ്രകൃതിയുടെ ജൈവചോദനകള്‍, സനാതന ബോധങ്ങളെ അട്ടിമറിക്കുന്ന ആസക്തമായ ഉച്ചവെയില്‍ മൗനങ്ങള്‍.... എന്റെ വായനാലോകത്തെ ഇറയത്തെ കെട്ടുവരിയന്‍ പാമ്പായി ഇഴഞ്ഞുകൊണ്ടിരുന്നു. <br />
<br />
<b>ക്ഷരമില്ലാത്ത ഓര്‍മ്മകള്‍, അക്ഷപ്പിച്ചകള്‍</b><br />
കൊല്ലങ്കോട് മഹാകവി കുഞ്ഞിരാമന് നായര്‍ സ്മാരക ലൈബ്രറിയില്‍ ഇപ്പോഴും സേതുവേട്ടനാണ് ലൈബ്രേറിയന്‍. പുസ്തകങ്ങള്‍ കേടുവരാതെ തിരിച്ചേല്‍പ്പിക്കണമെന്നതിലും വരിസംഖ്യ തെറ്റാതെ ഈടാക്കുന്നതിലും കണിശക്കാരന്‍. അങ്ങിനെയൊക്കെയാണെങ്കിലും ചില ടൈറ്റിലുകള്‍ ''പ്ലീസ്....എനിക്കുവേണ്ടി ഒന്ന് അണ്ടര്‍ഗ്രൗണ്ടില്‍ സൂക്ഷിക്കണം' എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അദ്ദേഹം ചെയ്യും.<br />
പെണ്ണഴുത്തിന്റെ ആഘോഷക്കാലമായിരുന്നു അത്. സാറാ ജോസഫിന്റെ 'നിലാവറിയുന്നു' എന്ന പുസ്തകത്തിലെ 'അശോക'യും 'ആന്മേരിയുടെ കല്യാണ'വുമൊക്കെ ഒരുപാടു ചര്‍ച്ചചെയ്ത കാലം. പി. ഗീതയുടെ 'ദേവദൂതികള്‍ മാഞ്ഞുപോവത്', സാറാ തോമസിന്റെ 'നാര്‍മടിപ്പുടവ', 'പെണ്മനസ്സുകള്', ഗ്രേസി ടീച്ചറിന്റെ 'രണ്ടു സ്വപ്നദര്‍ശികള്‍' എല്ലാ പുസ്തകങ്ങള്‍ക്കും വലിയ ഡിമാന്റായിരുന്നു. പ്രത്യേകിച്ച് പെണ്ണെഴുത്തെന്ന ലേബലില്‍ ഒരുപാടു കഥകള്‍ ഇറങ്ങിയ കാലം. പെണ്ണെഴുത്തെന്നാല്‍ മലയാള സാഹിത്യത്തില്‍ പെണ്ണിനായി ഒരു മുറി പണിയുകയാണ്, അവിടെ അവള്‍ക്കു മാത്രം എഴുതാനും പങ്കുവയ്ക്കാനും കഴിയുന്ന ചിലതുണ്ടത്രെ. ഒരു പുരുഷനും വിശദീകരിക്കാനാകാത്ത പെണ്ണിനുമാത്രം സ്വന്തമായ ചില മേഖലകള്‍ പെണ്ണിനുണ്ടെന്ന് വാദം ശക്തിപ്പെട്ടിരുന്നു. മനോരമ വാരികയില്‍ മാധവിക്കുട്ടിയുടെ 'ഒറ്റയിടപ്പാത' എന്ന പംക്തി അവസാനിച്ചിട്ടേയുണ്ടായിരുന്നുള്ളു. പെണ്ണെഴുത്ത് എന്ന ലേബലിലിറങ്ങുന്ന കഥകള്‍ക്കെതിരെ ഒരു പ്രതിരോധമായി ഞങ്ങളെന്നും ഉപയോഗിച്ചത് മാധവിക്കുട്ടിയുടെ എഴുത്തിനെയാണ്. കൊട്ടിഘോഷിക്കപ്പെട്ട പെണ്ണെഴുത്തിനുമപ്പുറം പെണ്ണിനെ അറിഞ്ഞ കഥകള്‍ എഴുതിയത് മാധവിക്കുട്ടിതന്നെയാണ് എന്ന വാദത്തിനുമുന്‍പില്‍ പലരും സന്ധിയാകുന്നത് ഒരു രസകരമായ കാഴ്ചയായിരുന്നു.<br />
ഏതാണ്ടിതേകാലത്താണ് മനോരമയുടെ ഓണപ്പതിപ്പില്‍ മാനസിയുടെ കഥ ഞാനാദ്യമായി വായിക്കുന്നത്. അന്നുമുതല്‍തന്നെ മാനസി എന്ന എഴുത്തുകാരിയുടെ ഭാഷയും രചനാ രീതിയും എന്ന വല്ലാതെ ആകര്‍ഷിച്ചിരുന്നു. സ്ത്രീപുരഷ ബന്ധങ്ങളുടെ രസതന്ത്രങ്ങളെക്കുറിച്ച്, പ്രണയത്തെക്കുറിച്ചും സ്ത്രീയുടെ ആന്തരിക സമസ്യകളെക്കുറിച്ചുമൊക്കെ ഏറെ സാന്ദ്രമായ ഭാഷയില്‍ അവര്‍ അവതരിപ്പിച്ചിരുന്നു. ഏതാണ്ട് അതേ കാലത്താണ് കെ. ഗോവിന്ദന് എന്നൊരു കഥാകൃത്ത് എം.ടി. വാസുദേവന്‍ നായരുടെ മുഖക്കുറിപ്പോടെ അദ്ദേഹത്തിന്റെ ആദ്യ കഥാ സമാഹാരം പുറത്തിറങ്ങുന്നതും സഹൃദയ ശ്രദ്ധ ആകര്‍ഷിക്കുന്നതും. മുലപ്പാലിന്റെ മധുരംപോലെയുള്ള ഭാഷാ ഗുണങ്ങളാണ് ഇവരുടെ കഥകളിലൊക്കെ ഞാന്‍ കണ്ടത്. 'വാക്ക്' അതെങ്ങിനെ പ്രയോഗിക്കണം. എങ്ങിനെ ചുരുങ്ങിയ ചില വാക്കുകളിലൂടെ കഥാപാത്രങ്ങളുടെ ആന്തരിക വ്യാപരങ്ങളെ ആവിഷ്ക്കരിക്കണം എന്നൊക്കെയുള്ള സാങ്കേതിക പാഠങ്ങള്‍ പഠിക്കുന്നത് തൊണ്ണൂറുകളിലെ ഈ പെണ്‍കഥകളിലൂടെയാണ്. സാറ ടീച്ചറിന്റെ 'സ്കൂട്ടര്‍' പോലുള്ള ചെറുകഥകള്‍ ഇന്നും വായിക്കാന്‍ കൊതിക്കുന്നവയാണ്.<br />
രണ്ടായിരത്തിന്റെ ആദ്യ ദശകം മുതലിങ്ങോട്ടാണ് സന്തോഷ് എച്ചിക്കാനം, സുസ്മേഷ് ചന്ദ്രോത്ത്, സുഭാഷ് ചന്ദ്രന്, വത്സലന്‍ വാതുശ്ശേരി, അര്‍ഷാദ് ബത്തേരി, അഷിത തുടങ്ങിയവരുടെ കഥകള്‍ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്. <br />
ഭാഷാപോഷിണിയിലൊ മാതൃഭൂമിയിലൊ വരുന്ന ഒരു കഥ ആഴ്ചകളോളം അന്തരീക്ഷത്തില്‍ ചില ഒാളങ്ങള്‍ സൃഷ്ടിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അഷിതയുടെ 'ഇതാലൊ കാല്‍വിനൊ തൃശ്ശൂര്‍ ബസില്‍' എന്ന കഥ അതിന്റെ ഭാവുകത്വപരമായ സവിശേഷത സാങ്കേതിക പുതുമ, അതിനൊപ്പം വയ്ക്കാവുന്ന കഥകള്‍ക്ക് പിന്നെയും ഏറെക്കാലം വേണ്ടിവന്നു. <br />
സന്തോഷ് എച്ചിക്കാനത്തിന്റെ ദിനോസോറിന്റെ മുട്ട, പന്തിഭോജനം പോലുള്ള കഥകളും മറ്റും ആഘോഷിക്കുന്നത് മുംബൈയില്‍ എത്തിയതിനു ശേഷമാണ്. <br />
മുംബൈ പക്ഷെ വായന അനാഥമാക്കി കുറച്ചു കാലത്തേക്കെങ്കിലും. പുസ്തകങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനും ഒരു ചെറിയ കൂരയില്ലാത്ത മുംബൈയിലെ ഏതൊരു 'ബാച്ചി'യും അനുഭവിക്കുന്ന വേദനയും അപമാനവും എന്നെയും വലിയൊരളവില്‍ ബാധിച്ചിരുന്നു. ഇപ്പോള്‍ പുസ്തകങ്ങളുടെ സുകൃതമുണ്ണുമ്പോഴും പഴയ പനിക്കാലം ഓര്‍ക്കാതിരിക്കാനാവില്ല. <br />
<br />
<b>വിക്ടര്‍ ലീനസ്</b><br />
<br />
<a href="https://3.bp.blogspot.com/-e_Ix4mJd898/VrhtspABKEI/AAAAAAAADBY/NhpqSL6LvFI/s1600/02.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://3.bp.blogspot.com/-e_Ix4mJd898/VrhtspABKEI/AAAAAAAADBY/NhpqSL6LvFI/s1600/02.jpg" /></a>ഞാന്‍ എന്നത് ഒരു ഏകകമാണ്. അതിലിരുന്നുകൊണ്ട് അവനവനെത്തന്നെ കേള്‍പ്പിച്ചുകൊണ്ടിരുന്ന ആത്മഭാഷണത്തിന്റെ കവിഞ്ഞൊഴുകലായി അപ്പൂപ്പന്താടിപോലെ ഭാരമില്ലാതെ അലച്ചിലുകളായി, എഴുപതുകളുടെ യുവതയുടെ വീര്‍പ്പുമുട്ടലായി ആധുനികതയെ വായിക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. വിക്ടര്‍ ലീനസ് എന്ന എഴുത്തുകാരന്റെ 12 കഥകളടങ്ങുന്ന 'വിക്ടര്‍ ലീനസിന്റെ കഥകള്‍' (സമ്പൂര്‍ണ്ണം) വായിക്കുമ്പോള്‍ നമ്മള് വല്ലാത്തൊരു വീര്‍പ്പുമുട്ടലില്‍ ഇടിച്ചു തകരുന്നു.<br />
<br />
'നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം' എന്ന കഥയില്‍ വിക്ടര്‍ നമ്മുടെ കണ്ണില്‍ കളങ്കിതയായ കൂട്ടുകാരിയോടു പറയുന്നു 'ജീവിതം നമ്മുടെ മേല്‍ തേച്ചുവിടുന്നതൊന്നും കറയും കളങ്കവുമായി എനിക്കു തോന്നിയിട്ടില്ല'.<br />
രണ്ടു മൂന്നൊ കഥകളില്‍ നിരന്തരം കടന്നുവരുന്ന ലീല എന്ന ലൈംഗികതൊഴിലാളി വിക്ടറിന്റെയും വായനക്കാരന്റെയും ആത്മസുഹൃത്താകുന്നത് ഈ കാഴ്ച്ചപ്പാടിലാണ്. '53ലൊരു പകല്‍', 'നീണ്ട നിശബ്ദതയ്ക്കു ശേഷം', 'യാത്രാമൊഴി', 'വിട' വായിച്ചു മടക്കിവച്ചാലും കൂടെ പോരുന്ന കഥകള്‍...<br />
<br />
മാതൃഭൂമി കഥകളുടെ വിധിനിര്‍ണ്ണയിച്ചിരുന്ന ഒരു കാലത്ത് വിക്ടര്‍ ലീനസ്സിന്റെ ആദ്യ കഥ 'മഴമേഘങ്ങളുടെ നിഴലില്‍' പ്രസിദ്ധീകരിച്ചുകണ്ട് വിക്ടര്‍ നിര്‍വൃതിയടയുമ്പോഴേക്കും ജീവിതം വിക്ടറിനെ ഏറെക്കുറെ കൈവിട്ടു കഴിഞ്ഞിരുന്നു. വായനയോടുള്ള അടങ്ങാത്ത ആസക്തിയില്‍, സ്വന്തം സര്‍ഗ്ഗാത്മകതയെ വിക്ടര്‍ എവിടെയൊ സ്വയം പാര്‍ശ്വവത്ക്കരിക്കുകയായിരുന്നു എന്നു തോന്നുന്നു. 1991ല്‍ ആകസ്മികമായി മരണമടഞ്ഞതിനു ശേഷമാണ് അദ്ദേഹത്തിന്റെ 'യാത്രമൊഴി' എന്ന അറംപറ്റിപ്പോയ കഥ മാതൃഭൂമി പ്രസിദ്ധീകരിക്കുന്നത്. വേദനയോടെയല്ലാതെ ആ പുസ്തകത്തെ മടക്കിവയ്ക്കാന്‍ ഒരു വായനക്കാരനുമാകില്ല.<br />
<br />
വിക്ടര്‍ ലീനസ്സിന്റെ ജീവിതവും കഥകളും ഒരോ അക്ഷരസ്നേഹിയുടേയും മനസ്സില്‍ ഉണങ്ങാത്ത മുറിവാണ്. അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ മലയാള ചെറുകഥയുടെ രൂപവും ഭാവവും മാറ്റിമറിക്കുന്ന കഥകള്‍ പിന്നെയും എഴുതിയേനെ...<br />
<br />
വിക്ടറിന്റെ കഥയേയും ജീവിതത്തേയും വിലയിരുത്താന്‍ ഞാന്‍ അശക്തനാണ്.<br />
<br />
<b>ഇന്നത്തെ അഥിതി അതീത ശക്തി</b><br />
<br />
<a href="https://2.bp.blogspot.com/-pMB6Zez4UKc/VrhuOCRc5II/AAAAAAAADBc/QWXf77s8bB0/s1600/3.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://2.bp.blogspot.com/-pMB6Zez4UKc/VrhuOCRc5II/AAAAAAAADBc/QWXf77s8bB0/s320/3.jpg" width="320" /></a>ഒരു നോവലിനെക്കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകളുമായി ഒത്തുപോകുന്ന ഒരു കൃതിയല്ല കെ.പി. നിര്‍മ്മല്‍ കുമാറിന്റെ 'ഇന്നത്തെ അഥിതി അതീത ശക്തി'. മഹാഭാരതത്തെ സമകാലിക രാഷ്ട്രീയ ജീവിതത്തിന്റെ ഭാവുകത്വങ്ങളിലൂടെ ആവിഷ്ക്കരിക്കുന്ന ഒരു നോവല്‍. ഭാരത കഥാപാത്രങ്ങളിലൂടെ ഉദ്ഘോഷിക്കപ്പെടുന്ന സനാതന ധര്‍മ്മബോധവും, ലൈംഗിക ജീവിതവുംമൊക്കെ കെ.പി. നിര്‍മ്മല്‍ കുമാറിന്റെ കൃതഹസ്തതയില്‍ പുനഃസൃഷ്ടിക്കപ്പെടുമ്പോള്‍ അതിനൊരു പുതിയ മാനം കൈവരുന്നു.<br />
സ്വത്തും അധികാരവും ഭോഗവും കേന്ദ്രസ്ഥാനത്തുനില്‍ക്കുന്ന സമകാലിക രാഷ്ട്രീയവും അതിന്റെ അരമനയിലും അടുക്കളയിലും വിടുവേല ചെയ്യുന്ന മാധ്യപ്രവര്‍ത്തനത്തെയും വായനക്കാരനെക്കൊണ്ട് വിചാരണ ചെയ്യിക്കാന്‍ പോന്ന ഒരു അതീത ശക്തിയായി ഈ നോവല്‍ നിറയുന്നു.<br />
മഹാഭാരതത്തിന്റെ എല്ലാ പുനഃരാവിഷ്ക്കാരങ്ങളിലുമെന്ന പോലെ കൗരവരുടേയും പാണ്ഡവരുടേയും ധര്‍മ്മാധര്‍മ്മങ്ങള്‍ നേരിട്ടല്ലെങ്കിലും ഇവിടെയും വിചാരണ ചെയ്യപ്പെടുന്നുണ്ട്.<br />
സാധാരണ നിലയ്ക്ക് വി.കെ.എന്‍. ഫലിതങ്ങളിലൂടെ ഇതള്‍വിരിയേണ്ട ഒരു ഭാവ പശ്ചാത്തലത്തെ നിര്‍മ്മല്‍കുമാര്‍ തന്റെ മൗലിക സിദ്ധിയിലൂടെ വേറിട്ടൊരു വായനാനുഭവം തന്നെ പകര്‍ന്നുകൊടുക്കുന്നുണ്ട് വായനക്കാരന്. എടുത്തു പറയേണ്ടത് അതിന്റെ ഭാഷയാണ്. അത് ഒരു കഥാപാത്രങ്ങളേയും ബോധപൂര്‍വ്വം ആക്രമിക്കുന്നില്ല. മറിച്ച് ഓരോ കഥാപാത്രങ്ങളേയും ആവിഷ്ക്കരിക്കുന്നത് അതിന്റെ നിര്‍മ്മമമായ സ്വാഭാവികതയിലൂടെയാണ്. ധര്‍മ്മവും നീതിയും വെള്ളയും മഞ്ഞയുപോലെ വേറിട്ടു കിടക്കുന്നില്ല എന്ന ആത്മബോധം ഇതിഹാസത്തെക്കുറിച്ചുള്ള എല്ലാ അവബോധങ്ങളേയും ഒന്നുകൂടെ തകര്‍ത്തെറിയുന്നു.<br />
ഭാരത കഥാപാത്രങ്ങളുടെ ലൈംഗിക അരാജകത്വത്തിലേക്കും വ്യവസ്ഥാപിതമെന്നു നമ്മള് കരുതുന്ന അവ്യവസ്ഥതികളിലേക്കും വെളിച്ച വീശുന്ന നോവലിലെ കാലം ഇരുപത്തൊന്നാം നൂറ്റാണ്ടായിട്ടും കഥാപാത്രങ്ങലുടെ മനശ്ശാസ്ത്ര പരിസരങ്ങളിലും, ലൈംഗികതയിലും പറയത്തക്ക ഒരു വ്യത്യാസവുമില്ലായെന്നത് വായനക്കാരെ അത്ഭുതപ്പെടുത്തും. ഒരു പക്ഷെ ഈ കണ്ടെത്തലാണ് ഈ നോവലിന്റെ മര്‍മ്മം എന്ന് എനിക്കു തോന്നുന്നു.<br />
<br />
<b>ജനിതകങ്ങളില്‍</b><br />
അച്ഛന് ചന്തയില്‍ നിന്ന് പച്ചക്കറിയും ഉപ്പും മുളകും പരിപ്പും നാളികേരവുമൊക്കെ വാങ്ങിക്കൊണ്ടുവന്ന് അമ്മയെ ഏല്‍പ്പിക്കുന്നു. അമ്മ പച്ചക്കറികള്‍ ചെറുതായി നുറുക്കി പരിപ്പു വേവിച്ച് തേങ്ങയരച്ച് പാരമ്പര്യത്തിന്റെ സുകൃതരസമന്ത്രങ്ങളുരുക്കഴിച്ച് കറിയുണ്ടാക്കി അതിന് സാമ്പാര്‍ എന്നൊരു പേരു കൊടുക്കുന്നു. അച്ചന് വാങ്ങിയ പച്ചക്കറിയും മറ്റുസാധനങ്ങളുമുപയോഗിച്ച് അമ്മ സ്വാദിഷ്ടമായ ഒരു അഴകൊഴമ്പന്‍ സാമ്പാറുണ്ടാക്കുന്നു!. അമ്മയുടെ സാമ്പാര്‍ ഒരാവിഷ്ക്കാരമാണ്. വെറുതെ കുറെ പച്ചക്കറി വെള്ളത്തില്‍ മുറിച്ചിട്ടാല്‍ സാമ്പാറാവില്ല. അതിന്റെ രുചിപാകങ്ങളറിഞ്ഞുവേണം സാമ്പാറുണ്ടാക്കാന്‍. ഒരു ധ്യാനംപോലെ അമ്മ അതു ചെയ്യുന്നു.<br />
സി. പി. കൃഷ്ണകുമാറിന്റെ ''ജനിതകങ്ങളില്‍' എന്ന നോവല്‍ വായിച്ചു തീരുമ്പോള്‍ മേല്‍പ്പറഞ്ഞ അമ്മയുടെ കരവിരുത് നമ്മുക്ക് അനുഭവപ്പെടുന്നില്ല. കഥപറയാന്‍ മാത്രമാണ് അദ്ദേഹത്തിന് ഭാഷ. അതിനപ്പുറം ശില്പപരമായ നിര്‍മ്മാണ പടുത്വം അദ്ദേഹത്തിന്റെ നോവലുകളില്‍ കാണുക അസാധ്യമാണ്. ഭേദപ്പെട്ട കഥകള്‍ എഴുതിയിട്ടുള്ള കൃഷ്ണകുമാറിന്റെ 'ജനിതകങ്ങളില്‍' എന്ന നോവല്‍ എന്നെ നിരാശപ്പെടുത്തുന്നു. മുന്‍ നോവലുകളില്‍ നിന്ന് പുതിയ നോവലിന് നല്ല റീഡബിലിറ്റിയുണ്ട് എന്ന നന്മ കാണാതിരിക്കുന്നില്ല.<br />
<br />
<b>സൈക്കിള്‍</b><br />
ഒരു സൈക്കിള്‍ കടയില്‍ നമ്മള് നില്‍ക്കുകയാണ്. ചുമരില്‍ ചക്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. ബെല്‍ ബ്രേക്ക്, മല്‍ഗാര്‍ഡ് എല്ലാ വേറെ വേറെയായി കൂട്ടിയിട്ടിരിക്കുന്നു. സൈക്കിള്‍ മെക്കാനിക്ക് പണിയായുധങ്ങളെടുത്ത് എല്ലാം യധാവിഥി ഘടിപ്പിച്ചു തുടങ്ങുന്നു. ഒരു മണിക്കുറിനുള്ളില്‍ കണ്മുന്പില് പ്രവര്‍ത്തന സാധ്യമായ ഒരു സൈക്കിള്‍ ഇതള്‍ വിരിയുന്നു!. ഒരു മണിക്കൂര്‍ മുന്‍പ് ഇതേ സൈക്കളിള്‍ മറ്റു പലതായി ഇവിടെത്തന്നെയുണ്ടായിരുന്നു. ഇപ്പോഴാണ് അത് സൈക്കിളായത്. സൈക്കിള്‍ ഒരു യന്ത്രമായി പരിണമിച്ചിരിക്കുന്നു. ഇപ്പോള്‍ അതിനൊരു അസ്തിത്വമുണ്ട്. ഇപ്പോള്‍ സൈക്കിള്‍ ഉപോയഗിച്ച് നമുക്ക് സഞ്ചരിക്കാവുന്നതാണ്. <br />
ഒരു സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള സങ്കേതങ്ങള്‍ ഇവിടെത്തന്നെയുണ്ട്. അതിനെ യഥാവിഥി ഘടിപ്പിക്കുക മാത്രമാണ് ഒരു കലാകാരന് ചെയ്യുന്നത്. ഒരാള്‍ നടക്കുന്നതിലും വേഗത്തില്‍ ഒരു സൈക്കിളില്‍ നീങ്ങുന്നു. ഇവിടെ സൈക്കിളിന്റെ സ്ഥാനത്ത് ഒരു സമൂഹത്തെ ചലനാത്മകമാക്കുന്നത് കലയും സാഹിത്യവുമാണ്. മുംബൈയില്‍ വലിയ വലിയ നാടക കൂട്ടായ്മകള്‍ വേണം. അത് സമൂഹത്തെ ചലനാത്മകമാക്കുന്നു. മുംബൈയുടെ ആന്തരിക ജീവിതത്തെ ചലനാത്മകമായി നിലനിര്‍ത്തിയ കലാകാരനായിരുന്നു ശ്രീ വിളപ്പില്‍ മധു. അദ്ദേഹത്തിന്റെ ചിതയിലെ തീകൊണ്ട് ഇവിടെ ഇനിയും ഒരുപാട് നല്ല നാടകങ്ങളുടെ തിരി തെളിയണം. അതാണ് അദ്ദേഹത്തോട് ചെയ്യാനുള്ള ഏറ്റവും വലിയ ആദരവ്.<br />
<br />
<b>ചോദ്യം ഉത്തരം</b><br />
<br />
<b>ചിരിയും ഇളിയും തമ്മിലുള്ള വ്യത്യാസമെന്ത്?</b><br />
ഈ വിഷയത്തില്‍ പി. പി. രാമചന്ദ്രന്റെ ഒരു കവിതതന്നെയുണ്ട്. സിനിമാ നടന് ജദീഷിന്റെ കോമഡി സ്റ്റാര്‍ കാണുമ്പോഴാണ് ചിരി ഇളിയാകുന്നതിനെക്കുറിച്ച് ഓര്‍മ്മ വരുന്നത്. മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഈ ഹാസ്യ നടന് വളിപ്പുകള്‍ക്ക് തോറ്റംപാടുന്നതു കാണുമ്പോള്‍ ചിരി ഇളിയാകുന്ന ഭീകര കാഴ്ച്ച മലയാളികള്‍ കാണുന്നു. എന്തുകണ്ടാലും ഇളിക്കാനും കൈയ്യടിക്കാനും കുലിക്ക് കുറച്ച് കാണികളേയും കൊണ്ടിരുത്തിയിരിക്കും.<br />
<b><br />നല്ല എഴുത്തുകാര്‍ നല്ല പ്രാസംഗികരായിരിക്കണമെന്നില്ല എന്തുപറയുന്നു?</b><br />
എം.എന്‍.വിജയന്റെ എഴുത്തും പ്രസംഗവും ഒരുപോലെയായിരുന്നു. അഴീക്കോട് മാഷ് വാക്കുകള്‍കൊണ്ട് ചില മാജിക്കൊക്കെ കാണിക്കും പക്ഷെ അത് പകര്‍ത്തിയെഴുതുമ്പോള്‍ അതേ ശക്തി കിട്ടില്ല. എഴുത്തും പ്രസംഗവും ഒരുപോലെ ചെയ്യുന്ന പ്രതിഭകള്‍ വളരെ ചുരുക്കം മാത്രമെയുള്ളു. സുനില്‍ പി. ഇളയിടത്തിന്റെയും, ചുള്ളിക്കാട്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവര്‍ രണ്ടിടത്തും തിളങ്ങുന്നവരാണ്. ഒരു കാലത്ത് സീരിയല്‍ നോവലുകളിലൂടെ എന്റെ ഹൃദയം കവര്‍ന്ന സി. രാധാകൃഷ്ണനെ നേരില്‍ കാണാന്‍ മോഹിച്ചിരുന്നു. മുംബൈയില്‍ ഒരു സാഹിത്യ സായാഹ്നത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം കണ്ടപ്പോള്‍ അമ്പരന്നുപോയി. അദ്ദേഹത്തിന്റെ എഴുത്തുപോലെയല്ല..! ഒരു സാധു മനുഷ്യന്. എത്ര മന്ത്രസ്ഥായിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്യാവസാനം വരെ അങ്ങിനെതന്നെ. എന്നാലും അദ്ദേഹത്തെ ഇഷ്ടം. ആദരവ്<br />
<br />
<b>നല്ല എഴുത്തുകാരൊക്കെ നല്ല പ്രാസംഗികരാകണെന്ന് ഒരു നിര്‍ബന്ധവുമില്ല. ശരിയല്ലേ?</b><br />
എം.ജി. രാധാകൃഷ്ണന് എന്ന നമ്മുടെ പ്രിയപ്പെട്ട എംജി ആശാന് നല്ലൊരു എഴുത്തുകാരനാണ് എന്നാല്‍ അദ്ദേഹം എപ്പോഴും പൊതുവേദികളില്‍ നിന്ന് ദൂരെ മാറി നിന്നു. മുംബൈക്കാരുടെ സ്വന്തം എഴുത്തുകാരനായ നോവലിസ്റ്റു ബാലകൃഷ്ണനും സൗമ്യമായി സംസാരിക്കുന്നയാളാണ്. നല്ല കവിതകളെഴുതുന്ന പി.ബി. ഋഷികേശനും, ടി.കെ. മുരളീധരനും, മണിരാജും വേദികളില്‍ നിന്ന് ഒരുപാടകന്നു നില്ക്കുന്നു. എന്നാല്‍ പേന കൈകൊണ്ടു തൊടാത്ത ചിലരെങ്കിലും ബോംബേയിലുണ്ട്. പ്രസംഗമാണ് അവരുടെ സാഹിത്യ ജീവിതം. മുംബൈയില്‍ സാഹിത്യ സായാഹ്നങ്ങളില്ലാതാവുന്ന കാലത്ത് അവര്‍ക്കു വംശനാശം വരും.<br />
<br />
<b>നല്ല എഴുത്തുകള്‍ ഉണ്ടാകാന്‍ എന്തുചെയ്യണം. മുംബൈയില്‍ സാധാരണ നടക്കാറുള്ള സാഹിത്യ ചര്‍ച്ചകള്‍ക്ക് ഒരു ബദല്‍ നിര്‍ദ്ദേശിക്കാമൊ?</b><br />
എഴുതുന്നവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വായനയേയും ആസ്വാദനത്തേയും സംബന്ധിക്കുന്ന കളരികള്‍ വേണം. ഭാഷയിലെ ഉത്തമ കൃതികളെക്കുറിച്ചുള്ള സര്‍ഗ്ഗാത്മക സംവാദങ്ങള്‍ നടക്കണം. ഭാഷയുടെ നന്മകള് സ്വന്തം രചനയിലേക്ക് സംക്രമിപ്പിക്കുന്നതിലേക്കു നയിക്കുന്ന ശില്പശാലകളാണ് നമുക്കാവശ്യം.</div>
സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com1tag:blogger.com,1999:blog-3148943023870667542.post-60230205905369372072015-12-12T08:07:00.001+05:302015-12-12T08:07:06.294+05:30നഗരത്തിലെ കാല്‍പ്പനിക ജീവിതം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-1FXYrju-8qw/VmuG5iDjvOI/AAAAAAAAC6g/HSI7T8jy1fA/s1600/1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="152" src="http://3.bp.blogspot.com/-1FXYrju-8qw/VmuG5iDjvOI/AAAAAAAAC6g/HSI7T8jy1fA/s320/1.jpg" width="320" /></a></div>
<br />
<a href="http://1.bp.blogspot.com/-XMnDJizYtqo/VmuIIlUGd5I/AAAAAAAAC6w/mt5z5AFTjME/s1600/3.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"></a><a href="http://1.bp.blogspot.com/-XMnDJizYtqo/VmuIIlUGd5I/AAAAAAAAC6w/mt5z5AFTjME/s1600/3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"></a>പത്തു ഫര്‍ലോങ്ങുനടന്നാല്‍ വായനശാല, അരഫര്‍ലോങ്ങു നടന്നാല്‍ അമ്പലം, പോസ്റ്റോഫീസ്, വല്ലപ്പോഴുമൊരിക്കല്‍ ദൂരെ എവിടെനിന്നൊ, ഗ്രാമത്തിലോടുന്ന ഏക മിനിബസ്സിന്റെ ഹോണടി-ഇരമ്പല്‍. ദൂരെ പാടത്തിനുമക്കരെ കാവല്‍പനകളുടെ സന്ധ്യാപഥങ്ങള്‍. ആകാശത്തെവിടെയൊ ഒരു കൂവലടര്‍ത്തിയിട്ടു പോകുന്ന ഒരു വേഴാമ്പല്‍, വട്ടമിട്ടു പറക്കുന്ന ഒരു പരുന്തിന് കരച്ചില്... ഇന്നും എത്ര കാല്പനികമാണ് ഈ സന്ധ്യകള്‍ എന്ന് കഴിഞ്ഞ അവധിക്കാലത്ത് ഒരു പാലക്കാടന്‍ വൈകുന്നേരത്തില്‍ അതിരുകളില്‍ കാവല്‍പ്പനവരമ്പിന്റെ ചോട്ടില് നിന്ന് നിറങ്ങള്‍ കൊഴിയുന്ന പകലറുതിയില്‍ എന്റെ നാടുകണ്ടപ്പോള്‍ ഞാനിങ്ങനെ ഓര്‍ത്തുപോയി. <br /><br />നാട്ടിന്‍പുറത്തിനുമാത്രമല്ല നഗരത്തിനുമുണ്ട് കാല്പനികമായ ഭംഗികള്‍ എന്ന് കുറെക്കാലം ഈ നഗരത്തില്‍ ജീവിച്ചതിനുശേഷമാണ് എനിക്കു മനസ്സിലായത്. കാക്കയും കുയിലും കരയുന്ന പുലരികളൊ പരന്ന പാടങ്ങളൊ, പച്ചപുതച്ച പുല്‍വരമ്പുകളൊ ഇല്ലെങ്കിലും ഈ നഗരം നാടുപോലെതന്നെ കാല്പ്പനികമാണ്. നഗരത്തിന്റെ കാല്‍പ്പനികത മുഴുവന്‍ പണ്ടുമതുലെ ഇവിടെ താമസിച്ചുവരുന്ന 60 കഴിഞ്ഞ മലയാളികളുടെ മുഖത്താണെന്ന് ചിലപ്പോഴൊക്കെ തോന്നും. എഴുപതുകളില്‍ ഈനഗരത്തില്‍ ചേക്കേറിയ പലര്‍ക്കും വീടായി കാറായി, മക്കളൊക്കെ നല്ല നിലയിലായി; <br />'പെണ്മക്കളെ നഗരത്തിലെ തന്നെ മലയാളി ചെറുക്കന്മാര്ക്ക് കെട്ടിച്ചുവിട്ടു, മോനിപ്പൊ പഠിക്കുന്നു... ബി.ഈ കഴിഞ്ഞു എംബി.എ ചെയ്യാ' ഇതൊക്കെ പറയുമ്പോള്‍ അവരുടെ മുഖത്ത് ഒരു വല്ലാത്ത ചാരിതാര്‍ത്ഥ്യം വന്നു നിറയാറുണ്ട്. ചില പഴയ മലയാളികളുടെ മുഖത്ത് കാല്പനികമായ ഒരു ജീവിതം നയിക്കുന്നതിന്റെ ഒരു സംതൃപ്തി കാണാം. ഒരാള്‍ പറഞ്ഞു 'മക്കളൊക്കെ കൊത്താനും പെറുക്കാനുമായി.... ആകെമൊത്തം സെറ്റില്‍ടായി, ഇനി ഇത്തിരി സാഹിത്യം, കുറച്ചു സാമൂഹികം, സമയമുണ്ടെങ്കില്‍ സാംസ്കാരികം, ഫണ്ടു തരപ്പെടുകയാണെങ്കില്‍ ജീവകാരുണ്യം'. കാല്‍പ്പനികത വഴിഞ്ഞൊഴുകുന്ന ആ മുഖങ്ങള്‍ കാണുമ്പോള്‍, അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ എന്നെപ്പോലുള്ള ദരിദ്രവാസികള്‍ക്ക്, നാളിതുവരെയായി നഗരത്തില്‍ വേരുപിടിക്കാനാകാത്തവര്‍ക്ക്, എപ്പോഴും വീട്ടോര്‍മ്മയുമായി നരകിക്കുന്നവര്‍ക്ക് വിസ്മയം, ആശ്വാസം.<br /><br />മുംബൈ സാംസ്കാരിക സന്ധ്യകളുടെ ഒരു നഗരമാണ്. എല്ലാ ഞായറാഴ്ച്ചകളിലും എന്തെങ്കിലുമൊക്കെ സാഹിത്യ പരിപാടികള്‍ കാണും. അവിടെയെല്ലാം ഞാന്‍ മേല്‍പ്പറഞ്ഞ നമ്മുടെ കാല്പനിക ബുദ്ധിജീവികളെ കാണാം. എഴുപതുകളില്‍ ആസ്വദിച്ച യൗവ്വനത്തിന്റെ സര്‍ഗ്ഗാത്മകയും വായനയുമൊക്കെ വച്ചുവിളമ്പാനും ആഘോഷിക്കാനുമൊക്കെ ഇന്നും നീക്കിയിരുപ്പായി ഒരുപാടു സാഹിത്യ സദസ്സുകള്‍ മുംബൈയിലുണ്ടാകുന്നു. അതിലൊക്കെ ആദ്യംപറഞ്ഞ ചരിതാര്‍ത്ഥ്യരായ വാര്‍ദ്ധക്യംത്തിലേക്കു കടന്ന പഴയ ആ ക്ഷുഭിത യൗവ്വനത്തിന്റെ ഉടമകള്‍ വിഹരിക്കുന്നു. അവരാണ് പുതിയ തലമുറയുടെ സര്‍ഗ്ഗാത്മകതയുടെ മൂല്യത്തെ അളക്കുന്നവര്‍. അവര്‍ കവിതയുടെ റസീപ്പി കുറിച്ച് മൂന്നാം തലമുറയ്ക്കു കൊടുത്തുകൊണ്ടു പറയുന്നു 'കവിതാ ച്ചാല്‍ ഇങ്ങിനെ വേണം', 'കഥയാവണം ച്ചാല്‍.... ദാ ദിങ്ങിനെ എഴുതണം.....' ക്ഷുഭിത യൗവ്വനത്തിന്റെ കാമ്പസ്സ് ഓര്‍മ്മകളില്‍ ജീവിക്കുന്ന അവര്‍ തന്റെ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍, സ്കൂള്‍ ബസ്സില്‍ അയച്ച് പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനെ സൗകര്യപൂര്‍വ്വം മറക്കുന്നു. പക്ഷെ സാഹിത്യ സായാഹ്നങ്ങളില്‍മാത്രം അവര്‍ 'പുല്‍പ്പള്ളിയും', 'തലശ്ശേരി'യുമൊക്കെ അയവിറക്കുന്നു. <br /><br />വേരുപിടിക്കാത്തവര്‍ അനവധിയാണ്, മൂന്നാം തലമുറയില്‍ പലരും നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെ നാടുവിട്ടവര്‍. പന്ത്രണ്ടു മണിക്കൂറിലധികം തൊഴില്‍ശാലയില്‍ കഴിയുന്നവര്‍. തിരക്കുപിടിച്ച ലോക്കലില്‍ ചാരിനില്ക്കാന് ഇത്തിരി സൗകര്യം കിട്ടിയാല്‍ ആഴ്ച്ചപതിപ്പും, ഇരിക്കാന്‍ ഇടംകിട്ടിയാല്‍ വിസ്തരിച്ചൊരു നോവലും വായിക്കാമല്ലൊ എന്ന് തന്റെ ജീവിതത്തിലെ ഒഴിയാബാധയായ സര്‍ഗ്ഗാത്മക ജീവിതത്തിന് അമൃതേത്തു നടത്തുന്നവര്‍. ഇവര്‍ക്ക് കവിതയെന്നാല്‍ തന്റെ സ്വത്വത്തെ തകര്‍ക്കാതെ നിലനിര്‍ത്താനുള്ള ഒരു തുള്ളിമരുന്നാണ്. വായനയെന്നാല്‍ ശുഷ്കിച്ചുകൊണ്ടിരിക്കുന്ന, മരണശയ്യയിലായ തന്റെ ആന്തരിക ജീവിതത്തെ നിലനിര്‍ത്താനുള്ള അരിഷ്ടമാണ്. ഇവിടുത്തെ സാഹിത്യ സാംസ്കാരിക സന്ധ്യകളില്‍ അവര്‍ പോകുന്നത് അവനവനെത്തന്നെ തിരഞ്ഞുകൊണ്ടാണ്. ഈയ്യിടെയായി ഇത്തരക്കാര്‍ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്നു എന്നുപറയാന്‍കൂടിയാണ് ഇത്രയുമൊക്കെ പറഞ്ഞത്. മുംബൈ ഇന്നവരെ ഭ്രമിപ്പിക്കുന്നില്ല. ഉയര്‍ന്നുകൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് വിലയും 'ബാച്ചി' വീടുകളുടെ (ബാച്ചിലര്‍മാരുടെ വീടുകള്‍) ദൗര്‍ലഭ്യവുമൊക്കെ അവരെ വല്ലാത്ത അരക്ഷിതാവസ്ഥയിലെത്തിക്കുന്നു. അതോടെ പഴയതുപോലെ ബാച്ചികള് നഗരത്തില്‍ വരുന്നില്ല. പണ്ടൊക്കെ ഒരു കെട്ടിടത്തില്‍ ചുരുങ്ങിയത് മൂന്നു ബാച്ചി ഫ്ലാറ്റുകളെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ പണ്ടത്തെ ബാച്ചികളായിരുന്ന വിവാഹിതര്‍ക്ക് കേരളത്തില്‍ നിന്നെത്തിയ ഇന്നത്തെ ബാച്ചീസിനെ കണ്ടുകൂടാ... വീട്ടില്‍ കേറ്റാന്‍ കൊള്ളാത്തവരെന്നാണ് ചിലരെങ്കിലും അവരെക്കുറിച്ചു അപവാദം പറയുന്നത് !<br /><br />രണ്ടു തലമുറ പിന്നിലുള്ളവര്‍ക്ക് ഈ ഇരമ്പുന്ന നഗരം ഒരു 'കാല്പനിക കേരളമാണ്' എന്നാല്‍ തൊണ്ണൂറുകളില്‍ വായിച്ചും എഴുതിയും രണ്ടായിരിത്തി പതിനഞ്ചില്‍ ഈ നഗരത്തിന്റെ പ്രചണ്ഡമായ ജീവിതവേഗങ്ങളില്‍ ഇതിന്റെ പല്ചക്രങ്ങളില് കുടുങ്ങിപ്പോയ പിന്‍തലമുറകള്‍ക്ക് എഴുത്ത് ഒരു ബാധയാണ് - ചിലപ്പോഴൊക്കെ വല്ലാത്ത ശാപവും.<br /><br /><b>പെരുമാള്‍ മുരുകന്</b><br /><a href="http://4.bp.blogspot.com/-mU-bXYK2i_A/VmuHIzZA9nI/AAAAAAAAC6o/Jr9qXrI2_Zc/s1600/2.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="293" src="http://4.bp.blogspot.com/-mU-bXYK2i_A/VmuHIzZA9nI/AAAAAAAAC6o/Jr9qXrI2_Zc/s320/2.jpg" width="320" /></a>ചരിത്രവും ഫിക്ഷനേയും സമന്വയിപ്പിച്ചുകൊണ്ട് പുതിയ ഒരു ഭൂമിക സൃഷ്ടിക്കുന്ന നോവലുകള്‍ മലയാളത്തില്‍ ധാരാളമായി ഉണ്ടാകുന്നു. സേതുവിന്റെ 'മറുപിറവി', എന്‍. എസ്. മാധവന്റെ 'ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍', ടി.ഡി. രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'. ഹിസ്റ്റോറിസിസത്തിന്റെ ഹിസ്റ്റോറിക് ഫിക്ഷന്റെ അനന്ത സാധ്യതകളില്‍ ആവോളം അഭിരമിക്കുന്ന എഴുത്തുകാര്‍ പുതിയ ഒരു ഭാവുകത്വം സൃഷ്ടിക്കുന്നുണ്ട് മലയാളത്തില്‍. എന്നാല്‍ അതൊന്നും സമകാലിക ജീവിതത്തിന്റെ കാതലായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടൊ എന്ന ചോദ്യം ബാക്കിയാകുന്നു.<br /><br />പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ (മാതോരുപാകന്‍) എന്ന നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഈ ചോദ്യം പ്രബലമാകുന്നു. എഴുപതു വര്‍ഷം മുന്‍പ് തിരുച്ചെന്തൂരിലെ ഒരു അര്‍ദ്ധാനാരീശ്വര ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ആചാരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു നോവലാണ് ഇത്. സമകാലിക കുടുംബജീവിതത്തിന്റെ അടിത്തറകളെ വരെ ചോദ്യം ചെയ്യുന്നപ്രശ്നവല്‍ക്കരിക്കുന്ന ഒരു ശക്തമായ നോവല്‍. വ്യവസ്ഥാപിത കുടുംബ സമൂഹത്തില്‍ കുട്ടികളില്ലാത്ത കാളി-പൊന്ന ദമ്പതികളുടെ ദാമ്പത്യത്തില്‍ നേരിടേണ്ടി വരുന്ന അപമാനങ്ങളെ അതി ശക്തമായി പെരുമാള്‍ മുരുകന് വരയ്ക്കുന്നു. വ്യവസ്ഥാപിത തമിഴ് ജീവിതത്തില്‍ വന്ധ്യത ഒരു വലിയ ദുരന്തമായി തീരുന്നതിനെ അവതരിപ്പിക്കുന്നുണ്ട് ഈ നോവലില്‍. വൈയ്യക്തിക ജീവിതത്തിലെ പരസ്പര വിശ്വാസത്തേയും സ്നേഹത്തേയും വരെ തച്ചുതകര്‍ക്കുന്ന അതി ദാരുണമായ ഘട്ടത്തിലേക്ക് വന്ധ്യത വളര്‍ന്നു വരുന്നു. പക്ഷെ ഈ ദമ്പതികള്‍ അവരുടെ കൈകൊണ്ട് അവരുടെ മണ്ണില്‍ നട്ടുവയ്ക്കുന്ന വിത്തുകള്‍ ഊര്‍ജ്ജിത ശേഷിയോടെ വളരുന്നുണ്ട്. ഒരു കൃഷീവലന് എന്നുള്ള നിലയ്ക്ക് കാളി ഒരു വേറിട്ട വ്യക്തിയാണ്. പക്ഷെ സ്വന്തം ഭാര്യയ്ക്ക് ഒരു കുഞ്ഞിനെ നല്കുന്നതില് കാളി പരാജയപ്പെടുന്നു. അവരുടെ ജീവിതത്തിന്റെ പ്രണയത്തെ സ്വരലയത്തെ വ്യവസ്ഥാപിത കുടുംബ നീതികള്‍ പലതരത്തില്‍ കുത്തി നോവിക്കുന്നു. നോവലിന്റെ കേന്ദ്ര പേമേയമായി നിലനില്‍ക്കുന്നത് ഈ വ്യവസ്ഥാപിത കുടുംബമെന്ന സ്ഥാപനത്തിലെ ഈ അനീതികളാണ്. തിരുച്ചെങ്ങോടിലെ ക്ഷേത്രത്തിന്റെ ഉത്സവത്തിലെ പതിനാലാം നാള് രാത്രിയില്‍ കുട്ടികളില്ലാത്ത സ്ത്രീകളെ മലകയറ്റിവിടുന്ന ഒരു ആചാരമുണ്ടായിരുന്നു. അന്ന് രാത്രി ഈ സ്ത്രീകള്‍ക്ക് ഉത്സവത്തിനെത്തുന്ന ഏതു പുരുഷനെ വേണമെങ്കിലും പ്രാപിക്കാനുള്ള അവകാശം, മതവും വ്യവസ്ഥാപിത കുടുംബ സംവിധാനങ്ങളും പൂര്‍ണ്ണമനസ്സോടെ അനുവദിച്ചു കൊടുക്കുന്നു!. അവിടെ അന്നുരാത്രിയെത്തുന്ന ഏതു പുരുഷനും ഈ സ്ത്രീകള്‍ക്ക് ദൈവങ്ങളാണ്. അങ്ങിനെ പതിവ്രതകള്‍ 'ദൈവക്കുഴന്ത'കള്‍ക്ക് ജന്മംകൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.<br /><br />പൊന്ന കാളിയുടെ സമ്മതമുണ്ടെന്ന തെറ്റീദ്ധാരണയുടെ പുറത്താണെങ്കിലും പാതിവ്രത്യത്തെ മുറിച്ചുകടന്ന് തിരുച്ചെന്തൂരിലെ അര്‍ദ്ധനാരീക്ഷേത്രത്തിലെ പതിനാലാം രാവില്‍ മറ്റൊരു പുരുഷനെ തേടിപ്പോകുന്ന ഘട്ടത്തില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റേയും പൂര്‍ണ്ണാനുവാദത്തോടെ 'വ്യഭിചാരം' ആചാരമാകുന്നു. അത്മാര്‍ത്ഥമായി പ്രണയിക്കുകയും സത്യസന്ധമായ ഒരു കുടുംബജീവിതം നയിക്കുകയും ചെയ്ത കാളിയുടെ ജീവിതം വലിയൊരു ചോദ്യച്ചിഹ്നമായി മാറുന്നു.<br /><br />വ്യഭിചാരംപോലും ഒരു ആചാരമായിരുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് സത്യസന്ധമായി എഴുതിയതിന്റെ പേരില്‍ സാംസ്കാരിക ഫാസിസ്റ്റുകളും, വര്‍ഗ്ഗീയ ഫാസിസ്റ്റുകളും പെരുമാള്‍ മുരുകന് എന്ന എഴുത്തുകാരനെ വേട്ടയാടി, വെട്ടി വീഴ്ത്തി. ഒടുവില്‍ എഴുത്തില്‍നിന്നുതന്നെ പെരുമാള്‍ മുരുകന് ആത്മഹത്യ ചെയ്യേണ്ടി വന്നു.<br /><br />ചരിത്രത്തില്‍ കാല്പനികമായ ബാന്ധവങ്ങളിലൂടെ അല്ലലില്ലാതെ മലയാളി നോവലിസ്റ്റുകള്‍ ചോദ്യങ്ങള്‍ ചോദിക്കാതെ ജീവിക്കുന്നു. പെരുമാള്‍ മുരുകനെ നോക്കി അവര്‍ സഹതപിക്കുന്നുണ്ടാകും. ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ നാട്ടിലെ എഴുത്തുകാരെ കൊല്ലുന്നു, പലരും വധഭീഷണികളെ അഭിമുഖീകരിക്കുന്നു. ലോക സാഹിത്യചരിത്രത്തില്‍ പെരുമാള്‍ മുരുകന് ഒരു വലിയ രക്തസാക്ഷിയാണ്. എന്നാല്‍ നമ്മള് മലയാളി ബുദ്ധി ജീവികള്‍ക്ക് തമിഴ്നാട്ടുകാരെ പുച്ഛമാണ്. ആത്മഹത്യ പാപമാണ് എന്ന് വിശ്വസിക്കാനാണ് നമ്മള് മലയാളി എഴുത്തുകാര്‍ക്ക് ഇഷ്ടം. അവര്‍ ചരിത്രവും ഭാവനയും കൂട്ടിക്കലര്‍ത്തിയ കാല്‍പ്പനികതയുടെ പുതിയൊരു ഭാവുകത്വത്തില്‍ തന്നെത്തന്നെ അനുകരിച്ചുകൊണ്ട് സ്വയം ഭോഗിക്കുന്നു.<br /><br /><b>ടി.ഡി. രാമകൃഷ്ണന്റെ ഇനിയെന്തു ചെയ്യും</b><br />മലയാള നോവല്‍ സാഹിത്യത്തിന് പുതിയൊരു ഭാവുകത്വം പകര്‍ന്നു നല്കിയ ഒരു നോവലാണ് ടി.ഡി രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'. കാലത്തെ മുറിച്ചുകടക്കുന്ന നോവല്‍!. വര്‍ത്തമാനകാല ജീവിതത്തിലെ തിന്മകള്‍ളുടെ അഞ്ചുപതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള അവസ്ഥയെക്കുറിച്ച് ഈ നോവല്‍ ഭീകരമായി ഭാവനചെയ്യുന്നു. കൊന്നും, വ്യഭിചരിച്ചും, ക്രൂരമായി ബലാത്സഗം ചെയ്തും നമ്മള് പരസ്പരം കൊന്നുതിന്നുന്ന, നരമാംസ്യഭോജനമെന്ന അതിഭീകരമായ അവസ്ഥയിലേക്ക് മനുഷ്യന്റെ ക്രൂരത എത്തിച്ചേരുന്നതിനെക്കുറിച്ച് ടി.ഡി.ആര്. ഭാവന ചെയ്യുന്നുണ്ട്. അതുകൊണ്ടുമാത്രമല്ല ഈ നോവല്‍ മലയാള നോവല്‍ സാഹിത്യത്തിന് ഒരു ദിശാബോധം നല്കുന്നു എന്നു ഞാന്‍ പറയുന്നത്. 'എഴുപതുകളുടെ ചോറു തിന്നു വീര്‍ക്കുന്ന നോവല്‍' എന്ന് ഒരിക്കല്‍ സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിനെക്കുറിച്ച് ഇതേ പക്തിയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. സുഭാഷിന്റെ നോവലിന്റെ കാലവും ഭാഷയും എഴുപതുകളുടെ കാല്പനികമായ സാഹചര്യത്തെ അതിന്റെ ഭാഷയെ, ഭാവുകത്വത്തെയാണ് അടയാളപ്പെടുത്തുന്നത്. എന്റെ അഭിപ്രായത്തില്‍ ഇട്ടിക്കോരയാണ് വര്‍ത്തമാനകാലത്തോട് നീതി പുലര്‍ത്തുന്ന നോവല്‍. പറഞ്ഞുവരുന്നത് വേറൊരു കാര്യമാണ് ടി.ഡി. രാമകൃഷ്ണന് ഇട്ടിക്കോരയ്ക്കു ശേഷം പുതിയൊരു നോവല്‍ എഴുതിയിട്ടുണ്ട് 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി'. സംഭവം വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു ഹൃദയവേദനയാണ് അനുഭവപ്പെട്ടത്. അവനവനെ അനുകരിക്കുന്നതിന്റെ അപകടം!. ഇട്ടിക്കോരയുടെ അതേ പാറ്റേണില്‍ മറ്റൊരു നോവല്‍!. പതിവുപോലെ സെക്സും വയലന്സുമൊക്കെ കുത്തിനിറച്ചുകൊണ്ടൊരു നോവല്‍. ഈ നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ഉയര്‍ന്ന ഒരു സംശയമാണ് 'ടി.ഡി. രാകൃഷ്ണന് ഇനിയെന്തെഴുതും' എന്ന്. <br />ഒരു എഴുത്തുകാരന് അവനവനെത്തന്നെ അനുകരിക്കുന്ന ഒരു കാലം വരും. അത് എത്ര നീട്ടിക്കൊണ്ടുപോകാമൊ അത്രയും നീട്ടിക്കൊണ്ടുപോകണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാവും. ടി.ഡി. രാമകൃഷ്ണന്റെ മനസ്സില്‍ നിന്ന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലെ ഭാഷയെ, സങ്കേതത്തെ, ഭാവുകത്വത്തെ ഇടിച്ചുപൊളിച്ചു കളയാന്‍ കഴിയാതെ വന്നതുകൊണ്ടാണ് അതേ പാറ്റേണില്‍ ഒരു സുഗന്ധി എന്ന ആണ്ടാല്‍ ദേവനായകി ഉണ്ടാകുന്നത്. ഇത് വിവേകിയായ വനയനക്കാര്‍ക്ക് മനസ്സിലാകും. കുറഞ്ഞപക്ഷം ടി.ഡി. രാമകൃഷ്ണനെങ്കിലും തിരിച്ചറിഞ്ഞാല്‍ മതി. എങ്കില്‍ ഏറെ കാലം കഴിഞ്ഞിട്ടായാലും അദ്ദേഹം കുഴിച്ച കുഴിയില്‍ നിന്ന് സ്വയം കയറി വരും. വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.<br /><br /><b>ഒരു രാത്രിയുടെ ഓര്‍മ്മയ്ക്ക്</b><br /><a href="http://1.bp.blogspot.com/-XMnDJizYtqo/VmuIIlUGd5I/AAAAAAAAC6w/mt5z5AFTjME/s1600/3.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="240" src="http://1.bp.blogspot.com/-XMnDJizYtqo/VmuIIlUGd5I/AAAAAAAAC6w/mt5z5AFTjME/s320/3.jpg" width="320" /></a>മുംബൈ രാത്രികളിലെ മഞ്ഞവെളിച്ചത്തെക്കുറിച്ച് മുന്‍പ് ഞാനൊരുപാട് എഴുതിയിട്ടുണ്ട്. നഗരത്തിലെ രാത്രിയിലെ ഈ മഞ്ഞവെളിച്ചമാണ് ഈ നഗരത്തിന്റെ സൗന്ദര്യവും അശ്ലീലവും. തല്ലിയാട്ടിയിട്ടും പോകാതെ ഈ നഗരത്തില്‍ ഇരുട്ട് മഞ്ഞച്ച ബള്‍ബുകളുടെ പ്രകാശകൂടാരത്തിനുമേല്‍ ഭാരമായി വീണുകിടക്കും. എത്ര വഴിവിളക്കുകളില്‍ ഒന്നിച്ചു തെളിച്ചാലും ഈ നഗരത്തിന്റെ ചില ഒതുക്കുകളില്‍ ഇരുട്ടു കൂടുകൂട്ടി നില്‍ക്കുന്നത് എനിക്കൊരു ദുരൂഹതയായി തുടരുന്നു. അങ്ങിനെയൊരു ഒതുക്കില്‍വെച്ചാണ് ഒരിക്കല്‍ ഞാനൊരു ബാര്‍ നര്‍ത്തകിയെ പരിചയപ്പെടുന്നത്. നരിമാന് പോയിന്റിലെ സിമന്റ് കൈവരി തീരുന്നയിടത്തെ തിരകള്‍ക്കെതിരെ ഏങ്കോണിച്ചുനില്‍ക്കുന്ന സിമന്റു കല്ലുകളിലൊന്നിലിരുന്നാണ് ഞങ്ങള്‍ ജീവിതം പറഞ്ഞത്. അതിന്റെ ഓര്‍മ്മയ്ക്കാണ് എന്റെ സമാഹരത്തിലെ <a href="http://santhoshpallassana.blogspot.in/2009/11/blog-post.html" target="_blank">'ഉപ്പ്'</a> എന്ന കവിത. വികലാംഗനായ അച്ഛനും അമ്മയും കെട്ടിടങ്ങളിലെ ചവറുകള്‍ അടിച്ചുവാരി വരുമാനമുണ്ടാക്കുന്നു. 5 മക്കളില്‍ രണ്ടാമത്തവള്‍, ചേച്ചി വളരെ വര്‍ഷമായി മുംബൈയുടെ രാത്രി ജീവിതത്തെ സജീവമാക്കുന്നു. പക്ഷെ കുടുംബത്തിലെ പട്ടിണിക്കും പരിവട്ടത്തിനും അതുകൊണ്ട് അറുതിയായില്ല. 'മക്കളില്‍ സുന്ദരിയായ ഞാന്‍ ചേച്ചിയുടെ വഴിയെ നടക്കാന്‍ വിധിക്കപ്പെടുന്നു'. മൂന്നാമത്തേത് ഒരു സഹോദരന്, 10 വയസ്സ്. രാവിലെ സ്കൂളില്‍പോയതാണ്, രണ്ടുമാസമായി ഒരു വിവരവുമില്ല. പിന്നെയുള്ളത് ഇരട്ടകളായ മൂന്നു വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍. രണ്ടുപേര്‍ക്കും ബുദ്ധിവളര്‍ച്ചയില്ല. ഇപ്പോള്‍ അച്ഛനും അമ്മയുമടക്കം ആറു വയറുകള്‍ കഴിയണം. ജീവിക്കാന്‍ ഇതിലും നല്ല വഴി വേറെയുണ്ടായിരുന്നില്ല.<br /><br />ഞങ്ങള്‍ കുറെ സംസാരിച്ചു. ചിലപ്പോഴൊക്കെ അവള് കുനിഞ്ഞിരുന്ന മുഖം മറച്ച് ദീര്‍ഘമായി കരഞ്ഞു. എന്റെയുള്ളിലെ കപട സദചാരി പറഞ്ഞതൊക്കെ പോളിഷായ മറ്റൊരു ജീവിതത്തെക്കുറിച്ചായിരുന്നു. എന്നിട്ടും അവളെന്നെ വെറുത്തില്ല. അവളെന്നെ പ്രണിയിച്ചു തുടങ്ങിയൊ എന്ന് ഞാന്‍ ന്യായമായും സംശയിച്ചു. ഒരഭയംപോലെ അവളെന്നെ മുട്ടിയുരുമ്മിയിരുന്നു. നേരമിരുട്ടുന്നു. അന്ന് അവളെക്കാത്തുനിന്ന, ബാറിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന വെളുത്ത ടാറ്റാ സുമൊയെ അവള് തിരസ്ക്കരിച്ചു. 'ആജ് മേ നഹി ജാപ്പായേഗാ'. ഞാന്‍തന്നെ കാരണം..... ഒരു പക്ഷെ എന്റെ സദാചാര പ്രസംഗമായിരിക്കാം അവളുടെ മാനസ്സാന്തരത്തിനു കാരണം. അഭയമഭ്യര്‍ത്ഥിക്കുന്ന അവളുടെ കണ്ണുകള്ക്കുമുന്പില് ഒരു നിമിഷം ഞാന്‍ ഭയന്നുപോയി. പതിവുപോലെ ഞാന്‍ 'വല്യട്ടന്‍' ചമഞ്ഞു. പ്രണയത്തോടടുക്കുമ്പോള്‍ സ്ഥിരം ചെയ്യാറുള്ളപോലെ. എന്നിലെ ഭീരു 'നീയെന്റെ അനുജത്തിയാണെ'ന്ന ശരീരഭാഷ കാണിച്ചു. എന്നിട്ടും അവളുടെ കണ്ണീരില്‍ ഞാനും അവളും ഒരുമിച്ചൊഴുകി. അവളെ കാത്തുനിന്ന ജീപ്പ് വാഹനത്തിരക്കില്‍ ഒഴുകിപ്പോയി. അവളുടെ അന്നംമുടക്കാനല്ലാതെ അവള്‍ക്കൊരു ആശ്വാസമാകാന്‍ എന്റെയീ സദാചാര പ്രസംഗംകൊണ്ടു കഴിഞ്ഞുവൊ?. എനിക്ക് എന്നോടുതന്നെ അവജ്ഞ തോന്നി. ഈ നഗരത്തിന്റെ രാത്രിജീവിതത്തെ സജീവമാക്കുന്നതിന്റെ ഒരു കണ്ണിയാണവള്‍. അവളുടെ ഒരുദിവസത്തെ അപ്പംമുടക്കിയ എന്റെ കപടസദാചാരവും ഇസ്തിരിയിട്ടവാക്കുകളേയും ഞാന്‍ വെറുത്തു. അവള് ഒരു സ്വര്ണ്ണമീന് കുഞ്ഞാണ്, ലഹരിയുടെ അക്വേറിയത്തിലെ സ്വര്ണ്ണമീന് കുഞ്ഞ്. അവരെ നോക്കി നൊട്ടിനുണഞ്ഞ് നഗരം രാത്രിജീവിതത്തെ സജീവമാക്കുന്നു. അവള്‍ക്ക് ഇന്ന് അതിനു കഴിയില്ല. അതൊരുപക്ഷെ എന്നോടുള്ള പ്രണയമായിരിക്കാം. 'എന്നും വരാറുണ്ടോ ഇവിടെ' എന്ന അവളുടെ ചോദ്യത്തിനുമുന്പില് നിന്ന് ഞാന്‍ ബോധപൂര്‍വ്വം ഒഴിഞ്ഞുമാറി. ഇനിയൊരിക്കല്കൂടി കണ്ടുമുട്ടാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. കാരണം ഒരിക്കലും ഞാനൊരഭയമാകില്ല, അവള്‍ക്കുമാത്രമല്ല ഞാന്‍ എനിക്കുപോലും..... <br />ഈ നഗരത്തിലെ ഇരുട്ടുമായികലങ്ങിയൊഴുകുന്ന ഈ മഞ്ഞവെളിച്ചം കാണുമ്പോള്‍ ഞാനിന്നും അവളെ ഓര്‍ക്കാറുണ്ട്. അന്ന് ഞങ്ങള്‍ പിരിയുമ്പോള്‍ അവള് കുറച്ച് അകന്നാണ് നടന്നത്. വിടചൊല്ലുമ്പോള്‍ അവള് ദീര്‍ഘമായ ഒരു ഹസ്തദാനം ചെയ്തു. ഒരു ജന്മത്തിന്റെ പ്രണയം മുഴുവന്‍ ആ മെല്ലിച്ച കൈവിരലുകളിലേയ്ക്കു കുതുപ്പിച്ച് എന്റെ കൈവിരലുകളെ ആലിംഗനം ചെയ്യുകയായിരുന്നു അവള്. അവളുടെ സിരകളിലൂടെ ഒരല്‍പനേരേേത്തക്കെങ്കിലും അവളുടെ പ്രണയത്തോടെ മിടിക്കുന്ന ഹൃദയത്തിന്റെ നെറുകയില്‍നിന്നൊഴുകന്ന സ്നേഹഗംഗയെ ഞാന്‍ ദൂരെ നിന്നു കണ്ടു.... പിന്നീടിതുവരെ അവളെ ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചിട്ടില്ല. കാരണം ഞാനൊരു ഭീരുവാണ്....<br /><br /><b>ചോദ്യോന്മീലനം</b><br />വാലും മൂടുമില്ലാതെ എന്തിനിങ്ങനെ കോളമെഴുതുന്നു?<br />വാലും മൂടുമില്ലാതെ ശിഥിലമായ ചിന്തകളെ എവിടെയെങ്കിലും തേച്ചു വയ്ക്കണമെന്ന തോന്നലിലാണ് ഈ 'ഉന്മാദോന്മീലനം' ഉണ്ടാകുന്നത്. ഒരു മാസം വായിച്ച പുസ്തകങ്ങള്‍, ചെറുകഥകള്‍, കവിതകള്‍, സിനിമകള്‍, പിന്നെ പത്രമാധ്യമങ്ങള്‍ വായിക്കുമ്പോള്‍ ഭരണകൂടത്തോടു തോന്നുന്ന നീരസങ്ങള്‍ ഇതൊക്കെ പങ്കുവയ്ക്കാന്‍ ഒരിടം. അതു ചിലപ്പോള്‍ സാമ്പാര്‍ പരുവത്തില്‍ ഒരു സംഭവമായെന്നിരിക്കും. ഇതൊന്നും ഞാനായിട്ട് എഴുതുന്നതല്ല. എന്റെ ഉന്മാദം എന്നെക്കൊണ്ട് എഴുതിക്കുന്നതാണ്.<br /><b><br />എന്താണ് 'ഉന്മാദോന്മീലനം' പലരും ചോദിക്കുന്നു. എന്താണ് ഇതിന്റെ അര്‍ത്ഥം?</b><br />ഒരു നട്ടപ്രാന്തിന്റെ 'ഇളക്കം' എന്നു മനസ്സിലാക്കിയാല്‍ മതി. മനസ്സില്‍ തോന്നുന്നത് വിളിച്ചുപറയുന്നു. ഉന്മാദം (ഭ്രാന്ത്), ഉന്മീലനം (മിഴിതുറക്കല്‍).<br /><br /><b>ബാബു കുഴിമറ്റം വലിയ എഴുത്തുകാരനാണൊ?</b><br />അദ്ദേഹത്തിന്റെ 'ചത്തവന്റെ സുവിശേഷം' വായിക്കുന്നത് തൊണ്ണൂറുകളിലാണ്. ഏറെ ആഘോഷിക്കപ്പെട്ട കഥകളാണതില്‍. പിന്നീട് ഒന്നരപതിറ്റാണ്ടിനിപ്പുറം അദ്ദേഹത്തെ അടുത്ത കാലത്താണ് കാണുന്നത്. എഴുത്തു നിര്‍ത്തിയതിന്റെ നാല്‍പ്പതാംവാര്‍ഷികം പ്രവാസികളെക്കൊണ്ട് ആഘോഷിപ്പിക്കുന്നു!!<br /><br /><b>അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുന്നതിനെപറ്റി?</b><br />വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ ഒരു എഴുത്തുകാരന് പ്രതിഷേധിക്കുന്നത് അവാര്‍ഡ് തിരിച്ചേല്‍പ്പിച്ചുകൊണ്ട് പ്രതിഷേധിക്കുന്നത് ഒരു സമര രീതിയാണ്. അങ്ങിനെ ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങിനെയാകാം. അത് ശക്തമായ ഒരു സമരമുറയായിരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴുള്ള കോലാഹലം. മറ്റു രീതിയില്‍ പ്രതിഷേധിക്കണമെന്നുള്ളവര്‍ക്ക് അങ്ങിനേയുമാകാം. അതൊരു തെറ്റാണ് എന്നരീതിയിലുള്ള അധരവ്യായാമങ്ങളോട് സഹതപിക്കുന്നു.<br /><br /><b>മുംബൈയിലെ മൈക്കാസുരന്മാരെ നിലയ്ക്കു നിര്‍ത്താന്‍ എന്തുചെയ്യണം?</b><br />നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി കുട്ടിസഖാക്കന്മാരായി ജീവിക്കേണ്ട ഈ മൈക്കാസുരന്മാര്‍ വിധിവശാല്‍ പ്രവാസിയായി ജീവിക്കേണ്ടി വരുന്നു. മുംബൈയിലെ സാഹിത്യ സായാഹ്നങ്ങളില്‍ മൈക്കുകാണുമ്പോള്‍ അവരുടെ കണ്ട്രോളു പോകുന്നു. ഒരു പുസ്തകം പോലും മുഴുവന്‍ വായിച്ചിട്ടില്ലാത്ത മൈക്കാസുരന്മാര്‍ സാഹിത്യത്തിന്റെ കുടല്‍മാല പറിക്കുന്നു. സാഹിത്യ സായാഹ്നങ്ങളെ പ്രസംഗപരിശീല ക്ലബ്ബുകളാക്കി ഇവര്‍ മാറ്റിക്കൊണ്ടിരിക്കുന്നു. <br /><br /><b>ജീ. മധുസൂധനന്റെ പുതിയ പുസ്തകം ഭാവനയുടെ ജലസ്ഥലികള്‍ ഈ മാസം അവസാനം ഇറങ്ങുന്നു. അദ്ദേഹത്തെ കുറിച്ച്?</b><br />ഭാവുകത്വം 21ാം നൂറ്റാണ്ട് എന്ന പുസ്തകം മലയാള വിമര്‍ശന സാഹിത്യത്തിലെ ഒരു നാഴികകല്ലാണ്. പിന്നീട് ഒരു ദീര്‍ഘമൗനത്തിന്റെ കാലഘട്ടമായിരുന്നു. അദ്ദേഹത്തെ ഒന്നു നേരില്‍ കാണാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പൂനയില്‍ ഒരു പരിപാടിയില്‍ വെച്ച് ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചു. വീണ്ടും എഴുതാം എന്നദ്ദേഹം സമ്മതിച്ചു. ഞങ്ങള്‍ വായനക്കാരുടെ പ്രാര്‍ത്ഥനയുടെകൂടി ഫലമാണ് ഇറങ്ങാന്‍ പോകുന്ന 'ഭാവനയുടെ ജലസ്ഥലികള്‍' എന്ന പുസ്തകം എന്ന ഞാന്‍ വിശ്വസിക്കുന്നു. നവംബര്‍ 26 ന് സാറ ടീച്ചര്‍ തൃശ്ശൂരില്‍ പ്രകാശനം നിര്‍വ്വഹിക്കും.<br /><br /><span style="font-size: x-small;"><i>മുംബൈ വൈറ്റ്ലൈന്‍ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചു വന്നത്</i></span></div>
സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com3tag:blogger.com,1999:blog-3148943023870667542.post-31617859097866597082015-11-22T14:49:00.004+05:302015-11-22T14:49:58.325+05:30ഒരു രാഹുല്‍ പശുപാലനെ വെച്ച് വ്യഭിചരിക്കുന്ന മാധ്യമങ്ങള്‍ക്കും, സാംസ്കാരിക ഫാസിസ്റ്റുകള്‍ക്കും ഒരു തുറന്ന കത്ത്<div dir="ltr" style="text-align: left;" trbidi="on">
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാദാചാര പോലീസുകാര്‍ സൃഷ്ടിച്ച അരാഷ്ട്രീയാവസ്ഥയില്‍നിന്നുണ്ടായ ഒരു സ്വാഭാവിക പ്രതികരണമായിരുന്നു ചുംബന സമരം. ദിവസവും പത്രംവായിക്കുന്ന, ലോകത്തിലെ ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ച് നവമാധ്യമങ്ങളിലൂടെയും ജനകീയ മാധ്യമങ്ങളിലൂടേയും അറിയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരു പുതിയ തലമുറ ആദ്യമായി ചെയ്ത ഒരു സമരം. ലിംഗ സമത്വത്തിനുവേണ്ടി, വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി, വ്യവസ്ഥാപിത സമൂഹത്തിലെ പൗരോഹിത്യ-സംഘപരിവാര ഫാക്ടറികളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന കപട സദാചാരവാദികകള്‍ക്കെതിരെ സമാധാനപരമായി നടത്തിയ ഒരു സമരം. അതുകൊണ്ടുതന്നെ ഈ സമരം ഭാരതത്തിന്റെ സമരചരിത്രില്‍ ഒരദ്ധ്യായം കൂട്ടിച്ചേര്‍ത്തു. <br /><br />നെക്സലിസവും, അടിയന്തിരാവസ്ഥയും സൃഷ്ടിച്ച എഴുപതുകളിലെ ക്ഷുഭിതയൗവ്വനങ്ങള്‍ പിന്നീട് പാതിരിമാരും സംഘപരിവാരങ്ങളും മതമേലദ്ധ്യക്ഷരുമായി മാറിയതിനുശേഷം, അവര്‍ കല്യാണം കഴിച്ചു കുറെ കുട്ടികളെയുണ്ടാക്കി, കൂട്ടിലടച്ച തത്തകളെപോലെ കുട്ടികളെ വളര്‍ത്തി. ഫോളിക് ആസിഡു തിന്നും മോസമ്പിജ്യൂസുകുടിച്ചും ഗര്‍ഭകാലത്ത് അവരുടെ ഭാര്യമാര്‍ പിറക്കാന്‍ പോകുന്ന മക്കള്‍ക്കുവേണ്ടി ചെയ്ത തപസ്സുകളില്‍ ചിലതെങ്കിലും ഫലിക്കാതെ പോയില്ല. ആ അമ്മമാര്‍പെറ്റ മക്കളില്‍ ചിലരാണ് പ്രതിഷേധത്തിന്റെ കടുപ്പിച്ച മുദ്രാവാക്യങ്ങളുമായി ഡല്‍ഹിലെ ജന്തര്‍മന്തറിലും, അവിടുത്തെ രാജവീഥികളിലും കത്തുന്ന തീപ്പന്തങ്ങളായത്. അധികാര സ്ഥാപനങ്ങളെ കിടുകിടാ വിറപ്പിച്ചത്. ഇതുവരെ കളിച്ച കളികളൊക്കെ ഇനികളിക്കുമ്പോള്‍ സൂക്ഷിച്ചുവേണം എന്ന ഭരണകൂടത്തോടു താക്കിതു നല്‍കിയത്. ഒരു പുതിയ തലമുറ, ചോദ്യം ചോദിക്കുന്ന ഒരു തലമുറ, അത് ഒരു ന്യനപക്ഷമാണെങ്കില്‍ കൂടിയും, ഒന്നു നിറഞ്ഞാടിയാല്‍ അതൊരു ഭൂരിപക്ഷമാകാന്‍ ഒരു നിമിഷം മതി എന്ന താക്കിത് മനസ്സിലാക്കാന്‍ തലയില്‍ ആള്‍ത്താമസമുള്ള ഭരണ തന്ത്രജ്ഞന്മാര്ക്ക് ഇപ്പോള്‍ നന്നായി അറിയാം.<br /><br />യൂണിഫോമിട്ട് സ്കൂള്ബസ്സില് കയറ്റി അയച്ച്, ബ്രോയിലര്‍ ചിക്കന്‍ ചുട്ടുകൊടുത്തിട്ടും, കെ.എഫ്.സി. ചിക്കനും, മക്ക്ഡൊണാള്‍ഡും വായില്‍ വെച്ചുകൊടുത്തിട്ടും പുതു തലമുറയിലെ ചിലരെങ്കിലും മണ്ണുണ്ണികളായില്ല. അവര്‍ ചെയ്ത സമരം, അവരുടെ പ്രതിഷേധങ്ങള്‍, അവരുടെ സമരരീതികള്‍ ഒരു വലിയ യാഥാസ്ഥിതിക സമൂഹത്തെ അസ്വസ്ഥമാക്കുകതന്നെ ചെയ്തു. അതുകൊണ്ടാണല്ലൊ പെണ്ണുകൂട്ടിക്കൊടുക്കുന്ന രാഹുല്‍ പശുപാലനെ ചുംബന സമരത്തിന്റെ ജീവാത്മാവും പരമാത്മാവുമാണെന്ന് പ്രചരിപ്പിക്കുന്നത്. ഇവിടുത്തെ സ്യൂഡോ സെക്യുലറിസം കളിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും, പരമ്പരാഗത ഹിന്ദുത്വ വാദികളും, ലിംഗ സമത്വം എന്ന വാക്കിന്റെ അര്‍ത്ഥംമറിയാത്ത ചില മതമേധാവികള്‍ക്കും ചുംബന സമരക്കാരെ വെട്ടാന്‍ ഒരു പുകവാളെങ്കിലും കിട്ടിയ സന്തോഷത്തിലാണ്.<br /><br />ചുംബന സമരം മറൈന്‍ ഡ്രൈവില്‍ മാത്രം സംഘടിപ്പിക്കപ്പെട്ട ഒന്നല്ല. അത് ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും, സൈബര്‍ സ്പേസിലും സംഘടിപ്പിക്കപ്പെട്ട ഒരു ആഗോള സമരമാണ്. അപ്പോള്‍ എങ്ങിനെയാണ് മറൈന്‍ ഡ്രൈവില്‍ തന്റെ ഭാര്യയുമായി സമരത്തില്‍ പങ്കുചേര്‍ന്ന രാഹുല്‍ പശുപാലന്‍മാത്രം സമരത്തിന്റെ ജീവാത്മാവാകുന്നത്. ഒരു സമരത്തില്‍ തുടക്കം മുതലെയുള്ള രാഹുലിന്റെ പങ്കാളിത്തത്തെ കുറച്ചുകാണാന്‍ ഇവിടെ ശ്രമിക്കുന്നില്ല. ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയവും, പ്രത്യേയ ശാസ്ത്രവും, സംസ്കാരവുമൊക്കെ എന്താണെന്നൊ എന്താവണമെന്നൊ ഒരു സമരത്തിനുവേണ്ടി ഒത്തുകൂടുന്ന വേളയില്‍ നമുക്കു നിഷ്ക്കര്‍ഷിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് ചുംബന സമരംപോലുള്ള ഒരു സ്വാഭാവിക സമരപ്രതിഭാസത്തില്‍, അപരിചിതരായ ഒരു യുവസമൂഹം ഒത്തുകൂടുകയാണ്. അവര്‍ക്ക് പരസ്പരം അറിയില്ല. പക്ഷെ സമരത്തിനുശേഷം പോലീസ് വാനില്‍ ചുംബിച്ച രാഹുലിനേയും ഭാര്യ രശ്മിയേയും പിന്നീട് മാദ്ധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. മാദ്ധ്യമങ്ങള്‍ പതിച്ചുനല്‍കിയ സെലിബ്രറ്റി സ്റ്റാറ്റസുമായി രാഹുല്‍ പശുപാലന് വിലസുന്നതിനെ തടയിടാന്‍ ഇവിടെ ഒരു സമര സമിതി നിലനില്ക്കുന്നില്ല. അത് ഒരു കേഡര്‍ പാര്‍ട്ടിയല്ല. രാഹുല്‍ പശുപാലനും ഭാര്യയും തന്റെ മനോധര്‍മ്മംപോലെ എന്തൊക്കെയൊ പറയുന്നു. പലതും ചുംബന സമരത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രസ്ഥാവനകളായതുകൊണ്ട് സത്യസന്ധരായ, ചുംബന സമരത്തിന്റെ പ്രത്യയ ശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിച്ച, അന്ന് പല സംസ്ഥാനങ്ങളില്‍ സമരത്തിനു ശേഷം പിരിഞ്ഞുപോയ, അസംഘടിതരായ യുവാക്കള്‍ക്ക് രാഹുല്‍ പശുപാലനോട് അസൂയയൊ അമര്‍ഷമൊ തോന്നിയിരുന്നില്ല. <br /><br />പക്ഷെ മാധ്യമങ്ങള്‍ക്ക് പൂജിച്ചിരുത്താന്‍ വ്യക്തികള്‍ വേണം (താറടിക്കാനും, തല്ലിക്കൊല്ലാനും). അങ്ങിനെ കൈരളി ടീവിയുടെ ജെ.ബി. ജംഗ്ഷനടക്കം മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും രാഹുല്‍ പശുപാലനേയും ഭാര്യ രശ്മി ആര്. നായരേയും കെട്ടിയെഴുന്നള്ളിച്ചു. എന്നാല്‍ ഇപ്പോള്‍ സെലിബ്രെറ്റിയാക്കിയവര്‍തന്നെ പൊതുനിരത്തില്‍ അവരുടെ തുണിയഴിക്കുന്നു, തല്ലുന്നു, തെറിവിളിക്കുന്നു. ഇതിന് ചുംബന സമരവുമായി എന്തുബന്ധമാണുള്ളത്? ഇതൊക്കെ മലയാളികള്‍ നിത്യവും കാണുന്നതല്ലെ. പൊക്കുന്നതും താഴത്തുന്നതും പൂഴ്ത്തുന്നതും നിങ്ങള്‍ മാധ്യമങ്ങള്‍ക്കും ഭരണകൂടത്തിനും മാത്രം കഴിയുന്ന കലയല്ലെ. <br /><br />എന്തൊക്കെ പൂഴ്ത്താനാണ് ഇപ്പോള്‍ ചിലത് പൊക്കിക്കൊണ്ടു വരുന്നത് എന്ന് മലയാളികള്‍ക്ക് എല്ലാവര്ക്കും അറിയാം. അതൊക്കെ അതിന്റെ മുറയ്ക്കു നടക്കട്ടെ. ചുംബന സമരത്തില്‍ തുടക്കം മുതലെ ഇടപെടുകയും പല ഘട്ടങ്ങളിലും ചുംബന സമരത്തിന്റെ ഔദ്യോഗിക വക്താവായി മാധ്യമങ്ങള്‍ അവരോധിച്ച രാഹുല്‍ പശുപാലന് ചുംബന സമരത്തിന്റെ പ്രത്യോയ ശാസ്ത്രത്തെപ്പറ്റി, അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി, അതുണ്ടാകാനുണ്ടായ സാഹചര്യങ്ങളെപറ്റി പറഞ്ഞതൊക്കെ അച്ചട്ടാണ്. അതിലൊന്നും ആര്‍ക്കും ഒരു വിയോജിപ്പുമില്ല. അയാള്‍ ഒരു കമ്മ്യൂണിസ്റ്റായിരുന്നു എന്നതൊ, അയാള്‍ക്ക് ചുംബന സമരത്തെക്കുറിച്ചായാലും, നിലവിലെ സാമൂഹ്യ സദാചാര സാഹചര്യങ്ങളിലെ അസമത്വങ്ങളെക്കുറിച്ചായാലും വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ട് എന്നത് അദ്ദേഹത്തിലെ കുറ്റവാളിയെ സാധൂകരിക്കുന്നില്ല. <br /><br />പടിച്ചകള്ളന്മാരെ കാണുന്നത് നമ്മള് ആദ്യമായിട്ടല്ല. രാഹുല്‍ പശുപാലനും ഭാര്യയും ഒരുപക്ഷെ പഠിച്ച കള്ളനും കള്ളിയുമായിരിക്കാം. അവര്‍ കുറ്റവാളികളാണെങ്കില്‍ അവര്‍ക്കുള്ള ശിക്ഷ കിട്ടുകതന്നെ വേണം. അതിന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള നീതിബോധമുള്ളവര്‍തന്നെയാണ് ചുംബനസമരത്തെ അനുകൂലിച്ച ബഹുഭൂരിപക്ഷവും. ചില രാഹുല്‍ പശുപാലന്മാര് എല്ലായിടത്തും കാണും. കേരളാ കോണ്‍ഗ്രസ്സില്‍ പല മാണിമാര്‍, കോണ്‍ഗ്രസ്സിലെ ചാണ്ടിമാര്‍, ലീഗിലെ കുഞ്ഞാലിക്കുട്ടികള്‍, സംഘപരിവാരങ്ങളില്‍ തലച്ചോറു ചീഞ്ഞ ശവങ്ങള്. ഈ ശവങ്ങളെ സമൂഹം എന്തിനു ചുമക്കണം. കോഴക്കേസ്സും, സോളാര്‍കേസും, നിയമനതട്ടിപ്പുകേസും ഒക്കെ മൂക്കാനായി ഇത്തിരിപോന്ന ഒരു രാഹുല്‍ പശുപാലനെയും രശ്മിയേയും എത്രകാലം ഇങ്ങിനെ തലയില്‍ മുണ്ടിടീച്ച് കൊണ്ടുനടക്കും എന്ന കാത്തിരുന്നു കാണാം.<br /><b><br />ചുംബന സമരത്തെ എതിര്‍ത്തവരോട് പറയാനുള്ളത്.</b><br /><br />1. ചുംബന സമരം ചുംബിക്കാന്‍ മുട്ടിനിന്നവര്‍ ഒരു പൊതുവിടത്തില്‍ ഒത്തുകൂടിയതല്ല. ഒരു പൊതു സ്ഥലത്ത് ഒരു സ്ത്രീയും പുരുഷനും എത്ര പ്രണയത്തോടെയാണെങ്കിലും ചുംബിക്കുകയൊ മറ്റു കാമകേളികളില്‍ ഏര്‍പ്പെടുകയൊ ചെയ്യുന്നത് എതിര്‍ക്കപ്പെടേണ്ടതില്ല എന്നു ചിന്തിക്കുന്ന ഒരു നിലപാടല്ല ചുംബന സമരത്തിന്റെ നിലപാട്. ശ്ലീലാശ്ലീലങ്ങളോട്, ലിംഗവിവേചനങ്ങള്‍ക്കപ്പുറമുള്ള ഒരു വ്യക്തമായ കാഴ്ച്ചപ്പാടും നിലപാടും, സനാതനമെന്നു പറയപ്പെടുന്നതിലെ ഉത്തമമായ മൂല്യാവബോധവുമുള്ള ഒരു തലമുറതന്നെയായിരുന്നു ചുംബന സമരത്തിനുവേണ്ടി ഒത്തുകൂടിയത്. ഭാര്യയും ഭര്‍ത്താവും കിടപ്പറയില്‍ ചെയ്യുന്നതൊക്കെ പൊതു നിരത്തില്‍ ചെയ്യാനുള്ള ലൈസന്‍സിനുവേണ്ടിയല്ല യുവാക്കള്‍ ചുംബന സമരം നടത്തിയത്. മറിച്ചാണ് എന്നുള്ള പ്രചരണങ്ങള്‍ നടത്തുന്നവര്‍ ഒരു സംഘപരിവാരത്തോളം വരും. അവരുടെ രോഗാതുരമായ മനസ്സാണ്, സമൂഹത്തിലെ ലിംഗവിവേചനങ്ങളുടെ അടിസ്ഥാനം. ആങ്ങളയ്ക്കും പെങ്ങള്‍ക്കും വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് സദാചാര ഇടപെടലുകള്‍ എത്തിച്ചത് അവരുടെ ഈ തീവ്രമായിക്കൊണ്ടിരിക്കുന്ന ലിംഗവിവേചനമാണ്. അതില്‍ ചിലര്‍ ക്രമിനലുകളാണ് എന്നത് ഒരു വലിയ സത്യമാണ്. പലതും പറഞ്ഞ് പെണ്‍കുട്ടികളെ ആണ്‍സുഹൃത്തില്‍ നിന്ന് പറിച്ചെടുത്ത് മാനഭംഗപ്പെടുത്താനുള്ള മാനസികാവസ്ഥവരെയുള്ളവരാണ് ഇക്കൂട്ടരില്‍ പലരും. അവരുടെ സപ്രസ്സുചെയ്യപ്പെട്ട ലൈംഗികതയാണ് സദാചാരമെന്ന മുഖംമൂടിയണിഞ്ഞ് മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ കുത്തിനോവിപ്പിക്കുന്നത്.<br /><br />2. ഒരു ജ്യോഷ്ഠന്റെ ജാഗ്രത്തും ഒരു കപട സദാചാരക്കാരന്റെ ധാര്‍ഷ്ട്യവും രണ്ടും രണ്ടാണ്. അസമയത്ത് ഒരു പുരുഷന്റെ കൂടെ ഒരു പെണ്‍കുട്ടി തികച്ചും സംശയാസ്പദമായി കാണപ്പെടുന്ന സാഹചര്യങ്ങള്‍ ആരുടെ ജീവിതത്തിലും ഉണ്ടായേക്കാം. അവിടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാതെ ജാഗ്രത്തും, ജനാധിപത്യപരവുമായ ഇടപെടലുകളാണ് ആവശ്യം. 'നീയൊക്കെ എന്തു ബിസ്സിനസ്സിനാടി ഇറങ്ങിയിരിക്കുന്നത്. അവനു മാത്രെ കൊടുക്കുള്ളോ.... മ്മളെയൊന്നും പിടിച്ചില്ലെ' എന്ന മട്ടില്‍ ഇടപെടുന്നവരില്‍ കൂടുതലും മധ്യവയസ്സുകഴിഞ്ഞ ചിലരാണ് ഇതില്‍ ചില പോലീസ് എമാന്മാരും പെടും. ഇത്തരം ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റങ്ങളാണ് ഹിമ ശങ്കറിനെപോലെയുള്ള സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു കലാകാരിക്ക് നേരിടേണ്ടിവന്നത്.<br /><br />3. കോഴിക്കോട് ഡൗണ്‍ ഡൗണ്‍ ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ചുംബന സമരത്തിന് പെട്ടെന്നുള്ള ഒരു കാരണമായിരുന്നിരിക്കാം. അതിന്റെ പിന്നിലെ ന്യായാന്യായങ്ങള്‍ എന്തുതന്നെയായിരുന്നാലും അതൊന്നും ചുംബന സമരത്തിന്റെ പ്രത്യേയ ശാസ്ത്രത്തെ ഉദ്ദേശ ശുദ്ധിയെ ബാധിക്കുന്നില്ല. പ്രണയിതാക്കള്‍ക്ക് ചുംബിച്ചു കുഴയാനുള്ള ഇടങ്ങളാക്കി നമ്മുടെ പൊതു ഇടങ്ങളെ പ്രഖ്യാപിക്കണെന്ന ആവശ്യമല്ല ചുംബന സമരത്തിന്റേത്. എന്നാല്‍ അന്യന്റെ ജീവിതത്തിലേക്ക്, അവന്റെ പ്രണയത്തിലേക്ക്, അവന്റെ സ്വാകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനും, അതിക്രമിച്ചു കയറാനുമുള്ള അരാജകത്വത്തെ ഒരു തരത്തിലും അംഗീകരിച്ചുകൊടുക്കാന്‍ ആവില്ല. ഇവിടെ സ്വാകാര്യത എന്നതുകൊണ്ടുദ്ദേശിക്കുന്നത് രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന സ്വാകാര്യതയല്ല. സ്വാതന്ത്ര്യമെന്നാല്‍ എന്തു ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല. ഭരണഘടന ഒരു പൗരനു നല്കുന്ന മിനിമം സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഇവിടെ സമരം ചെയ്യേണ്ടി വന്നത് എന്നതാണ് ദുഃഖകരം.<br /><br />4. പ്രണയത്തെക്കുറിച്ചും, ലൈംഗികതയെക്കുറിച്ചും, സദാചാരത്തെക്കുറിച്ചും, ശ്ലീലാശ്ലീലത്തെക്കുറിച്ചും വ്യക്തമായ ഒരു കാഴ്ച്ചപ്പാടുള്ള ഒരു തലമുറതന്നെയാണ് നമ്മുടെ ലക്ഷ്യം. പക്ഷെ അത് വ്യവസ്ഥാപിതമായ ചില കടപ സദാചാരബോധങ്ങളോട് സന്ധിചെയ്തുകൊണ്ട് രൂപപ്പെടുത്തിയെടുക്കേണ്ട ഒന്നല്ല. മലപ്പുറത്തൊരു വനിതാ സ്ഥാനാര്‍ത്ഥിയുടെ പടം പോസ്റ്ററില്‍ അടിക്കുന്നതിനു പകരം ഭര്‍ത്താവിന്റെ പടം അടിച്ചാല്‍ മതി എന്നു ചിന്തിക്കുന്ന പൗരോഹിത്യ സദാചാരബോധത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. 'നിന്റെ ആങ്ങളയൊ പെങ്ങളൊ മറ്റൊരുത്തനെ ചുംബിച്ചാല്‍ നീ അംഗീകരിക്കുമോടാ' എന്നാണ് ചില സംഘികള്‍ ചോദിക്കുന്നത്. അവര്‍ക്കുള്ള മറുപടി, അവര്‍ക്കും ചുംബിക്കാനുള്ള അവസമുണ്ടാകട്ടെ എന്നുള്ള പ്രാര്‍ത്ഥനായാണ്. പ്രണയിക്കുന്നവര്‍ പരസ്പരം ചെയ്യുന്നതാണ് ചുംബനം. 'പാര്‍ക്കുകള്‍ നിറയെ പൊതു വാഹനങ്ങളുടെ ഇരിപ്പിടങ്ങളെ നിറയെ പ്രണയിതാക്കള്‍ ഇങ്ങിനെ ചുംബിച്ചുമുങ്ങിയാല്‍ നമ്മളെന്തു ചെയ്യുമെടാ...?' എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയാല്‍ അവരെക്കുറിച്ച് സഹതപിക്കാന്‍ മാത്രമെ കഴിയു. ലോകത്തിന്റെ സദാചാരംമുഴുവന്‍ ഈ യാഥാസ്ഥിതികര്‍ തങ്ങളുടെ ഹൃദയത്തിലാണ് വഹിക്കുന്നത് എന്നുതോന്നും ചോദിക്കുന്നതു കേട്ടാല്‍. അവരാണ് വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ഭാര്യയുടെ അവിഹിതത്തെക്കുറിച്ച് പറയുന്നത്. 'നിന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടി കിടക്കുന്നതു കണ്ടാല്‍ നീ സഹിക്വോടാ ചുംബന സമരക്കാരാ' എന്നു ചോദിക്കുന്നവരുണ്ട്. കുറഞ്ഞപക്ഷം മറ്റൊരു പുരുഷനെ തേടിപോകുന്ന ഭാര്യയുടെ വികാരത്തെ, അവര്‍ വിശ്വാസ വഞ്ചന കാണിച്ചിട്ടുണ്ടെങ്കില്‍പോലും ബഹുമാനിക്കുക എന്നതാണ് അഭികാമ്യമായിട്ടുള്ളത്. ദാമ്പത്യത്തില്‍ നിലനില്ക്കേണ്ട പരസ്പര വിശ്വാസത്തേയും അര്‍പ്പണത്തേയും ഇവിടെ ആരും നിഷേധിക്കുന്നില്ല. പക്ഷെ സ്വന്തം ഭാര്യ വേറൊരുത്തനെ തേടിപ്പോകുന്ന ഒരു ഘട്ടത്തെ മാനുഷ്യത്വപരമായി നേരിടാനുള്ള മൂല്യബോധം ആര്‍ക്കായാലും വേണം. മേല്‍പ്പറഞ്ഞ സദാചാര പുസ്തകം ഹൃദയത്തില്‍ ചുമക്കുന്നവര്‍ ഇത്തരം ഘട്ടത്തില്‍ കറിക്കത്തിയെടുത്ത് ഭാര്യയേയും കാമുകനേയും തുണ്ടം തുണ്ടമാക്കിക്കളയും. അത്തരം അനവധി കേസുകള്‍ നമ്മള് നിത്യേന പത്രത്തില്‍ വായിക്കുന്നുണ്ടല്ലൊ. അഭിമാന കൊലപാതകങ്ങള്‍ ഉണ്ടാകുന്നത് ഇത്തരം ഒരു മാനസികാവസ്ഥയിലാണ്. വിട്ടുവീഴ്ച്ചകളില്ലാതെ പുരുഷകേന്ദ്രീകൃതമായ, ഒരു സദാചാര സങ്കല്‍പ്പങ്ങളിലാണ് ഇത്തരം വയലന്‍സുകള്‍ കുടിയിരിക്കുന്നത്. ഒരു കീഴ്ജാതിക്കാരനെ സ്നേഹിച്ചതിന്റെ പേരില്‍ കുടുംബത്തെ മുഴുവന്‍ കൊന്നുതള്ളിയ കഥകള്‍ നമ്മുക്കു മുന്പിലുണ്ട്. ഇജ്ജാതി മാനസികാവസ്ഥയുടെ വിളനിലമായി നമ്മുടെ നാട് മാറേണ്ടതുണ്ടൊ?<br /><br />5. എന്റെ പെങ്ങള് വഴിതെറ്റിനടക്കുന്നുണ്ടെങ്കില്‍ നേരെ നടത്തേണ്ടത് എന്റെ ചുമതലയാണ്. സമൂഹത്തിന്റെ ഉത്തരവാദിത്തം എന്നത് വഴിതെറ്റാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതുതന്നെയാണ്. കണ്ണില്‍ കണ്ട ആണിനേയും പെണ്ണിനേയും തടഞ്ഞുനിര്‍ത്തി അവിഹിതത്തെക്കുറിച്ചു ചോദിക്കുന്നത് അണ്‍പാര്‍ലമെന്ററി നടപടിയാണ്. മുണ്ട് തുടയ്ക്കു മകുളില്‍ കയറ്റിക്കുത്തിയ ചേട്ടന്മാര് ബിക്കിനിയെക്കുറിച്ചു സംസാരിക്കുന്ന തമാശ നമ്മുടെ നാട്ടിലല്ലാതെ വേറെ എവിടേയും കാണില്ല.<br /><br /><b>സംഘികളും ഇതര മതമേലധ്യക്ഷന്മാരും സാമൂഹ്യവിരുന്ധരും മാധ്യമങ്ങളും ഇപ്പോള്‍ ഒറ്റക്കെട്ടാവാന്‍ കാരണമെന്ത്?</b><br /><br />സോഷ്യല്‍ മീഡിയ വല്ലാതെ വളര്‍ന്നു. അതിനെ നല്ലരീതിയിലും ചീത്തരീതിയിലും ഉപയോഗിക്കുന്നവരുണ്ട്. എന്തൊക്കെ കുറ്റങ്ങള്‍ പറഞ്ഞാലും മറ്റുമാധ്യമങ്ങള്‍ക്കില്ലാത്ത ഒരു വലിയ ഗുണം ആ നവ മാധ്യമത്തിനുണ്ട്. അടുത്ത കാലത്താണ് നെസ്ലെയുടെ മാഗി നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ വിജ്ഞാപനം വന്നത്. പിന്നീട് കോടതി മാഗിക്ക് ക്ലീന്‍ ചിറ്റ് കൊടുക്കുകയും ഇപ്പോള്‍ സര്‍ക്കാര്‍ അതിനെതിരെ അപ്പീലിന് പോകുകയും ചെയ്യുന്നു. ഇതിനുമൊക്കെ മുന്‍പ് വിഷംനിറച്ച മാഗിയെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ പലരും ശ്രമിച്ചത് സോഷ്യല്‍ മീഡിയവഴിയാണ്. കേരളത്തില്‍ മുന്‍ നിര ബ്രാന്റ് ആയ നിറപറയുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് നിരോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണര്‍ അനുപമ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ പല മുഖ്യധാര മാധ്യമങ്ങളും ആ വാര്‍ത്ത തമസ്ക്കരിച്ചുകൊണ്ട് 'ഞങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്ത മുക്കുന്നവരാണ്' എന്ന തെളിയിച്ചു. ഇങ്ങിനെ അനവധി ഉദാഹരണങ്ങളുണ്ട്. നവമാധ്യങ്ങളേയും അതിലൂടെ രൂപപ്പെടുന്ന ഏതൊരു കൂട്ടായ്മയേയും, പ്രതിഷേധ സമരത്തേയും താറടിക്കാനും തമസ്ക്കരിക്കാനും ഈ 'മുക്കിയ' ധാരകള്‍ മുന്‍പന്തിയില്‍ത്തന്നെയുണ്ട്. ഇപ്പോള്‍ രാഹുല്‍ പശുപാലന്റേയും രശ്മി ആര്. നായരുടേയും പെണ്‍വാണിഫത്തെ ഇത്രമേല്‍ പ്രൊജക്ടുചെയ്യുന്നതിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത് അവരുടെ നിലനില്‍പ്പിന്റെ പ്രത്യേയ ശാസ്ത്രമാണ് എന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാവും.<br /><b><br />ഇനിയും ചുംബന സമരങ്ങളൊ അതുപോലുള്ള സമരങ്ങളൊ ഉണ്ടാകും.</b><br /><br />അന്യന്റെ റഫറിജറേറ്ററില്‍ എന്തുഭക്ഷണമാണ് വെച്ചിരിക്കുന്നത് എന്ന് അതിക്രമിച്ചു കയറിനോക്കുകയും, ബീഫാണെങ്കില്‍ അപ്പോള്‍തന്നെ അയല്‍ക്കാരനെ കൂട്ടംചേര്‍ന്ന തല്ലിക്കൊല്ലുകയും ചെയ്യുന്ന ഫാസിസത്തിന്റെ ഏറ്റവും അപകടകരമായ ഒരു കാലത്തെ നമ്മള് അഭിമുഖീകരിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനെ പത്തോളം ആര്.ടി.ഐ. ആക്ടിവിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അന്ധവിശ്വാസത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ യുക്തിവാദിയും എഴുത്തുകാരനുമായ നരേന്ദ്ര ധാബോല്‍ക്കര്‍ കൊലചെയ്യപ്പെട്ടത് ഈ ഫാസിസം ഇന്ത്യയില്‍ എത്രമാത്രം വേരുപിടിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഒരു ഹിന്ദു മുന്നേറ്റം ഉണ്ടാക്കിയെന്നതിന്റെ പേരില്‍ കപട രാജ്യസ്നേഹികള്‍ ചരിത്രത്തില്‍ നിന്ന് ശിവാജി മഹാരാജാവിനെ വലിയ സംഭവമായി ആവിഷ്ക്കരിക്കുന്നതിനെതിരെ വസ്തുതാപരമായ ചരിത്ര സത്യങ്ങള്‍ നിരത്തിയതിന്റെ പേരിലാണ് ഗോവിന്ദ് ഫന്‍സാരെ കൊലചെയ്യപ്പെടുന്നത്. ഗവേഷകനും കന്നട എഴുത്തുകാരനുമായ ഡോ. എം. എം. കല്‍ബുര്‍ഗ്ഗി കൊലചെയ്യപ്പെട്ടിട്ട് അധികം നാളുകള്‍ ആയിട്ടില്ല. ഗിരീഷ് കര്‍ണാടിനെതിരേയും ഫാസിസത്തിന്റെ കൊലക്കത്തി നീണ്ടുകൊണ്ടിരിക്കുന്നു. തന്റെ എഴുത്തുമുറിയിലിരുന്നു പടനയിച്ച മഹാന്മാരായ എഴുത്തുകാര്‍ക്ക് ഈ ഗതിയാണെങ്കില്‍ മറൈന്‍ഡ്രൈവില്‍ ചുംബിച്ച പീക്കരി ചെക്കന്മാരെയും പെണ്‍കുട്ടികളേയും ഫാസിസ്റ്റുകള്‍ വെറുതെ വിടുമെന്നു കരുതുന്നുണ്ടൊ. <br />അതിന്റെ ഭാഗമായാണ് രാഹുല്‍ പശുപാലനെപോലുള്ള ക്രിമിനലുകളെയും അവര്‍ ചെയ്ത പാപങ്ങളേയും ചുംബന സമരത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ നോക്കുന്നത്. അവരോട് പറയാനുള്ളത് 'നിങ്ങള്‍ നിങ്ങളുടെ മാധ്യമങ്ങളില്‍ കെട്ടിയെഴുന്നള്ളിച്ച ശവങ്ങളെ കുഴിച്ചുമൂടാനുള്ള ബാധ്യത നിങ്ങള്‍ക്കുമാത്രമാണ്' എന്നാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ പശുപാലനും ഭാര്യയും ശിക്ഷിക്കപ്പെടുക തന്നെവേണം. കേരളത്തിലെ പല കേസുകളേയും മുക്കിയും പൊക്കിയും മാത്രം ശീലമുള്ള മധ്യമ വേശ്യകള്‍ ഈ കേസിനേയും ആവശ്യംകഴിയുമ്പോള്‍ കുഴിച്ചുമൂടാനാണ് പരിപാടിയെങ്കില്‍ ഇനിയൊമൊരു മറൈന്‍ഡ്രൈവ് സമരം മറ്റൊരു രൂപത്തില്‍ ഭാവത്തില്‍ നിങ്ങള്‍ക്കു നേരിടേണ്ടി വരും.<br /><br /></div>
സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com4tag:blogger.com,1999:blog-3148943023870667542.post-86139002520693597572015-04-19T15:16:00.000+05:302015-04-19T15:23:36.518+05:30പൊരിവെയില്പ്പെയ്ത്തില്.... ഉഷ്ണയാമങ്ങളില്‍... ചില തോന്ന്യോന്മീലനങ്ങള്.... <div dir="ltr" style="text-align: left;" trbidi="on">
<b>ഉന്മാദോന്മീലനം - 1</b><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-3wI52hGtLLk/VTN2zsQT_VI/AAAAAAAACVA/feAuzj5pOZ0/s1600/1.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-3wI52hGtLLk/VTN2zsQT_VI/AAAAAAAACVA/feAuzj5pOZ0/s1600/1.png" height="200" width="189" /></a></div>
<br />
<a href="http://1.bp.blogspot.com/-UnDS9LFbufA/VTNzTzdx_KI/AAAAAAAACU0/CqAF5aWlwPY/s1600/kr-meera-1.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"></a>എന്റെ രക്തവും മാംസ്യവും എന്റെതല്ല. അത് ഈ നഗരത്തിനും അപ്പുറത്തുള്ള പച്ചപുതച്ച പാടങ്ങളുടേതാണ്. എന്റെ നഗ്നത മറയ്ക്കുന്ന ഈ വസ്ത്രങ്ങള്‍ എന്റെതല്ല അത് ഉത്തരേന്ത്യയിലെ പരുത്തി വയലുകളിലേതിന്റെയൊ സ്വന്തമാണ്. എന്റെ ഭാഷ, ഓര്‍മ്മകള്‍, അനുഭവങ്ങള്‍ ഒന്നുമെന്റെതല്ല അത് ഈ കാലത്തിന്റെയാണ്, അതിന്റെ വംശപരമ്പരകളുടെതാണ്, മാനവ സമുദായത്തിന്റെ മൊത്തം സ്വന്തമാണ്. ഞാന്‍ ഈ ലോകത്തിന്റെ വലിയ തുടര്‍ച്ചയുടെ ഒരു ചെറിയ തന്മാത്രമാത്രമാണ്. ഞാന്‍ സംസാരിക്കുന്ന ഭാഷ, സര്‍ഗ്ഗാത്മകത, ചിന്തകള്‍ ഒന്നും എന്റെതല്ല. ഞാന്‍ ഈ ദേശമെന്ന, ഭാഷ നദിയെന്ന, ആവാസവ്യവസ്ഥയുടെ കാല സഞ്ചരണത്തിലെ ഒരു തുടര്‍ച്ച മാത്രമാണ് (Existance). ഞാന്‍ സംസാരിക്കുന്ന ഭാഷ ഞാന്‍ ഉണ്ടാക്കിയതല്ല. ഞാന്‍ സംസാരിച്ചു തുടങ്ങുന്നതിനുമുന്പ് ഇതേ ഭാഷ ഒരുപാടുപേര് സംസാരിച്ചിരുന്നു. എനിക്കും എന്റെ ഈ തലമുറയ്ക്കും ശേഷം എന്റെ കൈയ്യിലെ പന്തങ്ങള്‍ ഇനി വരുന്ന തലമുറ ഏറ്റുവാങ്ങും. അവരിലൂടെ കാലവും ദേശവും ഭാഷയും സംസ്കാരവും അതുകളുടെ പ്രയാണവും തുടര്‍ന്നുകൊണ്ടേയിരിക്കും.<br />
<br />
<a href="http://1.bp.blogspot.com/-UnDS9LFbufA/VTNzTzdx_KI/AAAAAAAACU0/CqAF5aWlwPY/s1600/kr-meera-1.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://1.bp.blogspot.com/-UnDS9LFbufA/VTNzTzdx_KI/AAAAAAAACU0/CqAF5aWlwPY/s1600/kr-meera-1.jpg" height="160" width="320" /></a>കെ. ആര്. മീരയെഴുതിയ ആരാച്ചാര്‍ എന്ന നോവല്‍ ജോഷി ജോസഫിന്റെ വണ്‍ ഡേ ഫ്രം എ ഹാങ്ങ്മാന്‍സ് ലൈഫ് (One Day from a Hangman's Life) എന്ന സിനിമയുടെ നിഴലാണ് എന്ന് പി.എം. ഷുക്കൂര്‍ എഴുതിക്കണ്ടു. ആ സിനിമ മാത്രമല്ല മറ്റു പല കൃതികളേയും ആരാച്ചാര്‍ എന്ന നോവലിനോടു ബന്ധപ്പെടുത്തി അദ്ദേഹം പറയുന്നുണ്ട്. ആരാച്ചാര്‍ ഒരു മോഷണ കൃതിയാണെന്ന ഒരു പൊതുബോധം സൃഷ്ടിക്കുന്ന തരത്തില്‍ വാദങ്ങളും പ്രതിവാദങ്ങളും നടക്കുന്നതായി അടുത്ത കാലത്ത് സോഷ്യല്‍മീഡിയയിലും മറ്റുചില ചെറു പ്രസിദ്ധീകരണങ്ങളിലും കാണാനിടയായി. പലതും ജോഷി ജോസഫിന്റെ ചലച്ചിത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. എന്നാല്‍ ജോഷി ജോസഫ് എന്ന ചലച്ചിത്രകാരന് എവിടേയും പറഞ്ഞുകണ്ടില്ല തന്റെ സിനിമയുടെ കോപ്പിയാണ് കെ. ആര്. മീരയുടെ ആരാച്ചാര്‍ എന്ന്. മറിച്ച് ജോഷി ജോസഫിന്റെ സിനിമ അവസാനിക്കുന്നിടത്ത് അടൂരിന്റെ നിഴല്‍ക്കൂത്ത് എന്ന ചലച്ചിത്രത്തോടൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സ്വാധീനമാണ് ഈ ചലച്ചിത്ര ശ്രമത്തിനു പിന്നിലെന്ന് സ്മരിക്കുന്നുണ്ട്. ഒരു പക്ഷെ ഈ ഒരു സംസ്കാരം മാത്രമാണ് ആരാച്ചാര്‍ എന്ന നോവല്‍ വായനക്കാര്‍ക്കു മുന്പില് സമര്‍പ്പിക്കുമ്പോള്‍ കെ. ആര്. മീര ചെയ്യാതിരുന്നത്. ജോഷി ജോസഫിന്റെ സിനിമയിലെ യഥാര്‍ത്ഥ ആരാച്ചാരും അദ്ദേഹത്തിന്റെ മാനറിസങ്ങളും തന്റെ നോവലിലെ ഫോണിഭൂഷണ്‍ ഗൃഥാ മല്ലിക് എന്ന കഥാപാത്രത്തില്‍ അടങ്ങിയിരിക്കുന്നു എന്ന ഒരു ചെറിയ സൂചന-അടിക്കുറിപ്പ് നോവലില്‍ എവിടെയും കാണാനാകില്ല. അതുകൊണ്ടുമാത്രം ഈ നോവല്‍ ഒരു മോഷണ കൃതിയാണെന്ന് പി.എം.ഷുക്കൂര്‍ പറയുന്നതിനെ വെള്ളംതൊടാതെ വിഴുങ്ങാനാവില്ല. അടിക്കുറിപ്പുകളോടെയാണ് പ്രസ്തുത നോവല്‍ പ്രസാധകരായ ഡി.സി. ക്ക് കൊടുത്തത് എന്ന് മീര പറയുന്നു. അവര്‍ ആ അടിക്കുറിപ്പുകള്‍ നിരാകരിക്കുകയായിരുന്നു എന്ന് മീര. അതോടെ ആ വിവാദവും തീരുന്നു.<br />
<br />
ഭരണകൂട ഭീകരതയും പുരുഷകേന്ദ്രീകൃതമായ കുടുംബ സംവിധാനങ്ങളേയുമൊക്കെ തൂക്കിലേറ്റുന്ന ചേതന ഗൃതാ മല്ലിക് എന്ന അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നോവലാണ് ആരാച്ചാര്‍. നിരൂപണത്തിന്റെ വീറും മുനയും അസ്തമിക്കുമ്പോള്‍ പി.എം.ഷുക്കൂറിനെപ്പോലെ ചിലര്‍ ആത്മകാമം തീര്‍ക്കുന്നത് മേല്പ്പറഞ്ഞതുപോലുള്ള ചില അധരവ്യായാമങ്ങളിലൂടെയാണ്. പണ്ടൊരു നമ്പൂതിരി ആദ്യമായി ഒരു ട്രെയ്നുകണ്ടപ്പോള് പഞ്ഞുത്രെ 'വെറുമൊരു യന്ത്രം കൊണ്ടോടുന്ന വണ്ടിയാ'. ആരാച്ചാര്‍ എന്ന കൃതിയിലെ ചേതനയും ഫോണി ഭൂഷണും മീരയുടെ കൈയ്യൊപ്പുള്ള കഥാപാത്രങ്ങളാണ്. അത് ഏതു മണ്ണില്‍ ആരൊഴിച്ച വെള്ളത്തില്‍ വളര്ന്നുവെന്നതിനെക്കാള് ഒരു ചരിത്രദൗത്യപോലെ പടര്‍ന്നു പന്തലിച്ചു എന്നുള്ളതിലാണ് കാര്യം. കുടുംബ ചരിത്രത്തിന്റെ വെള്ളപ്പൊക്കത്തില്‍ ചേതന കുറച്ചൊക്കെ വായനക്കാരനെ വെള്ളംകുടിപ്പിക്കുന്നുണ്ടെങ്കിലും സ്വന്തം പ്രണയത്തെ, പുരുഷാധിപത്യത്തെ, ഭരണകൂട ഭീകരതയെ ഇതുപോലെ തൂക്കിലെറ്റുന്ന ഒരു സ്ത്രീകഥാപാത്രം മലയാളം സാഹിത്യത്തില്‍ ഇന്നോളം പിറന്നിട്ടില്ല.<br />
<br />
<b>കടലാസെന്ന കടല്‍ത്തീരത്ത്</b><br />
പൂര്‍വ്വനിശ്ചിതമായ ഒരെഴുത്താവില്ല പലപ്പോഴുമെന്റേത്. എഴുതി വരുമ്പോള്‍ അനാവരണം ചെയ്യപ്പെടുന്ന, പൂരിപ്പിക്കപ്പെടുന്ന ഒരുപാടു സമസ്യകളുണ്ട്. എഴുത്തില്‍ ആകസ്മികമായി കടന്നുവരുന്ന സ്ഫോടനങ്ങളുണ്ട്. ചിന്തിച്ചുറപ്പിച്ച് എഴുതുന്നതിലുമപ്പുറം എഴുത്തും ചിന്തയും ഒരുമിച്ചുനടക്കുമ്പോള്‍ കിട്ടുന്ന അനുഭൂതി ഏറെ വിചിത്രമാണ്. എന്റെ കാര്യമാണ് ഞാന്‍ പറഞ്ഞത്. എല്ലാവരും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. പലരും മനസ്സ് ശൂന്യമാകുമ്പോള്‍ എഴുത്തുമുറിയിലേക്കുതന്നെ തിരിഞ്ഞുനോക്കാറില്ല. പക്ഷെ ഞാനങ്ങിനെയല്ല. മുമ്പിലുള്ള ശൂന്യതയെ മറികടക്കാന്‍ എഴുത്ത് എനിക്കൊരു മാധ്യമമാകാറുണ്ട്. എഴുതിവരുമ്പോഴാണ് എനിക്കു പല ആശയങ്ങളുടേയും മുകുളങ്ങള്‍ ഇതള്‍ വിരിക്കുന്നത്. മനസ്സു ശൂന്യമാകുമ്പോള്‍ കടല്ക്കരയില് ഇരുന്നു കാറ്റുകൊള്ളുന്നതുപോലെ, ഏകാന്തതയില്‍ ഇത്തിരി നേരം പാര്‍ക്കിലൊ പകല്ച്ചെരുവിലൊ ചെന്നിരിക്കുന്നതുപോലെ പേനയെടുത്ത് ചിന്തകളുടെ ആകസ്മികമായ ഇതള്നീര്ത്തലുകളെ ഞാന്‍ പ്രണയിക്കുന്നു, ആസ്വദിക്കുന്നു.<br />
പലരും എഴുത്തില്‍ നിന്ന് അകന്നുപോകാനുള്ള ഒരു കാരണം 'മനസ്സ് ശൂന്യമാണ്' എന്ന ആത്മബോധം നിമിത്തമാണ്. അത് ഒരു ഭീതിയായി നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കും. ശൂന്യതാബോധം വെളുത്ത കടലാസിനു മുന്പില് ഒരു പേനയുമായി എഴുതാനിരിക്കുമ്പോള്‍ നമ്മുടെ ആത്മവിശ്വാസത്തെ പിടിച്ചുലയ്ക്കും. എന്നാല്‍ എന്റെ കാര്യത്തില്‍, ഒരു ലക്ഷ്യവുമില്ലാത്ത ഒരു ധൈഷണിക പ്രക്രിയയാണ് എഴുത്ത്!!! ഇന്നതെഴുതണം എന്ന പൂര്‍വ്വ നിശ്ചിതമായ ഒരു ചിന്താബലത്തില് ഞാന്‍ കടലാസിനുമുന്പില് ഇരിക്കാറില്ല (കവിതയുടെ കാര്യത്തില്‍ അങ്ങിനെയല്ല). ഒരു കടല്ക്കരയില് ഇരുന്ന് നമ്മള് ചിലതൊക്കെ ചിന്തിച്ചു കൂട്ടുന്നു എന്നിരിക്കട്ടെ. നമ്മള് ചിന്തിക്കുന്നത് ഒരു പക്ഷെ ജീവിതത്തിന്റെ അപാരതയെക്കുറിച്ചാവും. ഓരോ തിരകളും നമ്മോടു പറയുന്നത് ഗതകാലത്തിന്റെ ജീവിതമുഹൂര്ത്തങ്ങളെക്കുറിച്ചാവും. തിരകള്‍ ഓര്‍മ്മകളുടെ മായ്ക്കുന്ന മണ്ണെഴുത്തുകളില്, വരച്ചും മായ്ച്ചും മണലില്‍ തീര്‍ക്കുന്ന തീരശ്ശീലകളില് നമ്മള് പുതിയ ചില ജീവിതോന്മേഷങ്ങള് കണ്ടെത്തിയെന്നിരിക്കും. വെളുത്ത കടലാസും ഒരു കടല്‍പോലെയാണ്. അതില്‍ തിരകളും കടല്ക്കാറ്റുമുണ്ട്. അത് ആത്മസംഘര്‍ഷങ്ങളെ ലഘൂകരിക്കുന്നു, ശൂന്യതകളെ അതിലംഘിക്കാന്‍ നമ്മളെ പ്രാപ്തരാക്കുന്നു. <br />
<br />
ഒരു കത്തുപോലും എഴുതാത്ത മലയാളികള്‍ ഇന്നും സ്വയം പ്രവാസി എന്നു വിളിക്കുന്നു. പേനയെടുത്ത് ഒരു വരിപോലും സ്വന്തം അമ്മലയ്ക്കൊ കൂട്ടുകാര്‍ക്കൊ എഴുതിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. നാലു ജനലുകളുള്ള നീല ഇന്‍ലന്റുകള്‍ ഇന്ന് ഓര്‍മ്മയായി. തപാല്ക്കാരനിലൂടെ കൈമാറിയിരുന്ന സ്നേഹത്തിന്റെ, പ്രണയത്തിന്റെ ആത്മബന്ധങ്ങളുടെ ഓര്‍മ്മകള്‍പോലും അസ്ഥമിച്ചിരിക്കുന്നു. പഴയൊരു ഫയലില്‍ സൂക്ഷിച്ചുവെച്ച അമ്മയുടെ കത്തുകള്‍ എന്റെ എഴുത്തിന്റെ ഇന്ദ്രിയങ്ങളെ അസ്വസ്ഥമാക്കുന്നു.<br />
<br />
<b>നിയമസഭയുടെ പരിപാവനതയും വേശ്യയുടെ ചാരിത്രപ്രസംഗവും</b><br />
സി.പി.എം. ഒരു കേഡര്‍ പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ കോഴമാണി നിയമസഭയില്‍ ബജറ്റവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം അഴിഞ്ഞാടിയതില്‍ ഒരു തെറ്റുമില്ലെന്ന് ഞാന്‍ കരുതുന്നു. കാലങ്ങളായി കേരള ബജറ്റു തൂക്കിവിറ്റ് തടിച്ചുകൊഴുക്കുന്ന ഒരു മന്ത്രിക്കെതിരെ ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ സി.പി.എം. എന്ന പാര്‍ട്ടിയെ പിന്നെന്തിനു കൊള്ളാം. ബജറ്റു പ്രസംഗം തടയാന്‍ ശ്രമിച്ച പ്രതിപക്ഷത്തിനെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം നിയമസഭയുടെ പരിപാവനതയെ നശിപ്പിച്ചു, അന്തസ്സു നശിപ്പിച്ചു എന്നിവയൊക്കെയാണ്. സരിതമാരുടേയും റുക്സാനമാരുടേയും അടിയുടുപ്പലക്കുന്ന വലതുപക്ഷ രാഷ്ട്രീയക്കാര്‍ കേരളം ഭരിച്ചുതുടങ്ങിയതോടെ നിയമസഭയുടെ അന്തസ്സിനും പരിപാവനതയ്ക്കും എന്നേ കളങ്കം സംഭവിച്ചു കഴിഞ്ഞു. അച്ചുമ്മാമയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'മാണിയെന്തോ പുലമ്പി' അതിനുശേഷം ഭരണപക്ഷം ഒന്നിച്ച് ഉണ്ട തിന്നു. അത് ജയിലിലെ പഴയ ഗോതമ്പുണ്ടയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ പ്രതീകാത്മക തീറ്റയായിരുന്നു. മാണി ബജറ്റവതരിപ്പിക്കുമ്പോള്‍ ജനം തോല്‍ക്കുകയായിരുന്നു എന്നു മനസ്സിലാക്കാന്‍ നമ്മുടെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല. അവര്‍ നിയമസഭയുടെ പരിപാവനതയെക്കുറിച്ചു പ്രസംഗിക്കുന്നു. ഈ അനുഷ്ഠാനപരതയെക്കുറിച്ച് പ്രസംഗിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. വേശ്യ ചാരിത്ര്യത്തെക്കുറിച്ചു പ്രസംഗിക്കുന്നതുപോലെ, 'അയ്യോ...നിയമസഭ മ്മ്ടെ അമ്പലമല്ലെ... അതിനെ അശുദ്ധാക്കിയില്ലേ.... ഇനിയെന്തു ചെയ്യും ന്റെ ബദരീങ്ങളെ...' എന്നൊക്കെ ചില മാധ്യമ വേശ്യകള്‍ വിളിച്ചു കൂവുന്നതുകാണുമ്പോള് തുപ്പാന്‍ തോന്നുന്നു. ഒരു കളങ്കിതനായ മന്ത്രിയെ മറച്ചുപിടിക്കാന്‍വേണ്ടിയാണ് കേരളത്തിലെ 'മുക്കിയ' ധാര മാധ്യമങ്ങള്‍ നിയമസഭയുടെ പരിപാവനതയെ ഉദ്ഘോഷിക്കുന്നതെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. 'അഴിമതി ഞങ്ങളുടെ ജന്മാവകാശമാണ്, അതിന്റെ പേരില്‍ ഞങ്ങളുടെ മന്ത്രി മാണിയെ തടയുന്നത് തെറ്റാണ്' എന്ന സന്ദേശമാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കു നല്‍കുന്നത്. ബജറ്റ് അവതരണം ഗവര്‍ണ്ണര്‍ അംഗീകരിച്ചതോടെ കോഴമാണി ജയിച്ചു, ജനം തോറ്റു.<br />
<br />
സമരങ്ങള്‍ വിറ്റ് പാര്‍ട്ടി കസേരയുറപ്പിക്കുന്ന വിദ്യ അഭ്യസിച്ചു തുടങ്ങിയതില്‍പ്പിന്നെ സിപിഎമ്മില്‍ നിന്ന് നല്ലൊരു സമരം കേരള ജനത കണ്ടിട്ടില്ല. ഉണ്ടായതു മുഴുവന്‍ സമരാഭാസങ്ങളായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ് നിയമ സഭയെ ഇളക്കിമറിച്ച് ഉന്തുതള്ളും 'കടിയും' വലിയുമുണ്ടായത്. അനഭിമതരെ വെട്ടിനിരത്തി രക്തസാക്ഷികളുണ്ടാക്കുന്നവര് എന്ന പേരുദോഷം ഇത്തരം ധര്‍മ്മ സമരങ്ങളിലൂടെ ഇടതുപക്ഷം മാറ്റിയെടുക്കുമൊ എന്നറിയില്ല. ഒടുവില്‍, മാണി അഴിമതിക്കാരനാണെന്നു മനസ്സിലാക്കാന്‍ ബിജു രമേശെന്ന കള്ളുകച്ചവടക്കാരന് വേണ്ടിവന്നു എന്നതോര്ത്തുവേണമെങ്കില് ഇനി സിപിഎമ്മിന് നാണിക്കാം. മാണിയെ മുഖ്യമന്ത്രിയാക്കാനായിരുന്നല്ലൊ ഇതേ പാര്‍ട്ടിയിലെ ചിലര്‍ പണ്ട് ചരടുവലി നടത്തിയത്. <br />
<br />
ജമീല പ്രകാശത്തെയടക്കം പല വനിതാ എം.എല്‍.എ മാരേയും ലൈംഗിക ഉദ്ദേശ്യത്തോടെ ഭരണപക്ഷം എതിരിട്ടത് എന്നൊരു ആരോപണം പ്രതിപക്ഷം നടത്തുന്നതിനോട് ഈയുള്ളവന് യോജിക്കാന്‍ കഴിഞ്ഞില്ല. തങ്ങള്‍ നടത്തുന്നത് ഒരു ധര്‍മ്മ സമരമാണ്. നിയമസഭ കോഴമാണിമാരുടെ കറപിടിച്ച അടിയുടുപ്പുകള്‍ അലക്കാനുള്ള ഇടമല്ല എന്നുറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് എതിര്‍ക്കുന്നവരെ കടിച്ചുകുടയാനുള്ള ആര്‍ജ്ജവമാണ് പ്രതിപക്ഷം കാണിക്കേണ്ടത്. അതാണ് ഇടതുപക്ഷത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. സസ്പെന്‍ഷനല്ല, തൂക്കുകയര്‍ കിട്ടിയാലും ഉപേക്ഷിക്കരുതാത്ത സമരവീര്യം; അതിനാണ് ജനം സിപിഎമ്മിനെ ഉറ്റുനോക്കുന്നത്. അല്ലാതെ തടിതപ്പാന്‍ വേണ്ടി വനിതാ എമ്മല്ലെമാരുടെ സ്ത്രീത്വത്തെ ആയുധമാക്കുന്നത് ഒരു വിപ്ലവപാര്‍ട്ടിക്ക് ഭൂഷണമല്ല.<br />
<br />
<b>എരുമച്ചിരി</b><br />
നല്ല ചെറുകഥകള്‍ക്ക് ക്ഷാമമുണ്ടൊ എന്ന് തോന്നിപ്പോകും കലാകൗമുദിയില്‍ അടിച്ചുവരുന്ന കഥകള്‍ വായിച്ചാല്‍. അശ്വതി ശശികുമാറിന്റെ 'എരുമച്ചിരി' (മാര്‍ച്ച് 01, ലക്കം 2060) വായിച്ചപ്പോള്‍ കഥയുടെ കാലന്റെ പോത്തിന് കുളമ്പടി കേട്ടു. ഒരു പശ്ചാത്തലമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ബാക്കിയൊക്കെ പേനതന്നെയെഴുതിക്കോളും എന്ന മൂഢ വിശ്വാസമാണ് കഥാകരിയെ ഭരിക്കുന്നത് എന്നു തോന്നുന്നു. ആ കഥയില്‍ അവതരിപ്പിക്കപ്പെടുന്ന പാല്‍ക്കാരിയായ ശാന്തയെ ഈ എഴുത്തുകാരി വഴിയാധാരമാക്കിയതിന് ആ പാവപിടിച്ച ശാന്തയുടെ വെകിളിപിടിച്ച എരുമകള്‍ കുത്തിക്കൊന്ന് കണക്കുതീര്ക്കട്ടെ എന്ന് ആശിക്കുന്നു. കലാകൗമുദിയുടെ കഥാ സെക്ഷന്‍ ആദരാഞ്ജലികള്‍.<br />
<br />
<b>തുപ്പല്‍പ്പൊട്ട്</b><br />
പ്രമോദ് രാമന്റെ കഥകളുടെ ആഖ്യാനം വായനക്ഷമതയുള്ളതാണ്. അതുകൊണ്ടുതന്നെ പ്രമോദിന്റെ 'തുപ്പല്‍പ്പൊട്ട്' (മാതൃഭൂമി ലക്കം 50) മുഴുവനും വായിച്ചു. ഉള്ളിതൊലിച്ച പോലെ ആയിപ്പോയി കഥ തീര്‍ന്നപ്പോള്‍. എന്നാലും ആ് കഥയിലെ പ്രധാന കഥാപാത്രമായ പത്മാസനന്‍ നായര്‍ വായനക്കാനെ അനുഭവിപ്പിക്കുന്നതില്‍ വിജയിച്ചു. അതുകൊണ്ടുമാത്രം ആയില്ലല്ലോ.... ഈ കഥയിലെ രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കാതെ പോയതുകൊണ്ടാണ് ഈ കഥ പരാജയപ്പെടുന്നത്. സംഘികളുടെ മനശാസ്ത്രവും ഒരു പാവം നായരുടെ മനപ്രായസവും ഒരുപോലെ സന്നിവേശിക്കുന്ന ജീവിത ചിത്രം പ്രമോദ് രാമന് ലളിതമായി തുപ്പല്പൊട്ടനിലൂടെ അവതരിപ്പിക്കുന്നു.<br />
<br />
<b>മനോജ് മേനോന്</b><br />
ഉത്തരാധുനികമെന്നൊ അത്യന്താധൂനികമന്നൊ ഉള്ള വര്‍ഗ്ഗീകരണങ്ങള്‍ക്ക് അപ്പുറത്തു നില്ക്കുന്ന കവിതകളാണ് മനോജ് മേനോന്റേത്. പുതിയ ലക്കം കാക്ക ത്രൈമാസികയിലെ മനോജ് മേനോന്റെ 'ചോപ്പന്' എന്ന കവിത ലളിതവും എന്നാല്‍ അതിന്റെ രാഷ്ട്രീയം കൊണ്ട് തീവ്രവുമായ ഒരു കവിതയാണ്. അര്‍ത്ഥം വെച്ചുള്ള മധുരതരമായ, പറച്ചിലുകളാണ് പുതുകവിത എന്നൊരു പൊതുബോധത്തിലേക്ക് ഒരു ഇടക്കാലത്തേക്കെങ്കിലും നമ്മുടെ കാവ്യബോധങ്ങള്‍ ചുരുങ്ങിപ്പോയിരുന്നു. അതിന്റെ ഭാഗമായി നില്ക്കുമ്പോള് പോലും മനോജ് തന്റെ ലളിതമായ ക്രാഫ്റ്റിലൂടെ ഗഹനമായ പ്രമേയങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികള്‍, മരിച്ചവര്‍ കൊണ്ടുപോകുന്നത്, മരവിധി എന്നീ കവിതകള്‍ ഉദാഹരണം. അതുകൊണ്ടുതന്നെ രാഷ്ട്രീയം കൊണ്ട് അദ്ദേഹത്തിന്റെ ഒരു പറ്റം കവിതകള്‍ പുതു കവിതകളുട പൊതു ധാരയില്‍ നിന്ന് വേറിട്ടു നിന്നിരുന്നു. ബിംബങ്ങളിലും ക്രാഫ്റ്റിലുമൊക്കെ ചിലപ്പോള്‍ ക്ലീഷെകള് സംഭവിക്കുമെങ്കിലും ചെറിയ ഇടവേളകളില്‍ രാഷ്ട്രീയമായി സംവേദിക്കുന്ന കവിതകള്‍കൊണ്ട് മനോജ് മലയാള കവിതയില്‍ തന്റെ സ്വന്തം ഇടം അടയാളപ്പെടുത്തുന്നു. മനോജിന്റെ 'ചോപ്പന്' അഭിവാദ്യങ്ങള്‍.<br />
<br />
<b>കണക്കൂര്‍ സുരേഷ് കുമാര്‍</b><br />
കണക്കൂര്‍ സുരേഷ് കുമാറിന്റെ 'എഗ്ഗിറ്റേറിയന്‍' (സൈകതം ബുക്സ്) നോവല്‍ വായിച്ചു. സുരേഷിന്റെ ശൈലീഗുണം കൊണ്ടാവണം ഒറ്റയിരുപ്പിന് 80 പേജുകള്‍ വായിച്ചു തീര്‍ത്തു. ഉപരിപ്ലവമായ ചില ചിന്തകളുടെ വാലില്‍ തൂങ്ങിക്കിടക്കുന്ന ഈ നോവല്‍ ഗൗരവമുള്ള ഒരു വായന സാധ്യമാക്കുന്നില്ല. അദ്ദേഹത്തിന്റെ ചെറുകഥളില് കാണാറുള്ള കൈയ്യൊതുക്കം ഈ നോവലില്‍ കാണാനാവില്ല. രുചികളിലൂടെ വിരിയുന്ന ആത്മബന്ധങ്ങളേയും റിയാലിറ്റി ഷോകളുടെ അര്‍ത്ഥശൂന്യതയുമൊക്കെ പറയുന്ന നോവല്‍ ഒരു ടീവി സീരിയല്‍പോലെ അനുഭവപ്പെടുന്നു. നോവല്‍ എന്ന മാധ്യമത്തിന്റെ ശക്തിയെ, അത് നിര്‍വ്വഹിക്കേണ്ടുന്ന ചരിത്ര ദൗത്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് കുറച്ചുകൂടി ഗൗരവമായ ഇടപെടലാവട്ടെ അദ്ദേഹത്തിന്റെ അടുത്ത നോവല്‍ എന്ന് ആശംസിക്കുന്നു.<br />
<br />
<b>ബോട്ട് പീപ്പ്</b><br />
പ്രേമന് ഇല്ലത്തിന് സ്വന്തമായ ഒരു ഭാഷയും ആഖ്യാനപാഠവവുമുണ്ട്. മുംബൈയിലെ മുഖ്യധാരയില്‍ സ്വയം അവരോധിക്കപ്പെട്ട പല കഥാ കൃത്തുക്കള്‍ക്കും ഇല്ലാത്ത ഒരു ഗുണമാണിത്. മ്യാന്മറില് നിന്ന് പുതിയ അഭയകേന്ദ്രങ്ങള്‍ തേടി കടല്‍ യാത്രകള്‍ നടത്തി ഒടുവില്‍ എവിടേയും എത്തിപ്പെടാനാകാതെ കടലിന്റെ തന്നെ ഭാഗമാകേണ്ടി വരുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കഥപറയുന്ന പ്രേമന് ഇല്ലത്തിന്റെ 'ബോട്ട് പീപ്പ്' എന്ന ചെറുകഥ കാക്ക ത്രൈമാസികയുടെ പുതിയ ലക്കത്തില്‍ വായിച്ചു. സമകാലിക ദുരന്തങ്ങളിലേക്ക് അനുവാചക ശ്രദ്ധ പതിപ്പിക്കുന്ന ഇക്കഥ അതിന്റെ ചരിത്ര ദൗത്യം പരിപൂര്‍ണ്ണമായി നിര്‍വ്വഹിക്കുന്നു.<br />
<br />
<b>...ചോദ്യോന്മീലനം....</b><br />
<br />
<b>റിവ്യു എഴുതിയാല്‍ നിരൂപണമാകുമോ?</b><br />
വിമര്‍ശന കലയെ കുറിച്ച് എന്‍. കെ. ദാമോദരന്റെ അഭിപ്രായത്തെ കെ. പി. അപ്പന് അദ്ദേഹത്തിന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട് അതിങ്ങിനെയാണ് 'കലാസൃഷ്ടിയുടെ അനുഭവങ്ങളിലേക്ക് പോയി വീഴുന്ന അഗാധമായ ഒരു സംവേദനതലം വിമര്ശകന് ഉണ്ടായിരിക്കണം. അതില്ലാത്തവര്‍ നിരൂപണത്തിന് ഇറങ്ങിയാല്‍ നിരൂപണം ഉടല്കൊല്ലി വൈദ്യന്റെ പെട്ടിക്കടയാകും. ചെരിപ്പ് തലയില്‍ വെച്ചാല്‍ തൊപ്പിയാകത്തതുപോലെ സിദ്ധാന്തം പറഞ്ഞുകൊണ്ടിരുന്നാല്‍ വിമര്‍ശനം ഉണ്ടാകുകയില്ല. അത്തരം കൊസ്രാക്കൊള്ളികള് കുറച്ചുകാലം വെറുതേ ചാടിക്കളിച്ചതിനുശേഷം സ്ഥലമൊഴിയും. അവിടെ സിന്ദൂരവും പൂക്കളും പ്രത്യക്ഷപ്പെടും. അങ്ങനെ തെരുവിന്റെ ചരിത്രം വിമര്‍ശനത്തിന്റെ ചരിത്രത്തിനു രൂപമാകും'.<br />
ആ നിലയ്ക്ക്നോക്കുമ്പോള് സമകാലിക മലയാള സാഹിത്യത്തില്‍ ഒരു നിരൂപകനെയില്ല. സ്വന്തം ചെരിപ്പെടുത്ത് തലയില്‍ വെച്ച് കിരീടമെന്ന നാട്യത്തിലിരിക്കുന്ന സ്പോണ്‍സേഡ് നിരൂപകരാണ് ഇവിടെയെങ്ങുമുള്ളത്. എം.എന്‍. വിജയനും, കെ.പി. അപ്പനും മലയാളസാഹിത്യത്തില്‍ കൊണ്ടുന്നവന്ന ഒരു സംവേദന സംസ്കാരം നമ്മുക്കു കൈമോശം വന്നിരിക്കുന്നു. പകരം കുറെ സ്പോണ്‍സേഡ് പുസ്തക നിരൂപണങ്ങളാണ്. കൂലിയെഴുത്തിന്റെ പരിധിയില്‍പെടുന്ന ഈ കൈക്രിയയെ നിരൂപണം എന്നു വിളിക്കാനാവില്ല. മലയാളത്തിലെ പല പ്രമുഖ നിരൂപകരും റിവ്യൂ എഴുത്തില്മാത്രമായി ഒതുങ്ങിപോകുന്നതുകണ്ടപ്പോള് വീണ്ടും അപ്പന് സാര്‍ പറഞ്ഞതുതന്നെ ഓര്‍മ്മ വരുന്നു 'സ്ഥിരമായി റിവ്യു എഴുതുന്നവന് ചെറുപ്പത്തിലെ മരിക്കുന്നു. അവര്‍ സാഹിത്യത്തില്‍ വലിയ സ്വപ്നങ്ങള്‍ കാണുന്നില്ല. അതിനാല്‍ ഗ്രന്ഥനിരൂപകര്‍ പെട്ടെന്നു മരിക്കുന്നു'. അപ്പന് സാറിന്റെ 'ഗ്രന്ഥ നിരൂപകന് പെട്ടെന്നു മരിക്കുന്നു' എന്ന ലേഖനം അതിനെക്കുറിച്ചാണ്.<br />
<br />
<b>നല്ല സാഹിത്യകൃതികള്‍ ഉണ്ടാകാത്ത കാലത്ത് നിരൂപണത്തിന് എന്തു പ്രസക്തി? നിരൂപണം രണ്ടാമതല്ലെ വരൂ?</b><br />
കൃതികളെ മാത്രം പഠിച്ചെഴുതുന്നതല്ല നിരൂപണം. ലോകത്ത് ഒരു വരിപോലും ആരും എഴുതാതിരുന്നാലും ക്വിന്റല്‍കണക്കിന് നിരൂപണ സാഹിത്യം സൃഷ്ടിക്കാന്‍ ഒരു പ്രയാസവുമില്ല. കാരണം, നിരൂപണം സാഹിത്യത്തിലെ ഉപോത്പന്നമല്ല. നിരൂപണത്തിന് സ്വതന്ത്രമായ ഒരു സ്വത്വമുണ്ട്. നിരൂപണം സര്‍ഗ്ഗാത്മകമായ ദര്‍ശനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. രൂപരഹിതമായ സര്‍ഗ്ഗാത്മകതയുടെ രാസത്വരകങ്ങളെ, ബോധരൂപങ്ങളെ കണ്ടെത്തുന്നു. നിരൂപണത്തിന് സ്വന്ത്രമായ ഒരു നിലനില്‍പ്പുണ്ട്. അതുകൊണ്ടുതന്നെ നിങ്ങള്‍ കരുതുംപോലെ അത് എഴുത്തുകാര്‍ സൃഷ്ടിക്കുന്ന ഭാവുകത്വങ്ങളിലെ കുടികിടപ്പുകാരല്ല. ഒരു നിരൂപകന് സൃഷ്ടിക്കുന്ന സൗന്ദര്യം ദര്‍ശനത്തിന്റെ സൗന്ദര്യമാണ്. ദൈവത്തിന്റെ മരണം രേഖപ്പെടുത്തുന്നതും, ചിതറിപ്പോകുന്ന കാഴ്ച്ചകളെക്കുറിച്ചു വറയുന്നതും, കണ്ണടകള്‍ മാറ്റിഘടിപ്പിക്കുന്നതും ഇവരാണ്.<br />
<br />
<b>കൗമാരം എങ്ങിനെയായിരുന്നു?</b><br />
ആന്തരിക ചോദകളില്‍, ലൈംഗീക സമസ്യകളില്‍, പ്രേമപ്പനിയില്‍, പകല്‍സ്വപ്നങ്ങളില്‍, അപകര്‍ഷതാബോധത്തില്‍, പാപബോധങ്ങളില്‍ സ്വയമൊഴുകിപ്പോയ ഒരു കുഞ്ഞു ഓടയായിരുന്നു കൗമാരം. കുഴിഞ്ഞ കണ്ണും മെല്ലിച്ച തോളെല്ലുമായി പഴയ ചിത്രങ്ങളിലിരുന്ന് അതെന്നെ ഇപ്പോഴും ഭയപ്പെടുത്തുന്നു.<br />
<br />
<b>അപ്പോള്‍ യൗവ്വനമൊ?</b><br />
കൗമാരത്തില്‍ വിട്ടുപോയത് പൂരിപ്പിക്കുവാനുള്ള ഉത്തരങ്ങളുണ്ട് കൈയ്യില്‍. പക്ഷെ.... പരീക്ഷ കഴിഞ്ഞു. ലൈംഗീക ദാരിദ്ര്യം തീര്‍ന്നു. പകരം വേറെ ചില ദാരിദ്ര്യം വന്നു.<br />
<br /></div>
സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.com3