2009, മേയ് 13, ബുധനാഴ്‌ച

എസ്‌. ജോസഫിണ്റ്റെ കവിതകള്‍ക്കെന്തിനു പേരുകള്‍ കവിതകളെന്നല്ലാതെ. . . .

നവകവിതയെക്കുറിച്ചുള്ള ആശയ്ക്കും അഭിലാക്ഷങ്ങള്‍ക്കും പുതിയ ഭാവുകങ്ങള്‍ പകര്‍ന്നു നല്‍കുന്ന സര്‍ഗ്ഗാത്മകതയുടെ രുദ്ര യൌവനമാണ്‌ എസ്‌. ജോസഫിണ്റ്റെ കവിതകള്‍. ആ കവിതകളെ പ്രകീര്‍ത്തിക്കുന്നതോടൊപ്പം ആ കവിയുടെ കാവ്യ ഭാഷയിലെ സുന്ദരമെങ്കിലും അദ്ദേഹം പിന്‍തുടരുന്ന ഏകതാനതയെ വിമര്‍ശിച്ചുകൊണ്ടുവേണം പുതുകവിതയെ പഠിക്കാന്‍. ലളിത ഭാഷകൊണ്ട്‌ അതി സുന്ദരവും ഭ്രമാത്മകവുമായ ഭിംഭകല്‍പനകള്‍ നടത്തുന്ന ഈ കവി അതേ ഭിംഭ മാതൃകകള്‍ പുതു കവിതയ്ക്കു നല്‍കുക വഴി സ്വന്തം ശരികള്‍ക്കുള്ളിലെ ഒരു വലിയ തെറ്റുകൂടിയാവുന്നത്‌ കണ്ടുനില്‍ക്കാന്‍ ആവുന്നില്ല. എസ്‌. ജോസഫിണ്റ്റെ ഓരോ വരിയിലും ഋതുക്കള്‍ കാലം തെറ്റിച്ചു പൂക്കുന്നു -

"എസ്‌. ജോസഫിണ്റ്റെ കവിതകള്‍ക്കെന്തിനു പേരുകള്‍ കവിതകളെന്നല്ലാതെ. . . . "

എസ്‌. ജോസഫ്‌ എന്ന മായാജാലക്കാരണ്റ്റെ ഭിംഭമാതൃകകളെ പിന്‍തുടരുന്ന കവികളെ കണ്ടിട്ടുണ്ട്‌ അവരുടെ കവിതകള്‍ വായിക്കുമ്പോഴാണ്‌ എസ്‌. ജോസഫിണ്റ്റെ ശരികള്‍ക്കിടയില്‍ ഒളിഞ്ഞുകിടക്കുന്ന തെറ്റിനെ ഒട്ടും സ്നേഹക്കുറവില്ലാതെ വലിച്ചു പുറത്തിടാന്‍ ആഗ്രഹിക്കുന്നത്‌. വായ്‌ വര്‍ത്തമാനത്തിണ്റ്റെ ഭാഷകൊണ്ട്‌ ഒറ്റക്കല്‍ പ്രതിമപോലെ അദ്ദേഹം മിഴിവുറ്റ ഭിംഭങ്ങള്‍ സൃഷ്ടിക്കുന്നു.

" കാട്ടില്‍ തീ പടരുമ്പോള്‍ കണ്ടുനിന്നൊരു കരിം-
മ്പുലിതന്‍ കണ്ണിലുണ്ട്‌ നിഷ്കളങ്കതയിപ്പോള്‍"
----------------------------------------------നിഷ്കളങ്കത

കവിത അനുഭവിപ്പിക്കുകയാണ്‌ ഈ വരികളിലൂടെ. . . പക്ഷെ ഒരു സമഗ്ര പഠനത്തിനു ശ്രമിക്കുമ്പോള്‍ പാസ്പോര്‍ട്ട്‌ സൈസിലുള്ള ജലച്ചായചിത്രങ്ങള്‍ പോലെ - അലിഞ്ഞില്ലാതെ പോകുന്ന ഐസുകട്ടകള്‍ പോലെ ആയിത്തിരുന്നു ചിലപ്പോള്‍ പുതിയ കവിത. അങ്ങിനെ ആവരുത്‌ എന്ന്‌ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കവിത ജലം തന്നെ അതിന്‌ നിയതമായ രൂപമില്ല നവ കവിതയ്ക്കും നിയതമായ രൂപം കല്‍പ്പിക്കാനാവില്ല. ചലനാത്മകതയിലാണ്‌ അതിണ്റ്റെ സ്വത്വം. ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിപോലെ . . . ഐസുകട്ട ജലത്തിണ്റ്റെ ഒരു താത്കാലിക സ്വരൂപം മാത്രമാണ്‌ അന്തരീക്ഷ താപത്തിനനുസരിച്ച്‌ രൂപഭ്രംശം സംഭവിക്കുന്ന ഈ ഐസുകട്ടകള്‍ കുറച്ചുനേരത്തെക്കു നമ്മളെ മരവിപ്പിച്ചുനിര്‍ത്തുന്നു. എസ്‌. ജോസഫിണ്റ്റെ ശീതികരിച്ച ഭാഷാ സൌന്തര്യത്തില്‍ അദ്ദേഹത്തിണ്റ്റെ കവിതകള്‍ വായനക്കാരനെ അല്‍പനേരം മരവിപ്പിച്ചു നിര്‍ത്തുന്നു. ചിലപ്പോഴൊക്കെ ആ ഐസുകട്ടകളില്‍ ഒളിപ്പിച്ചിരിക്കുന്ന മുള്ളുകള്‍കൊണ്ട്‌ വായനക്കാരനെ കോറിവലിക്കുന്നു. എസ്‌. ജോസഫിണ്റ്റെ ഈ മായാലോകത്തെ ഇഷ്ടപ്പെടുന്നതോടൊപ്പം തന്നെ പുതുകവിതയ്ക്കു്‌ അറിഞ്ഞൊ അറിയാതെയൊ സംഭവിക്കുന്ന അപചയത്തെ കാണാതിരിക്കാനാവുന്നില്ല. ഉത്തരാധുനിക കവിതയില്‍ അറിഞ്ഞൊ അറിയാതെയൊ ഒരു തരം നിസ്സാരവല്‍ക്കരണം നടക്കുന്നു. ചിലരെങ്കിലും എസ്‌. ജോസഫിനെതന്നെ സമഗ്രമായ വായന നടത്താതെ സ്വന്തം രചനകളില്‍ അദ്ദേഹത്തിണ്റ്റെ ഭിംഭമാതൃകകളെ പിന്‍തുടരാന്‍ ശ്രമിക്കുന്നതു കാണാം. ഉറുമ്പിനു തിന്നാന്‍ കൂടി തികയാത്ത പഞ്ചസാരത്തരികള്‍ ചിതറിക്കിടക്കുന്നതുപോലെ ഒരനുഭവം പുതു കവിതകളെ ഒന്നിച്ചു കയ്യിലെടുക്കുമ്പോള്‍ ഉണ്ടാവും. ജോസഫിനെ മാത്രം കുറ്റപ്പെടുത്തുകയല്ല എസ്‌. ജോസഫ്‌ ഒരു നീണ്ട ചങ്ങലയുടെ ഒരു സുപ്രധാന കണ്ണിമാത്രം. എന്നെപോലെയുള്ളവരുടെ വായനാവബോധത്തില്‍ വിഹരിക്കുന്ന പ്രതിഭാധനനായ കാട്ടാളന്‍.

എന്തുകൊണ്ടാണ്‌ കവിത ഇങ്ങിനെ തിളങ്ങുന്ന വെറും നക്ഷത്രത്തരികളായി മാറുന്നത്‌. വാഗ്മയങ്ങള്‍കൊണ്ട്‌ ഒരു ചെറിയ കാര്‍ട്ടൂണൊ എണ്ണച്ചായമൊ തീര്‍ത്ത്‌ കവികള്‍ തിരശ്ശീലയ്ക്കു പിന്നില്‍ മറയുകയാണ്‌. ഇതിനും അപ്പുറത്തേക്ക്‌ സംക്രമിക്കുന്ന നിരന്തരമായ അസ്വസ്തതകളായി കാലത്തിന്‍മേല്‍, മൂല്യച്യുതികള്‍ക്കുമേല്‍ ഇടമൂറിയാത്ത നിലവിളിയും ആവലാതിയുമായി പുതു കവിതകള്‍ മാറേണ്ടതുണ്ട്‌.

നവ കവിതയെ സ്നേഹക്കാനും സമകാലികതയില്‍ അതിണ്റ്റെ വേരുകള്‍ ആഴിന്നിറങ്ങാനും കേവലം ഭാഷാലീലകള്‍ക്കപ്പുറം അതിണ്റ്റെ സങ്കേതങ്ങള്‍ ശക്തിപ്പെടണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതു കൊണ്ടാണ്‌ ഇവിടെ എസ്‌. ജോസഫിനെ മുഖ്യമായി വിമര്‍ശിക്കുന്നത്‌ കാരണം അദ്ദേഹം ഉത്തരാധുനിക കവിതയുടെ പ്രതീക്ഷയും പ്രത്യാശയുമാണ്‌.

സംവാദം തുടരുക .......

15 അഭിപ്രായങ്ങൾ:

  1. നവകവിതയെക്കുറിച്ചുള്ള ആശയ്ക്കും അഭിലാക്ഷങ്ങള്‍ക്കും പുതിയ ഭാവുകങ്ങള്‍ പകര്‍ന്നു നല്‍കുന്ന സര്‍ഗ്ഗാത്മകതയുടെ രുദ്ര യൌവനമാണ്‌ എസ്‌. ജോസഫിണ്റ്റെ കവിതകള്‍.

    ആ കവിതകളെ പ്രകീര്‍ത്തിക്കുന്നതോടൊപ്പം ആ കവിയുടെ കാവ്യ ഭാഷയിലെ സുന്ദരമെങ്കിലും അദ്ദേഹം പിന്‍തുടരുന്ന ഏകതാനതയെ വിമര്‍ശിച്ചുകൊണ്ടുവേണം പുതുകവിതയെ പഠിക്കാന്‍....

    മറുപടിഇല്ലാതാക്കൂ
  2. കവിതകളെക്കുറിച്ച് എന്തെങ്കിലും ആധികാരികമായി പറഞ്ഞു കമന്റ്റ് ഇടാന്‍ അറിയില്ല. എങ്കിലും നിരീക്ഷണങ്ങള്‍ കൊള്ളാം!

    മറുപടിഇല്ലാതാക്കൂ
  3. അഭിപ്രായം പറയാന്‍ വേണ്ടി എസ് ജോസഫിനെ വായിച്ചിട്ടില്ല. ബിംബം, ബിംബമാതൃക, സൌന്ദര്യം ഇങ്ങനെ എഴുതുന്നതാണ് ശരി. In keyman : bimbam, bimbamaathr^ka, saundaryam.

    മറുപടിഇല്ലാതാക്കൂ
  4. ജോസഫിന്റെ കവിതകൾക്കു മാത്രമല്ല,പുതിയ മിക്ക കവികളുടേയും കവിതകളുടെ പൊതു സ്വഭാവമാണ് അവയുടെ സമകാലമാത്രമായ സംവേദനപരിമിതി.പി.പി.രാമചന്ദ്രനെഴുതിയ പോലെ
    “തിന്നുക,കുടിക്കുക,പുറത്തേക്കെറിയുക
    ജീവിതം നിറച്ചൊരീ കൂടുകൾ നാളേക്കില്ല”
    എന്നത് പുതിയ കവികളുടെ കവിതകളുടെ പൊതുസ്വഭാവമാണ്.ഒരു തീപ്പൊരി,കനൽ,ഒരു നീർക്കണം-അതിന്റെ വിപുലീകൃതമാനമാണ് പുതിയ കവിത.അതു നമ്മെ എവിടെയോ ഒന്നു കൊളുത്തി വലിക്കും-തീർന്നു.അതിലപ്പുറത്തേക്കുള്ള അസ്തിത്വമൊന്നും ആധുനികോത്തരകാലം അവയിൽ നിന്നാവശ്യപ്പെടുന്നില്ല.ആവശ്യാതിഷ്ഠിതമാണല്ലോ,ഏതു സൃഷ്ടിയും.

    മറുപടിഇല്ലാതാക്കൂ
  5. കവിതകളേ കുറിച്ച് ഒരു കുന്തവും പറയാന്‍ കഴിയാത്തത് എന്‍റെ തെറ്റ്!!!
    എങ്കിലും കുത്തിയിരുന്നു വായിച്ചു.അഭിപ്രായം ഒന്നുമില്ല,കാരണം പണ്ടേ ഞാന്‍ കവിതയില്‍ വീക്കാണേ..

    മറുപടിഇല്ലാതാക്കൂ
  6. വളരെ നന്നായി എഴുതിയിരിക്കുന്നു..ഭിംഭം മാത്രം ഒരു കല്ലുകടിയായി
    പിന്നെ.എന്റെ ബ്ലൊഗിലെ ഫൊണ്ട് വായിക്കാൻ കഴിയില്ലെന്ന കമന്റു കണ്ടു.(വരമൊഴി ഫോണ്ട് ).എന്തായാലും വായിക്കാൻ വന്നതിലെ ഏതാനുംവരികൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു
    കവിതയുടെ കോലം കെട്ടിയചിന്തകളെ
    അക്ഷരവടിവിലാവാഹിച്ച് അണിനിരത്തിയ
    ഒരു പുസ്തകത്തിന്റെ വെൺ താളുകൾ
    വെറുതെ മറിച്ചു നോക്കിയും .
    വിഘടിച്ചു നിൽനിക്കുന്ന വിശ്വാസപ്രമാണങളെ
    ഒരു ഉടമ്പടിയിൽ ഉരുക്കിചേർത്തതെന്ന് കണ്ട്
    വിഖ്യാതമായൊരു പുസ്തകം തിരിച്ചു വച്ചും.
    ........
    എവിടെയെന്റെ മൺചിരാതെന്നു കൂതുഹലമാർന്നു സഹൃദയൻ...
    തിരിമങിയ ചിരാതു ചൂണ്ടി ഇതുതന്നെയെന്നായി പുരോഹിതൻ..
    ഇത്ര നേരവും തെളിഞ്ഞുകത്തിയ നാളം പെട്ടെന്നു മങുവാനെന്തുകാര്യമെന്നോർക്കെ
    ചിരാതിൽ വെളിച്ചമണഞ്ഞു ,ടൌണിലെ പുസ്തകശാലയുടെ
    ഏഴാം നിലയുടെ വരാന്തയിൽ അഴികൾപോലുംകാവലില്ലാ
    ചില്ലുവാതിലിലൂടെ പുറത്ത് കടക്കാൻ ശ്രമിച്ചൊരാൾ
    ഒരു വിഫല ജന്മമായ് താഴെ വീ‍ണു ചിതറി..
    അപ്പോഴും നെഞ്ചോടടുക്കിപിടിച്ച പുസ്തകത്തിന്റെ
    പേര് നിങൾക്ക് വായിക്കാം”ജൂതന്മാരുടെ ശ്മ്ശാനം”
    (ജൂതന്മാരുടെ ശ്മശാനം.വിഖ്യാതമായൊരു ചെറുകഥാസമാഹാരം.
    അതിലെ ഒരു കഥാപാത്രത്തിന്റെ ഗതി തന്നെയാണിവിടെ യും)

    മറുപടിഇല്ലാതാക്കൂ
  7. നല്ല നിരീക്ഷണം.. ആധികാരികമായി എഴുതിയിരിക്കുന്നു.. കൊള്ളാം ട്ടോ

    മറുപടിഇല്ലാതാക്കൂ
  8. ഈ മേഖല - കവിത - അഭിപ്രായം പറയാനുള്ള അറിവില്ല എനിക്കു്. ലളിതമായ കവിതകള്‍ വായിച്ചാസ്വദിക്കാം എന്നതിനപ്പുറം ഒന്നുമറിയില്ല.

    മറുപടിഇല്ലാതാക്കൂ
  9. കവിതകളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പുറത്തുവരട്ടെ..ആധുനികവും ഉത്തരാധുനികവും അത്യന്താധുനികവും ആയി തരംതിരിക്കുമ്പോള്‍ നല്ലതും നല്ലതല്ലാത്തതും (ചീത്തയെന്ന ഒന്നില്ലല്ലോ...) ഏതെന്ന് മനസ്സിലാവാതെ പോവുന്നു എന്നെപ്പോലുള്ളവര്‍ക്ക്....വായിച്ചത് മനസ്സിലാവാത്തതാണോ എന്ന സംശയം തന്നെ കാരണം...പിന്നെയങ്ങ് രണ്ടൂം കല്‍പ്പിച്ച് മിണ്ടാതിരിക്കും...അത്ര തന്നെ!

    മറുപടിഇല്ലാതാക്കൂ
  10. Sathya santhamaya vimarshanangal eppozum enthinteyum jeevan thanneyanu... Nannayirikkunnu. Ashamsakal...!!!

    മറുപടിഇല്ലാതാക്കൂ
  11. കവിതകളെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ ഞാനാളല്ല.
    ഇവിടെ വന്നനിലക്ക്‌ എന്തെങ്കിലും പറയാതെ പോകുന്നതു ശരിയല്ലല്ലോ...

    മറുപടിഇല്ലാതാക്കൂ
  12. പല ബ്ലോഗ്ഗുകളിലു താങ്കൾ എഴുതിയ കമന്റുകളും മറ്റു കണ്ടിരുന്നു, ഇപ്പോൾ ഈ പോസ്റ്റും. കവിതയുടെ ശക്തി ഇങ്ങിനെയുള്ള തുറന്ന് എഴുത്തുകളിൽ തന്നെയാണു..നല്ല നിരീക്ഷണം..

    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  13. സമകാലീന കവികളില്‍ ശ്രദ്ധേയനാണ്‌ എസ്.ജോസഫ്.നാട്ടുമനുഷ്യരോട് സം വേദിക്കാനുള്ള വഴിയാണന്നുതോന്നുന്നു ബിം ബങ്ങളുടെ ഇത്തരം വിന്യാസം .

    മറുപടിഇല്ലാതാക്കൂ
  14. അൻവർ ഷാഹിദ് പൈക്ക2014, ഏപ്രിൽ 26 10:27 AM

    ഉത്തരാധുനിക കവികളിൾ ശ്രദ്ധേയനാണ്‌ എസ്.ജോസഫ്. അദ്ദേഹം ഒരു കവിതയ്ക്കുപരി സ്വന്തം ജീവിത രീതി കൂടിയാണ് എടുത്തു കാണിക്കുന്നത്.
    നിരൂപണം നന്നായിട്ടുണ്ട്. ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.