2012, ഡിസംബർ 28, വെള്ളിയാഴ്‌ച

ജീവിതത്തെക്കുറിച്ച് മരണം മനസ്സുതുറക്കുന്നു

ഓര്‍മ്മകളുടെ പച്ചകളഴിച്ച് ആത്മാവ് ഒരുസ്തികൂടം പോലെ ശൂന്യമായിപ്പോകുന്നരവസ്തയിലേക്ക് ഞാന്‍ നടന്നടുക്കുകയാണൊ.  മനസ്സില്‍ നിന്ന്‌
മാഞ്ഞുപോകുന്നത് അധികവും സമീപകാല അനുഭവങ്ങളാണ്. ബാല്യകാലത്തെ അനുഭവങ്ങള്‍ക്ക് നല്ല തെളിമയുണ്ട് - നല്ല ദൂരക്കാഴ്ച്ച.

'അമിതമായി ബാല്യകാലത്തിലെ ഓര്‍മ്മകള്‍ തികട്ടി വരുന്നുവെങ്കില്‍ സൂക്ഷിക്കണം. അല്‍ഷീമേഴ്‌സിന്റെ ലക്ഷണമാണ്' എന്റെ നാട്ടിലെ സുഹൃത്ത് വിളിച്ചപ്പോള്‍ ഒരു തമാശ പറഞ്ഞു.

വര്‍ത്തമാനാവസ്ഥകളില്‍ നിന്നുള്ള ഒരു പടിയിറങ്ങിപ്പോക്ക്. മൂന്നു പതിറ്റാണ്ട് മുന്‍പത്തെ മണ്ണപ്പത്തിലേക്ക്, ഓടിത്തൊട്ട് കളികളിലേയ്ക്ക്, പുസ്തക സഞ്ചികളിലേയ്ക്ക്, താറിടാത്ത കല്ലുപാതകളിലേയ്ക്ക് ഒരു തിരിച്ചുപോക്ക്. സ്മൃതി നാശ രോഗം ബാധിച്ചൊരാള്‍ക്ക് ഭൂതകാലത്തില്‍ നിന്ന് പിന്നെ ഒരു തിരിച്ചുവരവുണ്ടാവുന്നില്ല. പിന്നെയെപ്പോഴൊ ഓര്‍മ്മയുടെ അവസാന കണികയും വറ്റി രോഗി മരിച്ചുപോകുന്നു. ഓര്‍മ്മകളുടെ ഊടുവഴികളില്‍ നടന്ന് തളര്‍ന്ന് വീഴുമ്പോള്‍ ആരും ഒറ്റയ്ക്കായി പോകും. ഒരു തുള്ളി വെള്ളത്തിനായി വിളിച്ചാല്‍  േആരും ഓടിയെത്താത്തത്ര ദൂരെയായിപ്പോകും രോഗി. ജീവിതത്തിനുപോലും അന്വഷിച്ചെത്താനാവത്തത്ര ദൂരെയെത്തുമ്പോള്‍ മരണം വന്ന് കൈപിടിക്കുന്നു.

ബാല്യകാലത്തിലെഓര്‍മ്മകളിലാണ്‌ ഞാനിപ്പോള്‍. അന്നൊരിക്കല്‍ എന്റെ ഏട്ടാമത്തെ വയസ്സില്‍ ഒരു വൃശ്ചികമാസത്തെ അസ്തി മരവിപ്പിക്കുന്ന തണുപ്പില്‍ വീടിനടുത്തള്ള മലമ്പുഴക്കനാലില്‍ കൂട്ടുകാരുമൊത്ത് തിമിര്‍ത്തുകുളിക്കുമ്പോഴാണ് ഒരിക്കല്‍ ഞാന്‍ മരണത്തെ കണ്ടത്. കനാലില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. പുതിയതായി പണിത കോണ്‍ക്രീറ്റ് കടവില്‍ പിടിച്ച് ഒഴുക്കിലേക്ക് കാലുകളടിച്ച് രസിക്കുകയായിരുന്നു. സന്തത സഹചാരിയായ ബാലി എന്ന വിളിപ്പേരുള്ള ബാലകൃഷ്ണനുണ്ട് കൂടെ. കുറച്ചപ്പുറത്ത് വടക്കുഭാഗത്തെ ചെറുകുട്ടി മാഷിന്റെ മരുമകന്‍ ശിവദാസ് എന്ന ശിവേട്ടന്‍ കുളിക്കുന്നു. ശബരിമല സീസണായതുകൊണ്ട് ശരണം വിളികള്‍ ഉയരുന്നു. ജലോപരിതലത്തില്‍ നിന്ന് തണുപ്പുകൊണ്ട് വരിഞ്ഞുകെട്ടിയ ഒരു കെട്ട് ശബ്ദം മുകളിലേയ്ക്കുയര്‍ന്ന് മഞ്ഞില്‍ വിലയം പ്രാപിക്കും.. സ്വാമിയേ......യ്.

കനാലില്‍ വെള്ളം തുറന്നുവിട്ടിട്ട് ഇന്നേയ്ക്ക് രണ്ടു ദിവസമെ ആയിട്ടുള്ളു അതുകൊണ്ട് നല്ല ഒഴുക്കുണ്ട്. വെള്ളത്തില്‍ തിമിര്‍ത്തുകൊണ്ടിരിക്കുന്നതിനിടയ്ക്കാണ് എനിക്കൊരു ഉള്‍വിളിയുണ്ടായത് 'ഒരു പൊങ്ങുതടി പോലെ ഈ ഒഴുക്കില്‍ മലര്‍ന്ന് കിടന്ന് ഒഴുകി നടക്കണം'. നേരം വെളുത്തു തുടങ്ങിയതെയുണ്ടായിരുന്നുള്ളു ആകാശത്ത് നക്ഷത്രങ്ങള്‍ വിടപറഞ്ഞിട്ടില്ല പക്ഷെ നേര്‍ത്ത മഞ്ഞ് എവിടേയും വെള്ള പൂശിയിരിക്കുന്നു.

ഞാന്‍ കൈകള്‍ പടവില്‍ നിന്ന് പിന്‍വലിച്ച് രക്തം മരവിക്കുന്ന കനാല്‍ വെള്ളത്തിന്റെ ഒഴുക്കിലേക്ക് എന്നെ സ്വയം ഒഴുക്കിവിട്ടു. മലര്‍ന്ന് കിടക്കാന്‍ ശ്രമിക്കവെ ഓളങ്ങള്‍ക്ക് കീഴ്‌പ്പെട്ടു, കൈകാലിട്ടടിച്ചു. മൂക്കിലൂടെ വായിലൂടെ ജലത്തെ ആവാഹിച്ചു. കണ്ണുകളില്‍ ഇരുട്ടുകേറി. ഒരിറ്റു ശ്വാസത്തിനായി കൈയ്യും തലയും ആഞ്ഞു കുടഞ്ഞു. തലകുടയുമ്പോള്‍ ചെവികളില്‍ ചെമ്പുകിലുങ്ങുന്നതുപോലെ നേര്‍ത്തൊരൊച്ച. മുകള്‍പ്പരപ്പിലേക്ക് ഒരിത്തിരി എന്തുമ്പോഴെക്കും ഒഴുക്ക് വീണ്ടും ആഴങ്ങളിലേക്ക് എന്നെ വലിച്ചുകൊണ്ടുപോയി. പെട്ടെന്നാണ് കുറച്ചപ്പുറത്ത് കുളിക്കുന്ന ശിവേട്ടന്റെ കൈകള്‍ എന്റെ മുടിയിലേക്ക് വന്നു വീണത്. ചെറിയ മുടിയാണെങ്കിലും മുറുക്കിപ്പിടിച്ച് ആഞ്ഞുവലിച്ച് സിമന്റു കടവിന് കുറച്ച് വാരകള്‍ക്കപ്പുറത്തെ പുല്‍ത്തകിടിയിലേക്ക് എന്നെ വലിച്ചു കയറ്റി.

 കണ്ണുകളില്‍ ചോര കല്ലിച്ചിരുന്നു. കേള്‍വി പൂര്‍ണ്ണമായും നിലച്ചുപോയി. ചുറ്റും കൂട്ടുകാരുടെ നിഴല്‍രൂപങ്ങള്‍ എന്നെ ഉറ്റുനോക്കുന്നു. ഇപ്പോള്‍ എന്റെ അരികില്‍ ഇരിക്കുന്നത് മരണമാണ്. അദ്ദേഹം എന്റെ നെറുകയില്‍ തലോടി. നെറ്റിയില്‍ തുണുത്തൊരുമ്മ തന്നു.
''ഒഴുക്കില്‍ നിന്ന് തരിച്ചു കയറാന്‍പറ്റിയല്ലെ... മിടുക്കന്‍...''
''എന്തിനാണ് നീ ഈ ഒഴുക്കിലേക്ക് ഇറങ്ങിനടക്കാനുള്ള ഒരുള്‍വിളി എന്നിലുണ്ടാക്കിയത്....'' ഞാന്‍ ചോദിച്ചു.. എനിക്ക് നല്ല കുറ്റബോധമുണ്ടായിരുന്നു.
''ഉണ്ണി മനുഷ്യന്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ മരണമെന്ന എന്നെ തൊട്ടു നമിക്കുന്നുണ്ട്. അത് ഏതെങ്കിലും ഉള്‍വിളിയൊ ഉള്‍പ്രേരണകൊണ്ടൊ മാത്രമാവണമെന്നില്ല. ഓരോ ഉറക്കത്തിലും ഓരോ ഉണര്‍ച്ചിയിലും മനുഷ്യന്‍ എന്നെ തൊട്ടുനമിക്കുന്നു. ജീവിതത്തെ ഒരു നമിഷമെങ്കിലും മറന്നുപോകുന്ന സന്ദര്‍ഭങ്ങളുണ്ടാവില്ലേ....''
''മനുഷ്യന്‍ ജീവിതത്തില്‍ നിന്ന് മരണത്തിലേക്കും, മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തരിച്ചും സഞ്ചരിക്കുന്നുണ്ടെന്നോ....''
''അതെ'' മരണം പ്രതിവചിച്ചു.
''നീ നിന്റെ ഇന്ദ്രിയങ്ങളെ ജലംകൊണ്ട് കൊട്ടിയടച്ച് എന്റെ വീടിന്റെ പൂമുഖംവരെ വന്ന് മടങ്ങിപ്പോയി. ക്ഷണിക്കാതെ വന്നുകയറിയ നിന്നോട് എനിക്ക് വാത്സല്യമാണ് കുട്ടി...''
''ഇനിയും ഞാന്‍ നിങ്ങളെ കണ്ടുമുട്ടുമൊ''
''നമ്മള്‍ നിശ്ചയമായും ഇനിയും കണ്ടുമുട്ടും''
''എന്തിന്...?''
''എന്തിനെന്ന് ഉണ്ണിക്ക് സ്വയം ചോദിക്കാം. അത് തിരിച്ചറിയുന്ന നിമിഷം എന്നെ നീയൊരിക്കലും ഭയക്കുകയില്ല. ഇപ്പോള്‍ നിനക്കു ഭയമൊന്നുമില്ലല്ലൊ അല്ലേ...''
''മരിക്കുമ്പോള്‍ വേദനിക്കില്ലേ... നോവനുഭവിച്ചുകൊണ്ടു വേണ്ടെ മരിക്കാന്‍.... നോവാതെ മരിക്കുന്നത് അങ്ങേയറ്റത്തെ സുകൃതികള്‍ക്കു മാത്രമെ കഴിയൂ എന്ന് ഒരിക്കല്‍ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്'' ഞാന്‍ പറഞ്ഞു.
''വേദനയും വേദനയില്ലായ്മയുമൊക്കെ ജീവിതത്തിന്റെ അപേക്ഷികതയല്ലെ കുട്ടി... മരണത്തിന് ഒരു വേദനയുമായും ബന്ധമില്ല. മരണം വേദനകളില്ലാത്ത ഒരു ലോകമാണ്''
''മനുഷ്യന്‍ എന്തിനാണ് ഇങ്ങിനെ വേദനയും ദുരിതങ്ങളുമൊക്കെ ജീവിതത്തില്‍ ഏറ്റുവാങ്ങുന്നത്. അവര്‍ക്ക് വേദനകളും ദുരിതങ്ങളുമൊന്നുമില്ലാത്ത മരണമെന്ന നിങ്ങളുടെ വീട്ടിലേയ്ക്ക് പൊയ്ക്കൂടെ. നിങ്ങള്‍ എന്നെ എന്തിനാണ് ജീവിതത്തിലേയക്ക് തിരിച്ചുകൊണ്ടുവന്ന് ഈ പുല്‍ത്തകിടിയില്‍ കിടത്തിയിരിക്കുന്നത്'' എനിക്ക് കരച്ചില്‍ വന്നു.
''ശിവേട്ടന്‍ എന്തിനാണ് എന്നെ രക്ഷിച്ചത്'' എനിക്ക് മരണത്തിലേക്കുതന്നെ പോകാന്‍ ധൃതിയായി. എനിക്കറിയാമായിരുന്നു ഈ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്. എവിടേയും ദുരിതങ്ങള്‍, രോഗങ്ങള്‍, വാര്‍ദ്ധക്യം, അവശതകള്‍... മരണത്തിന്റെ ശാന്തതയിലേയ്ക്ക്.... നിത്യതയിലേയ്ക്ക്.. ഈ മനുഷ്യര്‍ക്ക് ഒരുമിച്ചു യാത്രപൊയ്ക്കൂടെ.
''ഉണ്ണി.... നിന്റെ മനസ്സില്‍ ചോദ്യങ്ങള്‍ കുമിയുന്നത് ഞാന്‍ കാണുന്നു. ഇതിനൊക്കെയുള്ള ഉത്തരം നിന്റെ ജീവിതത്തില്‍തന്നെയുണ്ട്. മരണത്തിന്റെ നിത്യതയിലേയ്ക്ക് മനുഷ്യന്‍ നടന്നുടക്കാതെ ദുരിതങ്ങള്‍ക്കും വേദനകള്‍ക്കും, രോഗങ്ങള്‍ക്കുമൊന്നും തോല്‍പ്പിക്കാനാകാത്ത ജീവിതാസക്തി അവനില്‍ വന്നുനിറയുന്നത് എന്തുകൊണ്ടാണെന്ന് കുട്ടി ചന്തിച്ചിട്ടുണ്ടൊ''
''എനിക്കറിയേണ്ടത്. എന്തിനാണ് മനുഷ്യന്‍ മരണത്തെ പേടിക്കുന്നത്''
''അത് നീ ജീവിതംകൊണ്ട് മനസ്സിലാക്കേണ്ടതാണ്. മനുഷ്യന്‍ എന്തിന് എന്നെ ഭയക്കുന്നു എന്നതിന്റെ ഉത്തരം ജീവിതം തന്നെ നിനക്കു കാണിച്ചുതരും''
ജീവിതത്തെ വിട്ടെറിഞ്ഞ് മനുഷ്യന്‍ ആത്മഹത്യ ചെയ്യുന്നുണ്ടല്ലൊ. ഞാന്‍ പറഞ്ഞു ''തുവ്വാങ്കോട്ടിലെ പുലയത്തിയായ കറുത്തിരുണ്ട രാധചേച്ചി മഞ്ഞരളിക്കായതിന്ന് മരിച്ചുപോയില്ലെ. മരിക്കുമ്പോള്‍ അവര്‍ ഗര്‍ഭിണിയായിരുന്നത്രെ. എന്തിനാണ് അവര്‍ മരണത്തിലേയ്ക്ക് സ്വയം നടന്നുപോയത്. മരിക്കുമ്പോള്‍ അവര്‍ ഒരുപാട് വേദിനിച്ചുകാണില്ലേ.... വേദിനിക്കാതെ മരണമെന്ന നിങ്ങളുടെ വീട്ടിലെത്താന്‍ ഒരു മാര്‍ഗ്ഗവുമില്ലേ...? ഇപ്പോള്‍ രാധേടത്തി ജീവിതത്തിന്റെ ഒരു അല്ലലുകളുമലട്ടാതെ സുഖമായി, ശാന്തമായി ഉറങ്ങുകയായിരിക്കുമല്ലെ''
''അതെ.. അവര്‍ ഉറങ്ങുകയാണ്. ഇനി അവര്‍ക്ക് ഒരു ഉണര്‍ച്ചയുണ്ടാവുന്നതേയില്ല. രാധയെപ്പോലെ പലരും ആത്മഹത്യയിലൂടെ എന്റെ വീട്ടിലേക്കു വരുന്നു. ചിലര്‍ ആഗ്രഹിക്കാതെ എന്റെ വീട്ടിലേയ്ക്ക് എടുത്തെറിയപ്പെടുന്നു. മറ്റു ചിലര്‍ സായന്തനങ്ങളില്‍ ജീവിതത്തെ മടക്കി വെച്ച് പതുക്കെ എന്റെ വീട്ടിന്റെ ഇടവഴികടന്ന് പടിതുറന്ന് എല്ലാ പഠിപ്പും കഴിഞ്ഞ് വിജയപീഠം കടറിയ ഒരു പണ്ഡിത ശ്രേഷ്ഠനെപ്പോലെ വരുന്നു. എല്ലാവരും ഇവിടത്തെ ശൂന്യതയില്‍ വിലയം പ്രാപിക്കുന്നു..''.
''മരണമേ.. നിങ്ങള്‍ എന്നില്‍ ജീവിതാസക്തിയെക്കാള്‍ മരണാഭിമുഖ്യം നിറയ്ക്കുന്നു... എനിക്കെന്തൊ ശരികേട് തോന്നുന്നു...''
''ഉവ്വോ ?''
''അതേ''
'ഇങ്ങിനെ യാതൊരു അര്‍ത്ഥവുമില്ലാതെ ഒരു നിത്യതയില്‍ അഭയം പ്രാപിച്ചിട്ട് ആര്‍ക്ക് എന്തുകിട്ടാനാണ് മാഷേ... ' ്യൂഞാന്‍ എന്റെ സംശയം മറച്ചു വച്ചില്ല.
''അതേ...''
''അതേ....?''
''ഈ ചോദ്യം ചോദിച്ചത് നിന്റെ ജീവിതമാണ്; നിന്റെ മനസ്സിലിരുന്നുകൊണ്ട്'' മരണം തണുത്തൊരു ചിരിചിരിച്ചു.
''നീ നിന്റെ ജീവിതത്തെ കാണുന്നുണ്ടൊ. ദാ ഇവിടെത്തന്നെയുണ്ട്, നിന്റെ അടുത്ത് എന്നെത്തന്നെ അവിശ്വാസത്തോടെ ഉറ്റുനോക്കുകയാണ് നിന്റെ ജീവിതം. ഞാന്‍ നിന്നെ തട്ടിപ്പറിച്ചുകൊണ്ടുപോകുമൊ എന്ന് ഭയക്കുന്നുണ്ടത്. അതിന്റെ ജാഗ്രത്ത് വേറൊന്നിനുമില്ല. ഈ ജീവിതത്തിന്റെ മാറിലേയ്ക്കാണ് നീ ശിവേട്ടന്റെ കൈപിടിച്ച് എന്റെ വീട്ടില്‍ നിന്ന് തിരിച്ച് നടന്നു കയറിയത്''
''ആരും തരിച്ചറിയപ്പെടാതെ മരണത്തിന്റെ നിതാന്ത നിത്യതയില്‍ അടിഞ്ഞുകിടക്കുന്നതില്‍ എന്തര്‍ത്ഥം അല്ലേ...?'' ഇപ്പോള്‍ ഞാന്‍ ശരിക്കുമൊന്ന് ആശ്വസിച്ചു. ഇതു പറഞ്ഞുകഴിഞ്ഞപ്പോഴേക്കും എന്റെ ചെവി ചെറുതായൊന്നു തുറന്നതായി അനുഭവപ്പെട്ടു.
ബാലകൃഷ്ണന്‍ എന്നെ കുലുക്കി വിളിക്കാന്‍ ശ്രമിക്കുന്നു
'ചന്തൂ.... യ്യോ.. ചന്തു....'' എനിക്ക് അവനോട് ഒന്നും പറയാനുണ്ടായിരുന്നില്ല... മരണത്തെ അത്രപെട്ടെന്ന് ഇവിടെനിന്ന് പറഞ്ഞവിടാന്‍ ഒരുക്കമുണ്ടായിരുന്നില്ല. എനിക്ക് ചിലതെല്ലാം അറിയാനുണ്ടായിരുന്നു.

മരണം പറഞ്ഞു ''ഒരു അര്‍ത്ഥവുമില്ല എന്നേ ഞാന്‍ പറയൂ... പക്ഷെ അറിഞ്ഞൊ അറിയാതെയൊ പലരും വിലാസമില്ലാത്ത ശൂന്യതയിലേയ്ക്ക് അലിഞ്ഞില്ലാതെയാകുന്നു. മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരെക്കുറിച്ച് ആധികളില്ല അവര്‍ നിശ്ശൂന്യരാണ്. മരണത്തിന്റെ ശൂന്യത എന്നാല്‍.... നോക്കു ഉണ്ണി ഈ മരണത്തിലും അര്‍ത്ഥശൂന്യമായി വെറൊന്നില്ല''
''മരിച്ചവരെപോലും അവശേഷിക്കുന്ന മറ്റുജീവിതങ്ങള്‍ ഒര്‍മ്മകളില്‍ നിലനിര്‍ത്തുന്നു. പക്ഷെ മരണത്തിന് അങ്ങിനെയൊരു സാമാന്യനീതിയില്ല'' മരണം പറഞ്ഞു. ''മരണം ഓര്‍മ്മകളുടെ കൂടി മരണമാണ്... ഓര്‍മ്മകള്‍ സ്വയമൊ ഓര്‍ക്കുന്നവരെ തിരിച്ചറിയാനൊ ആകാതിരിക്കുന്നിടത്ത് മരണം പൂര്‍ണ്ണമാകുന്നു...''
''അതെ... അര്‍ത്ഥശൂന്യമായത്. അഴമൊ പരപ്പൊ ഇല്ലാത്ത ശൂന്യത'' ഞാന്‍ ആത്മഗതം പറഞ്ഞു.
''അപ്പോള്‍ ഞാന്‍ ഈ ജലശൈയ്യാകാരത്തിനടിയില്‍ കേട്ട ചെമ്പുകിലുക്കം എന്തിന്റെയായിരുന്നു. അത് മരണത്തിന്റെയല്ലായിരുന്നോ...?''
''ഉണ്ണി.... '' മരണത്തിന്റെ ശബ്ദം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുംപോലെ തോന്നി.
''അത് ജീവിതത്തിന്റെതായിരുന്നു നീ കേട്ട ചെമ്പുകിലുക്കം. അത് നിന്നെ ജീവിതത്തിലേക്ക് തന്നെ മടക്കിവിളിച്ചുകൊണ്ട് ജീവിതം ഈ ജലശൈയ്യയിലേയ്ക്ക് കടന്ന് വന്ന് നിന്നെയുണര്‍ത്താന്‍ ഒച്ചവെച്ചതാണ്. നിന്നെ നഷ്ടപ്പെടാന്‍ ജീവിതത്തിന് കഴിയുമായിരുന്നില്ല. നീ തലകുടഞ്ഞത് ശ്വാസത്തിനുവേണ്ടിയായിരുന്നു. ജലം ഒരു മര്‍ദ്ധം മുകളിലേയ്ക്ക് പ്രയോഗിക്കുമെന്ന് നീ സയന്‍സ് ക്ലാസ്സില്‍ പഠിച്ചിട്ടില്ലെ. നിനക്ക് വേണ്ടി ജീവിതം കരുതിവെച്ചതാണ് ഈ മര്‍ദ്ധം'' മരണം ജീവിതത്തെക്കുറിച്ച് ഇതു പറയുമ്പോള്‍ കൂടുതല്‍ ആര്‍ദ്രമായി.

''ഉണ്ണി.., ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ വേദന അനുഭവിക്കുന്നത് അവിടെ ജീവിതമുള്ളതുകൊണ്ടാണ്. ജീവിതം ആ മനുഷ്യനെ ജീവിതത്തിലേക്കുതന്നെ വലിച്ചടുപ്പിക്കുന്നതിന്റെ ഒച്ചയാണ് വേദന. ആ വേദനയെ തരിസ്‌ക്കരിക്കരുത്. ആ വേദനയില്‍ പിടിച്ചുവേണം ജീവിതത്തിലേയ്ക്ക് തിരിച്ചുകയറാന്‍. വേദനിക്കാതെ മരിക്കുന്നവന്‍ ജീവിതത്തെ കബളിപ്പിക്കുന്നവനാണ്''  മരണം തുടര്‍ന്നു.
'' മരണം ജീവിതത്തെപ്പോലെ പ്രണയാതുരമല്ല. മരണം പദാര്‍ഥങ്ങളില്‍ നിന്ന് പദവും അര്‍ത്ഥവും എടുത്തുമാറ്റുന്നു. ആദിയും അന്തവുമില്ലാത്ത ശൂന്യതയാണ് മരണം'' മരണം ഇതുപറയുമ്പോള്‍ പുലരിയുടെ നേര്‍ത്ത വെയില്‍ പുല്‍ത്തകിടിയുടെ ഇറനുണക്കുകയായിരുന്നു.
''ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ ബന്ധുക്കളുടെ മനസ്സില്‍ അയാളുണ്ടാക്കുന്ന ശൂന്യതയ്ക്ക് അര്‍ത്ഥമുണ്ട്. ആ ശൂന്യത അനുഭവവേദ്യമാണ്. അനുഭവിക്കാന്‍ കഴിയുന്ന ശൂന്യത എങ്ങിനെയാണ് ശൂന്യതയാകുന്നത്'' മരണം പറഞ്ഞു. ''മരണത്തിന്റെ ശൂന്യത ജീവിതത്തിന്റെ ശൂന്യതപോലെയല്ല... അത് ഒരു നശ്ശൂലംപിടിച്ച  ശൂന്യതയാണ്'' ഇത്തവണ മരണം ചെറുതായൊന്ന് പുഞ്ചിരിച്ചു.

വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ഒരുപാട് വഴക്കുപറഞ്ഞു. ''നീന്തലറിയാത്ത നീയെന്തിനാണ് കനാല്‍ വെള്ളത്തില്‍ കുളിക്കാന്‍ പോയത്....''. അമ്മ എന്റെ ചുവന്ന തുടത്ത കണ്ണുകളിലേയ്ക്ക് നോക്കിയപാടെ ഭയന്നുപോയി. ഞാന്‍ മനസ്സില്‍ പറഞ്ഞു 'മരണത്തെ കണ്ടുതുടത്ത കണ്ണുകള്‍'.

കനാല്‍ വെള്ളത്തിലെ ഒഴുക്കില്‍ വെച്ച് ഞാനൊരാളെ കണ്ടു അമ്മേ..... '' കൂടുതല്‍ പറയുന്നതിനുമുന്‍പെ അമ്മ എന്നെ പിടിച്ചുവലിച്ച് സാരിത്തുമ്പെടുത്ത് വീണ്ടും വീണ്ടും തല അമര്‍ത്തി തോര്‍ത്തി... നിന്തലറിയാത്ത ഉണ്ണി അങ്ങിനെ ഒന്നും ആലോചിക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടില്ല. ''ഇതേതൊ ജലപിശാചിന്റെ പണിയാണ്'' മുത്തശ്ശി അന്നുതന്നെ എന്റെ അരയില്‍ ഒരു ചരട് ജപിച്ചുകെട്ടി.

അപ്പാപ്പന്റെ കൂടെ അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വീണ്ടും ഞാന്‍ മരണത്തെക്കുറിച്ച് ഓര്‍ത്തു. പെട്ടെന്ന് എടുത്താല്‍ പൊന്താത്ത തണുപ്പുമായി ഒരു വൃശ്ചികക്കാറ്റ് വരാന്തകഴിഞ്ഞ് ഞാനും അപ്പാപ്പനും കിടന്നുറങ്ങിന്ന അഴിയിട്ട ഇടനാഴിയിലേക്ക് വന്ന് ഞങ്ങളെ തണുപ്പിച്ചു. തണപ്പ് സഹിക്കാന്‍ വയ്യാതെ അപ്പാപ്പന്‍ എന്നെ കെട്ടിപ്പിടിച്ചു.
''എന്നെ പൂട്ടിക്കെടക്കടാ ജലപിശാശെ...''. അപ്പാപ്പന്റെ ശരീരത്തില്‍ നിന്ന് വീണ്ടും ജീവിതത്തിന്റെ ചൂട് എന്നിലേക്ക് അരിച്ചുകയറി.

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

പാഠം ഒന്ന് ''പ്രകൃതി''

എയ്മ -മലയാളി വിഷനുവേണ്ടി തയ്യാറാക്കിയ ഫീച്ചര്‍


'പശു നമുക്ക് പാല്‍ തരുന്നില്ല. പശു അതിന്റെ കുഞ്ഞിന് കരുതിയ പാല്‍ നമ്മള്‍ മനുഷ്യര്‍ കവര്‍ന്നുകുടിക്കുന്നു''
രഞ്ജിമ ഡോളി തന്റെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിങ്ങനെയാണ്. ഒരുലോകം മുഴുവന്‍ ആരോ തീരുമാനിക്കുന്ന ഒരു വ്യവസ്ഥിതിക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പാലക്കാട് ചിറ്റൂരിനടുത്തുള്ള വേര്‍കോലി എന്ന കൊച്ചുഗ്രാമത്തിലെ സന്തോഷ് കുമാര്‍, രഞ്ജിമ ഡോളി ദമ്പതികള്‍ പ്രകൃതിയുടെ പാഠങ്ങളുള്‍ക്കൊണ്ടുകൊണ്ട് നിലവിലുള്ള വ്യവസ്ഥിതിക്ക് തിരശ്ചീനമായി സഞ്ചരിക്കാന്‍ ശ്രമിക്കുന്നു. സന്തോഷും രഞ്ജിമയും തന്റെ മക്കളെ ചെറുപ്രായംതൊട്ട് പ്രകൃതിയുടെ സൂക്ഷ്മസ്വരങ്ങളെ തിരിച്ചറിയാനായി അവരെ പ്രകൃതിയോട് ഇണക്കിവളര്‍ത്തുന്നു. പാലും പച്ചക്കറിയും വിഷമയമാവുകയും മുജ്ജന്മശാപം പോലെ അത് ഉപഭോഗം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ തലമുറയുടെ നിയോഗങ്ങള്‍ക്ക് തന്റെ മക്കളെ വിട്ടുകൊടുക്കാന്‍ ഈ ദമ്പതികള്‍ തയ്യാറല്ല. ആശുപത്രിയൊ, ആന്റിബയോട്ടിക്‌സൊ ഒന്നുമില്ലാതെ പ്രകൃതിയുടെ ഹരിതലാളനകളേറ്റ് ജീവിക്കുന്ന ഈ കൊച്ചു കുടുംബം ഈ ആധുനിക കാലത്ത് ഒരപൂര്‍വ്വതയാണ്. നളപാചകവും, മസാലക്കൂട്ടും ഫാസ്‌ററു ഫുഡ്ഡും ആന്റീബയയോട്ടിക്സ്സുകളും ഡോക്ടറും ആശുപത്രിയുമില്ലാത്ത ഇവരുടെ ഈ കൊച്ചു ജീവിതത്തെ സമീപവാസികള്‍ വിസ്മയത്തോടെ നോക്കിക്കാണുന്നു. ഈ രണ്ടുമക്കളേയും രഞ്ജിമ പ്രസവിച്ചത് വീട്ടില്‍ തന്നെയാണ്. ഫോളിക്ക് ആസിഡ്ഡും, അയേണ്‍ ഗുളികകളുമൊന്നും കഴിക്കാതെ പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കുമെന്ന് രഞ്ജിമ ഉറപ്പിച്ചു പറയുന്നു. എല്‍.ഐ.സി. ഏജന്റായ സന്തോഷ് നല്ലൊരു കര്‍ഷകനാണ്. രാസവളവും കീടനാശിനികളും തളിച്ച് തൊട്ടടുത്ത വയലുകളില്‍ നൂറുമേനി വിളയിക്കുമ്പോള്‍ സന്തോഷ് തന്റെ അറുപതുപറ നിലത്ത് ഒരു തരത്തിലുമുള്ള കീടനാശികളൊ രാസവളങ്ങളൊ ഉപയോഗിക്കുന്നില്ല. പുരാതനകൃഷിരീതികള്‍ മാത്രം അവലംബിച്ച് സന്തോഷ് സംശുദ്ധമായ ധാന്യങ്ങള്‍ വിളയിച്ചെടുക്കുന്നു. തീവിലകൊടുത്ത് മാര്‍ക്കറ്റില്‍ നിന്ന് ഡീഡീറ്റിയും എന്‍ഡോസള്‍ഫാനും തളിച്ച പച്ചക്കറികള്‍ വാങ്ങിത്തിന്നുന്ന സഹജീവികളെ പ്രകൃതിയുമായി ഇണങ്ങിജീവിക്കാന്‍ പഠിപ്പിക്കുന്നു-പ്രകൃതി ജീവിതം നയിച്ചുകൊണ്ട് എല്ലാവര്‍ക്കും ഒരു മഹനീയ മാതൃകയാകുന്നു.

മലയാളിയുടെ അശാസ്ത്രീയമായ ഭക്ഷണരീതികളെ സന്തോഷ് വിമര്‍ശിക്കുന്നു ''ജീവന്‍ നിലനിര്‍ത്താന്‍ ജീവകങ്ങള്‍ ധാരളമുള്ള ഭക്ഷണം കഴിക്കണം. അതിന് പാചകം ചെയ്ത ഭക്ഷണം ഒഴിവാക്കേണ്ടി വരും''. പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തില്‍ നിന്ന് ജീവകങ്ങള്‍ നഷ്ടപ്പെടുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ജീവകങ്ങള്‍ അത്യാവശ്യമാണ്. പരിഷ്‌കൃത മനുഷ്യന്‍ എട്ടുനേരത്തിലധികം ഭക്ഷണം കഴിക്കുന്നു. ശാരീരികമായ ആധ്വാനം കൂടുതല്‍ വേണ്ടിവരുന്ന ജോലികള്‍ ചെയ്യുന്ന ഒരാള്‍ ധാരാളം ഭക്ഷണം കഴിച്ചെന്നിരിക്കാം പക്ഷെ താരതമ്യേന അധ്വാനം അധികം വേണ്ടതില്ലാത്ത, ഓഫീസില്‍ ജോലിചെയ്യുന്ന ഒരാള്‍ തന്റെ ഭക്ഷണം കുറയ്ക്കുന്നുണ്ടൊ..? പ്രാതല്‍,  ചായ, 'കടി', ഏതാനും മണിക്കൂറുകള്‍ക്കകം വീണ്ടും ഭക്ഷണം, വീണ്ടും ചായ, വീണ്ടും 'കടി', രാത്രി സ്‌പൈസിയായ ഭക്ഷണം വീണ്ടും... നമ്മുടെ പൂര്‍വ്വികര്‍ക്ക് ഭക്ഷണത്തിന് ഇത്ര നേരങ്ങളില്ലായിരുന്നു'. സന്തോഷ് പറയുന്നു.

ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ മാലിന്യങ്ങള്‍ പുറം തള്ളാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായി വേണം കാണാന്‍. അതുകൊണ്ട് കഴിയുന്നത്ര മാലിന്യങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക. മാലിന്യങ്ങളെ ഒഴിവാക്കുന്നതിന്റെ ഭാഗമായി ശരീരത്തിലുണ്ടാകുന്ന രോഗങ്ങളാണ് വയറിളക്കം, പനി, ഛര്‍ദ്ദി, ജലദോഷം തുടങ്ങിയവ. ഇവയെ അടിച്ചമര്‍ത്തുമ്പോഴാണ് വലിയ വലിയ രോഗങ്ങള്‍ ഉണ്ടാകുന്നത്. 'മാലിന്യത്തെ പുറം തള്ളുന്നതിന്റെ ഭാഗമായി ശരീരത്തിലുണ്ടാകുന്ന ജലദോഷത്തെ അലോപ്പതി മരുന്നു കഴിച്ച് അടിച്ചമര്‍ത്തുന്നതിലൂടെ സ്ഥിരമായി നില്‍ക്കുന്ന ഒരു സൈനസ് തലവേദനയുണ്ടാകുന്നു...!, ആസ്മയുണ്ടാക്കാകുന്നു, അലര്‍ജിയുണ്ടാകുന്നു...'  നമ്മുടെ ശരീരത്തിന് നാം നല്‍കുന്ന ഓരോ അടിക്കുമുള്ള തിരിച്ചടികളായി, വലിയ വലിയ രോഗങ്ങളെ ജീവിതം മുഴുവന്‍ നമ്മള്‍ ചുമക്കേണ്ടി വരുന്നു. ജലദോഷത്തിന് ഒരാള്‍ മരുന്നുകഴിക്കുമ്പോള്‍ അയാളുടെ ശരീരത്തിന് മാലിന്യങ്ങളെ പുറംതള്ളാന്‍ മറ്റു വഴികൡാതെ വരുന്നു. ഈ മാലിന്യങ്ങളെ ലെന്‍സിലൊ, സൈനസിലെ ചെറു അറകളിലൊ കരുതിവയ്ക്കുന്നു. പിന്നീടിത് പുതിയ ശ്വാസകോശ രോഗങ്ങളൊ വിട്ടുമാറാത്ത തലവേദനയൊ ആയി ജീവിതകാലം മുഴുവന്‍ അയാളെ പിന്‍തുടരുന്നു.

സന്തോഷും രഞ്ജിമയും രണ്ടുപെണ്‍മക്കളുമടങ്ങുന്ന ഈ കുടുംബവും അവരുടെ പ്രകൃതിജീവിതവും നല്‍കുന്ന സന്ദേശം 'സ്വന്തം ശരീരത്തിന്റെ ജൈവവ്യവസ്ഥയെ തൊട്ടറിയുക എന്നതാണ്'. ശരീരത്തിന്റെ ജൈവനീതികളെ തകിടം മറിക്കുന്ന മരുന്നു കച്ചവടക്കാരുടെ ചൂഷണ വ്യവസ്ഥയ്‌ക്കെതിരെ സൗമ്യമായ ചില കലാപങ്ങളാകുന്നുണ്ട്  ഇവരുടെ ജീവിതം.

സന്തോഷ് പറയുന്നു 'എറണാകുളത്ത് ആയിരം കോടി രൂപയുടെ ആശുപത്രി പണിയുന്നു. ഈ ആയിരം കോടിരൂപയുടെ പലിശ ഇനത്തില്‍ മാത്രം എല്ലാ ചിലവും കഴിഞ്ഞ് ഈ ആശുപത്രി ഏകദേശം നൂറുകോടി മിച്ചം പിടിക്കണമെങ്കില്‍ നിലവിലുള്ള ആരോഗ്യരംഗത്തെ ചൂഷണ വ്യവസ്ഥയുടെ ഭാഗഭക്കാവുകയെ ഇവര്‍ക്ക് നിവൃത്തിയുള്ളു. ഇന്ന് കേരളത്തില്‍ ഏതാണ്ടെല്ലാ കവലയിലും രണ്ടോ അതില്‍കൂടുതലൊ മരുന്നുകടകള്‍ കാണാം. മരുന്നുകച്ചവടക്കാര്‍ക്കറിയാം മലയാളികളുടെ മരുന്നുതീറ്റയെക്കുറിച്ച്. ഉത്പാദിപ്പിക്കപ്പെടുന്ന അലോപ്പതി മരുന്നുകളില്‍ നല്ലൊരു ശതമാനം തിന്നുതീര്‍ക്കുന്നത് നമ്മള്‍ മലയാളികളാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ രോഗങ്ങളും നമ്മള്‍ മലയാളികള്‍ക്കു തന്നെ!.

ഇതുവരെ വൈറസ്സുകള്‍ക്ക് എതിരെ ആരും മരുന്ന് കണ്ടുപിടിച്ചിട്ടില്ല, പക്ഷെ ഇവിടുത്തെ ശുശുരോഗ വിദഗ്ദ്ദര്‍ മുഴുവന്‍ ജീവിക്കുന്നത് ജലദോഷം പോലുള്ള വൈറസ്സ് ജന്യരോഗങ്ങളെ ചികിത്സിച്ചുകൊണ്ടാണ്. സന്തോഷ് പറയുന്നു 'ചികിത്സിക്കരുത് എന്നു പറയുന്നില്ല, ചികിത്സിക്കാന്‍ മരുന്നുണ്ടെങ്കില്‍ ഇവര്‍ ചികിത്സിക്കട്ടെ.

എല്ലാവരും വി.ഐ.പികള്‍
പണ്ട് മരുന്ന് കഴിച്ച് ശീലിച്ചവന്‍ മാത്രമായിരുന്നു വി.ഐ.പി കള്‍. കാരണം അവന് മാത്രമാണ് ഷുഗറും, കൊളസ്‌ട്രോളും പോലുള്ള സകല വി.ഐ.പി. രോഗങ്ങളും വന്നിരുന്നത്. പക്ഷെ ഈ അവസ്ഥ മാറി ഇന്ന് എല്ലാവരും വി.ഐ.പികളാണ്.  പാടത്ത് പണിയെടുക്കുന്നവനെവരെ ഇന്നത്തെ വി.ഐ.പി. രോഗങ്ങള്‍ ആക്രമിക്കപ്പെടുന്നതിന്റെ പിന്നിലെ ഭീകരതയ്ക്ക് കാരണം അലോപ്പതി മരുന്നുകള്‍ വേണ്ടതിനും വേണ്ടാത്തതിനുമായി വാരി വലിച്ചു തിന്നുന്ന പുതിയ ശീലങ്ങള്‍ കൂടുന്നതുകൊണ്ടാണ് എന്ന് സന്തോഷും രഞ്ജിമയും ഒരുപോലെ അഭിപ്രായപ്പെടുന്നു.

അലോപ്പതി വേണ്ടെന്നാണോ..?
അലോപ്പതി വേണ്ടെന്നല്ല 'സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യനെരക്ഷിക്കാനുള്ളതാണ്. സാങ്കേതിക വിദ്യയുടെ വികാസം ഒരു ചൂഷണ വ്യവസ്ഥിതിയുടെ ഭാഗമല്ല. സ്വന്തം ശരീരത്തിലെ ജൈവ വ്യവസ്ഥയെ തിരിച്ചറിഞ്ഞുകൊണ്ട് ജീവിക്കുമ്പോഴും അലോപതി പോലുള്ള മേഖലകള്‍ ഉണ്ടാകുന്ന സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളുടെ ഗുണഭോക്താവാന്‍ മനുഷ്യന്‍ ശ്രമിക്കേണ്ടതാണ്. ഒരു അപകടം ഉണ്ടായാല്‍ അലോപ്പതിയിലുള്ള പല ചികിത്സകളും ഫലപ്രദമാണ്'.

സ്വന്തം ശരീരത്തിലെ ജൈവവ്യവസ്ഥയെ അറിഞ്ഞു ജീവിക്കണമെന്ന് ഉപദേശിക്കുമ്പോള്‍ പ്രധാനമായും ഉയരുന്ന ഒരു ചോദ്യം  'മനുഷ്യന്‍ ഒരപകടത്തില്‍പെടുമ്പോള്‍ അലോപ്പതിയിലുള്ളതുപോലെ ഫലപ്രദമായ ചികിത്സകള്‍ പ്രകൃതിചികിത്സകളില്‍ കാണാനാവില്ല എന്തുകൊണ്ടാണത്'. സന്തോഷ് പറയുന്നു ''ശരീരം എന്നും ജീവനെസംരക്ഷിക്കാനാണ് ശ്രമിക്കുന്നത്... അത് ഏതപകടത്തില്‍പ്പെടുമ്പോഴും ശരീരം ഇത് ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങളുടെ കൈയ്യെല്ല് പൊട്ടിയെന്നിരിക്കട്ടെ അത് നിങ്ങള്‍ നിവര്‍ത്തി വച്ചില്ലെങ്കിലും അതേ അവസ്ഥയില്‍ത്തന്നെ അത് കൂടിച്ചേരുന്നു. അവിടെ നിങ്ങളുടെ കൈയ്യിന് ഒരു വളവ് ഉണ്ടായെന്ന് വരാം. പരിഷ്‌കൃത മനുഷ്യന് വളഞ്ഞ കൈകൊണ്ട് ജീവിക്കാനാവില്ല. അതുകൊണ്ടുതന്നെ അലോപതിയിലെ സാങ്കേതികത്തികവ് നമ്മുക്ക് ഗുണകരമാവുന്നു. പ്രാണന്‍ സ്വന്തം ധര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ട് എന്നുനിങ്ങള്‍ വിശ്വസിച്ചെ മതിയാകൂ... ഒരു നായയുടെ എല്ലൊടിഞ്ഞാല്‍ നായയ്ക്ക് ഒരു അലോപ്പതിയുടേയും സഹായമില്ലാതെ തന്നെ പത്തൊ പന്ത്രണ്ടൊ ദിവസം കഴിഞ്ഞാല്‍ എഴുന്നേറ്റ് നടക്കാന്‍ ആവുന്നു. അവിടെ പ്രാണന്‍ അതിന്റെ ധര്‍മ്മം ചെയ്യുന്നതുകൊണ്ടാണ് അങ്ങിനെസംഭവിക്കുന്നത്. ഞങ്ങളിതെ പറയുന്നുള്ളു അലോപ്പതിയും പുതിയലോകത്തിലെ സാങ്കേതിക വികാസങ്ങളും ഒരിക്കലും നിരാകരിക്കപ്പെടേണ്ടവയൊ അതിന്റെ നന്മകളെ കണ്ടില്ലെന്ന് നടിക്കേണ്ടവയൊ അല്ല. പക്ഷെ നമ്മുക്കു ചുറ്റും രൂപപ്പെട്ടു വരുന്ന ചൂഷണ വ്യവസ്ഥകളില്‍ നിന്ന് നമ്മള്‍ മോചനം പ്രാപിക്കണം. അതിന് പ്രകൃതിയേയും അതിന്റെ ജൈവ നീതികളേയും തിരിച്ചറിഞ്ഞേ മതിയാകൂ.

എന്തിനും ഏതിനും മരുന്ന്
അയേണ്‍ ടാബ്ലറ്റ് കഴിക്കുന്ന ഒരാളുടെ വായില്‍ മെറ്റല്‍ വാടയുണ്ടാകുന്നു എന്തുകൊണ്ട്? ശരീരത്തിന് ആവശ്യമില്ലാത്ത വളരെ രാസീയമായ അയേണ്‍ ശരീരം തിരസ്‌കരിക്കുന്നതുകൊണ്ടാണത് സംഭവിക്കുന്നത്. സ്ഥിരമായി അയേണ്‍ ടാബ്ലറ്റ് കഴിക്കുന്ന ഒരു ഗര്‍ഭിണിയുടെ ചര്‍മ്മം കറുത്തുപോകുന്നത് ശരീരം പ്രതികരിക്കുന്നതുകൊണ്ടാണ്. എന്നിട്ടും ഡോക്ടര്‍ ഗര്‍ഭിണികള്‍ക്ക് അയേണ്‍ ടാബ്ലറ്റ് കൊടുക്കുന്നത് എന്തുകൊണ്ടാണ്... ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, നമ്മള്‍ വിശ്വസിക്കുന്ന നമ്മുടെ കുടുംബ ഡോക്ടറും ഒരു ചൂഷണ വ്യവസ്ഥിതിയുടെ ഭാഗമാണ് എന്നാണ്.  ശരീരത്തിന് അയേണ്‍ ആവശ്യമാണ് പക്ഷെ അത് ശരീരത്തിന് ലഭിക്കുന്നത് മരുന്നുകച്ചവടക്കാര്‍ ഉണ്ടാക്കുന്ന അയേണ്‍ ടാബ്ലറ്റില്‍ നിന്നല്ല. ഇത്തിരി മുരങ്ങയിലയൊ ചീരയൊ ആഴ്ച്ചയിലൊരു ദിവസം കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ അയേണ്‍ ധാരാളം ലഭിക്കുന്നു. പച്ചക്കറിയില്‍ നിന്ന് കിട്ടുന്ന അയേണാണ് ശരീരം ആഗിരണം ചെയ്യുന്നത്. നിങ്ങളുടെ ഡോക്ടര്‍ തരുന്ന അയേണ്‍ ടാബ്ലറ്റിനരുകില്‍ ഒരു കാന്തം വച്ചു നോക്കു അപ്പോളറിയാം കളി... സന്തോഷ് പറഞ്ഞുനിര്‍ത്തുന്നു.

ചൂഷണവും ആരോഗ്യമേഖലയും
'ഞങ്ങള്‍ അയൊടൈസ്ട് ഉപ്പിനെതിരെ സമരം ചെയ്തിട്ടുണ്ട്' മഹാത്മഗാന്ധി നയിച്ച ഉപ്പുസത്യാഗ്രഹത്തിനു ശേഷം അടുത്തകാലത്ത് ഉപ്പിന്റെ പേരില്‍ നടക്കുന്ന പകല്‍ക്കൊള്ളകള്‍ക്കെതിരെ രഞ്ജിമ ഡോളി തന്റെ രണ്ടുപെണ്‍മക്കളുമായി നടത്തിയ സമരത്തെ രണ്ടാം ഉപ്പുസത്യാഗ്രഹം എന്നാണ് എഴുത്തുകാരന്‍ സുകുമാര്‍ അഴിക്കോട് വിശേഷിപ്പിച്ചത്. രഞ്ജിമ പറയുന്നു. തൈറോയ്ട് പ്രശ്‌നത്തിന്റെ പേരിലാണ് ഇവിടെ അയോടൈസ്ട് ഉപ്പിനുവേണ്ടി നിയനിര്‍മ്മാണം വരെ നടത്തിയത്. ഇന്ന് മാര്‍ക്കറ്റില്‍ വാങ്ങിക്കാന്‍ കിട്ടുന്ന എല്ലാ ഉപ്പും അയൊടൈസ്ട് ഉപ്പാണ്. അതുകൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടായത്? നമ്മുടെ തൈറോയ്ഡ് രോഗങ്ങള്‍ കുറഞ്ഞുവൊ...? ഇന്ന് ജനങ്ങളില്‍ തൈറോയ്ഡ് പ്രശ്‌നം അഭൂതപൂര്‍വ്വമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനെചികിത്സിക്കാനും ഡൈഗ്നസ്സ് ചെയ്യാനും വലിയ വലിയ ശൃംഗലകള്‍ തന്നെ നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇത് സംഘടിതമായ വലിയൊരു ചതിയാണ്. കൃത്രിമ അയടൈസ്ട് ഉപ്പ് തൈറോയ്ട് പ്രശ്‌നം ഉണ്ടാക്കുമെന്ന് മെഡിക്കല്‍ ടെസ്റ്റുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷെ റീട്ടെയില്‍ മാഫിയകളും മരുന്നു മാഫിയകളും ചേര്‍ന്ന് കച്ചവടം കൊഴുപ്പിക്കുകയാണ്. 
ഡൈബറ്റിക് ചികിത്സയക്ക് ഇന്ന് ആരോഗ്യരംഗത്ത് ഒരു വിങ് തന്നെ രൂപപ്പെട്ടുകഴിഞ്ഞു. ഈ വിങ്ങുകള്‍ക്ക് ഇനി ഭാവിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ രോഗികളെ സൃഷ്ടിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല എന്നതാണ് യാഥാര്‍ത്ഥ്യം!.

ജീവന്റെ നിലനില്‍പിന് ജീവനുള്ള വെള്ളം വേണം
മരുന്നു മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും അറിഞ്ഞോ അറിയാതെയൊ ഭാഗഭാക്കാവുന്നു എന്നതാണ് സത്യം. അതിന്റെ ഭാഗമായാണ് തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ജനങ്ങളെ ഉപദേശിക്കുന്നത്. സന്തോഷ് പറയുന്നു ''ജീവന്‍ നിലനില്‍ക്കണമെങ്കില്‍ ജീവനുള്ള വെള്ളം തന്നെ കുടിക്കണം''. തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരു മീനിനെപിടിച്ചിട്ടാല്‍ അത് ജീവിക്കില്ല എന്നത് തന്നെ തിളപ്പിച്ചാറിയ വെള്ളത്തിന് ജീവന്‍ നിലനിര്‍ത്താനുള്ള കഴിവില്ല എന്നാണ് തെളിയിക്കുന്നത്. തിളപ്പിച്ചാറിയ വെള്ളം കുടിച്ചാല്‍ പൂര്‍ണ്ണമായ ഫലം കിട്ടില്ല എന്നുവേണം മനസ്സിലാക്കാന്‍. നഗരങ്ങളില്‍ ജീവിക്കുന്നവര്‍ തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഒരു പരിധിവരെ ഉള്‍ക്കൊള്ളാം പക്ഷെ നാട്ടിന്‍ പുറത്ത് കിണറിലെ വെള്ളം പലപ്പോഴും സുരക്ഷിതമാണ്. നഗരങ്ങളിലെ വെള്ളത്തിനുള്ള പ്രശ്‌നം ക്ലോറിനേഷനാണ്. പക്ഷെ വെള്ളം തിളപ്പിച്ചതുകൊണ്ട് ക്ലോറിനേഷന്‍ പ്രശ്‌നം ഒരു പരിധിവരെ മാത്രമെ ഇല്ലാതാവുന്നുള്ളു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിസ്ഥിതിയുടെ ദൂഷ്യങ്ങള്‍ നമ്മള്‍ അനുഭവിക്കേണ്ടി വന്നേക്കാം.

നാം നമ്മളെ തിരിച്ചുപിടിക്കുക
സന്തോഷും, രഞ്ജിമയും സമകാലിക പരിതസ്ഥിതികളേയും അതിന്റെ പരിമിതികളേയും നിഷേധിക്കുന്നില്ല. പക്ഷെ അവര്‍ പറയുന്നു 'ആരോഗ്യരംഗത്ത് നടക്കുന്ന പകല്‍ക്കൊള്ളകളെ തിരിച്ചറിഞ്ഞ് വിവേകപൂര്‍വ്വം ജീവിക്കാനുള്ള അറിവ് നമുക്ക് ഉണ്ടായെ മതിയാവൂ''. ജീവിതത്തേയും അതിന്റെ ആന്തരിക സമസ്ഥിതിയേയും തിരിച്ചറിയുമ്പോള്‍ത്തന്നെ ഓരോരുത്തരും സ്വന്തം ശരീരം ഒരു ജൈവീകതയെന്നും, അതിന് ഒരു ജൈവ നീതിയുണ്ടെന്നും അത് തകരാതെ നോക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണെന്നുമുള്ള തിരിച്ചറിവെങ്കിലും വണം''.
ആയുര്‍വേദവും അലോപ്പതിയുമൊക്ക പലപ്പോഴും മാഫിയകള്‍ക്ക് ചുഷണോപാദികള്‍ മാത്രമാണ്. പലപ്പോഴും നമ്മള്‍ സാധാരണ ജനങ്ങള്‍ക്ക് അവരെ നിരാകരിച്ചുകൊണ്ട് ജീവിക്കാന്‍ സാധിക്കാത്ത ഒരു സാഹചര്യമുണ്ട്. എന്നാല്‍ ഇവിടെ സന്തോഷും രഞ്ജിമയും അവരുടെ രണ്ടുപെണ്‍മക്കളുമടങ്ങുന്ന ഈ കുടുംബം അവരുടെ ജീവിതം കൊണ്ട് ഈ സമൂഹത്തിനു നല്‍കുന്നത് സൗമ്യവും തീവ്രവുമായ വലിയൊരു സന്ദേശമാണ്. ജീവനകലയെന്ന പേരില്‍ ജീവിക്കാന്‍ മറന്നവരെ ജീവിതം പഠിപ്പിക്കുന്ന വലിയൊരു വ്യവസായം തന്നെ നമ്മുടെ നാട്ടില്‍ തഴച്ചുവളരുമ്പോള്‍ ഇവിടെ ഒരു കുടുംബം ജീവിതത്തിന്റെ ജൈവ പ്രകാശമായി, അറിവായി, സാന്ത്വനമായി വന്ന് നിറയുന്നു.

2012, ജൂൺ 15, വെള്ളിയാഴ്‌ച

നമ്മള്‍ വെട്ടും വെട്ടെല്ലാം നമ്മുടെതാകും പൈങ്കിളിയെ...


നെയ്യാറ്റിന്‍കരയില്‍ ഇന്ത്യന്‍ ജനാധിപത്യം ആറായിരത്തില്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ജനം തോറ്റു... സ്വന്തം രാഷ്ട്രീയ ആദര്‍ശത്തിന്റേയും, വിയോജിപ്പുകളുടെയും പേരില്‍ ജീവന്‍ ബലികൊടുക്കേണ്ടി വന്ന സഖാവ് ടി.പി. ചന്ദ്രശേഖരന് വേണ്ടി നെയ്യാറ്റികരയിലെ നല്ലവരായ വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും വലിയ കുലംകുത്തിയുടെ പെട്ടിയിലേക്കുപോയി... കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പുഫലം എന്ന് വെറുതെ നമുക്ക് ആശ്വസിക്കാമെന്നുമാത്രം. സഖാവ് ടി. പി. ചന്ദ്രശേഖരന്റെ മരണം വോട്ടാക്കിമാറ്റാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പുകഴിയുന്നതോടെ ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം സൃഷ്ടിച്ച പുതിയ രാഷ്ട്രീയ സമസ്യകള്‍ മാഞ്ഞുപോകുകയാണ്. അനന്തരം കൊടിസുനിയും കൂട്ടരും അഴിയെണ്ണുമായിരിക്കാം, പരോളിലിറങ്ങി പുതിയ രക്തസാക്ഷികളെ ഇനിയുമവര്‍ സൃഷ്ടിച്ചേക്കാം, മാധ്യമങ്ങള്‍ പുതിയ വിഷയങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കും, ജനം മതിഭ്രമം ബാധിച്ചവരെപ്പോലെ മാധ്യമങ്ങളുടെ കണ്‍മുനയിലൂടെ ലോകത്തെ വീണ്ടും നോക്കിക്കാണും. പതിവുപോലെ വി.എസ്. അച്ച്യുതാന്ദനും പിണറായി വിജയനും പാമ്പും കോണിയും കളിക്കും. റവല്യൂഷണറി മാര്‍ക്‌സിസ്റ്റുപാര്‍ട്ടി പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കുവേണ്ടി ഇടതുപക്ഷമുന്നണിയിലുണ്ടാവാന്‍ പോകുന്ന ആശയ പ്രതിസന്ധികള്‍ക്കും മണ്ണൊലിപ്പിനും കാതോര്‍ത്ത് പാര്‍ലമെന്ററിമോഹങ്ങള്‍ക്ക് പുതിയ ചിറകുകള്‍ മെനയും...

വൈകിയാണെങ്കിലും വീട്ടിലേക്ക് ക്ഷീണിതനായി എപ്പോഴെങ്കിലുമൊക്കെ വന്നുകേറിയിരുന്ന തന്റെ പൊതുപ്രവര്‍ത്തകനായ പ്രിയപ്പെട്ട അച്ഛനെ എന്നന്നേയ്ക്കുമായി ന്ഷടപ്പെട്ടതിന്റെ വേട്ടയാടുന്ന ഓര്‍മ്മകളുമായി അഭിനന്ദ് എന്ന ടി.പി.യുടെ പ്രിയപുത്രന്‍ വളരും... കൊരുത്തുവച്ച വിപ്ലവസ്വപ്‌നങ്ങളുടെ തീച്ചിറകേറി രമയും ജീവിക്കും മനസ്സില്‍ അണയാത്ത ചിതയുമായി. ജനം പതുക്കെ ഇവരെയൊക്കെ മറന്നുപോകും. ഇവിടെ ചോര്‍ന്നുപോകുന്നത് പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയ നീതിശാസ്ത്രങ്ങളും മാത്രമല്ല, നമ്മള്‍ മനുഷ്യരുടെ സോഷ്യോ-പൊളിറ്റിക്കള്‍ മെമ്മറി പതിവുപോലെ നമ്മെ വഞ്ചിക്കാന്‍ പോകുന്നു. ദുരന്തങ്ങള്‍ അത് സമൂഹത്തിന്റെ മനസ്സില്‍ നിന്ന് പതുക്കെ പിന്‍വാങ്ങിയതിനുശേഷം അതിന്റെ സ്വന്തം ഇരകളുടെ മനസ്സുകള്‍ തേടിപ്പോകുന്നു. സഖാവ് ടി. പി. ചന്ദ്രശേഖരന്റെ മരണം ആത്യന്തികമായി അത് മകന്‍ അഭിനന്ദിന്റേയും ഭാര്യ രമയുടേയും ദുരന്തമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ നീതിരഹിതമായ പുറംമ്പോക്കുകളില്‍ നടക്കുന്ന കൊലപാതകങ്ങളുടെ നിലവിളികള്‍ ഒടുവില്‍ വന്ന് ചേക്കേറുന്നത് അതാത് ഇരകളുടെ വീട്ടിലേക്ക് തന്നെയായിരിക്കും.

എന്താണ് രാഷ്ട്രീയകൊലപാതകം... രാഷ്ട്രീയകൊലപാതകങ്ങള്‍ എന്തുകൊണ്ടാണ് അതിന്റെ പ്രസ്ഥാനങ്ങളുടേയും സമൂഹത്തിന്റേയും പൊതുബോധത്തില്‍ നിന്ന് മാഞ്ഞുപോകുകയും ആത്യന്തികമായി ഒരു ദേഹവിയോഗംമാത്രമായി ഒതുക്കപ്പെടുകയും ചെയ്യുന്നത്... പുന്നപ്രയും വയലാറും ഓഞ്ചിയവും മൊക്കെ ഏറ്റുവാങ്ങിയ രക്തമല്ല ഇന്ന് കേരളം രക്തസാക്ഷിത്വം എന്ന പേരില്‍ ഏറ്റുവാങ്ങുന്നത്. ഇന്നത്തെ രക്തസാക്ഷിയും മൂന്നുപതിറ്റാണ്ടുമുമ്പ് ഉണ്ടായിരുന്ന രക്തസാക്ഷികളും തമ്മില്‍ ആജന്മ വിപ്ലവജീവിതത്തിന്റെ ദൂരമുണ്ട്. പുന്നപ്രയും വയലാറുമൊക്കെ സൃഷ്ടിച്ചത് ഇന്നുകാണുന്നതുപോലെ വലതുപക്ഷ മാധ്യമങ്ങളല്ല. അത് അടിയുറച്ച വിപ്ലവബോധത്തില്‍ നിന്ന് ഉരുവംകൊണ്ട രക്തസാക്ഷിത്വങ്ങളാണ്. ടി. പി. ചന്ദ്രശേഖരന്റെ രക്തത്തിന് പതിനായിരം മടങ്ങ് കട്ടിയുണ്ടെങ്കിലും സമകാലിക രാഷ്ട്രീയ സഹചര്യത്തിന് പ്രത്യയശാസ്ത്രപരമായ അടിയൊഴുക്കില്ല, നീതിബോധമില്ല. ടി. പി.യുടെ റവല്യുഷണറി മാര്‍ക്‌സിസ്റ്റുപാര്‍ട്ടിപോലും വിലകുറഞ്ഞ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് അതീതമല്ല എന്നതിനാല്‍ ടി. പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം ദുഷിച്ച സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുടെ ഇരയായി മറവിയില്‍ വിലയം പ്രാപിക്കും. ഇതിനെയൊക്കെ ഓര്‍മ്മിപ്പിക്കാനും ചിരപ്രതിഷ്ട നടത്താനും നമ്മുക്ക് മാധ്യമങ്ങളുടെ സഹായം വേണം, പക്ഷെ അവര്‍ക്കതിന് താല്‍പര്യമുണ്ടായിക്കോളണമെന്നില്ല. മാധ്യമങ്ങളാണ് നമ്മുടെ പോതുബോധത്തെ നിര്‍ണ്ണയിക്കുന്നത്. ഒരു പ്രത്യേക കക്ഷിരാഷ്ട്രീയ ബോധം മാത്രം പ്രകടിപ്പിക്കുന്ന പിന്‍തിരിപ്പന്‍ അവസരവാദ മാധ്യമങ്ങളുടെ വികലമായ നീതിബോധത്തിന്റെ ഇരകളാണ് നമ്മള്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ നമ്മുടെ പൊതുബോധം മറവിയുടെ ഏക്കല്‍ മണ്‍കൂനകളിലാണ് പണിതിട്ടിരിക്കുന്നത്. ഓര്‍മ്മിപ്പിക്കുന്നതും ഓര്‍മ്മകളെ മായ്ക്കുന്നതും മാധ്യമങ്ങളാണ്. അങ്ങിനെയല്ലെങ്കില്‍ കഴിഞ്ഞ മുപ്പതുവര്‍ഷത്തിനുള്ളില്‍ കണ്ണൂരില്‍ മാത്രം 172 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. വലതുപക്ഷ മാധ്യമങ്ങളുടെ കൂട്ടായ പരിശ്രമമുണ്ടായിരുന്നില്ലായിരുന്നുവെങ്കില്‍ ടി.പി. ചന്ദ്രശേഖരന്‍ എട്ടുകോളം വാര്‍ത്തയുടെ ഏതൊ മൂലയില്‍ ഒതുക്കപ്പെടുമായിരുന്നു. ഇന്ന് ഇടുക്കിയിലേയും കണ്ണൂരിലേയും തേഞ്ഞുമാഞ്ഞുപോയ പല രാഷ്ട്രീയ കൊലപാതകങ്ങളുടേയും ശവക്കുഴി തോണ്ടുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങള്‍ കുറച്ചുകാലംകൂടി ഈ ശവകുഴികള്‍ തോണ്ടിക്കൊണ്ടിരിക്കും. ഒരു പതിറ്റാണ്ടിനുമുന്‍പ് ക്രൂരമായി കൊലചെയ്യപ്പെട്ട ബാലു എന്ന ഐ.എന്‍.ടി.യു.സി നേതാവിന്റെ പെങ്ങളും.... ക്ലാസ്സ്മുറിയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്‍മുന്നിലിട്ട് അതി ദാരുണമായി കൊലചെയ്യപ്പെട്ട ജയകൃഷ്ണന്‍ മാഷിന്റെ അമ്മയുമൊക്കെ ഇന്ന് വീണ്ടും നീതി പ്രതീക്ഷിക്കുകയാണ്.... ഇവരുടേയൊക്കെ മനസ്സിന്റെ ഉള്ളറകളില്‍ നിന്ന് മരണമില്ലാത്ത പരേതാത്മാക്കള്‍ നീതിയുടെ വെള്ളിവെളിച്ചം തേടി വീണ്ടും സമൂഹത്തിന്റെ പൊതുബോധത്തിലേക്ക് ഇറങ്ങിവരികയാണ്. ഇവര്‍ക്ക് നീതി ലഭിക്കുംവരെ ഇവരുടെ പോരാട്ടങ്ങള്‍ക്ക് ചൂട്ടുപിടിക്കാന്‍ ഏതുരാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാകും, ഏതുമാധ്യമങ്ങളുണ്ടാകും... ഇപ്പോഴത്തെ സവിശേഷമായി സാഹചര്യം കഴിഞ്ഞാല്‍ ഈ ദുരന്തങ്ങള്‍ അവരുടെ ഇരകളുടെ മനസ്സിലേക്കുതന്നെ, അവരുടെ ജീവിച്ചിരിക്കുന്ന അമ്മപെങ്ങന്മാരുടെ സ്വകാര്യ ദുഖങ്ങളായി അവരുടെ മനസ്സുകളിലേക്ക് തിരിച്ചുപോകും..... ബാലുവിന്റെ വിയോഗം ബാലുവിന്റെ പെങ്ങളുടേയും ജയകൃഷ്ണന്‍ മാഷിന്റെ വിയോഗം അദ്ദേഹത്തിന്റെ അമ്മയുടേയും മാത്രം ദുരന്തമായി അവശേഷിക്കും. രക്തസാക്ഷികള്‍ എന്തിനുവേണ്ടി ഉണ്ടാകുന്നു എന്ന ചോദ്യം മാത്രം ബാക്കി...

രക്തസാക്ഷിയാവാനും ഭാഗ്യം ചെയ്യണം. എല്ലാകാലത്തും രക്തം ചിന്തിയുള്ള മരണം രക്തസാക്ഷിത്വമാവില്ലതന്നെ ചേഗുവേരയും ഭഗത് സിംഗും മരിച്ചതുപോലെ, ഗാന്ധിയും പതിനായിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളും മരിച്ചതുപോലെ പുന്നപ്രയിലും വയലാറിലും സഖാക്കള്‍ മരിച്ചതുപോലെ, വര്‍ഗ്ഗീസും അഴിക്കോടന്‍ രാഘവനും മരിച്ചതുപോലെ ഓരോ മരണവും ഓരോ സന്ദേശമാവേണ്ടതാണ്. എന്നാല്‍ ഇന്ന് സമകാലിക രാഷ്ട്രീയത്തിന്റെ ഒരു പ്രത്യേക തുരുത്തിലേക്ക് മാത്രമായി എല്ലാ രക്തസാക്ഷിത്വത്തേയും ചുരുക്കിക്കൊണ്ടുവരികയാണ് നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും. ടി. പി. ചന്ദ്രശേഖരന്‍ എന്തിനുവേണ്ടി മരിച്ചു എന്നത് വലതുപക്ഷത്തിനൊ വലതുപക്ഷ മാധ്യമങ്ങള്‍ക്കൊ എന്തിന് ടി. പി. ചന്ദ്രശേഖരന്റെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുപോലും പ്രധാനമല്ല. അതാണ് ഇന്നത്തെ കക്ഷിരാഷ്ട്രീയ-മാധ്യമ കേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ പത്യേകത. ഇതാണ് ശവപ്പെട്ടി ജനാധിപത്യം. നീതിയുടേയും, പ്രത്യയശാസ്ത്രബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയുമൊക്കെ മുഖത്ത് അമ്പത്തൊന്നല്ല എണ്ണിയാലൊടുങ്ങാത്ത വെട്ടുകള്‍ ഇവിടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വെട്ടിക്കഴിഞ്ഞു. നാടിനെ ഇതില്‍ നിന്നൊക്കെ പ്രതിരോധിക്കാന്‍ നമ്മുടെ കൈയ്യിലുള്ള വോട്ടുകള്‍ കൊണ്ട് നമ്മുക്ക് ഒന്നിനേയും പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകരാഷ്ട്രീയത്തിനെതിരെ നാം ചെയ്ത വോട്ടുകള്‍ ഒരു ജനാധിപത്യ കുലംകുത്തിയുടെ പെട്ടിയിലേക്കും പോയി... നമ്മള്‍ വീണ്ടും വീണ്ടും പരാജയപ്പെടുന്നു... നമ്മുടെ മുഖത്ത് നമ്മള്‍തന്നെ വെട്ടുന്നു അമ്പത്തിരണ്ട്....അമ്പത്തിമൂന്ന്....

2012, മേയ് 21, തിങ്കളാഴ്‌ച

രാഷ്ട്രീയ കുലംകുത്തികളും, നെയ്യാറ്റിന്‍കരയും...


മലയാളിക്ക് വളരെ കാല്പനികമായ ഒരു കമ്മ്യൂണിസ്റ്റ് ജീവിതമുണ്ടായിരുന്നു. യാഥാസ്ഥിതികവും സര്‍ഗ്ഗാത്മകവുമായ കമ്മ്യൂണിസ്റ്റു ചിന്തകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ പതിവായിരുന്നു. ആശയസഘട്ടനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ആത്യന്തികമായി എന്തിനുവേണ്ടി നമ്മള്‍ നിലകൊള്ളുന്നു എന്നതിനെക്കുറിച്ച് ഒരു പോതുബോധം നിലനിന്നിരുന്നു. രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഒരു പ്രത്യയശാസ്ത്ര സമരങ്ങളുടെ മുഖ്യധാരയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. ചൂഷണ ശക്തികള്‍ക്കെതിരെ ആഞ്ഞടിക്കുന്ന ചൂഷിതരുടെ സമരബോധത്തിന് സ്‌ഫോടനാത്മകതയുണ്ടായിരുന്നു. അക്രമങ്ങള്‍ക്ക് അതിന്റേതായ ന്യായീകരണമുണ്ടായിരുന്നു. നെക്‌സലിസ്റ്റു പ്രസ്ഥാനങ്ങള്‍ അത് സഞ്ചരിച്ച മാര്‍ഗ്ഗത്തെക്കുറിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും തലശ്ശേരിയിലേയും പുല്‍പ്പള്ളിയിലേയും നെക്‌സല്‍ ഓപ്പറേഷനുകളെക്കുറിച്ച് എഴുതപ്പെട്ട ഓര്‍മ്മക്കുറിപ്പുകള്‍ വീണ്ടും വീണ്ടും നമ്മള്‍ വായിച്ചു. വര്‍ഗ്ഗീസിനെപ്പോലെയുള്ള ധീര സഖാക്കളെ നമ്മള്‍ ആദരിച്ചു. ഇരയ്ക്കുനേരെ ആഞ്ഞുപതിക്കുന്ന ഏതൊരായുധത്തിനും പ്രത്യയ ശാസ്ത്രത്തിന്റെ നീതീകരണമുണ്ടായിരുന്നു. ഒരു നിയോഗം പോലെ ഒരു കാലഘട്ടത്തിന്റെ തീക്കുണ്ഡത്തിലേക്ക് സ്വയം എടുത്തെറിയപ്പെട്ട എഴുപതുകളുടെ യുവതയുടെ ധൈഷണികവും രാഷ്ട്രീയവുമായ ജീവിതത്തെ ഇന്നും നമ്മള്‍ ആദരവോടെ വായിക്കുന്നു.

ലോകത്തിന് ആകെ മാതൃകയായിരുന്ന കേരള മോഡലിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പറയേണ്ടിവരുമ്പോള്‍ സത്യസന്ധനായ ഒരു എഴുത്തുകാരനെ ഭരിക്കുന്നത് ഒരു തരത്തിലുമുള്ള പ്രത്യയശാസ്ത്രബോധമല്ല. മറിച്ച് ഹൃദയത്തില്‍ നിന്ന് ഉയരുന്നത് ഒരു രോദനമാണ് 'ദയവായി നിര്‍ത്തു... ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ ഈ കൊന്നുതള്ളുന്നത്' ഏത് അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയാനാണ്..., ഏതു വാഗ്ദത്ത ഭൂമിക്കുവേണ്ടി..., ഏതു നരകത്തെ തോല്പ്പിക്കാനാണ് നിങ്ങള്‍ ഇവ്വിദം ഈ നാടിനെ ബാര്‍ബേറിയന്‍മാരുടെ തുരുത്താക്കി അധപതിപ്പിക്കുന്നത്...?
ശവങ്ങള്‍ സംസാരിക്കില്ല ഏതിര്‍ത്തൊരുവാക്കുപോലും ഉരിയാടില്ല എന്ന് പാര്‍ട്ടി നേതൃത്വം വിശ്വസിക്കുന്നു. ശവങ്ങളെപോലെ അനങ്ങാതെ കിടക്കുന്ന അണികള്‍ക്കുവേണ്ടി അക്രമ രാഷ്ട്രീയം കൊണ്ട് ഒരു വലിയ പ്രസ്ഥാനത്തെ ശവവല്‍ക്കരിക്കുന്നു. ക്രിമിനലുകളായ ഒരുകൂട്ടം വിഡ്ഡികള്‍ നയിക്കുന്ന ഒരു പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റു പ്രസ്ഥാനം അധപതിക്കുന്നതില്‍ ഒരോ കമ്മ്യൂണിസ്റ്റുകാരനും വേദനിക്കുന്നു.

ഈ പ്രസ്ഥാനം എങ്ങിനെ ഒരു കൂട്ടം ക്രിമിനലുകളുടെ കൈയ്യിലെത്തി എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പിണറായി വിജയന്‍ സ്വയം തീര്‍ത്ത ബാരിക്കേഡിനകത്താണ്. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ പല സഖാക്കള്‍ക്കും എറിഞ്ഞുകൊടുത്ത് രൂപപ്പെടുത്തിയ ബാരിക്കേഡിനകത്ത് സ്വയം സുരക്ഷിതനാണ് താന്‍ എന്ന് അദ്ദേഹം സ്വയം വിശ്വസിക്കുന്നു. താഴെത്തട്ടിലുള്ള സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ തനിക്ക് സ്വാധീനമില്ലെങ്കിലും സംഘടയിലെ സവിശേഷ സാഹചര്യം മുതലാക്കി തന്റെ സ്വേച്ഛാധിപത്യപരമായി അധികാര രതി ആഘോഷിക്കാനുള്ള സംവിധാനം അദ്ദേഹം സ്വയം ഒരുക്കിയിരിക്കുന്നു. പണ്ട് ഹസ്രത്ത് ബാലിലും കണ്ഡഹാറിലുമൊക്കെ കുടുങ്ങിപ്പോയ ഭീകരര്‍ സ്വയരക്ഷക്ക് സാധാരണക്കരെ മറയാക്കി ഒളിച്ചിരുന്നതുപോലെ പിണറായി കുറെ അപ്പക്കഷ്ണങ്ങള്‍ കൊടുത്ത് ഒരു കാലത്ത് നല്ലൊരു രാഷ്ട്രീയ പാരമ്പര്യമുണ്ടായിരുന്ന സഖാക്കന്മാരെ മനുഷ്യബാരിക്കേഡാക്കി നിലനിര്‍ത്തിയിരിക്കുകയാണ്. ഈ ബാരിക്കേടു തകര്‍ന്നുവീഴുന്നതോടെ കേരള കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ പിണറായി ഭീകരത അവസാനിക്കും.

പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തെ കൊണ്ടെത്തിച്ച ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ വി.ഏസ്. അച്യുതാന്ദന്‍ എന്ന കടലാസ് പുലിയെ കരുവാക്കുന്നവര്‍ ഉണ്ട്. അതാണ് ഇന്ന് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അപചയം എന്നു ഞാന്‍ പറയും. വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ സത്യസന്ധത മുമ്പും നമ്മള്‍ മലയാളികള്‍ കണ്ടതാണ്. സത്യസന്ധനായ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നെങ്കില്‍ വളരെ പണ്ടുതന്നെ പാര്‍ട്ടിയോട് തന്റെ വിയോജിപ്പുകള്‍ രേഖപ്പെടുത്തി പുറത്തുപോവുമായിരുന്നു. വി. എസിന് പിണറായി വിജയനോട് പ്രത്യയ ശാസ്ത്രപരമൊ സംഘടനാപരമൊ ഉള്ള വിയോജിപ്പുകള്‍ക്കുമപ്പുറം വൃത്തികെട്ട വ്യക്തി വിദ്വേഷമാണുള്ളത് എന്ന് നമ്മള്‍ മനസ്സിലാക്കണം. അതിന്റെ പരസ്യമായ തെരുവുയുദ്ധമാണ് ഇനി നടക്കാന്‍ പോകുന്നത്. അതിനെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കുള്ളിലെ നവോദ്ധാനത്തിനുള്ള പടയൊരുക്കമായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അവരുടെ ധൈഷണികാരോഗ്യം ക്ഷയിച്ചുതുടങ്ങി എന്നേ എനിക്കു പറയാനാവൂ.

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ പിണറായി വിജയന്‍ കൊണ്ടെത്തിച്ച ഇത്രയും ഭീകരമായ പ്രതിസന്ധിഘട്ടത്തില്‍ മുഖം മിനുക്കാന്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനി നടത്തുന്ന അഭ്യാസം കാണുമ്പോള്‍ ദയനീയത തോന്നുന്നു. എന്തായാലും പി.എം. മനോജിനെപോലുള്ള സഖാക്കളെ അഭിനന്ദിക്കാതെ തരമില്ല. ടി. പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട പ്രസ്ഥാനത്തെ രക്ഷിക്കുന്നതിന് വേണ്ടി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന പല കൊലപാതകക്കേസ്സുകളേയും ശവക്കുഴിതോണ്ടിക്കൊണ്ട് കോണ്‍ഗ്രസ്സുകാരുടെ നരഭോജി രാഷ്ട്രീയത്തെ പ്രഖ്യാപിക്കുകയുണ്ടായി. പാര്‍ട്ടി ചാനലും ഇത്തരത്തില്‍ ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ഇതൊക്കെ കാണുമ്പോഴാണ് പാര്‍ട്ടി അടുത്തകാലത്തൊന്നും ഇതുപോലൊരു പ്രതിസന്ധിയില്‍ അകപ്പെട്ടിട്ടില്ല എന്ന് തോന്നിപോകുന്നത്. ആടിനെ പട്ടിയാക്കുന്ന നേതാക്കളുടെ പ്രസ്ഥാവനകളാണ് ഇതിനെക്കാളൊക്കെ ഭീകരമായിട്ടുള്ളത്. ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ ആദ്യംതന്നെ പാര്‍ട്ടിയുടെ പങ്ക് നിഷേധിച്ച നേതാക്കള്‍ പിന്നീട് പ്രതികളാണെന്ന് തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല എന്ന് പറഞ്ഞു. പിണറയി വിജയന്‍ അടക്കം അദ്ദേഹത്തിന് മനുഷ്യ ബാരിക്കേട് തീര്‍ത്തിരിക്കുന്ന ഔദ്യോഗിക ശിങ്കിടികള്‍ തിരുത്തേണ്ട ഒരു കാര്യം, കേരളീയര്‍ മൊത്തം ദേശാഭിമാനിയും കൈരളി ചാനലും മാത്രം കാണുന്നവരാണ് എന്ന തെറ്റീദ്ധാരണയാണ്. പി. എം. മനോജും ദക്ഷിണാമൂര്‍ത്തിയുമടങ്ങുന്ന ഗീബല്‍സീയന്‍ തത്വചിന്തകര്‍ക്ക് കേരളത്തിന്റെ സാമൂഹ്യ മനസ്സാക്ഷിയെ സ്വാധീനിക്കാനുള്ള ശേഷിയില്ല.

ടി. പി. ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തെപ്പറ്റി പിണറായി വിജയന്റെ കുലംകുത്തി പ്രയോഗത്തില്‍ വലിയ പുതുമയൊന്നും ഇല്ല. സ്വന്തം ധൈഷണിക ശക്തികൊണ്ട് ഒരു തലമുറയെ മുന്നോട്ട് നയിച്ച സഖാവ് എം.എന്‍. വിജയന്‍ മാഷ് മരിച്ചപ്പോള്‍ പിണറായി വിജയന്‍ നടത്തിയ അനുശോചന സന്ദേശം ഓരോ മലയാളിയേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇതിനെയൊക്കെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ സത്യസന്ധമായ പ്രതികരണമായി വ്യാഖ്യാനിക്കാന്‍ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ പി.എം. മനോജ് അധ്വാനിക്കുന്നതുകണ്ടു. കമ്മ്യൂണിസ്റ്റുകാരനാവുക എന്നാല്‍ ആതിന്റെ അര്‍ത്ഥം നല്ലൊരു മനുഷ്യനാവുക എന്നതാണ്. വിജയന്റെ ഈ പ്രസ്ഥാവനകള്‍ മനുഷ്യ സ്‌നേഹിയായ ഒരു കമ്മ്യൂണിസ്റ്റുകാരനെയല്ല കാണിക്കുന്നത്. മറിച്ച് അദ്ദേഹത്തിന്റെ വ്യക്തി ശുദ്ധിയില്ലായ്മയേയാണ്. ശത്രുവാണെങ്കിലും ഒരാള്‍ മരിച്ചുകഴിയുമ്പോള്‍ ആര്‍ക്കും നികത്തപ്പെടാന്‍ കഴിയാത്ത പലതുമുണ്ട്, ഒരു മനുഷ്യന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് അത് വാക്കുകള്‍ക്ക് അതീതമാണ്. അതുകൊണ്ടാണ് മരണത്തിന് മുന്‍പില്‍ രാഷ്ട്രീയവും സാമൂഹികവുമായി നീതികള്‍ വളരെ ആപേക്ഷികമാവുന്നത്. ടി. പി. ചന്ദ്രശേഖരന്‍ കുലം കുത്തിയാണൊ അല്ലയൊ എന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം. സത്യസന്ധനായ ഒരോ കമ്മ്യൂണിസ്റ്റുകാരനുമറിയാം അരാണ് കുലംകുത്തുന്നതെന്ന്. ഒരു പ്രസ്ഥാനത്തിനകത്ത് പാവം സഖാക്കള്‍ക്ക് ചെല്ലിനും ചെലവിനുംകൊടുത്ത് വശത്താക്കി മദനിമാര്‍ക്കും പാതിരിമാര്‍ക്കും പാര്‍ട്ടിയെ വിറ്റുകാശാക്കുന്ന പിണറായിയേയും, പ്രത്യേയ ശാസ്ത്ര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടി നേതൃത്വത്തിനെതിരെ സുരക്ഷിതമായ സമയവും സന്ദര്‍ഭവും നോക്കിമാത്രം അടവുപയറ്റുന്ന വി. എസ്. അച്യുതാന്ദനേയും ജനം തിരിച്ചറിയും. അറിഞ്ഞില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രക്ഷിക്കാന്‍ ഇനി ഇന്ദ്രന്റെ അപ്പന്‍ മു്ത്തുപ്പട്ടരുവന്നാലും നടക്കില്ല.

നെയ്യാറ്റിന്‍ കര വൃത്തികെട്ട കേരള രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താവും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കുടെ നിന്ന് കുലക്കുത്തിയ ശെല്‍വരാജനും ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം പ്രതിസ്ഥാനത്തു നില്‍ക്കുന്ന പിണറായി വിജയന്റെ ക്വട്ടേഷന്‍ സംഘവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഈ തെരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ വിധിയെഴുത്തായല്ല... കേരളം കണ്ടിട്ടുള്ളതില്‍ വേച്ചേറ്റവും വലിയ രാഷ്ട്രീയ ദുരന്തമായാണ് കാണേണ്ടത്. നെയ്യാറ്റിന്‍ കരയിലെ നല്ലവരായ സഖാക്കളെ നിങ്ങള്‍ നിങ്ങളുടെ വിധിയെപ്പഴിച്ച് വാവിട്ടു നിലവിളിക്കുവിന്‍. നിങ്ങള്‍ ഇത് അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്...

2012, ജനുവരി 10, ചൊവ്വാഴ്ച

മധ്യവര്‍ഗ്ഗ ജീവിതത്തിലെ അരാഷ്ട്രീയ സ്വാധീനങ്ങള്‍

പല്ല്‌ഞെരിച്ചുകൊണ്ടല്ലാതെ രാവിലെ ദിനപത്രം വായിക്കാനാവാത്ത വളരെ അസ്വസ്ഥമായ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ഇവിടുത്തെ മധ്യവര്‍ഗ്ഗത്തിന്റെ നിസംഗതയെക്കുറിച്ച്, അതിന്റെ ആഴ ത്തില്‍ വേരോടിക്കൊണ്ടിരിക്കുന്ന അരാഷ്ട്രീയ സ്വാഭാവങ്ങളെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യ ത്തെക്കുറിച്ച് ഒരു ഭക്തിപ്രഭാഷണം നടത്തിക്കൊണ്ട് ജനാധിപത്യത്തിലെ നിര്‍ണ്ണായകശക്തിയായ മധ്യവര്‍ഗ്ഗ സമുദായത്തെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നത് വിഢിത്തമായിരിക്കും.  സമകാലിക രാഷ്ട്രീയ ജിവിതത്തിന്റെ അപ ചയങ്ങളെ ആഴത്തില്‍ വിലയിരുത്തിക്കൊണ്ടുവേണം പുതിയ അരാഷ്ട്രീയവത്കരണത്തിന്റെ തായ് വേരുകളെ കണ്ടെത്താന്‍. അരാഷ്ട്രീയത മധ്യവര്‍ഗ്ഗത്തിനിടയില്‍ വേരുപിടിക്കുന്ന ഒരു സവിശേഷ സാഹചര്യം ഇന്ന് രൂപ പ്പെട്ടുകൊണ്ടിരിക്കുന്നു. അരാഷ്ട്രീയത മധ്യവര്‍ഗ്ഗത്തിന്റെ ഒരു പൊതുസ്വാഭാവമാവുകയാണ്. പെട്ടെന്നുള്ള പ്രതികരണമെന്നുള്ള നിലയ്ക്ക് അരാഷ്ട്രീയ വാദം വേറിട്ട ഒരു രാഷ്ട്രീയബോധമാണെന്ന് വേണമങ്കില്‍ വ്യാഖ്യാനി ക്കാമെങ്കിലും ബലപ്പെട്ടുവരുന്ന അരാഷ്ട്രീയതയുടെ വേരുകള്‍ പുതിയ ചില ദുരന്തങ്ങളിലേക്കാവും നമ്മളെ കൊണ്ടു ചെന്നെത്തിക്കുക. സമൂഹത്തില്‍ രൂപപ്പെടുന്ന രാഷ്ട്രീയ നിരാസത്തിന്റെ കാര്യകാരണങ്ങളെ കണ്ടെ ത്തുന്ന സൂക്ഷ്മമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.
 
വിവരസാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുകയറ്റവും അതിലൂടെ തുറക്കപ്പെട്ട പുതിയ തൊഴില്‍ മേഖലകളും, സാര്‍വ്വത്രികമായിക്കൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യാഭ്യാസവും വളരെ സമ്പന്നമായ ഒരു തൊഴില്‍ മേഖല മധ്യവര്‍ഗ്ഗത്തിനായി തുറന്നുകൊടുത്തു. പ്രത്യക്ഷത്തില്‍ വളരെ സുരക്ഷിതമെന്ന് തൊന്നുന്ന കോര്‍പ്പറേറ്റ് ചട്ടക്കൂടിനകത്തെ മാര്‍ദ്ദവമുള്ള ജീവിതം പുതിയ രാഷ്ട്രീയ നിരാസങ്ങളിലേക്ക് സാമൂഹ്യമനശ്ശാസ്ത്രത്തെ ഒരു പരിധി വരെ കൊണ്ടുചെന്നെത്തിച്ചു എന്ന് കരുതാം. മധ്യവര്‍ഗ്ഗജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പ ത്തിക സ്വാധീനങ്ങള്‍ അവരെ കൂടുതല്‍ ജനാധിപത്യ വിരോധികളാക്കി. രാഷ്ട്രീയ മൂല്യങ്ങളോടും രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടും ചെറുതല്ലാത്ത ഒരു അവജ്ഞ ഇന്ന് ഇവര്‍ക്കിടയില്‍ ഉടലെടുക്കുന്നു ണ്ടെന്ന് വളരെ ഉപരിപ്ളവമായ നീരീക്ഷണങ്ങളില്‍ നിന്നുപോലും സുവ്യക്തമാണ്. മൂല്യവിദ്യാഭ്യാസത്തിനും ഭാഷാ സാംസ്‌കാരിക സ്വത്വബോധത്തിനുമപ്പുറം നമ്മുക്ക് ആവശ്യം സഞ്ചാര സ്വാതന്ത്ര്യവും വിശാലമായ റോഡും വിമാനത്താവളങ്ങളും സ്വകാര്യമൂലധനത്തിന്റെ സ്വതന്ത്ര വ്യാപനവുമാണ് മുഖ്യമെന്ന് ഇവര്‍ കരുതാന്‍ തുടങ്ങിയിരിക്കുന്നു. മൂല്യാധിഷ്ഠിതമായ രാഷ്ട്രീയ ബോധത്തിനുമപ്പുറം ആഴത്തിലുള്ള ജാതിബോധമാണ് ഇവരുടെ പ്രവര്‍ത്തനപരതയെ തിരികെടാതെ നിലനിര്‍ത്തുന്നത്.
 
അരാഷ്ട്രീയ വാദത്തെ കേവലം കക്ഷി രാഷ്ട്രീയ നിരാസമായി മാത്രം കാണാന്‍ ആവുകയില്ല. അത് അറിഞ്ഞൊ അറിയാതെയൊ നിഷ്‌ക്രിയതയുടെ എക്കല്‍മണ്‍കൂനകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നുണ്ട്. മൂല്യരാഷ്ട്രീയത്തിനെ തിരെ ഒരു തരം അവജ്ഞയെ അര്‍ബുദം പോലെ വളര്‍ത്തുന്നുണ്ട്. പുതിയ അരാഷ്ട്രീയതയെക്കുറിച്ച് സമകാ ലിക കേരള സമൂഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ട് ചര്‍ച്ച ചെയ്യുന്നതാവും കൂടുതല്‍ ഗുണകരം. ദേശീയമായ ഏതൊരു രാഷ്ട്രീയ പ്രക്ഷോഭങ്ങളും ആറിത്തണുത്ത രൂപത്തിലാണ് കേരളത്തിലെത്തുക.
 
വൈകിയ വേളയില്‍ നമ്മള്‍ നയിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അതുകൊണ്ടുതന്നെ അരാഷ്ട്രീയവാദികള്‍ കുറിക്കുകൊള്ളന്ന തരത്തില്‍ വിമര്‍ശിക്കുന്നു. “ബന്തുകളുടേയും ഹര്‍ത്താലുകളുടേയും സ്വന്തം നാട്” എന്ന് പറഞ്ഞു കൊണ്ട് തണുത്ത റമ്മില്‍ സോഡയൊഴിച്ച് അകത്താക്കുന്ന ലാഘവത്തോടെ കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങളെ വിലകുറച്ച് കാണാന്‍ നമ്മിലെ അരാഷ്ട്രീയവാദികള്‍ പഠിച്ചുകഴിഞ്ഞു. സഞ്ചരിക്കാന്‍ കാറും ഷോ പ്പിംഗ് മോളും റിയാലിറ്റി ഷോയുമായി കഴിഞ്ഞുകൂടുന്ന പുതിയ മധ്യവര്‍ഗ്ഗ ജീവിതത്തിന് രാഷ്ട്രീയം ഒരു ടിന്റുമോന്‍ ജോക്കായി മാറുക എന്നത് ഇതിന്റെ ഒരു സ്വാഭാവിക പരിണിതി മാത്രമാണ്. ഓരോ വീടും അറിഞ്ഞൊ അറി യാതെയൊ ഒരോ തുരുത്തുകളായി മാറിയതിലും, പുതിയ പൊങ്ങച്ച സംസ്‌കാരത്തിലേക്ക് മധ്യവര്‍ഗ്ഗ സമൂഹ ത്തെ തള്ളിവിട്ടതിലും വലിയ ഒരു പങ്ക് ഇവിടുത്തെ ജനാധിപത്യ സ്ഥാപങ്ങള്‍ക്കുതന്നെയാണ്.
 
പൊതുതിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും നിര്‍ണ്ണായകമാകുന്നത് മധ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ മനശാസ്ത്രമാണ്. ഒരുപാട് കാലമായി ജനാധിപത്യത്തിന്റെ ഭാഗധേയങ്ങളെ പലപ്പോഴും നിര്‍ണ്ണയിച്ചുവന്നതും ഇതേമധ്യ വര്‍ഗ്ഗത്തിന്റെ ഇലാസ്തികതയാണ്. സമരങ്ങളോടും സത്യാഗ്രഹങ്ങളോടും പുറംതിരിഞ്ഞു നടക്കുകയും ബന്ദും ഹര്‍ത്താലും മുന്‍കൂട്ടിതീരുമാനിച്ച രീതിക്ക് ആഘോഷങ്ങളാക്കി മാറ്റുകയും ഇടതില്‍നിന്ന് വലതിലേക്കും വലതില്‍ നിന്ന് ഇടതിലേക്കും കേരളത്തിന്റെ രാഷ്ട്രീയഭാവിയെ കുട്ടിക്കരണം മറിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ മുഖ്യശക്തി ഇവരാണ്. “എന്താണ് ഇവരുടെ ഉള്ളിലിരുപ്പ്” എന്നറിയാനാണ് ഒരോ രാഷ്ട്രീയക്കാരനും കിണഞ്ഞു പരിശ്രമിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യസംവിധാനങ്ങളുടെ നിര്‍ണ്ണായകശക്തിയായ ഈ ജനസമൂഹമാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ലോകജനതയ്ക്ക് ഇത്രയ്ക്ക് സ്വീകാര്യമാക്കിയത്. സ്വന്തം യുക്തിബോധത്തിനനുസരിച്ച് ജനാധിപത്യപരമായി പ്രതികരിക്കുന്നതുകൊണ്ടാണ് ഇവറ്റകളെ കക്ഷിരാഷ്ട്രീയക്കാര്‍ പേടിക്കുന്നത്.
 
അതുകൊണ്ടുതന്നെ ഒരു ജനാധിപത്യ പ്രക്രിയയില്‍ ആരോഗ്യകരമായ ഒരു മധ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ ചിന്ത കള്‍ക്ക് വളരെ പ്രധാന്യമുണ്ട്. തന്നെ ആരു ഭരിക്കണമെന്ന് നിശബ്ദമായി ജനാധിപത്യരീതിയില്‍ പ്രതികരി ച്ചിരുന്ന ഇവര്‍ 'എങ്ങിനെയെങ്കിലും നാലുകാശുണ്ടാക്കാണം' എന്ന ചിന്തയിലേയ്ക്ക് കൂപ്പുകുത്തിയതോടെ അരാ ഷ്ട്രീയ വാദം പലരൂപങ്ങളില്‍ ഭാവങ്ങളില്‍ ഇവരില്‍ വേരുപിടിക്കാന്‍ തുടങ്ങി.  മധ്യവര്‍ഗ്ഗസമൂഹത്തെ അപേക്ഷിച്ച് സമൂഹത്തിന്റെ അടിത്തട്ടുകളില്‍ കഴിയുന്നവര്‍ക്കിടയില്‍ അരാഷ്ട്രിയവത്ക്കരണം ഏറെ ആപേ ക്ഷികമാണ്. രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജീവിതത്തില്‍ ഗുണകരമായ സ്വാധീനങ്ങള്‍ ചെലുത്താത്തി ടത്തോളം കാലം ദരിദ്രസമൂഹം വിധിവശാല്‍ അരാഷ്ട്രീവാദികളാവുന്നു. പക്ഷെ ഈ അരാഷ്ട്രീയ വാദം മധ്യവര്‍ഗ്ഗം കൊണ്ടുനടക്കുന്ന അവജ്ഞയുടെ രാഷ്ട്രീയമല്ല. പാര്‍ശ്വവര്‍ക്കരിക്കപ്പെടുന്നതിന്റെ പ്രതിഷേധം മാത്രമാണ്.
 
അരാഷ്ട്രീയ വാദത്തിനെതിരെ റവ. മാര്‍ട്ടിന്‍ നിമോറിന്റെ ഒരു കവിത First they come... വളരെ പ്രശസ്തമാണ്.
 
“ആദ്യം കമ്മ്യൂണിസ്റ്റുകളെ തേടി നാസികള്‍ വന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല കാരണം ഞാനൊരു കമ്മ്യൂണി സ്റ്റുകാരന്‍ ആയിരുന്നില്ല. പിന്നെ ജൂതരെ തേടി അവര്‍ വന്നു അപ്പോഴും ഞാന്‍ സംസാരിച്ചില്ല കാരണം ഞാന്‍ ജൂതനായിരുന്നില്ല. തൊഴിലാളി നേതാവിനേയും, കത്തോലിക്കനേയും തേടിവന്നപ്പോഴൊന്നും ഞാന്‍ അവരോട് സംസാരിക്കാന്‍ പോയതേയില്ല. ഒടുവില്‍ അവര്‍ എന്നെത്തന്നെ തേടി വന്നു... അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല”.
 
ആദ്യകാലത്ത് ഹിറ്റ്‌ലറിന്റെ അടുത്ത ആളായിരുന്ന നിമോര്‍ പിന്നീട് നാസികളുടെ വിമര്‍ശകനാവുകയും ഒരു സമൂഹത്തിന്റെ രാഷ്ട്രീയബോധത്തിലും സ്വാതന്ത്ര്യബോധത്തിലും തന്റെ ചിന്തയുടെ സ്വാധീനം ചെലുത്തുകയും ചെയ്തു. നിമോറിന്റെ ഈ കവിത രാഷ്ട്രീയജീവിതത്തിന്റെ ആവശ്യകതയെക്കുറിച്ചാണ്. മനുഷ്യന്‍ ജീവിക്കുന്ന സമൂഹമെന്ന ആവാസ വ്യവസ്ഥയുടെ നൈതികതയെ ഈ കവിത ഓര്‍മ്മിപ്പിക്കുന്നു. സമകാലിക ജീവിതം സമൂഹത്തിലെ ഈ നൈതികതയ്ക്ക് വിരുദ്ധമായ ജീവിതം നയിക്കുന്നത് അപകടകരമാണ്. ഞാന്‍ എന്റെ വീട് എന്റെ കുടുംബം എന്ന സ്വാര്‍ത്ഥതയിലേക്ക് ചുരുങ്ങിപോകുന്നത് സമകാലിക ജീവിതത്തിന്റെ ഒരു സവിശേ ഷതയാണ്. സ്വന്തം കുടുംബം എന്ന സ്ഥാപനത്തിലേക്ക് മധ്യവര്‍ഗ്ഗ ചിന്ത ചുരുങ്ങുമ്പോള്‍ത്തന്നെ ഇന്ത്യയുടെ ജനാധിപത്യപ്രക്രിയയില്‍ തന്റെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തുന്നതിലൂടെ ഒരു രാഷ്ട്രീയ ജീവിത ത്തിലേക്ക് ഇവര്‍ ചിലപ്പോഴെങ്കിലും ഉണരാറുണ്ടായിരുന്നു. വെറുമൊരു “വോട്ട്” ചെയ്യുന്നതിലൂടെ ഇവര്‍ നടത്തിയിരുന്ന രാഷ്ട്രീയ ഇടപെടലുകള്‍ ഇന്ന് ഇല്ലാതാവുകയാണോ. തൊണ്ണൂറുശതമാനം പോളിഗ് നടന്നാലും ഒരു വലിയ ശതമാനം അരാഷ്ട്രീയവാദം മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ തന്നെയാണ് എന്ന് നിശ്ചയമായും കരുതണം. ഇത് പറയുന്നത് ഇന്നത്തെ പുതുതലമുറയുടേയും അവരെ വാര്‍ത്തെടുക്കുന്ന നാലാം തലമുറയുടേയും സാമൂഹ്യമനശ്ശാസ്ത്രം പൊതുവെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നതുകൊണ്ടാണ്. ഒരു വോട്ട് ചെയ്താല്‍ അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ഇവറ്റകളുടെ ശല്യം തീര്‍ന്നു എന്ന് ചിന്തിക്കുന്ന ജാനാധിപത്യത്തിലെ ഒരു പുതിയ ജനു സ്സായി നമ്മള്‍ മാറുകയാണ്. സമകാലിക രാഷ്ട്രീയ പരിതോവസ്ഥകളോടുള്ള നമ്മുടെ നിസംഗ്ഗതകള്‍ ഇത് വ്യക്തമാക്കുന്നു. നിമോറിന്റെ കവിതയിൽ പറയുന്ന നിസംഗ്ഗത ഒരു മാറാരോഗം പോലെ നമ്മളില്‍ സംക്രമിക്കുകയാണ്. അടുത്ത കാലത്ത് അഴിമതികള്‍ക്കെതിരെ നടന്ന ലോക് പാല്‍ ബില്ലിനുവേണ്ടിയുള്ള  കക്ഷിരാഷ്ട്രീയേതരമായ യഥാര്‍ത്ഥരാഷ്ട്രീയ സമരങ്ങളോട് വളരെ തണുപ്പന്‍ മട്ടില്‍ പ്രതികരിച്ചതിലൂടെ കേരളം അത് തെളിയിച്ചു കഴിഞ്ഞു. കക്ഷിരാഷ്ട്രീയേതരമായി നടക്കുന്ന രാഷ്ട്രീസമരങ്ങളെ അരാഷ്ട്രീയമെന്നും ജനാധിപത്യ വിരുദ്ധമെന്നും വിളിച്ച് ആക്രോശിച്ച നമ്മുടെ നാട്ടിലെ പാര്‍ട്ടി നേതാക്കളുടെ നീതിബോധത്തെക്കുറിച്ചും ജനാധി പത്യബോധത്തെക്കുറിച്ചും ഒരു ചര്‍ച്ചപോലും നമ്മള്‍ നടത്തിയില്ല. രാഷ്ട്രീയത്തെ ഒരു റിയാലിറ്റിഷോയുടെ നിലവാരത്തിലേയ്ക്ക് ഇടിച്ചു താഴ്ത്തിയത് നമ്മുടെ ഈ നിസംഗ്ഗതയാണ്.
 
മനുഷ്യന്‍ ആത്യന്തികമായി ഒരു സാമൂഹിക ജീവിയാണ്. സാമൂഹികമായ ജീവി എന്നുപറയുമ്പോള്‍ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഗോത്രത്തിനും വര്‍ഗ്ഗത്തിനും അതീതമായ ഈ ആവാസ വ്യവസ്ഥയുമായി ബന്ധ പ്പെട്ടുകിടക്കുന്ന ജീവി. ഒരു തേനീച്ചക്കൂട്ടിലെ ഒരു തേനീച്ചയുടെ ജീവിതം പോലെയല്ല അത്. മനുഷ്യന്‍ ഒരു സാമൂഹ്യജീവിയായതിനുപിന്നില്‍ ഒരുപാട് പ്രകൃതിപാഠങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും ഈ പ്രകൃതിപാഠങ്ങളെ പ്പോലും അതിലംഘിക്കുന്നതരത്തില്‍ അവനവന്റേതായ ഒരു സര്‍ഗ്ഗാത്മകമായ സാമൂഹിക ജീവതത്തിന് ഒരോമനുഷ്യനും ജീവന്‍ കൊടുക്കുന്നു. അതുകൊണ്ടാണ് മനുഷ്യന്റെ ജീവിതം ഒരു തേനീച്ചയുടെ ജീവിതം പോലെ അല്ലാതെ വരുന്നത്. തേന്‍ ശേഖരിക്കുകയും കാവലിരിക്കുകയും മാത്രം ചെയ്യുന്ന ഒരു പ്രക്രിയയിലൂടെ യല്ല അവന്റെ സര്‍ഗ്ഗാത്മക സാമൂഹിക ജീവിതം കടന്നുപോകുന്നത്. ഒരു കൂടുംമ്പമെന്ന സ്ഥാപനത്തെ തീറ്റിപ്പോറ്റി സംരക്ഷിച്ചു നിര്‍ത്തുമ്പോള്‍ത്തന്നെ ഒരോ മനുഷ്യനും ചിലപ്പോഴെങ്കിലും അവന്റെ ജീവിത നൈരന്തര്യങ്ങളുടെ ചട്ടക്കൂടു പൊട്ടിച്ചെറിഞ്ഞ് ഒരു സാമൂഹ്യജീവിയും ഒരു ജനാധിപത്യവിശ്വാസിയുമായി പരിണിമിക്കുന്നുണ്ട്. മധ്യവര്‍ഗ്ഗം പ്രകടിപ്പിക്കുന്ന രാഷ്ട്രീബോധവും ജനാധിപത്യബോധവും ഇന്ത്യാമാഹാരാജ്യം ഒരുപാട് പ്രാവശ്യം തൊട്ടറിഞ്ഞിട്ടുള്ളതാണ്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയപാര്‍ട്ടി നേരിട്ട പൊതുവിചാരണമുതല്‍ ഒരു കാക്കത്തൊള്ളായിരം അനുഭവങ്ങള്‍ മധ്യവര്‍ഗ്ഗവുമായി ബന്ധപ്പെട്ട് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കുണ്ട്.
 
ഒരാള്‍ പ്രത്യക്ഷത്തില്‍ ഒരു രാഷ്ട്രീയ ജീവി ആയില്ലെങ്കിലും ഇവിടുത്തെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്തു കൊണ്ട് വെറുതെ ഒരു വോട്ട് രേഖപ്പെടുത്തുന്നതിലൂടെ ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഒരു “മേധ” യായി അവന്‍ മാറുന്നു. ഇവിടുത്തെ ജനാധിപത്യ പ്രക്രിയയില്‍ ഒരംഗമാവുക എന്നതിലൂടെ അവന്‍ രാഷ്ട്രീയവല്‍ക്കരി ക്കപ്പെടുന്നുണ്ട്. ഈ ഒരു ഗുണമാണ് മധ്യവര്‍ഗ്ഗത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. വല്ലാ ത്തൊരു രാഷ്ട്രീയ നിരാസം ഇവര്‍ക്കിടയില്‍ വേരുപിടിക്കുന്നു എന്നത് ഒരു സത്യമാണ്.
 
അരാഷ്ട്രീയ വാദത്തിന്റെ രാഷ്ട്രീയവും സൈബര്‍ ജീവിതവും
 
സാഹിത്യത്തിലും സിനിമയിലും അരാഷ്ട്രീയ വാദത്തിന് നമ്മള്‍ പലപ്പോഴും വളരെ കാല്‍പനികമായ അര്‍ത്ഥ മാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. കള്ളുഷാപ്പിലിരുന്ന് ചുണ്ടില്‍ പുകയുന്ന ബീഡിയുമായി വ്യവസ്ഥിതിയോട് കല ഹിക്കുന്ന നായക വേഷങ്ങള്‍ പ്രേഷകമനസ്സുകളെ ത്രസിപ്പിക്കാറുണ്ട്. ഈ ജനുസ്സില്‍പ്പെട്ട സിനിമാ നായക ന്മാരെ നമ്മള്‍ ആരാജകവാദികളെന്നും പതിയെ പലപ്പോഴായി അരാഷ്ട്രീയ വാദികളെന്നും വിളിക്കുന്നു. കവി അയ്യപ്പന്‍ ഒരു അരാഷ്ട്രീയ വാദിയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് വളരെ മൃദുവായി, വളരെ കാവ്യാത്മകമായി, അരാഷ്ട്രീയവാദത്തെ കാല്‍പനികമായ ഒരു ബിംബമാക്കി നമ്മള്‍ ഉടച്ചു വാര്‍ക്കുന്നു. സമൂഹത്തിലെ ഏറ്റവും മലീമസമായ അടിത്തട്ടില്‍ കഴിയേണ്ടിവന്ന അമേരിക്കന്‍ എഴുത്തുകാരന്‍ ബുക്കോവ്‌സ്‌കിയും ജീവിതത്തിലെ അരാജകത്വത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. പക്ഷെ സമകാലിക ജീവിതത്തിലെ അരാഷ്ട്രീയ വല്‍കൃതമായ മധ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ മൂല്യനിരാസങ്ങളുടെ കാരണങ്ങളെ ഇങ്ങിനെ കാല്‍പനികമായ അര്‍ത്ഥത്തില്‍ കാണാനാവില്ല. തികഞ്ഞ അരാജകത്വത്തിലും അരാഷ്ട്രീയതയിലും നില്‍ക്കുമ്പോഴും സാഹിത്യകാരന്മാര്‍ സ്വന്തം സര്‍ഗ്ഗാത്മകതയിലൂടെ അവരെ  സ്വയം രാഷ്ട്രീയവല്‍ക്കരിക്കുന്നുണ്ട്.
 
രാഷ്ട്രിയ വിമര്‍ശനത്തേയും വ്യവസ്ഥിതിയ്ക്ക് തിരശ്ചീനമായി സഞ്ചരിക്കുന്നതിനേയും അതിന്റെ പിന്നിലെ മൂല്യ ബോധത്തേയും അരാഷ്ട്രീയമെന്നൊ അരാജകവാദമെന്നൊ വിളിക്കാനാവില്ല. പ്രത്യക്ഷത്തില്‍ അരാഷ്ട്രീയ വാദിക്ക് അവന്റേതായ ഒരു രാഷ്ട്രീയ വീക്ഷണമുണ്ട്. കലുഷമായ സമകാലിക പരിതോവസ്ഥയോടും ജനാധി പത്യ ധ്വംസനങ്ങളോടുമുള്ള പെട്ടെന്നുള്ള പ്രതികരണം എന്നുള്ള നിലയ്ക്കാണ് ഒരു വലിയ ജനസമൂഹം അരാ ഷ്ട്രീയ വാദികളാവുന്നത്. രാഷ്ട്രീയക്കാരുടെ അഴിമതിയാണ് വലിയൊരളവോളം ജനങ്ങളെ അരാഷ്ട്രീയവാദിക ളാക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ പ്രതികരണങ്ങളെ വളരെ സ്വാഭാവികമായ ഒന്നാണെന്ന് പറയേ ണ്ടിവരുന്നു. അതോടൊപ്പം തന്നെ ഇതിനെ ഒരു സാധാരണ പൗരന്റെ നിസ്സഹായവസ്ഥയായും കാണാവുന്ന താണ്. ഒരു തരം നിരാശയില്‍ നിന്നാണ് ഈ നിരാസങ്ങള്‍ ഉണ്ടാകുന്നത്.
 
അരാഷ്ട്രീയവാദം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് ജനാധിപത്യത്തോട് കാണിക്കുന്ന വിമര്‍ശാനാത്മ കമായ നിരാസങ്ങളല്ല. സാമ്പത്തികമായി ചില സുരക്ഷിത ഇടങ്ങളില്‍ നിന്നുകൊണ്ട് സമൂഹത്തോട് നടത്തു ന്ന കുറ്റകരമായ നിസംഗതകളാണ് അരാഷ്ട്രീയവാദം. ഇത് വളരെ ആപത്കരമാണ്. വിപണിവല്‍കൃതമായ ഒരു സാമൂഹ്യ പശ്ചാത്തലത്തില്‍ യുവതയുടെ സാമൂഹിക മനശാസ്ത്രത്തിന് അപകടകരമായ വലിയ മാറ്റങ്ങളുണ്ടായി. തിന്നാനും കുടിക്കാനും സഞ്ചരിക്കാനും ഉന്മാദിക്കാനുമുള്ള പൊതു ഇടങ്ങള്‍മാത്രമാണ് വീടിന് വെളിയിലുള്ള ലോകമെന്ന് വിശ്വസിക്കുന്ന പുതിയ തലമുറയ്ക്ക് രാഷ്ട്രീയ വിരക്തിയുണ്ടാവുക സ്വാഭാവികം മാത്രം. അധിനിവേശ മുലധനത്തിന്റെ പരിണത ഫലമായി ഉരുവം കൊണ്ട പുത്തന്‍ കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ ഭാഗമാവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പുതിയ തലമുറ കക്ഷിരാഷ്ട്രീയാതീതമായ ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു.
 
രാജ്യത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ഇവിടുത്തെ കോര്‍പ്പറേറ്റുകളാണ് മറിച്ച് ഈ ജനാധിപത്യ വ്യവ സ്ഥിതിയെ വ്യഭിചരിച്ചുകൊണ്ടിരിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകരല്ല എന്ന് അവര്‍ വാദിക്കുന്നു. ഇതാണ് അരാഷ്ട്രീയ വാദത്തിന്റെ പുതിയ രാഷ്ട്രീയം. അറിവും പണവുമുള്ളവന്‍മാത്രം അതീജീവക്കുന്ന പുതിയ ലോകത്ത് ന്യൂനപക്ഷ സംരക്ഷണം, ദളിത് സംവരണം തുടങ്ങിയ ആശയങ്ങള്‍ക്ക് ഒരുപ്രധാന്യവും ഇല്ലാതെ പോകുന്നത് ഇന്നത്തെക്കാലത്ത് വളരെ സ്വാഭാവികം മാത്രം. ഇങ്ങിനെയൊക്കെയാണെങ്കിലും ജാനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ടിതമല്ലെങ്കിലും വ്യക്തമായ ഒരു രാഷ്ട്രീയബോധം ഇവര്‍ക്കിടയില്‍ ഉണ്ടാവുന്നുണ്ട്. ജനാധിപത്യബാഹ്യമായി പ്രവര്‍ത്തിക്കുന്ന എന്‍ .ജി. ഓ. കളും സോഷ്യല്‍ ഫോറങ്ങളും ഇവരുടെ ദിശാ ബോധ ത്തെ നിര്‍ണ്ണയിക്കുന്നു. അധിനിവേശം എങ്ങിനെയാണ് ഇന്ത്യപോലുള്ള ഒരു ജനാധിപത്യപ്രക്രിയയില്‍ പ്രവര്‍ ത്തിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു അവബോധം ഇവര്‍ക്കില്ല. എങ്കിലും യുവതലമുറയില്‍ ഒരു ന്യൂനപക്ഷം ചെറുതെങ്കിലും നല്ലൊരു മൂല്യബോധത്തിന് ഉടമകളാണ്. നിലവിലുള്ള വ്യവസ്ഥിതിയോട് കലഹി ക്കുന്നതിന്റെ കാല്‍പനികമായ അരാഷ്ട്രീയ ബോധത്തിനുപ്പുറം ജനാധിപത്യനിഷേധങ്ങളാണ് വലിയൊരളവില്‍ കണ്ടുവരുന്നത്. ഈജിപ്തിലും ലിബിയയിലും കണ്ടത് ജനാധിപത്യത്തിനുവേണ്ടിയുള്ള അഭിവാഞ്ജയല്ല മറിച്ച് അപകടകരമായ അരാഷ്ട്രീയബോധത്തില്‍ നിന്നുകൊണ്ട് നയിക്കപ്പെട്ട ഒരു സൈബര്‍ ആക്രമണമാണ്. സ്വോച്ഛാധിപത്യത്തെ ഉടച്ചുകളഞ്ഞ് ഒരു ജനാധിധിപത്യ പ്രകൃയയിലേക്ക് സ്വയം രൂപാന്തരം പ്രാപിക്കുന്ന തിന്റെ ഭാഗമായി ഉണ്ടാകുന്ന ജനകീയമുന്നേറ്റങ്ങള്‍ക്ക് ദേശിയമായ ചില മൂല്യബോധം അത്യാവശ്യമാണ്. അത് ദശാബ്ദങ്ങള്‍കൊണ്ട് രൂപപ്പെടുന്ന ഒന്നാണ്. ഈജിപ്തിലും ലിബിയയിലും ഇത്തരം മൂല്യങ്ങള്‍ സ്വാഭാവികമായ രീതിയില്‍ വികസിച്ചുവന്നില്ല. വികസിതരാജ്യങ്ങളുടെ രഹസ്യ അജണ്ടകള്‍ പരോക്ഷമായി ഇവിടങ്ങളില്‍ നിറവേറ്റപ്പെടുന്നത് ഈ രാജ്യങ്ങളിലെ ജനങ്ങള്‍ സൗകര്യപൂര്‍വ്വം മറക്കുകയായിരുന്നു. ഒരു മൂക്കാല്‍ നൂറ്റാണ്ടു കാലം അനുഭവിച്ച അടിമത്തത്തിന്റെ രോക്ഷം സ്വാഭാവികമായി കത്തിപടര്‍ന്നതിന്റെ ഫലമായാണ് ഇന്ത്യ സ്വതന്ത്രമായത്. ഇന്ത്യയില്‍ ഉണ്ടായ വളരെ ജൈവികമായി മൂല്യവികാസം ലിബിയന്‍ ജനതയ്ക്കിടയില്‍ ഉണ്ടാ യില്ല അല്ലെങ്കില്‍ ഉണ്ടാകാന്‍ അധിനിവേശ ശക്തികള്‍ അനുവദിച്ചില്ല. വൈദേശിക ശക്തികളുടെ സ്‌പോണ്‍സേഡ് പ്രോഗ്രാമായി ലിബിയന്‍ മുന്നേറ്റങ്ങള്‍ അധപതിക്കുകയാണുണ്ടായത്.
 
ഒരു മൗസ്‌ക്ളിക്കുകൊണ്ട് രാജ്യത്തിന്റെ വിപ്ളവപ്രസ്ഥാനങ്ങളില്‍ വെയിലുകൊള്ളാതെതന്നെ ഭാഗഭാക്കാവാം എന്ന പുതുതലമുറയിലെ സൈബര്‍ വിപ്ളവബോധങ്ങളില്‍നിന്നാണ് ഈജിപ്തിലും ലിബിയയിലും നടന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിക്കുന്നത്. വലിയൊരളവോളം അരാഷ്ട്രീവാദവും രൂപപ്പെടുന്നത് ഇതുപോലുള്ള സൈബര്‍ ജീവിതത്തില്‍ നിന്നാണ്. അമേരിക്കന്‍ സഖ്യശക്തിയുടെ ശക്തമായ സാമ്പത്തിക സൈന്നിക പിന്‍ബലമുണ്ടായതുകൊണ്ടാണ് വെറും മാസങ്ങള്‍ മാത്രം നിലനിന്ന പോരാട്ടത്തിലൂടെ ഗദ്ദാഫി ഭരണകൂടത്തെ നിലംപരിശാക്കാന്‍ ലിബിയന്‍ വിമതര്‍ക്ക് കഴിഞ്ഞത്. ജനാധിപത്യം ആഗ്രഹിക്കുന്ന ഒരു സമൂഹം അതിന്റെ വിപ്ളവ സമരങ്ങളെ കൂടുതല്‍ ജനാധിപത്യപരമാക്കേണ്ടതുണ്ട്. ലിബിയയുടെ ചരിത്രത്തില്‍ ഗദ്ദാഫിയുടെ പതനം ഒരിക്കലും ഒരു ജനകീയമുന്നേറ്റത്തിലുപരി സംഖ്യകക്ഷികളുടെ സാഹായത്തോടെ നടത്തിയ കീഴടക്കലൊ അട്ടിമറിയായൊ ആയിട്ടായിരിക്കും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുക. ജനാധിപത്യത്തിന്റെ പേരില്‍ അധിനിവേശരാജ്യങ്ങളുടെ ചിലവില്‍ നടന്ന ജനകീയമുന്നേറ്റങ്ങള്‍ ജനാധിപത്യ ത്തിനുവേണ്ടിയുള്ള അരാഷ്ട്രീയ മുന്നേറ്റങ്ങളായിരുന്നു എന്നുവേണം കരുതാന്‍. ഇത്തരം രാജ്യങ്ങളില്‍ ജനാധി പത്യത്തിന് അതിന്റെ പൂര്‍ണ്ണ സൗന്തര്യത്തോടെ വിടര്‍ന്ന് വിലസിക്കാന്‍ കഴിയില്ല. കാരണം അധിനിവേശ ത്തിന്റെ പരോക്ഷസാന്നിധ്യങ്ങള്‍ ഈ രാജ്യങ്ങളെ കൂടുതല്‍ രോഗതുരമാക്കിക്കൊണ്ടിരിക്കും. ഇറാക്കും അഫ്ഖാനി സ്ഥാനും അരാഷ്ട്രീയവാദത്തിന്റെ വിലയായി വരും തലമുറയുടെ രാഷ്ട്രീയഭാവിയെത്തന്നെ കുരുതികൊടുത്തു കഴിഞ്ഞു.
 
അരാഷ്ട്രീയവാദത്തിന്റെ പുതിയമുഖങ്ങള്‍
 
'ഞങ്ങള്‍ ജീവിക്കുന്നത് ഞങ്ങളുടെ കാശുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഇവിടെ ആരുഭരിച്ചാലും ഇല്ലെ ങ്കിലും ഞങ്ങള്‍ക്കത് ഒരു വിഷയമേയല്ല എന്ന കുറ്റകരമായ അരാഷ്ട്രീയവാദം ഇവിടെ വേരുപിടിക്കുന്നുണ്ട്. ഞങ്ങള്‍ നികുതിയിനത്തില്‍ നല്ലൊരു തുക സര്‍ക്കാരിനുകൊടുക്കുന്നുണ്ട് എന്നിട്ടും സഞ്ചരിക്കാന്‍ ഇവിടുത്തെ പാലങ്ങളിലും റോഡുകളിലും ഞങ്ങള്‍ക്ക് ടോള്‍കൊടുക്കേണ്ടിവരുന്നു. വോട്ടുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയബോധമായി നിങ്ങള്‍ എന്തുകൊണ്ടാണ് കാണാന്‍ ശ്രമിക്കുന്നില്ല' എന്നിങ്ങിനെ അനവധി ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നു. ഒറ്റനോട്ടത്തില്‍ വളരെ ന്യായമായി തോന്നാമെങ്കിലും. വളരെ കുറ്റകരമായ ഒരു സാമൂഹ്യവ്യവസ്ഥതിയിലേയ്ക്കും. പരിവര്‍ത്തോനോത്സുകമല്ലാത്ത ഒരു സാമൂഹ്യമനശ്ശാസ്ത്രത്തെത്തന്നെ സൃഷ്ടി ക്കാവുന്ന ഒരു ആള്‍ക്കൂട്ടമായി നമ്മുടെ സമൂഹം അധപതിക്കുന്നതിന്റേയും സൂചനകളായാണ് ഈ ന്യായവാദ ങ്ങളെ കാണേണ്ടത്.
 
ഇവിടെ തൊഴിലവസരങ്ങളും ഉന്നത വിദ്യാഭ്യസത്തിനുള്ള സൗകര്യങ്ങളും കുറഞ്ഞുപോയതും കോയമ്പത്തൂരും മൈസൂരുമുള്ള സ്വാശ്രയകോളേജുകളിലേക്ക് ഉപരിപഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ചേക്കേറേണ്ടിവന്നതും ഇവിടുത്തെ ജനാധിപത്യ സംവിധാനങ്ങളുടെ പരാജയമായി പുതുതലമുറ കാണുന്നു. അതിന് അവരെകുറ്റം പറയാനാവില്ല. പക്ഷെ വലിയ ഒരു ജനസമൂഹം തന്നെ അയുക്തികവും കുറ്റകരവുമായ നിഷ്‌ക്രിയതയിലേക്ക് ചുവടുമാറുകയും ഈ വലിയ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കാതെ ഒരു നോക്കുകുത്തിയുടെ ധര്‍മ്മം പോലു മനുഷ്ടിക്കാതെ സ്വന്തം തുരുത്തുകളിലേക്ക് ഉള്‍വലിയുകയും ചെയ്യുന്നതിന് എന്താണ് പ്രതിവിധി. ചിലരെങ്കിലും മൗസ്‌ക്ളിക്കുകളിലൂടെ വലിയ വലിയ അരാഷ്ട്രീയ മുന്നേറ്റങ്ങള്‍ നടത്താമെന്ന് വ്യാമോഹിക്കുന്നവരാണ്. അടുത്തിടെ അഴിമതിക്കെതിരെ നടന്ന അണ്ണാഹസാരെയുടെ സമരങ്ങള്‍ക്ക് വലിയൊരളവ് പിന്തുണ ലഭിച്ചത് സൈബര്‍ ലോകത്ത് നിന്നാണ്. വെയിലുകൊള്ളാതെ, ലീവെടുക്കാതെ, ഫേസ് ബുക്കില്‍ ഒരു ഫോളോവര്‍ ആവുന്നതിലൂടെ, ഒരു “ലൈക്ക്” ബട്ടണില്‍ ക്ളിക്ക് ചെയ്യുന്നതിലൂടെ താനും ഒരു വലിയ വിപ്ളവകാരിയായി എന്ന് പലരും സ്വയം വിശ്വസിപ്പിക്കുന്നു. അടുത്തിടെ സ്വാശ്രയകൊളജുകളുമായി ബന്ധപ്പെട്ട് നടന്ന സമര ത്തില്‍ ഒരു സമരക്കാരന്റെ മുണ്ടുരിഞ്ഞുപോയത് ഫേസ്ബുക്കില്‍ വലിയ ആഘോഷമായിരുന്നു. ഒരു പൊതുപ്രവര്‍ ത്തകന്‍ പൊതുസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പൊരിവെയിലത്ത് ലാത്തിയടിയേറ്റ് ചോരപൊട്ടി ഉടുമുണ്ടുപോയി നിലവിളിക്കുന്നത് കാണുമ്പോള്‍ ടിന്റുമൊന്‍ ജോക്കിന്റെ നിലവാരത്തേയ്ക്ക് ഒരു രാഷ്ട്രീയക്കാരന്റെ ജീവിതത്തെ കാണാന്‍ പുതുതലമുറ തയ്യാറാവുന്നു.
 
ഇന്നത്തെ തലമുറയ്ക്ക് സ്വന്തം ഭാവിയെക്കുറിച്ച് വ്യക്തമായ ബോധമുണ്ട്. എന്തുപഠിക്കണം എവിടെ പഠിക്കണം ഏതുമേഖലയില്‍ പ്രവര്‍ത്തിക്കണം എങ്ങിനെ പണമുണ്ടാക്കണം തുടങ്ങി സ്വന്തം ജീവിതത്തെ സംബന്ധി ക്കുന്ന എല്ലാകാര്യങ്ങളിലും ഭൂരിഭാഗത്തിനും വ്യക്തമായ ധാരണകള്‍ ഉണ്ട്. പക്ഷെ സമൂഹത്തിന്റെ പൊതു ബോധവുമായി കൂടിച്ചേരുന്ന മൂല്യബോധം ഇവര്‍ക്ക് കഷ്ടിയാണ്. അധിനിവേശ മുലധനം യുവതലമുറയുടെ പൊതുബോധത്തെമുഴുവനായി ഹൈജാക്കുചെയ്യുന്ന ദയനീയമായ കാഴ്ചയാണ് കാണാനാവുന്നത്. സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ഇവിടെ വലിയൊരു എന്‍ . ജി. ഓ സംസ്‌കാരം വളര്‍ന്നുവന്നത്. ജനാധിപത്യപരമായ വികസന അജണ്ടകള്‍ക്കുനേരെ ഈ എന്‍ .ജി.യോ കളെ ഉപയോഗിച്ചുകൊണ്ട് സാമ്രാജ്യ ത്വശക്തികള്‍ പുതിയ അരാഷ്ട്രീയതയുടെ വിത്തുകള്‍ വിതയ്ക്കുന്നു. 

കക്ഷിരാഷ്ട്രീയത്തിന്റെ മൂല്യപരമായ അപചയങ്ങള്‍

കഴിഞ്ഞ നാല് പതിറ്റാണ്ടോളം ഇന്ത്യഭരിച്ച ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഇന്ന് ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് ഘോര ഘോരം  ജനങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ കിണഞ്ഞുപരിശ്രമിക്കുകയും ജനാധിപത്യരീതിയില്‍ നടത്തപ്പെടുന്ന ജനകീയ മുന്നേറ്റങ്ങളെ അരാഷ്ട്രീയ വാദത്തിന്റെ ലേബലൊട്ടിച്ച് താറടിച്ച് കാണിക്കുകയും ചെയ്യുന്ന ജനാധി പത്യത്തിന്റെ വളരെ സവിശേഷമായ ഒരു പ്രതിസന്ധിയിലാണ് നാം ജീവിക്കുന്നത്. ഈ സമകാലിക സാഹച ര്യത്തിലാണ് അരാഷ്ട്രീയ വാദത്തെക്കുറിച്ച് നമ്മള്‍ ചര്‍ച്ചചെയ്യുന്നത്. സത്യത്തില്‍ ഈ അരാഷ്ട്രീയ വാദം ഒരു കുറ്റമാണോ...? അരാഷ്ട്രീയ വാദത്തിനും അതിന്റേതായ സാധൂകരണം ലഭിക്കുന്ന തരത്തില്‍ ഇവിടുത്തെ രാഷ്ട്രീ നേതൃത്വം മൂല്യപരമായി അധപതിക്കുമ്പോള്‍ മധ്യവര്‍ഗ്ഗസമുദായത്തിന്റെ രാഷ്ട്രീയ നിരാസങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്നു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളോട് പടപൊരുതി സമഗ്രമായ ഒരു പരിവര്‍ത്തനത്തിന് പരി ശ്രമിക്കുന്നതിനുപകരം യുവതലമുറ രാഷ്ട്രീയത്തെ നിരാകരിച്ചുകൊണ്ട് നിമോറിന്റെ കവിതയിലെ നിസംഗത എടുത്തണിയുന്നു. എല്ലാഅര്‍ത്ഥത്തിലും കുറ്റമറ്റ ഒരു ഭരണസംവിധാനമല്ല ജനാധിപത്യം എന്നുപറയുന്നത്. ജനാധിപത്യം നിരന്തരമായ തിരുത്തലുകളിലൂടേയാണ് അതിന്റെ യഥാര്‍ത്ഥ സ്വത്വത്തെ നിലനിര്‍ത്തുന്നത്. അതുകൊണ്ട്തന്നെ ജനകീയ മുന്നേറ്റങ്ങള്‍ ജനാധിപത്യപ്രകൃയയില്‍ നിര്‍ണ്ണായകമാണ്. അടുത്തകാലത്ത് നടന്ന് ചില കക്ഷിരാഷ്ട്രീയാതീതമായി നടത്തപ്പെട്ട പൊതു ജനമുന്നേറ്റങ്ങളെ ജനാധിപത്യവിരുദ്ധം എന്ന് അരോപിച്ചുകൊണ്ട് നിലവിലുള്ള ഭരിക്കുന്ന സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ തക്കംപാര്‍ക്കുകയുണ്ടായി. ഒറ്റക്കക്ഷി ഭരണത്തിന്റെ അഹംങ്കാരത്തില്‍ രാജ്യത്തെ സര്‍ക്കാര്‍ സ്വേച്ഛാധിപതികളായി അധപതിക്കുമ്പോള്‍ ഇവിടെ ഉണ്ടാകുന്ന പൊതുജനമുന്നേറ്റങ്ങള്‍ അത് ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്‍തുണ നേടാതെയാണെങ്കില്‍ പോലും അത് രാഷ്ട്രീയമായ പ്രതികരണമാണ്. ആ നിലയ്ക്ക് അണ്ണാഹസാരെയുടെ നിരാഹാരസമരം തികഞ്ഞ രാഷ്ട്രീയ സമരമാണ്. അഴിമതിയുടെ ദുര്‍മ്മേദസ്സുവന്ന കക്ഷിരാഷ്ട്രീയ സമരക്കാര്‍ എന്തുതന്നെ ദുരാരോപണങ്ങള്‍ നടത്തിയാലും അണ്ണാഹസാരെയുടെ സമരത്തിന്റെ ജനാകീയമുഖത്തെ കരിവാരിത്തേയ്ക്കുക സാധ്യമല്ല. ഒരു പൊതു തിരഞ്ഞെടുപ്പ് ഉണ്ടാകുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ്സിന് ഇത് വ്യക്തമാവുകതന്നെ ചെയ്യും. നിലവിലുള്ള ദുര്‍വ്യവ്യവസ്ഥിതികളോട് ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെ പടപൊരുതുന്നതെന്തും രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

കക്ഷിരാഷ്ട്രീയത്തിന്റെ കോര്‍പ്പറേറ്റ് ബാന്ധവം
കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിലേറെയായി ഇന്ത്യഭരിച്ച ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഒരു കോര്‍പ്പറേറ്റ് സ്ഥാപനംപോലെ തികച്ചും ജനാധിപത്യത്തിന് ഏതിരായ രീതിയില്‍ പ്രവര്‍ത്തിക്കുകയും പൊതുവെ ജനാധിപത്യത്തിന്റെ കാവല്‍ ക്കാരായി സ്വയം അവരോധിക്കുകയും ചെയ്യുന്നതിന്റെ യുക്തിരാഹിത്യത്തില്‍ നിന്നു തുടങ്ങണം പുതുതലമുറയുടെ അരാഷ്ട്രീയ രോഗത്തിന്റെ അടിവേരുകള്‍ക്കുവേണ്ടിയുള്ള അന്വേഷണം. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പകല്‍ക്കൊള്ളയായ “ടുജി” അഴിമതിയുടെ പശ്ചാത്തലത്തില്‍ ലോക്പാല്‍ ബില്‍ പാസാക്കുന്നതിനു വേണ്ടി നടന്ന ജനകീയ സമരത്തോട് ഭരിക്കുന്ന സര്‍ക്കാര്‍ സമീപിച്ച രീതിയില്‍നിന്ന് ഇന്ത്യന്‍ ജനാധിപത്യ ത്തിന്റെ സമകാലിക പ്രതിസന്ധികളെക്കുറിച്ച് ചില ധാരണകള്‍ നമ്മുക്ക് കിട്ടുന്നു. ജനാധിപത്യം എന്നാല്‍ വോട്ട് ചെയ്യാന്‍ മാത്രമുള്ള അവകാശം മാത്രമാണെന്നും വേട്ട് ചെയ്തുകഴിഞ്ഞാല്‍ അടുത്ത അഞ്ചുവര്‍ഷം എന്ത് കൊള്ളാരുതായ്മയും കണ്ട് നിശബ്ദം സഹിച്ചിരിക്കണം എന്ന ജനാധിപത്യത്തിന്റെ പുതിയ അപനിര്‍മ്മിതിയാ ണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ബാബാറാംദേവിന്റേയും, അണ്ണാഹസാരെയുടേയും സമരങ്ങളോട് കാണിച്ച സര്‍ക്കാറിന്റെ ജനാധിപത്യവരുദ്ധ നിലപാടുകളെക്കുറിച്ച് പ്രതികരിച്ച ബുദ്ധിജീവികളെ അരാഷ്ട്രീയവാദികള്‍ എന്ന് വിളിച്ച് ഇവിടുത്തെ രാഷ്ട്രീനേതാക്കള്‍ അപഹസിക്കുകയുണ്ടായി.
 
മഹാരാഷ്ട്രയിലും കര്‍ണ്ണാടകത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കോര്‍പ്പറേറ്റ് ബാന്ധവത്തെക്കുറിച്ച് വ്യക്തമായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ജനനായകന്മാരുടെ പേരില്‍ കോടികളുടെ സ്വിസ് ബാങ്ക് നിക്ഷേപത്തെക്കുറിച്ച് വിക്കീലീക്‌സ് വെളിപ്പെടുത്തല്‍ രാജ്യത്തെ ഞെട്ടിച്ചു. അനുദിനം സ്വകാര്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നാടിന്റെ സമ്പദ് വ്യവസ്ഥയില്‍ സാര്‍ക്കാരിനുണ്ടായിരുന്ന സ്വാധീനം കുറഞ്ഞുവരുന്നത് ജാനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. കള്ളപ്പണം അയല്‍ രാജ്യങ്ങളിലെ വമ്പന്‍ ബാങ്കുകളില്‍ സുരക്ഷിതമാക്കി വയ്ക്കുകയും ഇവിടുത്തെ കോര്‍പ്പറേറ്റ് മുതലാളിമാരുടെ ചെരുപ്പുനക്കുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയനേതാക്കന്മാരുടെ ജനാധിപത്യസ്‌നേഹത്തെ പുതിയതലമുറ വളരെ അവജ്ഞയോടെയാണ് നോക്കിക്കാ ണുന്നത്. ഒന്നും ചെയ്യാതെ പൊതുമുതല്‍ കട്ടുമുടിക്കുന്ന ഈ രാഷ്ട്രീയക്കാരായ ജനാധിപത്യ വ്യഭിചാരികളെക്കാള്‍ എന്തുകൊണ്ടും മെച്ചം സാമ്പത്തികമായി ശക്തരായ കോര്‍പ്പറേറ്റുകളും പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള എന്‍.ജി.യോകളും ആണ് എന്ന് പുതുതലമുറ വിശ്വസിക്കുന്നു. ഈ ഒരു വിശ്വാസമാണ് യുവതല മുറയെ ഒരു പരിധിവരെ അരാഷ്ട്രീയ വാദികളാക്കുന്നത്. ഒരു ടാബ്ലറ്റ് പി.സി യിലൂടെ, ഐപോടിലൂടെ, ഒരു ജനതയുടെ ജീവിത വീക്ഷണത്തില്‍ വരെ സ്വാധീനിക്കുന്ന നവ സാങ്കേതിക വിദ്യകള്‍ക്ക് ഒരു പക്ഷെ ഇവിടുത്തെ വിപ്ളാവാദര്‍ശങ്ങളെക്കാള്‍ മുന്‍തുക്കമുണ്ടെന്ന് പുതുതലമുറ കരുതുന്നു.
 
രാഷ്ട്രീയ സമരങ്ങള്‍ പലപ്പോഴും പ്രതിപക്ഷത്തിന്റെ ക്രിയാത്മക വിമര്‍ശങ്ങള്‍ക്കുമുപരി പ്രതികാരപരമായ അധികാരമോഹങ്ങളിലഥിഷ്ടിതമായ സ്വാര്‍ത്ഥ സമരങ്ങളായി അധപതിക്കുന്നതും ഒരു തലമുറ കണ്ടുവളരുക യാണ്. അതുകൊണ്ടാണ് കേരളത്തിലെ സമകാലിക രാഷ്ട്രീയ വ്യവസ്ഥയില്‍ നിന്ന്‌കൊണ്ട് മധ്യവര്‍ഗ്ഗത്തിലെ ഭൂരിഭാഗം കുട്ടികളും “ഹര്‍ത്താല്‍ ” കേരളത്തിന്റെ ഒരു ദേശിയ ആഘോഷമാണ് എന്ന് തമാശ പറഞ്ഞ് രസി ക്കുന്നത്. ഭരണകൂടങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങളോട് ചെയ്യുന്ന ഇരട്ടത്താപ്പ് നയം രാജ്യത്തിന്റെ ഇച്ഛാശക്തിക്ക് തന്നെ പോറലേല്‍പിക്കുന്ന ഒന്നാണ്.

അരാഷ്ട്രീയവാദം ഒരു പ്രതികരണമാണ്?
സമകാലിക ജീവിതത്തിലെ അരാഷ്ട്രീയപ്രവണതകളുടെ പൊതുവായ സ്വഭാവം “നിഷേധം” ആണ്. വളരെ കുറ്റകരമായ രീതിയില്‍ പ്രയോഗിക്കപ്പെടുന്ന, അപനിര്‍മ്മിക്കപ്പെടുന്ന ജനാധിപത്യ പ്രക്രിയയെ നിഷേധിക്കു കയും വിട്ടുനില്‍ക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥയെ കുറ്റപ്പെടുത്താനാവില്ല. അതുകൊണ്ടുതന്നെ നിലവി ലുള്ള രാഷ്ട്രീയ സാഹചര്യങ്ങളോട് പെട്ടെന്നുള്ള ഒരു പ്രതികരണമായി ഇതിനെക്കാണാം. അതുകൊണ്ടുതന്നെ ഈ പ്രതികരണത്തെ അരാഷ്ട്രീയവാദം എന്ന് പറയാനാവില്ല. പക്ഷെ ഇവിടെ ചര്‍ച്ച ചെയ്യുന്ന അരാഷ്ട്രീയം ഒരു പ്രതികരണത്തിന്റെ നൈതികതയല്ല. അത് മാറിവരുന്ന മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ കുറ്റകരമായ നിസം ഗതയാണ്. അധിനിവേശ മൂലധനത്തിന്റെ പ്രവര്‍ത്തനഫലമായി ഇവിടെ രൂപപ്പെടുന്ന ജീവിതത്തിന്റെ അരാഷ്ട്രീയ ശൈലികളുടെ സ്വാധീനത്തെ സംബന്ധിക്കുന്നതാണ്.
 
രാഷ്ട്രീയമായി, മൂല്യപരമായി, സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു തലമുറ നമ്മുടെ രാജ്യത്ത് വളര്‍ന്നുവരുന്നതില്‍ കൂടുതല്‍ ആകുലപ്പെടുന്നത് അവിടുത്തെ കോര്‍പ്പറേറ്റുകളാണ്. ധൈഷണിക നിലവാരമുള്ള ഒരു തലമുറ ഇവിടെ വളര്‍ന്നുവന്നാല്‍ വേരുപിടിക്കാന്‍ എളുപ്പമല്ല എന്ന് നമ്മുടെ കോര്‍പ്പറേറ്റുകള്‍ക്ക് അറിയാം. അതു കൊണ്ട് തന്നെ അവരുടെ വിപണിയുടെ പ്രത്യയശാസ്ത്രം എന്നുപറയുന്നത് മധ്യവര്‍ഗ്ഗമെന്നൊ ഉപരിവര്‍ഗ്ഗ മെന്നൊ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെന്നൊ വ്യത്യാസമില്ലാതെ  ഏറ്റവും വിലകുറഞ്ഞ ഉപഭോഗ ചാപല്യ ങ്ങളെ കുത്തിവയ്ക്കുക എന്നതാണ്. സുഖിക്കുകയും ആര്‍ഭാടങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരു യുവതലമുറ ഇവിടെ വളര്‍ന്ന് വരേണ്ടത് അവരുടെ ആവശ്യമാണ്. ചിന്തിക്കുന്ന, യാഥാര്‍ത്ഥ്യബോധമുള്ള ഒരു തലമുറയിലേ ക്ക് തന്റെ ഉല്‍പന്നങ്ങളെ വില്‍പനയ്ക്ക് വയ്ച്ചാല്‍ പരാജയമായിരിക്കും നേരിടേണ്ടിവരിക എന്ന് ഇവിടുത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അറിയാം. കോര്‍പ്പറേറ്റുകള്‍ക്ക് മുന്‍പില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന രാഷ്ട്രീയനേതാക്കള്‍ ജനാധി പത്യത്തെ സത്യത്തില്‍ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയബോധമില്ലാത്ത ഉപഭോഗ ചാപല്യങ്ങളുള്ള രാഷ്ട്രീയ മൂല്യവിചാരങ്ങളില്ലാത്ത ഒരു തലമുറ ഇവിടെ വളര്‍ന്ന് വരുന്നതില്‍ അവര്‍ക്ക് അധികളൊന്നുമില്ല. അഞ്ചുവര്‍ഷത്തെ അധികാരം കഴിയുന്നതിനുള്ളില്‍ പരമാവധി സ്വത്ത് സമാഹരിക്കുക എന്നതില്‍ കവിഞ്ഞ് അവരുടെ രാഷ്ട്രീയബോധത്തിന് ഒരു മൂല്യവിചാരങ്ങളുമില്ല എന്നതാണ് നമ്മുടെ ദുരന്തം.
 
ഇത്തരം ഒരു പ്രതിസന്ധിയിലാണ് ചിന്താശേഷിയും, കര്‍മ്മശേഷിയുമുള്ള, സര്‍ഗ്ഗാത്മകതയുള്ള, വലിയ ഒരു തലമുറ അരാഷ്ട്രീയം പറയുന്നത്. അധിനിവേശ മൂലധനം എന്‍ . ജി. ഓ കളുടെ രൂപത്തില്‍ അരാഷ്ട്രീയവാദം പടര്‍ത്തുമ്പോള്‍ സ്വന്തം രാജ്യത്തിന്റെ ജനാധിപത്യസത്തകളെ ഉള്‍ക്കൊള്ളാനാവാതെ ഒരു തലമുറ രാഷ്ട്രീയ മായി നിസംഗതയുടെ മൂടുപടമണിയുന്നത് ജനാധിപത്യം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്.
 
വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യംപോലെ തന്നെ അത് ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മള്‍ പല പ്പോഴും തര്‍ക്കിക്കാറുണ്ട്. വോട്ട് ചെയ്തതിനുശേഷം അടുത്ത അഞ്ചുവര്‍ഷം ഭരണവര്‍ഗ്ഗത്തിന്റെ എല്ലാ കൊള്ളരുതായ്മകളേയും നിശ്ശബ്ദമായി സഹിക്കേണ്ടിവരുന്ന നിര്‍ഭാഗ്യത്തെക്കാള്‍ എത്രയൊ അശ്വാസകരമാണ് നിലവാരം കുറഞ്ഞ ഈ ജനാധിപത്യ പ്രകൃയയില്‍ പങ്കെടുക്കാതിരിക്കുന്നത് എന്ന് ചിലരെങ്കിലും ചിന്തിക്കുന്നു. ഇത്തരക്കാരെ അരാഷ്ട്രീയവാദികള്‍ എന്ന് വിളിക്കാമോ..? അടിസ്ഥാനപരമായി അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്. ഒരു ജനാധിപത്യ പ്രക്രിയയില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന വളരെ പ്രധാമായി ഒരു പ്രതിസന്ധിയാണ് തിരഞ്ഞെടുക്കാന്‍ യോഗ്യമായ ഒന്ന് ഇല്ലാതെ വരുന്നത്. അതിലും വലിയ പ്രതിസന്ധിയാണ് തിരഞ്ഞെടുക്കപ്പെട്ടത് വളരെ പ്രതിലോമകരമായി പ്രവര്‍ത്തിക്കുയും അതിനെ അഞ്ചു വര്‍ഷം സഹിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ. ഈ പ്രതിസന്ധികളോടുള്ള പെട്ടെന്നുള്ള പ്രതികരണ മെന്നുള്ള നിലയ്ക്ക് സ്വന്തം സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കാനുള്ള അവകാശം നമ്മുക്കുണ്ട്. ജനാധി പത്യപ്രക്രിയയില്‍ നിന്ന് ഇങ്ങിനെ വിട്ടുനില്‍ക്കുന്ന സ്വാഭാവിക പ്രതികരണത്തെ പലരും അരാഷ്ട്രീയ വാദം എന്ന് വിളിച്ചുകേള്‍ക്കാറുണ്ട്. സത്യത്തില്‍ ഇത് അരാഷ്ട്രീയ വാദമല്ല മറിച്ച് നല്ലൊരു രാഷ്ട്രീയ സാഹചര്യം സ്വന്തം രാജ്യത്ത് രൂപ്പെടാത്തതിലുള്ള നിരാശയാണ് ഇതിലൂടെ സമ്മതിദായകന്‍ പ്രകടിപ്പിക്കുന്നത്. ഇത് നമ്മുടെ ജനാധിപത്യത്തിലെ വലിയ ഒരു പോരായ്മയാണ്. മൂല്യരാഷ്ട്രീയത്തില്‍ വന്ന അപചയത്തിന്റെ ഫലമായാണ് ഇങ്ങിനെ ഒരവസ്ഥാവിശേഷം ഉണ്ടാകുന്നത്.
 
ജനാധിപത്യത്തെ തിരിച്ചുപിടിക്കുക
 
സമകാലിക ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ജനാധിപത്യസംവിധാനത്തിലെ മൂല്യപരമായ അപ നിര്‍മ്മിതിയാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഏതൊരു ജനകീയ സമരങ്ങളേയും അരാഷ്ട്രീയ വാദത്തിന്റെ ചാപ്പകുത്തി ഭ്രഷ്ട്കല്‍പിക്കുന്നതാണ് ഇന്നത്തെ ഒരു രീതി. അഴിമതി സ്ഥാപനവല്‍ക്കരിക്ക പ്പെടുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ജനകീയമുന്നേറ്റങ്ങളെ നിഷ്പ്രഭമാക്കാന്‍ ഇങ്ങിനെ ദുരുദ്ദേശപരമായ, അടിസ്ഥാമില്ലാത്ത (dogmatic) വിമര്‍ശനങ്ങളിലൂടേയും ജനാധിപത്യപരമാല്ലാത്ത അടിച്ചമര്‍ത്തലുകളി ലൂടേയും സ്വന്തം കസേരയുറപ്പിക്കാന്‍ യത്‌നിക്കുന്നു. ജനാധിപത്യത്തിന്റെ ഈ പരസ്യവ്യഭിചാരം കക്ഷി രാഷ്ട്രീയ പ്രഭുക്കള്‍ നടത്തുമ്പോള്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ചിന്തിക്കാന്‍ ശേഷിയുള്ള പ്രബുദ്ധ രായ ഒരു മധ്യവര്‍ഗ്ഗസമൂഹം സൗകര്യപൂര്‍വ്വം നിസംഗതയുടെ, അരാഷ്ട്രീയതയുടെ മുഖംമൂടി ധരിക്കുന്നു. രണ്ടും ജനാധിപത്യത്തിന് അപകടമാണ് ഒരിടത്ത് കപടരാഷ്ട്രീയബോധവും മറ്റിടത്ത് അപകടകരമായ അരാഷട്രീയ വാദവും. ഇത് വല്ലാത്തൊരു പ്രതിസന്ധിയാണ്. വ്യക്തമായ ജനാധിപത്യബോധത്തോടെ വേണ്ടിവന്നാല്‍ കക്ഷിരാഷ്ട്രീയാതീതമായ ജനകീയ മുന്നേറ്റങ്ങള്‍ നമുക്ക് ആവശ്യമാണ്. രാജ്യത്തെ കാര്‍ന്നുതിന്നുന്ന സ്ഥാപന വല്‍ക്കരിക്കപ്പെട്ട അഴിമതിക്കെതിരേയും സംഘടിത മതരാഷ്ട്രീയത്തിനെതിരേയും വലിയ വലിയ ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഈ ജനകീയ മുന്നേറ്റങ്ങളിലൂടെ ജനാധിപത്യത്തില്‍ കറവീഴ്ത്തുന്ന കക്ഷിരാഷ്ട്രീയ ദുര്‍മ്മേദസ്സുകളെ അസ്ഥിരപ്പെടുത്താന്‍ കഴിയും. ഇതിലൂടെ നല്ലൊരു ജനാധിപത്യ പ്രക്രിയ യിലേക്ക് നമ്മുടെ രാജ്യത്തെ പരിവര്‍ത്തനപ്പെടുത്താന്‍ കഴിയും. അടുത്തിടെ അണ്ണാഹസാരെയുടെ നേതൃത്വ ത്തില്‍ നടന്ന ജനകീയ സമരം ഇത്തരത്തില്‍പ്പെടുന്ന ഒന്നാണ്.
 
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.